Popular Posts

Monday, July 2, 2018

വെള്ളച്ചാട്ടങ്ങളും വെള്ളവും എന്നും എന്നിക്ക് ഹരമാണ്.

ഇത് നല്ല പോലെ അറിയുന്ന പ്രീയപ്പെട്ട ഉമ്മിക്ക് സമീപ പ്രദേശങ്ങളിൽ വെള്ളത്തിൽ വീണ്  മരണങ്ങൾ സംഭവിക്കുന്നത് കേൾക്കുബോൾ നെഞ്ചിടിപ്പ് ഏറെയാണ്. ആ ഗത്ഗതങ്ങൾ ഫോണിൽ വിളിച്ച് എന്നോട് പറയുബോൾ. ഉമ്മയുടെ നെഞ്ച് പിടയുന്ന ശബ്ദം കേൾക്കാൻ കഴിയും. എന്റെ ഉമ്മ എന്നെ സ്നേഹിക്കുന്ന പോലെ, വെള്ളത്തെ സ്നേഹിക്കുന്ന ആ കുട്ടികളുടെ ഉമ്മമാരുടെ വേദനയിൽ ഉമ്മച്ചിയും വിതുബുകയാണ്.




ഞാൻ ഒഴിഞ്ഞു മാറും ഞാൻ ചാടാൻ പോകാറില്ലലോ എന്നെക്കെ പറഞ്ഞു.  കുറച്ചു ദിവസം മുൻപ് കട്ടിക്കയത്തെ വെള്ളചാട്ടത്തിൽ പോയി ചാടിയിരുന്നു. അത് ഉമ്മച്ചിയോട് പറഞ്ഞിട്ടാണ് പോയത്. വീടിന് മുന്നിലെ മീനച്ചിലാറ്റിൽ എത്ര ചാടി മറിയാൻ പോയാലും ഉമ്മച്ചിക്ക് വേറെ സ്ഥലങ്ങളിലേക്ക് പോകുബോൾ കാണുന്ന ആകുലത കാണാറില്ല.  കുഞ്ഞുനാളിൽ മുതൽ നീന്തി പഠിച്ചതും കൈ വെള്ളയിലെ രേഖകൾ പോലെ പരിചിതവുമായതാവും അതിന് കാരണമായി തോന്നുന്നത്. വീടിന് മുന്നിലെ മിനചിലറിലെ ഭാഗങ്ങളിൽ ആഴവും പരപ്പും കല്ലും ഒഴുക്കും ചുഴികളും ഏറെക്കുറെ അറിയാമെങ്കിലും.

ഏറെക്കുറെ

എന്നത് മാത്രമേ പിച്ച വെച്ച നാളിൽ മുതൽ കണ്ടു വളർന്ന ആറിനെ പറ്റി പറയാൻ കഴിയൂ. ( പിച്ച വെച്ച നാളിൽ മുതൽ കണ്ടു അനുഭവിച്ചും വളർന്ന "അബിസിന്" ഒരു വേള മനസിലാക്കിയതിനും അപ്പുറമായിരുന്നു അന്നത്തെ മീനച്ചിലാറിന്റെ ഭാവം ) ആറ്റിലെ വെള്ളത്തിന് ഓരോ സമയത്തും ഓരോ ഭാവമാണ്. നിന്നെ എന്നിക്ക് നല്ല പോലെ അറിയാം എന്ന ഭാവം ഒരു നിമിഷർധത്തിൽ തകർന്നു തരിപണമാവും. മാറി വരുന്ന ഒഴുക്കും, ചുഴികളും, തണുപ്പും നമ്മളെ കാത്തിരിക്കുന്ന മരണത്തിന്റ മുഖമാണ്.

എന്നിക്ക് നീന്താൻ അറിയാം

എന്ന ധൈര്യത്തിനും വെള്ളത്തിൽ വലിയ വിലയില്ല എന്നത് അനുഭവിക്കുന്ന സത്യങ്ങളാണ്. നീന്താൻ അറിയാത്തത് കൊണ്ടല്ല പല സഹോദരങ്ങളും വെള്ളത്തിൽ മുങ്ങി മരിച്ചത്. സ്ഥിരമായി നീന്തി കുളിക്കുന്ന ഒരാൾക്ക് ലഭിക്കുന്ന പരിചയമൊന്നും വല്ലപ്പോഴും ചാടാൻ പോകുന്ന ആൾക്ക് വെള്ളത്തിൽ ലഭിക്കില്ല എന്നതും ഒരു കാരണമാണ്. കയങ്ങൾ കവർന്ന മരണങ്ങൾക്.

