Popular Posts

Wednesday, July 26, 2017

വാപ്പച്ചി എന്നാ തണൽ മരം

തിരുവന്തപുരം എയർപോർട്ട് വിസിറ്റേഴ്‌സ് ഗ്യാലറിയിലേക്ക് കൈ വീശി ഹജ്ജ് വേഷത്തിൽ പ്ലെയിനിലേക്ക് നടന്നു നീങ്ങുന്ന വാപ്പച്ചിയുടെ രൂപം വർഷങ്ങൾക്ക് പിന്നിൽ ഇന്നും കണ്ണിൽ തെളിഞ്ഞു നിൽക്കുന്നു.  അനേകം ഹാജ്ജിമാരിൽ ഇത്ര സന്തോഷത്തിൽ വിശുദ്ധ കർമ്മത്തിന് പുറപ്പെട്ടത് എന്റെ വാപ്പച്ചി മാത്രമായിരുന്നു. നീണ്ട നാളത്തെ ആഗ്രഹ പൂർത്തീകരണത്തിന്റെ സന്തോഷമായിരിക്കാം ആ കണ്ണുകളിൽ നിറഞ്ഞത്.

റബ്ബിന്റെ വിളിക്കുത്തരമായി വർധിത സന്തോഷത്തിൽ പുണ്യഭൂമിയിൽ എത്തിയ വാപ്പച്ചിയെ റബ്ബും ഇരു കൈ നീട്ടി സ്വികരിച്ചിരിക്കാം. 1997 വിശുദ്ധ ഹജ്ജ് കാർമ്മതിനിടക്ക് മീനയിൽ ഉണ്ടായ തീ പിടുത്തതിൽ വാപ്പച്ചി ഈ ലോകത്ത് നിന്ന് യാത്രയായി...പുണ്യഭുവിലെ കാണാത്ത ഖബറിൽ ഒന്ന് എന്റെ വാപ്പച്ചിയുടെതാവും. ആ ഖബർ വിശാലമാക്കി തിരിക്കുവാൻ റബ്ബിനോട് ഇരന്നു കൊണ്ട്......

നഷ്ടപ്പെട്ടവനെ ആ വലിയ മരത്തിന്റെ ആഴവും പരപ്പും മനസ്സിലാവൂ. ഏഴാം വയസിൽ വാപ്പച്ചി എന്നെ തനിച്ചാക്കി ഈ ലോകത്ത് നിന്ന് യാത്രയായപ്പോൾ അത് വലിയ നഷ്ടമായി തോന്നിയിരുന്നില്ല.  അന്ന് അതിനുള്ള തിരിച്ചറിവ് ഇല്ലായിരുന്നു എന്ന് വേണം കരുതാൽ. പിന്നെ ആ നഷ്ടത്തെ പറ്റി ഓർത്തു ഒരുപാട് കരഞ്ഞിട്ടുണ്ട്. പിന്നിട് കണ്ണീരിന്റെ നനവില്ലാതെ ഒരിക്കലും വാപ്പച്ചി എന്നാ നഷ്ടത്തെ ഓർക്കാൻ കഴിഞ്ഞിട്ടില്ല.

പതിവിന് വിപരീതമായി വീട്ടിലേക്ക് ഒഴുകി എത്തിയ ബന്ധുക്കളെ എല്ലാം  ഒരുമിച്ച് കണ്ട ഞാൻ എന്നാ കുട്ടിക്ക്. വിരസമായ ആ മധ്യവേനൽ അവധിക്ക് ലഭിച്ച സന്തോഷമായിരുന്നു ആ ദിവസങ്ങൾ. അന്ന് ആളുകളിൽ കണ്ട സഹതാപമാണ് വേദന ഉണ്ടാക്കിയത്.

വെള്ളിയാഴ്ച കട അവധി ആയതിനാൽ വീട്ടിൽ തന്നെ ഉണ്ടാവും വാപ്പച്ചി. ആ ദിവസം രാവിലെ മുതൽ ചെറിയ പണികളിലാവും  ചെടികളും മരങ്ങളും വെക്കുക, ചെറിയ റിപ്പായറിങ് പണികൾ സാധരണ പണികാരെ വെച്ച് ചെയ്‌ക്കുന്ന പണികൾ ( ചെറിയ വയറിങ്, പ്ലമ്പിങ്, പെയിന്റിംഗ്) എല്ലാം വപ്പാച്ചിക്ക് വശമായിരുന്നു. അതെക്കെ കഴിഞ്ഞു പള്ളിയിലേക്ക് പോകും. കുട്ടിയായ ഞാൻ വലിയ ആവേശത്തിൽ കൊച്ചു പണികളിൽ ഒപ്പം കൂടുമായിരുന്നു.

