Popular Posts

Saturday, June 10, 2017

യൂണിഫോം ചിന്തകൾ


യൂണിഫോം കൊണ്ട് ലഭ്യമാകുന്ന ഗുണങ്ങൾ- ഒരു സ്കോളിലെ കുട്ടികളെ തിരിച്ചറിയുക. വസ്ത്രങ്ങളിൽ കടന്നു വരാൻ സാധ്യത ഉള്ള പ്രമാണിത്താം ഒഴിവാക്കി എല്ലാവർക്കും തുല്യതാ ബോധം നൽകുക.  വസ്ത്രങ്ങൾ ഉണ്ടാകുന്ന അമിത ആകർഷണം ഒഴിവാക്കി പഠനത്തിലേക്ക് ശ്രദ്ധ പൂർണമായി എത്തിക്കുക.

ഇങ്ങനെ പല ലക്ഷ്യങ്ങളും മുന്നിൽ കണ്ടാണ് യൂണിഫോം എന്നാ സകല്പത്തിലേക്ക് കാലം എത്തിയത്. ഇന്ന് അത് മാറി വിദ്യാഭാസ കച്ചവടത്തിൽ യൂണിഫോം എന്നത് ആർഭടത്തിന്റെ പ്രീതികമാണ്. അതിൽ വർഷാ വര്ഷം പുതുമ കൊണ്ട് വന്ന് പുതിയ നിറങ്ങൾ അവതരിപ്പിച്ചാൽ മാത്രേ കച്ചവട താല്പര്യങ്ങൾ വിജയിക്കു.

പാശ്ച്യത്തിയ( വെള്ള കാരന്റെ ) രീതിയിൽ ആണ്. ഏറ്റവും ഉചിതമായ വേഷം എന്ന് കാണുന്ന സമൂഹമാണ് നമ്മൾ.   അത് കൊണ്ട് തന്നെ അവർ അവരുടെ നാട്ടിലെ അതികഠിനമായ തണുപ്പിൽ നിന്ന് രക്ഷനേടാൻ കണ്ടുപിടിച്ച ടൈ നമ്മുടെ സ്കോൾ യൂണിഫോമുകളിൽ കടന്നു കൂടിയത്. ചൂട് കൂടുന്ന സമയങ്ങളിൽ പോലും ഒരു സ്കൂളും അവരുടെ യൂണിഫോം കോഡിൽ (ഷുസ്, ടൈ ) നിന്ന് അണുവിട വേതിചലിക്കറില്ല.

സ്കോൾ പരിഗണിക്കുന്നത് അവരുടെ സ്റ്റാറ്റസ് ( ഇതെക്കെ ആണ് എന്ന് കരുതുന്നു ) മോശമാവും എന്നത് മാത്രമാണ് അത് ധരിച്ചു രാവിലെ മുതൽ കഴിയേണ്ടി വരുന്ന കുട്ടികളുടെ മാനസികാവസ്ഥ അവർക്ക് ഒരു പ്രേശ്നമേ അല്ലാ.

പൊതുവെ സ്കൂളുകളിൽ കാണുന്നത് KG, LP വിഭാഗങ്ങളിൽ ഒരു മോഡലും UP, HS വിഭാഗങ്ങളിൽ മറ്റൊരു മോഡലും ആണ് യൂണിഫോം ഉണ്ടാവുക. ഇതിൽ കുട്ടികൾ ശരീര വളർച്ചയിൽ പെട്ടന്ന് മാറ്റം (പ്രതേകിച് പെൺകുട്ടികളിൽ) ഉണ്ടാവുന്ന സമയം ആണ് ഹൈസ്‌കൂൾ കാലഘട്ടം. അപ്പോൾ അവരുടെ വസ്ത്രം എന്നത് അവർക്ക് ഏറ്റവും ഇണങ്ങുന്നതും ഉചിതമായ രീതിയിൽ ആവണം. അത് ധരിച്ചു മറ്റുളവരെ അഭിമുഖികരിക്കുബോൾ ഏറ്റവും ആത്മാവിശ്യസം നല്കുന്നതാവനം.

യൂണിഫോം ധരിച്ചു നിൽക്കേണ്ട കുട്ടികളുടെ അഭിപ്രായം ആണ് സ്കോൾ അധികാരികൾ പരിഗണിക്കേണ്ടത്. ഡിസൈനർ വൈഭവവും പുതുമകളും തേടി പോയാൽ അത് ചിലപ്പോൾ അവരെ നാണം കെടുത്താൻ കാരണമാവും.

