Popular Posts

Wednesday, August 31, 2016

സുട്ടുമോൻ


     സുട്ടുമോൻ രാവിലെ മുതൽ ശുപ്പാണ്ടിയും കാട്ടി നടക്കാൻ തുടങ്ങിയത അമ്മ പഠിച്ച പണി 18 നോക്കിട്ടും നിക്കർ ഇടില്ല

അവന്റെ കാരണം കേട്ടോളു " നേച് പാർലമെന്റിൽ പ്രസംഗിക്കണം. ഇന്നലെ ആ അപ്പൂപ്പനെ എത്ര ആൾ ആണ് കേട്ടിരുന്നത്"

പിൻകുറിപ്പ് : 3 വയസ് കാരനെ അമ്മ ചൂരൽ കാട്ടി വരുതിക്ക് വരുത്തി

NB : തിരിച്ചറിവ് ഇല്ലാത്ത പുതിയ തലമുറയെ വാർത്ത കാണിക്കാതെ ഇരിക്കുക. പലതും അനുകരിക്കാൻ ഇടയാകും 

ഇത് സണ്ണി ചേട്ടന്റെ ലോകം

           
                    യാത്രകൾ എന്നും മണ്ണിലേക്കും മലയിലേക്കും ആയാൽ പോരല്ലോ ചിലപ്പോൾ എങ്കിലും വേറിട്ട കാഴ്ചകൾ കാണാൻ ആവണമല്ലോ. അത്തരം ഒരു യാത്രയുടെ കഥയാണ് ഇന്ന് ഞാൻ പറയുന്നത്.

മഴയുടെ ഇരമ്പൽ കൂടിയും കുറഞ്ഞും ചിലപ്പോൾ പെയ്യാതെയും നിന്ന ഒരു മൺസൂൺ കാലം ( ഈ ആഗസ്ത് മാസം തന്നെ ;-) ) ആ ഞായറാഴ്ച ദിവസവും പതിവുകൾ മാറ്റം വരുത്താതെ മഴ പെയ്ത് കൊണ്ടിരുന്നു. അതിഞ്ഞു മുൻപത്തേ ആഴ്ച കണ്ട കുറച്ചു ഫോട്ടോയാണ് ഈരാറ്റുപേട്ട പാലാ റൂട്ടിൽ ഇങ്ങനെ ഒരു കാഴ്ച ഉള്ളത് അറിയിച്ചത്.

സഹയാത്രികൻ ഷിബിലി 
യാത്രകൾ ഒറ്റക്ക് ഇറങ്ങാൻ പണ്ട് മുതലേ മടിയാണ് ആരേലും കൂട്ടുകാർ നിർബന്ധമായും കൂടെ വേണം അത് ആയാലും ഒരു കുഴപ്പവുമില്ല കത്തി അടിച്ചു സമയം കളഞ്ഞു വേണം യാത്ര, ചിലപ്പോൾ എന്റെ വാചകമടി കൂടുതലാവും... എന്നാലും കൂട്ടുകാർ ചീത്ത പറയാറില്ല ഭാഗ്യം.അന്ന് എന്നെ സഹിക്കാൻ ഭാഗ്യം കിട്ടിയത് ഷിബിലിക്ക് ആയിരുന്നു. മഴ പുറകോട്ട് വലിക്കുന്ന മനസാണ് അവന്റേത് ( നന്നാക്കി എടുക്കണം ) മഴ ആണല്ലോ എന്നാകെ പറഞ്ഞു ഒഴിയാൻ നോക്കി വിടുവൊ ഞാൻ.
നാലുമണി കഴിഞ്ഞു ഈരാറ്റുപേട്ടയിൽ നിന്ന് പുറപ്പെടാൻ. പനക്ക്യപാലം കഴിഞ്ഞു അല്പം കുടി ഉള്ളു. ലക്ഷ്യസ്ഥാനത്തേക്ക് അപ്പോൾ ആണ് എതിരെ വന്ന വണ്ടികാരൻ അപകട മുന്നറിപ്പ് നൽകിയത് അടുത്ത് പോലീസ് ചെകിങ് ഉണ്ട് എന്ന്. ഞങ്ങൾ അന്നേൽ ഹെൽമറ്റ് എടുത്തിട്ടും ഇല്ലാ പണി പാളി. ഏതായാലും ബൈക്ക് സൈഡ് ആക്കി. അവിടെ കണ്ട കടയിൽ കയറി വാചകം അടിച്ചു നിന്നു. അപ്പോൾ ഞങ്ങളുടെ അടുത്ത് കുടി പോലീസ് വണ്ടി കടന്നു പോയി. ബൈക്ക് എടുത്ത് വീണ്ടും ലക്ഷ്യത്തേക്ക്

ഒരു പെട്രോൾ പാമ്പിന്റെ എതിരെ കിടക്കുന്ന വഴി. വഴിയിൽ ക്രിത്യയമായി ബോർഡ് വെച്ചു ദൂരവും ദിശയും കാണിച്ചിട്ടുണ്ട് . ഈ ബോർഡുകൾ സണിസ് മ്യൂസിയത്തിലേക്ക് നമ്മളെ എത്തിക്കും. വിശാലമായ മുറ്റം ഒരു വശത്തായി മ്യൂസിയം. അടച്ചു കിടക്കുന്നു മുന്നിലെ മണി അടിച്ചു. നിറഞ്ഞ ചിരിയുമായി സണ്ണി ചേട്ടൻ പ്രേത്യക്ഷപെട്ടു. വീടിനു മുന്നിൽ ഷെഡിൽ മുന്ന് പുരാതന കാറുകൾ ഉണ്ട്. കൂടുതൽ കാണാനും പരിചയ പെടുന്നതും തിരിച്ചു ഇറങ്ങുമ്പോൾ ആവാം എന്ന്. അത് നടക്കില്ല എന്ന് അപ്പോൾ അറിയില്ലലോ

ആദ്യം തന്നെ നമ്മളെ സ്വീകരിക്കുക "ഹിസ് മാസ്റ്റേഴ്സ് വോയിസ്" കമ്പനിയുടെ ലോഗോ പതിച്ച പഴയ തകര ബോർഡ് അത് അതെ പാടി നിലനിർത്തിയിരിക്കുന്നു. തന്റെ മരിച്ചു പോയ യജമാനന്റെ ശബ്ദം കേട്ട് ഓടി എത്തിയ നായകുട്ടിയുടെ ചിത്രം. ആ ചിത്രം പലപ്പോഴും കണ്ടിട്ടുണ്ട് എന്നാൽ അതിനു പിന്നിലെ ഹൃദയ സ്പർശിയായ യജമാന സ്നേഹത്തിന്റെ കഥ അറിയ്യുന്നത് ആദ്യം. ഓർക്കണം ഞങ്ങൾ പടികൾ കയറി തുടങ്ങിയത്തെ ഉള്ളു. വിശേഷങ്ങൾ ഇനിയും ഒരുപാടു ഉണ്ട്

