കൊടാക്ക് ഫിലിം ഇലവീഴാപുഞ്ചിറ യാത്ര
കൊടാക്ക് ഫിലിം - കണ്ട് പേടിക്കണ്ട കളര്‍ ഫോട്ടോ തന്നെ.
2004 ലെ മഴ തോർന്നൊരു പ്രഭാതം. ക്രിക്കറ്റ് ബാറ്റുമായി പറബിലെക്ക് ഓടിയിരുന്ന ശനിയാഴ്ച ദിവസം. അന്ന് പതിവിന് വിപരീതമായിരുന്നു അവര്‍ക്. അവനും അവന്‍െറ കളി കുട്ടുകാരും ഒരു യാത്രക്ക് തയ്യാറാവുകയാണ്. വലിയ ദുരെ യാത്ര ഒന്നും അല്ലാട്ടോ. എന്നാലും ആ 14 കാരന്നും അവന്‍െറ കുട്ടുകാര്‍ക്കും അല്പം വലിയ യാത്ര തന്നെ - ആ കഥാ അവന്‍ തന്നെ പറയട്ടെ ;-)
---------------------------------------------------------------------------------------------------
രണ്ടു മുന്നു ദിവസമായി ഉമ്മച്ചിയുടെ പുറകെ ആണ് ഇലവീഴാപുഞ്ചിറ പോകാൻ അനുവാദത്തിനായി. അവസാനം ഉപതികളോടെ അനുവാദം കിട്ടി. മഗ്രിബ് ബാങ്ക് ( 6:30 pm ) വിളിക്കുന്നതിന്ന് മുന്‍പ് വീട്ടില്‍ കെറണം. എല്ലാം നുറുവട്ടം സമ്മതം.
അങ്ങനെ കാത്തിരുന്ന ദിവസം വന്നു. രാവിലെ ഭക്ഷണം കഴിച്ച് വീട്ടില്‍ നിന്നിറങ്ങി. വിടിന് അടുത്ത ബാസ്റൊപ്പിലാണ് എല്ലാവരും എത്താം എന്ന് പറഞ്ഞ പോയിന്റ്. വീട്ടില്‍ ഉമ്മച്ചിയോട് യാത്ര പറഞ്ഞിറങ്ങി. പൈസാ ഉണ്ടോ എന്ന ഉമ്മച്ചിയുടെ ചോദ്യത്തിന്ന്. ഉണ്ട് എന്ന് അഭിമാനതോടെ ഞാന്‍ മറുപടി പറഞ്ഞു. എന്നിട്ടും ഉമ്മച്ചി 20 രൂപ കൂടി തന്നു അങ്ങനെ എന്‍െറ കൈയില്‍ 70 രൂപ ആയി. കുറച്ച് ദിവസമായി സൂക്ഷിച്ച ചില്ലറ തുട്ടുകള്‍
പിന്നെ ബാസിനായി കാത്ത് നില്‍പാണ്. രണ്ടു സ്ഥലതെക്ക് ഉള്ള ബസുകളാണ് ഈ വഴി സാധരണ പോവുക. മങ്കെബിന്ന് ഉള്ളതും തൊടുപുഴക്ക് ഉള്ളതും. തൊടുപുഴ ബസില്‍ ആണ് ഞങ്ങള്‍ കേറെണ്ടാത്. എന്ത് ചെയ്യാന്‍ ആവശ്യമുള്ള ബസുകള്‍ വരാന്‍ വൈകും. കാത്തിരിപ്പിന്ന് വിരാമം കുറിച്ച് ബസ് വന്നു.
ഈ റോഡിലെ ഏറ്റവും ഉയരം കുടിയ സ്ഥലം അങ്ങനെ പറയാം കാഞ്ഞിരംകവലയെ. രണ്ടു വശത്തേക്ക് പോയാലും ഇറക്കമാണ്. ഒരു ഓട്ടോ സ്റ്റാന്‍ഡ്, ബസ്സ്റ്റൊപ്പ് , കുറച്ച് കടകള്‍ ഇത്താണ് കാഞ്ഞിരംകവല. ഇവിടെ നിന്ന് മുകളിലേക്ക് കാണുന്ന വഴില്‍ നടന്ന് മേലുകാവ് എത്തണം. ഒന്ന് രണ്ടു ബസ് ഉണ്ട് അവിടെക്ക്. ഇപ്പോള്‍ ബസ് കാത്ത് നില്‍ക്കാന്‍ ഉള്ള ക്ഷമയില്ല. ഓട്ടോ ചാര്‍ജ് 30 രൂപയും അത് വലിയ കുടുതല്‍ ആയി തോന്നി. നടക്കാന്‍ തിരുമാനമായി. കയറ്റം വീണ്ടും കയറ്റം അങ്ങനെ ആണ് റോഡ്. മടുപ്പ് തോന്നിയപ്പോൾ റോഡിൽ ഇരുന്നും റോഡിൽ വീണുകിടക്കുന്ന നാടന്‍ മാങ്ങ തിന്നും ആരും കാണതെ മാവിന് കല്ലെറിഞ്ഞും മേലുകാവ് എത്തി.
