
-----------------------------------------------------------------
തുള്ളി വിടാതെ പെയ്യുന്ന മഴ കാരണം ഒന്ന് മാറ്റി വെച്ചതാണ് ഈ യാത്ര രണ്ടാമത് തീരുമാനിച്ച ഡേറ്റിൽ വീണ്ടും മഴ ഇന്നിയും മാറ്റി വെക്കാൻ മനസ് അനുവദിച്ചില്ല. മഴയും മിനച്ചിലർ നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന വെള്ള പൊക്കവും കണ്ടാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നത്. വിട്ടിൽ നിന്ന് പതിവ് ഡയലോഗ് " നിൻകൊന്നും ഒരു പണിയും ഇല്ലേ മഴയും നനഞ്ഞു എങ്ങോട്ടാ" നിലബുർ വരെ
ഞങ്ങൾ യാത്ര തുടങ്ങുന്നത് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട എന്ന നാട്ടിൽ നിന്നാണ്. kottayam ജില്ലാ ടൗണിൽ എത്തണം ട്രെയിൻ കിട്ടാൻ. വെളുപ്പിന്ന് 1.30 ന് ഉള്ള ഒരു നിലബുർ ട്രെയിൻ ആണ് യാത്ര വാഹനം. ഞങ്ങളുടെ ടിമിൽ രണ്ടു പേർ ഇത് വരെ ട്രെയിനിൽ കയറിയിട്ടില്ല അത് കൊണ്ടാണ് യാത്ര ട്രെയിനിൽ ആക്കിയത്. ലാസ്റ്റ് ബസിൽ കയറി കോട്ടയം പിടിക്കാൻ ഉള്ള യാത്രയിലാണ് ഞങ്ങൾ. ബസിന് പുറത്ത് മഴ തകർത്തു പെയ്യുന്നു. 9 മണിക്ക് റയിൽവേ സ്റ്റേഷനിൽ എത്തി നിലബുർക്കുള്ള 5 ടിക്കറ്റും എടുത്തു ഫ്ലാറ്ഫോമിലേക്ക്.