പിന്നെ സ്വാന്തം കുട്ടിക്ക് ഇണങ്ങുന്നതും മോശവും അറിയേണ്ടത് അവരുടെ മാതാപിതകളാണ്. കുട്ടിയുടെ നന്മക്ക് അതിന്ന് മുന്നിൽ സ്കൂൾ അധികാരികളുടെ ദുർമുഖം കണ്ടു പലതും തുറന്നു പറയാൻ മടിക്കുന്ന ശീലം മാറ്റുക അഭിപ്രായങ്ങൾ അറിയിക്കേണ്ടവരെ അറിയിക്കുക. ചെറു ശബ്ദങ്ങൾ ആണ് സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ട് വരികയുള്ളൂ  

ഹർത്താൽ @കൊച്ചി

ഹർത്താൽ എന്ന് കേട്ടാൽ ഏതൊരു മലയാളിയെ പോലെ ഓർമ്മകളുടെ പെരുമഴക്കാലമാണ് എന്നിക്കും

ഇന്ന് ആ മഴ ഇത്തിരി കൂടുതലായിരുന്നു. ജൂൺ 1 ആകാൻ നിൽക്കാതെ മഴ ഇങ്ങു വന്നു. വീട്ടിൽ ചുമ്മാ ഇരിക്കാൻ ഇതിലും നല്ല കോമ്പിനേഷൻ ഇല്ലാ മഴയും ഹർത്താലും. അതിന്ന് ഒപ്പം ചൂട് പരിപ്പയുവടയും ഒരു സുലൈമാനി കൂടി ആയാൽ ബഹു കുശി. അപ്പോൾ പറഞ്ഞു വന്നത് ഇന്നത്തെ ഹർത്താലിനെ കുറിച്ചാണ്. ഇന്ന് ഏതായാലും ചുമ്മാ ഇരിപ്പ്, പരിപ്പ് വട, സുലൈമാനി ക്യാൻസൻ

എറണാകുളം ജില്ലയിൽ ഹർത്താൽ എന്നറിഞ്ഞിട്ടും  രാവിലെ ബാഗും അതിൽ ഒറൊട്ടി ( പത്തിരി ), ചിക്കൻ കറി, അങ്ങനെ നോബ് തുറക്കാൻ ഉള്ള കുറെ സാധനങ്ങളും ആയി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ഹർത്താൽ എന്നത് അറിയാൻ മനസ്സിൽ വല്ലാത്ത ഒരു ആവേശമായിരുന്നു. കിട്ടുന്ന മാർഗങ്ങൾ വഴി വീട്ടിൽ നിന്ന് 85 കിലോമീറ്റർ അപ്പുറം ഉള്ള ലക്ഷ്യം സ്ഥാനത്ത് എത്തുക എന്നത് മാത്രമായിരുന്നു. ഈരാറ്റുപേട്ടയിൽ നിന്ന് പതിവ് ആന വണ്ടി തെല്ലും മടി കൂടാതെ കടന്നു വന്നു.. എന്നെ വൈറ്റിലയിൽ ഇറക്കി....പതിവിന്ന് വിപരീതമായ നിശ്ചലമായ റോഡും ( വിജനമല്ലാ സാധരണ 1000 വണ്ടി 1 മിനിറ്റിൽ കണ്ടാൽ ഇന്ന് 100 വണ്ടി. ) കടകളും കുറച്ചു ആളുകൾ ബസ് കാത് നിലുന്നുണ്ട്. എന്ത് ഹർത്താൽ എന്ന് ചോദിച്ചു ആന വണ്ടി കടന്നു വന്നു കൊണ്ടിരുന്നു.

