Popular Posts

Saturday, January 23, 2016

സൂചിപ്പാറ വെള്ളച്ചാട്ടം

വയനടാൻ കാറ്റു വന്നു വിളിച്ചപ്പോൾ - 9  
===================================
സൂചിപ്പാറ വെള്ളച്ചാട്ടം
----------------------------------------
പനമരം - കല്പറ്റ - മേപ്പടി - സൂചിപ്പാറ വഴിയാണ് യാത്ര. ഏകദേശം 50 km റിൽ കുടുതൽ ദുരമുണ്ട്. വയനാട്ടിലെ ഏതൊരു വഴി പോലെ കാഴ്ചയുടെ പോടിപുരം തന്നെ. വഴികിരുവശവും വളർന്നു നിൽക്കുന്ന ഒരു പക്ഷെ സായിപ്പാന്മാർ വെച്ച എന്നെകളും ഒരു പാട് മുതിർന്ന ആ തേയില ചെടികൾ ഒരുക്കുന്ന മനോഹര കാഴ്ച വകുകൾക്കും വരകൾക്കും അപ്പുറമാണ്. ഇരുൾ മുടിയ ആകശം ഇടക്ക് ഒന്ന് പെയ്തു തുടങ്ങി. ചെറുതായി വന്നും പോയിരുന്നു. മഴകലമല്ലേ പെയട്ടെ. ഞങ്ങൾ മഴ വസ്ത്രങ്ങളുമായി യാത്ര തുടർന്ന് കൊണ്ടിരുന്നു.

നിണ്ടാ യാത്രക്കൊടുവിൽ സൂചിപ്പാറ വെള്ളച്ചാട്ടത്തിൻറെ മുകളിൽ എത്തി. പാസ്സുമായി വെള്ള ചാട്ടം ലക്ഷ്യമാക്കി നടന്നു തുടങ്ങി. ടിക്കറ്റ് ചെക്ക് ചെയുന്ന സ്ഥലത്ത് വലിയ ചെകിംഗ് തന്നെ ആണ്. ബാഗ്‌ മൊത്തം തുറന്നു പരിശോധിച്ച്. കൈയിൽ ഉണ്ടായിരുന്ന ഭക്ഷണം എല്ലാം വാങ്ങി അവിടെ വെച്ചു. പ്ലസ്റ്റിക്ക് കുപ്പിയിൽ ലേബൽ ഒട്ടിച്ചു തന്നു. തിരിച്ചു വരുമ്പോൾ കുപ്പി ഇല്ലേൽ ഫൈൽ അടക്കണം.കല്ല്‌ പാകിയ വഴിയിലുടെ താഴേക്ക്. വഴിയുടെ രിതി കണ്ടാൽ അറിയാം  ഇറക്കമാണ് കുതന്നെ ഉള്ള ഇറക്കം.

