Popular Posts

Thursday, January 12, 2017

2014- ൽ തെണ്ടി തിരിഞ്ഞു UAE നഗരത്തിൽ - 2

ഇപ്പോൾ യാത്ര തുടങ്ങിയിട്ട് രണ്ടു മണിക്കൂർ കഴിഞ്ഞു. എന്നിൽ നിറഞ്ഞു കവിയുന്ന സൂത്രിക്കാൻ ഉള്ള ആവശ്യം കൂടി വന്നു. സഹിക്കാൻ കഴിയുന്ന പരുതിയിൽ തന്നെ എന്നാലും ;-) എ സി ഒന്ന് ഓഫ് ആയിരുന്നേൽ കുറച്ച് സമാധാനം കിട്ടുമായിരുന്നു. പിരിമുറുകവുമായി അബുദാബി ലക്ഷ്യമാക്കി ബസ് ഓടി കൊണ്ടിരുന്നു.

ബസ് al shahama എന്നാ കൊച്ചു നഗരത്തിൽ എത്തി. കുറച്ച് കടകളും ഹൈപ്പർ മാർക്കറ്റും  ഉള്ള ഒരു ചെറു നഗരം. അവിടെ ബസ് ഹോൾഡിങ്ങോന്നുമില്ലാ ബസ് അവിടെ നിർത്തി രണ്ടു യാത്രക്കാർ കയറി ബസ് വിണ്ടും ഓടി തുടങ്ങി. പിരിമുറുക്കം കൂടി വരുന്നു. ഇന്നി എത്ര ദൂരം എത്ര സമയം ഒരു എത്തും പിടിയുമില്ല. ഉള്ളിലെ പിരിമുറുകമാവും പുറത്തെ കാഴ്ചകളിൽ അത്ര ഭംഗിയില്ല

