
അവൾ ഉത്തമ പദവികൾ താണ്ടി മാതാവ് എന്നതിൽ എത്തുബോൾ പ്രവചകൾ ( സ്വാ: അ) പഠിപ്പിച്ച "ഭൂമിയിൽ നിന്നക്ക് ഏറ്റവും കൂടുതൽ കടമ നിന്റെ മാതാവിനോട് " ഇത് മൂന്നു തവണ ആവർത്തിച്ചത് ഇതിന്റെ മഹത്വം അടിവരായിടാൻ ആവും.
വേദനയുമായി തൊടുപുഴ അൽ-അസ്ഹർ ആശുപത്രിയിൽ എത്തിയ പ്രയതമയുടെ ഒപ്പം ഉണ്ടാവാൻ കഴിയാത വിഷമത്തിൽ കൊച്ചിയിലെ റൂമിൽ നിന്ന് ഇറങ്ങുബോൾ സമയം 8:30 കഴിഞ്ഞിരുന്നു. വീട്ടിൽ നിന്ന് ഉമ്മച്ചിയും തൊടുപുഴയിൽ എത്തി. എന്റെ ടെന്ഷന്റെ ഭലമോ മുന്നിലേക്ക് ആദ്യം വന്നത് തന്നെ തൊടുപുഴ ബസ്.
ബസ് സ്ഥിരം സമയത്തിലും ഒരുപാട് വൈകി എത്തിയത് എനിക്ക് വേണ്ടിയോ. രണ്ടു മണിക്കൂർ എടുക്കും തൊടുപുഴ എത്തൻ. പുറത്തു നിന്ന് വീശിയടിക്കുന്ന തണുത്ത കാറ്റിൽ പതിവുള്ള ബസ് ഉറക്കം വഴി മാറി നിന്നു. മനസിൽ ഒരു ദുആ മാത്രം എല്ലാം നല്ല രീതിയിൽ എത്തിക്കന്നെ. നോമ്പ് തുറക്കാൻ ഇരുന്നപ്പോൾ ആണ് അവളുടെ വിളി വന്നത് പെയിൻ തുടങ്ങി ആശുപത്രിയിലേക്ക് പോകുന്നു. പിന്നീട് ഭക്ഷണം ഒന്നും ഇറങ്ങിയില്ല. വിശപ്പ് എങ്ങോ പോയി മറഞ്ഞു.
തണുത്ത കാറ്റും ചാരിയുള്ള ഇരുപ്പും എന്നെ മയക്കത്തിൽ എത്തിച്ചു ഞാൻ പോലുമറിയാതെ. മയക്കമുണർപ്പോൾ മുവാറ്റുപുഴ എത്തിയിരുന്നു. മെയിൻ റോഡിൽ നിന്ന് ആശുപത്രിയിലേക്കുള്ള വഴിയിൽ ബസ് ഇറങ്ങി. ഉമ്മച്ചിയുമായി വന്ന ഇച്ചപ്പയുടെ മകനെ വിളിച്ചു . ആശുപത്രിയിൽ എത്തിക്കൻ.
ഫോണിൽ ഉമ്മച്ചിയുടെ കോൾ. വിറയാർന്ന വിരലുകളുമായി ഫോണ് ചെവിയിൽ വെച്ചു. "റിഫാ പ്രസവിച്ചു ആണ് കുഞ്ഞ് " അൽഹംദുലില്ലാഹ്. മനസ്സ് കൊണ്ട് ആയിരം വട്ടം സുജൂദ് ചെയ്തു റബ്ബിന്റെ മുന്നിൽ എല്ലാം നല്ല രീതിയിൽ ആക്കിയതിന്. വപ്പയും ഉമ്മയും എന്ന സ്ഥാനം നൽകിയതിന്. കാർമേഘ കുടയിൽ ഇരുൾ നിറഞ്ഞ രാത്രിയിലും ഉദിച്ചുഉയർന്ന സൂര്യ പ്രകാശം ഞാൻ കണ്ടു. റമളാൻ 27 ന് റബ്ബിന്റെ അനുഗ്രഹം ഞങ്ങളിലേക്ക് ഒഴുകിയതാവാം ആ കണ്ട പ്രകാശം.
മുന്നിലെ തട്ടു കടയിൽ നിന്ന് ഭക്ഷണം കഴിച്ചു മുന്നിലൂടെ കടന്ന് പോകുന്നവരോട് വിളിച്ചു പറയാൻ തോന്നി എന്റെ സന്തോഷം. വണ്ടിയുമായി എന്നെ വിളിക്കാൻ വരുന്നു എന്ന് പറഞ്ഞ ഷെഫിനെ കാണുന്നില്ല. എന്നെ ഒന്ന് അങ്ങോട്ട് എത്തിക്കുമോ എന്ന് ആരോട് എങ്കിലും ചോദിച്ചാലോ. എന്നിക്ക് കുട്ടിയെ കാണിക്കുബോൾ അവിടെ എത്തണം. നിലം തൊടാതെ വാഹനം ഓടിക്കുന്ന അവന്റെ ഡ്രൈവിങ്ങിലും വേഗത കുറവ് തോന്നി അപ്പോൾ. കാർ പാർക്കിങ് കയറിയപ്പോൾ അവൻ "ഞാനും വന്നിട്ട് പോകാം'' എന്ന് പറഞ്ഞെങ്കിലും അവനെ കാത്തു നിൽകതെ മുന്നോട്ടു നടന്നു.
ഉമ്മച്ചിമാരും ഉമ്മുമ്മയും മുത്തുമ്മയും ഇത്തയും റിയാനും അയനും അടങ്ങുന്ന കാതിരിപ്പുകാരിൽ ഒരാളായി ഞാനും പച്ച ഉടുപ്പിട്ട മാലാഖ കുട്ടിയുമായി വന്നു. ഉമ്മച്ചി ഏറ്റുവാങ്ങി ബാങ്കും ഇകമതും തൊട്ട് കൊടുകലും നിർവഹിച്ചു അവനിലെ എന്റെ ആദ്യ ഉത്തരവാദ്യതം.
ഒപ്പം കൂടിയ സഹയാത്രികയും അതിന് ഒപ്പം പുതിയൊരു യാത്രികൻ കൂടി അൽഹംദുലില്ലാഹ് ഒരിക്കൽ കൂടി നന്ദി പറയട്ടെ. വരുന്ന കടമകളും നിന്നിൽ അർപ്പിക്കുന്നു നാഥാ
😊 ഞങ്ങൾക്ക് കുഞ്ഞു പിറന്നു