Popular Posts

Wednesday, November 8, 2017

#വാഗമണ്‍


ഇടുക്കി ജില്ലയിലെ മനോഹരമായ മേച്ചിൽ പുറങ്ങളിലൊന്ന് സഞ്ചാരികൾക്കായി ഇവിടെ മിഴികൾ തുടക്കുന്നു.

ദിവസങ്ങൾ താമസിച്ചു കാണാൻ കാഴ്ചകൾ ഉള്ളിൽ മറച്ച സുന്ദരിയാണ് വാഗമണ്‍. കോടമഞ്ഞും തണുപ്പും ഏതൊരു സഞ്ചാരിക്കും മറക്കാൻ കഴിയാത്ത ഓർമ്മകളാവും നൽകുക. ഓരോ ഋതുക്കളും ഇവിടെ വ്യത്യസ്ത കഥകൾ പറയുന്നു. മഴ കാലത്ത് പച്ച പുതച്ച മുട്ടകുന്നുകള്‍ വേനൽ കാലത്ത് സ്വാർണ്ണ പുതപ്പ് പുതക്കുന്നു.

പ്രധന കാഴ്ചകൾ
==============
മുട്ടകുന്നുകള്‍ , പൈന്‍ വനം , സൂയ്സൈഡ് പോയിന്‍ട് , തങ്ങളു പാറ , കുരിശു മല, മുരുകൻ മല, വെള്ള ചാട്ടം, ഉളുപുണ്ണി

മുകളിൽ പറഞ്ഞ പ്രകൃതി ഒരുക്കിയ ദൃശ്യയ വിരുന്നുകൾ കണ്ട് കഴിഞ്ഞവർക്കും ഇപ്പോൾ വഗമണിൽ കാഴ്ചകൾ ഏറെ ഉണ്ട്. പതിവിനു വിപരിതമായി ഒന്നു മാറി യാത്ര ചെയ്യ്താല്‍ കാഴ്ചയും പുതിയതാവും വാഗമണ്‍ ടൗണില്‍ നിന്നു വലതു വശതു കാണുന്ന ഏത് റോഡില്‍ കുടി അല്പം സഞ്ചരിച്ചാൽ തേക്കടി തടാകത്തിന്‍െറ ഒരു ചെറിയ രുപം കാണാൻ കഴിയും. മുട്ടകുന്നില്‍ വളരുന്ന തേയില ചെടികളും അതിനു അകബടിയായി ചെറിയ തടാകവും അതില്‍ ഉയര്‍ന്നു നില്‍ക്കുന്ന മരകുറ്റികളും കണ്ടാല്‍ നാം ഇപ്പോള്‍ നില്‍ക്കുന്നത് വാഗമണില്‍ തന്നെ ആണോ എന്നു സംശയികും. ഒരുപാട് സിനിമകൾക്ക് വേദിയായി തീർന്ന ലൊക്കേഷൻ ആണിത്. ഇവിടെ ബോട്ടിങ് , മറ്റ് ചെറിയ സാഹസിക വിനോദങ്ങളും ഉണ്ട്.

ഇത്തരം കുറെ ഏറെ പെയ്ഡ് വിനോദങ്ങൾ വഗമണിൽ ഇപ്പോൾ ഉണ്ട്.

പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരം

മൂന്നാർ - വാഗമൺ (103 km)
തേക്കടി - വാഗമൺ (49 km)

അടുത്ത റെയിൽവേ സ്റ്റേഷൻ കോട്ടയം - വാഗമൺ (48 KM )

അടുത്ത എയർ പോർട്ട് : നെടുമ്പാശ്ശേരി - വാഗമൺ (93 km )

ചില കാര്യങ്ങൾ ശ്രദ്ധിക്കുക

1, പ്രധാന സ്ഥലങ്ങളി എല്ലാം എൻട്രി പാസ്സ് ഉണ്ട്
2, താമസിക്കാൻ ഏത് നിരക്കിലുള്ള റിസോർട്ട് / ഹോംസ്റ്റേ എന്നിവയും ലഭ്യമാണ്
3, പൊതു അവധി ദിവസങ്ങളിൽ മുൻകൂട്ടി ബുക് ചെയുക
4, ഇടിയും മിന്നലും ഉള്ളപ്പോൾ കുന്നുകളിൽ നിന്ന് അകന്ന് നിൽക്കുക,


#District_idukki
#Location_vagamon


#Sanchari_Travel_Forum_Location_of_the_Day

കുറിപ്പും ചിത്രങ്ങളും - നസിബ് വട്ടക്കയം

നാളെ : വരയാട് മൊട്ട - Aju Chirakkal

#ഇല്ലിക്കകല്ല്


കോട്ടയം ജില്ലയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് സഞ്ചാരികളുടെ ഇഷ്ട സ്ഥലമായി തീർന്ന ട്യൂറിസ്റ്റ് കേന്ദ്രമാണ് ഇല്ലിക്കകല്ല്

സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 4000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലയാണ് ഇല്ലിക്കകല്ല്.

ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ കൂനൻ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള 'നരകപാലം' എന്ന ഭാഗമുണ്ട്. (മലയാളം വിക്കിപീഡിയ)

മുൻപ് സ്വാകാര്യ വാഹനങ്ങളിൽ ഇല്ലിക്കകല്ല് മലയുടെ അവസാനം വരെ യാത്ര ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ മലയുടെ മദ്യ ഭാഗത്ത്‌ ഉള്ള പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് പൊതു വാഹനങ്ങളിൽ മുകളിലേക്ക് പോകണം.

എല്ലാ സമയങ്ങളിലും വീശിയടിക്കുന്ന തണുത്ത കാറ്റ്, ചിലപ്പോൾ ഇല്ലിക്കകല്ലിനെ കാഴ്ചയിൽ നിന്ന് മറക്കുന്ന മൂടൽ മഞ്ഞ്. അങ്ങനെ സഞ്ചാരികളുടെ മനം കവരും ഈ കൊടുമുടി.

സന്ദർശനം നടത്താൻ ഏത് സമയവും അനുയോജ്യം എന്നാലും ശക്തമായ മഴയും ഇടിയും ഉണ്ടാവുന്ന സമയങ്ങൾ ഒഴിവാക്കുക. ഉയരം കൂടുതൽ കാരണം മിന്നൽ ഏൽക്കാൻ സാധ്യത കൂടുതലാണ്.

പാസ്സ്

പാർക്കിങ് ഫീ -20 രൂപ
എൻട്രി പാസ്സ് -10 രൂപ
മുകളിലേക്ക് ഉള്ള വാഹന പാസ്സ് -20 രൂപ

വഴി
1, കളത്തുകടവ് - മുന്നിലവ് - ഇല്ലിക്കകല്ല്
2, ഈരാറ്റുപേട്ട - തീക്കോയി - ഇല്ലിക്കകല്ല്
3, ഈരാറ്റുപേട്ട - തലനാട് - ഇല്ലിക്കകല്ല്
4, മേലുകവ് - മേച്ചാൽ - ഇല്ലിക്കകല്ല്

1,4 വഴികൾ തൊടുപുഴ വഴി വരുന്ന സഞ്ചാരികൾകാവും കൂടുതൽ ഉചിതം,

2,3 വഴികൾ പാലാ, കാഞ്ഞിരപ്പള്ളി വഴി വരുന്നവർക്ക്

#District_kottayam
#Location_Illickal_Kallu


#Sanchari_Travel_Forum_Location_of_the_Day

നസിബ് വട്ടക്കയം

ബ്ലൂ വെയ്ല്


ബ്ലൂ വെയ്ല്
=========
ആളെ കൊല്ലുന്ന ഗെയിം കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ ആളെ നന്നാക്കുന്ന ഗെയിം ആക്കി കൂടെ.

50 മിഷന്റെ അവസാനം ആണല്ലോ ആത്മഹത്യ ചെയ്യാൻ പറയുന്നത്. ഈ 50 മിഷൻ ഒന്ന് എഡിറ്റ് ചെയ്ത് നൽകിയാൽ ഈ ഗെയിം കളിക്കുന്നവൻ എപ്പോൾ നന്നായി എന്ന് ചോദിച്ചാൽ മതി.