വീണ്ടും കുറച്ച് നേരത്തെ യാത്ര കൊണ്ട് ബസ് നഗര വഴികളിൽ എത്തി പാലങ്ങളും മാനം മുട്ടുന്ന കെട്ടിടങ്ങളും ഉള്ള അബുദാബി നഗരം.    ഒരു വശത്ത് കായൽ ആണോ കടലാണോ എന്നാറിയില്ല ഒരു ജലാശയം ഒപ്പം ഉണ്ട്. അതിന്റെ തീരത്ത് ഒരു ചെറിയ ഉദ്യാനം അതിൽ മനോഹരങ്ങളയാ വാട്ടർ ഫൗണ്ടൻ. ഒന്നും പ്രവർത്തിച്ചു തുടങ്ങിട്ടില്ല. ആ ഉദ്യത്തിൽ സന്ദർശകർ ആരും ഇല്ലാ. കുറച്ച് പരിചാരകർ അല്ലത്തെ ആരും അവിടെ ഇല്ലാ. ആ ജലാശയ തീരത്ത് കുറച്ച് ആളുകൾ ചുണ്ട ഇട്ട് മീൻ പിടിക്കുണ്ട്. നമ്മുടെ നാട്ടിൽ മീൻ പിടിക്കുന്നവരെ ഓർത്ത് പോയി. തലയിൽ ഒരു തോർത്ത് കെട്ടി ഒരു ലുങ്കി മുണ്ടും ചുറ്റി. ഉണങ്ങിയ ചൂണ്ട പന കമ്പിൽ മീൻ പിടിക്കുന്നത്. നാട്ടിൻ പുറ സുഗന്ധം ഉള്ള നല്ല ഒരു കാഴ്ചയാണ്. ഇവിടെ കാണുന്നത് നിക്കറും ഇട്ട് ആധുനിക ചൂണ്ടയും ഇട്ടിരിക്കുന്ന ഈ അപ്പുപ്പന്മാരെ എന്നിക്കു തീരെ പിടിച്ചില്ല.
പലപ്പോഴും അബുദാബി ചിത്രങ്ങളിൽ കാണാറുള്ള ആ ഇരട്ട കെട്ടിടങ്ങൾ ദൂരെയായി കാണാൻ കഴിഞ്ഞു. ബസ് കുറച്ച് സമയ ഓട്ടം കൊണ്ട് ബസ് സ്റ്റേഷനിൽ എത്തി. ബസ് എത്തിയ ഉടൻ ടോയ്‌ലറ്റ് അനോക്ഷിച്ചു ഓടുകയായിരുന്നു ഓടുകയായിരുന്നു. ടോയ്‌ലറ്റിൽ പൈസ ഒന്നും കൊടുക്കണ്ട. അവിടെ ചെന്ന് ഉള്ളിൽ നിറഞ്ഞു കൂടിയ ബാധ്യതകൾ ഒഴുകി കളഞ്ഞപ്പോൾ ആണ് ഒരു സമാധാനം ആയത്. അപ്പോൾ ആണ് ഞാൻ ഇവിടെ എന്തിന് വന്നു എന്നാ ചിന്തയിൽ മടങ്ങി എത്തിയത്. ഇന്നി NCC അമൻ എന്നാ കമ്പനി തേടി പിടിക്കണം. ബസ് സ്റ്റേഷനിൽ ആളെ ഇറക്കി മടങ്ങിയ ഒരു ടാക്സിയിൽ കയറി. കൈയിൽ എഴുതി വെച്ചിരുന്ന അഡ്രസ്സ് നൽകി. ഡ്രൈവർ പാകിസ്താനി ആണ്. ഒന്ന് രണ്ടു നൽകവലയും സിഗ്നൽ കവലയും കടന്നു കാർ ഓട്ടം തുടർന്ന് കൊണ്ടിരുന്നു. മീറ്ററിലെ സംഖ്യ ഉയരുന്നതിനു അനുസരിച്ച് എന്റെ നെഞ്ചിടിപ്പ് കൂടി കൊണ്ടിരുന്നു. ഏതായാലും 8 ദിർഹം ആയപ്പോൾ സ്ഥലത്ത് എത്തിച്ചു ആ അയൽപക്കകാരൻ. മുന്നിൽ കാണുന്ന ബഹു നില കെട്ടിടം കാട്ടി അയാൾ പറഞ്ഞു മുകളിൽ ആണ് നിങ്ങൾ പറഞ്ഞ കമ്പനി.

ദുബൈ, ഷാർജ എമിറേറ്റുകളിൽ മിനിമം ടാക്സി ചാർജ് 10 ദിർഹം ആണ്. എന്നാൽ അബുദാബിയിൽ അത് 5 ദിർഹം ആണ് (2014 ൽ ഇപ്പോൾ എങ്ങനെ എന്നത് അറിയില്ല). 11 ആം നിലയിൽ ആണ് എനിക്ക് പോവാൻ ഉള്ള കമ്പനി ഓഫീസ് ലിഫ്റ്റിൽ കയറി മുകളിൽ എത്തി. താഴെ നിന്നു തന്നെ കമ്പനിയുടെ റും നമ്പർ മനസിലാക്കിയിരുന്നു. ആ ഓഫിസിലെ റിസപ്‌ഷനിൽ ഇരിക്കുന്ന ഫിലിപ്പിൻ യുവതിയോട് വന്ന കാര്യം പറഞ്ഞു. ഫോൺ വഴി അകത്തു ആരോടോ കാര്യം അറിയിച്ചു. വെയ്റ്റ് ചെയ്യാൻ പറഞ്ഞു മുന്നിലെ സോഫയിൽ ഞാൻ ഇരുന്നു സമയം കുറെ ഇഴഞ്ഞു നീങ്ങി ഞാൻ അവിടെ ഇരിക്കുന്ന കാര്യം പോലും അവർ മറന്ന പോലെ. കുറച്ചു കഴിഞ്ഞു അവരുടെ ഫോൺ വീണ്ടും ചിലച്ചു അത് എടുത്ത് എന്തോ മൊഴിഞ്ഞ ശേഷം അവർ എന്നെ വിളിച്ചു. എന്റെ സി വി തരാൻ അവശ്യ പെട്ടു. അത് വാങ്ങി വെച്ചതിന്ന് ശേഷം അവർ അറിയിച്ചു ഇന്റർവ്യൂ ഡേറ്റ് വിളിച്ച് അറിയിക്കാം എന്നത്. കോപ്പ് ഇതിനാണോ ഇത്ര നേരം എന്നെ ഇവിടെ കുത്തിപിടിച്ചു ഇരുത്തിയത് എന്ന് മനസിൽ ചീത്ത വിളിച്ച്. നന്ദി പറഞ്ഞു ഞാൻ ആ ഓഫിസിൽ നിന്ന് ഇറങ്ങി. കുറെ മലയാളികളെ ആ ഓഫിസിൽ ഞാൻ കണ്ടിരുന്നു.

