Popular Posts

Friday, January 9, 2015

ഹോക്കനകൽ

ഹോക്കനകൽ ( hogenakkal )

========================

         തമിൾ നാട്ടിലെ പഠന കാലത്ത്. കാറുമായി അവിടെ പോവുക അവസാന വർഷ ശിലങ്ങളിൽ ഒന്നായിരുന്നു . അത്തരം ദിവസങ്ങളിൽ ക്ലാസ്സിൽ പോകാതെ കറങ്ങാൻ പോവുക എന്നതും ഒരു രസമായിരുന്നു . അങ്ങനെ ഒരു ദിവസം അന്ന് മടി പിടിച്ചത് എന്നിക്കയിരുന്നു ഏതായാലും വിട്ടിൽ ഇരിക്കാൻ ഞാൻ തിരുമാനിച്ചു . എന്നിൽ നിന്ന് ആ മടി ഒരാളിൽ നിന്നു ഒരാളിലേക്ക് പകർന്നു .ആദ്യം ജിം , ബാസിത്ത് , ജോമി , സോബിഷ് . എന്തായാലും പഠിക്കാൻ പോകും എന്നും പറഞ്ഞു സഹ വിടാന്മാർ രണ്ടു പേർ ബൈകുമായി കോളെജിലേക്ക് പുറപെട്ടു . അപ്പോൾ ഞങ്ങൾ തകർത്തിയായ ചർച്ചയിൽ ആയിരുന്നു . എവിടെ പോവാൻ..? ഗൂഗിൾ അന്ന് വഴികാട്ടി . 
            ഹോക്കനകൽ തിരുമാനമായി . ഒരു പിടി ചിത്രങ്ങൾ ഗൂഗിൾ കാട്ടിത്തന്നു . അത് കന്നു്പോൾ തന്നെ വല്ലാത്ത ഹരമായി . അപ്പോൾ കേൾക്കാം താഴെ ബൈക്ക് വന്നു നിൽകുന്ന ശബ്ദം . ആരാവും എന്നാ ചിന്തക്ക് അതികം ആയുസില്ലയിരുന്നു . അതിനു മുൻപ് ബൈക്കിൽ വന്നവർ മുന്നിൽ വന്നു നിന്ന് . പഠിക്കാൻ ഉള്ള അടങ്ങാത്ത ആഗ്രഹവുമായി ക്ലാസ്സിലേക്ക് പോയ ജോർജും വിനീഷും പാതി വഴിയിൽ മടി പിടിച്ച് തിരിച്ചു വന്നതാണ്‌ . അങ്ങനെ ആൾ 7 ആയി .

ഇന്നി നല്ല ഒരു കഥ മെനയന്നം . ടിച്ചറെ പറ്റിക്കാൻ . കാരണ്ണം ഇപ്പോൾ ഞങ്ങൾ മലയാളികൾ ആരും ഇല്ലാതെയായി ക്ലാസ്സിൽ . അവിടെ കണ്ടു വരുന്ന ഒരു ശിലമാണ് . ക്ലാസ്സിൽ ലീവ് ആകുന്നത് മുങ്കുട്ടി വിളിച്ചു പറയുക എന്നത്‌ അല്ലെങ്കിൽ അവർക്ക് വലിയ വിഷമം ആവും . അതിനു പതിയ ഒരു സ്റ്റോറി ഉണ്ടാക്കി . ഞങ്ങൾ കോളേജിലേക്ക് വന്നപ്പോൾ വൈകി അതിനാൽ ഗേറ്റിൽ സെക്യൂരിറ്റി കടത്തി വിട്ടില്ല . തമിൾ നാട്ടിൽ അങ്ങനെ ഒരു രിതിയും ഉണ്ട് . 9 മണിക്ക് മുൻപ് കോളേജ് ഗേറ്റ് കടക്കണം ഇല്ലങ്കിൽ തിരിച്ചു അയക്കും . ഞങ്ങളുടെ രിതികൾ അറിയുന്നതിനാൽ ആവും മ്മാമിനു അത്ര വിഷ്വാസം ആയില്ല . 

