Popular Posts

Monday, March 27, 2017

എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മ സൗഹൃദ രാവ് സംഘടിപ്പിച്ചു

    ഈരാറ്റുപേട്ട : എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മ വാഗമണ്‍ എക്കോ നെസ്റ്റ് ആശാസദന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമം ഗ്രുപ്പ് അംഗംങ്ങള്‍ക്ക് വേറിട്ട അനുഭവമായി.

ശനിയാഴ്ച രാത്രി 7 മണിക് വ്യത്യസ്ത പരുപാടികളോടെ തുടങ്ങിയ സംഗമം ഞായറാഴ്ച പുലരുവോളം നീണ്ടു നിന്നുഫേസ്ബുക്ക് വഴി നടത്തിയ വേനല്‍ കാഴ്ചകള്‍ ഫോട്ടോ ഗ്രാഫി മത്സര വിജയി ഷിബിലി ചോലക്കലിന് ഗ്രുപ്പ് അംഗം കൂടിയായ മുന്‍സിപ്പല്‍ ചേയര്‍മാന്‍ ടി എം റഷിദ്
സമ്മാനം നല്‍കി.

പൊതു ലൈബറികള്‍ക് പകരം വെക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗ പെടുത്തി പരസ്പരം ബുക്കുകള്‍ കൈമാറുന്ന ഷെയര്‍ എ ബുക്ക് പദ്ധതി ഉദ്ഘാടനം ആശയം കൊണ്ട് വന്ന ഫസില്‍ ഫരീത്, ടീമിലെ മുതിര്‍ന്ന അംഗം പരീക്കുട്ടി കുഞ്ഞക്കയ്ക്ക് നല്‍കി നിര്‍വഹിച്ചു. എന്റെ ഈരാറ്റുപേട്ട ക്രിക്കറ്റ് ടീം പ്രഖൃാപനവും, ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ചു കൊണ്ട് തണല്‍ മരണങ്ങള്‍ നാട്ടു പിടിക്കാനും തീരുമാനിച്ചു'ഈ ചര്‍ച്ചക്ക് അനീസ് കെ പി
നേതത്വംനല്‍കി. എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് ഗ്രുപ്പില്‍ നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാന വിതരണവും നടന്നു

ഗ്രുപ്പ് അംഗങ്ങളുടെ വിവിധ കല പരിപാടികളും ചെറിയ മത്സരങ്ങളും നടന്നു. നസിബ് വട്ടക്കയം ഗ്രുപ്പ് അഡ്മിന്‍, ഷബീബ് ഖാന്‍ ഗ്രുപ്പ് മെഡറേറ്റര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



കോലം കേട്ടോ സൗഹൃദ രാവ്...?

          ഒന്ന് പേടിപ്പിച്ചാലും ഇത്രയും ആളുകൾ അവിടെ എത്തിച്ച സർവശക്തന്ന് സ്തുതി.

ഒരു രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന പ്രോഗ്രാം, ഈരാറ്റുപേട്ടയിൽ നിന്ന് അകലെയായി നടക്കുന്നു, പ്രവേശനം പാസ്സ് മൂലം, ഭക്ഷണം, വെല്ലുവിളികൾ ഒരുപാടയിരുന്നു

കോഡിനേറ്റർ എന്നാ വെല്ലുവിളി ആരും ഏറ്റെടുകത്തെ നിന്നു വ്യാഴാഴ്ച വരെ, അവിടെ അവതരിപ്പിക്കാൻ ഉള്ള കുറച്ചു ഗെയിം ( ഐസ് ബ്രെക്കിങ് ) ഞാൻ റേഡിയക്കാം എന്ന് വാക്കു നൽകിയിരുന്നു. അത് റെഡിയാക്കി. വേറെ ഒന്നിലും തലയിടാതെ ഞാനും പാസ്സ് കച്ചവടത്തിൽ ഫുൾ ശ്രദ്ധ നൽകി അജ്മൽ,ഹുസ്സൈൻ പേട്ടയിലും. എത്ര ആളുകൾ എത്തും എന്നത് ഒരു പൂർണ രൂപം ആവാത്തത് കൊണ്ട് ഭക്ഷണം ചോദ്യത്തിൽ തന്നെ നിന്നു. താമസം "എക്കോ നെസ്റ്റിൽ" ഫോൺ വഴി ഉറപ്പിച്ചിരുന്നു.