നല്ല വിശപ്പ് തോന്നി തുടങ്ങിയിരിക്കുന്നു. ആ വലിയ ബില്ഡിങ്ങിന് താഴെ ഒരു കഫാറ്റീരിയ ഉണ്ട്. മുൻപ് മുകളിലേക്ക് കയറിയപ്പോൾ തന്നെ അത് കണ്ടിരുന്നു. സാധരണകരായ ആളുകടെ അന്നദ്ധതാവ് ആണ് ഇത്തരം കഫാറ്റീരിയ. കുറച്ച് ദിർഹം വയർ നിറച്ച് ഭക്ഷണം. പതിവ് പോലെ ഒരു മലയാളിയാണ് ആ കട നടത്തുന്നത്. പൊറോട്ട സാൻഡ് വിച് ആൻഡ് ചായ കുടിച്ചു. ലഹു സാധാനകൾ അല്ലാതെ മറ്റെലം തീർന്നിരിക്കുന്നു. എന്നാൽ ഉച്ച ഐറ്റങ്ങൾ തുടങ്ങിയുമില്ല ആ ഇട സമയത്ത്. വിശപ്പിന്ന് തെല്ല് ശമനം വന്നു.

അടുത്ത യാത്രാ അബുദാബി ഹെൽത്ത് അതോറിറ്റിയുടെ അടുത്ത് ഉള്ള ഒരു വല്യ ഹോട്ടൽ ഗ്രുപ്പിന്റെ ഹെഡ് ഓഫീസ് ലക്‌ഷ്യം വെച്ചാണ് (വർഷങ്ങൾക്ക് ഇപ്പുറം ഇത് എഴുതുന്ന സമയം ആ ഹോട്ടലിന്റെ പേര് ഓർമയുടെ സ്‌മൃതി പടലങ്ങളിൽ നിന്ന് മറഞ്ഞിരിക്കുന്നു)അവിടെ എത്താൻ ഉള്ള അടയാളം ആണ് ഈ ഹെൽത്ത് അതോറിറ്റി ഓഫിസ്. അതിന് ആദ്യം ബസ് സ്റ്റോപ്പിൽ എത്തണം എയർപോർട്ട് റോഡിൽ ബസ് ഓടുന്ന ബസ് സ്റ്റോപ്പ്. വിണ്ടും ഒരു ടാക്സിയിലേക്ക് അതിലും മുൻപ് ഉള്ളത് പോലെ പാകിസ്ഥാനി ആണ്. സാരഥിയോട് അറിയുന്ന മുറി ഹിന്ദിയിൽ കാര്യം പറഞ്ഞു. ആൾക്ക് മനസ്സിലായോ എന്തോ ഏതായാലും കുറച്ച് ഓട്ടം കൊണ്ട് ഒരു വെയിറ്റിംഗ് ഷെഡിൽ എന്നെ ഇറക്കി മിനിമം ചാർജ് ആയാതെ ഉള്ളു.