           വിടിന് അടുത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണ്ണം കഴിച്ചു . ദോശയും ചമന്തിയും തമിൾനാട്ടിലെ പ്രധാന ഭക്ഷണ്ണം അന്നു . അത് തന്നെ കഴിച്ചു . പിന്നെ അവിടെ എന്ത് കഴിച്ചാലും കൂടെ ചമന്തി ഉണ്ടാവും . 5 പേർ കാറിലും 2 പേർ ബൈകിലും , NH 7 വഴിയാണ് യാത്ര . ഇന്ത്യയിലെ ഏറ്റവും നീളം കുടിയ ഹൈവേ 2369 km നീളം . നമ്മുടെ നാട്ടിൽ കണ്ടിരികുന്നതിൽ വിതിയും വൃത്തിയും ഉള്ള വഴി . നാലു വരി പാതയാണ് . വള്ളവുകളിൽ വണ്ടി പോകുബോൾ കണ്ണൻ വളരെ മനോഹരമാന്ന് . 

                  സേലം കഴിഞ്ഞു കുറച്ചു ദുരം കുടി ഓടി കഴിഞ്ഞാൽ ഹൈവേ വിട്ട് മറ്റൊരു വഴിലെക്ക് തിരിയണ്ണം . വഴിയിൽ ഒരു പാട് ബോർഡുകൾ ഉള്ളതിനാൽ വഴി ചോദിച്ചു ബുദ്ധിമുട്ടിയില്ല . പിന്നെ സഹായിക്കാൻ നമ്മുടെ ഗൂഗിൾ മാപ്പും ഉണ്ടാലോ . എത്ര കിലോമിറ്റർ അതിലാണ് ഒരു സംശയം . ഹൈവേയിൽ വെച്ച് തമാശ നിറഞ്ഞ ഒരു കാഴ്ചയും ഉണ്ടായി . ആദ്യം കണ്ട ഒരു ബോർഡിൽ ഹോകനാക്കൽ 124 km .വണ്ടി വിണ്ടും ഒരുപാടു ഓടി അപ്പോൾ ദ വരുന്നു അടുത്ത ബോർഡ് 125 km . ആകെ കണ്‍ഫുഷൻ . ബോർഡ് വെച്ച വിരുതന്മർക് തിരിഞ്ഞു പോയതാവും എന്നു കരുതി സമാധാനിച്ചു .

              വഴിയുടെ രിതികൾ മാറി കൊണ്ടിരുന്നു . പച്ചപ്പിൻറെ കുളിർ കാറ്റ് തഴുകി കടന്നു പോയി . ഉയരങ്ങൾ കൊണ്ട് ഒരുമ തിർത്തു വള്ളരുന്ന തന്നൽ മരങ്ങൾ . റോഡിനു ഇരു വശവും തന്നൽ കുട വിരിച്ചു നിൽകുന്നു . സിറ്റി , ഗ്രമാതിന്നും , ഇപ്പോൾ വനത്തിനും വഴി മാറി കൊണ്ടിരുന്നു . വന അന്തരിക്ഷം നമ്മുക്ക് വല്ലാത്ത ഒരു ഉൻമേഷം നൽകും . അവിടെ കുടുത്തൽ ശുദ്ധമായ വായു ലഭിക്കുന്നതിനാൽ ആയിരിക്കാം പിന്നെ വനങ്ങളിൽ സാധാരന്ന കണ്ടു വരുന്ന തന്നുപ്പും . 

                ഹോക്കനക്കൽ എത്തുന്നതിനു കുറച്ചു മുൻപ് ഒരു പാലം ഉണ്ട് . ആ പലത്തിന്നു അടിവശം വറ്റി വരണ്ടു കിടക്കുന്നു . അത് കണ്ടപ്പോൾ ഞങ്ങളുടെ സകല പ്രേതിക്ഷയും തിർന്നു . ഇത്രയും ദുരം വണ്ടിയും ഓടിച്ചു വന്നത് വെറുതെ ആയോ . ഈ ഉണങ്ങി വരണ്ട ആറാന്നോ കന്നാൻ ഉള്ളത് . അപ്പോൾ ഗൂഗിൾ കാട്ടി തന്നാ ചിത്രങ്ങൾ കള്ളമയിരുന്നോ . ഏതായാലും വന്നതലേ കുറച്ചു കു‌ടി മുന്നോട്ട് പോകാൻ തിരുമാന്നിച്ചു . 