വെള്ളിയാഴ്ച ഇന്നിയും ഉഴപ്പി നിൽക്കാൻ കഴിയില്ല എന്നാ നിർബന്ധ സമയം. രാവിലെ ഭക്ഷണ ആവശ്യമായ വിളികൾ സ്വായം ഏറ്റെടുത്തു. അതിനിടക്ക് ടെക്സ്റ്റ് മെസേജിൽ ഷബീബ് വെച്ച എന്റെ മൊബൈൽ നമ്പറിൽ പാസ് അനേഷണ വിളികളും വന്നു കൊണ്ടിരുന്നു. ഏതായാലും പ്രോഗ്രാം എങ്ങനെ എന്നത് ഞാൻ തന്നെ പ്ലാൻ ഉണ്ടാക്കി അവതരിപ്പിക്കാം എന്ന് വിചാരിച്ചു. ചാറ്റിംഗ് ഗ്രുപ്പുകളിൽ വെള്ളിയാഴ്ച വൈകിട്ട് അവതരിപ്പിക്കാം എന്ന് വാക്ക് നൽകി. കൊച്ചി ടു പേട്ട ബസിൽ നോട്ട് പാടും പിടിച്ചു എഴുതി ആ തിരക്കഥ. സൗഹൃദ രാവിന്റെ കഥ

ഈരാറ്റുപേട്ട PB കമ്മറ്റി ( പ്രേവറ്റ് ബസ് സ്റ്റോപ്പ് കമ്മിറ്റി ) അവതരിപ്പിച്ചു മാറ്റങ്ങൾ വരുത്തി, പിന്നിട് വഗമാനിൽ വെച്ച് ചെറിയ മാറ്റങ്ങൾ കഥയിൽ വരുത്തി

ഇന്നി പ്രോഗ്രാമിലേക്ക് പോകാം ( നാട്ടിലെ ഈ കൂട്ടത്തിന് മനസ്സും കണ്ണുമായി ഒപ്പം ഉണ്ടായിരുന്ന പ്രവാസി/അർദ്ധ പ്രവാസി, നോൺ പ്രവാസി ആളുകൾക്ക് വേണ്ടി ഇത്തിരി വിശദമായി പറയട്ടെ

6:30 പിഎം തുടങ്ങാൻ ആയിരുന്നു ആദ്യം പ്ലാൻ ചെയ്തത് ശക്തമായ മഴ കാരണം അത് 9 ആക്കി മാറ്റി നിശ്ചയിച്ചു.,

7:30 മുതൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. ആദ്യം എത്തിയ ശുഹൈബ്, ഷെർബിൻ വലിയ വീട്ടിൽ പണി ഏല്പിച്ചു.  പല വർണങ്ങളിൽ ഉള്ള ടാഗ്, പേര് എഴുതി ഒപ്പിടിപ്പിക്കുക എന്നത്  ഭംഗിയാക്കി ( ഇതിനിടക്ക് ഭക്ഷണം, മൈക് സെറ്റ് എന്നിവ പല വണ്ടികളിലായി മല കയറി കൊണ്ടിരുന്നു അതിന്ന് നിർദ്ദേശങ്ങൾ നൽകി അജി ഇക്കയും തേര് തെളിച്ചു ഹരിസും വന്നു കൊണ്ടിരുന്നു)

9:00 മണിക്ക് തന്നെ പ്രൊഗ്രാം ആരംഭിച്ചു

ചെറിയ ആമുഖം - നസിബ്

ടാഗിലെ നിറങ്ങൾ അനുസരിച്ച് ഗ്രുപ്പ് തിരിയൽ മഞ്ഞ, ചുവപ്പ്, പച്ച, നീല - നാലു ഗ്രുപ്പ് അതിൽ അമീർമാരെയും തിരഞ്ഞെടുത്.

പരിചയപെടൽ - ഒരു ഗ്രുപ്പിലെ രണ്ടുപേർ ആദ്യം പരസ്പരം പരിചയപെട്ടു കഴിഞ്ഞു വേദിയിൽ വന്നു പരിചയ പേട്ട കൂട്ടുകാരനെ സദസിന് പരിചയ പെടുത്തി, മറ്റ് ഗ്രുപ്പിലെ അംഗങ്ങൾക്കു അവരോട് ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകി. ചോദ്യങ്ങൾ നർമത്തിൽ ആവണം എന്നതും നിദ്ദേശം നൽകിയിരുന്നു, ചോദ്യകർത്തകളും ഉത്തരകാരും ശക്തമായി മത്സരം നടന്നപ്പോൾ പല ചോദ്യങ്ങളും നീണ്ട ചിരി തന്നെ വേദിയിൽ തീർത്തു, റാസി അണ്ണൻ അറിവാങ്ങുന്ന കട വരെ ചേദ്യത്തിൽ വന്നു.

