Popular Posts

Wednesday, October 19, 2016

ചില ഓർമകൾ

     ആരും ഇങ്ങനെ ഒരു നിർവചനം നൽകിയിട്ടില്ല എന്റെ പേരിലെ അക്ഷരങ്ങൾക്ക്. ഞാൻ കരുതിയതിലും  വില നല്കിയിരുന്നിരിക്കാം അവർ എന്റെ സൗഹൃദത്തിന്. ഒരുപാട് ദൂരങ്ങൾ അകലെ അല്ലെങ്കിലും ഓർമകളെ ടാഗ് ചെയ്യാൻ എന്നിക്ക് കഴിയുന്നില്ല


ഇത് നമ്മുടെ വാഗമൺ




     വാഗമൺ ഓർമ്മകളിൽ അതിരുകൾ ഇല്ലാത്ത പച്ച പട്ടു വിരിച്ച മുട്ട കുന്നുകളും, യഥേഷ്ടം മേഞ്ഞു നടന്ന ബന്ധനങ്ങളും കമ്പി വേലികളും തടസം നിൽക്കാത്ത പൈകളും ആണ്.


ഇന്ന് അത് മാറി എങ്ങും അതിരുകളും ബോർഡുകളും പസ്സുകളും ഹോട്ടലും റിസോർട്ടുകളും.

എന്നാലും മറാത്ത ചിലത് ഉണ്ട് . ആ മഞ്ഞും മഴയും പച്ചപ്പും ( മുട്ട കുന്നിലെ വേലികൾ എന്നെ അലോസര പെടുത്തുന്നു എന്നാലും )

കോട മഞ്ഞു എന്ന് പറഞ്ഞാൽ എന്റെ സാറെ ഒന്നും കാണാൻ കഴിയില്ല മേഘ കൂട്ടത്തിൽ പെട്ട ഒരു  ഫീലാ ഒപ്പം നല്ല മഴയും

മഴ മഞ്ഞു കാല വാഗമൺ കാഴ്ചകൾ.

Vagamon (Malayalam: വാഗമൺ) or Wagamon
 

















     

ഭക്ഷണം

       മനുഷ്യൻ അല്ലാതെ ഭൂമിയിലെ ഒരു ജീവജാലങ്ങളും വിശകാതെ ഭക്ഷണം കഴിക്കില്ല. എന്നാൽ മനുഷ്യൻ എന്ന നാം എങ്ങനെ ആണ് ഒരു നിമിഷം ചിന്തിക്കുക.

       ഭക്ഷണം ഇല്ലാതെ നമുക്ക് ഒരു ആഘോഷവും ദുഖവും ഇല്ല. പെരുന്നാളിനും അടിയന്തരത്തിനും ഭക്ഷണമാണ് പ്രധാന തരാം. അത് ഇല്ലാതെ നമ്മുക്ക് കഴിയാൻ സാധിക്കുകയും ഇല്ല. ജീവന്റെ നിലനിൽപിന് ഭക്ഷണം വളരെ ആവശ്യമാണ്. അത് ഭൂമിയിലെ പണക്കാരനും പാമരനും ഒരു പോലെ ആവശ്യവുമാണ്. നമ്മുടെ      ചുറ്റും കാണുന്ന സമ്പൽ സമൃദ്ധി കണ്ടാണ് നാം ലോകത്തെ വിലയിരുത്തുക. നമ്മുടെ നാട്ടിലും നമ്മുടെ വീട്ടിലും ആവശ്യത്തിൽ അധികം ഭക്ഷണം ഉണ്ടാവും എന്ന് കരുതി നമ്മൾ കാണാത്ത അയല്പക്കതും അറിയാത്ത നാട്ടിലും ഇങ്ങനെ എന്ന് കരുതരുത് കാരണം ദിവസം ഒരു നേരം പോലും ഭക്ഷണം കഴിക്കാത്ത ഒരു പാട് വയറുകൾ നമുക്ക് ചുറ്റും അല്ലേലിങ്കിൽ അടുത്ത നാടുകളിൽ ഉണ്ട്.

