വയനടാൻ കാറ്റു വന്നു വിളിച്ചപ്പോൾ -1
===================================
ലക്കിടി വ്യൂ പോയിന്റ്റ്
---------------------------------------
സമയം
രാവിലെ നാലു മണി . നിർത്താതെ മൊബൈൽ ബെല്ലടിക്കുന്നു . പുറത്ത് ഇന്നലെ
രാത്രി മുതൽ തുടങ്ങിയ ജൂണ്‍ മഴയുടെ ഇരബൽ കാതുകളിൽ വന്നടിക്കുന്നു . ജൂണ്‍
മാസ കുളിരിൽ കയെത്തും ദുരെ ഇരിക്കുന്ന ഫോണ്‍ എടുക്കാൻ ഞാൻ മടിച്ചു . ഫോണ്‍
തെല്ലും വാശി കുറയ്ക്കുന്ന മട്ടുമില്ല . ആരാണ് ഈ രാവിലെ വിളിക്കുന്നത്
എന്നത് എന്നിക്ക് അറിയാം അതാണ് ഈ മടി . കുറെ നാളുകളായി വയനാട് ഒരു മോഹമായി
ഉള്ളിൽ കടന്നിട്ട് . തെക്കൻ കേരള വാസിയായ ഞാൻ വടക്കാൻ കേരള യാത്രകൾ ഈ
അടുത്താണ് തുടങ്ങിയത് . പലപ്പോഴും യാത്രകൾ കേരളം കടന്നപ്പോഴും . വടക്കാൻ
ദേശം ഒരു മോഹമായി അവശേഷിച്ചു . ആ മോഹത്തിന്നു ചിറക് മുളച്ചത് ഷാകിർ എന്നാ
സുഹ്രത്തിനെ കിട്ടിയത് മുതലാണ് . കുറെ ദിവസമായി ഞങ്ങൾ വയനാടിന്റെ പുറകെ ആണ്
. പല തവണ ചുരം കയറിയിറങ്ങി . ഗൂഗിൾ വഴി പോകാൻ ഉള്ള സ്ഥലങ്ങൾ, വഴി, ദുരം ,
എല്ലാം കുറിച്ചു . ആദ്യം കണക്ക് കുട്ടിയത് മെയ് മാസം പോകാം എന്നായിരുന്നു .
എന്നാൽ അറബി കടലിൽ രൂപം കൊണ്ടാ കാറ്റു ഇങ്ങ് കേരളത്തിൽ പെയിതിറങ്ങിയപ്പോൾ ആ
യാത്ര മാറ്റി വെകേണ്ടി വന്നു . ആദ്യ സ്കുൾ ദിനത്തിൽ പുത്തനുടുപ്പ്
നനയ്ക്കാതെ മഴ മാറി നിന്നപ്പോൾ . 10 ,11 തിയതികളിൽ ഞങ്ങൾ വിണ്ടും തയാറായി .
അപ്പോൾ ജൂണ്‍ മാസം അതിൻറെ മഴ രൂപം കാട്ടി തുടങ്ങിയിരുന്നു
രണ്ടാമതും
മുഴങ്ങിയ ഫോണ്‍ ബെൽ എന്നെ ചിന്തകളിൽ നിന്ന് മടകി കൊണ്ടുവന്നു . ഷാകിറണ്
ഫോണിൽ അവൻറെ വിടിന്റെ അവിടെ മഴയില്ല അത് കൊണ്ട് അവൻ വിട്ടിൽ നിന്ന്
ഇറങ്ങുകയാണ് . ഞാൻ പെട്ടന്ന് റെഡി ആവാണം . പുറത്തെ മഴയുടെ ഇരബൽ എന്നെ
വിണ്ടും അലസതയിലേക്ക് തള്ളിയിട്ടു . ഈ മഴയത്ത് ബൈകിൽ എങ്ങനെ ഇത്രയും ദുരം
സഞ്ചരിക്കും . ഈ മഴ കുളിരിൽ കിടക്ക വിട്ട് എഴുനെൽക്കനും തോനുന്നില്ല .
സുബഹി ബാങ്ക് കേട്ടതാണ് സമയ ബോധം കിട്ടിയത് . മടി തല്കാലം മാറ്റി വെച്ച്
ചാടി എന്നിറ്റു . പല്ലു തേച്ചപ്പോൾ ആണ് വെള്ളത്തിന്റെ കുളിരറിഞ്ഞത് .
അതിനാൽ വെള്ളം ച്ചുടാകിയാണ് കുളിച്ചത് .അപ്പോൾ ഒരു ചുടു സുലൈമാനി ഉള്ളിൽ
മോഹമായി . എന്നാൽ പിന്നെ അതും ആകട്ടെ . തിളച്ചു തുടങ്ങിയ വെള്ളത്തിലേക്ക്
പഞ്ചസാര ഇട്ടു . തിള ഒന്ന് അടങ്ങി വിണ്ടും തിളക്കാൻ തുടങ്ങിയപ്പോൾ
അതിലേക്ക് ചായ പൊടി വിതറി . അത് വെള്ളത്തിലേക്ക് നിറകുട്ടായി പടർന്നു .
