Popular Posts

Wednesday, August 23, 2017

പോലീസ് ചെക്കിങ്

ഒന്നാം ഭാഗം
-------------
കാഞ്ഞിരപ്പള്ളിയിലേക്ക് ഉള്ള യാത്രയിൽ ആണ്  പോലീസ് ഈ വാരത്തിൽ ആദ്യം തടയുന്നത്.  സാധാരണ വാഹനത്തിൽ ഉമ്മയും ഇത്തയും ( സ്ത്രീകളെ )  കണ്ടാൽ പൊക്കോളാൻ പറയുന്നതാണ്. എന്നാൽ അതിൽ നിന്നും വിഭിന്നമായി ലൈസൻസ് കാണിക്കാൻ പറഞ്ഞു.  ലൈസൻസ് ഉണ്ട് എന്ന് പറഞ്ഞു ലൈസൻസ് എടുക്കാൻ തുനിഞ്ഞപ്പോൾ പോയിക്കോ എന്ന് പറഞ്ഞു.

രണ്ടാം ഭാഗം
--------------
ഇക്കയെ വിളിച്ച് കൊണ്ട് എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിലാണ് രണ്ടാമത്തെ വഴി തടയൽ. എവിടെപ്പോയിരുന്നു..? എന്തിനു പോയിരുന്നു..? ലൈസൻസുണ്ടോ..? അഡ്രസ് പറയാനും പറഞ്ഞു അഡ്രസും മൊബൈൽ നമ്പറും എഴുതിയെടുത്തു പൊക്കോളാൻ പറഞ്ഞു

മൂന്നാം ഭാഗം
--------------
വീട്ടിൽനിന്ന് ഈരാറ്റുപേട്ടയിലേക്ക് ഉള്ള യാത്രയിൽ അൽമനാർ സ്കൂളിന്റെ താഴ്ഭാഗത്തു പോലീസ്. അവിടെ എത്തുബോൾ ദൂരെ നിന്നു കണ്ടു തിരിച്ചു പോവുകയ സാധാരണ. ഇത്തവണ തിരിക്കാൻ കഴിയുന്നതിനു അപ്പുറത്തേക്ക് എത്തിയിരുന്നു ബൈക്ക്. "പടച്ചോനേ പെട്ടല്ലോ" എന്നും മനസ്സിൽ വിചാരിച്ചു ബൈക്ക് നിർത്തി എങ്ങോട്ട് പോകുന്നു എന്ന് പോലീസ് കാരൻ വീണ്ടും ഇന്നും  അതേ ചോദ്യം ടൗണിലെക്ക് എന്ന് പറഞ്ഞു ഹെൽമറ്റ് വെച്ച് ബൈക്ക് ഓടിക്കേണ്ടേ എന്ന ഉപദേശവും 100 രൂപ അടച്ചിട്ട് പൊക്കൊള്ളാൻ പോലീസുകാരൻ. അഡ്രസ്സ്  എഴുതിക്കൊണ്ടിരുന്ന എഎസ്ഐയോട്  മഴ വരുന്നു സാറേ വേഗം ആവട്ടെ  എന്ന് ബൈക്ക് തടഞ്ഞു നിർത്തിയ പോലീസ്.  കൈയോടെ രൂപ കൊടുത്തു അതിൽ ഒപ്പിട്ടു കൊടുത്തു. പൊടിഞ്ഞു തുടങ്ങിയ ചാറ്റൽ മഴയും നനഞ്ഞ് ലക്ഷ്യത്തിലേക്ക്.

മൂന്നു തവണത്തെ പോലീസ് പരിശോധനകൾ ആദ്യത്തെതിൽ നിന്ന് മൂന്നാമത്   എത്തിയപ്പോൾ. പോലീസിന്റെ അടുത്ത് പോയി നിൽകുബോൾ ഉള്ള ഡപ്പി ഡപ്പി കുറവുണ്ട്. ഈ ഡപ്പി ഡപ്പി കുറക്കാൻ ഇന്നിയും ശ്രമിക്കണ്ട എന്ന് 😊

നമ്മൾ അറിയാതെ നമ്മൾ പരസ്യം പറയുന്നു





കാശ് മുടക്കില്ലാതെ കോർപറേറ്റുകൾ നമ്മളെ കൊണ്ട് അവരുടെ പരസ്യം പറയിപ്പിക്കുന്നതാണ് ഇപ്പോഴുള്ള രീതി. കഴിഞ്ഞ ദിവസങ്ങളിൽ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഒരു വാർത്തയാണല്ലോ  കൊച്ചിയിൽ നടന്ന ഒരു മൊബൈൽ ഷോപ്പിന്റെ ഉദ്ഘാടനവും  അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളും.

