Popular Posts

Wednesday, August 31, 2016

ഇത് സണ്ണി ചേട്ടന്റെ ലോകം

           
                    യാത്രകൾ എന്നും മണ്ണിലേക്കും മലയിലേക്കും ആയാൽ പോരല്ലോ ചിലപ്പോൾ എങ്കിലും വേറിട്ട കാഴ്ചകൾ കാണാൻ ആവണമല്ലോ. അത്തരം ഒരു യാത്രയുടെ കഥയാണ് ഇന്ന് ഞാൻ പറയുന്നത്.

മഴയുടെ ഇരമ്പൽ കൂടിയും കുറഞ്ഞും ചിലപ്പോൾ പെയ്യാതെയും നിന്ന ഒരു മൺസൂൺ കാലം ( ഈ ആഗസ്ത് മാസം തന്നെ ;-) ) ആ ഞായറാഴ്ച ദിവസവും പതിവുകൾ മാറ്റം വരുത്താതെ മഴ പെയ്ത് കൊണ്ടിരുന്നു. അതിഞ്ഞു മുൻപത്തേ ആഴ്ച കണ്ട കുറച്ചു ഫോട്ടോയാണ് ഈരാറ്റുപേട്ട പാലാ റൂട്ടിൽ ഇങ്ങനെ ഒരു കാഴ്ച ഉള്ളത് അറിയിച്ചത്.

സഹയാത്രികൻ ഷിബിലി 
യാത്രകൾ ഒറ്റക്ക് ഇറങ്ങാൻ പണ്ട് മുതലേ മടിയാണ് ആരേലും കൂട്ടുകാർ നിർബന്ധമായും കൂടെ വേണം അത് ആയാലും ഒരു കുഴപ്പവുമില്ല കത്തി അടിച്ചു സമയം കളഞ്ഞു വേണം യാത്ര, ചിലപ്പോൾ എന്റെ വാചകമടി കൂടുതലാവും... എന്നാലും കൂട്ടുകാർ ചീത്ത പറയാറില്ല ഭാഗ്യം.അന്ന് എന്നെ സഹിക്കാൻ ഭാഗ്യം കിട്ടിയത് ഷിബിലിക്ക് ആയിരുന്നു. മഴ പുറകോട്ട് വലിക്കുന്ന മനസാണ് അവന്റേത് ( നന്നാക്കി എടുക്കണം ) മഴ ആണല്ലോ എന്നാകെ പറഞ്ഞു ഒഴിയാൻ നോക്കി വിടുവൊ ഞാൻ.
നാലുമണി കഴിഞ്ഞു ഈരാറ്റുപേട്ടയിൽ നിന്ന് പുറപ്പെടാൻ. പനക്ക്യപാലം കഴിഞ്ഞു അല്പം കുടി ഉള്ളു. ലക്ഷ്യസ്ഥാനത്തേക്ക് അപ്പോൾ ആണ് എതിരെ വന്ന വണ്ടികാരൻ അപകട മുന്നറിപ്പ് നൽകിയത് അടുത്ത് പോലീസ് ചെകിങ് ഉണ്ട് എന്ന്. ഞങ്ങൾ അന്നേൽ ഹെൽമറ്റ് എടുത്തിട്ടും ഇല്ലാ പണി പാളി. ഏതായാലും ബൈക്ക് സൈഡ് ആക്കി. അവിടെ കണ്ട കടയിൽ കയറി വാചകം അടിച്ചു നിന്നു. അപ്പോൾ ഞങ്ങളുടെ അടുത്ത് കുടി പോലീസ് വണ്ടി കടന്നു പോയി. ബൈക്ക് എടുത്ത് വീണ്ടും ലക്ഷ്യത്തേക്ക്

ഒരു പെട്രോൾ പാമ്പിന്റെ എതിരെ കിടക്കുന്ന വഴി. വഴിയിൽ ക്രിത്യയമായി ബോർഡ് വെച്ചു ദൂരവും ദിശയും കാണിച്ചിട്ടുണ്ട് . ഈ ബോർഡുകൾ സണിസ് മ്യൂസിയത്തിലേക്ക് നമ്മളെ എത്തിക്കും. വിശാലമായ മുറ്റം ഒരു വശത്തായി മ്യൂസിയം. അടച്ചു കിടക്കുന്നു മുന്നിലെ മണി അടിച്ചു. നിറഞ്ഞ ചിരിയുമായി സണ്ണി ചേട്ടൻ പ്രേത്യക്ഷപെട്ടു. വീടിനു മുന്നിൽ ഷെഡിൽ മുന്ന് പുരാതന കാറുകൾ ഉണ്ട്. കൂടുതൽ കാണാനും പരിചയ പെടുന്നതും തിരിച്ചു ഇറങ്ങുമ്പോൾ ആവാം എന്ന്. അത് നടക്കില്ല എന്ന് അപ്പോൾ അറിയില്ലലോ