                 ഒരു കൊച്ചു കച്ചവട കേന്ത്രത്തിന്റെ രിതിയിലായി . അവിടെ ആന്നു വാഹന പാർക്കിംഗ് . അതിനപുറത്തേക്ക് നടന്നു പോകണ്ണം . വണ്ടി കടത്തി വിടില്ല . കാറിൽ നിന്നിറങ്ങി നടന്നു . പ്രേതിക്ഷക്ക് ചിറകു വിരിച്ചു കൊണ്ട് പുഴയുടെ ചെറിയ കാഴ്ച കണ്ണൻ കഴിഞ്ഞു . സമയം ഉച്ചയായി . ഏതായാലും ഭക്ഷണ്ണം കഴിഞ്ഞു . പുഴയിലേക്ക് പോകാൻ തിരുമാനിച്ചു . അവിടെ കണ്ട ഒരു ഹോട്ടലലിൽ കയറി . മടുപ്പിക്കൽ ചോറും കറിയും . വില അതിലും വെറുപ്പിക്കൽ ആയിരുന്നു . പരിസരം മുഴുവൻ ഒരു ഓഫ്‌ സിസാൻ മൂടിലന്നു . കഴ്ചകാർ നന്നേ കുറവന്നു . ഞങ്ങളെ കണ്ടതും വഴി കച്ചവടക്കാർ ഒന്നുഷാർ ആയി . പല സാധനങ്ങളും കാട്ടി വില പറയുന്നു വിളിക്കുന്നു . ആരു കേൾക്കാൻ . കാഴ്ചകളിൽ കണ്ണും നട്ട് മുന്നോട്ട് നടന്നു , ഫോണിലും കാമിലും ചിത്രങ്ങളും പകർത്തി .

                       അപ്പോളും പുതിയ വിശേഷങ്ങൾ കണ്ടുകൊണ്ടിരുന്നു . തല മസ്സാജ് ചെയുന്ന ഒരു പറ്റം ആളുക്കൾ ഒരു കുപ്പിയിൽ എണ്ണയുമുണ്ട് . വില പലതരത്തിൽ പറയുനുണ്ട് . ഞങ്ങൾ മൈന്റ് ചെയത്തതിനാൽ ആവാം ഈ വിലക്കുറക്കൽ . എന്താന്നു പരുപാടി എന്നു അറിയന്നം എന്ന് എല്ലാവർക്കും ഉണ്ട് . എന്നാലും ആർക്കും തല കൊടുക്കാൻ ഉള്ള മനകരുത്തില്ല . ഒരു തരത്തിൽ തലയും രക്ഷിച്ചു നടന്നപ്പോൾ അതാ അടുത്ത അയിറ്റം . കോട്ട വഞ്ചി അത് തുഴയുന്ന തുഴകരാന്നു . പലതരത്തിൽ ഉള്ള തുക കേട്ടു തുടങ്ങി . ആൾക് 100 രുപയിക്ക് ഒരാളെ ഉറപ്പിച്ചു . കല്ലു പാകിയ വഴി കാട്ടി അയാൾ പറഞ്ഞു . '' ഇന്ത വളിയിലെ നേരെ പോകോ . അന്ഗെ ന്ന ഇരിക്കെ '' ഞങ്ങൾ നടന്നു . പൈസ വാങ്ങി ഇല്ലാത്തതിനാൽ സമാധാന്നം . അയാൾ എങ്ങോ മറഞ്ഞു . വഴിക്ക് ഇരു വശവും പലതരം കടക്കൾ അന്ന് . ഹോട്ടലും ഒരുപാടുണ്ട് .നടന്നു ഞങ്ങൾ ഒരു കൽപടവിൽ എത്തി . അവിടെ ഉണ്ട് ഞങ്ങളെ "പോങ്കോ" പറഞ്ഞു വിട്ട അണ്ണൻ നല്ലൊരു ചിരിയുമായി . ഇവിടെ അന്നു ആളുകളെ കുട്ട വഞ്ചിയിലെക് കയറ്റുന്ന ഇടം . കുട്ടയിൽ കയറുന്നതിനു മുൻപ് പൈസ കൊടുക്കണം . അത് വാങ്ങിയത് ഓഫീസർ ലുകിൽ ഉള്ള ഒരാളാന്നു . അയാൾ ബില്ലെഴുതി തന്നു . തമിൾനാട് ടുരിസ്സം ഡിപർട്ട്മെന്റ് ബില്ലാണ് . അപ്പോൾ സംഗതി കളിയല്ല . സർകാർ വക കുട്ടയാണ് . 