വാതിൽ തുറന്നു സാന്നിച്ചേട്ടൻ അകത്തേക്ക് കടത്തി. ശിലായുഗത്തിൽ പാറകളിൽ തട്ടി ശബ്ദം ഉണ്ടാക്കിയ മനുഷ്യൻ പിന്നിട് തുകൽ വാദ്യങ്ങളിലും പിന്നീട് സ്വന്തം ശബ്ദം കേൾക്കാൻ ഉള്ള അഭിനിവേശത്താൽ നടത്തിയ പഠനങ്ങളുടെ ബാക്കി പത്രങ്ങളാണ് മുന്നിൽ. കണ്ടിട്ട് പോലും ഇല്ലാത്ത ഒരു പിടി ആദ്യ ശബ്ദ ശേഖരണ ഉപകരങ്ങൾ അതിന്നു കാല ക്രമത്തിൽ സംഭവിച്ച പരിണാമങ്ങൾ കണ്ടു. അവയുടെ ചരിത്രം അറിഞ്ഞു. അവസാനം ഓഡിയോ കാസറ്റുകളുടെ ഷെൽഫ് എത്തിയപ്പോൾ ആണ് ഞാൻ കണ്ടു തുടങ്ങിയ ലോകത്ത് എത്തിയത്.

ഇന്നി രണ്ടാം നിലയിലേക്ക് അവിടെ ഗ്രാമ ഫോണുകളുടെ വിവിധ വകഭേദങ്ങൾ ആണ്, കൊണ്ട് നടക്കാൻ കഴിയുന്നത് മുതൽ രണ്ടു ആൾ പിടിച്ചാൽ അനങ്ങാത്തത് വരെ ഉണ്ട് ആ കൂട്ടത്തിൽ. പിന്നെ ഇതിന്റെ എല്ലാം പ്രത്യേകത എന്ന് പറഞ്ഞാൽ ഈ പഴമായിലും പുതുമ വിടാതെ സംഗിതം പൊഴിക്കുന്നു എന്നതാണ്. ഗ്രാമ ഫോണിൽ കൂടി ഒഴുകി എത്തുന്ന ആ ശബ്ദങ്ങൾക്ക് എന്തോ ഒരു ആകർഷണിയ സ്വാഭാവം ഉള്ളത് പോലെ തോന്നി. അവിടം വിട്ട് തിരിച്ചു ഇറങ്ങിയപ്പോൾ ആ ഗ്രാമഫോൺ ശബ്ദങ്ങളുടെ ആരാധകൻ ആയോ ഞാനും. പുതിയ ടെക്‌നോളജിൽ(എന്റെ ഫോൺ) അവിടെ നിന്ന് റെക്കോർഡ് ചെയിതു എടുത്ത "കഭി കഭി .................മേരേ ഡിൽതോ............."

ഇന്ത്യയിലെ അപൂർവ്വം കാഴ്ച്ചകളിൽ രണ്ടാം സ്ഥാനം ഒരു വെബ്‌സൈറ്റ് നൽകിയിരുന്നു. മ്യൂസിയം ഉത്കടനം നിർവഹിച്ചത് അന്ന് മുഖ്യമന്ത്രി ആയിരുന്ന ശ്രീ ഉമ്മൻചാണ്ടി ആയിരുന്നു. ഇന്നിയും ഏറെ ഉണ്ട് വിശേഷങ്ങൾ പറഞ്ഞാൽ തീരുന്നതിനും അപ്പുറം

സണ്ണി ചേട്ടനുമായി 
ഈരാറ്റുപേട്ട - പാലാ റോഡിൽ നിന്ന് 500 മീറ്റർ ഉള്ളിലായി ആണ് സണ്ണി ചേട്ടൻ തീർത്ത ഈ അത്ഭുത ലോകം. വഴിയിൽ ഇടക്കിടെ ബോഡുകൾ ഉണ്ട് സണിസ് ഗ്രാമഫോൺ മ്യൂസിയം എന്നത്

സന്ദർശന സമയം : ഞായർ 2 PM to 7 PM
web : sunnysgramaphonemuseus.com

#ഡിസ്ക് മ്യൂസിയം (disk musium)

കൊച്ചിൻ ഹാർബർ (തോപ്പുംപടി )


       വർഷം ഒന്നായി കൊച്ചിയിൽ താത്കാലികവാസം തുടങ്ങിയിട്ട്. അന്ന് മുതൽ ഹാർബർ എന്ന് കേൾക്കാൻ തുടങ്ങിയതാണ്. എന്നാലും ഒന്നു കയറി കാണാൻ കഴിഞ്ഞിരുന്നില്ല. ചിലത് അങ്ങനെ ആണ് മനസ് ആഗ്രഹിച്ചാലും ശരീരം അവിടെ എത്തില്ല. ഈ ആഗ്രഹങ്ങൾക്ക് ഇന്നാണ് പര്യവസാനം കുറിച്ചത്.

രാവിലെ നമസ്‌കാരവും കഴിഞ്ഞു നേരെ ഹാർബർ ലക്ഷ്യമാക്കി വണ്ടി വിട്ടു. വലിയ ദൂരം ഒന്നും ഇല്ലാ കേട്ടോ. കൂടി വന്നാൽ ഒരു കിലോമീറ്റർ അത്രേ വരു വാസ സ്ഥലവുമായി. എവിടെ പോയാലും അവിടെ പോയവരുമായി ചുറ്റു വട്ടങ്ങൾ മനസിലാക്കുക ഒരു ശീലമാണ് അതിനാൽ തന്നെ 7 രൂപ പാസ് ഉള്ളതും വെളുപ്പിന് മുതൽ ആണ് മീൻ എത്തുന്നത് എന്നും അറിഞ്ഞു വെച്ചിരുന്നു.

