Popular Posts

Friday, January 20, 2017

2014- ൽ തെണ്ടി തിരിഞ്ഞു UAE നഗരത്തിൽ - 3

തീരക്കിൽ ഒരാളായി അങ്ങനെ നിൽക്കുബോൾ ഉള്ളിൽ ഒരു ഭയമായി ഇത് വരെ ടിക്കറ്റ് എടുത്തില്ല. ഇറങ്ങാൻ ഉള്ള സ്ഥലവും അറിയില്ല. വശങ്ങളിൽ ഉള്ള കെട്ടിടങ്ങളിൽ സൂക്ഷിച്ചു നോക്കി എനിക്ക് ഇറങ്ങാൻ ഉള്ള ഹെൽത്ത് അതോറിറ്റി വല്ലതും കാണുണ്ടോ എന്ന്. ബസ് പതിയെ ആണ് പോകുന്നത്. ഓരോ സ്റ്റോപ്പിലും നിർത്തി കുറെ ആളുകൾ ഇറങ്ങും കുറെ ആളുകൾ കയറും. ഒരു എത്തും പിടിയും കിട്ടാതെ ഞാൻ നിന്ന്. മലയാളി ലുക്കിൽ ഒരുത്തനും ചുറ്റിലുമില്ലാതാനും. കുറെ വെളുത്തവരും കരുത്തവരും. മലയാളിയെ കാത്തിരുന്നാൽ ബസ് സ്ഥലം കഴിഞ്ഞു പോകും എന്നത് തോന്നി വശത്ത് കണ്ട ഒരു സായിപ്പിനോട് കാര്യം പറഞ്ഞു. അപ്പോൾ അയാൾ പറഞ്ഞു ആവുന്നതെ ഉള്ളു എന്ന്. ബസിൽ ആളുകൾ കുറഞ്ഞു വന്നു. ഇപ്പോൾ ആളുകൾ ഇറങ്ങുന്നതല്ലാതെ കയറുന്നില്ല. ബസിനു മുന്നിലും ഇടക്കും ഉള്ള ഡിസ്പ്ലെ ബോർഡുകളിൽ സ്റ്റോപ്പുകൾ കൃത്യമായി എഴുതി കാട്ടുന്നുണ്ട് എന്നാൽ എനിക്ക് ഇറങ്ങാൻ ഉള്ള സ്ഥലം മാത്രം വരുന്നില്ല. പോരാത്തതിന്ന് ഇത് വരെ ഞാൻ ടിക്കറ്റ് എടുത്തിട്ടും ഇല്ലാ. വല്ലോ ചെകിങ് വരുവോ...?

ബസിൽ 4 പേരായി ആളുകൾ ചുരുങ്ങി. എന്തായാലും ഡ്രൈവറിനോട് കാര്യം തിരക്കാൻ തന്നെ തീരുമാനിച്ചു. ഡ്രൈവർ അല്ലാതെ കണ്ടക്ക്ടർ എന്നൊരു സാധനം ആ ബസിൽ ഇല്ല എന്നതും ഇത് വരെ ഉള്ള എന്റെ നിരീക്ഷണത്തിൽ നിന്ന് ഞാൻ പഠിച്ചു. കൈ പിടികളിൽ പിടിച്ച് ഞാൻ മുന്നിൽ എത്തി. ഡ്രൈവറിനോട് അറിയുന്ന ഇംഗിഷിൽ സ്ഥലം എത്തിയോ എന്നാ ചോദ്യത്തിന്ന്.മലയാളിയുടെ ശൈലിയായ വിറ്റിങ് വിസയിൽ വന്നതാണല്ലേ എന്നാ മറുചോദ്യം ആണ് കിട്ടിയത്. തള്ളേ പുള്ളി മലയാളി അതും തിരോന്തോരം. എത്തുമ്പോൾ പറയാം എന്ന് പറഞ്ഞു. മലയാളിയെ കിട്ടിയ സന്തോഷത്തിൽ ഇത് വരെ ടിക്കറ്റ് എടുത്തിട്ടില്ല എന്ന നഗ്ന സത്യം ഞാൻ വെളിപ്പെടുത്തി. ആദ്യമായിട്ടാണ് യു എ ഇയിൽ ബസിൽ യാത്ര ചെയുന്നത് എന്ന നിസ്സഹായവസ്ഥയും ഞാൻ പറഞ്ഞു. നമ്മുടെ നാട്ടിലെ പരാതി പെട്ടി പോലെ ഒന്ന് കാട്ടി അദ്ദേഹം പറഞ്ഞു രണ്ടു ദിർഹം അതിൽ ഇട്ടാൽ മതി. എന്റെ കൈയിൽ ചില്ലറ ഇല്ലായിരുന്നു അത് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു സാരമില്ല. പോയ് ഇരുനോളൻ. ടിക്കറ്റ് എന്നൊരു കണിശമായ ഒരു സിസ്റ്റം അവിടെ ഇല്ലാ ഒരു സംഭാവനയാണ് എന്ന് തോന്നി (കൂടുതൽ വിഷാദംശങ്ങൾ അറിയുന്നവർ പറയുമല്ലോ)

