Popular Posts

Thursday, February 18, 2016

അന്ധകാരനഴി

അന്ധകാരനഴി

അറബി കടലില്‍ രൂപം കെണ്ട ന്യുന മര്‍ദം കൊച്ചിയില്‍ മഴയായി പെയ്ത പ്രഭാതം. ഉച്ച കഴിഞ്ഞാണ് സൂര്യനെ കാണാന്‍ കഴിഞ്ഞത്. കുട്ടുകാരെന്‍റ വായില്‍ നിന്നാണ് കൗതുകം ഉന്നര്‍ത്തും ആ സ്ഥലം അറിയാന്‍ കഴിഞ്ഞത്.
ഫോർട്ട്‌ കൊച്ചി ചേർത്താല 

റൂട്ടില്‍ 24 km‍ ദൂരം ഗുഗിള്‍ കാണിച്ചു. കടലിന്നു സൈഡില്‍ കുടിയുള്‌ള റേഡ് സന്തോഷം ഇരട്ടിയാകി. സഹ യാത്രികനെ സമയം ഉച്ചകഴിഞ്ഞിട്ടും കണ്ടില്ല. എന്നാല്‍ തന്നിച്ചായി കളയാം യാത്ര. ആദ്യമായിട്ടാണ് ഒരു സ്ഥലം കാണാന്‍ തന്നിച്ച് പോകുന്നത്. ന്യുനമര്‍ദം മഴയായി പെയ്യുന്നുണ്ട ഇടക്ക് അതിനാല്‍ റൈയില്‍ കേട് എടുത്ത് ബാഗില്‍ വെച്ചു.
തോപ്പുംപടിയില്‍ നിന്ന് നബ്യര്‍മുക്ക് വഴിയില്‍ ആണ് യാത്ര. ശരിക്കും പറഞ്ഞാല്‍ വഴി തെറ്റിയതാണ്. അത് മനേഹരമായ ഒരു വഴിയില്‍ എന്നെ എത്തിച്ചു. ഇരുവശവും കായലും ചെറിയ തുരുത്തുകള്‍ തീര്‍ത്ത പച്ചപ്പും. ഉയര്‍ത്തി വെച്ചിരിക്കുന്ന ചീനാ വലകള്‍ ഒരുക്കുന്ന ഭംഗി വിവരണങ്ങള്‍ക്കു അപ്പുറാമാണ്. 

ചെല്ലാനം,കണ്ണമാലി. സ്ഥലങ്ങള്‍ കടന്നു പോയി കെണ്ടിരുന്നു. ഗുഗിള്‍ മാപ്പില്‍ കണ്ടത് പോലെ ഒരു വശത്ത് കടല്‍ ഉണ്ടങ്കിലും അത് കാഴ്ചക്ക് അപ്പുറമാണ്. ചിലപ്പോള്‍ കടല്‍ ദര്‍ശനം തരും. വീണ്ടും ഒളിക്കും. കടല്‍ കാണാന്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ മുക്കുവന്മരുടെ വര്‍ണ്ണഭമായ വള്ളങ്ങളും ഉണ്ട്. മീന്‍ വലകളില്‍ മിനുക് പണികള്‍ നടത്തി കെണ്ട് ചേട്ടന്മരും ഉണ്ട്. കടല്‍ പശ്ചതലമായി ഇറങ്ങിയ ഒരു കൂട്ടം സിനിമകള്‍ മനസ്സില്‍ മിന്നി മറഞ്ഞു. അവയില്‍ കണ്ട കാഴ്ചകള്‍ കണ്ണ് മുന്നില്‍. കാഴ്ചകളെ പിന്നിലാക്കി അന്ധകാരനഴി ലക്ഷ്യമായി ബൈക് കുതിച്ചു. ഇടക്ക് വഴി ഇത് തന്നെ എന്നെരു സംശയം. അത് തിര്‍ത്തത് മുന്നില്‍ കണ്ട ബസിലെ ബോര്‍ടാണ്. ആ ബസും അന്ധകാരനഴി വരെ ഉണ്ട്‌. 