പാസ് എടുക്കുന്ന സ്ഥലത്ത് ചെറിയ നിര ഉണ്ട്. ഗേറ്റിൽ സെക്യൂരിറ്റി ഉണ്ട് അവർ പാസ് വാങ്ങി അകത്തു കയറ്റി. വലിയ ഒരു ഷെഡ് ആണ് മുന്നിൽ എവിടെ തുടങ്ങണം ഒരു പിടിയും ഇല്ല. ഷെഡിലെ സിമന്റ് തറയിൽ ആണ് മീൻ ഇട്ടിരിക്കുന്നത്. കിളി മീൻ (sea bream ) ആണ് ഭൂരിപക്ഷവും ചില സ്ഥലങ്ങളിൽ ചെറിയ നല്ല കൂനകൾ. മറ്റ് ചില സ്ഥലങ്ങളിൽ ഒരുമാതിരി ടിപ്പർ ലോറിയിൽ നിന്ന് മണൽ ഇറക്കിയത് പോലെ. ഒരു കുന്നായി മീൻ. കിളി മിന്റെ നിറവും അതിനു കൂട്ടായി പൊതിഞ്ഞു കിടക്കുന്ന ഐസും ഒരു കൺ കിളിർപ്പിക്കുന്ന കാഴ്ചയാണ്. നിറങ്ങളുടെ വല്ലാത്ത ചേരുവ

      40 ദിവസം നീണ്ട ട്രോളിംഗ് നിരോധനം അവസാനിച്ചു മൽസ്യവും കൊണ്ട് ബോട്ടുകൾ എത്തി തുടങ്ങുന്നതെ ഉള്ളു. അതിനാൽ തന്നെ ചെറിയ മീനുകൾ ആണ് ഭൂരിപക്ഷവും കിളിയും ചെമ്മിനും ആണ് ഈ കൂട്ടത്തിൽ പ്രധാനം. ഒരു വശത്ത് ആണ് ചെറിയ മീനുകൾ മറുവാശത്ത് വലിയ മീനുകൾ. വലിയ മീൻ എന്ന് പറയുമ്പോൾ രണ്ടാൾ നീളത്തിൽ ഉള്ളത് വരെ കണ്ടു. അവിടെ കണ്ടതിൽ വമ്പൻ പന്നിക്കട്ട എന്ന sword fish പിന്നെ തിരണ്ടി, മാഹി മാഹി അത്യാവശ്യം വാങ്ങാൻ പറ്റിയ വലിപ്പത്തിൽ കേര, ചൂരാ എന്ന tuna അങ്ങനെ മീനുകളുടെ വലിയ നിര മുന്നിൽ.
         ഹർബറിന്റെ തീരത്ത് ബോട്ടുകളിൽ നിന്ന് മൽസ്യം ഇറക്കുന്ന തിരക്കിൽ ആണ് ആളുകൾ ഒരേ സമയം തന്നെ എല്ലാ ബോട്ടിൽ നിന്നും ഇറക്കി കരയിൽ കൊണ്ട് പോയി ഇടുന്നു. ഇതിനു ഒരു പ്രേതേകം രീതി ഉണ്ട്. 3 ആളുകൾ രണ്ടു കോട്ട നടുക്ക് നിൽക്കുന്ന ആൾ രണ്ടു കോട്ടയിലും പിടിച്ചിരിക്കും. എന്നിട്ട് ഒച്ചയും വെച്ച് മുന്നോട്ട് നടക്കുകയാണ്. വഴി മുടക്കി നിൽക്കുന്നവർ മാറാൻ ആവും ഈ ഒച്ച. ഇത് കൊണ്ട് പോയി കൂട്ടിയ ഉടന്നെ ലേലം വിളി തുടങ്ങുകയാണ്. ഓരോ കൂനാ വീതം ആണ് ലേലം വിളി. ലേലം വിളിച്ചു എടുക്കുന്നവർ അതിൽ അവരുടെ സ്ലിപ് ഇടും തിരിച്ചറിയാൻ. KMN,AB,FB അങ്ങനെ ചില ഇൻഗ്ലിഷ് അക്ഷരങ്ങൾ

        ഈ പറയുന്ന ശാന്തത ഒന്നും അവിടെ ഇല്ലാ കേട്ടോ. ഒരു ബഹളം. മീൻ പിടിച്ചവരും , മൊത്ത കച്ചവടക്കാരും , ചെറിയ കച്ചവടക്കാരും, ചമട്ടു ക്കാരും, വീട്ടിലേക്ക് വാങ്ങാൻ വന്നവരും കാണാൻ വന്നവരും അങ്ങനെ പല ലക്ഷ്യങ്ങളുമായി ഒരു കൂട്ടം ജനമുണ്ട് അവിടെ . ചുപാടും ശബ്ദ മുഖരിതമാണ് . ഇവരുടെ ശബ്ദ കൊലഹവും മത്സ്യവും കണ്ടു കണ്ണു മഞ്ഞളിച്ചു ഞാനും

         ഇത്രയും മീൻ കണ്ടപ്പോൾ കുറച്ചു വാങ്ങി വീട്ടിൽ കൊണ്ടുപോയല്ലോ എന്നൊരു ആലോചന. വലിയ ഒരു മീൻ കൂനയുടെ അടുത്ത് പോയി ഇതിൽ നിന്ന് കുറച്ചു കിട്ടുവോ എന്ന് ആലോചിച്ചു നിന്നപ്പോൾ അത് മനസിലാക്കി എന്നോണം അവിടെ നിന്ന ഒരു ഇക്കാ ചോദിച്ചു. മീൻ വേണോ..? വേണം എന്ന് അറിയിച്ചപ്പോൾ അവിടെ ചില്ലറ വിൽപ്പനക്കാർ ഉണ്ട് അവിടെ പോയി വാങ്ങു എന്ന് പറഞ്ഞു ഒപ്പം " ബ്‌ളൗഡ് വില പറയും വില പേശിയെ വാങ്ങാവു" എന്ന ഉപദേശവും. ഇവിടെ ആരും ഇല്ല അല്ലേൽ ഞാൻ വാങ്ങി തന്നെനെ.

ഞങ്ങൾ മുന്നോട്ട് നടന്നു ഒരു ചെമ്മീൻ കച്ചവടക്കരനുമായി വില ചോദിച്ചു നിന്നപ്പോൾ ആ ഇക്കാ പിന്നിൽ എത്തി. 200 പറഞ്ഞു നിന്നതിനു 100 കൊടുക്കാൻ പറഞ്ഞു അയാൾ എന്തൊക്കെയോ മുറുമുറുത്ത് എന്നാലും സാധനം തന്നു. ഞങ്ങൾ നന്ദി പറഞ്ഞു. ഇങ്ങനെ വേണം വാങ്ങാൻ എന്ന ഉപദേശവും തന്നു ഇക്കാ തിരക്കിലേക്ക് തിരിഞ്ഞു.