മനോഹരമായ ആ പാതയിലൂടെ ബസ് യാത്ര തുടർന്നു. സമയം കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു. ബസിൽ ഉണ്ടായിരുന്നവരും ഇറങ്ങി ഡ്രൈവർ ചേട്ടൻ എന്റെ കാര്യം മറന്നോ ..? ഒരിക്കൽ കൂടി അദ്ദേഹത്തെ മുഷിപ്പിക്കാതെ ചോദിച്ചു നോക്കം. എന്റെ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് അദ്ദേഹം "പേടിക്കണ്ട നീ പറഞ്ഞ സ്ഥലത്ത് ഞാൻ ആക്കി തരാം പോരെ" മതി അത് മതി. അതികം താമസിയാതെ വലിയ ഒരു കെട്ടിടത്തിന്റെ മുന്നിൽ ബസ് നിന്ന്. "ഇതാണ് നീ പറഞ്ഞ ഹോട്ടൽ. പിന്നെ ഒരു കാര്യം ഇവിടെ ബസ് നിർത്തില്ല തിരിച്ചു പോകുബോൾ ബസ് സ്റ്റോപ്പിൽ പോയി നിൽക്കണം"

ഇതാണ്ട മലയാളി. ഡ്രൈവർ ചേട്ടനോട് നന്ദി പറഞ്ഞു ഞാൻ ഇറങ്ങി. ഹോട്ടലിന്റെ ഓഫിസിൽ കടന്നു. റിസപ്‌ഷനിൽ ഇരുന്നവരോട് കാര്യം പറഞ്ഞപ്പോൾ മുന്നിലെ പേപ്പർ ബോക്സ് കാട്ടി അതിൽ സി വി ഇടാൻ അറിയിച്ചു. ഒരുപാട് സി വി കളിൽ ഒന്നായി എന്റെ സി വി. ഒരുപാട് ആളുകൾ ഉണ്ട് എന്നെ പോലെയും മാറ്റ് പല ആവശ്യങ്ങൾക്കും എത്തിയവർ. അവിടെ നിലക്കാതെ വീട് പിടിക്കാൻ തീരുമാനിച്ചു. ഇന്നി ബസ്സ്റ്റോപ്പ് കണ്ട് പിടിക്കണം ഓഫിസിൽ നിന്ന് ഇറങ്ങി ആരോട് എങ്കിലും ചോദിക്കാം. വിജമായ ആ വലിയ കെട്ടിട മുന്നിൽ പകച്ച് നിന്നപ്പോൾ അതാ അവിടെ നിന്ന് ഇറങ്ങി വരുന്നു ഒരു നീഗ്രോ. അദ്ദേഹത്തിനോട് ബസ്സ്റ്റോപ്പ് ചോദ്യച്ചപ്പോൾ "കാം വിത്ത് മി " എന്ന് ഒപ്പം നടന്നപ്പോൾ ഞങ്ങൾ പരിചയപ്പെട്ടു. റുഗാണ്ട സ്വാദേശിയാണ്. പേര് മറന്നു. ഞാൻ ഇന്ത്യൻ അന്നാണ് അറിഞ്ഞപ്പോൾ ഓന് ഹിന്ദി പഠിക്കണം. എന്റെ മദർടാങ് മലയാളം അന്നാണ് പറഞ്ഞു. എനിക്കും ഹിന്ദി അത്ര പോരാ. വർത്തമാനം പറയാൻ ഒരാളെ ആയി. ഇത് വരെ എന്റെ അനുഭവത്തിൽ കറുത്ത ഇവരുടെ ഉള്ളിൽ നല്ല വെളുത്ത മനസ് ഉണ്ട്. കോളേജിൽ ഒപ്പം ഉണ്ടായിരുന്ന "കോടോക്കോ ഇനോക്കോ"യെ പോലെ ഉള്ള ചങ്ങാതിമാർ ഓർമയിൽ എത്തി.