നീണ്ടാ ഹോണും മുഴക്കി ചില ട്രെയിനുകൾ കടന്നു പോകുന്നുണ്ട്. അധികം കഴിയാതെ ആ നീളം കൂടിയ ഞങ്ങൾക്ക് പോകാൻ ഉള്ള തീവണ്ടി കടന്നു വന്നു സോറി ഇപ്പോൾ തീ ഇല്ലാലോ ഇലക്ട്രിക്ക് അല്ലെ ഇന്ധനം. മുട്ടൻ തിരക്കാണ് ജനറൽ കമ്പർട്ട്മെന്റിൽ ഉള്ളിൽ വലിഞ്ഞു കയറി ടോയ്‌ലറ്റിന്റെ ഏരിയ വിട്ട് അധികം ഉള്ളിലേക്ക് കടക്കാൻ കഴിയുന്നില്ല. ആദ്യമായി ട്രെയിനിൽ കയറിയ ഷാഫിയും ഫൈസിയും അവിടെ തന്നെ നിൽക്കുന്നു. പന്തം കണ്ട പെരുച്ചാഴിയെ പോലെ. ഞങ്ങൾ കുറേക്കൂടി ഉള്ളിൽ എത്തി ഇരിക്കാൻ പോയിട്ട് നിൽക്കാൻ ഉള്ള സ്ഥലമില്ല ആ ട്രെയിനിൽ. ഒരു തരത്തിൽ ബാഗ് വെക്കുന്ന ബെർത്തിൽ കയറി പറ്റി. ഇത്തിരി സ്ഥലം കിട്ടി ഒരാൾ ഇരുന്നാൽ അവിടെ എങ്ങനെ മൂന്ന് പേര് കേറും എന്നത് മുൻ യാത്രകളിൽ നിന്ന് എനിക്ക് വശമായിരുന്നു. ഞങ്ങൾ മുൻ പരിചയക്കാർ അങ്ങനെ ആ ബാഗ് ബെർത്തിൽ കേറി പറ്റി അവിടെ ഇരിക്കുബോൾ തല നേരെ വെക്കാൻ കഴിയില്ല.. ട്രെയിന്റെ റൂഫിൽ തലയിടിക്കും. ഒരുമാതിരി മോട്ടർ പോലെ ശബ്ദത്തിൽ കറങ്ങുന്ന ഫാൻ തലയുടെ അടുത്ത്.
തല നേരെ വെച്ചില്ലേലും ഇരിക്കാൻ കഴിഞ്ഞല്ലോ. നമ്മുടെ കാൽ തൂങ്ങി കിടക്കുന്ന അവിടെ മുതൽ താഴെ നിൽക്കുന്നവരുടെ തല തുടങ്ങും. ശരിക്കും ഇത്തരം ജനറൽ കമ്പർട്ട്മെന്റിലാണ് ഇന്ത്യായുടെ ഐക്യം നിലനിൽക്കുന്നത്. അവിടെ ജാതി മത വർണ്ണ ഭാഷ വ്യത്യാസങ്ങൾ ഒന്നും ആരെയും അകറ്റി നിർത്തില്ല അവിടെ ഒരു വികാരം മാത്രം. ലക്ഷ്യം എത്തുക. തൻെറ ലക്ഷ്യം അനയുക എന്നത് മാത്രമാണ് എല്ലാരുടെയും മനസിൽ. മറക്കണ്ട രണ്ടുപേർ അവരുടെ കന്നി ട്രെയിൻ യാത്ര ആ മൂത്രമണത്തിൽ മുങ്ങി നിൽക്കുന്ന ടോയില്ലറ്റ് പരിസരത്ത് നിന്ന് തുടരുകയാണ്. മുകളിൽ നിന്ന് ഉള്ളിലേക്ക് വരാൻ കൈ കാട്ടിയപ്പോൾ എങ്ങനെ കടന്നു വരും എന്ന മറു ചോദ്യം. ആളുകളുടെ ഇടയിലൂടെ മുങ്ങാം കുഴിയിട്ട് ഇവിടെ വന്ന് പൊങ്ങാൻ പറഞ്ഞിട്ട് വേണ്ട എന്ന്.. നിൽക്കട്ടെ നിന്ന് മടുക്കുബോൾ താന്നെ വരും. അങ്ങനെ ആണല്ലോ ഞങ്ങൾ ഇവിടെ എത്താൻ പഠിച്ചത്
അങ്ങനെ തൂങ്ങി കിടന്നു ഷൊർണ്ണൂർ വരെ എത്തി. ഇവിടെ നിന്ന് ട്രയിൻ രണ്ടായി പിരിയും. അമൃതാ പാലക്കാട് വഴിക്കും - രാജറാണി നിലബുർ വഴിക്കും. പെണ്ണുങ്ങൾ തമ്മിൽ ചേരാത്ത രീതി ആണല്ലോ അതാവും അടിച്ചു പിരിഞ്ഞത്. ഷൊർണ്ണൂർ മുതൽ നിലബുർ വരെ ഇലക്ട്രിക്ക് ലൈനുകൾ ഇല്ലാ അതിനാൽ ഡീസൽ എഞ്ചിൻ ആണ് നമ്മളെ വലിച്ചു കൊണ്ടു പോകുക. ട്രയിൻ എഞ്ചിൻ മാറ്റി പിടിപ്പിക്കുന്നത് കാണാൻ ഒരു രസമുള്ള ഏർപ്പാട് തന്നെ അതിനും ആ വെളുപ്പന്കാലത്ത് അവസരം ലഭിച്ചു. ബോഗിയിൽ എഞ്ചിൻ കൊണ്ടു വന്ന് ലോക്ക് ചെയ്യുന്നതും ബ്രയ്ക്ക് ഉറപ്പിക്കുന്നതും ലോക്കോ പൈലറ്റും ഒരു സഹായിയും ചേർന്നാണ്.



തേക്ക് മ്യൂസിയം (Teak Museum)
കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ മഹത്തായ ഉദ്ധ്യമത്തിന്ന് പിന്നിൻ. ലോകത്തിലെ ആദ്യ തേക്ക് മ്യൂസിയം. ഇൻഡ്യയിൽ ഏക തേക്ക് മ്യൂസിയം. നിലബുർ ടൗണിൽ നിന്ന് വെറും നാലു കിലോമീറ്റർ മാത്രം മാറി സ്ഥിതി ചെയുന്നു ഈ അത്ഭുതങ്ങളുടെ കലവറ. Bio Resources Park തേക്ക് മ്യൂസിയ (Teak Museum)ത്തിന്റെ ഒപ്പം ഉണ്ട്.