       ഇവിടെ ആണ് നമ്മൾ കല്യാണ ചടങ്ങുകളിൽ പാഴാക്കി കളയുന്ന ഭക്ഷണം എന്നാ വിപത്ത്. ഒരു നാട്ടിൽ ഒരു നേരം പോലും ഭക്ഷണം കഴിക്കാൻ ഇല്ലാതെ പട്ടിണിയിൽ  വിഷമിക്കുമ്പോൾ കഴിച്ചു കഴിച്ചു വയർ നിറഞ്ഞു അത് വേണ്ടാതെ വലിച്ച് എറിയുന്ന ഒരു സമുഹം അതാണ് നമ്മളിൽ പലരും. ഒന്ന് ചിന്തിക്കുക ഒരു ദിവസം ഒരു സമയം പല വീടുകളിലും കല്യാണം കുടുന്നവരാണ് പലരും എല്ല സ്ഥലത്തും ഭക്ഷണത്തിന്റെ മുന്നിൽ ഇരിക്കുകയും ചെയ്യും. വയർ നിറഞ്ഞതിന്നു ശേഷവും വീണ്ടും വീണ്ടും കഴിക്കാൻ കഴിയുമോ എന്ന് നാം ശ്രമിക്കുകയാണ്. പണ്ട് ഒരു കഥയിൽ വായിച്ചത് പോലെ സദ്യ കഴിച്ചു വയർ പൊട്ടറായ പട്ടാരെ കളിയാക്കാൻ വിളമ്പു കാരൻ പറഞ്ഞു " വിരൽ അണ്ണാക്കിൽ കുത്തിയാൽ ശർധിക്കാം അപ്പോൾ പിന്നെയും സദ്യ കഴിക്കാലോ'' ഇത് കേട്ട പട്ടരുടെ മറുപടി " ഏഭ്യ ഒരു വിരൽ വായിൽ കയാറുമെങ്കിൽ അവിടെ ഒരു പഴം ഞാൻ കഴിച്ചെന്നേ " കഴിക്കാൻ കഴിയാതെ ബാക്കി കളയുവാൻ നമ്മൾ ഒരു മടിയും കാട്ടറില്ല.

          നമ്മുടെ നാട്ടിൽ കാറ്ററിംഗ് നടത്തുന്നവർക്ക് ഇത് നല്ലത് പോലെ അറിയാം. അവർ വെസ്റ്റ് ആയി ഓരോ കല്യാണ വീട്ടിലും കുഴിച്ചു മുടുന്നതാണ് ഈ ഭക്ഷണം. വെറുതെ കിട്ടുന്നു എന്നതിനാൽ കഴിക്കുന്നതിനും അപ്പുറം നമ്മൾ എടുത്തു പാത്രത്തിൽ വെച്ച് കഴിക്കാൻ കഴിയാതെ കളഞ്ഞ ഭക്ഷണം. എല്ലാ മതങ്ങളും ഭക്ഷണത്തിൽ മിതത്വം പാലിക്കാൻ പടിപ്പിച്ചപ്പോൾ. വെറുതെ കിട്ടുന്ന സ്ഥലനങ്ങളിൽ നമ്മുടെ പാഠങ്ങൾ നമ്മൾ മറക്കുന്നു.