അവരോട് യാത്ര പറഞ്ഞു വീണ്ടും നടന്നു തുടങ്ങി. സത്യം പറഞ്ഞാല്‍ അവരുടെ അടുകള കടന്ന് മുന്നോട്ട് നടക്കുന്നു എന്ന് പറയാം. പിന്നിലായി അവരുടെ വീട്. ആ പ്രദേശത്ത് ആ ഒരു വീട് മാത്രമാണ് ഉള്ളത്. എങ്ങും പരന്നു കിടക്കുന്ന ഹരിത ഭംഗി. മഴ കാലം എത്തിയതാവും ഇത്രയും പച്ചപ്പ്. ചില കാഴ്ചകള്‍ കണ്ട് ഫോട്ടോ എടുക്കാന്‍ ഒരുങ്ങിയ ഞങ്ങളെ തടഞ്ഞത് ഫിലിം തീരും എന്ന പേടിയും. ഇതിലും നല്ല കാഴകള്‍ കാണാന്‍ ഉണ്ടാവും എന്ന വിശ്വാസവും.
ഒരു കാര്യം പറയാന്‍ മറന്നു ഫോട്ടോ ഫിലിന്‍െറ കാര്യത്തില്‍ ചര്‍ച്ച നടത്തി ഒരു തീരുമാനം എടുത്തിരുന്നു. ഒരു ഫിലിം റോള്ളിലെ 36 ഫോട്ടോയില്‍ 4 സിംഗിള്‍ ഫോട്ടോ അങ്ങനെ 4×5=20 ബാകി എല്ലാം ഗ്രുപ്പ് ഫോട്ടോ. സിംഗിള്‍ ഫോട്ടോ നമ്മുടെ ഇഷ്ടം പോലെ എന്തും എടുകാം അല്ലേൽ നമ്മളെ തന്നെ എടുക്കാം. കൈയിലെ കൂട് പറത്തി അത് എടുത്ത് ഫിലിം വെസ്റ്റ് ആകിയ വിരുദ്ധന്‍ വരെ കൂടെ ഉണ്ട്.
സുര്യന്‍ ആകാശ ചെരുവില്‍ നിന്നു ചിരിച്ചു. രാവിലെ പെയിത മഴയുടെ തുള്ളികള്‍ ഇന്നിയും പുല്‍നാബുകളെ ചുബിച്ചകന്നിട്ടില്ല. അല്പം വലിയ ഒരു മലയുടെ ചുവട്ടില്‍ ആണ് ഞങ്ങള്‍ ഇപ്പോൾ. ആ മലയെ പറ്റി ചാരി പറഞ്ഞു തുടങ്ങി ഈ മലയുടെ മുകളില്‍ കുറുക്കനും കുറുക്കത്തിയും അവരുടെ മക്കളും താമസിക്കുണ്ട്. സംശയിക്കണ്ട പണ്ട് നീലത്തില്‍ ചാടിയ അതെ കുറക്കന്‍െറ കുടുബകാരു തന്നെ. എന്നാല്‍ അവരെ കണ്ടിട്ട് തന്നെ കാര്യം. മലയില്‍ കയറാന്‍ ഉള്ള ശ്രമം തുടങ്ങി. ചാരിയാണ് മുന്നില്‍ അവനെ അനുഗമിക്കുക അത്ര എളുപ്പമല്ല. പോരത്തതിന് പാറയില്‍ നല്ല വഴുകലും. ഒരു വിതം മുകളില്‍ എത്തി. അവിടെ കുറുക്കന്‍ പോയിട്ട് ഒരു എലിയെ പോലും കണ്ടില്ല. കുറുക്കനെ കാട്ടാന്‍ പറഞ്ഞപ്പോൾ അവന്‍ പറയുവാ കുറുക്കന്‍ ഇറങ്ങി ഓടിയിരിക്കും എന്ന്. കള്ള കുറുക്കന്‍ ;-)
മടുപ്പ് മാറ്റാന്‍ അല്പം വിശ്രമം. മല കയറി ബുദ്ധിമുട്ടിയതിന്ന് ഭലം ഉണ്ട്. നല്ല സ്ഥലം ദൂരെയായി ഇലവീഴാപുഞ്ചിറ മാടി വിളിക്കുന്നു. തിരിച്ചിറങ്ങി താഴെ എത്തിയപ്പോൾ ആണ്. കൈയില്‍ ഉണ്ടായിരുന്ന ഭക്ഷണവും ഒരു ഗ്ളാസും മുകളില്‍ മറന്നു വെച്ചത് ഓര്‍മ്മ വന്നത്. തിരിച്ച് കയറുക ചിന്തക്കാന്‍ കഴിയില്ല. സാധനങ്ങള്‍ ഉപേക്ഷിക്കാൻ തിരുമാനിച്ചു.