ഏതായാലും കുറച്ചു സമയ കാത്തിരിപ്പ് കൊണ്ട് ഹൈക്കോർട് പോകുന്ന ഒരു ആനയെ കിട്ടി. കൊമ്പനിൽ നുഴഞ്ഞു കയറി അങ്ങനെ നിന്നപ്പോൾ അതാ വരുന്നു. തുള്ളിക്ക് ഒരു കുടം കണക്കെ പേമാരി. ആ മഴ തണുപ്പിലും കണ്ടക്ടർ ചേട്ടൻ വലിയ ചൂടിലാണ് ടിക്കറ്റ് നൽകുന്നത്.....ചില്ലറ തന്നെ കാരണം. പിന്നെ ഇങ്ങനെ ആള് കയറിയും പരിചയം ഇല്ലല്ലോ നമ്മുടെ ആനക്ക്. മഴ തുടങ്ങിയതോടെ ചുറ്റിലെ  കാഴ്ചയെ മറച്ചു കൊണ്ട്  വിൻഡോ ഷട്ടറുകൾ വീണു. പുറത്തെ മഴയുടെ ഇരബലും ഉള്ളിലെ തിക്കും തിരക്കും. കുറെ ഓടിയപ്പോൾ ആരോ സൗത്ത് സൗത്ത് എന്ന് പറഞ്ഞു. തിക്കി തിരക്കി പുറത്തേക്ക്. ബസിൽ നിന്ന് തന്നെ വെയിറ്റിംഗ് ഷെഡിലേക്ക്. അവിടെയും തിരക്ക് തന്നെ അതിലേക്ക് ഞാനും.

കുട ഇല്ലേ മോനെ എന്ന് ചോദിച്ചു കൊണ്ട് അടുത്ത് നിന്ന ചേട്ടൻ സംസാരിച്ചു തുടങ്ങി. ബാഗിൽ കുട ഉണ്ട് എന്ന് പറഞ്ഞു ഞാൻ ചിരിച്ചു. ഞാൻ കോട്ടയം ജില്ലയിൽ നിന്ന് രാവിലെ കുറ്റിയും പറിചിറങ്ങി ഇവിടെ വരെ എത്തിയതാണ് എന്നറിഞ്ഞപ്പോൾ ചേട്ടന്റെ കണ്ണിൽ അത്ഭുതം. ഇന്ന് ലീവ് എടുത്തുടയിരുന്നോ എന്ന് ചോദ്യച്ചപ്പോൾ ഇതെക്കെ അല്ലെ ചേട്ടാ ഒരു രസം എന്ന് ചോദ്യക്കാൻ തോന്നിയാലും പുറത്ത് വന്നത് ഇത്രക്ക് ബസ് ഉണ്ടാവില്ല എന്ന് കരുതിയില്ല എന്നാണ്. തോപ്പുംപടി വരെ ബസ് ഉണ്ടാവും എന്ന് ചേട്ടൻ.

മഴയത് അടച്ചുമൂടി പോകുന്ന ബസിനെ എന്നിക്ക് വല്യ താല്പര്യം തോന്നിയില്ല. ഒരു ഓട്ടോ പിടിക്കാൻ തന്നെ തിരുമാനിച്ചു. ഓട്ടോ പിടിച്ചു അകത്തു കയറിപ്പോൾ ഓട്ടോക്കാരൻ ഇക്കാ എങ്ങോട്ടാ എന്ന് ഫോർട്ട്കൊച്ചി എന്ന് പറഞ്ഞപ്പോൾ ഒന്ന് മടിച്ചു.. തടച്ചിൽ ഉണ്ടാവും ഇപ്പോൾ തമ്മാനത് വെച്ച് തടഞ്ഞു സമരക്കാർ എന്ന്...പോകുന്ന അവിടം വരെ പോയി നോക്കാം എന്ന് ഞാൻ..ഏതായാലും എന്റെ വാചകത്തിൽ ഇക്കാ ഫ്ലാറ്റ്

പെരുമഴയത്ത് പുഴയായി മാറിയ എറണാകുളം വീഥിയിൽ  കൂടി കൊച്ചിയിലേക്ക് എന്റെ മുച്ചക്ര യാത്ര. കോട്ടയം കാരനായ എന്നിക്ക് വെള്ള കെട്ടുകൾ വെള്ളവും ശുദ്ധമാണ്. കൊച്ചിയിൽ അത് നാറിയ സത്യമാണ്. വെള്ളത്തെ വകഞ്ഞു മാറ്റി ഓട്ടോ പോകുബോൾ വെസ്റ്റ് വണ്ടി പോകുന്ന മണമാണ്.