ഭക്ഷണത്തിന്ന് പിരിയുന്നതിന്ന് മുൻപ് തന്നെ ഗ്രുപ്പ്കൾക് ഭക്ഷണം കഴിഞ്ഞു വരുബോൾ  സാമൂഹ്യ പ്രാധാന്യം ഉള്ള ഒരു  വിഷയത്തിൽ നാടകം തയാറാക്കാൻ നിർദ്ദേശം നൽകിയിരുന്നു.

ഭക്ഷണം - വിളമ്പി വിതരണം റയിസ് പടിപ്പുര കർമിയായി നിർവഹിച്ചു. ആദ്യ പന്തിയിൽ തന്നെ 80% ആളുകൾ കഴിച്ചു. തേങ്ങാചോർ ബീഫ് സംഭവമായി

ക്യാമ്പ് ഫയർ - വയറ്റിലെ വിശപ്പിന്റെ തീ അണഞ്ഞപ്പോൾ വിറക്കിന്ന് തീ പിടിച്ചു, വട്ടം കൂടി ഫോട്ടോ എടുത്ത് തുടങ്ങി പിന്നിട് നടൻ പാട്ട്, മാപ്പിള പാട്ട് അങ്ങനെ മുറുകി അപ്പോൾ മുകളിൽ ഹാളിൽ കാഴ്ചക്കാർ ഇല്ലാതെ മുന്നന്നയുടെ ഗസൽ ഒഴുകി ഇറങ്ങി കൊണ്ടിരുന്നു. ആ ഗാനം ക്യാമ്പ് ഫയറിൽ നിന്ന് ആളുകളെ വേദിയിൽ എത്തിച്ചു.

രണ്ടാം സെക്ടൻ ആരംഭിച്ചു

വേനൽ കാഴ്ച ഫോട്ടോഗ്രാഫി മത്സര സമ്മാനം ( സ്പോണ്സർഡ് ബൈ സപാർട്ടാൻ സ്പോർട്സ് ക്ലബ് വട്ടക്കയം ) ഷിബിലി  ചോലക്കലിന് നൽകി മുൻസിപ്പൽ ചേർമാൻ ടി എം റഷിദ് നൽകി,

നാടകം കളിക്കാൻ ചർച്ച നടന്നെങ്കിലും  അതിന് ആരും മുന്നോട്ട് വന്നില്ല,

സമദ് മാറ്റക്കാട് , സഫീർ ഖാൻസൻ അവതരിപ്പിച്ച ഉടായിപ്പ് മാജിക് വേദിയിൽ അരങ്ങേറി.

ഇതിനിടക്ക് പാട്ടുകളും കോലം കെട്ടുമായി ബഹളമായമാവും വേദി.

ചെറിയ സമ്മാനങ്ങളും കടല മിട്ടായി, തേൻ മിട്ടായി, മക്രോണി മിട്ടായി ഇത് കിട്ടിയ ആൾ അല്ലാ കഴിക്കുന്നത് തട്ടി പറിച്ച ആളുണ് കഴിക്കുക.

ട്രോൾ സമ്മാന വിതരണം

നാടക ഗാനങ്ങളുമായി സിറാജ് വട്ടക്കയം

കവിതകളുമായി വടയാർ

മടുപ്പ് വന്നപ്പോൾ മുട്ട , കപ്പ, കാട്ടാൻ കാപ്പി ( ഇത് സ്പോൺസർ ചെയ്ത എല്ലാവർക്കും നന്ദി )

എന്റെ ഈരാറ്റുപേട്ട നാൾ വഴികൾ വീഡിയോ പ്രദര്ശനം

ക്രിക്കറ്റ് ടീം പ്രേക്യപനം - ഫാസിൽ ഫരീദ്

കസേര കളി ( അല്പം ചിലവു കൂടി പോയി 4 കസേര ഒടിച്ചു. 1400 രൂപ വില വന്നു ആ കളിക്ക് )

പഞ്ച ഗുസ്തി മത്സരം

ചർച്ച - മരം നടുക നയിച്ചത് അനീസ് കെ പി

എന്റെ ഈരാറ്റുപേട്ട ഓൺലൈൻ ലൈബറി ഉത്കടനം.