         ചുരുങ്ങിയ നിമിഷം മതി നമ്മുടെ ജീവിതം മാറി മറിയാൻ. ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന എല്ലാം നമ്മുടെ കൈപ്പിടിയിൽ നിന്ന് അകന്നു പോവാൻ ഒരു വെള്ള പോകാമോ ഭൂമി കുലുക്കാമോ മതി. കുറച്ചു നാളുകൾ മുൻപ് ചെന്നൈയിൽ ഉണ്ടായ വെള്ളപ്പൊക്ക ചിത്രങ്ങൾ നമ്മൾ കണ്ടതാണ്. പ്രശസ്ത സംവിധായകൻ പ്രിയദർശൻ ഒരു കുപ്പി കുടിവെള്ളത്തിനായി തെരുവിൽ കൈനീട്ടുന്നത്. ഇത്ര നിസാരമാണ് മനുഷ്യന്റെ അവസ്ഥ. പട്ടിണി രാഷ്ട്രങ്ങളിൽ ഭക്ഷണത്തിനായി തെരുവിൽ നടക്കുന്ന പോരാട്ടങ്ങൾ അത്ര വലുതാണ്.  നമ്മൾ കരുതുന്നതിലും വേഗം ഒന്നും ഇല്ലാതെ ആവാം. ഉടുതുണിക്ക് മറു തുണിയില്ലാതെ ആവുക.

         ഉദാഹരങ്ങൾ തേടി കേരളം കടക്കേണ്ട ആവശ്യം ഇല്ല. മുൻ വർഷങ്ങളിൽ അട്ടപ്പാടി ആദ്യവാസി കോളനികളിൽ സംഭവിച്ച പോഷക ആഹാര കുറവ് ( ഭക്ഷണമില്ല അതിന്റെ ഒരു ത്വത്തിക അവലോകനം ആണ് പോഷക ആഹാര കുറവ് ) മരണങ്ങൾ. ഒരു സമൂഹം തിന്നു അനാവശ്യമായി വലിച്ചെറിയുമ്പോൾ മറ്റൊരു സമൂഹം വിശപ്പ് കാരണം മരിക്കുകയാണ്.

         നമ്മൾ വലിച്ചെറിഞ്ഞ ഭക്ഷണ അവശിഷ്ടങ്ങളുടെ ഉപഭോക്താവാണ് നമ്മളെ കുരച്ചും കടിച്ചും ഓടിച്ചും പീഡിപ്പിചും പേടിപ്പിച്ചും തെരുവിൽ നെട്ടോട്ടം ഓടിക്കുന്ന തെരുവുനായ എന്നാ വിപത്. ഇവയുടെ ഭക്ഷണം നമ്മൾ കൂടുതൽ വിഭവ സമൃദ്ധമായി നൽകുകയാണ്. എന്നിട്ട് നമ്മൾ ചാനലുകളിൽ ചർച്ച നടത്തിക്കൊണ്ടിരിക്കുന്നു ഈ തെരുവുനായ ശല്യം. തെരുവിലെ ഭക്ഷണം മതിയവതെ മനുഷ്യരെ ആക്രമിച്ചു തുടങ്ങിയിരിക്കുന്നു

        വിശക്കാത്തപ്പോൾ ഭക്ഷണം വേണ്ട എന്ന് പറയാൻ നമ്മുക്ക് കഴിയട്ടെ അത് വിശക്കുന്നവന് നൽകുക. ഈ മണ്ണിൽ വിശപ്പ് എന്ന വികാരം എല്ലാവർക്കും ഒരു പോലെ ആണ് മറക്കാതിരിക്കുക

നസിബ് വട്ടക്കയം

കൈയൂർ നാടുകാണി

        ഒന്നു രണ്ടു വഴി പലകയിൽ ഈ പേര് കണ്ടിട്ടുണ്ട്. കുറെ നാളുകൾ മുൻപ് കൂട്ടുകാരുമായി തപ്പിയിറങ്ങി. കുറെ ദുർകട പാതകൾ താണ്ടി അവിടെ എത്തി. നാട്ടുകാർക്കും വലിയ പിടി ഒന്നും ഇല്ല കേട്ടോ ഈ സ്ഥലം





ഏതായാലും ആ സന്ധ്യ കാഴ്ചകൾ മറക്കാനാവാത്ത അനുഭവങ്ങൾ തന്നെ

വഴി : ഈരാറ്റുപേട്ട യിൽ നിന്ന് മേലുകാവ് എത്തുന്നതിനു മുൻപ് ഇടത്തോട്ട് കാണുന്ന വഴി. 