ആഫ്രിക്കൻ വിശേഷങ്ങൾ അറിഞ്ഞും. ഇന്ത്യൻ വിശേഷങ്ങൾ പറഞ്ഞും നിന്നപ്പോൾ ബസ് എത്തി. ബസിൽ തിരക്കാണ്. അടുത്ത സീറ്റിൽ ആള് എഴുനേറ്റ് പോയപ്പോൾ ആ സീറ്റിൽ എന്നെ പിടിച്ചിരുത്തി ആ ആഫ്രിക്കൻ ചങ്ങാതി. രണ്ടു ദിർഹം മുന്നിലെ കുടുകയിൽ ഇടാൻ നോക്കി എന്റെ കൈയിൽ ചില്ലറ ഇല്ലാലോ. ഇത് മനസിലാക്കി ആ ചങ്ങായി എനിക്ക് വേണ്ടി രണ്ടു ദിർഹവും അതിൽ നിക്ഷേപിച്ചു. ആ ചങ്ങാതി നിൽകുബോൾ ഞാൻ ഇരിക്കുന്നതിൽ എനിക്ക് തോന്നിയ ബുദ്ധിമുട്ട് അതികം ആയുസിലായിരുന്നു. ചങ്ങാതിക്കും സിറ്റ് കിട്ടി. പുറത്തെ കാഴ്ചകളിൽ മതിമറന്ന് ഇരുന്ന എന്നെ തട്ടി വിളിച്ചു. ബസ്റ്റേഷൻ കാട്ടി തന്നു അതിന് ഉള്ളിൽ ബസ് കയറില്ല. ഞാൻ ചാടി ഇറങ്ങി. എന്നിൽ നിന്ന് ബസ് വിട്ട് അകന്നു ഒരു യാത്ര പോലും പറയാൻ കഴിയാതെ എന്നെ ഏറെ സഹായിച്ച ആ കൂട്ടുകാരൻ പോയി മറഞ്ഞു. ഇന്നി ഈ വലിയ ലോകത്ത് ഞങ്ങൾ കണ്ടു മുട്ടൻ 1000 ഒരു ശതമാനം പോലും സാധ്യത ഇല്ലാ. മുന്നിലെ ബസ്സ്റ്റേഷനിലേക്ക് ഞാൻ  നടന്നു.

ബസ്സ്റ്റേഷന് ഉള്ളിൽ ഷാർജ ബസ് ടിക്കറ്റ് എടുക്കുന്ന ഒരു ക്യാമ്പിൽ ഉണ്ട് മാറ്റാന് ദുബായിക്കും ഷാർജ ക്യുവിൽ ഒരാളായി ഞാനും കൂടി. പല വർണ്ണത്തിലും ഉള്ള ആളുകൾ ഉണ്ട്. ടിക്കറ്റ് 30 ദിർഹം തന്നെ. ടിക്കറ്റ് കിട്ടി പുറത്ത് മുൻപ് ബസ് ഇറങ്ങിയ സ്ഥലത്ത് തന്നെ ആണ് പോകാൻ ഉള്ള ബസ് കിടക്കുന്നത് . ബസിൽ കയറി വിൻഡോ സീറ്റിൽ തന്നെ ഇരിപ്പുറപ്പിച്ചു. വിശപ്പ് തോന്നി തുടങ്ങിയിരുന്നു സമയം 3 കഴിഞ്ഞു. ബസ് സ്റ്റാൻഡിൽ നിന്ന് എന്റെ പ്രീയ ബ്രാൻഡ് ഗ്ലാക്‌സി ചോകോളേറ്റും ഒരു ബോട്ടിൽ മിനറൽ വാട്ടറും വാങ്ങിയിരുന്നു. ഗ്യാലക്ക്സിയുടെ മധുരത്തിൽ ലയിച്ചു. ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാൻ ഒറ്റക്ക് ഉള്ള യാത്രകളിൽ വലിയ മടിയാണ്. അങ്ങനെ ആണ് യാത്രയിൽ വിശപ്പടക്കാൻ ചോകോളേറ്റും ബിസ്കറ്റും പിന്നെ ഒരു മഗോ ജ്യൂസും മതിയെന്ന തിയറിയിൽ ഞാൻ എത്തിയത്.

ബസിൽ അതികമാളുകൾ ഒന്നും ഇല്ലാ. എന്റെ സീറ്റിൽ ഞാൻ മാത്രേ ഉള്ളൂ. 3 മണിക്കൂറിൽ കൂടുതൽ എത്തും ഷാർജ എത്താൻ ആ ധൈര്യത്തിൽ മയക്കം എന്നെ പിടികൂടി. എത്ര നേരം ഉറങ്ങി എന്നറിയില്ല രാവിലെ മുതൽ ഉള്ള യാത്രയുടെ ആവും നല്ലപോലെ ഉറങ്ങി. കാണുകൾ തുറന്നപ്പോൾ പുറത്ത് ഇരുട്ട് വീണിരുന്നു. ദീപ പ്രഭയിൽ വർണ്ണം വിതറി നിൽക്കുന്ന വലിയ കെട്ടിടങ്ങൾ. കുറച്ച് സമയ നിരീക്ഷണത്തിൽ നിന്ന് ദുബായി നഗരത്തിൽ കടന്നു എന്ന് മനസിലായി. ഉറക്കത്തിന്റെ ഹാങ്ങ്ഓവറിൽ പുറത്തെ കാഴ്കചകൾ കണ്ടിരുന്നു

തുടരും............