ഒരുപാടു തവന്ന തേക്കടിയിലും അതിന്നു അടുത്ത പട്ടണമായ കുമളിയിലും പോയിട്ടുണ്ട് എന്നാലും ബോട്ടിംഗ് നടത്തുന്നത് അന്ന് അധ്യമാണ്.
ഒരു ഹർത്താൽ ദിനത്തിൽ പെട്ടന്ന് എടുത്ത തിരുമാനം. വിട്ടിൽ നിന്ന് ഇറങ്ങി പാതി വഴിയിൽ ആണ് തേക്കടി ഉറപ്പിച്ചത്. ഒരു കാറിൽ അഞ്ചു പേർ അഞ്ചു വഴിയിൽ കാണാൻ പോകുന്ന ചിന്തകളും. മഴ തകർത്തു പെയുന്ന സമയം. കുമളി എത്തിയപ്പോൾ മഴ ഇല്ലായിരുന്നു. 3:30 നു ഉള്ള അവസന ബോട്ടിനാണ് ടിക്കറ്റ് കിട്ടിയത്. ആ സമയം ആയി എന്ന് പറയുന്നതാവും ശരി. ടിക്കറ്റ് എടുക്കാൻ നിന്നപ്പോൾ വിണ്ടും നല്ല മഴ തുടങ്ങി. മഴയും നനഞ്ഞനാണു ബോട്ടിൽ കയറിയത്. നനഞ്ഞ മുടി ഉണകി കൊണ്ടിരുന്നപ്പോൾ മഴ പോയി.
കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം ബോട്ട് സ്റ്റർട്ടയി. മുന്നില് തന്നെ സിറ്റ് കിട്ടിയത് നനായി കാഴ്ചകൾ വെക്തമായി കാണാൻ കഴിഞ്ഞു. എങ്ങു നിന്ന് വിരുന്തു വന്ന കുറെ ദേശാടന കുരുവികൾ ആണ് ആദ്യം വിരുന്നെതിയത്. തേക്കടിയുടെ തെക്കിൽ തന്നെ കുടു വെച്ചിരിക്കുന്നു ഈ ദേശാടന കിളിക്കൾ. കിളിക്കളെ കാമറയിൽ പകർതുന്നതിനിടക്ക്.
അതിനിടക്ക് തടാക കരയിലെ കാഴ്ചയിലേക്ക് കണ്ണ് പോയി. വെള്ളം കുടിക്കണോ. ഇളം പുല്ലു തിന്നാനോ വന്നതാവും ഒരു കൂട്ടം മാൻപേടകൾ. ബോട്ടിൽ ഇരുന്നു നാലു വശവും നമ്മൾ പരത്തും . എന്തങ്കിലും മൃഗങ്ങൾ ഉണ്ടോ എന്ന്.