9:18 am ലക്ഷ്യത്തിൽ വണ്ടി നിന്ന്. സാധരണ 30 രൂപയ്ക്ക് എത്തുന്ന വഴി ഇന്ന് 230  രൂപ ആയി എന്നതാണ് കാര്യം. വേറെ ഒരുവിധ ബുദ്ധിമുട്ടും ഇല്ലാ.

പല നാട്ടിലെ ഹർത്താൽ ദിവസം കറങ്ങാൻ ഇറങ്ങിട്ടുണ്ടെലും. പൊതു വാഹനം മാത്രം മുന്നിൽ കണ്ട് ഒരു സാഹസം ഇത് ആദ്യം.

എന്തായാലും സംഭവം കിടു. പരിപ്പ് വടയും സുലൈമാനിയും പോലെ നല്ല ഒരു കോമ്പിനേഷൻ തന്നെ ഹർത്താൽ ആൻഡ് ആന വണ്ടി

നോമ്പിൽ മുഖം കഴുകിയ ചില ഓർമ്മകൾ😉

#നോമ്പ്_ഓർമ്മകൾ

വർഷങ്ങൾക്ക് പിന്നിൽ st മേരീസ് lp സ്കൂൾ ആണ് വേദി. നാലാം ക്ലസ് വരെയുള്ള ആ LP സ്കോളിൽ അവരാണ് ഏറ്റവും വലിയ കുട്ടികൾ. അതിന്റെ തന്തേടവും അഹങ്കാരവും ആവോളം ഉണ്ടായിരുന്നു ആ സ്കോളിലെ ഓരോ 8 വയസുകാരനും. അതിലെ നാല് പ്രമുഖവ്യക്തികളാണ് ആ സ്കോൾ വാഷിംഗ് ഏരിയായിൽ. വർഷങ്ങൾക്ക് മുൻപ് ആ റമളാൻ മാസം അവർ നോമ്പ് ഷീണമകറ്റാൻ മുഖം കഴുകാൻ ഒത്ത് കൂടുന്നതാണ്.   നോമ്പില്ലാത്ത സഹപാഠികളും ചെറിയ ക്ലസിൽ പഠിക്കുന്ന അനിയന്മാരും അനിയതിമാരും ഉച്ച ഭക്ഷണം കഴിഞ്ഞു പത്രങ്ങൾ കഴുകി പോയതിന് ശേഷമാണു ഈ രംഗപ്രേവേശനം. അനേകം ടാപ്പുകൾ നിറഞ്ഞ ആ സ്ഥലം പിന്നെ അവരുടെ ലോകമാണ് ആരും നോമ്പ് വിടുന്നു എന്നൊന്നും പറഞ്ഞു വെള്ളം കുടിക്കറില്ല. എന്നാലും മണിക്കൂറുകൾ നീളുന്ന ആ മുഖം കഴുക്കിൽ എന്തോ ദാഹം അങ്ങ് പോയിരുന്നു. ഒപ്പം ആ കുട്ടി നോമ്പും. നാലാം ക്ലസിൽ വെച്ച് സ്കൂൾ ഉള്ള ദിവസങ്ങളിൽ നോമ്പ് പിടിച്ചു പോകുക ഞങ്ങൾ നാലുപേർക്കും വല്ലാത്ത ആവേശമായിരുന്നു.