മക്കയിൽ നിന്ന് വാപ്പച്ചി രണ്ടു കത്തുകൾ അയച്ചു അതിൽ ഒന്ന് വപ്പാച്ചിയുടെ "അന്തുകുട്ടി"ക്കായിരുന്നു. അന്തുകുട്ടി എന്നാ പേര് വാത്സല്യ പൂർവ്വം വാപ്പച്ചി എന്നെ വിളിച്ചിരുന്ന പേരാണ്. കണ്ണീർ നിറഞ്ഞ ഓർമയായി വപ്പാച്ചിയും ആ വിളിയും എന്നേക്കുമായി മറഞ്ഞു.

ജീവിതത്തിൽ ശകതമായ തീരുമാനങ്ങൾ എടുക്കേണ്ട ഘട്ടങ്ങളിൽ അതിൽ എത്താൻ വാപ്പച്ചി എന്നാ തണൽ മരം ഇല്ലാത്തതിന്റെ വിടവ് വലുതാണ്. ബന്ധു  ബലത്തിൽ ഭാഗ്യവാനാണ് ഞാൻ എന്നാലും വപ്പാച്ചിയോളം വരുമോ.................... ഈ ലോകത്തെ എന്തെങ്കിലും ആ തണലിന്ന് പകരമാവുമോ

കരുണ അന്തേവാസികളോടൊപ്പം 'എന്റെ ഈരാറ്റുപേട്ട'യുടെ ഈദാഘോഷം. .


        ഈരാറ്റുപേട്ട: 'എന്റെ ഈരാറ്റുപേട്ട' ഫേസ്ബുക്ക് കൂട്ടായ്മയുടെ ഈദാഘോഷം ഈ വർഷവും  കരുണ അഭയകേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ആഘോഷിച്ചു.

പുത്തനുടുപ്പും പെരുന്നാൾ മധുരവുമായി കൂട്ടായ്മയിലെ അംഗങ്ങൾ പെരുന്നാൾ ദിനത്തിൽ ഉച്ച കഴിഞ്ഞ് കരുണയിലെത്തി. ബന്ധങ്ങളും ഹൃദയങ്ങളും മുറിപ്പെട്ടവരോടൊപ്പം അവരുടെ ആവലാതികൾ കേട്ടും പാട്ടും കലാപരിപാടികളുമായി അവരെ സന്തോഷിപ്പിച്ചും വൈകുന്നേരം വരെ കരുണയെ സജീവമാക്കി. അവസാനം കണ്ണു നിറയിക്കുന്ന യാത്രപറച്ചിലിൽ ഇനിയും വരാമെന്ന ഉറപ്പോടെ പരിപാടികൾ അവസാനിച്ചു.

വിവിധ ഓൺലൈൻ ഓഫ്‌ലൈൻ പ്രവർത്തനങ്ങളിൽ സജീവമാണ് പ്രവാസികളും നാട്ടുകാരുമായ  ഈരാറ്റുപേട്ടക്കാരുടെ  കൂട്ടായ്മയായ 'എന്റെ ഈരാറ്റുപേട്ട' ഫേസ്ബുക് കൂട്ടായ്മ.  കൂട്ടായ്മയുടെ ആറാം വാർഷികാഘോഷവും ഇതോടൊപ്പം നടന്നു. ആഘോഷത്തിന്റെ ഭാഗമായി കരുണ അന്തേവാസികൾ ചേർന്ന് കേക്ക് മുറിച്ചു.

മുനിസിപ്പൽ ചെയർമാൻ ടി.എം. റഷീദ്, പ്രതിപക്ഷ നേതാവ് വി.എം സിറാജ്, കൗൺസിലർ സി.പി. ബാസിത്, കരുണ ചെയർമാൻ കെ.കെ. അലിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

നസീബ് വട്ടക്കയം, മുഹമ്മദ് ശിബിലി, റയീസ് പടിപ്പുരക്കൽ, അനീസ് കെ.പി, ഷെബീബ് ഖാൻ, സിയാദ്, അമീൻ ഇ.എം തുടങ്ങിയവർ നേതൃത്വം നൽകി.