വെയ്റ്റിംഗ് ഷെഡിന് വശത്ത് ഒരു പള്ളിയും ലുലു ഹൈപ്പർ മർക്കറ്റും ഉണ്ട്. ളുഹർ നമസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്ന് ആളുകൾ ഇറങ്ങുന്നു. എല്ലാരും മലയാളികൾ തന്നെ നിസ്കാരം കഴിഞ്ഞു പോകാൻ ഉള്ള സ്ഥലവും ബസും അനേഷിക്കാം എന്ന് കരുതി. ഒറ്റ നിലയിൽ തീർത്ത മനോഹരമായ വലിയ പള്ളി. നമ്മുടെ നാട്ടിൽ പള്ളികൾ പൊതുവെ ഒരുപാടു നിലകൾ ആയിട്ടാണ് നിർമിക്കുന്നത് എന്നാൽ ഈ വിദേശ നാട്ടിൽ ഇത് വരെ കയറിയതും കണ്ടതും അറിഞ്ഞതുമായ പള്ളികൾ എല്ലാം ഒരു നിലയാണ്. എന്ന് കരുതി ചെറുതോന്നും അല്ലാ നമ്മുടെ നാട്ടിൽ ഒരു മൂന്നു നില വരുന്ന വലിയ പള്ളിയിൽ കൊള്ളുന്ന അല്ലെങ്കിൽ അതിൽ അധികവും ആളുകളെ കൊള്ളാൻ കഴിയുന്നവയാണ് ഇവിടെ ഉള്ള പള്ളികൾ. എന്തോ ആ വലിയ പള്ളിയുടെ ഉള്ളിൽ നിൽക്കുബോൾ നമ്മൾ വളരെ ചെറിയ ജീവികളായി തോന്നും.  ലില്ലിപുട്ടിൽ എത്തിയ ഗള്ളിവറെ പോലെ ഒരു അനുഭവമാണ്. ഓരോ ആ വലിയ പള്ളികളും എന്നിക്ക് സമ്മാനിക്കുക

ലുലുവിലെ യൂണിഫോം ഇട്ടാ ഇക്കാ കണ്ടപ്പോൾ തന്നെ ഒരു മലയാളി ആണ് എന്ന് മനസിലായി അദ്ദേഹത്തിനോട് എനിക്ക് പോകാൻ ഉള്ള സ്ഥലം പറഞ്ഞപ്പോൾ വലിയ അറിവ് ഒന്നും ഇല്ലാ. എന്നാലും ഇക്കാ പറഞ്ഞു ബസ് സ്റ്റോപ്പിൽ നിൽക്കുക വരുന്ന ബസിലെ ഡ്രൈവറിനോട് സ്ഥലം പറഞ്ഞാൽ അവർ ബസ് നമ്പർ പറഞ്ഞു തരും. അവർക്ക് ആവുബോൾ കൃതിയമയി അറിയാം. ബസ് സ്റ്റോപ്പിൽ ആളുകളിൽ ഒരാളായി ഞാനും നിന്ന്. സൂര്യൻ കത്തി ജ്വലിചു തലക്ക് മുകളിൽ നിന്ന് ചിരിക്കുന്നു. ഇവിടെ വെയ്റ്റിംഗ് ഷെഡ് എ സി ഒന്നും അല്ലാ. ദുബായിൽ അത്തരത്തിൽ ഉള്ള വെയ്റ്റിംഗ് ഷെഡ് കണ്ടിരുന്നു. നമ്മൾ വെയില് കൊണ്ട് നിൽക്കാൻ വന്നപ്പോൾ വെയ്റ്റിംഗ് ഷെഡ് എ സിയല്ലാ. അത് പറഞ്ഞാൽ മതിയല്ലോ.

