കുറച്ച് ദിവസങ്ങളായി പഴയ കലാലയ നാളുകൾ മനസിൽ കുളിർമഴയായി പെയ്ത് തുടങ്ങിയിട്ട്.
വിരസമായ ഓഫീസ് സായന്യത്തിൽ പെട്ടന്നാണ് ബാസിത്തിന്റെ കോൾ എന്നെ തേടി എത്തുന്നത്. നാളെ ജോമോന്റെ ബർത്ത് ഡേയ് ആണ്. 169 km ദൂരെ ആണ് അവൻ താമസിക്കുന്നത്. ഈ അടുത് അവന്റെ വിവാഹം കഴിഞ്ഞു. അല്പം സെൻസെഷണൽ ആയിരുന്നു. രജിസ്റ്റർ കച്ചേരിയിൽ ഒപ്പിട്ട്. രണ്ടും ജീവിതം തുടങ്ങി. അക്ഷര എന്റെയും അവന്റെയും ഞങ്ങളുടെ എല്ലാവരുടെയും ജൂനിയറും കോമൺ ഫ്രണ്ടുമാണ്. അവരെ ഒന്ന് കാണാൻ പോകണം എന്ന് കുറച്ചായി ആഗ്രഹിക്കുന്നു. എല്ലാ കൂട്ടുകാരുമായി ഒന്ന് പഴയ കലാലയ നാളുകൾ പോലെ ഒന്ന് ഒരുമിച്ച് കൂടണം അതാണ് ആഗ്രഹം. അതിന് ഒരു കാരണമായി മനസ് കണ്ടെത്തിയതാവാം ഇങ്ങനെ ഒരു സന്ദർശനം. ബാസിത് വിളിച്ചപ്പോൾ മറുത്തൊരു ചിന്തക്ക് സാധ്യത ഇല്ലായിരുന്നു. നാളെ ജോലിക്ക് കയറണം എന്നത് പോലും ഒരു പ്രേശ്നമല്ലയിരുന്നു. 4 വ്യത്യസ്ത കമ്പനികളിൽ ഉത്തരവാദിത്ത ജോലികൾ നിർവഹിക്കുന്ന ഞങ്ങൾക്ക് അങ്ങനെ ലീവ് എടുത്തു മാറി നിൽക്കാൻ കഴിയുകയുമില്ല.
ഗൂഗിൾ മാപ്പിൽ കയറി ട്രാവലിങ് സമയം നോക്കി ദൂരം ഒരു പ്രശ്നമല്ലാ. നാളെ രാവിലെ ജോലിയിൽ കയറാൻ തിരിച്ച് എത്തുന്നത് പ്ലാൻ ചെയ്യാൻ ആണ് ഈ സമയ അനേഷണം. ഒന്നുകൂടി ഉറപ്പിക്കാൻ വേണ്ടി ജോമിയെ വിളിച്ചു. അവന്റെ ഡ്യൂട്ടി കഴിഞ്ഞു അവൻ ഇറങ്ങും ഞാൻ ജൈസന്റെ റൂമിൽ ഉണ്ടാവും എന്നറിയിച്ചു. വാഹനം ചെറിയ കിലോമീറ്റർ ലക്ഷ്യമാക്കി കുതിച്ചു തുടങ്ങിയപ്പോൾ മനസ് മൂന്ന് വർഷങ്ങൾ അപ്പുറത്തേക്കാണ് യാത്രയായത്. ഓർമ്മകളുടെ ആ സുന്ദര കലാലയ ദിനങ്ങൾ തേടി മനസ് യാത്ര തുടങ്ങിരുന്നു.
എല്ലാവര്ക്കും അവരുടെ കലാലയ നാളുകൾ പ്രിയപ്പെട്ടത് തന്നെയാവും. ഞങ്ങൾക്കും അങ്ങനെ തന്നെ ലഹരികൾ നുരഞ്ഞു പൊങ്ങിയ കുത്തഴിഞ്ഞ ക്യാമ്പസ് ഓർമ്മകൾ അല്ലാ. പകരം അധ്യാപകരുടെ പ്രിയപ്പെട്ട കുട്ടികളുടെ ഓർമകളാണ്. കഴിവുകൾ തികഞ്ഞവരല്ലെങ്കിലും എല്ലാ മേഖലയിലും കഴിയുന്ന രീതിയിൽ ഒപ്പം ചേരണം എന്നാ ചിന്തയിൽ ആ തമിഴ് മണ്ണിൽ എത്തിയവരാണ് ഞങ്ങൾ. പഠനം, പാട്ട്, ഡാൻസ്, സ്പോട്സ്, സോർട് ഫിലിം, ഡോക്യൂമെന്ററി അങ്ങനെ ഒരു കലാലയ ജീവിതത്തെ ധാന്യമാക്കുന്ന എല്ലാ മേഖലയിലും ഞങ്ങളുടെ ക്ലസ്സ് അതായത് 7 പേർ. റോള് മോഡലായ ഏഴു പേർ.