പുതിയ മിഷനായി പരിഗണിക്കാവുന്നവ

സഹപാഠി / സഹപ്രവർത്തകർ എന്നിവരെ സഹായിക്കുക, അമ്മയെ അടുക്കളയിൽ സഹായിക്കുക, അച്ഛനെ സഹായിക്കുക, ചെടി നടുക, വഴിയിൽ കാണുന്ന ഭീഷകരന്ന് ഭക്ഷണം വാങ്ങി നൽകുക, വീടിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഏറ്റവും മനോഹമായ സ്ഥലം കണ്ടെത്തുക, ചേരിപ്പിടാതെ മുറ്റത്ത് നടക്കുക ( ഇത്തിരി ഭ്രാന്ത് ഐറ്റം പോലെ തോന്നുന്നത് ഇടക്ക് ഇട്ട് കൊടുത്തില്ലേൽ മിഷൻ മുന്നോട്ട് പോകാൻ മടി തോന്നും ) ആള് അത്യാവശ്യം നല്ല കാര്യങ്ങളിൽ രസം പിടിച്ചു എന്ന് തോന്നിയാൽ വിട് ഇല്ലാത്തവർക്ക് വീട് വെച്ചു നല്കുക കിണർ കുത്തി നല്കുക എന്ന ഇത്തിരി വല്യ മിഷൻ നൽകാം ഇത് പോലെ 50 മിഷൻ പൂർത്തിയാക്കിയ ഒരാൾ ഒരിക്കലും പിന്നെ ആത്മഹത്യ മിഷൻ ഒന്നും പരിഗണിക്കില്ല.

നാടിനും വീടിനും ഉപകരമാവുന്ന നല്ല ഒരു മനുഷ്യനാവും അപ്പോൾ അവൻ

ചങ്ങാതിയായി

ജീവിതത്തിൽ എന്നു മുതൽ ആണോ എന്നറിയില്ല ഒപ്പം ഒരാൾ ഉണ്ടായാൽ നന്നാവും എന്ന് ആഗ്രഹിച്ചു തുടങ്ങിയത്. ചുറ്റും ഒരുപാട് ആളുകൾ ഉണ്ടങ്കിലും തനിച്ചാണ് എന്നൊരു തോന്നാൽ...തനിക്ക് മാത്രമായി ചിലത് വേണമെന്ന് മനസും ശരീരവും ആഗ്രഹിച്ചു തുടങ്ങുന്നു എന്നത് ഒരു തിരിചറിവായിരുന്നു.

ആരോടും പറയാത്ത കനാവുകൾ അറിഞ്ഞ പോലെ വീട്ടിൽ എനിക്ക്‌ കൂട്ടുകാരിയെ തേടി തുടങ്ങിയിരുന്നു. ചെറിയ പുഞ്ചിരിയിൽ പൊതിഞ്ഞ നാണത്തിൽ ഞാനത് കേട്ടു കൊണ്ടിരുന്നു. "പെണ്ണു കാണൽ" എന്ന ചടങ്ങിൽ എനിക്കും വേഷങ്ങൾ ഉണ്ടായിരുന്നു.  പക്ഷെ ഒരു നായക വേഷമൊന്നും നമ്മുക്ക് വീട്ടുകാർ തരില്ല. നമ്മളുടെ അഭിപ്രായം ചോദിക്കും എന്നാലും നമ്മുടെ അഭിപ്രായങ്ങൾ ബഹുഭുരിപക്ഷം വരുന്ന വീട്ടുകാർ അവർക്ക് പിടിച്ച പോലെ വളചോടിക്കും ( വാർത്ത ചാനലുകൾ പോലെ )

കുടുബ, ജാതക നൂലാമാലകളുടെ കൂട്ടി കുറക്കലുകൾക്ക് ശേഷമാണ് ഏതൊരാളും പെണ്ണ് കാണാൻ വണ്ടി പിടിക്കുന്നത്. സ്നേഹത്തിന്റെ മനപൊരുത്തം നോക്കാൻ പുറപ്പെടുന്നത് എന്നും പറയാം. അങ്ങനെ ഞാനും പുറപ്പെട്ടു. എന്റെ നാട്ടിൽ കിലോമീറ്ററുകൾ അപ്പുറമുള്ള ഒരു നാട്ടിലേക്ക്

വഴി പറഞ്ഞു കൊണ്ട് അങ്കിളോരാൾ ഫോണിൽ ഉണ്ട്. വീട്ടിലേക്ക് ഉള്ള വഴി കാട്ടിയായി പിന്നെയും ഒരാൾ വന്നു. അങ്ങനെ ഞാനും എന്റെ അകമ്പടികാരായ മതാശ്രീയും നേർപെങ്ങളും മരുമകനും എന്നെ അനുഗമിച്ചു.      ചുറ്റിലും നിന്നുള്ള നോട്ടങ്ങളിൽ നിന്ന് പേടിച്ചു വിറച്ചു വീടിന്റെ കോലായിൽ പാത രക്ഷകൾ അഴിച്ചു ഉള്ളിലേക്ക് കടന്നു. ഹസ്തദാനതിന്റെ നിമിഷണങ്ങളും പരിചയ പെടലുകളും നടന്നു.

