Popular Posts

Thursday, August 11, 2016

നോമ്പ്_ചിന്തകള്‍ -3

         
           അടുത്ത വര്‍ഷം വീട് വിട്ടു നോമ്പു നോറ്റത് തമിഴ്നാട്ടിലെ ചൂട് കാലത്ത് ആയിരുന്നു എങ്കില്‍ നാലാം വര്‍ഷം വിധി എന്നിലേറി എന്നെ എത്തിച്ചത് മിഠായി മധുരമുറും കോഴിക്കോടൻ മണ്ണിലാണ്. രുചി മേളങ്ങൾ ഒരുക്കിയ ഇഫ്താറുകള്‍.

ഒരിക്കലും ഭക്ഷണം കഴിക്കല്‍ അല്ലാ റംസാന്‍, ഭക്ഷണം കഴിക്കാന്‍ കഴിയാത്തവന്‍െറ വിശപ്പ് അറിഞ്ഞ് അവനോട് എെക്യദാര്‍ട്യം പ്രേക്യപ്പിക്കൽ ആണ് റംസാന്‍.


വിഭവ സമൃദ്ധമായ തീന്‍ മേശക്കള്‍ നമ്മളെ ലക്ഷ്യങ്ങള്‍ മറപ്പിക്കും. വിഭവ സമൃദ്ധമായ മേശ ഫോട്ടോ എടുത്ത എന്നെ ആര്‍ഭാഡത്തിന്‍ നോമ്പു തുറക്കള്‍ ആളുകളെ കാട്ടാരുത് എന്നു ശാസിച്ച സഹോദര നന്ദി. അടഞ്ഞ കണ്ണുകള്‍ തുറപ്പിച്ചു നീ.


ആറു മാസ കാല കോഴിക്കോടൻ ജീവിതം അവസാനിപ്പിച്ചു ആ മണ്ണില്‍ നിന്ന് യാത്ര പറഞ്ഞതും ആ റംളാന്‍ കാലം


അവസാനിച്ചു 

#നോമ്പ്_ചിന്തകള്‍ -2

           അറിവുകള്‍ തേടി ബാഗളുരു എന്ന വലിയ നഗരം വിട്ട് , മറ്റൊരു റംസാന്‍ മാസ കാലം നാമ്മകല്‍ എന്ന തമിഴ് ജില്ലയില്‍ എത്തി.

അന്നതെ നോമ്പ് തുറ വഴിയില്‍ നിന്നും അത്തഴം ട്രെയിൻ ബോഗിയുടെ കുലുക്കത്തിലും ആയിരുന്നു.

ബാഗളുരുവിലെ ശീതളയില്‍ നിന്ന് തികച്ചും ചൂടന്‍ നോബുകാലമാണ് ആ മണ്ണില്‍ കഴിഞ്ഞത്. നോബ് തുറയില്‍ ദാഹം കാരണം ഒരുപാട് വെള്ളം കുടിച്ച് വയര്‍ വീര്‍ക്കുക പതിവ് സംഭവമായിരുന്നു.

തമിഴ്നാട്ടില്‍ ഒരു വിഭാഗം മുസ്ലിങ്ങള്‍ ഉര്‍ദു ആണ് സംസാര ഭാഷയായി ഉപയോഗിക്കുന്നത്. അത്തരം ഒരു പള്ളി ആയിരുന്നു അടുത്ത്. അവിടെ മുറി തമിഴ് വലിയ ഗുണം ചെയ്യ്തില്ല.


നോമ്പ് തുറയില്‍ ദോശ തിന്നുക വലിയ വെല്ലുവിളി തന്നെ ആണ്. കാരണം അത് വയറ്റില്‍ ചെന്ന് ഒഴിഞ്ഞു കിടന്ന ആമശയത്തെ ഗ്രാസ്സ് കയറ്റി ബും...... ആകും. ഒരു ദോശയില്‍ തന്നെ വയര്‍ നോ സിഗ്നല്‍ തരും. പുള്ളിച്ച ഭക്ഷണമാണ് അവര്‍ക് പ്രിയം. നമ്മുടെ ശരിരം അതിന് എതിരും.


