തീരക്കിൽ ഒരാളായി അങ്ങനെ നിൽക്കുബോൾ ഉള്ളിൽ ഒരു ഭയമായി ഇത് വരെ ടിക്കറ്റ് എടുത്തില്ല. ഇറങ്ങാൻ ഉള്ള സ്ഥലവും അറിയില്ല. വശങ്ങളിൽ ഉള്ള കെട്ടിടങ്ങളിൽ സൂക്ഷിച്ചു നോക്കി എനിക്ക് ഇറങ്ങാൻ ഉള്ള ഹെൽത്ത് അതോറിറ്റി വല്ലതും കാണുണ്ടോ എന്ന്. ബസ് പതിയെ ആണ് പോകുന്നത്. ഓരോ സ്റ്റോപ്പിലും നിർത്തി കുറെ ആളുകൾ ഇറങ്ങും കുറെ ആളുകൾ കയറും. ഒരു എത്തും പിടിയും കിട്ടാതെ ഞാൻ നിന്ന്. മലയാളി ലുക്കിൽ ഒരുത്തനും ചുറ്റിലുമില്ലാതാനും. കുറെ വെളുത്തവരും കരുത്തവരും. മലയാളിയെ കാത്തിരുന്നാൽ ബസ് സ്ഥലം കഴിഞ്ഞു പോകും എന്നത് തോന്നി വശത്ത് കണ്ട ഒരു സായിപ്പിനോട് കാര്യം പറഞ്ഞു. അപ്പോൾ അയാൾ പറഞ്ഞു ആവുന്നതെ ഉള്ളു എന്ന്. ബസിൽ ആളുകൾ കുറഞ്ഞു വന്നു. ഇപ്പോൾ ആളുകൾ ഇറങ്ങുന്നതല്ലാതെ കയറുന്നില്ല. ബസിനു മുന്നിലും ഇടക്കും ഉള്ള ഡിസ്പ്ലെ ബോർഡുകളിൽ സ്റ്റോപ്പുകൾ കൃത്യമായി എഴുതി കാട്ടുന്നുണ്ട് എന്നാൽ എനിക്ക് ഇറങ്ങാൻ ഉള്ള സ്ഥലം മാത്രം വരുന്നില്ല. പോരാത്തതിന്ന് ഇത് വരെ ഞാൻ ടിക്കറ്റ് എടുത്തിട്ടും ഇല്ലാ. വല്ലോ ചെകിങ് വരുവോ...?

മനോഹരമായ ആ പാതയിലൂടെ ബസ് യാത്ര തുടർന്നു. സമയം കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു. ബസിൽ ഉണ്ടായിരുന്നവരും ഇറങ്ങി ഡ്രൈവർ ചേട്ടൻ എന്റെ കാര്യം മറന്നോ ..? ഒരിക്കൽ കൂടി അദ്ദേഹത്തെ മുഷിപ്പിക്കാതെ ചോദിച്ചു നോക്കം. എന്റെ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് അദ്ദേഹം "പേടിക്കണ്ട നീ പറഞ്ഞ സ്ഥലത്ത് ഞാൻ ആക്കി തരാം പോരെ" മതി അത് മതി. അതികം താമസിയാതെ വലിയ ഒരു കെട്ടിടത്തിന്റെ മുന്നിൽ ബസ് നിന്ന്. "ഇതാണ് നീ പറഞ്ഞ ഹോട്ടൽ. പിന്നെ ഒരു കാര്യം ഇവിടെ ബസ് നിർത്തില്ല തിരിച്ചു പോകുബോൾ ബസ് സ്റ്റോപ്പിൽ പോയി നിൽക്കണം"

ആഫ്രിക്കൻ വിശേഷങ്ങൾ അറിഞ്ഞും. ഇന്ത്യൻ വിശേഷങ്ങൾ പറഞ്ഞും നിന്നപ്പോൾ ബസ് എത്തി. ബസിൽ തിരക്കാണ്. അടുത്ത സീറ്റിൽ ആള് എഴുനേറ്റ് പോയപ്പോൾ ആ സീറ്റിൽ എന്നെ പിടിച്ചിരുത്തി ആ ആഫ്രിക്കൻ ചങ്ങാതി. രണ്ടു ദിർഹം മുന്നിലെ കുടുകയിൽ ഇടാൻ നോക്കി എന്റെ കൈയിൽ ചില്ലറ ഇല്ലാലോ. ഇത് മനസിലാക്കി ആ ചങ്ങായി എനിക്ക് വേണ്ടി രണ്ടു ദിർഹവും അതിൽ നിക്ഷേപിച്ചു. ആ ചങ്ങാതി നിൽകുബോൾ ഞാൻ ഇരിക്കുന്നതിൽ എനിക്ക് തോന്നിയ ബുദ്ധിമുട്ട് അതികം ആയുസിലായിരുന്നു. ചങ്ങാതിക്കും സിറ്റ് കിട്ടി. പുറത്തെ കാഴ്ചകളിൽ മതിമറന്ന് ഇരുന്ന എന്നെ തട്ടി വിളിച്ചു. ബസ്റ്റേഷൻ കാട്ടി തന്നു അതിന് ഉള്ളിൽ ബസ് കയറില്ല. ഞാൻ ചാടി ഇറങ്ങി. എന്നിൽ നിന്ന് ബസ് വിട്ട് അകന്നു ഒരു യാത്ര പോലും പറയാൻ കഴിയാതെ എന്നെ ഏറെ സഹായിച്ച ആ കൂട്ടുകാരൻ പോയി മറഞ്ഞു. ഇന്നി ഈ വലിയ ലോകത്ത് ഞങ്ങൾ കണ്ടു മുട്ടൻ 1000 ഒരു ശതമാനം പോലും സാധ്യത ഇല്ലാ. മുന്നിലെ ബസ്സ്റ്റേഷനിലേക്ക് ഞാൻ നടന്നു.

ബസിൽ അതികമാളുകൾ ഒന്നും ഇല്ലാ. എന്റെ സീറ്റിൽ ഞാൻ മാത്രേ ഉള്ളൂ. 3 മണിക്കൂറിൽ കൂടുതൽ എത്തും ഷാർജ എത്താൻ ആ ധൈര്യത്തിൽ മയക്കം എന്നെ പിടികൂടി. എത്ര നേരം ഉറങ്ങി എന്നറിയില്ല രാവിലെ മുതൽ ഉള്ള യാത്രയുടെ ആവും നല്ലപോലെ ഉറങ്ങി. കാണുകൾ തുറന്നപ്പോൾ പുറത്ത് ഇരുട്ട് വീണിരുന്നു. ദീപ പ്രഭയിൽ വർണ്ണം വിതറി നിൽക്കുന്ന വലിയ കെട്ടിടങ്ങൾ. കുറച്ച് സമയ നിരീക്ഷണത്തിൽ നിന്ന് ദുബായി നഗരത്തിൽ കടന്നു എന്ന് മനസിലായി. ഉറക്കത്തിന്റെ ഹാങ്ങ്ഓവറിൽ പുറത്തെ കാഴ്കചകൾ കണ്ടിരുന്നു
തുടരും............