സിനിമകളിൽ കണ്ടു പഠിച്ച പെണ്ണു കാണൽ ചടങ്ങു കരുതിയിരുന്ന എന്നിലേക്ക് മാമ്പഴ ചാറുമായി കടന്നു വന്നത് വേറെ ആരോ. ഇന്നിയും പെണ്ണ് എവിടെ..... ഇമ്മിണി കുറുകിയ മാമ്പഴ ചാറു ഈ മസിൽ പിടുത്തതിൽ കുടിച്ചിറക്കുക ഇത്തിരി കട്ടി തന്നെ. മാർക്ക് ഇടുന്ന നിമിഷണങ്ങൾ എന്നത് കൊണ്ട് ആളന്നു കുറിച്ച വാക്കുകൾ പറഞ്ഞു കൂട്ടത്തിൽ ഒപ്പം ചേരാൻ ഒരു ശ്രമം നടത്തി ഞാനും

ഉള്ളിൽ നിന്ന് മതാശ്രീയുടെ വാക്കുകൾ ഉള്ളിലേക്ക് വരാൻ. വേണോ വേണ്ടയോ എന്ന് മടിച്ച എന്നെ പ്രോത്സാഹനം നൽകി വധുവിന്റെ പിതാവും അനിയായികളും. വിറയാർന്ന ചുവടുകളുമായി ആ റൂമിന്റെ ഉള്ളിലേക്ക് ഞാനും ഒരു കൂട്ടം ആളുകൾ ഉള്ളിലുണ്ട്. ഭിത്തിയിൽ ചാരി എന്നിലും നാണത്തോടെ നിൽക്കുന്ന ഒരു മുഖം ഞാൻ കണ്ടു. ടൈൽസ് ഇട്ട നിലത്ത് കാലുകൾ കൊണ്ടു കവിത വരച്ചോ എന്നറിയില്ല. എന്റെ മുഖത്തേക്ക് നോക്കി നോക്കിയില്ല എന്ന് പറഞ്ഞു കൊണ്ടവൾ നിന്നു. ഞങ്ങൾ തനിച്ചു സംസാരിക്കട്ടെ എന്ന് പറഞ്ഞു റൂമിലെ ജനങ്ങൾ വേദിയിൽ നിന്ന് ഒഴിഞ്ഞു.

ഇത്തിരി കോംപ്ളിക്കേഷൻ നിറഞ്ഞ ആ പേര് ഒരിക്കൽ കൂടി ഞാൻ ചോദിച്ചു. ചെറിയ ശബ്ദത്തിൽ എന്നാൽ കേൾക്കാൻ കഴിയുന്ന ഉച്ചത്തിൽ അവൾ പറഞ്ഞു. എന്നാൽ പേരിൽ പാതി മാത്രമേ കിട്ടിയുള്ളൂ. ബാക്കി പിന്നെ പിടിക്കാം എന്ന് കരുതി. പിന്നെയും എന്തക്കെയോ ചോദിച്ചു അവളും എന്തക്കെയോ പറഞ്ഞു. വാക്കുകൾ കൊണ്ട് വരക്കാനും സിനിമ പോലെ അഭിനയിക്കാനും കഴിയാത്ത വല്ലാത്ത ഒരു ജാതി നിമിഷം

മുറിയിൽ നിന്ന് പുറത്തിറങ്ങി പഴയ കൂട്ടത്തിലേക്ക് ഒരാളായി ചേർന്നു. തിൻമേശയിൽ നിറഞ്ഞ വിഭാവങ്ങളിലേക്കായി അടുത്ത ക്ഷണം. ആമാശയ നിറക്കലായി അടുത്ത ഘട്ടം. പൊരിച്ചും കരിച്ചുമായി പലതും മുന്നിലുണ്ട്. ഇതിലൊരു ട്രാപ്പില്ലേ എന്ന് ചുമ്മ എങ്കിലും മനസിൽ നിരിച്ചു. പെണ്ണുകാണൽ കഴിഞ്ഞു മുന്നിൽ നിരക്കുന്ന വിഭാഗത്തിൽ ചെറുക്കാൻ തിരിഞ്ഞെടുക്കുന്നത് നോക്കി പെണ്ണിനെ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നറിയുന്ന രീതി ചില നാട്ടിൽ നിലനിൽകുന്നതായി പിന്നീട് കേട്ടു. മധുര പലഹാരങ്ങൾ എടുത്താൽ പെണ്ണിനെ ഇഷ്ടപ്പെട്ടു എന്നും എരിവ് ഉള്ള സാധങ്ങൾ എടുത്താൽ പെണ്ണിനെ പിടിച്ചില്ല എന്നും അർഥം. ഏതായാലും ഈ നാട്ടിൽ അങ്ങനെ ഉണ്ടായിരുന്നോ