മനുഷ്യ നിർമിത ഐലൻഡ്

          യാത്രയുടെ ലക്‌ഷ്യം ശരിക്കു പറഞ്ഞാൽ ബ്രോഡ്‌വെ ആണ് . അവിടെ നടക്കുന്ന പുസ്തക മേള ഒന്നു കാണുയാണ് ലക്‌ഷ്യം. വഴിയിൽ വെച്ച് വില്ലിങ്ടൻ ഐലൻഡ് ബോർഡ് കണ്ടു. പുറത്തെ റോഡ് വഴി എത്ര തവണ ഐലൻഡ് സ്പർശിച്ചു യാത്ര ചെയ്തു എന്നത് കണ്ണക്കുകൾക്ക് അപ്പുറം.

           മനുഷ്യ നിർമിത ഇന്ധ്യയിലെ ഏറ്റവും വലിയ ഐലൻഡ് ഉള്ളറകളിൽ കടന്നു കാണുക എന്നത് ഇത് വരെ സാധിച്ചില്ല. പ്രധാന പാതക്ക്  സമീപം ഉള്ള   CIFT (Central Institute of Fisheries Technology) പഠന അവശ്യർത്ഥം പല തവണ വന്നിട്ടുണ്ട് അവിടെ നിന്നു കൂടുതൽ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നില്ല എന്നതാണു സത്യം.

        എന്നാൽ അവിടെ ഒന്നു കറങ്ങി പോകാം എന്നായി. അങ്ങനെ ബ്രോഡ്‌വെ ലക്‌ഷ്യം വച്ച ഉരു ഐലൻഡ് കടന്നു. CIFT കടന്നു കുറച്ചു മുന്നിലേക്ക് പോകുമ്പോൾ ഒരു മിലിറ്റിറി ചെക് പോസ്റ്റ് ഉണ്ട്. അവിടെ കാർ പോലെ ഉള്ള വാഹങ്ങൾ പരിശോധന നടത്തുന്നുണ്ട്. ഇരു ചക്ര വാഹനങ്ങൾ കുഴപ്പമില്ല. അല്പം മുൻപിൽ കായൽ തീരത്തെ ആ ഭാഗം വളരെ മനോഹരമാണ് സായന്യ സൂര്യന്റെ ഭംഗി കൂടി ചേരുമ്പോൾ കൂടുതൽ മനോഹരമായി. അവിടെ രണ്ടു കാറിൽ ആളുകൾ ഉണ്ട് അവർ കായൽ കാറ്റും കൊണ്ടിരിക്കുന്നു.

          ഇന്ധ്യയിലെ ഏറ്റവും ചെറിയ ദേശീയപാത (NH 966 B പഴയ പേര് NH 47. ഏകദേശ നീളം 8 KM. കുണ്ടന്നൂർ നിന്ന് ആരംഭിച്ചു ഐലൻഡീൽ അവസാനിക്കുന്നു ) അതിന്റെ രൗദ്ര ഭാവം കാണിക്കുന്നത് ഈ ഐലൻഡിനു ഉള്ളിൽ ഏതുമ്പോൾ ആണ് എന്ന് തോന്നി അത്രയും വീതി ഉണ്ട് ഇവിടെ. റോഡിനു ഒരു വശത്ത് പേരറിയാത്ത ഒരു കമ്പനി . റോഡ് വിജനമാണ് മറു വശത്ത് ഐലൻഡ് റെയിവേ സ്റ്റേഷൻ. പഴയകാല ചൂളം വിളിയുടെ ഓർമ്മകൾ അയവിറക്കി ഒരു പഴയ കെട്ടിടം. ഇന്ന് ആരാലും ശ്രദ്ധിക്കാതെ കാടു കയറി കിടക്കുന്നു. കൊച്ചിൻ ഹാർബർ ടെർമിനൽ എന്ന് നാമകരണം ചെയ്‌ത ഈ റെയിവേ സ്റ്റേഷൻ,

