ആരും ഇങ്ങനെ ഒരു നിർവചനം നൽകിയിട്ടില്ല എന്റെ പേരിലെ അക്ഷരങ്ങൾക്ക്. ഞാൻ കരുതിയതിലും വില നല്കിയിരുന്നിരിക്കാം അവർ എന്റെ സൗഹൃദത്തിന്. ഒരുപാട് ദൂരങ്ങൾ അകലെ അല്ലെങ്കിലും ഓർമകളെ ടാഗ് ചെയ്യാൻ എന്നിക്ക് കഴിയുന്നില്ല
Popular Posts
-
onu kandu nok ente oru neram pokanu, engane und http://youtu.be/-vuRYyLIwP8
-
യഥാർത്ഥ നീതി നടിപ്പിലാക്കാൻ നമ്മുടെ നിയമങ്ങൾ മതിയാവില്ല. പറയാൻ വാക്കുകൾ തികയാത്ത ക്രൂരതകൾ നടന്നു കൊണ്ടിരിക്കുബോളും അത് ചെയ്‌ത കുറ്റവ...
-
ഫേസ്ബുക്ക് എന്നത് ഫേക്ക് ബുക്ക് ആണ് എന്നത് നമ്മുക്ക് അറിയാം. ഫേക്ക് പ്രൊഫൈൽ ഉണ്ടാകാൻ പല കാരണങ്ങൾ ഉണ്ട്. 1,മുൻവിധി ഇല്ലാതെ സമൂഹവുമായ...
Wednesday, October 19, 2016
ഇത് നമ്മുടെ വാഗമൺ

വാഗമൺ ഓർമ്മകളിൽ അതിരുകൾ ഇല്ലാത്ത പച്ച പട്ടു വിരിച്ച മുട്ട കുന്നുകളും,
യഥേഷ്ടം മേഞ്ഞു നടന്ന ബന്ധനങ്ങളും കമ്പി വേലികളും തടസം നിൽക്കാത്ത പൈകളും
ആണ്.
ഇന്ന് അത് മാറി എങ്ങും അതിരുകളും ബോർഡുകളും പസ്സുകളും ഹോട്ടലും റിസോർട്ടുകളും.
എന്നാലും മറാത്ത ചിലത് ഉണ്ട് . ആ മഞ്ഞും മഴയും പച്ചപ്പും ( മുട്ട കുന്നിലെ വേലികൾ എന്നെ അലോസര പെടുത്തുന്നു എന്നാലും )
കോട മഞ്ഞു എന്ന് പറഞ്ഞാൽ എന്റെ സാറെ ഒന്നും കാണാൻ കഴിയില്ല മേഘ കൂട്ടത്തിൽ പെട്ട ഒരു ഫീലാ ഒപ്പം നല്ല മഴയും