ക്വിസ് മത്സരം - സിറാജ്
ഒപ്പന - അണ്ണി & ടീം

പാട്ട് പടിയവർ

നസിബ്
മുന്നന്ന
സിയാദ് എം ഫരിത്
ഷാനവാസ്
സിറാജ് കെ എസ്
സഹിൽ
അസിം നസിം
അജ്മൽ ഖാൻ
നിയാസ്
ഓർമയിൽ വന്ന കുറച്ചു പേരുകൾ പറഞ്ഞു എന്ന് മാത്രം

സപ്രയിസ് ഗിഫ്റ്റ് - റെഡ് ടാഗ്, ഡാഫോഡിൽസ്

ഒരു നിമിഷം പോലും ചുമ്മാ നിൽക്കാതെ 3:30 ആയപ്പോൾ പ്രോഗ്രാം അവസാനിപ്പിച്ചു. നേരം വെളുക്കും വരെ അവിടെ കൂടി പലരും

ഏവർക്കും നന്ദി

എന്റെ ഉമ്മുമ്മ ( ഉമ്മച്ചിയുടെ ഉമ്മ )

മുട്ട് വരെ എത്തുന്ന വെള്ള മക്കന ഇട്ട്, വെള്ള കുപ്പായവും വെള്ള കൈലി മുണ്ടുമായിരുന്നു ഉമ്മുമ്മയുടെ വേഷം. മെലിഞ്ഞു വെളുത്ത ശരീര പ്രകൃതി. കണ്ണിൽ ഓറഞ്ചും ചുവപ്പും മിക്സയി ഉള്ള കളറിൽ സുതാര്യ ഫ്രയിമിൽ വെള്ളെഴുത്ത് കണ്ണട. കാതിൽ ഒരുപാട് കമ്മൽ.

ഉമ്മുമ്മ വീട് എന്റെ ഫേവറേറ്റ് സ്പോട്ട് ആണ്. അവിടെ എന്റെ ഉമ്മുമ്മ ഉണ്ട് .  ഉമ്മുമ്മ വീട്ടിൽ കിടക്കാൻ പോകുബോൾ കുട്ടികൾ ഞങ്ങൾ എല്ലാവരും ബെഡ് വിരിച്ചു  നിലതാണ് കിടക്കുക. ചെറുപ്പം മുതൽ നേരത്തെ എഴുന്നെൽക്കുന്ന ശിലമുണ്ട് . കൂടെ ഉള്ള ആരും എഴുന്നെൽക്കുന്നതിന്ന് മുൻപ്. ഉമ്മുമ്മയുടെ നിസ്കാര മുറിയിൽ വെട്ടം ഉണ്ടാവും. ഉമ്മുമ്മ സുബ്ഹി കഴിഞ്ഞു ഖുർആൻ പാരായണത്തിലാവും. ഞാൻ പതിയെ അവിടെ എത്തും ''തങ്കം എന്നിറ്റോ" എന്ന് ചോദിച്ചു ഉമ്മുമ്മ വീണ്ടും പാരായണം തുടരും ഖുർആൻ മടക്കി വെച്ച് എന്താ നേരത്തെ എന്ന് ചോദിച്ചു. ഉമ്മുമ്മ അലമാരിയിൽ ഇരിക്കുന്ന പത്രങ്ങൾ തപ്പി അതിൽ നിന്ന് മിട്ടായി എടുത്ത് തരും ആരെയും കാണികണ്ട പല്ല് തേച്ചു പിന്നെ തിന്നോ എന്ന് പറഞ്ഞു തരും. ഉമ്മുമ്മയുടെ കൈയിൽ എന്നും മിട്ടായി ഉണ്ടാവും. കുഞ്ഞു മാമ്മ കൊണ്ട് വന്ന ഫോറിൻ മിട്ടായി. ഇങ്ങനെ ഉള്ള പ്രഭാത വിസിറ്റിൽ എന്നിക്ക് എന്നും മിട്ടായി കിട്ടിട്ടുണ്ട്. അല്ലേൽ ഈത്തപ്പഴം, കൽക്കണ്ടം അങ്ങനെ പലതും.