                 കുട്ടയിൽ കയറ്റി . ആറു പേരെ ചുറ്റിലും ഇരുത്തി ഒരാൾ നടുക്കും . തുഴാകരൻ ചേട്ടൻ തുഴയുമായി ഒരു സൈഡിൽ ഇടം പിടിച്ചു . അങ്ങനെ മൊത്തം എട്ടു പേർ . നമ്മുടെ നാട്ടിലെ ചെളി നിറഞ്ഞ ഒരു തോട് പോലെ ഉള്ള സ്ഥലതന്നു പുള്ളി തുഴഞ്ഞു നിങ്ങുന്നത് . മുൻപിലും പുറകിലും മറ്റു കുട്ടയിൽ ആളുണ്ട് . പുഴക്ക് വിതി കുടി വരുന്നുണ്ട് . ആഴം 20 - 30 അടി ഉണ്ടാവും എന്നു കേട്ടപ്പോൾ ഒന്നു ഞെട്ടി . അതും ഒരു ലൈഫ് ജാക്കറ്റും ഇല്ലാതെ . വെറും വള്ളി കുട്ടയിൽ . കുട്ടയുടെ നടുക്ക് ചെറുതായി വെള്ളം അകത്തേക് കയറുന്നുണ്ട് . കുട്ടയിൽ വെള്ളം കയറാതെ പടുതാ കെട്ടി . അതിൽ ടാർ കൊണ്ടു ബാലപെടുതിയിരിക്കുന്നു . പേടി മാറാൻ ഞങ്ങൾ വഞ്ചി പാട്ടിൻറെ ഈരടികൾ വാന്നിൽ വിതറി . മുൻ പിൻ ഭാകാതെ കുട്ടയിൽ ഫമിലിസ് ആണ് . അതിനാൽ അ കുട്ടത്തിൽ എല്ലാരും ശന്താരാണ്ണ്‍. ഒച്ചയും ബഹളവും ഞങ്ങളുടെ കുട്ടയിൽ മാത്രമാണ് .
                 ഒരു കുട്ട വഞ്ചിയിൽ നിറച്ചു സാധനങ്ങളുമായി ഒരു കച്ചവടകാരൻ , ഒരു കൊച്ചു ബേക്കറി തന്നെ ഉണ്ട് അതിൽ . സാധനം വാങ്ങാൻ ഉണ്ടങ്കിൽ നമ്മുടെ അടുത്തേക് തുഴഞ്ഞു വരും ആ കൊച്ചു ബേക്കറി . ഇപ്പോൾ നല്ല വീതി ഉള്ള സ്ഥലത്തായി ഞങ്ങളുടെ കുട്ട വഞ്ചി . വെള്ളവും നന്നായി തുടങ്ങി .എന്നാലും ഒരു സൈഡ് ചേർന്നാണ് തുഴയുന്നത് . ഇപ്പോൾ കുറച്ചകലെയായി വലിയ പുഴ കണ്ണാൻ തുടങ്ങി . അതിനടുതെക്കാന്നു ഞങ്ങൾ പോയി കൊണ്ടിരികുന്നത് . അവിടെ എത്തിയതും ഒഴുകിനെതിരെ മുകളില്ലെക്കന്നു തുഴയുന്നത് . ആഴം നന്നേ കുറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ . തുഴകാരൻ ചാടിയിറങ്ങി . ഞങ്ങളോടും ഇറങ്ങാൻ പറഞ്ഞു . വിശാലമായ മണ്ണൽ തിട്ടയാണ് അവിടം . അതു വഴി മുകളിലേക്ക് ഞങ്ങൾ നടന്നു . കുട്ടയും ഒരു വശം പോകി പിടിച്ചു . തുഴകരന്നും ഉണ്ട് ഒപ്പം . അക്കര കടക്കുന്നതിന്റെ ഭാകമായി ആണ് ഈ നടപ്പ് .