    ചെറിയ കാച്ചവടകർ ഉണ്ട്. അവർ ഒരുമാതിരി വല്ലാത്ത വില പറയും. തൂക്കം ഒന്നും അല്ലാ വലിപ്പം നോക്കി വില പേശി വാങ്ങി എടുക്കണം. ചില കച്ചവടക്കാരുടെ മറ്റും മാതിരിയും കണ്ടാൽ പേടിയാകും " ഇത് വേണോ അത് വേണോ" എന്നാകെ ചോദിച്ചു നമ്മളെ വട്ടം കറക്കും. ബോട്ടിൽ നിന്ന് ഇറക്കിയ അത്ര ഫാസ്റ്റ് ക്വാളിറ്റി ഒന്നും അല്ലാ നമ്മുക്ക് വാങ്ങാൻ കിട്ടുക. വില പേശി 2.500 kg ചൂരാ വാങ്ങി 180 രൂപ നല്ല ലാഭം തന്നെ. ആദ്യം 300 രൂപാ പറഞ്ഞതിൽ നിന്നാണ് 180 ആക്കിയത്. ആഹ്ഹാ ഇത് കൊള്ളാം

കൈയിൽ നിറയെ മീനും പിടിച്ചു തിരിച്ചു റൂമിലേക്ക്. മീൻ വെള്ളം വസ്ത്രത്തിൽ എല്ലാം തെറിചിരുന്നു ഒപ്പം അവിടെ നിന്ന് കിട്ടിയ മണവും. ഈ വിഷമം എല്ലാം തീർന്നോളും മീൻ ഫ്രൈ കഴിക്കുമ്പോൾ. 

ഉദയം തേടി ഇല്ലിക്കന്‍ മലയില്‍













5:30 am പിരാന്ത് പിടിച്ചു. ബൈക്കുമായി നേരെ ഇല്ലിക്കൻ മലക്ക് വെച്ചു പിടിച്ചു. വഴിയില്‍ നിന്ന ചങ്ങായി ഷിബിയെ പിടിച്ചു പുറകില്‍ കയറ്റി.



5:45 am എണ്ണ തീര്‍ന്നു വണ്ടി വഴിയില്‍ (പ്ളിഗ്) ഫോൺ വഴി പിരാന്ത് പകുത്ത് നല്‍കിയിരുന്നു ഫൈസല്‍ ഇകാക്. ആള് ഒറ്റക്ക് പുറപ്പെട്ടു. ഞങ്ങ പുറപ്പെട്ട സ്ഥലത്ത് നിന്ന്. വഴില്‍ ആ ബൈകിലെ എണ്ണ ഒഴിച്ച്. നമ്മ ബൈക്ക് ഉസാര്‍ ;-)



6:00 am മലയുടെ മുകളിലും ചുറ്റിലും മുട്ടന്‍ കാറ്റും മുട്ടന്‍ തണുപ്പും. സൂര്യന്‍ വരുന്ന സകല വഴിയും മേഘങ്ങള്‍ ഉപരോധം തീര്‍ത്തിരിക്കുന്നു ആകശത്ത്. തണുപ്പ് കാരണം കൈകള്‍ കൂട്ടി തിരുമി അങ്ങ് ഇരുന്നു

6:00 am ആകാശത്ത് ആരും വന്നില്ല. മഞ്ഞ് മലയുമായി ഒളിച്ചു കളിക്കുന്നു. സൂര്യന്‍ വന്നില്ല

6:15 am പടം പിടുത്തം ഉസാറായി നടന്നു. സൂര്യനെ കണ്ടില്ല

6:30 am സൂര്യന്‍ മേഘങ്ങളെ തള്ളിമാറ്റി പുറത്ത് വന്നു. നല്ല ഒരു പടം പിടിക്കുന്നതിന്ന് മുന്‍പ് മേഘങ്ങള്‍ സൂര്യനെ വീണ്ടും മറച്ചു കളഞ്ഞു.

6:45 am തണുപ്പ് കൂടി കൂടി വന്നു ഒപ്പം കാറ്റും,

7:00 am തഴെ ഇറങ്ങി അവിടെ കണ്ട മാടകടയില്‍ വര്‍ത്തമാനം പറഞ്ഞു ഇരുന്നു.

7:15 am എണ്ണ കുറവാണ് അതിനാല്‍ ന്യൂട്രലിൽ മലയിറകം. ഈരാറ്റുപേട്ടയില്‍ ആണ് പെട്രോൾ പബ് ഉള്ളത്. തീക്കോയില്‍ ബ്ലാക്കിൽ കിട്ടും. എന്നാലും ഇറക്കം ആയതിന്നാല്‍ പേട്ട വരെ എത്തിക്കാം എന്ന് കുട്ടുകാരന്‍.( അല്ലേൽ ഇന്നിയും ഊറ്റിയെടുക്കം )
7:22 am വഴി തടഞ്ഞ് മുന്നില്‍ ഒരു സുന്ദരന്‍ എട്ട് കാലി.

7:36 am അടുത്ത വഴിതടഞ്ഞ ആള്‍ റോഡിനു കുറുകെ നെഞ്ചും വിരിച്ച് നിന്നാണ് തടഞ്ഞത്. വണ്ടി എന്നെ തട്ടിയാല്‍ മറിയും എന്ന ഭാവം. പച്ച ഓന്ത്. പടം പിടിക്കാന്‍ തുടങ്ങിയപ്പോൾ ആള്‍ക്ക് നാണം വന്നു ഓടി കളഞ്ഞു.
8:00 am വീട്ടില്‍ എത്തി.

ഉദയം ഇന്നിയും ഒരു ആഗ്രഹമായി ബാകി


Illikkal Kallu (Kottayam) - illikkal kallu ഇല്ലിക്കല് കല്ല്  - Illikkal kallu ഇല്ലിക്കൽnear VAGAMON n AYYAMBARA - erattupetta ( ഈരാറ്റുപേട്ട )

അരുവികച്ചൽ വെള്ളച്ചാട്ടം (ARUVIKACHAL waterfalls)

        കോട്ടയം ജില്ലയിലെ ഏറ്റവും ഉയരകാരന്‍. അങ്ങനെ ഒരു വിശേഷണം ഉണ്ട് ഇവന്ന്. നോബ് കാലം ആണ്. രാവിലെ പള്ളിയില്‍ സുബ്ഹി നമസ്കരിക്കാന്‍ ഒത്ത് കുടിയത. എല്ലാവരും ഫ്രിയാണ് ആ ഞായറാഴ്ച ദിവസം. അപ്പോള്‍ പിന്നെ ചെറിയ ഒരു കറകം അത് അങ്ങനെയാണ്