ഇഷ്ടപെട്ടലും ഇല്ലേലും മധുരമേ നമ്മ എടുക്കു. അത് അങ്ങനെ ആണ്. ആദ്യം മധുരം അത് കഴിഞ്ഞു എരിവ് അതാണ് നമ്മ ഒരു ഭൂമി ശാസ്ത്രം. അന്നും പത്തിരി നിറഞ്ഞ ആമാശയത്തിൽ ഇത്തിരി ബാക്കിയുള്ള ഇടത്തിലേക്ക് ഗുൽഫി തള്ളി കയറ്റി നമ്മ. അർത്ഥം എന്തായാലും. അർത്ഥത്തിനും അപ്പുറം പെണ്ണിനെ ഉള്ളിൽ പിടിച്ചു എന്നത് സത്യം



വഴി മദ്യ മതാശ്രീയുടെ പഞ്ച് ഡയലോഗ് പെണ്ണിനെ ഇഷ്ടപ്പെട്ടോ എന്ന്. ഇഷ്ടപ്പെട്ടു എന്ന ചരിത്ര ഡയലോഗിന് ഒപ്പം ഞാൻ കാറിന്റെ സെന്ററിലെ മിറർ മാതാവിനെയും നേർ പെങ്ങളുടെയും മുഖം കാണുന്ന രീതിയിൽ സെറ്റ് ചെയ്തു. അവരുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ വായിച്ചെടുകണം. എന്നാലെ എല്ലാർക്കും പിടിച്ച ഒരു അറേഞ്ച് മറിയെജ് മമാങ്കത്തിന്ന് വേദി ഒരുങ്ങു. അവരുടെ മുഖത്ത് വിരിഞ്ഞ മന്ദഹാസം


എന്റെ ഇഷ്ടങ്ങൾ പോലെ തന്നെ പ്രധനമണല്ലോ നാണത്താൽ കളം വരച്ച പെണ്ണിന്റെ ഇഷ്ടം. പിന്നീട് ഉള്ള ദിവസങ്ങളിൽ വിവാഹം ഉറപ്പിക്കാപൊട്ടു എന്നാലും എന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ പോകുന്ന ആളിൽ നിന്ന് ആ നാവിൽ നിന്ന് ഇഷ്ടമാണ് എന്ന വാക്ക് കേൾക്കാൻ ഞാൻ ആഗ്രഹിച്ചു. അതിന് വേണ്ടി ഫേസ്ബുക്ക് പരതി ആ പ്രൊഫൈൽ തപ്പി രീഖുസ്റ്റു അയച്ചു. ഒറ്റ ഫോട്ടോ പോലും ഇടാത്ത ആ ഫേസ്ബുക്ക് പ്രൊഫൈൽ ഇത്തിരി മതിപ്പ് ഉണ്ടാക്കി. അപ്പോലെഴേക്കും നേരിൽ കണ്ടിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു.


ചാറ്റിൽ ഇഷ്ടമാണ് എന്നതും ഇഷ്ടമായോ എന്നത് ചോദിച്ചു. അവിടെ സമ്മതം ഇവിടെയും സമ്മതം ഏതോ സിനിമയിൽ കേട്ട പ്രണയ ഗാനങ്ങൾ പിന്നിൽ ശബ്ദ മുകരിതമാക്കി

1000 വർണ്ണങ്ങൾ ചാർത്തിയ ശലഭങ്ങൾ വിണ്ണിലേക്ക് പറന്നോ. ദിനങ്ങൾക്ക് അപ്പുറത്തെ നാദ സ്വാരവും അത് പിന്നീട് കെട്ടിമേളമായി മുറുകുന്ന താള പേരുമയും കാതുകളിൽ ശബ്ദ മുഖരിതമാക്കി.

💝പ്രണയം കവിതകളായപ്പോൾ മധുരമൂറും പ്രണയ നാളുകൾ തുടരുന്നു.......💝