                    ഞങ്ങളെ വിണ്ടും കുട്ടയിലാകി . എന്നിട്ട് ഒഴുകിന്നു കുറുകെ . അക്കരെയിൽ കണ്ട പടവുകൾ ലക്ഷിയമാകി തുഴഞ്ഞു . ശരിക്കും ശാസം എടുക്കാൻ മറന്ന നിമിഷങ്ങൾ . തുഴയുന്ന അണ്ണന്റെ ബുദ്ധി മുട്ട് കാണുബോൾ പേടി അതികമാകും . അൽഹാതുല്ലില അകരെ എത്തി . പടവുകൾ കയറി നടന്നു കൊള്ളാൻ ഞങ്ങളോട്‌ പറഞ്ഞു . മുകളിൽ കുളിക്കാൻ അവസരം ഉണ്ട് . നിങ്ങൾ കാഴ്ചകൾ കണ്ടു കഴിയുബോൾ ഞാൻ അവിടെ എത്താം . അവിടെ കർണാടകയുടെ വെള്ളച്ചാട്ടം ഉണ്ട് എന്നും . അത് കഴിഞ്ഞു അക്കരയിൽ തമിൾനാട്ടിലെ വെള്ളച്ചാട്ടം കാണിക്കാം എന്നും പറഞ്ഞു . പടവുകൾ കയറി മുകളിൽ എത്തിയാൽ കന്നുത് . ഒരു കട്ടുവഴിയാണ് അവിടെ രണ്ടു മുന്നു കൊച്ചു കടകൾ ഉണ്ട് . കുടിക്കാൻ വെള്ളവും മറ്റും അവിടെ നിന്ന് വാങ്ങി .

                കാട്ടു മൻപതയന്നു . ആളുകൾ നടന്നു രൂപപ്പെട്ട വാഴിയന്നു . ചുറ്റും മരങ്ങൾ നിറഞ്ഞു നിൽകുന്നു . പേരറിയാത്ത ഒരു കൂട്ടം മരങ്ങൾ നട്ടുച്ചാ സമയത്തും വഴിയിൽ ഇരുട്ടു പരത്തുന്നു . കളി വർത്തമന്നങ്ങളും കളിയാക്കലുമായി സമയവും ദുരവും പോകുന്നതറിഞ്ഞില്ല . അതിനിടക്ക് കൈ വേഗം കൊണ്ട് തലയിൽ കലാവിരുത് തിർക്കുന്ന തല മസ്സാജ് കാരെയും കണ്ണൻ കഴിഞ്ഞു . അപ്പോലെകും ഞങ്ങൾ കടൽ പാലം പോലെ പുഴയിലേക്ക് നിട്ടി പണിതിരിക്കുന്ന വഴി കണ്ടു . അതിനു മുന്നിലെ ബോർഡിൽ നിന്ന് അത് വഴിയാണ് വെള്ള ചട്ടത്തിൽ എത്താൻ പോവണ്ടാത് എന്നറിയാൻ കഴിഞ്ഞു . അപ്പോൾ നമ്മൾ കണ്ണുന കാഴ്ച്ച വേനൽ കാലങ്ങളിൽ നാട്ടിലെ പുഴകൾ കിടക്കുന്നത് പോലെ വറ്റി വരണ്ട കിടക്കുന്ന ഒരു പുഴ . ഏതായാലും വന്ന സ്ഥിതിക് നടക്കാന്ന് തിരുമാനിച്ചു .

                 കൈവരിയിൽ ഇരുന്നു ഫോട്ടോ എടുത്തും . പതിയെ മുന്നോട്ട് നടന്നു അപ്പോൾ ദുരെ കാണണം പുക മുകളിലേക്ക് ഉയരുന്നത് പോലെ എന്തോ ഒന്നവിടെ . എന്താന്ന് അത് എന്നറിയാൻ അറിയാതെ തന്നെ എല്ലാരുടെയും നടത്തം വേഗതയിൽ ആയി . കണ്ടതിലും അറിഞ്ഞതിലും ഭയങ്കരമായ കാഴ്ച . അഗതമായ ആഴത്തിലേക്ക് ചുറ്റിലും നിന്ന് വരുന്ന വെള്ളം വന്നു പതിക്കുന്നു . അതിൽ നിന്നുയരുന ബാഷ്പ കനങ്ങലാണ് മുൻപ് കണ്ട പുകപടം . ആവേശം ബുദ്ധിയെ കിഴടക്കും ചിലപ്പോൾ . അത്തരം ഒരു നിമിഷത്തിൽ ഞങ്ങളും പാലത്തിൽ നിന്ന് വെള്ളപൊക്കത്തിൽ എങ്ങോ വന്ന ഒരു മരത്തടിയിൽ കുടി താഴെകിറങ്ങി . കുടുതൽ അടുത്ത് കണ്ണാൻ ഉള്ള ആവേശം . വഴുകൽ നിറഞ്ഞ ആ പാറയിൽ കുടി കുടുതൽ അടുത്തേക് .