ആദ്യം വന്ന ബസിൽ ചാടി കയറി ഡ്രൈവരിനോട് സ്ഥലം പറഞ്ഞപ്പോൾ അയാൾ ബസ് നമ്പർ പറഞ്ഞു തന്നു. ബസിൽ കയറി ഡ്രൈവറിനോട് സ്ഥലം പറഞ്ഞു ബസിൽ കയറുന്ന വിദ്യ ബാംഗളൂർ വാസം പഠിപ്പിച്ചതാണ്. കുറച്ച് നാൾ അവിടെ താമസിച്ചത് കൊണ്ട് കേട്ടാൽ മനസ്സിലാവുന്ന / സംസാരിക്കാൻ കഴിയുന്ന അവസ്ഥയിൽ എത്തി എങ്കിലും വായിക്കാൻ പഠിച്ചില്ല. അത് പഠിച്ചിട്ടും അവിടെ ബസിൽ ബോർഡ് ഇല്ലാ. ഓരോ റൂട്ടും ഒരു നമ്പരണ്. സ്ഥിരം പോകുന്ന സ്ഥങ്ങൾ നമ്മുക്ക് മനസിലാവും അല്ലെങ്കിൽ ഈ ചോദ്യം തന്നെ ശരണം.

മറന്നു നമ്മൾ വെയിലും കൊണ്ട് അബുദാബി ബസ് സ്റ്റോപ്പിൽ നിൽക്കുകയാണ്. എനിക്ക് പോകാൻ ഉള്ള ബസ് അല്ലാത്ത ഒരുപാട് ബസ് വരുന്നുണ്ട്. അത് അല്ലെലും അങ്ങനെ ആണ് നമ്മുക്ക് പോകാൻ ഉള്ള ബസ് അല്ലാത്ത ബസ് ഇങ്ങനെ വന്നുകൊണ്ടേ ഇരിക്കും അത് കേരളത്തിൽ ആയാലും അബുദാബിയിൽ ആയാലും ആ രീതികളിൽ വലിയ മാറ്റം ഒന്നുമില്ല. നീണ്ട കാത്ത് നില്പിന് അറുതി വരുത്തി ബസ് എത്തി. തിക്കി തിരക്കി ബസിന് ഉള്ളിലേക്ക്. തിരക്ക് ഉള്ളിലും മാറ്റമൊന്നുമില്ലാ ഒരു കൈപ്പിടിയിൽ പിടിച്ചു പുറത്തേയും അകത്തെയും കാഴ്ചകൾ കണ്ടു ഞാൻ അങ്ങനെ നിന്ന്. ടിക്കറ്റ് എടുക്കാൻ ആരെയും കണ്ടില്ല. കണ്ടക്ടർ ഒന്നും ഇല്ലേ...?

തുടരും...


Dubai,UAE,uae, sharjah ,Abu Dhabi

2014- ൽ തെണ്ടി തിരിഞ്ഞു UAE നഗരത്തിൽ - 1

2014- ൽ തെണ്ടി തിരിഞ്ഞു UAE നഗരത്തിൽ -1

  ജോലി തേടി ഈ മഹാ നഗരത്തിൽ എത്തിയ എന്നോടൊപ്പം എന്റെ സ്വാപനങ്ങളും വിമാനം കയറി ഇവിടെ എത്തിയിരുന്നു. ജോലി തേടി ഇവിടെ എത്തുന്ന ഏതൊരാളെ പോലെ ഞാനും. നാട്ടിൽ നിന്ന് ഉണ്ടാക്കിയ ഇമ്മിണി വലിയ സി വി കസിൻ അഫ്സലിന്റെ ഉപദേശം മാനിച്ചു ചുരുക്കി 2 പേജിൽ ഒതുക്കി. കാണുന്ന കമ്പനികൾക്ക് എല്ലാം സി വി അയച്ചു വെറുപ്പിച്ചു പോരുന്ന സമയം. എന്റെ താമസം മച്ചുകയുടെ ഫ്ലാറ്റിൽ ആയിരുന്നു. ഇടക്കിടെ ഇക്കായുടെ റൂമിലും പോകും എവിടെ പോയാലും പ്രധന പണി മുൻപ് പറഞ്ഞ സി വി അയച്ചു മനുഷ്യനെ വെറുപ്പിക്കൽ തന്നെ, അതിനിടക്ക് ദുബൈസെൽ, നൗവുകരി തുടങ്ങി ഒരു പിടി ജോബ് സൈറ്റിലും കിടന്നു കറങ്ങും