ഇത്തിരി സ്നേഹം പകുത്തു നൽകിയ പെരുന്നാൾ

റ്റവരും ഉടയവരുമില്ലാതെ ചില കാരുണ്യ ഹൃദയങ്ങളുടെ സംരക്ഷണയിൽ കരുണ അഭയ കേന്ദ്രത്തിൽ കഴിയുന്നവരുടെ ഒപ്പം ഈ പെരുനാൾ ദിനവും കൂടാൻ കഴിഞ്ഞു.


എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മ സങ്കടിപ്പിച്ച രണ്ടാമത് ഈദ് മീറ്റും ഗ്രുപ്പ് ആറാം വാർഷികവും കരുണ അഭയ കേന്ദ്രത്തിൽ 26.06.2017 ഈദുൽ ഫിത്തർ ദിനത്തിൽ 4:30 പി എം മുതൽ നടന്നു. എന്റെ ഈരാറ്റുപേട്ട ഗ്രുപ്പിലെ 125-ൽ പരം അംഗങ്ങളും കരുണ അഭയ കേന്ദ്രത്തിലെ 30 താമസക്കാരും പങ്കെടുത്തു.


25.06.2017 തിയതി ഈരാറ്റുപേട്ടയിലെ നല്ലവരായ ആളുകളിൽ നിന്ന് കളക്ടറ് ചെയ്ത 25 നൈറ്റി- 16 ലുങ്കികൾ എന്നിവ കരുണ അഭയ കേന്ദ്രത്തിലെ അംഗങ്ങൾക്ക് പെരുന്നാൾ കോടിയായി നൽകി. വർണ്ണ കടലാസും തോരണങ്ങളും കൊണ്ട് അഭയ കേന്ദ്ര അലങ്കരിക്കാനും കഴിഞ്ഞു. പെരുന്നാൾ സന്തോഷം അവരിലേക്ക് എത്തിക്കാൻ അത് കൂടുതൽ സഹായമായി.


4:30 ന്  ഉത്ഘാടനം ഇല്ലാത്ത ഈദ് മീറ്റ് ആരംഭിച്ചു. മുന്നവർ മുന്ന ഗാസലുകൾ കൊണ്ടു മധുരിതമാക്കിയ സായന്യത്തിൽ നിയാസ്,നസിബ് വി എം, അൻസാർ, ഫസിൽ  തുടങ്ങിയവർ ഗാനങ്ങളുമായി ഒപ്പം ചേർന്നു.


ആശംസകളുമായി മുൻസിപ്പൽ അംഗങ്ങളായ TM റാഷിദ് (മുൻസിപ്പൽ ചേർമാൻ) , വി എം സിറാജ് ( പ്രതിപക്ഷ നേതാവ് ) , സി പി ബാസിത് തുടങ്ങി ഒട്ടേറെ പേർ ആശംസ നേർന്നു സംസാരിച്ചു.

വ്യത്യസ്ത രുചികളിൽ കുലുക്കി സർബത്ത് ലൈവായി ഒരുക്കിയാ മോനാസ് ജിഞ്ചർ വേറിട്ട അനുഭവമായി. പലരും കണ്ണു നിറഞ്ഞും ഇന്നിയും വരാം എന്ന് അവർക്ക് വാക്കു നൽകിയും ആണ് അവിടം വിട്ടത്. ആരാലും കടന്നു വരാൻ ഇല്ലാത്ത പോകാൻ ഒരു സ്ഥലം ഇല്ലാത്ത ഒരു വിഭാഗത്തിന്റെ സ്വാപനങ്ങൾക്ക് ഇത്തിരി വെളിച്ചമാവുകയായിരുന്നു ആ പെരുനാൾ ദിനം.

ഇന്നിയും വരുന്ന ഈദ് ദിനങ്ങൾ എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മക്ക് കുടുതൽ ഉത്തരവാദ്യതമാവുകയാണ് എന്ന് ഓർമപ്പെടുത്തുന്നു.