പിന്നെ വിശപ്പ് അറിഞ്ഞിരുന്നില്ല കാരണം കാട്ടു പേരക്കയും പേരാറിയാത്ത ഈത്ത പഴം പോലെ തോന്നുന്ന ഒരു പഴവും ആ കാട്ടു വഴിയില്‍ ഒരുപാട് ഉണ്ട് അത് തിന്നാണ് യാത്ര. കുടി വെള്ളം - മല മുകളിലെ ഉറവകളില്‍ ചെറിയ ഓസ് ഇട്ട് അത് വഴി വെള്ളം വീട്ടില്‍ എത്തിക്കുന്ന പതിവ് മാമലകളുടെ നാട്ടില്‍ പതിവ് കാഴ്ചയാണ്. അത്തരം ഓസുകള്‍ കൂട്ടമായി ഒപ്പം ഉണ്ട്. അതിൽ ജോയിന്റ് മാറ്റിയാല്‍ വെള്ളം വരവായി. ആവശ്യത്തിന് വെള്ളം കുടിച് വീണ്ടും ജോയിന്റ് ചെയ്യ്ത് വെച്ചാല്‍ ആര്‍ക്കും ഉപ്ദ്രവുമില്ല.
വഴി ലക്ഷ്യതെ കഴ്ചയില്‍ നിന്ന് മറച്ചു. ഞങ്ങള്‍ കുന്നിന്‍െറ മറ്റൊരു വശത്താണ്. അവിടെ ഓട് മേഞ്ഞ ഒരു കെച്ച് വീട്. നല്ല ദാഹം ഉണ്ടായിരുന്നു അവിടെ നിന്ന് കുടിക്കാന്‍ അല്പം വെള്ളം കിട്ടുമോ എന്നറിയാന്‍ ഞങ്ങള്‍ ആ വീടിന്‍െറ മുറ്റത്ത് എത്തി. അവിടെ കണ്ട കാഴ്ച ഞങ്ങളെ ഞെട്ടിച്ചു.
ഒരു അമ്മുമ്മ അവിടെ താമസിക്കുന്നുണ്ട്. അമ്മുമ്മ വീട് ചെറിയ ഒരു കൂള്‍ബാര്‍ ആകിയിരിക്കുന്നു. നാരങ്ങവെള്ളം , മിഠായി, സോഡാ അങ്ങനെ കുറച്ച് സാധനങ്ങള്‍. ഞങ്ങള്‍ സോഡാ നാരങ്ങവെള്ളം കുടിച്ചു ഒപ്പം അമ്മുമ്മ ഉണ്ടകിയ ഒരു കേക്കും. ഞങ്ങളുടെ ഉച്ച ഭക്ഷണം. മുകളില്‍ പണി നടക്കുണ്ട് ആ പണികാരും പിന്നെ ഞങ്ങളെ പോലെ ഇവിടെ കാണാന്‍ എത്തുന്നവരുമാണ്. അമ്മുമ്മയുടെ കസ്റ്റമര്‍.