    ഇതിനിടക്ക് അത്യാവശ്യം ദിർഹം നൽകി സാധങ്ങൾ വാങ്ങൽ എല്ലാം പഠിച്ചിരുന്നു. പിന്നെ എല്ലായിടവും മലയാളികൾ തന്നെ അത്. വിളിക്കുന്ന ടാക്സികാരനും, സാധനം വാങ്ങൽ പോകുന്ന ഹായപ്പർ മാർക്കറ്റും, ഗ്രോസറി, ഹോട്ടൽ , കഫറ്റീരിയ, ബാർബർ ഷോപ്പ് എല്ലായിടവും മലയാളികൾ തന്നെ. ഇപ്പോൾ നാട്ടിൽ ഇത്രയും മലയാളികളെ ഒരുമിച്ചു കാണാൻ കിട്ടാറില്ല. കൂടുതലും ബംഗാളികൾ ആവും

     ഇവിടെ എത്തി എട്ടാം ദിവസം അൽ- അയിൻ പോയിരുന്നു ആ കഥ മുൻപ് പറഞ്ഞു പോയത് കൊണ്ട് അതിലേക്ക് പോകുന്നില്ല. ഇതിനിടക്ക് പത്രത്തിൽ പരസ്യം നൽകിയിരുന്നു. അതിലും മീൻ ഒന്നും കൊത്തിയില്ല. അങ്ങനെ ജീവസങ്ങൾ കടന്നു പോയികൊണ്ടിരുന്നു. സി വി അയച്ചു വെറുപ്പിക്കൽ നടന്നു കൊണ്ടിരുന്നു.

         15 അം ദിവസം: അബുദാബിയിലെ ഒന്ന് രണ്ടു കമ്പനികൾ ചാർട്ട് ചെയ്ത് സി വി കൊണ്ട് പോയി കൊടുക്കാൻ ഏർപാട് ചെയ്തത് അഫ്സലാണ്. അബുദാബിയിൽ ബസിൽ പോകാനാണ് പ്ലാൻ 14 അം ദിവസ രാത്രി മീൻ വാങ്ങാൻ മച്ചി മാർക്കറ്റിൽ പോയപ്പോൾ മച്ചുക്ക അടുത്തുള്ള ബസ് സ്റ്റാൻഡ് കാട്ടി തന്നിരുന്നു. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി ഒരു ടാക്സി പിടിച്ചു ബസ്ടോപ്പിൽ എത്തി 10 ദിർഹം ആണ് ഷാർജയിൽ മിനിമം അതാണ് ചാർജ്.

     ഒരു അറബി വേഷധരിയോട് അബുദാബി ബസ് കിടക്കുന്ന സ്ഥാനം ചോദിച്ചു. ടിക്കറ്റ് മുൻപേ എടുക്കണം എന്നത് അറിഞ്ഞു വെച്ചിരുന്നു. ഓഫിൽ നിന്ന് ടിക്കറ്റ് എടുത്തു 30 ദിർഹം. നമ്മുടെ നാട്ടിലെ കെ എസ് ആർ ടി സി ടിക്കറ്റ് പോലെ തന്നെ കുറച്ചു നീളം കൂടുതൽ ഉണ്ട്. ബസ് ഉണ്ട് അവിടെ അതിൽ കയറി ടിക്കറ്റ് വാങ്ങാൻ ഒന്നും ആരെയും കണ്ടില്ല. ടിക്കറ്റിൽ സീറ്റ് നമ്പർ ഒന്നും ഇല്ല എവിടെ വേണേലും ഇരിക്കാം. വിൻഡോ സിറ്റ് നോക്കി തന്നെ സ്ഥാനം പിടിച്ചു. അങ്ങനെ ആ എ സി കുളിരിൽ സുഖിച്ചിരിക്കുബോൾ ദാ വരുന്നു പത്ര കച്ചവടകാരൻ. നാട് ഏതായാലും ബസിൽ കച്ചവടം ഉണ്ട്. ആ പത്ര കച്ചവടക്കാരൻ മലയാളി ആണ്. മലയാള പത്രം മാധ്യമം ഉണ്ട് ആ കൂട്ടത്തിൽ പിന്നെ കുറെ ഇംഗീഷ്, അറബി പത്രങ്ങളും. മലയാള പത്രം കണ്ടു കിളി പോയിരിക്കുന്നത് കണ്ടിട്ടാവും അയാൾ എന്റെ അടുത്ത് വന്നു പത്രം വേണോ എന്നൊരു ചോദ്യം. വേണ്ടാ എന്ന് ഞാൻ. ഇന്നി ഇഞ്ചി മിട്ടായി വരുമോ