   ഈ ചര്‍ച്ച എല്ലാം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. 6 am ആവുന്നതേ ഉള്ളു സമയം. ഉമ്മച്ചിയുടെ കൂടെ കുറച്ച് ബന്ധു വീട് സന്തര്‍ശനം അത് കഴിഞ്ഞപ്പോള്‍ സമയം പത്ത് മണി. പോകാൻ അര സമ്മതത്തില്‍ നിന്ന വാസിയെ വിളിച്ചപ്പോള്‍ അവന്‍ നല്ല ഉറക്കത്തില്‍. ''പോകാം'' എന്നു പറഞ്ഞപ്പോള്‍ കുളിച്ചില്ല പല്ലു തേച്ചില്ല എന്നെല്ലാം. അവിടെ പോയി കുളിക്കാം . പല്ലു വേണേൽ തേച്ചൊല്ലിന്....... എന്ന് പറഞ്ഞു ;-) എല്ലാത്തിനെയും ഉറക്കപായില്‍ നിന്ന് ഇറകി കുളിപ്പിക്കാന്‍ കെണ്ടു പോവുകയാണ് എന്താ അല്ലേ.
   ഈരാറ്റുപേട്ടയില്‍ നിന്ന് പനിച്ചികപാറ വരെ വളവും തിരിവും അവിടെ നിന്ന് പാതാബുഴ വരെ സ്രയിറ്റ് റോഡണ്. കയറ്റ ഇറക്കത്തില്‍ പച്ചപ്പ് നിറഞ്ഞ സുന്ദര വഴി. പാതബുഴയില്‍ എത്തുന്നതിന്ന് മുന്‍പാണ് നമ്മുടെ വഴി. ഞങ്ങള്‍ പാതാബുഴയില്‍ എത്തി. ഒരു വശത്ത് അടുത്ത ട്രിപ്പിന് ഉഴവും കാത്ത് കിടക്കുന്ന ബസ് കുറച്ച് കടകള്‍ കുറച്ച് ആളുകള്‍ ഇത്രയുമാണ് പാതബുഴ എന്ന കൊച്ച് റബ്ബര്‍ കര്‍ഷക ഗ്രാമം.
   ഇന്നി വെള്ള ചാട്ടത്തിലേക്ക്‌. ഈരാറ്റുപേട്ടയില്‍ നിന്ന് വരുബോള്‍ റോഡിന്നു താഴ് വശത്തായി കാണുന്ന വഴി(ഇടത് വശം) കൈ വരി ഇല്ലാത്ത കൊച്ച് പാലം കടന്നു വെള്ളം വരുന്ന വശം ലക്ഷ്യമാക്കി വണ്ടി ഓടിക്കുക. ഒരുപാട് തവണ റോഡ് പിരിയുന്നുണ്ട്. ഇടക്ക് ഇടക്ക് വഴി ചേദിക്കുക. അല്ലെങ്കില്‍ ചിലപ്പോള്‍ വഴി തെറ്റം. വഴി ചേദിക്കാനും ആളെ കാണുക അല്പം ബുദ്ധി മുട്ടാണ്. വഴിയില്‍ കാണുന്ന വീടുകളില്‍ വരെ കയറി വഴി ചോദിച്ചു.

     ഒരുതവണ വഴി തെറ്റി കയറിയത് ഒരു അരുവി റോഡില്‍. അത് ഒരു വീട്ടിലേക് ഉള്ള വഴി. അത് ഒരു വഴി തന്നെ (ചിത്രം കാണുക ) അവിടെ നിന്ന് തിരിച്ച് വീണ്ടും ശരിക്കുള്ള വഴിയില്‍. റോഡ് ഇടക്ക് കോണ്‍ക്രിറ്റ് ഇടക്ക് മണ്‍ വഴി. നല്ല റോഡാണ് ബുദ്ധി മുട്ടില്ലാതെ കാര്‍ ഓടിക്കാന്‍ കഴിയും. നമ്മുടെ എതിര്‍ ദിശയിലേക്ക് ഒരു അരുവി ഒഴുകി പോകുന്നുണ്ട്. ബൈക് പോവുന്ന സ്ഥലം വരെ കാറും പോകും ഒരു കയറ്റത്തില്‍ വണ്ടി നിര്‍ത്തി. ഇന്നി നടന്നക്കണം.

selfi
     അടുത്ത വഴി തെറ്റല്‍ ആയിരുന്നു ആ നടത്തം, മൂന്നായി പിരിയുന്ന വഴിയില്‍ ഞങ്ങള്‍ നടുക്കത്തെ വഴി ആണ് തിരഞ്ഞെടുത്തത്. ശരിക്കും വെള്ളച്ചാട്ട വഴി ഇടത് വശത്താണ് അത് ഒരു ഇറക്കത്തിലേക്കാണ് . ഏതായാലും കുറച്ച് നടന്നപ്പോള്‍ തന്നെ വെള്ളച്ചാട്ടം കണ്ടു തുടങ്ങി ഈ വഴി വെള്ള ച്ചാട്ടത്തിന്‍െറ മുകളില്‍ ആണ് ഞങ്ങളെ എത്തിക്കുക. അപ്പോള്‍ ഞങ്ങള്‍ പകുതി ദൂരം നടന്നിരുന്നു. തഴെയായി ശരിക്കുള്ള വഴി ഞങ്ങളെ കളിയാകി ചിരിച്ചു. വഴി ഉണ്ടാകി തഴെ എത്തുക എന്നത് ആ അടുക്കുകള്‍ ആയി തിരിച്ച റബ്ബര്‍ തേട്ടത്തില്‍ അല്പം പണി തന്നെ ആയിരുന്നു.

     വെള്ളച്ചാട്ടത്തിന്‍ ചുവട്ടില്‍ എത്തിയപ്പോള്‍ ഒരു ടീം അവിടെ ഉണ്ട്. അവര്‍ പോയപ്പോള്‍ ഞങ്ങള്‍ ഇറങ്ങി. മുങ്ങി കുളിക്കാനുള്ള വെള്ളം ഒന്നും ഇല്ലാ. മീനച്ചിലാറിലെ കയങ്ങളില്‍ ഒരുപാട് മുങ്ങി കുളിച്ചവരാണ് ഞങ്ങള്‍ അതിനാല്‍ ഈ മീന്നച്ചില്‍ കൈവരിയില്‍ നിന്ന് കുളിച്ചു. മുകളില്‍ നിന്ന് ചിന്നിചിതറി വരുന്ന വെള്ളത്തിനെ ശരിരം കെണ്ട് സ്വികരിക്കുക അല്പം വേദന നിറഞ്ഞ പണി ആണ്. എത്ര നേരം അവിടെ നിന്നാലും മടുപ്പ് അറിയില്ല. എന്നാലും നോബുകാരണ് ഞങ്ങള്‍ അതിക സമയം കുളിച്ച് അവിടെ നിന്നാല്‍ നോബ് മുറിയും. അപ്പോള്‍ അടുത്ത സംഘവും അവിടെ എത്തിയിരുന്നു.