അല്പം കിസ്മത്തും ചേർത്ത് ഗ്ലാസിലേക്ക് പകർന്നപ്പോൾ സുലൈമാനി ഒരു സംഭവമായി.
ആവി പറക്കുന്ന ചായയും കുടിച്ചു അങ്ങനെ ഇരുന്നപ്പോൾ അതാ സഹാ യാത്രികാൻ
ഷാകിർ എത്തി . എൻറെ കട്ടൻ ചായ ഓഫാർ അവൻ നിരസിച്ചത് നന്നായി . മോശം
പറയില്ലലോ ;-) . ഒരു ബൈകിൽ രണ്ടു പേരുമായി ഞങ്ങളുടെ വയനാടു യാത്ര അവിടെ
തുടങ്ങി .




റോഡിൽ പെയ്ത് ഒഴിഞ്ഞ മഴയുടെ ഈർപ്പം പുർണമായും
വിട്ടു മാറിയിരുന്നില്ല . കോഴിക്കോട് നഗരത്തിൽ നിന്ന് മാവൂർ റോഡു വഴി
മെഡിക്കൽ കോളേജ് , കോഴിക്കോട് മൈസൂർ ഹൈവേ , ചുങ്കം , അടിവാരം . അടിവാരം
മുതലാണ് നയന മനോഹര കാഴ്ചകൾ വിരുനെത്തി തുടങ്ങുന്നത് . രാവിലെ ഞങ്ങളെ
പേടിപ്പിച്ച മഴ എങ്ങോ പോയി ഒളിച്ചിരിന്നു . റോഡിലെ കാഴ്ച്ച കാട്ടാൻ
വെളിച്ചവും എത്തി തുടങ്ങി . എന്നാൽ സുര്യൻ പണിമുടകിലായിരുന്നു . അതോ
ആകാശത്തെ മേകങ്ങൾ ഉപരോധിച്ചതോ .


റോഡുകളുടെ രൂപം മാറി .
അങ്ങു ദുരെ വയനടാൻ മല നിരകൾ ചിരിച്ചുതുടങ്ങി . പച്ച പട്ടു വിരിച്ച ഒരു മാമല
സുര്യൻ കൊടുത്ത ഭംഗിയിൽ നിന്ന് തിളങ്ങി . റോഡു കയറ്റത്തിനു വഴി
മാറിയിരുന്നു. ഹെയർ പിൻ വളവുകൾ കണ്ടു തുടങ്ങി . ഒന്പത് ഹെയർ പിൻ വളവുകൾ ആണ്
ഉള്ളത് . വഴിയിൽ ഒന്ന് രണ്ടു സ്ഥലങ്ങളിൽ ബൈക്ക് നിർത്തി ഫോട്ടോ എടുത്തു .
വിവരണങ്ങൾക്ക് അതിതമാണ് കാഴ്ചകൾ താഴേക്ക് പരന്നു കിടക്കുന്ന പച്ചപ്പും .
കുടുത്തൽ ഉയരങ്ങൾ തേടി പോകുന്ന റോഡും . പുതിയ കഴ്ച്ചയില്ലെക്ക് നമ്മളെ
വലിച്ചടുപ്പിക്കും . ദുരെ നിന്ന് തന്നെ മുകളിലായി പച്ച തുണും മഞ്ഞ
കമ്പികളും നിറഞ്ഞ ഒരു പ്രദേശം കണ്ടു തുടങ്ങിയിരുന്നു. അതികം താമസം വിനാ
ഞങ്ങളുടെ ബൈക്ക് അവിടെ നിന്ന്. ഇതാണ് ലകിടി വ്യൂ പോയിന്റ്. മുൻപിലും
പുറകിലുമായി മറ്റു വാഹനങ്ങളും ഉണ്ട് . ആളുകളെ കണ്ടു തിന്നാൻ വല്ലതും
കിട്ടും എന്നു കരുതി എത്തിയ വാനര പടയുമുണ്ടാവിടെ . ഫോട്ടോ
എടുക്കുനതല്ലാതെ ആരും ഒന്നും കൊടുക്കുന്നില്ല ഭാഗ്യം .
കുടുതൽ കാഴ്ചകൾ കാണാനുള്ള വെമ്പൽ അതിക സമയം അവിടെ തിരക്കാൻ മനസ് അനുവധിച്ചില്ല . അടുത്ത ലക്ഷ്യം പുക്കൊട്ട് തടാകം
തുടരും