ആദ്യം തന്നെ നമ്മളെ സ്വീകരിക്കുക "ഹിസ് മാസ്റ്റേഴ്സ് വോയിസ്" കമ്പനിയുടെ ലോഗോ പതിച്ച പഴയ തകര ബോർഡ് അത് അതെ പാടി നിലനിർത്തിയിരിക്കുന്നു. തന്റെ മരിച്ചു പോയ യജമാനന്റെ ശബ്ദം കേട്ട് ഓടി എത്തിയ നായകുട്ടിയുടെ ചിത്രം. ആ ചിത്രം പലപ്പോഴും കണ്ടിട്ടുണ്ട് എന്നാൽ അതിനു പിന്നിലെ ഹൃദയ സ്പർശിയായ യജമാന സ്നേഹത്തിന്റെ കഥ അറിയ്യുന്നത് ആദ്യം. ഓർക്കണം ഞങ്ങൾ പടികൾ കയറി തുടങ്ങിയത്തെ ഉള്ളു. വിശേഷങ്ങൾ ഇനിയും ഒരുപാടു ഉണ്ട്

വാതിൽ തുറന്നു സാന്നിച്ചേട്ടൻ അകത്തേക്ക് കടത്തി. ശിലായുഗത്തിൽ പാറകളിൽ തട്ടി ശബ്ദം ഉണ്ടാക്കിയ മനുഷ്യൻ പിന്നിട് തുകൽ വാദ്യങ്ങളിലും പിന്നീട് സ്വന്തം ശബ്ദം കേൾക്കാൻ ഉള്ള അഭിനിവേശത്താൽ നടത്തിയ പഠനങ്ങളുടെ ബാക്കി പത്രങ്ങളാണ് മുന്നിൽ. കണ്ടിട്ട് പോലും ഇല്ലാത്ത ഒരു പിടി ആദ്യ ശബ്ദ ശേഖരണ ഉപകരങ്ങൾ അതിന്നു കാല ക്രമത്തിൽ സംഭവിച്ച പരിണാമങ്ങൾ കണ്ടു. അവയുടെ ചരിത്രം അറിഞ്ഞു. അവസാനം ഓഡിയോ കാസറ്റുകളുടെ ഷെൽഫ് എത്തിയപ്പോൾ ആണ് ഞാൻ കണ്ടു തുടങ്ങിയ ലോകത്ത് എത്തിയത്.

ഇന്നി രണ്ടാം നിലയിലേക്ക് അവിടെ ഗ്രാമ ഫോണുകളുടെ വിവിധ വകഭേദങ്ങൾ ആണ്, കൊണ്ട് നടക്കാൻ കഴിയുന്നത് മുതൽ രണ്ടു ആൾ പിടിച്ചാൽ അനങ്ങാത്തത് വരെ ഉണ്ട് ആ കൂട്ടത്തിൽ. പിന്നെ ഇതിന്റെ എല്ലാം പ്രത്യേകത എന്ന് പറഞ്ഞാൽ ഈ പഴമായിലും പുതുമ വിടാതെ സംഗിതം പൊഴിക്കുന്നു എന്നതാണ്. ഗ്രാമ ഫോണിൽ കൂടി ഒഴുകി എത്തുന്ന ആ ശബ്ദങ്ങൾക്ക് എന്തോ ഒരു ആകർഷണിയ സ്വാഭാവം ഉള്ളത് പോലെ തോന്നി. അവിടം വിട്ട് തിരിച്ചു ഇറങ്ങിയപ്പോൾ ആ ഗ്രാമഫോൺ ശബ്ദങ്ങളുടെ ആരാധകൻ ആയോ ഞാനും. പുതിയ ടെക്‌നോളജിൽ(എന്റെ ഫോൺ) അവിടെ നിന്ന് റെക്കോർഡ് ചെയിതു എടുത്ത "കഭി കഭി .................മേരേ ഡിൽതോ............."

ഇന്ത്യയിലെ അപൂർവ്വം കാഴ്ച്ചകളിൽ രണ്ടാം സ്ഥാനം ഒരു വെബ്‌സൈറ്റ് നൽകിയിരുന്നു. മ്യൂസിയം ഉത്കടനം നിർവഹിച്ചത് അന്ന് മുഖ്യമന്ത്രി ആയിരുന്ന ശ്രീ ഉമ്മൻചാണ്ടി ആയിരുന്നു. ഇന്നിയും ഏറെ ഉണ്ട് വിശേഷങ്ങൾ പറഞ്ഞാൽ തീരുന്നതിനും അപ്പുറം

സണ്ണി ചേട്ടനുമായി 
ഈരാറ്റുപേട്ട - പാലാ റോഡിൽ നിന്ന് 500 മീറ്റർ ഉള്ളിലായി ആണ് സണ്ണി ചേട്ടൻ തീർത്ത ഈ അത്ഭുത ലോകം. വഴിയിൽ ഇടക്കിടെ ബോഡുകൾ ഉണ്ട് സണിസ് ഗ്രാമഫോൺ മ്യൂസിയം എന്നത്

സന്ദർശന സമയം : ഞായർ 2 PM to 7 PM
web : sunnysgramaphonemuseus.com

#ഡിസ്ക് മ്യൂസിയം (disk musium)

2 comments:

  1. ഇങ്ങനെയൊരു മ്യൂസിയം അടുത്തുള്ളത്‌ അറിഞ്ഞിട്ടില്ലായിരുന്നു.അറിയിച്ചതിനു നന്ദി!!!പിന്നെ നിറയെ അക്ഷരത്തെറ്റുകളാണല്ലോ!!!!!!

    ReplyDelete