          ശരിക്കുള്ള വഴിയില്‍ മടക്കം. വനസ്ഥായി കാണാന്‍ കൂട്ടുകാര്‍ക് ആഗ്രഹം . അവിടെയും കയറിയാണ് വീട് ലക്ഷ്യമാകി തിരിച്ചത്

വെള്ളച്ചാട്ടം സന്തര്‍ശിക്കാന്‍ പറ്റിയ സമയം - ജൂണ്‍ - ആഗസ്റ്റ് ( മഴ കാലം )

വഴി - ഈരാറ്റുപേട്ട - പാതംബുഴ (10 km ) - വെള്ളച്ചാട്ടം (ചേദിച്ച് ചേദിച്ച് പോവുക )

NB : ആവേശം ചിലപ്പോള്‍ പല്ലിന്‍െറ എണ്ണം കുറച്ച് എല്ലിന്‍െറ എണ്ണം കൂട്ടും ( പാറയില്‍ വഴുക്കല്‍ ഉണ്ട് )

#അരുവികച്ചൽ വെള്ളച്ചാട്ടം (ARUVIKACHAL waterfalls)Patampuzha

Friday, August 12, 2016

തേക്കടി

ഒരുപാടു തവന്ന തേക്കടിയിലും അതിന്നു അടുത്ത പട്ടണമായ കുമളിയിലും പോയിട്ടുണ്ട് എന്നാലും ബോട്ടിംഗ് നടത്തുന്നത് അന്ന് അധ്യമാണ്. 

ഒരു ഹർത്താൽ ദിനത്തിൽ പെട്ടന്ന് എടുത്ത തിരുമാനം. വിട്ടിൽ നിന്ന് ഇറങ്ങി പാതി വഴിയിൽ ആണ് തേക്കടി ഉറപ്പിച്ചത്. ഒരു കാറിൽ അഞ്ചു പേർ അഞ്ചു വഴിയിൽ കാണാൻ പോകുന്ന ചിന്തകളും. മഴ തകർത്തു പെയുന്ന സമയം. കുമളി എത്തിയപ്പോൾ മഴ ഇല്ലായിരുന്നു. 3:30 നു ഉള്ള അവസന ബോട്ടിനാണ് ടിക്കറ്റ് കിട്ടിയത്. ആ സമയം ആയി എന്ന് പറയുന്നതാവും ശരി. ടിക്കറ്റ് എടുക്കാൻ നിന്നപ്പോൾ വിണ്ടും നല്ല മഴ തുടങ്ങി. മഴയും നനഞ്ഞനാണു ബോട്ടിൽ കയറിയത്. നനഞ്ഞ മുടി ഉണകി കൊണ്ടിരുന്നപ്പോൾ മഴ പോയി.

കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം ബോട്ട് സ്റ്റർട്ടയി. മുന്നില് തന്നെ സിറ്റ് കിട്ടിയത് നനായി കാഴ്ചകൾ വെക്തമായി കാണാൻ കഴിഞ്ഞു. എങ്ങു നിന്ന് വിരുന്തു വന്ന കുറെ ദേശാടന കുരുവികൾ ആണ് ആദ്യം വിരുന്നെതിയത്. തേക്കടിയുടെ തെക്കിൽ തന്നെ കുടു വെച്ചിരിക്കുന്നു ഈ ദേശാടന കിളിക്കൾ. കിളിക്കളെ കാമറയിൽ പകർതുന്നതിനിടക്ക്. 

അതിനിടക്ക് തടാക കരയിലെ കാഴ്ചയിലേക്ക് കണ്ണ് പോയി. വെള്ളം കുടിക്കണോ. ഇളം പുല്ലു തിന്നാനോ വന്നതാവും ഒരു കൂട്ടം മാൻപേടകൾ. ബോട്ടിൽ ഇരുന്നു നാലു വശവും നമ്മൾ പരത്തും . എന്തങ്കിലും മൃഗങ്ങൾ ഉണ്ടോ എന്ന്.

Thursday, August 11, 2016

നോമ്പ്_ചിന്തകള്‍ -3

         
           അടുത്ത വര്‍ഷം വീട് വിട്ടു നോമ്പു നോറ്റത് തമിഴ്നാട്ടിലെ ചൂട് കാലത്ത് ആയിരുന്നു എങ്കില്‍ നാലാം വര്‍ഷം വിധി എന്നിലേറി എന്നെ എത്തിച്ചത് മിഠായി മധുരമുറും കോഴിക്കോടൻ മണ്ണിലാണ്. രുചി മേളങ്ങൾ ഒരുക്കിയ ഇഫ്താറുകള്‍.

ഒരിക്കലും ഭക്ഷണം കഴിക്കല്‍ അല്ലാ റംസാന്‍, ഭക്ഷണം കഴിക്കാന്‍ കഴിയാത്തവന്‍െറ വിശപ്പ് അറിഞ്ഞ് അവനോട് എെക്യദാര്‍ട്യം പ്രേക്യപ്പിക്കൽ ആണ് റംസാന്‍.


വിഭവ സമൃദ്ധമായ തീന്‍ മേശക്കള്‍ നമ്മളെ ലക്ഷ്യങ്ങള്‍ മറപ്പിക്കും. വിഭവ സമൃദ്ധമായ മേശ ഫോട്ടോ എടുത്ത എന്നെ ആര്‍ഭാഡത്തിന്‍ നോമ്പു തുറക്കള്‍ ആളുകളെ കാട്ടാരുത് എന്നു ശാസിച്ച സഹോദര നന്ദി. അടഞ്ഞ കണ്ണുകള്‍ തുറപ്പിച്ചു നീ.


ആറു മാസ കാല കോഴിക്കോടൻ ജീവിതം അവസാനിപ്പിച്ചു ആ മണ്ണില്‍ നിന്ന് യാത്ര പറഞ്ഞതും ആ റംളാന്‍ കാലം


അവസാനിച്ചു 

#നോമ്പ്_ചിന്തകള്‍ -2

           അറിവുകള്‍ തേടി ബാഗളുരു എന്ന വലിയ നഗരം വിട്ട് , മറ്റൊരു റംസാന്‍ മാസ കാലം നാമ്മകല്‍ എന്ന തമിഴ് ജില്ലയില്‍ എത്തി.

അന്നതെ നോമ്പ് തുറ വഴിയില്‍ നിന്നും അത്തഴം ട്രെയിൻ ബോഗിയുടെ കുലുക്കത്തിലും ആയിരുന്നു.

ബാഗളുരുവിലെ ശീതളയില്‍ നിന്ന് തികച്ചും ചൂടന്‍ നോബുകാലമാണ് ആ മണ്ണില്‍ കഴിഞ്ഞത്. നോബ് തുറയില്‍ ദാഹം കാരണം ഒരുപാട് വെള്ളം കുടിച്ച് വയര്‍ വീര്‍ക്കുക പതിവ് സംഭവമായിരുന്നു.

