ഈരാറ്റുപേട്ടയിലെ സെന്റർ ജങ്ഷനിൽ സംഗീത ലേഡീസ് സ്റ്റോർ എന്ന സ്ഥാപനം വര്ഷങ്ങളോളം ഉണ്ടായിരുന്നു. ക്രിസ്മസ് എന്നത് നല്ലൊരു ബിസിനസ് സീസൻ ആയിരുന്നു. അലങ്കര വസ്തുക്കളും നക്ഷത്രങ്ങളും തുടങ്ങി പടക്കങ്ങൾ വരെ നീളുന്ന കച്ചവട സാധനങ്ങൾ.
ഇതിൽ പടക്ക കച്ചവടം ഇത്തിരി റിസ്ക് പിടിച്ച പണിയാണ്. പടക്കം വിൽക്കാൻ ലെയ്സൻസ് എടുക്കണം. എല്ലാ വർഷവും ഇതിനായി ബാപ്പാച്ചി കുറെ മിനകേടും. നവംബർ അവസാനം മുതൽ ശ്രമം തുടങ്ങിയാൽ മാത്രമേ 3 ദിവസം പടക്കം വിൽക്കാൻ അനുവദിക്കുന്ന പേപ്പറുകൾ ശെരിയായി കിട്ടുകയുള്ളൂ. ഈ 3 ദിവസം കൊണ്ട് കടയിൽ എത്തുന്ന സ്റ്റോക്ക് വിറ്റ് തീർക്കണം.
പിന്നെയും പല പുകിലും കടന്നു വരും, കാക്കി ഇട്ട ഏമാന്റെ രൂപത്തിൽ വന്ന് ഓസിന് പടക്കം വാങ്ങി പോകുന്നതിന് ചെറുപ്പത്തിൽ സാക്ഷിയായിട്ടുണ്ട്. വലിയ സാറന്മാരൊന്നും നേരിട്ട് വരില്ല അവരുടെ പേരും പറഞ്ഞു കുട്ടി സാറന്മാരാണ് വരിക. ഇങ്ങനെ പലതും തരണം ചെയ്ത് ചെയ്തിരുന്ന ആ കച്ചവട കാലമാണ് എന്റെ ഓർമകളിൽ ക്രിസ്മസ്.
വപ്പാച്ചിയുടെ വേർപാടിന് ശേഷം ഇക്കമാർ കച്ചവടം തുടർന്നു രണ്ടു മൂന്നു വർഷങ്ങൾ കൂടി. വലിയ റിസ്‌ക്കും ലാഭ കുറവും ആ മേഖലയോട് യാത്ര പറയാൻ നിർബന്ധിതമാക്കി.
ഓരോ ക്രിസ്മസ് രാത്രികളിലും ഓർമകളിലേക്ക് മടക്കി കൊണ്ട് പോകും ചുറ്റിലും മുഴങ്ങുന്ന പടക്ക ശബ്ദങ്ങൾ.