അവിടെ നിന്നിറങ്ങി വീണ്ടും ലക്ഷ്യത്തിലേക്ക്. ഇതിനിടക്ക് ഫോട്ടോ എടുത്ത് തുടങ്ങി. ഉഴം അനുസരിച്ച് പുല്ലില്‍ ഇരുന്നും കിടന്നും മരത്തില്‍ ചാരിയും ഫ്ളാഷ് മിന്നിയും മിന്നാതെയും ഫോട്ടോ എടുപ്പ് നടന്നു കെണ്ടിരുന്നു. പതിയെ മലയുടെ മുകളില്‍ എത്തി. ടവറിന്‍െറ അടുത്ത് ഗോപുരം പോലെ രണ്ടു കെട്ടിട നിര്‍മ്മാണം നടക്കുന്നു. അവിടെയും വിചനമാണ് ആരും ഇല്ല. പണി കുറച്ച് ദിവസമായി അവസാനിപ്പിച്ച മട്ടാണ്. അവിടെ ഏണി ഉണ്ടയിരുന്നു അത് വഴി മുകളില്‍ കയറി അവിടെ എന്‍െറ ഒരു സിംഗിള്‍ ഫോട്ടോ(ആ ഒരു ഫോട്ടോ മാത്രമാണ് ഇന്ന് ആ യാത്രയുടെ തെളിവ് ) . ഒരാള്‍ ഒരു പോസ് കാണിച്ചാല്‍ അത് കൂട്ടത്തില്‍ എല്ലാര്‍ക്കും വെണം. ഉയരത്തില്‍ നിന്നുള്ള കാഴ്ചയും മനോഹരം എന്ന് ഒറ്റ വാക്കില്‍ പറഞ്ഞു അവസാനിപ്പിക്കാന്‍ കഴിയില്ല. ഒരു വശത്തെ കുന്നില്‍ ആണ് പോലീസ് വയര്‍ ലെസ്സ് ടവര്‍. അതിന്‍െറ തഴെ ഒരു തകര ഷെഡ്. മറു വശത്ത് കുന്ന് പാറകളയി രുപം മാറുന്നു അതിന്നും അപുറം ഈ പ്രദേശം മൊത്തം നിറഞ്ഞു കാണുന്ന വലിയ പുല്ല്. ഈ പുല്ല് മാത്രം ഉള്ള ഇവിടെ എവിടെന്ന് ഇല്ല വീഴാനാണ്. അതോ സ്ഥിരം വീശിയടിക്കുന്ന ഇളം കാറ്റ് കാരണമോ ആരോ അറിഞ്ഞിട്ട പേര് തന്നെ ''ഇലവീഴാപുഞ്ചിറ''. കുറച്ച് സമയ ഫോട്ടോ സെക്ഷന്‍ കെണ്ട് ഫിലിം തീര്‍ന്നു. പിന്നെയും കാഴ്ചകള്‍ ബാകി ദൂരവും.
മുന്‍പ് കണ്ട പാറകൂട്ടങ്ങളും അതിന് അപുറം കണ്ട പുല്‍കാടും കടന്നാല്‍ മാത്രമേ അവിടെ എവിടെയോ ഒളിച്ചിരിക്കുന്ന ഗുഹ കാണാന്‍ കഴിയു. അവിടെ എത്തിയാല്‍ അല്പം നടപ്പ് കെണ്ട് റോഡിൽ എത്താന്‍ കഴിയും. അല്ലെങ്കില്‍ ഈ ദുരമത്രയും തിരിച്ച് നടക്കണ്ടി വരും. സമയം നാലുമണിയോട് അടുക്കുന്നതെ ഉള്ളു എങ്കിലും മഴക്കായി ആകാശം മേഘം നിറച്ചിരിക്കുന്നു അത് രാത്രിയുടെ ഇരുട്ട് ആകി അവിടെ. ഇരുട്ട് ചെറിയ ഒരുത്തരം ഭയമായി ഉള്ളില്‍ നിറഞ്ഞു. മുന്നോട്ട് പോവുക അല്ലതെ വേറെ ഒരു വഴിയും ഇല്ലാ
മുന്നില്‍ കല്ലാണൊ കുഴിയാണൊ അതൊ മറ്റ് വല്ലോ ജീവികളും ഉണ്ടൊ. ഒന്നും അറിയില്ല ഇഴജന്തുകള്‍ കാണാന്‍ സാധ്യത ഉണ്ട് എന്ന പുരണവും ആരോ വിളബി അപ്പോൾ മനുഷ്യനെ പേടിപ്പിക്കാൻ. തിരിച്ച് കയറിയാല്ലോ എന്ന് വരെ അലോജന നടന്നു. ഏതായാലും മുന്നോട് തന്നെ. ആ പുല്ലില്‍ നിന്നാണ് പുല്‍തൈലം ഉണ്ടാക്കുക. അതിന്‍െറ ഒരു മണം മൂക്കുകളിലും ശരിരത്തും നിറഞ്ഞു നില്‍ക്കുന്നു.