          പിന്നെയും വശങ്ങളിൽ ആയി ഒരുപാടുണ്ട് കെട്ടിടങ്ങൾ എല്ലാം പഴമയുടെ കൈയൊപ്പ് പതിഞ്ഞവ. വാർധക്യത്തിൽ എത്തിയ മനുഷ്യനെ പോലെ ജരാനരകൾ ബാധിച്ചുകഴിഞ്ഞു. ആളും ആരവങ്ങളും ഒഴിഞ്ഞു എന്നാലും എല്ലാസ്ഥാപങ്ങളും ഇന്നും പ്രവർത്തനം ഉണ്ട്. പൊതുമേഖലായിലെ ഒരു പാട് സ്ഥാപനങ്ങൾ കണ്ടു അവിടെ

          വളവു തിരിഞ്ഞു വീണ്ടും തീരത്തേക്ക് അവിടെ ആണ് ലക്ഷദ്ധീപിലേക്ക് പോകുന്ന യാത്ര കപ്പലുകൾ അടുപ്പിക്കുക അവിടെ നിന്നാണ് ആളുകൾ കയറുകയും ഇറങ്ങുകയും ചെയുക. വേലി കെട്ടുകൾക്ക് അപ്പുറം കപ്പൽ ഉണ്ട്. സാധരണ മൂന്നു കപ്പൽ കാണം ഇന്ന് ഒന്നേ ഉള്ളു ( ഈ പോര്ടിനു എതിർ വശത്ത്  ആണ് ഞാൻ താമസിക്കുന്നത് ) പിന്നെ വേറെ ഒരു വലിയ കപ്പലും ഉണ്ട്. അതിനു എതിർ വശത്തായി നേവൽ മ്യൂസിയം ഉണ്ട് അത് പ്രവർത്തനം തുടങ്ങിയതായി തോന്നിയില്ല.
         പിന്നെയും മുന്നോട്ട് അവിടെ ചെറിയ ഒരു ബോട്ട് ജെട്ടി ഉണ്ട്. അവിടെ കുറച്ചു ആളുകൾ ബോട്ട് കാത്ത് ഇരിക്കുണ്ട്. അടുത്ത ബോട്ട് ഉടനെ ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞു. ബ്രോഡ്‌വെയിൽ നിന്ന് ആരഭിക്കുന്ന ഫോർട്ട് കൊച്ചി സർവിസിന്ന് ഇടക്കുള്ള സ്റ്റോപ്പ് ആണ് ഈ ജെട്ടി.

          അവിടെ നിന്ന് പഴയ വഴിയിൽ എത്തി. മടങ്ങാൻ വണ്ടി തിരിച്ചു അപ്പോൾ സ്വാർണ്ണ വർണ്ണ പ്രഭ ചൊരിഞ്ഞു കിഴക്കിൽ എങ്ങോ സൂര്യൻ മറഞ്ഞു തുടങ്ങിയിരുന്നു. വേണ്ടുരുത്തി പാലവും കടന്ന് എം ഡി, ഓ എൻ വി, അഷിത, മീര എന്നാ സ്വദേഷ്യരും പൗലോ, അഗത എന്ന് നീളുന്ന വിദേശിയാരും ഒരുക്കിയ മായിക ലോകം തേടി യാത്ര തുടരുന്നു

ഇന്നി അല്പം വസ്തുതകൾ

       Lord Willingdon എന്നാ ബ്രിട്ടീഷ് സായിപ്പ് ആണ് ഐലൻഡ് നിർമിച്ചത്.അതാണ് ഈ പേര് കിട്ടിയത്. കൊച്ചി കായലിൽ നിന്ന് ഡ്രജിങ്  നടത്തിയ മണ്ണ് ഇട്ടാണ് ഈ മനോഹര ദ്വിപ് നിർമിച്ചത്. കൊച്ചി നേവൽ ബസ് ആസ്ഥാനം, Central Institute of Fisheries Technology. അങ്ങനെ കുറെ സ്ഥാപനങ്ങളും ഉണ്ടിവിടെ.