ഒരു കിലോമിറ്റർ ദുരം കഴിഞ്ഞു ഒരു വച്ച് പോയിന്റ് ഉണ്ട് അവിടെ നിന്നാൽ താഴെ കാണുന്ന കാഴ്ച വളരെ മനോഹരമാണ്. പേരറിയാത്ത മല മുത്തച്ഛൻ ഒന്നവിടെ തലയുയർത്തി നിൽക്കുന്നു. കുറച്ചു ഫോടോ എടുപ്പുകൾക്ക് ശേഷം നടപ്പ് തുടർന്നു. അവിടെ നിന്നങ്ങോട്ട് കൽപടവുകൾ ആണ്. ചിലപ്പോൾ വളരെ കുത്തന്നെ ആകും. കുറച്ചകലെയായി വെള്ളത്തിന്റെ ഇരമ്പൽ കാതുകളിൽ വന്നടിക്കുന്നു. ആ ശബ്ദം അറിയാതെ കാലുകളെ വേഗത്തിൽ ആകിയോ.
ദുരെ നിന്നെ വെള്ളച്ചാട്ടം കാണാൻ കഴിയും. മുകളിൽ നിന്ന് വെളളം താഴേക്ക് എടുത്ത് ചാടുന്നു.ചാട്ടത്തിന്റെ ശക്തിയിൽ വെള്ളം ചിനിചിതറുന്നു. അവിടെ നിറയുന്ന ജല ബഷ്പ്പം മഴ തുടങ്ങിയോ എന്ന് പല വട്ടം ഞങ്ങൾക്ക് സംശയതിന്നു ഇട വരുത്തി. താഴെ കുറെ ആളുകൾ കുളിക്കുനുണ്ട്. മുകളിൽ ഇപ്പോൾ കാണുനത് ഒരു വശത് മാത്രമാണ് വെള്ളം ചാടുന്നത് അത് മഴ കാലത്ത് പുർണമായി കവിഞ്ഞു ഒഴുകും അപ്പോൾ ഇവിടെ വരെ ഇറക്കില്ല. മുകളിൽ നിർത്തി കാണിക്കുകയെ ഉള്ളു. കാലവർഷം ശക്തി കുടി വരുന്നതിനാൽ അതികം കഴിയും മുൻപ് അടക്കും എന്ന് . കാവൽക്കാരൻ ചേട്ടൻ പറഞ്ഞു. സമയം നാലു കഴിഞ്ഞു. തിരിച്ചു പോകാൻ പടവുകൾ കയറി തുടങ്ങി. ഇറങ്ങുന്ന പോലെ സുഖമുള്ള പണി അല്ലാലോ കയറുക്ക.

മുകളിൽ എത്തിയപ്പോൾ മഴ ശക്തി പ്രാപിച്ചു. മഴയുടെ മട്ടും ഭാവവും കണ്ടിട്ട് കുറയുന്ന ലക്ഷണവുമില്ല. ഏതായാലും പുറപെടുക തന്നെ. മഴ കോട്ടും അണിഞ്ഞു. മഴയുടെ ഏഴു വർണങ്ങളും രുചിച്ചു. കോഴികൊടിന്റെ തിരക്ക് ലക്ഷ്യം വെച്ച് ഞങ്ങൾ യാത്ര തുടങ്ങി. അതികം തണുപ്പികാതെ മഴ മാറി. മാരിവില്ലിന്റെ കുട നിവര്തിയാണ് ചുരം ഞങ്ങളെ സ്വികരിച്ചത്. കാഴ്ചകൾ കണിലും മനസിലും നിറച്ചു. ഇന്നിയും കാണാൻ പലതും വയനാടിൽ ബാകി വെച്ച്. ഇരുൾ മുടിയ ചുര വഴികളിൽ വാഹന നിരയുടെ ഒപ്പം ഞങ്ങളും കു‌ടി. 500 കുടുതൽ കിലോമിറ്റർ സഞ്ചരിച്ച എൻറെ ആദ്യ വലിയ ബൈക്ക് യാത്രക്ക് ഇവിടെ തിരശില വിന്നു.
അവസാനിച്ചു



സൂചിപ്പാറ വെള്ളച്ചാട്ടം - 

Soochipara Falls - soochipara waterfalls

കുറുവ ദ്വീപ്


വയനടാൻ കാറ്റു വന്നു വിളിച്ചപ്പോൾ - 8 
===================================
കുറുവ ദ്വീപ്
-----------------------