        അല്പം കഴിഞ്ഞു ബസിൽ  ആളുകൾ നിറഞ്ഞു. ഒരു യൂണിഫോം ദരിച്ച ആൾ വന്നു എല്ലാരുടെയും കൈയിൽ നിന്നും ടിക്കറ്റ് വാങ്ങി. ഡ്രൈവർ ബസ് മുന്നോട്ട് എടുത്തു ഷാർജ ബസ് സ്റ്റേഷൻ പിന്നിലായി. വിദേശ നാട്ടിലെ ആദ്യ ബസ് യാത്ര അവിടെ തുടങ്ങി. കാഴ്ചകളിൽ കണ്ണുനട്ട് ഞാൻ ആ ബസിലെ എ സി ഒരുക്കിയ തണുപ്പിൽ എന്റെ ഇരിപ്പിടത്തിൽ ഇരുന്നു. എല്ലാ കാഴ്ചകളും എനിക്ക് കൗതുകമാണ്. ബസിന്റെ വിൻഡോ വഴി പൂർണമായും ഉയരം കണ്ടു തീരാത്ത കെട്ടിടങ്ങളും. ആറും   ഏഴും വരിയായി ഒഴുകുന്ന വാഹനങ്ങളും. സൂര്യന്റെ പ്രഭമറച് കൊണ്ട് ബസ് ഇറങ്ങുന്ന അണ്ടർ പാസേജുകളും. ഇടക്കിടെ വരുന്ന ട്രാഫിക്ക് കിത്തപ്പും. എന്തും ഏതും എന്നെ പോലത്തെ ആദ്യ യാത്രികന് ഓർമകളാണ്

        ബസ് ദുബൈ നഗരത്തിൽ ആണ്. ഇവിടെ ആണ് ഞാൻ പ്ലെയിൻ ഇറങ്ങിയതും ഇടക്കിടക്ക് ഇക്കയുടെ കടയിൽ വന്നു പരിചയം തോന്നി തുടങ്ങിയിരിക്കുന്നു. പരിചയം എന്ന് പറഞ്ഞാൽ മുന്നിൽ കാണുന്ന ഗ്ലാസിട്ടാ പീടിക  പരമു ഏട്ടന്റെ ആണോ നസാറികന്റെ  ആണോ അങ്ങനെ ഒന്നും അറിയുന്ന പരിചയം അല്ലാ. ചുമ്മാ ഒരു പരിചയം

         ദുബായി കഴിഞ്ഞു കുറെ ദൂരം ബസ് ഓടി എ സി യുടെ തണുപ്പ് ഭീകരമായി മാറി കഴിഞ്ഞിരുന്നു അപ്പോൾ. ഒപ്പം ബസിലുള്ള പലരും ബാഗിൽ നിന്ന് ജാക്കറ്റ് എടുത്ത് ധരിക്കാൻ തുടങ്ങിയിരിക്കുന്നു. എന്റെ കൈയിൽ തണുപ്പ് മാറ്റാൻ പോണ ഒരു കിറാ തുണി പോലും ഇല്ലാ. ബാഗ് മടിയിൽ വെച്ചപ്പോൾ തെറ്റ് ചൂട് കിട്ടി. എല്ലാരും തണുത്തു വിറക്കുന്നു എന്നാൽ ആ എ സി ഒന്ന് ഓഫ് ചെയ്തുടെ എന്ന് മനസ്സിൽ വിചാരിച്ചു നാട്ടിൽ ആയിരുന്നു എങ്കിൽ എപ്പോൾ ആ കാര്യം അറിച്ചേനെ. ചുറ്റിലും ഇരിക്കുന്നവർ പല രാജ്യക്കാർ ആണ്. തൊലിയുടെ നിറങ്ങൾ പല വർണങ്ങൾ മുന്നിലും പിന്നിലും ഉണ്ട്. ഏത് നാട്ടുകാരൻ ആയാലും തണുപ്പ് ചൂട് മറ്റു ബുദ്ധി മുട്ടുകൾ എല്ലാം ഒരു പോലെ ആണ്. അല്ലെങ്കിൽ എനിക്ക് തോന്നിയ തണുപ്പ് വശത്തിരിക്കുന്ന കാപ്പിരിക്കും മുന്നിലിരിക്കുന്ന വെളുത്തവാനും ഒരു പോലെ തോന്നി.