മരണങ്ങൾ പറയുന്ന പാഠങ്ങൾ

യാത്രയുടെ കൗതുകവും വെള്ളത്തിൽ ചാടി മറിയുബോൾ കിട്ടുന്ന ആനന്ദത്തിന്റെ ലഹരിയുമാണ് ഏതൊരു സഞ്ചരിയെയും വെള്ളത്തിലേക്ക് ആകർഷിക്കാൻ കാരണം. ഇവിടെ മറന്നു പോകുന്ന ചില കാര്യങ്ങൾ ചേർക്കട്ടെ. സാധാരണ അപകടങ്ങൾ ഉണ്ടായ സ്ഥലങ്ങൾ പൊതുവെ ആ നാട്ടുകാർ കുളിക്കാൻ ഉപയോഗിക്കുന്ന കുളി കടവുകൾ ആയിരിക്കില്ല. അവിടെ ഉള്ള ആഴമോ ഒഴുക്കോ ഒരു രീതിയിലും അറിയാതെ ആവും അവർ അവിടെ ഇറങ്ങിയത്, ചിലപ്പോൾ നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചിരിക്കാം, പൂളിൽ പോലും നീന്താൻ കഴിയാത്തവർ നിലയില്ല ആഴത്തിലേക്ക് ചാടുന്നത്, നീന്തല് വശമുള്ള കുട്ടുകാരന്റെ ഉറപ്പിൽ ആവും കയഴത്തിൽ ഇറങ്ങുക,

മരണത്തിലേക്ക് മുങ്ങാൻ കുഴിയിടുന്ന ഒരാളെ രക്ഷിക്കാൻ ഒരിക്കലും നീന്തൽ അറിയുന്നത് കൊണ്ട് മാത്രം കഴിയില്ല. രക്ഷിക്കാൻ ശ്രമിക്കുന്ന ആളെ വലിച്ചു തന്നിലേക്ക് അടുപ്പിക്കാനാണ് മുങ്ങി പോകുന്ന ആൾ ശ്രമിക്കുക. വെള്ളത്തിൽ മുങ്ങി പോകുന്ന ആൾക്ക് കരയിൽ നിന്ന് കൊണ്ട് കമ്പോ കയറോ എറിഞ്ഞു നൽകുക എന്നതാണ് രക്ഷാ പ്രവർത്തന രീതി.

നാട്ടുകാർ ഇല്ലാത്ത സ്ഥലങ്ങളിൽ അല്ലെങ്കിൽ നാട്ടുകാർ കുളിക്കാൻ ഉപയോഗിക്കത്ത കുളികടവുകളിൽ ചാടാനോ കുളിക്കാനോ ഒരിക്കലും ശ്രമികതിരിക്കുക. ആറ്റിൽ കുളിക്കാൻ അതിയായ ആഗ്രഹം ഉള്ളവർ സുരക്ഷിതമായി സ്ഥലങ്ങൾ തേടുക. എല്ലാവരുടെയും ശ്രദ്ധ ലഭിക്കുന്ന സ്ഥലങ്ങളിൽ ചാടുക കാരണം അപകടം ഉണ്ടായാലും നാട്ടുകാരിൽ ആരുടെ എങ്കിലും സഹായം ഉടൻ ലഭിക്കും.

നാടിനെ മൊത്തം കണ്ണീരിലക്കുന്ന അപകട മരണങ്ങൾ ഇന്നിയും നമ്മുടെ നാട്ടിൽ നിന്ന് കേൾക്കാൻ ഇടയാവതിരിക്കട്ടെ. നികത്താൻ കഴിയാത്ത വിടവുകൾ ഉണ്ടായ കുടുബങ്ങൾക്കും ഉറ്റവർക്കും ക്ഷമിക്കാനും സഹിക്കാനുമുള്ള ശക്തി നാഥൻ നൽകട്ടെ.

നസിബ് വട്ടക്കയം