കുറിപ്പ് : ഇത് ഒരിക്കലും വാളിൽ പോസ്റ്റ് ചെയണം എന്ന് കരുതിയിരുന്നില്ല. കഴിഞ്ഞ വർഷം നടത്തിയ ഈദ് മിറ്റ് ഇന്നലെ ഫേസ്ബുക്ക് ബുക്ക് ഓര്മപ്പെടുത്തിയപ്പോൾ അത് പലർക്കും പ്രജോധനമായി എന്ന് അറിയാൻ കഴിഞ്ഞു. അത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ കൂടുതൽ ആളുകൾ അറിയണം എന്ന് തോന്നി. എന്റെ ഈരാറ്റുപേട്ട എന്ന കൊച്ചു ഗ്രുപ്പിലെ ചുരുങ്ങിയ ആളുകൾക്ക് അപ്പുറം ഇത്തരം കാര്യങ്ങൾ അറിയുന്നത് വഴി കൂടുതൽ സ്നേഹ സംഗമങ്ങളും കാരുണ്യത്തിന്റെ ഹൃദ്ധ്യയ സ്പർശവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 

ശത്രുക്കൾ

മ്മുടെ ചുറ്റും ഉണ്ടാവുന്ന കുറച്ചു ശത്രുക്കളും എന്തിനും ഏതിനും വിമർശനം മാത്രമുന്നയിക്കുന്ന ഒരു വിഭാഗവുമാണ് നമ്മുടെ വഴികളിലെ നന്മയുടെ അളവ് തീരുമാനിക്കുക.

ഇന്നി കഥ ഇത്തിരി വലുപ്പത്തിൽ പറയാം സമയം ഉണ്ടേൽ വായിച്ചു പോകാം

നമ്മുടെ പ്രവർത്തികളിൽ എല്ലാം ശാത്രത വെച്ചു പെരുമാറുന്ന ഒരു വിഭാഗം നമ്മുടെ ചുറ്റിലും ഉണ്ടാവും ഇവർ നന്മകൾ കാണില്ല. അല്ലേൽ എല്ലാ കാര്യങ്ങൾക്കും വിമർശനം കാണുന്ന കൂട്ടർ ഇവരേയും ആദ്യം പറഞ്ഞ ആളുകളും ഒരു വണ്ടിയിൽ കേറും.

പിന്നെ ശത്രുക്കൾ/അസൂയകർ ചുറ്റിലും ഇല്ലാത്ത ആളുകൾ ആരാണ് ഉള്ളത്.

മുഹമ്മദ് നബിക്ക് ( സ്വാ;അ ) എത്ര ശത്രുക്കൾ ആയിരുന്നു. കൊല്ലാൻ വരെ നോക്കി. അത് പോലെ അനുചരന്മാർക്കും ശത്രുക്കൾ കുറവല്ലായിരുന്നു.

ഏശു (ഈസാ) വിനോട് ശത്രുത കൂടി കുരിശിലേറ്റി കൊന്നു കളഞ്ഞു. അത്രക്ക് ശത്രുക്കൾ ആയിരുന്നു

പുരാണത്തിൽ മൊത്തം ശത്രുക്കൾ ആണ്, കംസൻ എല്ലാം എന്ത് വലിയ വില്ലൻ ആയിരുന്നു. മഹാ വിഷ്ണുവിനെ ചെറുപ്പത്തിൽ തന്നെ അല്ലെ കൊല്ലാൻ ആളെ വിട്ടത്.

ഇന്നി ഇന്ത്യയിൽ വരാം .. ബ്രിട്ടീഷ്‌ ഇൻഡ്യയിൽ രാഷ്ട്രപിതാവ് അവർക്ക് വലിയ ശത്രു ആയിരുന്നു. പിന്നീട് ശത്രുത കൂടി അല്ലെ കൊന്നു കളഞ്ഞത്.

ശത്രുക്കൾ ഒരുപാട് ഉണ്ടായിരുന്നവരിൽ ഒരുപാട് അല്ലേൽ പൂർണമായും അവരുടെ പക്ഷത്താണ് ശെരി ഉണ്ടായിരുന്നത്. ആ സത്യം അവരെ ലോകത്തെ നായന്മാരിൽ എത്തിച്ചു അവരുടെ ശത്രുക്കളെ വില്ലന്മാരിലും

ഇന്നി ഒരു ചോദ്യം നിങ്ങൾ നായകനോ അതോ വില്ലനോ