തോൽ‌പെട്ടിയിൽ നിന്ന് ഏകദേശം 23 km ദുരെ ആണ് കുറുവ ദ്വീപ്. ഇടക്ക് കുറച്ചു റോഡുകൾ വന്നു ചെരുന്നതിനാൽ വഴി ചോധിക്കുനത് നന്നാവും. 10 മണിക്ക് ഞങ്ങൾ കുറുവ ദ്വീപ് പരിസരത്ത് എത്തി. ബാഗും മറ്റും അവിടെ ഉള്ള ക്ലോക്ക് റുമിൽ വെച്ചു. 11 മണിക്കന്നു ആദ്യ സംഖവുമായി മുളയിൽ തിർത്ത ചങ്ങാടം അക്കരക്ക് പോകുക 10:30 കഴിഞ്ഞേ പാസ്‌ കൊടുക്കു. ഒരു പാട് സഞ്ചാരികൾ അവിടെ. ഈ യാത്രയിൽ ഇത്രയും സഞ്ചാരികളെ മറ്റൊരിടവും കണ്ടിട്ടില്ല. ക്യാമറക്കും പാസ്‌ ഉണ്ട്. പാസ്സ് എടുത്ത് ഒരുപാടു സഞ്ചാരികളിൽ ഒരാളായി ഞങ്ങളും ചങ്ങാടം ലക്ഷ്യമാകി നടന്നു. ചങ്ങാടം എന്ന് പറയുമ്പോൾ ചെറുതായി കണ്ണാലെ. ഒരുമിച്ചു 50 ആളുകൾ എങ്കിലും യാത്ര ചെയവുന്ന വലിപ്പമുണ്ട്‌. മുള്ളകൾ പരസ്പ്പരം സ്ക്രു ചെയ്ത് മുറുകിയിരിക്കുന്നു. അടിയിലെ പലകളിൽ വെള്ളം കാണണം. ആളുകൾ നിറയാൻ കാത്തിരുന്നു. കുറുവ ദ്വീപിലേക്ക് കെട്ടിയിരിക്കുന്ന വടങ്ങളിൽ പിടിച്ചു വലിച്ചാണ് ചെങ്ങടം നിക്കുന്നത്. രണ്ട് യുണിഫോം ധരികളാണ് വലിച്ചു നിക്കുന്നത്. അതികം താമസിക്കാതെ അകര എത്തി.

കുറുവ ദ്വീപിലേക്ക് ആവേശവുമായി നടന്നു തുടങ്ങി. ഒരു സങ്കം തിരക്കിട്ട് എങ്ങോ ഓടുന്നത് കണ്ടു. ഏതായാലും ഞങ്ങൾക്ക് തിരക്കില കണ്ടു മണ്ണിനെയും മരത്തെയും അറിയാൻ തന്നെ ആണ്  വന്നത്. ആദ്യ കാണുന്നത് തന്നെ മുളയിൽ നിർമിച്ച ഒരു പാലമാണ്. അത് കഴിഞ്ഞു നടന്നു തെളിഞ്ഞ വഴിയന്നു. പേരറിയാത്ത കുറെ മരങ്ങളും ചെടികളും ഇരുവശത്തായി ഉണ്ട്. മറ്റൊരു കരയിൽ നിന്നും കുറുവ ദ്വീപിൽ എത്താം അതുവഴി വരുന്നവർ വന്നു കയറുന്ന സ്ഥലത്ത് കുറെ ബോർഡുകൾ ഉണ്ട് ഞങ്ങൾ ഏകദേശം പകുതി ദുരം പിന്നിടിരിക്കാം. വിരുനെത്തുന്ന പക്ഷികളും മരങ്ങളും എല്ലാം അതിൽ പറയുന്നുണ്ട്.
വളഞ്ഞു തിരിഞ്ഞു പോകുന്ന മാണൽ പതയിലുടെ ഞങ്ങൾ നടന്നു കൊണ്ടിരുന്നു. അവസാന ഭാഗത്തായി കബനി പുഴയെ അനുഭവിക്കാൻ അവസരമുണ്ട്. ആദ്യം തിരക്കിട്ടു പോയ ചങ്ങാതിമാർ അവിടെ ചാടി മറിയുണ്ട്. ഇങ്ങനെ ഒരു അവസരം ഞങ്ങൾക്ക് അറിയില്ലായിരുന്നു. അതിനാൽ ഒരു മുഖം കഴുകലിൽ അവസാനിപ്പിച്ചു ആ കുളിർ ജല സ്പർശം.
ഇന്നിയും കാഴ്ച്ചകൾ ഞങ്ങളെ വിള്ളിക്കുന്നതിനാൽ തിരിച്ചു നടക്കാൻ നിർബന്ധിതമായി. ഞങ്ങൾ എത്തിയപ്പോൾ ചങ്ങാടം അക്കരക്ക് തിരിച്ചിരുന്നു. അൽപ സമയ കാത്തിരിപ്പ് വേണ്ടി വേണ്ടി വന്നു അത് മടങ്ങി എത്താൻ. ബാഗും ബൈക്കുമായി സൂചിപ്പാറ വെള്ളച്ചാട്ടം ലക്ഷ്യമാക്കി ഞങ്ങൾ നിങ്ങി തുടങ്ങി
തുടരും ...........