ആ നാളിലെ മറ്റൊരു സുദിനം ആയിരുന്നു അവധി ദിവസങ്ങൾ. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങും നോമ്പ് ആയത് കൊണ്ട് ഭക്ഷണം കഴിക്കണ്ടല്ലോ. നോമ്പ് തുറക്കുന്നതിന്ന് മുൻപ് വീട്ടിൽ എത്തിയാൽ മതി. മലയും കുന്നും കേറി ഇറങ്ങി ഒരു അലച്ചിലാണ്.....ഇപ്പോൾ ഉള്ള പോലെ സ്മാർട് ഫോൺ ഇല്ലാത്തത് ആവും ഈ നടത്തങ്ങൾക് കാരണം ആ കൊച്ചു യാത്രകളിലെ ഒരു പ്രധാന ആകര്ഷങ്ങളിൽ ഒന്നായിരുന്നു. ഞണ്ട് കൽ  പാറമട അടുത്തുള്ള വെള്ള ചാട്ടം രണ്ടറ്റു മുക്ക് വഴി നടന്നു നടന്നു അങ്ങ് ചെന്നാൽ അവിടെ ആണ് ആ വെള്ളച്ചാട്ടം...ആ പാറമടയുടെ വശത്ത് ചെറിയ ഒരു വഴിയുണ്ട് അത് വഴി മുകളിൽ ചെല്ലണം. വീട്ടിൽ നിന്ന് നടന്നു അവിടെ എത്തി മണിക്കൂറോളം കുളിക്കുക എന്നത് ഒരു ഹരമായിരുന്നു. നോമ്പ് കാലത്ത് ഇങ്ങനെ കുളിക്കാമോ എന്നൊനും ആ കാലത്ത് ഒരു പ്രശ്നമേ (അറിവ്) അല്ലായിരുന്നു. ഈ കുളിക്കാൻ വേണ്ടി വെള്ളച്ചാട്ടം തേടി പോകുന്ന കുട്ടി കൂട്ടം മീനച്ചിലാറിനെ കണ്ടും അറിഞ്ഞും പുണർന്നും ജീവിച്ചു തുടങ്ങിയവരാണ് എന്നതാണ് ഇതിലെ ഹൈലൈറ്റ്. അതായത് പരിശുദ്ധമായ വെള്ളം എന്നത് കണ്ണിന് മുന്നിൽ ഉണ്ടായിട്ടും മിനച്ചിലർ അതിന്റെ കൈവഴിയിൽ ഒളിപ്പിച്ച അത്ഭുതങ്ങൾ തേടി പോവുക എന്നത് ഒരു വല്ലാത്ത അനുഭവം തന്നെ ആയിരുന്നു.

ബാല്യകാല സ്മരണകളിൽ ഒരിക്കലും പറഞ്ഞു പോകാതെ മാറ്റി നികത്താൻ കഴിയില്ല ഇത്തരത്തിൽ ആഘോഷമാക്കിയ റമളാൻ മാസാ കാലം, റമളാൻ മാസം കുട്ടികളിൽ നിലനിൽക്കുന്ന മത്സരമാണ്. നോമ്പ് എത്ര പിടിച്ചു എന്നത് അതും ഇത്തരത്തിൽ മുഖം കഴുകി കഴുകി നോമ്പ് പിടിച്ചു എണ്ണം കൂട്ടാൻ കാരണമായിരിക്കാം. വീട്ടിൽ നിന്ന് നോമ്പ് പിടിക്കണ്ട എന്ന് പറഞ്ഞാൽ പോലും നോമ്പ് വിടില്ല അത്രക്ക് വാശി ആയിരുന്നു. 

കള്ളപ്പണകാരൻ എന്ന് പറഞ്ഞ്

    കള്ളപ്പണകാരൻ എന്ന് പറഞ്ഞ് നാളെ മുതൽ കുടുങ്ങാൻ പോകുന്നത് സാധാരണ അപ്പാവി മക്കളാണ്. ഒരു കിടപ്പാടം വാങ്ങാൻ, മകളെ കെട്ടിക്കാൻ, ഇത്തിരി പോന്നു വാങ്ങാൻ അങ്ങനെ നൂറു സ്വാപ്നങ്ങൾ യാഥാർഥ്യമായി കാണാൻ ഉറുമ്പ് കൂട്ടും പോലെ കൂട്ടി വെച്ച ചെറിയ തുകകൾ ലക്ഷങ്ങൾ കടന്നിരിക്കാം. അത് ഏതായാലും ചില്ലറ തുട്ടുകളവില്ല. 500,1000  നോട്ടുകൾ ഉണ്ടാവും അതിൽ ഒരുപാടു. ഇത് എല്ലാം മാറാൻ നാളെ ബാങ്കിൽ എത്തുന്ന ഈ ആളെ അധികാരികൾ എങ്ങനെ കാണും..?

ഇന്നി ചെറിയ തുക വീതം പല ബാങ്കുകൾ വഴി മറാം എന്ന് വെച്ചാൽ അവിടെയും ആധാർ എന്ന കുടുക്കുണ്ട്. ഒരു ആധാർ കാട്ടി എത്ര പണം മാറ്റം നടക്കുന്നു എന്നത് കൃത്യമായി അറിയാൻ കഴിയും.