പെരുന്നാളിന് ക്ളാസ് കട്ട് അടിച്ച് നാട്ടിലെത്തിയാണ് ഒന്ന് ശ്രാസം വീണത്. ഏതാനും ദിവസം അപുറം തക്ബിര്‍ ധ്വനികള്‍ ഉയര്‍ത്തി പെരുന്നാൾ പിറ എത്തി.

        മൂന്നാം വര്‍ഷാ റംസാന്‍ മാസവും അവിടെ തന്നെ വലിയ മാറ്റങ്ങള്‍ ഇല്ലാതേ കടന്നു പോയി.

നോമ്പ്_ചിന്തകള്‍

           അഞ്ചു വര്‍ഷങ്ങളായി പുര്‍ണ്ണമായും അല്ലെങ്കിലും ഭാഗികമായി വിട് വിട്ടു നോമ്പ് പിടിക്കാന്‍ റബ്ബിന്‍െറ തീരുമാനം എന്നില്‍ ഉണ്ടായിട്ട്.

 അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പെട്ടനാണ് ഒരു റംസാന്‍ മാസത്തിനു ഒരാഴ്ച മുന്‍പ് ബാന്‍ഗളുരു എന്ന മഹാ നാഗരത്തിലെക്ക്. ജിവിതം പറിച്ചു നടപ്പെട്ടത്. അവനിലെ ആകുലതകള്‍ വകവെക്കാതെ റംസാന്‍ പിറ കണ്ടു. എന്തും താണ്ടി നോമ്പ് പിടിക്കണം എന്ന ചിന്താ. വൈകിട്ട് മെസില്‍ നിന്ന് എടുത്ത് വെച്ച ചോറും കറിയും ചീത്ത ആയപ്പോളും ബ്രെഡും ജാമ്മിലും അത്തഴം കഴിച്ചും നോമ്പ് നോല്ക്കാൻ ആവോശമായി.

കന്നഡ മാത്രം അറിയുന്ന ഹോട്ടലുകളും ഉര്‍ദു മാത്രം സംസാരിക്കുന്ന പള്ളികാരും അവരുടെ മുന്നില്‍ മലയാളം മാത്രം അറിയുന്ന യുവാവ്. ഭക്ഷണത്തിലെ വാശികള്‍ എല്ലാം പണയം വെച്ചിരുന്നു അപ്പോള്‍. അറുത്ത മാംസം(ഹലാല്‍) ആണോ എന്നറിയാത്തതിനാല്‍ ആ റംസാന്‍ നാളില്‍ സ്വ വസതി അണയും വരെ സസ്യഭുക്കുമായി.

മല്ലിയിലയുടെ അതിപ്രസരം ക്ഷമക്കും സഹനതക്കും അപ്പുറം ആയിരുന്നു ചില സമയങ്ങളില്‍. അതിന് കണ്ടുപിടിച്ച മാര്‍ഗം ഭക്ഷണം കുറക്കുക എന്നതായിരുന്നു.


തുടരുന്നു ............

കുറുക്കനും കാക്കയും



ഈ കാട്ടിൽ എന്നെ ആർക്കും ഇഷ്ടമില്ല ഞാൻ ഈ കാടു വിടുകയ എന്ന് പറഞ്ഞു കുറുക്കൻ കരയുകയാണ് 

ഇത് കേട്ട് അത് വഴി വന്ന കാക്ക പെണ്ണ്. നീ പുതിയ കാട്ടിലേക്ക് പോവുക ആണോ ..? അതെ . കാക്ക ചിരിച്ചു കൊണ്ട് ചോദിച്ചു അല്ലാ നീ പോകുബോൾ നിന്റെ ഒപ്പം നിന്റെ പല്ലും നഖവും . നിന്റെ കൗശലവും കൊണ്ട് പോവുക ആണോ 

കുറുക്കന്റെ മറുപടി അതെ എന്നായിരുന്നു . ഇത് കേട്ട കാക്ക ചിരിച്ചു കൊണ്ട് പറഞ്ഞു അപ്പോൾ ആ കാട്ടിലും ആരും നിന്നെ സ്നേഹിക്കില്ല .

ഇത് പോലെ ആണ് നമ്മൾ പല കാര്യങ്ങളിലും. മാറ്റം നമ്മളിൽ ആണ് തുടങ്ങാൻ ഉള്ളത് എന്ന് നാം തിരിച്ചറിയുന്നില്ല. ചുറ്റു പാടുകളെ പഴി ചാരുന്നു