തമിഴ്നാട്ടില്‍ ഒരു വിഭാഗം മുസ്ലിങ്ങള്‍ ഉര്‍ദു ആണ് സംസാര ഭാഷയായി ഉപയോഗിക്കുന്നത്. അത്തരം ഒരു പള്ളി ആയിരുന്നു അടുത്ത്. അവിടെ മുറി തമിഴ് വലിയ ഗുണം ചെയ്യ്തില്ല.


നോമ്പ് തുറയില്‍ ദോശ തിന്നുക വലിയ വെല്ലുവിളി തന്നെ ആണ്. കാരണം അത് വയറ്റില്‍ ചെന്ന് ഒഴിഞ്ഞു കിടന്ന ആമശയത്തെ ഗ്രാസ്സ് കയറ്റി ബും...... ആകും. ഒരു ദോശയില്‍ തന്നെ വയര്‍ നോ സിഗ്നല്‍ തരും. പുള്ളിച്ച ഭക്ഷണമാണ് അവര്‍ക് പ്രിയം. നമ്മുടെ ശരിരം അതിന് എതിരും.


പെരുന്നാളിന് ക്ളാസ് കട്ട് അടിച്ച് നാട്ടിലെത്തിയാണ് ഒന്ന് ശ്രാസം വീണത്. ഏതാനും ദിവസം അപുറം തക്ബിര്‍ ധ്വനികള്‍ ഉയര്‍ത്തി പെരുന്നാൾ പിറ എത്തി.

        മൂന്നാം വര്‍ഷാ റംസാന്‍ മാസവും അവിടെ തന്നെ വലിയ മാറ്റങ്ങള്‍ ഇല്ലാതേ കടന്നു പോയി.

നോമ്പ്_ചിന്തകള്‍

           അഞ്ചു വര്‍ഷങ്ങളായി പുര്‍ണ്ണമായും അല്ലെങ്കിലും ഭാഗികമായി വിട് വിട്ടു നോമ്പ് പിടിക്കാന്‍ റബ്ബിന്‍െറ തീരുമാനം എന്നില്‍ ഉണ്ടായിട്ട്.

 അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പെട്ടനാണ് ഒരു റംസാന്‍ മാസത്തിനു ഒരാഴ്ച മുന്‍പ് ബാന്‍ഗളുരു എന്ന മഹാ നാഗരത്തിലെക്ക്. ജിവിതം പറിച്ചു നടപ്പെട്ടത്. അവനിലെ ആകുലതകള്‍ വകവെക്കാതെ റംസാന്‍ പിറ കണ്ടു. എന്തും താണ്ടി നോമ്പ് പിടിക്കണം എന്ന ചിന്താ. വൈകിട്ട് മെസില്‍ നിന്ന് എടുത്ത് വെച്ച ചോറും കറിയും ചീത്ത ആയപ്പോളും ബ്രെഡും ജാമ്മിലും അത്തഴം കഴിച്ചും നോമ്പ് നോല്ക്കാൻ ആവോശമായി.

കന്നഡ മാത്രം അറിയുന്ന ഹോട്ടലുകളും ഉര്‍ദു മാത്രം സംസാരിക്കുന്ന പള്ളികാരും അവരുടെ മുന്നില്‍ മലയാളം മാത്രം അറിയുന്ന യുവാവ്. ഭക്ഷണത്തിലെ വാശികള്‍ എല്ലാം പണയം വെച്ചിരുന്നു അപ്പോള്‍. അറുത്ത മാംസം(ഹലാല്‍) ആണോ എന്നറിയാത്തതിനാല്‍ ആ റംസാന്‍ നാളില്‍ സ്വ വസതി അണയും വരെ സസ്യഭുക്കുമായി.

മല്ലിയിലയുടെ അതിപ്രസരം ക്ഷമക്കും സഹനതക്കും അപ്പുറം ആയിരുന്നു ചില സമയങ്ങളില്‍. അതിന് കണ്ടുപിടിച്ച മാര്‍ഗം ഭക്ഷണം കുറക്കുക എന്നതായിരുന്നു.


തുടരുന്നു ............

കുറുക്കനും കാക്കയും



ഈ കാട്ടിൽ എന്നെ ആർക്കും ഇഷ്ടമില്ല ഞാൻ ഈ കാടു വിടുകയ എന്ന് പറഞ്ഞു കുറുക്കൻ കരയുകയാണ് 

ഇത് കേട്ട് അത് വഴി വന്ന കാക്ക പെണ്ണ്. നീ പുതിയ കാട്ടിലേക്ക് പോവുക ആണോ ..? അതെ . കാക്ക ചിരിച്ചു കൊണ്ട് ചോദിച്ചു അല്ലാ നീ പോകുബോൾ നിന്റെ ഒപ്പം നിന്റെ പല്ലും നഖവും . നിന്റെ കൗശലവും കൊണ്ട് പോവുക ആണോ 

കുറുക്കന്റെ മറുപടി അതെ എന്നായിരുന്നു . ഇത് കേട്ട കാക്ക ചിരിച്ചു കൊണ്ട് പറഞ്ഞു അപ്പോൾ ആ കാട്ടിലും ആരും നിന്നെ സ്നേഹിക്കില്ല .

ഇത് പോലെ ആണ് നമ്മൾ പല കാര്യങ്ങളിലും. മാറ്റം നമ്മളിൽ ആണ് തുടങ്ങാൻ ഉള്ളത് എന്ന് നാം തിരിച്ചറിയുന്നില്ല. ചുറ്റു പാടുകളെ പഴി ചാരുന്നു 

Tuesday, August 9, 2016

​ മനുഷ്യൻ

        നാം എന്താണ് , എന്താണ് നമ്മുടെ ജിവിത ലക്ഷ്യം . നന്മചെയുന്നവന്നും തിന്മ ചെയുന്നവനും ഇവിടെ തുല്യ നീതി ലഭിക്കുന്നില്ല , തിന്മയുടെ വക്തകൾ ഇവിടെ കുടുതൽ സുഖങ്ങളിൽ ജിവിക്കുബോൾ . തെറ്റുകളിൽ നിന്ന് മാറി നമയിൽ ജിവിക്കുന്നവരുടെ ജിവിതത്തിൽ സംഭാവികുന്നത് എന്താന്ന് . അവർ എന്നും വിഷമങ്ങളിലും സങ്കടങ്ങളിലും ജിവിതം ജിവിച്ചു തിർക്കുന്നു . സമ്പത്ത് ചിലരുടെ കൈയിൽ കുമിഞ്ഞു കുടുന്നു . ഈ ലോകത്ത് എവിടെ ആണ് സമത്തം . ഒന്നിലും തുല്യായ നിതി നമ്മുക്ക് കണ്ണാൻ കഴിയുന്നില .