      എന്നെ ഏറെ സ്വാധിനിച്ച വ്യക്തികളിൽ ഒരാളാണ് എന്റെ ഉമ്മുമ്മ. ഉമ്മുമ്മക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലായിരുന്നുന്നെങ്കിലും അറബി മലയാളം നല്ല പോലെ കൈകാര്യം ചെയുമായിരുന്നു. അന്ന് ആ കാലത്ത് മുസ്ലിങ്ങൾ ഉപയോഗിക്കുന്നത് അറബി മലയാളം ആയിരുന്നു. അത്തരം ഒരു പാട് ഗ്രന്ഥങ്ങൾ ഉമ്മുമ്മയുടെ കൈവശം ഉണ്ടായിരുന്നു.

എന്നിലേക്ക് കഥയുടെ വാതായനങ്ങൾ തുറന്നു തന്ന ഉമ്മച്ചിയുടെ ഉമ്മ അഥവാ ഉമ്മുമ്മ. കഥ കേൾക്കുക എന്നാ എന്റെ ആഗ്രഹത്തെ വർണാഭമാക്കിയത് ഉമ്മുമായാണ്. പ്രവചക ചരിത്രങ്ങളും ഖുർആൻ കഥകളും ഒരുപാടു പറഞ്ഞു തന്നു. ഉമ്മുമ്മ പറഞ്ഞു പോകാത്ത ഒരു ഇസ്ലാമിക സംഭവും പിന്നിട് ഒരു പണ്ഡിത സദസിൽ നിന്നും ഞാൻ കേട്ടിട്ടില്ല. അത്ര ബ്രഹ്ത്തയാ ലോകമാണ് എന്നിക്ക് തുറന്നു തന്നത്. ഉമ്മുമ്മ  സ്വാ വീട്ടിൽ നിന്ന് ഞങ്ങളുടെ വീട്ടിലേക്ക് വരുന്നു എന്ന് പറയുബോൾ തന്നെ എന്നിക്ക് സന്തോഷമാവും കഥകൾ കേള്കാല്ലോ.

യാത്ര വിവരണം ഞാൻ ആദ്യം കേൾക്കുന്നത് ഉമ്മുമ്മ പറഞ്ഞാണ്. ഹജ്ജിന് പോയ വിശേഷം ഇവിടെ നിന്ന് പോയത് മുതൽ വന്ന് വീട്ടിൽ എത്തിയത് വരെ എന്നോട് വർണിച്ചു പറഞ്ഞു കേൾപ്പിച്ചു. കൗബയും, റൗളയും മക്കത്തെ പള്ളിയിൽ കൈ നിട്ടുബോൾ തനിയെ വെള്ളം വരുന്ന ടാപ്പ് (സെൻസർ ടാപ്പ്) കണ്ടാതും, ഹിറാ ഗുഹയിൽ കയറിയതും വിവരിച്ചു പറഞ്ഞത് കാണാത്ത ലോകത്തെ ഭാവനകൾ കൊണ്ട് വരക്കാൻ കരുത്തുള്ളവയായിരുന്നു.

തടിയിൽ തീർത്ത പഴയ ഉമ്മുമ്മ വീടു ആര് പണിതു. അതിന്റെ പഴക്കം അങ്ങനെ അങ്ങനെ. ചെറുതും വലുതുമായ ഒരു മനുഷ്യ ജീവിതം കണ്ടും അനുഭവിച്ചു വന്ന വിശേഷങ്ങൾ. ഈ പേരാകുട്ടിയുടെ മുന്നിൽ തുറന്നു തന്നു. ഉമ്മുമ്മക്ക് എന്നോട് വല്ലാത്ത സ്നേഹമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. 43 പേരാകുട്ടിക്കൾക്കും ഇത് തന്നെയാവും അഭിപ്രയം ആരും പരസ്പരം ഇത് സംസാരിച്ചിട്ടില്ലാത്തത് കൊണ്ട് ഞാൻ കരുതട്ടെ ഉമ്മുമ്മക്ക് എന്നോടായിരുന്നു ഏറ്റവും സ്നേഹമെന്ന്.

ഉമമുമ്മയുടെ ഓർമ്മകൾ എന്റെ കണ്ണുകളെ ഇറന്നാക്കുന്നു. ഉമ്മുമ്മ ഞങ്ങളെ വിട്ട് പോയിട്ട് വർഷങ്ങൾ കഴിഞ്ഞു. നാഥാ നീ ആ ഖബർ വിശാലമാക്കി തീർക്കാൻ ദുആ ഇരുന്നു കൊണ്ട്.