എത്ര ദൂരം നടന്നു എന്നറിയില്ല. എന്നാലും അവസാനം ലക്ഷ്യം കണ്ടു. മണ്ണ് മലയുടെ വശത്താണ് ഞങ്ങള്‍ തേടിയ മുനി അറ ( പേര് ഉറപ്പില്ല ) ചെറിയ ഒരു മണ്‍ തുരങ്കം. ഗുഹാ മുഖം നന്നേ ചെറുതാണ്. ഉള്ളില്‍ കുരാകുരിരുട്ട് അകത്ത് നിന്ന് വെള്ളം ഒഴുകുന്ന ശബ്ദം കേള്‍ക്കാം. എന്നാല്‍ ആ സമീപ പ്രദേശത്ത് ഒന്നും വെള്ളത്തിന്‍െറ അംശം പോലും കാണന്‍ ഇല്ലതാനും. ദൈര്യം സംഭരിച്ചു ഉള്ളില്‍ കടന്നു. മുന്നോട്ട് ഇരുട്ട് മാത്രം. പിന്നില്‍ ഇടുങ്ങിയ ഗുഹാ വാതില്‍. ഉള്ളില്‍ നേരെ നില്‍ക്കാന്‍ കഴിയും. കൈയില്‍ ഇരുന്ന ഫ്ളാഷ് മിന്നിച്ച് അകതേ കാഴ്ച ഒരു നിമിഷം കാണാന്‍ ശ്രമിച്ചു. മുകള്‍ ഭാഗവും മണ്ണാണ്. കൈയില്‍ വെള്ളിച്ചവും ഇല്ലാതേ കുടുതല്‍ അകതേക്ക് കടക്കാന്‍ പേടി തോന്നി. അതിനാല്‍ ആ സാഹസം കുടുതല്‍ കരുതലുമായി മറ്റൊരു ദിവസം ആകട്ടെ.,
പുറത്ത് ഇറങ്ങി കുറച്ച് നടപ്പ് കെണ്ട് ബസ്സ്റ്റോപ്പിൽ എത്തി അവിടെ ഒരു ചെറിയ ചായ കട ഉണ്ട്. കുട്ടിന്ന് നല്ല വിശപ്പും പിന്നെ ഒന്നും നോകിയില്ല കടയില്‍ കയറി. അവിടെ ആണേൽ കട്ടിയായി ഒന്നും ഇല്ല ചെറുകടി മാത്രം അതും ബോണ്ട മാത്രം . എന്തും ഇപ്പോൾ കഴിക്കും അത്രക്കുണ്ട് വിശപ്പ്. ബോണ്ടായുമായി മല്‍പ്പിടുത്തം നടത്തി കെണ്ടിരുന്നപ്പോൾ കട്ടന്‍ ചായ എത്തി. വെയിറ്റിഗ് ഷെഡില്‍ ബാസ് കാത്ത് കുറച്ച് സമയം.
ബസില്‍ ഇളപ്പുങ്കല്‍ ടിക്കറ്റും എടുത്ത് ഞങ്ങള്‍ ഇരുന്നു. രാവിലെ നടന്ന വഴികള്‍ നിമിഷ നേരത്തില്‍ കടന്നു പോയി. ഏതോ സമയത്ത് മഴ തുടങ്ങിയിരുന്നു പുറത്ത്. മഴ വെള്ളത്തെ ചിതറിച്ചു കെണ്ട് ബസ് നിന്നു. മഴ നന്നഞ്ഞാണ് വീട്ടില്‍ എത്തിയത്. ഒരുപാട് പോറലുകള്‍ ശരിരത്ത് പുല്ലുകള്‍ വരുത്തിയത് ഒരു നീറ്റലായി അപ്പോൾ ആണ് അറിയാന്‍ കഴിഞ്ഞത്. 5:30 ന് വീട്ടില്‍ എത്തി.
വര്‍ഷങ്ങള്‍ ഓര്‍മ്മകളില്‍ കുറെ മങ്ങല്‍ വരുത്തിയിടുണ്ട്. എന്നാലും ആ ദിനങ്ങള്‍ മടങ്ങി വരുത്താന്‍ ഒരു ശ്രമം.
വര്‍ഷം ഒരുപാട് കഴിഞ്ഞിരിക്കുന്നു. പിന്നിട് ഒരുപാട് തവണ ഇലവീഴാപുഞ്ചിറയില്‍ പോയി മഞ്ഞും മഴയും വെയിലും കാറ്റും കണ്ടു. പുതിയ വഴി വന്നതും കണ്ടു എന്നാലും അന്ന് പോയ സുഖവും അനുഭവങ്ങളും പിന്നിട് ഒരിക്കലും കിട്ടിയില്ല