അത് കഴിഞ്ഞു. ഇത്രയും തുക നമ്മുടെ കൈയിൽ എങ്ങനെ വന്നു..? അത് ടാക്സ് അടച്ചതാണോ..? എന്താണ് സോഴ്സ്..? ഇങ്ങനെ നൂറു ചോദ്യങ്ങൾ പുറകെ സ്വാന്തം പേരിൽ വീട്ടിൽ എത്തും.

സബ്‌ദ്യ ശീലമുള്ള കൂലി പണികരൻ വരെ ടാക്സ് അടക്കേണ്ടി വരുന്ന അപൂർവം സുന്ദരമായ ദിവസങ്ങൾ ആവും ഇന്നി നമ്മൾ കാണാൻ പോകുന്നത്. സാധരണകർ ഗ്യാസ് സബ്‌സിഡി കിട്ടാൻ മാത്രമാണ് ബാങ്ക് അക്വണ്ട് ഉപയോഗിക്കുന്നത്... അല്ലാതെ ദിവസം കിട്ടുന്ന 1000 താഴെ വരുന്ന കൂലി അവൻ ബാങ്കിൽ കൊണ്ട് പോയി സൂക്ഷിക്കറില്ല

അതായത് ഈ പരിപാടി വഴി ഏതായാലും നമ്മുടെ ഖജനവ് നിറയും. പക്ഷെ അത് അഴുമതികരന്റെ ആവില്ല ഇല്ലായിമകാരന്റെ ആവും.

അവസാനമായി

"അവസാനമായി
അവൾ പോയി മറഞ്ഞപ്പോൾ അവൾക്ക് മടക്കി നല്കാൻ കഴിയാതെ പോയ ₹500 ന്റെ ആ ഒറ്റ നോട്ട്. ഇന്നും ഡയറിയിൽ അവൾ തന്ന മയിൽ പീലിക്കൊപ്പം  ആരും കാണാതെ ഞാൻ കാത്ത് വെച്ച എന്റെ പ്രണയ സ്മാരകം"

ഈ മയിൽപീലി ഓകെ ഇരിക്കട്ടെ, ₹500 രൂപ അങ്ങനെ ആണോ..?

ഒന്നായി തീരതെ പോയ രണ്ടു പുഴയുടെ പാവന സ്മാരനായല്ലേ ആ ₹500 രൂപ.

പാവം കൂട്ടുകാരൻ, ഡിസംബർ കഴിയുന്നതിനു മുൻപ് ₹500  മാറിയാൽ ഓർമ്മ എടുത്ത് സാധനം വാങ്ങാം അല്ലേൽ അത് നിത്യ സ്മാരകമായി മാറും ഒരിക്കലും മാറാൻ കഴിയാത്ത നിത്യ സ്മാരകം ലൈക് താജ് ☺

ത്വയ്യിബ് ചികിത്സാ സഹായം

എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മ ഏറ്റെടുത്ത സഹായം  പോസ്റ്റും _ നന്ദി പോസ്റ്റും

#തയ്യിബിനും_നൽകാം_മധുരം

തയ്യിബിന് മധുരങ്ങൾ അന്യമായിട്ട് ഇപ്പോൾ നാളുകളായി. വീടിനു മുന്നിലൂടെ പോകുന്ന ഐസ് വണ്ടികൾ കണ്ടു അവൻ മുൻപ് വാശി പിടിച്ചു കരഞ്ഞിരുന്നു. ഇപ്പോൾ അവനു തന്റെ രോഗവസ്ഥാ ഏകദേശം മനസിലായി തുടങ്ങി. അതിനാൽ തന്നെ അവൻ ഇപ്പോൾ മധുരമൂറും മിട്ടായികൾക്കായി വാശി പിടിക്കാറില്ല

ചെറുപ്പം മുതൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ് അപകടകരമാവിധം കൂടുകയും കുറയുകയും ചെയുന്ന അസുഖമാണ് തയ്യിബിന്. ഇൻസുലിൻ ഉപയോഗിക്കുബോളും നിയന്ത്രിക്കാൻ സാധിക്കാതെ വരുന്ന പ്രമേഹം

ഈ അവസ്ഥയിൽ നിന്ന് ഒരു മോചനമവും ശരീരത്തിൽ ഇൻസുലിൻ നിയന്ത്രണ പമ്പു ഘടിപ്പിച്ചാൽ. അഞ്ച് ലക്ഷത്തി അറുപതിനായിരം രൂപ വില വരുന്ന പമ്പു. വാങ്ങാൻ കുടുംബത്തിന് സാമ്പത്തിക ശേഷിയില്ല.