ഉദ്ഘാടനം ചെയ്യാനെത്തിയ വ്യക്തിയുടെ യോഗ്യതയും തൊഴിലും  പരസ്യമായി ചർച്ച ചെയ്യപ്പെട്ടപ്പോൾ ആരുമറിയാതെ ആ സ്ഥാപനത്തിന് ലഭിച്ച പബ്ലിസിറ്റി മുന്നിൽകണ്ട് തന്നെയാവും കോടികൾ ചിലവിട്ട് ഇത്തരത്തിൽ ഒരു സെലിബ്രിറ്റിയെ കേരളത്തിലേക്ക് എത്തിക്കാൻ ആ സ്ഥാപനത്തിന്റെ അണിയറപ്രവർത്തകർ തയ്യാറായത്

ഇതുപോലെതന്നെ നാട്ടികളിലേക്ക് കടന്നു വരുന്ന സ്ഥാപനങ്ങളെ  വലിയ മാർക്കറ്റ് വാല്യൂയും പബ്ലിസിറ്റിയും നൽകി കൊണ്ടാണ് ആളുകൾ സ്വീകരിക്കുന്നത്  അത് ഉത്ഘാടനം ചെയ്യാൻ എത്തുന്ന സെലിബ്രിറ്റിയോട് ഉള്ള ആരാധനയിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് വാളുകളിലും ഗ്രൂപ്പുകളിലും തകർത്തു മുന്നേറുന്ന പബ്ലിസിറ്റി കൊലഹങ്ങളിൽ നിറം മങ്ങുക. നാട്ടിലെ സാധാരണക്കാരുടെ സ്ഥാപനങ്ങളും അതിന്റെ ഉദ്ഘാടനങ്ങളും ആണ് കോർപറേറ്റുകളോട് മത്സരിക്കാൻ കഴിയാതെ  കിതക്കുന്ന ഒരവസ്ഥയാണ് സാധാരണക്കാരയാ കച്ചവടക്കാർക്ക് ഇപ്പോൾ ഉള്ളത്.

നമ്മൾ പോലും അറിയാതെ നമ്മൾ പല പുതിയ ശീലങ്ങളും പഠിക്കുകയാണ് പഠിപ്പിക്കുകയാണ്. കൈയിൽ കാശ് കൊണ്ടു നടന്ന നമ്മൾ 100 രൂപക്ക് വേണ്ടി പോലും  ATM തിരയുകയാണ് ഇപ്പോൾ. വില പേശിയും  തൊട്ടും അറിഞ്ഞും സാധനങ്ങൾ വാങ്ങിയിരുന്ന നമ്മൾ ഫോട്ടോ മാത്രം കണ്ട് സാധങ്ങൾ വാങ്ങി തുടങ്ങി( ഓണലൈൻ മാർക്കറ്റ്) എങ്കിൽ നമ്മൾ പോലും അറിയാതെ നമ്മൾ ഒരുപാട്‌ പുതിയ ശീലങ്ങളിലാണ്.

ഇതിലേക്കുള്ള പുതിയ ഒരു തുടക്കമാണ് നാട്ടിൽ അറിയപ്പെട്ട ( സെലിബ്രിറ്റി ) ആളുകൾ  വന്ന് ഉത്കടനം നടത്തുക. മുൻപ് കേരളത്തിലെ സിനിമ താരങ്ങൾ ആയിരുന്നു എങ്കിൽ ഇന്ന് അതും വളർന്നു. ജോലി തേടി ഭായിമാർ എത്തിയത് പോലെ ഉത്കടനം ചെയ്യാനും ഇപ്പോൾ അന്യസംസ്ഥാന താരങ്ങൾ ആണ് മുന്നിൽ

താരങ്ങൾക്ക് ഉള്ള ചിലവ് മാത്രം സ്ഥാപന ഉടമകൾ വഹിച്ചാൽ മതി ബാക്കി. പബ്ലിസിറ്റി നാട്ടുകാർ ചെയ്യും.

ഈരാറ്റുപേട്ടയിൽ ഉള്ള അനേകം സ്ഥാപനങ്ങൾക്ക് ഉത്കടന വേളയിൽ ലഭിക്കാത്ത ഭാഗ്യമാണ് പുതുതായി തുടങ്ങാൻ പോകുന്ന സ്ഥാപതിന് ലഭിച്ചത്. സ്വാന്തം സ്ഥാപനം പോലെ പലരും വാട്സപ്പ് ഗ്രുപ്പികളിൽ പോസ്റ്റർ ഒട്ടിക്കുന്നത് കണ്ടപ്പോൾ തോന്നിയ കാര്യങ്ങൾ കുറിച്ചു.

ചിന്തിക്കുക യുക്തിയും ബുദ്ധിയും നമ്മുടെ കൈയിലാണ്. ആർക്കും അറിയറവ് വെക്കാതെ നമ്മുക് അത് കത്ത് വെക്കാം