Popular Posts

Wednesday, September 3, 2014

ആദ്യ സ്കുള്‍ ദിനo

ഓര്‍മ്മയില്‍ ഇന്നും മഴ നന്നഞ്ഞതിന്‍െറ കുളിരുണ്ട് , ആദ്യ സ്കുള്‍ ദിനത്തിന് ,,,

ആദ്യ സ്കുള്‍ അല്‍മനാര്‍ ഈരാറ്റുപേട്ട ആണ് .സംഭവ ബഹുലമായ ഒരാഴ്ച കെണ്ട് ഞാന്‍ ആ സ്കുളില്‍ നിന്നു വിടാ പറഞ്ഞു.

ഇപ്പോള്‍ കാണുന്ന പോലെ അധികം പാവം ഒന്നും അല്ലായിരുന്നു അന്നു ഞാന്‍. രാവിലെ പിടിച്ച് വലിച്ചായിരുന്നു സ്കുളില്‍ എത്തിച്ചിരുന്നത് . എന്നിക്കായ് മാത്രം ഒരു ഓട്ടേ കാരനെ വാപ്പച്ചി ഏര്‍പ്പാടക്കിയിരുന്നു.‍ അതെന്നും എന്നിലെ കുറുബനെ തള്ളക്കാന്‍ മതിയായില്ലാ. രാവിലെ എണീറ്റത് മുതല്‍ ഞാന്‍ കരയും. വീടിനു ചുറ്റും പലവട്ടം ഓടിച്ചാണ് ഓട്ടേയില്‍ കയറ്റുക. ഇന്നും ഉമ്മച്ചി പറയുന്നത് ഞാന്‍ ഓര്‍ക്കുന്നു '' എന്‍െറ മുന്നു മക്കള്‍ ഒരു മടിയും കാട്ടീയില്ലാ. ഇവന്‍ എന്താ ഇങ്ങനെ..? ''

അവസാനം വാപ്പച്ചിയും ഉമ്മച്ചിയും ആ തിരുമാനം എടുത്തു, തല്‍കാലം ഇവനെ ഈ വര്‍ഷം പഠിക്കാന്‍ വിടണ്ടാ.

അടുത്ത വര്‍ഷം വീണ്ടും പുതിയ സ്കുള്‍ . എന്നാല്‍ ആ വര്‍ഷം മുതല്‍ ഞാന്‍ മിടുക്കനായി പഠിക്കാന്‍ പോയി തുടങ്ങി.

സ്വര്‍ണ്ണ തെപ്പി

കിഴക്ക് വെള്ളി വെളിച്ചം വിഴുന്നതിനു മുബേ പള്ളിയില്‍ നിന്ന് തക്ബിര്‍‍ കേള്‍ക്കാന്‍ തുടങ്ങി . ആ മധുരിത നാധത്തില്‍ ആന്നു ഞാന്‍ ഉറക്കം ഉണര്‍ന്നത് . പെരുനാള്‍ ആവേശം എന്നിക്ക് വല്ലാത്ത ഉന്നര്‍വ് നല്‍ക്കി . ഉന്നര്‍വിന്ന് കാരണങ്ങള്‍ പല്ലതാ , ഇന്ന് ആദ്യമായി ബാപ്പച്ചിയുടെ കുടെ പള്ളിയില്‍ പോകും, പുതന്‍ ഉടുപ്പും ഇട്ട് , അതില്‍ പ്രധാനം ബാപ്പച്ചി മധുരയില്‍ നിന്നു കെണ്ട് വന്നാ സ്വര്‍ണ്ണ നൂല്ലിന്നാല്‍ തിര്‍ത്ത തെപ്പിയാണ്. ആ തെപ്പി ആരു കണ്ടാലും ഒന്നുകുടി നോക്കും . അത്റക്കു മനോഹരം അണ് . ഉടുപ്പും തെപ്പിയും കുറച്ച് ദിവസമായി ഇടുന്ന ദിവസവും കാത്തു ഞാന്‍ ഇരിക്കുന്നത്.'' ഇവിടെ ഒരാള്‍ക്ക് നോബില്ലോലും പെരുന്നാള്‍ വരാന്‍ തിരക്കായി '' ഉമ്മച്ചി എന്നെ കളിയാക്കി പറഞ്ഞു. എന്നിക്ക് എപ്പോഴും പുതിയ ഉടുപ്പ് അലമാരിയില്‍ നിന്നു എടുത്ത് കണാണ്ണം അതിനു ഉമ്മച്ചിയുടെ സമയമാണു കളയുന്നത്. പിന്നെ പെരുന്നാ‍ പെടിയും.

ഉമ്മച്ചി ആണ് എന്നെ കുളിപ്പിച്ചത് . പിന്നെ ബാപ്പച്ചി, ഉമ്മച്ചി , കാക്കാ, ഇക്കാ, ഇത്താ, ഞാന്‍ എല്ലാവരും ഒരുമിച്ച് നാസ്താ, അതില്‍ പെരുന്നാള്‍ വിഭവം ''തിക്കിടി'' ഞാന്‍ അന്ന് കുഴഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കില്ലാ അതിന്നാല്‍ പത്തിരിയും കോഴി കറിയും ആണു ഞാന്‍ ‍ കഴിച്ചത്.