             ഇടക്ക് ഇരുന്നും നടന്നും . പാറയുടെ ഇടയിൽ വേരുകൾ ഒളിപിച്ചു വളർന്നു നിൽകുന്ന ഒരു " ബോണസായി " ഉണ്ട് അവിടെ . അതിൻറെ പശ്ചാത്തലം കുടി ആവുമ്പോൾ . പറയാൻ വാകുകൾ മതിയാവാത്ത കാഴ്ചകളിലേക്ക് ഒന്നുകുടി . ആ വളർച്ച മുരടിച്ച മരത്തിൽ (ബോണ്‍സായി ) പിടിച്ചിരുന്നു കുറെ ഫോട്ടോയും എടുത്തിരുന്നു . കാൽ ഒന്ന് വഴുതിയാൽ അഗതമായ താഴ്ചയിലേക്ക് പതികം . ഇന്ന് കാലങ്ങൾക്ക് ഇപുറം ഓർമകളിൽ പോലും ഭയം നിറയുന്നു . അന്ന് ആവേശം ഭയം എന്നതിനെ കിഴടകിയിരുന്നു . അവിടെ അപകട മുന്നറിപ്പ് നൽകാൻ ആരും ഇല്ലാ എന്നതും ഒരത്ഭുതമാണ്‌ .

             കരയിൽ ഞങ്ങളുടെ കുട്ടാ വഞ്ചികാരൻ എത്തിയിരുന്നു . അയാളുടെ വിളിയും ഞങ്ങൾ മടുപ്പും കുടി ആയപ്പോൾ കരക്കുകയറാൻ മടി തോന്നിയില്ല . ഇന്നിയും ഒരു വെള്ള ചാട്ടം കുടി കണ്ണൻ ഉണ്ടന്ന ഓർമയും . കുറച്ചു കുടി മുകളിൽ നിന്ന് വിണ്ടും . കുട്ടയിൽ കയറി . അതായത് ഞങ്ങൾ കണ്ട വെള്ള ചാട്ടത്തിനു കുറെ മുകളിൽ . നല്ല ഒഴുകുണ്ട് . ഈ വെള്ളം ഒഴുകി താഴേക്ക് പതിക്കുന്നു . താഴെ വിന്നാൽ പൊടിപോലും കിട്ടില്ല എന്ന് പറയുന്നത് പുർന്നമായി അർത്ഥവത്താണ് ഈ സമയം . ഒഴുക്കിനെ വളരെ ശക്തിയും കഴിവും കൊണ്ടന്നു ഓരോ തുഴകാരും കിഴടക്കുന്നത് .

                ഒരു ചെറിയ ദീപ് പോലെ തോന്നിക്കുന്ന കലുകുട്ടത്തിൽ കൊണ്ട് പോയി ഞങ്ങളെ ഇറക്കി . ഇന്നി കണ്ണൻ പോകുന്നതാണ് തമിൾ നാടിൻറെ സുന്തം വെള്ളച്ചാട്ടം ഇവിടെ ഇറങ്ങാൻ ഒന്നും അന്നുവതം ഇല്ലാ . അതിൽ നിന്ന് തന്നെ കണ്ടതിലും വബ്ബനാണ് എന്നുമാനസിലായി . ഒരു 20 ആതിര പള്ളി വെള്ളച്ചാട്ടം ഒന്നിച്ചു കണ്ണുന പ്രേതിതി . പാൽ വർണ്ണത്തിൽ വെള്ളം പതഞ്ഞു പതിക്കുന്നു . താഴെയും വെള്ളം അതെ നിറത്തിൽ തന്നെ . വെള്ളത്തിൽ ഇറങ്ങി ഇല്ലങ്കിലും നമ്മളെ ഈ മഹാ ജല പ്രവാഹം നന്നചിരിക്കും അതിന്റെ ബാഷ്പകണങ്ങളാൽ . അവിടെയും കാണം തലയിൽ താളം കൊട്ടി കളിക്കുന്ന തല മാസജുകരും അവർക്ക് ചെണ്ടയായി തല കൊടുത്ത് കിടക്കുന്ന മനുഷ്യരും .