ഭക്ഷണം
മനുഷ്യൻ അല്ലാതെ ഭൂമിയിലെ ഒരു ജീവജാലങ്ങളും വിശകാതെ ഭക്ഷണം കഴിക്കില്ല. എന്നാൽ മനുഷ്യൻ എന്ന നാം എങ്ങനെ ആണ് ഒരു നിമിഷം ചിന്തിക്കുക.
ഭക്ഷണം ഇല്ലാതെ നമുക്ക് ഒരു ആഘോഷവും ദുഖവും ഇല്ല. പെരുന്നാളിനും അടിയന്തരത്തിനും ഭക്ഷണമാണ് പ്രധാന തരാം. അത് ഇല്ലാതെ നമ്മുക്ക് കഴിയാൻ സാധിക്കുകയും ഇല്ല. ജീവന്റെ നിലനിൽപിന് ഭക്ഷണം വളരെ ആവശ്യമാണ്. അത് ഭൂമിയിലെ പണക്കാരനും പാമരനും ഒരു പോലെ ആവശ്യവുമാണ്. നമ്മുടെ ചുറ്റും കാണുന്ന സമ്പൽ സമൃദ്ധി കണ്ടാണ് നാം ലോകത്തെ വിലയിരുത്തുക. നമ്മുടെ നാട്ടിലും നമ്മുടെ വീട്ടിലും ആവശ്യത്തിൽ അധികം ഭക്ഷണം ഉണ്ടാവും എന്ന് കരുതി നമ്മൾ കാണാത്ത അയല്പക്കതും അറിയാത്ത നാട്ടിലും ഇങ്ങനെ എന്ന് കരുതരുത് കാരണം ദിവസം ഒരു നേരം പോലും ഭക്ഷണം കഴിക്കാത്ത ഒരു പാട് വയറുകൾ നമുക്ക് ചുറ്റും അല്ലേലിങ്കിൽ അടുത്ത നാടുകളിൽ ഉണ്ട്.
ഇവിടെ ആണ് നമ്മൾ കല്യാണ ചടങ്ങുകളിൽ പാഴാക്കി കളയുന്ന ഭക്ഷണം എന്നാ വിപത്ത്. ഒരു നാട്ടിൽ ഒരു നേരം പോലും ഭക്ഷണം കഴിക്കാൻ ഇല്ലാതെ പട്ടിണിയിൽ വിഷമിക്കുമ്പോൾ കഴിച്ചു കഴിച്ചു വയർ നിറഞ്ഞു അത് വേണ്ടാതെ വലിച്ച് എറിയുന്ന ഒരു സമുഹം അതാണ് നമ്മളിൽ പലരും. ഒന്ന് ചിന്തിക്കുക ഒരു ദിവസം ഒരു സമയം പല വീടുകളിലും കല്യാണം കുടുന്നവരാണ് പലരും എല്ല സ്ഥലത്തും ഭക്ഷണത്തിന്റെ മുന്നിൽ ഇരിക്കുകയും ചെയ്യും. വയർ നിറഞ്ഞതിന്നു ശേഷവും വീണ്ടും വീണ്ടും കഴിക്കാൻ കഴിയുമോ എന്ന് നാം ശ്രമിക്കുകയാണ്. പണ്ട് ഒരു കഥയിൽ വായിച്ചത് പോലെ സദ്യ കഴിച്ചു വയർ പൊട്ടറായ പട്ടാരെ കളിയാക്കാൻ വിളമ്പു കാരൻ പറഞ്ഞു " വിരൽ അണ്ണാക്കിൽ കുത്തിയാൽ ശർധിക്കാം അപ്പോൾ പിന്നെയും സദ്യ കഴിക്കാലോ'' ഇത് കേട്ട പട്ടരുടെ മറുപടി " ഏഭ്യ ഒരു വിരൽ വായിൽ കയാറുമെങ്കിൽ അവിടെ ഒരു പഴം ഞാൻ കഴിച്ചെന്നേ " കഴിക്കാൻ കഴിയാതെ ബാക്കി കളയുവാൻ നമ്മൾ ഒരു മടിയും കാട്ടറില്ല.


ഉദാഹരങ്ങൾ തേടി കേരളം കടക്കേണ്ട ആവശ്യം ഇല്ല. മുൻ വർഷങ്ങളിൽ അട്ടപ്പാടി ആദ്യവാസി കോളനികളിൽ സംഭവിച്ച പോഷക ആഹാര കുറവ് ( ഭക്ഷണമില്ല അതിന്റെ ഒരു ത്വത്തിക അവലോകനം ആണ് പോഷക ആഹാര കുറവ് ) മരണങ്ങൾ. ഒരു സമൂഹം തിന്നു അനാവശ്യമായി വലിച്ചെറിയുമ്പോൾ മറ്റൊരു സമൂഹം വിശപ്പ് കാരണം മരിക്കുകയാണ്.
നമ്മൾ വലിച്ചെറിഞ്ഞ ഭക്ഷണ അവശിഷ്ടങ്ങളുടെ ഉപഭോക്താവാണ് നമ്മളെ കുരച്ചും കടിച്ചും ഓടിച്ചും പീഡിപ്പിചും പേടിപ്പിച്ചും തെരുവിൽ നെട്ടോട്ടം ഓടിക്കുന്ന തെരുവുനായ എന്നാ വിപത്. ഇവയുടെ ഭക്ഷണം നമ്മൾ കൂടുതൽ വിഭവ സമൃദ്ധമായി നൽകുകയാണ്. എന്നിട്ട് നമ്മൾ ചാനലുകളിൽ ചർച്ച നടത്തിക്കൊണ്ടിരിക്കുന്നു ഈ തെരുവുനായ ശല്യം. തെരുവിലെ ഭക്ഷണം മതിയവതെ മനുഷ്യരെ ആക്രമിച്ചു തുടങ്ങിയിരിക്കുന്നു
വിശക്കാത്തപ്പോൾ ഭക്ഷണം വേണ്ട എന്ന് പറയാൻ നമ്മുക്ക് കഴിയട്ടെ അത് വിശക്കുന്നവന് നൽകുക. ഈ മണ്ണിൽ വിശപ്പ് എന്ന വികാരം എല്ലാവർക്കും ഒരു പോലെ ആണ് മറക്കാതിരിക്കുക
നസിബ് വട്ടക്കയം
കൈയൂർ നാടുകാണി

ഏതായാലും ആ സന്ധ്യ കാഴ്ചകൾ മറക്കാനാവാത്ത അനുഭവങ്ങൾ തന്നെ
വഴി : ഈരാറ്റുപേട്ട യിൽ നിന്ന് മേലുകാവ് എത്തുന്നതിനു മുൻപ് ഇടത്തോട്ട് കാണുന്ന വഴി.