ഫർണിച്ചറുകൾക്ക് തേക്ക് പോലെ മറ്റൊരു മരമുപയോഗിക്കുന്നുണ്ടോ എന്നത് സംശയമാണ്. പല വലിപ്പത്തിൽ ഉള്ള തേക്കും അതിന്റെ വളർച്ച മാറ്റങ്ങളും തുടങ്ങി എല്ലാം എല്ലാം നമ്മുടെ മുന്നിൽ കഥ പറയുകയാണ്. വളരെ ഭംഗിയിൽ സജികരിച്ച മ്യൂസിയം.
അവിടെ നിന്ന് ഇറങ്ങുന്നത് ശലഭ ഉദ്യാനത്തിലേക്കാണ്. ശലഭ ഉദ്യാനം എന്താണ് എന്നത് എനിക്കും അറിയില്ലായിരുന്നു. വ്യത്യസ്ത പൂകളിൽ വ്യത്യസ്ത ശലഭങ്ങൾ തേൻ നുകരാൻ വരും എന്ന ശാസ്ത്ര വശം ഉപയോഗപ്പെടുത്തിയാണ് ഈ ഉദ്യാനം ഒരുകിയിരിക്കുന്നത്. ഓണകാലമായത് കൊണ്ടാണോ എന്നറിയില്ല നിറയെ പുകളും അതിൽ വേറിട്ട ശലഭങ്ങളും ഉണ്ടായിരുന്നു. ഒരു ചെടിയിൽ ഓരോ നിറത്തിൽ ഉള്ള ശലഭം പാറി കളിക്കുന്നു. അടുത് തന്നെ നിൽക്കുന്ന മറ്റൊരു ചെടിയിൽ വേറെ വർണത്തിലെ ശലഭം ചില പാർക്കുകളിൽ ശാലഭ ഉദ്യാനം എന്ന ബോർഡ് കണ്ടിട്ടുണ്ടെലും ഇത് ഒരു അത്ഭുതമായി തോന്നിയത് നിലബുർ തേക്ക് മ്യൂസിയത്തിൽ വെച്ചാണ്.

അലാറം അടിക്കാൻ ഒന്നും കാത്തു നിൽക്കാതെ ഞാൻ എഴുനേറ്റു. കൂടെ ഉള്ളവരെ കുത്തി പൊക്കി അടുത്ത സ്ഥലമായ കനോലി പ്ളോട്ട് എത്താൻ ഉള്ള വഴികൾ തേടുകയായി. അവിടെ നിന്ന് ബസിൽ കയറി കനോലി പ്ളോട്ടിൽ ഇറങ്ങി
കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കു പാലമാണ് ചലിയറിന്ന് കുറുകെ Conolly’s Plot ലേക്ക് വഴിയൊരുക്കി നിൽക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന്‍തോട്ടമായ കനോലി പ്ളോട്ട് അത്ഭുതങ്ങളുടെ മറ്റൊരു ലോകത്തേക്ക് നമ്മെ എത്തിക്കുന്നു. ലോകത്തെ ഏറ്റവും പഴക്കം ചെന്ന മനുഷ്യൻ വെച്ച തേക്ക് മുതൽ ഏറ്റവും വലിപ്പം ഉള്ള തേക്ക് അങ്ങനെ തേക്ക് പെരുമകൾ ഒരുപാടുണ്ട് ഈ തോട്ടത്തിന്ന്.
ബസിൽ തന്നെ കയറി ടൗണിൽ എത്തി. അവിടെ കണ്ട ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു. മലബാറിന്റെ രുചിപെരുമ്മക്ക് തികച്ചും അപമാനകാരമായിരുന്നു ആ ഹോട്ടൽ. ഇവിടെ നിന്ന് വീണ്ടും ഒരു ഓട്ടോ പിടിച്ചു ഞങ്ങളുടെ താമസ സ്ഥലമായ അറബിക് കോളേജിൽ എത്തണം അവിടെ വഴിയാണ് ആദ്യൻപറ വെള്ളചാട്ടം (Adyanpara Waterfalls)
ആദ്യൻപറ വെള്ളചാട്ടം (Adyanpara Waterfalls)

------------------------------------------------------------------------------------------
എന്നിരുന്നാലും വളരെ ചിലവ് കുറഞ്ഞ ഒരു യാത്ര ആയിരുന്നു എന്നത് എടുത്തു പറയേണ്ടതില്ലല്ലോ.
നസിബ് വട്ടക്കയം