ഷര്‍ട്ടും പാന്‍ടും ഇട്ടു തന്നത് ഉമ്മച്ചി യാണ് . കണ്ണാടിയില്‍ എന്‍െറ രൂപം കണ്ടപ്പോള്‍ എന്നിക്ക് അല്പം മതിപ്പ് തേന്നി '' ഞാന്‍ ഒരു കെച്ചു സുന്ദരന്‍ തന്നെ '' പിന്നെ സ്വര്‍ണ്ണ തെപ്പിയും . തെപ്പി വെച്ചു പോകുന്നത് ഓര്‍ത്തപ്പോള്‍ എന്നിക്ക് നാണമായി . ഉമ്മച്ചിയെട് ഞാന്‍ പറഞ്ഞു'തെപ്പി വേണ്ടാ ' . ഉമ്മച്ചി സമ്മതിച്ചില്ലാ . ഉമ്മച്ചിയുടെ നിര്‍ബന്ധതിന്നു വഴങ്ങി തെപ്പി വച്ചു.

ബാപ്പച്ചിയുടെ കൈനറ്റിക്ക് ഹേണ്ടയില്‍ ഞാനും ബാപ്പച്ചിയും . പിറകില്‍ പിടിച്ച് ഇരിക്കുബോഴും ഇടക്ക് ഇടക്ക് ആധി പിടിച്ചു തലയില്‍ തപ്പി നോക്കും, അവിടെ എന്‍െറ സ്വര്‍ണ്ണ തെപ്പി ഉണ്ടോ എന്ന്. അങ്ങനെ ഞങ്ങള്‍ പള്ളിയില്‍ എത്തി. അവിടെ എന്നെ കാത്തിരുന്നത് അല്‍ഭുതങ്ങളുടെ മറ്റൊരു ലോകമാണ്. സാധരണ കല്ല്യണ വീടില്‍ കാണുന്നാ അത്യക്ക് ആള്‍. എല്ലാവരും എന്നെ തുറിച്ചു നോക്കുന്നതായി എന്നിക്ക് തോന്നി. അതോ എന്‍െറ സ്വര്‍ണ്ണ തെപ്പിയിലണോ.
അങ്ങനെ 'ഒളു' എടുക്കുന്ന സ൧ലത് എത്തി അവിടെ അതാ അന്‍ബത് എന്നത്തിനു മുകളില്‍ കാണും ടാപ്പ്. ബാപ്പച്ചി പറഞ്ഞു കുട്ടിക്കള്‍ ഒളു എടുക്കന്‍ണ്ടാ . ആള്‍ക്കരെയും ടാപ്പും എല്ലാം കുടി കണ്ടപ്പോള്‍‍ ഞാന്‍ ഒരു നിലാ വെള്ളിച്ചത്തില്‍ ഇറങ്ങിയ കോഴിയുടെ അവസ്ഥയിലായി.

ബാപ്പച്ചി എന്നെയും കുട്ടി പ്രധനാ ഹാളില്‍ എത്തി . അവിടെ ഇമ്മാം വന്നിട്ടില്ലാ അവിടെ ഞങ്ങള്‍ ഇരുന്നു. ബാപ്പച്ചി പറഞ്ഞു ഞാന്‍ ചെയ്യുന്നത് നോക്കി നമസ്കരിക്കണം. ഞാന്‍ സമ്മതം അറീച്ച് തല കുല്ലുക്കി. അപ്പോളെക്കും ഇമ്മാം എത്തി പ്രസംഗം തുടങ്ങി . അതു കഴിഞ്ഞു ഖുതുബ. ഖുതുബയില്‍ ഇമ്മാം വാള്‍ എടുത്ത് പിടിച്ചത് പുതിയ അനുഭവം ആയി. നമസ്കാരത്തില്‍ ബാപ്പച്ചിയെ നേക്കി എല്ലാം ചെയ്യ്തു പക്ഷെ തെറ്റാണ് കുടുതല്‍.

പള്ളിയില്‍ നിന്നു ഉമ്മാമ്മയുടെ അടുതോക്ക് പോയി. അവിടെ നിന്നു അടുത്ത വിട്ടിലെക്ക്
അങ്ങനെ എല്ലാവരെയും സന്തര്‍ശിച്ച്. അവസനം സ്വന്തം വീടിലെക്ക് മടങ്ങി.പെരുന്നാള്‍ ദിവസത്തെ ഒരു പതിവു യാത്രയാണ് ഇത്. എല്ലാരും എന്നിക്ക് തന്ന പെരുന്നാ പെടിയും എന്‍െറ കൈവശം ഉണ്ടയിരുന്നു . ബാപ്പച്ചി ഉമ്മാമ്മയെട് പറഞ്ഞപ്പോളണ് നമസ്കാരത്തില്‍ ഞാന്‍ കാട്ടിയ മന്‍ണ്ടതരങ്ങള്‍ മനസ്സിലായത്.

ബാപ്പച്ചിയുടെ ഒപ്പം പള്ളിയില്‍ പോയ ആദ്യതെ പെരുന്നാളും അവസാനത്തെ പെരുന്നാളും അതായിരുന്നു. ഓര്‍ക്കാന്‍ ഒരു പിടി ഓര്‍മ്മക്കള്‍ തന്നു ബാപ്പച്ചി എന്നെ തന്നിച്ചാക്കി ഈ ലോകത്തു നിന്നു പോയിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു , എന്നാലും ആദ്യ പെരുന്നാള്‍ ചിന്തകള്‍ എന്നെ കണ്ണീരില്ലാക്കുന്നു.

-നസിബ് വി.പി-