                  കാഴ്ചകൾ അവസാനിക്കുന്നില്ല , വിണ്ടും കുട്ടാ വഞ്ചിയിൽ അക്കരക്ക് തുടങ്ങിയ സ്ഥലത്തല കുറെ മുകളിൽ അന്ന് ഇറക്കുന്നത് . നമ്മൾ മനസ് നിറഞ്ഞു ടിപ്പ് കൊടുത്തു പോകും ആ തുഴകാരന്നു . കിട്ടിയ തുക അയാളിലും മനസ് നിറഞ്ഞിരിക്കാം ,ആ ചിരിയിൽ അദ്ദേഹം അതറിയിച്ചു .

                 പിന്നെ വാഹനത്തിലേക്ക് നനഞ്ഞ വസ്ത്രങ്ങൾ മാറ്റി . അപ്പോൾ അടുത്ത വിശപ്പറിയിച്ച് വയർ . മുൻപ് കണ്ടിരുന്ന ഒരുപാടു ഹോട്ടൽ ലക്ഷ്യമാക്കി നടന്നു . അപ്പോൾ അവിടെ എല്ലാം നല്ല ആക്റ്റീവ് ആയിട്ടുണ്ട് . പുഴ മിന്നാണ് പ്രേതന്ന വിഭവം . കടക്കു മുന്നിൽ തന്നെയന്നു അത് വറുക്കുന്നതും .വലിയ കുഴപ്പം ഇല്ലാത്ത ഹോട്ടൽ ഒന്നിൽ നിന്നു ഭക്ഷണ്ണം കഴിച്ചു . മീൻ ഇങ്ങനെയും അലംബാകി പൊരിക്കാം എന്ന് അവർ മനസിലാക്കി . അതോ ഇന്നി നമ്മുടെ മസാല കുട്ട് അല്ലാത്തതിനാൽ ആണോ ..? അറിയില്ല

              വിണ്ടും വാഹനത്തിലേക്ക് . അവിടെ ഒരു കാഴ്ച കുടി ഉണ്ട് . ഒരു മുതല രിഹബിൽട്ടെശൻ സെന്റർ . അതും കണ്ണാൻ തിരുമാനമായി . ജിവാൻ ഉണ്ടോ എന്നുപോലും തോന്നി പോകും മുതലയുടെ കിടപ്പ് കണ്ടാൽ . ഒരുപാടുണ്ട് . 7 കുടുകളിൽ ആയി . പുറത്ത് കണ്ട കാവൽ കരന്നിൽ നിന്ന് ആഴ്ചയിൽ ഒന്നാണ് മുതലക്ക് ഭക്ഷണ്ണം കൊടുക്കുന്നത് എന്നും . ഇതിനെ പല നാട്ടിൽ ജനങ്ങൾക്ക് അപകടം ഉണ്ടാക്കുന്നതിനാൽ പിടിച്ചു കൊണ്ടാവതാണ് എന്നും അറിയാൻ കഴിഞ്ഞു . ചുരുകി പറഞ്ഞാൽ ഒരു ദുർഗുന്ന പരിഹാര പടാശാല .

                        കാഴ്ചകൾ കണ്ണിലും മനസിലും കാമിലും പിന്നെ മൊബൈലിലും നിറച്ചു മടകം . ഒരു നയന മനോഹര ദിവസത്തിന് ഇരുട്ടു തിരശില ഇട്ടു . മനോഹരമായി ഈ ഭുമിയെ തീർത്ത സർവശക്തനെ സ്തുതികാൻ വാകുകൾ മതിയാവാതെ ഞാനും ഉറക്കത്തിലേക്ക് വഴുതി വിന്നു .

- നസിബ് വട്ടക്കയം -