റോഡ് വിതി കുറഞ്ഞു വന്നു. ഒരു ഓട്ടോ റിക്ഷാ കടക്കാന്‍ മാത്രം വീതി ഉള്ള ഒരു പാലം. പാലം അല്ലാ എന്നാണ് തേനുന്നത് കാരണം ഒരു സൈഡില്‍ വെള്ളം തടഞ്ഞു നിര്‍ത്താന്‍ പാകത്തില്‍ ഷട്ടര്‍ ഉണ്ട്. പുതിയ ഒരു പാലത്തിെന്‍റ പണിയും ഒരു വശത്ത് നടക്കുന്നുണ്ട്. അന്ധകാരനഴി ബീച്ചിലെക്ക് ഒരു പാലം കയറി ആണ് എത്തുന്നത്. അവിടെ ബൈക് വെച് ബീച്ചിലെക്ക് ഇറങ്ങി. ഒരു വശത്തായി വെള്ളം കയറി കിടക്കുന്ന ഒരു സ്ഥലം ഉണ്ട്. അവിടെ നിന്ന് അല്പം ഉയരത്തിലാണ് കടല്‍. ഞായറഴ്ച ആയതിന്നാല്‍ ആവാം തീരം ജന നിബിഡമാണ്‌. ആ തിരക്കില്‍ കടലിെന്‍റ ഭംഗിയില്‍ ലയിച്ച് ഞാനും
ഏകാന്ത യാത്രകന്‍ ആയതിനാന്‍ ആണോ ..? ഏകാന്തമായി അല്പം ഇരിക്കാന്‍ ഒരു ആഗ്രഹം. അവിടെ അതിന്നു പറ്റിയ ഒരിടം കണ്ടില്ല. വരുന്ന വഴിയില്‍ കണ്ട കടല്‍ തീരങ്ങളില്‍ ഒന്നില്‍ എന്നിക്കായി ഒരു ഇരിപ്പിടം ഉണ്ടാവും എന്ന് മനസ്സ് പറഞ്ഞു. അന്ധകാരനഴിയില്‍ നിന്ന് യാത്രയായി. ഞാന്‍ മുബ് കണ്ട പോലെ ഉള്ള ഒരു ഷട്ടര്‍ കുടി ഉണ്ട്. രണ്ടു വശത്ത് നിന്നും വരുന്ന കായല്‍ ജലത്തെ തടഞ്ഞു നിര്‍ത്തുക എന്ന ലക്ഷ്യത്തില്‍ ആണ് ഈ ഷട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. വന്ന വഴിയില്‍ മടകം. ലൈറ്റ് ഹൗസ് പിന്നിലായി തലയെടുപ്പില്‍ നില്‍ക്കുന്നു. 

വഴിയില്‍ നിന്ന് അല്പം മാറി കടല്‍ ഭിത്തി കണ്ടു. അവിടെക്ക് ഒരു നടപ്പ് വഴിയും. രണ്ടു ചിന്തകള്‍ക്ക് ഇട നല്‍ക്കും മുന്‍പ് ബൈക് അവിടെ ഇറങ്ങി കഴിഞ്ഞു. കടല്‍ ഭിത്തിയില്‍ കയറി നിന്ന്‌. അല്പ സമയം വേണ്ടി വന്നു. സാധാരണ അവസ്ഥയില്‍ എത്താന്‍. മുന്നില്‍ വിശാലമായ അറബി കടല്‍. അസ്തമയ സുര്യനെ മേഘങ്ങള്‍ മറച്ചിരിക്കുന്നു. മേഘങ്ങളില്‍ നിന്ന് പ്രകാശം ഇറങ്ങി വരുന്ന കഴ്ച പകര്‍ത്താന്‍ കണ്ണ് പോലെ മറ്റ് വല്ലത്തിന്നും കഴിയുമോ. എന്നാലും കുറച് ഫോട്ടോ എടുത്തു.
വെളിച്ചം പതിയെ ഇരുട്ടിന്ന് വഴി മാറി. പുതിയ കഴ്ചകള്‍ എന്നെ വിളിക്കുന്നു. പുതിയ തീരങ്ങള്‍ ഇന്നിയും ബാകി.