ഈരാറ്റുപേട്ടയിലെ സ്കൂൾ കുട്ടികൾ 3 ലക്ഷം രൂപ സമാഹരിചിട്ടുണ്ട്. ഇന്നി  രണ്ടുലക്ഷത്തിഅറുപത്തയിരം (2,65,000) രൂപ ഈ മാസം 31 തീയതിക്ക് മുൻപ് കണ്ടെത്തണം

ഇപ്പോൾ താത്കാലിക പമ്പു ഘടിപ്പിച്ചിട്ടുണ്ട്. സ്ഥിരം സംവിധാനം ഒരുക്കാൻ ഇനിയും സുമാനസുകളിൽ നിന്ന് സഹായം ലഭിക്കും എന്ന പ്രീതിക്ഷയിലാണ് തടിപണി നടത്തി ഉപജീവനം നടത്തുന്ന കബീറും കുടുംബവും

സ്ഥിര സംവിധാനം വാങ്ങി കഴിഞ്ഞും അതിൽ മാസവും മരുന്ന് ആവശ്യമാണ്. മരുന്നുകൾക്കായി 10,000 രൂപയോളവും ആവശ്യമാണ്. ഇത് 18 വയസ് വരെ നൽകാൻ ഒരു സഹോദരൻ ഏറ്റിട്ടുണ്ട്.

അത്യാവശ്യമായി ഇപ്പോൾ 3 ലക്ഷതത്തോളം രൂപ കണ്ടെത്തണം

#തയ്യിബിനും_നൽകാം_മധുരം

വി പി നാസർ, ഷൈല സലിം, ഹുസ്സൈൻ അമ്പഴത്തിനാൽ എന്നിവരുടെ പേരിൽ മീനച്ചിൽ അർബൻ കോഒപറേറ്റീവ് ബാങ്ക്  ഈരാറ്റുപേട്ട ശാഖയിൽ അക്ക്വണ്ട് ഉണ്ട്

A/C NO : XXXXXXXXXXX
IFC COD - FDRL 01 MEUCB

=======================================

പ്രിയരേ..

ത്വയ്യിബ് ചികിത്സാ സഹായം
ഏറ്റവും നല്ല രീതിയിൽ അവസാനിപ്പിക്കാൻ നമുക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയ വഴി നന്മകളും ചെയാൻ കഴിയും എന്നത് ഒരിക്കൽ കൂടി അടിവരയിട്ട് ഉറപ്പിച്ചു നമ്മൾ #തയ്യിബിനും_നൽകാം_മധുരം എന്നാ ചികിത്സാസഹായ കാമ്പയിൻ വഴി.

ഇതുമായി ബന്ധപ്പെട്ട് ആദ്യം ഹുസൈൻ അമ്പഴത്തിനാൽ ഞങ്ങളെ വിളിക്കുമ്പോൾ ഇത് എന്റെ ഈരാറ്റുപേട്ട അവതരിപ്പിക്കാമെന്നും കഴിവിന്റെ പരമാവധി ഗ്രൂപ്പ് വഴി ചെയ്യാമെന്നും ഉറപ്പു നൽകി. ഇത് പോലെ ഒരു മേഖലയിൽ ഒരു മുൻപരിചയവും ഇല്ലാത്ത ഒരു പറ്റം മനുഷ്യരുടെ ഈ ചെറു കൂട്ടായ്മക്ക് മുന്നിലുണ്ടായിരുന്ന ആവശ്യം ലക്ഷങ്ങളായിരുന്നു. നവ മാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ് ആപ്പ് വഴിയുള്ള പ്രചാരണം മാത്രമായിരുന്നു മാർഗമായി സ്വീകരിച്ചത്. അലഹംദു ലില്ലാഹ്, നമ്മൾ ലക്ഷ്യം കണ്ടു.