എത്ര നിസരനാണ്

ഉറക്ക ചടവിൽ നിർബന്ധ പ്രഭാത പ്രാർത്ഥനക്ക് പള്ളിയിൽ എത്തിയതാണ് . അപ്പോൾ നമസ്കാരം തുടങ്ങിയിരുന്നു . ബാങ്ക് കേട്ടതാണ് എന്നിട്ടും കട്ടിൽ വിട്ട് എന്നിക്കാൻ ഉള്ള മടി അതാന്നു താമസിക്കാൻ ഉള്ള കാരാണം . അപ്പോൾ പള്ളിയുടെ പുറകിൽ ഒരാൾ ഇരിന്നു സുന്നത് നമസ്കരിക്കുന്നു . കാലുകൾ ഇല്ലാ എന്നു തന്നെ പറയാം കാരണം . അരക്ക് താഴെ വണ്ണം കുറഞ്ഞു ചലന ശേഷി ഇല്ലാത്ത ഒരു രൂപമാണ് ഉള്ളത് . കൈ ഉപയിഗിച്ചന്നു വലിയുന്നത് . സുന്നത് നമസ്കാരവും കഴിഞ്ഞു ആ സഹോദരൻ വലിഞ്ഞു എന്റെ അടുത് വന്നു നിന്നു . എന്നിക് എന്നോട് തന്നെ പുച്ഛം തോന്നിയ നിമിഷങ്ങൾ .

രണ്ടു കാലിനും ഒരു കുഴപ്പവും ഇല്ലാതെ നടന്നു , പള്ളിയിൽ എത്തിയ ഞാൻ ഇ സഹോദരന് മുന്നിൽ എത്ര നിസരനാണ് 


കോട്ടയം ജില്ലയാണ് തരാം

​    
         ഈ കഴിഞ്ഞ ദിവസങ്ങളിൽ കേരളം മുഴുവൻ ഉറ്റു നോക്കുന്നത് നമ്മുടെ കൊച്ചു പേട്ടയും അതിൻറെ സമിപ പ്രദേശങ്ങളായ പുഞ്ഞറും പാലയും എല്ലാം ആണ് . ആകെ മൊത്തം പറഞ്ഞാൽ കോട്ടയം ജില്ലയാണ് തരാം . 

ചിപ്പ് വിപ്പ് പദവി കിട്ടിയത് മുതൽ ( അതിനു മുൻപ് ഇങ്ങനെ ഒരു പദവി ഉണ്ടന്ന കാര്യം കേരള മകൾക്ക് അറിയില്ലായിരുന്നു . പി സി യെ അറിയുമെങ്കിലും ) പി സി . സ്കോർ ചെയാൻ തുടങ്ങി . ലോക സഭാ ഇലക്ഷനിൽ തുടങ്ങി നമ്മുടെ അച്ചായാൻ മോശം സമയം ആയിരുന്നു . പറയുന്നത് എകാതെ വരുന്ന കണ്ട്ടക ശനി തുടങ്ങിയിരുന്നു . ശനിയുടെ അപഹാരം ഇന്നും തുടരുന്നു . ഇതിൽ ശുക്രൻ രാശിയിൽ നമ്മുടെ മനിച്ചയന്റെ സമയമാണ് ബെസ്റ്റ് റ്റൈം . കോടികൾ ഇമിണി പോയി ബാറും പുട്ടിയ ബിജു ചേട്ടൻ ഒന്ന് പുട്ടാൻ നോകിയെങ്കിലും ഏറ്റില്ല . അത് അങ്ങനെയാണ് നല്ല ടൈമിൽ ആർകും തൊടാൻ കിട്ടില്ല . ചുമ്മാ അങ്ങ് മിന്നികും . കഥകളും കളികളും പിന്നെയും ഒരു പാട് കണ്ടു പുകൾ പെറ്റ കേരള മക്കൾ . രാത്രി കംപ് ചെയ്ത ബട്ജറ്റ് അവതരണവും തടയലും കടി അടി ഇടി അവസാനം ബോധം കേടലും . റിയാലിറ്റി ഷോ യെ തോല്പികും വിധം മൈക്ക് കെട്ടി ഒരു ബട്ജട്ടും . അവസാനം നല്ല മുട്ടാൻ ലടുവും .

അത് വരെ കഥയിൽ ഇല്ലാതിരുന്ന നമ്മുടെ കൊച്ചു മണിയും ഒരു എന്ട്രി നടത്തി . പാലയിലെ പത്ത് ലക്ഷം വിലമാധിക്കുന്ന ഫൈവ് സ്റ്റാർ ബസ് സ്റ്റോപ്പ്‌ മയി . നായികാ സുര്യ പുത്രി തിരകഥ ഉയർത്തി കാട്ടി . പല പല സുചന പേരുകളും മിടുകന്മാരായ ഫോട്ടോ കാർ അടിച്ചു മാറ്റിയതും നമ്മൾ കണ്ടു  . എല്ലാത്തിനും ബാകി വിണ്ടും വിണ്ടും കോട്ടയം ജില്ലയുടെ മുകിലും മുലയിലും കുടി ചാനൽ ബണ്ടികൾ കുടയും വെച്ച് പാഞ്ഞു ( ov വാൻ ). പണ്ട് എതാ  മോനെ ആ ബണ്ടി എന്ന് ചോദിച്ചിരുന്ന മുത്തു മുത്തച്ചന്മാർ വരെ ലൈവ് കാമറയിൽ വാചകം അടിക്കാൻ പഠിച്ചു . 

അങ്ങനെ അങ്ങനെ ഒരു പാട് തവണ കോട്ടയം ജില്ലയിലെ പേരുകൾ ചാനലുകൾ പറഞ്ഞു കൊണ്ടിരുന്നു . ഇത് കൊണ്ട് ആകെ മൊത്തം മെച്ചം . പ്രവാസികളോട്/ നാട്ടിൽ നിന്ന് മാറി നിൽക്കുന്നവരോട്   നാട്ടിൽ എവിടെ എന്ന് ആരു ചോദിച്ചാലും  ധൈര്യമായി മറുപടി പറയാം ഞാൻ പേട്ടയിൽ ആണ് എന്ന് . അലാതെ "കോട്ടയം" . അപ്പോൾ കോട്ടയത്ത് എവിടെ ഈ പോല്ലപ്പോനും ഇപ്പോൾ ഇല്ലാ . സമാധാനം 

നസിബ് വട്ടക്കയം