മനുഷ്യ നിർമിത ഐലൻഡ്
യാത്രയുടെ ലക്‌ഷ്യം ശരിക്കു പറഞ്ഞാൽ ബ്രോഡ്‌വെ ആണ് . അവിടെ നടക്കുന്ന പുസ്തക മേള ഒന്നു കാണുയാണ് ലക്‌ഷ്യം. വഴിയിൽ വെച്ച് വില്ലിങ്ടൻ ഐലൻഡ് ബോർഡ് കണ്ടു. പുറത്തെ റോഡ് വഴി എത്ര തവണ ഐലൻഡ് സ്പർശിച്ചു യാത്ര ചെയ്തു എന്നത് കണ്ണക്കുകൾക്ക് അപ്പുറം.
മനുഷ്യ നിർമിത ഇന്ധ്യയിലെ ഏറ്റവും വലിയ ഐലൻഡ് ഉള്ളറകളിൽ കടന്നു കാണുക എന്നത് ഇത് വരെ സാധിച്ചില്ല. പ്രധാന പാതക്ക് സമീപം ഉള്ള CIFT (Central Institute of Fisheries Technology) പഠന അവശ്യർത്ഥം പല തവണ വന്നിട്ടുണ്ട് അവിടെ നിന്നു കൂടുതൽ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നില്ല എന്നതാണു സത്യം.



വളവു തിരിഞ്ഞു വീണ്ടും തീരത്തേക്ക് അവിടെ ആണ് ലക്ഷദ്ധീപിലേക്ക് പോകുന്ന യാത്ര കപ്പലുകൾ അടുപ്പിക്കുക അവിടെ നിന്നാണ് ആളുകൾ കയറുകയും ഇറങ്ങുകയും ചെയുക. വേലി കെട്ടുകൾക്ക് അപ്പുറം കപ്പൽ ഉണ്ട്. സാധരണ മൂന്നു കപ്പൽ കാണം ഇന്ന് ഒന്നേ ഉള്ളു ( ഈ പോര്ടിനു എതിർ വശത്ത് ആണ് ഞാൻ താമസിക്കുന്നത് ) പിന്നെ വേറെ ഒരു വലിയ കപ്പലും ഉണ്ട്. അതിനു എതിർ വശത്തായി നേവൽ മ്യൂസിയം ഉണ്ട് അത് പ്രവർത്തനം തുടങ്ങിയതായി തോന്നിയില്ല.
പിന്നെയും മുന്നോട്ട് അവിടെ ചെറിയ ഒരു ബോട്ട് ജെട്ടി ഉണ്ട്. അവിടെ കുറച്ചു ആളുകൾ ബോട്ട് കാത്ത് ഇരിക്കുണ്ട്. അടുത്ത ബോട്ട് ഉടനെ ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞു. ബ്രോഡ്‌വെയിൽ നിന്ന് ആരഭിക്കുന്ന ഫോർട്ട് കൊച്ചി സർവിസിന്ന് ഇടക്കുള്ള സ്റ്റോപ്പ് ആണ് ഈ ജെട്ടി.
അവിടെ നിന്ന് പഴയ വഴിയിൽ എത്തി. മടങ്ങാൻ വണ്ടി തിരിച്ചു അപ്പോൾ സ്വാർണ്ണ വർണ്ണ പ്രഭ ചൊരിഞ്ഞു കിഴക്കിൽ എങ്ങോ സൂര്യൻ മറഞ്ഞു തുടങ്ങിയിരുന്നു. വേണ്ടുരുത്തി പാലവും കടന്ന് എം ഡി, ഓ എൻ വി, അഷിത, മീര എന്നാ സ്വദേഷ്യരും പൗലോ, അഗത എന്ന് നീളുന്ന വിദേശിയാരും ഒരുക്കിയ മായിക ലോകം തേടി യാത്ര തുടരുന്നു
ഇന്നി അല്പം വസ്തുതകൾ
Lord Willingdon എന്നാ ബ്രിട്ടീഷ് സായിപ്പ് ആണ് ഐലൻഡ് നിർമിച്ചത്.അതാണ് ഈ പേര് കിട്ടിയത്. കൊച്ചി കായലിൽ നിന്ന് ഡ്രജിങ് നടത്തിയ മണ്ണ് ഇട്ടാണ് ഈ മനോഹര ദ്വിപ് നിർമിച്ചത്. കൊച്ചി നേവൽ ബസ് ആസ്ഥാനം, Central Institute of Fisheries Technology. അങ്ങനെ കുറെ സ്ഥാപനങ്ങളും ഉണ്ടിവിടെ.
Subscribe to:
Posts (Atom)