ഓണാഘോഷം എന്ന കാട്ടികൂട്ടലുകള്‍

ഓണാഘോഷം എന്ന കാട്ടികൂട്ടലുകള്‍

സ്കുള്‍/കോളജ് വിദ്യാര്‍ഥി/വിദ്യാര്‍ഥിനികള്‍ വാശിയിലാണ്‌. ആഘോഷരംഗത്ത് ലക്ഷങ്ങള്‍ മറിയുന്ന ദിവസങ്ങളാണ് കേരളത്തിന്.

തിരുവാതിര എന്ന കലാരുപത്തെ ഇങ്ങനെ വിക്രിതമാകിയിരുന്നില്ലാ മുന്‍വര്‍ഷങ്ങളില്‍. 1001,750,500,250 പെണ്‍കുട്ടികള്‍ കൂട്ടമായി നിന്നു തുള്ളുന്ന ഒരു ഏര്‍പാട് അതാണ് ഇന്ന് തിരുവാതിര. സ്കുള്‍/കോളജ് ഈ കാര്യത്തില്‍ വാശിയായി മല്‍സരത്തിലാണ്.

പൂക്കളം: പൂകള്‍ പിചി ച്ചീന്തി കളങ്ങളില്‍ ഇടന്നത് പഴയ പണി. ന്യുജന്‍ കളങ്ങള്‍ ഉപ്പ് മുതല്‍ കര്‍പുരം വരെയും. സ്വര്‍ണ്ണം മുതല്‍ മണ്ണ് വരെയും കാണാന്‍ കഴിയും പുതിയ കളങ്ങളില്‍. സ്കുള്‍/കോളജ് അതില്‍ പത്രത്തില്‍ photo വരാന്‍ ആണ് മല്‍സരം. പിണ്ണാകും പരുത്തി കുരും പിന്നെ കാണാന്‍ മെഞ്ചത്തികള്‍ കൂടി വാട്ടം ഇരുന്നാല്‍ പത്രഗ്രഫറുമാര്‍ നല്ല photo എടുകും പത്രത്തില്‍ കളറായി പടം വരും ഉറപ്പ്.

കൂട്ടിനായി മവേലിയും, വടം വലി, ചാക്കില്‍ കയറി ഓട്ടം, കലം തല്ലി പൊട്ടിക്കാല്‍, അങ്ങനെ വേറിട്ട കുറേ കാട്ടി കൂട്ടലുകളും.

ഇതിന്നിടക്ക് ആഘോഷം എന്നാല്‍ ലഹരികളാണ് ചിലര്‍ക്ക്. കോളജ് ഹേസ്റ്റലുകളില്‍ ഒഴുകിയ ലഹരിയുടെ കണകുകള്‍ അറിഞ്ഞാല്‍ പകച്ചുപോകും അക്ഷര കേരളം.

അതിരുവിട്ട ഓണആഘോഷത്തിെന്‍റ ഇരായായി തസ്നിമാറിയപ്പോള്‍ പൊലിഞ്ഞത് മണലാരണ്യത്തില്‍ ജീവിതം ഹോമിച്ച പിതാവിെന്‍റ സ്വപ്നങ്ങള്‍. ആഘോഷം തുളുബി നിന്നാ കാബസ് കണ്ണീര്‍ കടലായി നിമാഷങ്ങളില്‍.

പാഠങ്ങള്‍ പലതും പഠിക്കാന്‍ ഉണ്ട് നമ്മള്‍