        റോഡിനുരു വശത്തെ കെട്ടിടങ്ങളുടെ ഉയരം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരു വശത്ത് ഇത് വരെ കേറാൻ കഴിയാത്ത മെട്രോ പാത പോകുന്നു. ബാംഗളൂർ മെട്രോ ഓടി തുടങ്ങിയപ്പോൾ അവിടെ ഉണ്ടായിരുന്നു. ഒരിക്കൽ കുട്ടുകാരനുമായി എം ജി റോഡിൽ പോയതാണ് മെട്രോയിൽ കന്നി യാത്രക്കായി. എന്നാൽ അവിടെ കണ്ട നിണ്ടാ നിര പിനൊരികൾ ആവട്ടെ എന്ന് കരുതി മാറ്റി വെച്ചു  നാളുകൾ കഴിഞ്ഞിട്ടും അത്  ഇന്നും ഒരു ആഗ്രഹവുമായി മുകളിൽ നിൽക്കുന്നു.

           കെട്ടിടങ്ങൾ ഇടവിട്ട് ആയി അത് പിന്നീട് തീരെ കാണാതെയുമായി. അപ്പോൾ ആണ് വശത്ത് ഉണ്ടായിരുന്ന മെട്രേ പാത എങ്ങോ മറഞ്ഞത് ഞാൻ അറിഞ്ഞത്. ചുറ്റിലും  മണൽ കാട് നോക്കെത്താ ദൂരത്തേക്ക് നീണ്ടു നിവർന്നു കിടക്കുന്നു. അതിനിടയിൽ കറുത്ത റിബൺ പോലെ യാത്ര ചെയുന്ന ബസും മറ്റ് വാഹനങ്ങളും  . വാഹനങ്ങൾ മുൻപ് ഉള്ളതിൽ നിന്നും എണ്ണതിൽ വളരെ കുറവാണ്. മരുഭൂമി ഇങ്ങനെ കാണുബോൾ വായിച്ചു മറന്ന കഥകളിലെ കഥാപാത്രങ്ങൾ മുന്നിൽ വന്നു നിന്ന് അതിൽ ബെന്യാമിന്റെ ആട്ജീവിതം മുതൽ കൊയ്‌ലോ പൗലോയുടെ അൽകെമിറ്റ് വരെ  നിര നീണ്ടു. മരുഭൂമിയോ പൊരുതി തോൽപിച്ച ഒരു പിടി ജീവിതങ്ങളും. എന്തിന് കഥകളിൽ ജീവിതം കാണണം പിന്നിട്ട വഴികളിൽ മനോഹരാമായ മാനം മുട്ടുന്ന ഈ കെട്ടിടങ്ങൾ നിർമിച്ച മനുഷ്യ ജന്മങ്ങൾ ചുറ്റിലും ഉള്ളപ്പോൾ.

        ചിന്തകളിൽ മരുഭൂമി കയറിയിരുന്ന എന്നെ അലട്ടി കൊണ്ട് ഒരു പ്രശ്നം ഉടലെടുത്തു
തുടരും ......