ഈരാറ്റുപേട്ടയുടെ പ്രവാസി സംഘടനകളും നാട്ടിലുള്ളവരും സ്വന്തം അനുജന്റെ ബുദ്ധിമുട്ട് പോലെ കണ്ട് സഹായിച്ചപ്പോൾ ഈരാട്ടുപെട്ടയുടെ ചരിത്രത്തിലാദ്യമായി വലിയൊരു സംഖ്യ സോഷ്യൽ മീഡിയ വഴി  സമാഹരിക്കാൻ നമുക്ക് കഴിഞ്ഞു.    കുവൈറ്റ് ഈരാറ്റുപേട്ട അസോസിയേഷൻ ത്വയ്യിബിന്റെ വീട്ടിലെത്തിച്ചു നൽകിയ 15000 രൂപ അടക്കം 301500 രൂപയാണ് നമ്മൾ നൽകിയത്. ഇതിനു വേണ്ടി സഹകരിച്ചവർക്ക് ഒരായിരം നന്ദി അറിയിക്കുന്നു.  

എല്ലാവർക്കും നന്ദി പറയുമ്പോൾ ചിലരെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്. ഈരാറ്റുപേട്ടയുടെ പ്രവാസി കൂട്ടായ്മകൾക്ക്. പനസമാഹാരണത്തിന് നേതൃത്വം നൽകിയവർക്ക്, സഹായം നൽകിയവർക്ക്. നമുക്ക് കിട്ടിയ സംഭാവനകളുടെ വലിയൊരു ഭാഗവും അവരുടേതാണ്.

 നമ്മൾ ഇതിനു വേണ്ടി മുന്നിട്ടിറങ്ങുമ്പോൾ ഉണ്ടാക്കിയ കമ്മിറ്റി, അതിനെ കോർഡിനേറ്റ് ചെയ്ത നൗഷാദ് സാർ അടക്കമുള്ളവർ ശരിയായ ഫോളോഅപ്പ് നടത്തിയപ്പോൾ നല്ലൊരു റിസൾട്ട് ആണ് ഉണ്ടായത്. ആദ്യാവസാനം ആത്മാർത്ഥമായി കൂടെനിന്ന് പ്രവർത്തിച്ച സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി...

Collection
========
Total - 3,01,500 ( മൂന്നു ലക്ഷത്തി ആയിരത്തി അഞ്ഞൂറ് )

ഇതുമായി സഹകരിച്ച എല്ലാവർക്കും പടച്ച തമ്പുരാൻ അർഹമായ പ്രതിഫലം നൽകട്ടെ

കൊച്ചിയിലെ രുചികൾ



മുൻപ് ഒരു തവണ കായിക്കയുടെ ബിരിയാണി ആണേൽ ഇന്ന് പോയി കയറിയത് ശാന്തിലാൽ സ് മിട്ടായിവാലയിൽ ആണ്. സ്വാതന്ത്ര്യം കിട്ടി വെറും 6 വർഷം കഴിഞ്ഞു 1953 മിട്ടായി കട തുടങ്ങിയതാണ്  ശാന്തി ചേട്ടൻ. ഗുജറാത്തി സ്കൂളിന് എതിർവശതാണ് ഈ സ്ഥാപനം.

ചായ, കാപ്പി ഒപ്പം കടി, മധുരമുള്ള വിഭവങ്ങൾ ഒരുപാടുണ്ട്. മധുരമുള്ള ചായക്ക് ഒപ്പം അല്പം എരിവ് ആവട്ടെ എന്ന് കരുതി. ചായ വിത്ത് ബജി പറഞ്ഞു. ഒരു സെറ്റ് ആണ് ബജി അതിന്റെ  കൂടെ മാങ്ങാ അച്ചാർ. പറഞ്ഞു വർണ്ണിക്കാൻ കഴിയാത്ത ചായ. എല്ലാം കിടു
അതിലും കിടു ആണ് അവിടത്തെ ലഡു, ജിലേബി, പാൽ പെഡാ , കാട്ടിയ അങ്ങനെ നീളുന്നു.

ചുമ്മാ അങ്ങ് പോയി കഴിക്കാം എന്ന് കരുതണ്ട, തിരക്ക് എന്ന് പറഞ്ഞാൽ തിരക്കോട് തിരക്ക് ഇരിക്കാനും സ്ഥലമില്ല നിൽക്കാനും സ്ഥലമില്ല. വെറുതെ കൊടുക്കുന്നപോലെ തിരക്ക് കണ്ടാൽ.

nb : വില  ചായ - 10, ബജി -20 ചുമ്മാ ഇരിക്കട്ടെ