ഒരു ക്ലാസിന്ന് തന്നെ NSS ക്യാമ്പിൽ പ്രോഗ്രാം അവതരിപ്പിക്കാൻ ക്ഷണം ലഭിക്കുക കോളേജ് ചരിത്രത്തിൽ ആദ്യം. കിട്ടിയ ക്ഷണം അർത്ഥ അർഹിക്കുന്നത് എന്ന് അവരെ ബോധ്യ പെടുത്തിയാണ് ( ഫയർ ഡാൻസ് വരെ അവിടെ കാട്ടി കൊടുത്തു ) അവിടെ നിന്ന് മടങ്ങിയത്. യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സെമിനാറിൽ ഡോക്യൂമെന്ററിക്ക് സമ്മാനം ലഭിച്ചപ്പോൾ. നേരം കളയാൻ മാത്രമല്ല വീഡിയോ എഡിറ്റിംഗ് എന്നത് തിരിച്ചറിവായി. അവിടെ നിന്ന് ലഭിച്ച ഒരു പറ്റം ട്രോഫികൾ ഇന്നും ഫുഡ്സയൻസ് ഡിപ്പാർട്ട്മെന്റിനെ അലങ്കരിച്ചിരിക്കുന്നു. വരുന്ന പുതിയ കുട്ടികൾക്ക് ആവേഷമാവൻ ടീച്ചർ അത് അവിടെ സൂക്ഷിക്കുവാൻ പറയുകയായിരുന്നു. വ്യത്യസ്ത വീടുകളിൽ തനിച്ചിരിക്കുന്നതിലും പോലീമയേറും ആ ട്രോഫികൾ ഒരുമിച്ചിരിക്കുബോൾ
ഓർമകളുടെ തള്ളികയറ്റത്തിൽ വാക്കുകൾ വാചലമായപ്പോൾ ഇതിൽ പത്രങ്ങളായ ഞാൻ, ബാസി, ജോമി ഞങ്ങൾക്ക് എത്ര സമയവും ഈ ഓർമകളിൽ വിരാജിക്കാം. ബോറവില്ല. രണ്ടു വർഷത്തെ ഓർമ്മകൾ മണിക്കൂറിലേക്ക് വഴി മാറുകയാണ്. എന്നാലും പാവം ജെയ്‌സൺ അവനാണ് ഇതിലെ കേൾവികാരൻ. ഒരു കാരുണ്യവും കാട്ടാതെ അവനെ വെറുപ്പിച്ചു. ഒരു വേള അവൻ മനസിൽ ചിന്തിച്ചിരിക്കും പടച്ചോനെ വേണ്ടിയിരുന്നില്ല ഈ കത്തി കേൾക്കാൻ ഇവന്മാരുടെ കൂടെ ഇറങ്ങി പുറപ്പെട്ടല്ലോ. എന്റെ സമീപത്തെ സീറ്റിൽ ഇരുന്നിട്ടും പുറത്തെ വഴിവിളക്കുകളിൽ നിന്ന് ഒഴുകി എത്തുന്ന അരണ്ട വെളിച്ചത്തിൽ അവന്റെ മുഖഭാവങ്ങൾ വായിച്ചെടുക്കാൻ കഴിയുമായിരുന്നില്ല.
11മണിക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്തിൽ ജോമോന്റെ വാടക വീടിന്റെ കതകിൽ മുട്ടി. കതക് തുറക്കും എന്ന് കരുതിയ ജോമോന് പകരം അക്ഷരയാണ് വാതിൽ തുറന്നത്. അവൾക്ക് ഈ വരവ് അറിവുണ്ടായിരുന്നു. അവളനല്ലൊ ലൊക്കേഷൻ അയച്ചു തന്നത്. അവിടെ മറ്റൊരു സപ്രസ് കൂടി ഉണ്ടായിരുന്നു. പ്രവാസി ആയാ സഹപാഠി വിനീഷ്. അവൻ നാട്ടിൽ എത്തിയത് പോലും ആരും അറിഞ്ഞിരുന്നില്ല. എല്ലാം ഒളിച്ചു വെച്ച ഒരു അമ്പരപ്പിക്കൽ. ബഹളങ്ങളും ഒച്ചപ്പാടുമായി നേരം പുലരുവോളം. 2 മണിക്ക് ഞാൻ ഒന്ന് കിടന്നു. കാതുകളിൽ വന്നടിച്ച ശബ്ദമേളങ്ങൾ ഉറക്കം എന്നാ ആവശ്യത്തെ അകത്തി നിർത്തി.
4:30 അലാറം വെച്ചിരുന്നു. അതിന്ന് മുൻപേ ഞാൻ എഴുനേറ്റു. പിന്നെ ലൈറ്റിട്ട് എല്ലാരേയും കുത്തി പൊക്കി അവിടെ നിന്ന് വണ്ടി എടുത്തപ്പോൾ 5:30 അങ്ങോട്ട് പോയപ്പോൾ തന്നെ ജോമി ഏല്പിച്ചിരുന്നു തിരിച്ചുള്ള വണ്ടി ഡ്രൈവിംഗ്. വണ്ടി ഓടി തുടങ്ങിയത് മുതൽ ബാക്കി എല്ലാവരും ഉറക്കം. 8:15 ആയപ്പോൾ കൊച്ചിയിലെ റൂമിൽ എത്തി. സൊ ഫാർ സൊ ഗുഡ് എന്ന് സിനിമ സ്റ്റായിലിൽ പറഞ്ഞു നാലു പേരും നാലു വഴിക്ക് നാലു തിരക്കിലേക്ക്