2005 ലെ ഫെബ്രുവരി മാസത്തെ ഏതോ ഒരു ദിവസം ഉച്ചകഴിഞ്ഞ നേരം മീശ മുളച്ചു തുടങ്ങിയ ആ പൊടി മിശാക്കാർ അവരുടെ ജീവിതത്തിലെ പ്രധാന പരീക്ഷയെ നേരിടുന്നതിന് മുൻപ് അവരുടെ ഗുരുക്കന്മാർക്ക് വിരുന്നുമായി ഒത്ത് ചേർന്നു
മൺ കട്ടകൾ പല്ലിളിച്ചു കാട്ടുന്ന ഓട് മേഞ്ഞ ആ റബർ തോട്ടത്തിലെ വാടക കെട്ടിടത്തിൽ മൂന്ന് വർഷമായി പഠിച്ചു വന്ന അവരുടെ പള്ളിക്കൂടത്തിനെ വിട പറയാൻ വിതുമ്പുന്ന മനസുമായി അവർ ഒത്ത് ചേർന്ന് പാടി ആ പാട്ട്
ഇന്ന് കേരളം ഏറ്റു പാടിയ "ഞാനും....... ഞാനുമേന്റെ ആളും....... ആ നാൽപതു പേരും ..........പൂമരം കൊണ്ട് ........കപ്പലൊണ്ടാക്കി ......."
അത് മറ്റൊരു രീതിയിൽ നമ്മുടെ ടെക്നിക്കൽ സ്കോളിന്റെ മുൻ വശത്ത് നിന്നുരുന്ന കമ്പിളി നാരകമാണ് നമ്മൾ വെട്ടി കപ്പലുണ്ടാകിയത്. ഇതേ താളം ഇതേ ലയം. നമ്മുടെ സൂപ്രണ്ട് ആയിരുന്നു അന്ന് കപ്പിത്താൻ പെൺകുട്ടികൾ ഇല്ലാതിരുന്ന ആ പത്താം തരത്തിൽ കപ്പലിൽ കുപ്പായകാരി ഇല്ലായിരുന്നു.
അന്നത്തെ ആ വരികൾ ഒരിക്കൽ കൂടി ഓർത്തെടുക്കാൻ കഴിയുമോ. ഒരിക്കൽ കുടി ആ പൊടി മിശക്കരാവാം നമ്മുക്ക്
#back_to_school