തോൽ‌പെട്ടി

വയനടാൻ കാറ്റു വന്നു വിളിച്ചപ്പോൾ - 7 
===================================
​തോൽ‌പെട്ടി
--------------------

സുര്യൻ കൃത്യസമയം തന്നെ പാലിചിരിക്കും. ഞങ്ങൾ ഉറങ്ങി പോയി അലാറം അടിക്കുനത് കേട്ടാണ് ഉണർന്നത്. മനസും ശരിരവും രണ്ടാം ദിവസ യാത്രക്ക് തയാറായി. ഇന്ന് ആദ്യം കുരുവ ദിപിൽ പോകാനായിരുന്നു പ്ലാൻ എന്നാൽ വഴിയിൽ വെച്ച് തോൽ‌പെട്ടിയുടെ ബോർഡും കുറഞ്ഞ ദുരവും വണ്ടി അങ്ങോട്ട്‌ തിരിഞ്ഞു. നല്ല മനോഹരമായ കാനന വഴി. അതിൻറെ വഷ്യതയുമയി വളഞ്ഞു പുളഞ്ഞു പോകുന്നു. കൊച്ചു കയറ്റവും ഇറക്കവും താളവും ലയവുമയി ഒപ്പം ഉണ്ട്. നല്ല തെളിഞ്ഞ കാലാവസ്ഥയിൽ കാഴ്ചകൾ കുടുതൽ മനോഹരമായി.
തോൽ‌പെട്ടി ചെക്ക് പോസ്റ്റിൽ നിന്ന് വന സവാരിക്ക് അവസരം ഉണ്ട്. കുറുവ ദ്വീപ് ഒരു ആണല്ലോ ഞങ്ങളുടെ ലക്ഷ്യം അതിനാൽ അവിടെ അതികം നിന്നില്ല. വണ്ടി തിരിച്ചു. വഴിയിൽ കുറെ കുരങ്ങന്മാർ നിൽക്കുനത് കണ്ടു വണ്ടി സ്ലോ ആകിയപ്പോൾ അതിനപ്പുറം രണ്ടു കണ്ണുകൾ ഞങ്ങളെ തുറിച്ചു നോക്കുനതായി തോന്നി ഞാൻ ബൈക്ക് നിർത്താൻ പറഞ്ഞു. റോഡിനു വശങ്ങളിലായി നിൽക്കുന്ന കടുകൾക്കപുറത്ത്. ഒരു കുട്ടി മാൻ ഒന്നല്ല ഒരുപാടുണ്ട്. കാമറയിക്ക് പിടിതരാതെ എങ്ങോ ഓടി മറഞ്ഞു. അവിടെ ഇറങ്ങുന്നത് നിയമ വിരുദ്ധമാണ് അത് ചിന്തകളിൽ ഉണ്ടായത് കൊണ്ട് കുടുതൽ നിൽകാതെ വണ്ടി എടുത്ത്. വന്ന വഴിയിൽ തിരിച്ച്. കുറുവ ദ്വീപ് ലക്ഷ്യമാകി.
മാനന്തവാടി - തോൽപെട്ടി  26 km