Popular Posts

Sunday, March 12, 2017

ആദ്യ അരുവിത്തുറ തിരുനാൾ

           പടക്കം പൊട്ടുന്ന ശബ്ദം വീട്ടിൽ നിന്നാൽ കേൾകാം അത് കേള്കുബോൾ അടുത്ത് ചെന്ന് കേൾക്കാൻ കൊതിക്കും കൊച്ചു കുട്ടിയോ തനിച്ചു വിടുവൊ ഇല്ലാ. അതിനാൽ ആ ആഗ്രഹം അങ്ങനെ നിന്നു. കാണാത കാഴ്ചകൾ അങ്ങനെ ഭാവനയിൽ വരുത്താൻ വല്ലാത്ത രസമാണ്. നേരിൽ കാണുന്നതിലും വലിപ്പവും ഭംഗിയും ഉണ്ടാവും ആ ലോകത്ത്.


വീട്ടിൽ അരുവിത്തുറ തിരുനാളെന്താ എന്നു പോലും അറിയാതെ അവധിക്കാല കളിയും ചിരിയുമായി നിന്നപ്പോൾ ആണ്. ഒരു മാലാഖയെ പോലെ ലാൻഡ് ഫോണിൽ വിളി വരുന്നത്. ഉമ്മുമ്മ വീട്ടിൽ നിന്ന് വെടിക്കെട്ട് കാണാൻ എല്ലാവരും എത്തുന്നു അതായത് പേരാകുട്ടികൾ. പേരാകുട്ടികൾ എന്ന് പറയുബോൾ 43 എണ്ണത്തിൽ കൊച്ചുങ്ങൾ ഒരു 10 എണ്ണം ഇവിടെ ഉള്ളു. അതിൽ തീരെ പൊടിയും ഇല്ലാ മുതുക്കും ഇല്ലാ. 5 മുതൽ 15 വരെ പ്രയത്തിൽ ഉള്ള ഞങ്ങൾ കുറച്ചു പേർ.

ഉമ്മുമ്മ വീട് എന്റെ ഫേവറേറ്റ് സ്പോട്ട് ആണ്. അവിടെ എന്റെ ഉമ്മുമ്മ ഉണ്ട് എന്നിലേക്ക് കഥയുടെ വാതായനങ്ങൾ തുറന്നു തന്ന ഉമ്മച്ചിയുടെ ഉമ്മ.  കഥയും കളിയുമായി പെരുന്നാളിന്റെ ആരവങ്ങൾ ആണ്. വിട് ഇളകി മറിക്കും ഞങ്ങൾ കുട്ടിപിട്ടാളം ഞാൻ,റമീസ്, ഫിറോ ഇത്ര ആൺ പിള്ളേർ പിന്നെ ഇത്താസ്. വൈകുന്നേരം ആയപ്പോൾ  പിന്നെയും ആള് കൂടി. മഴ പെയ്താൽ വെടിക്കെട്ട് ഉണ്ടാവില്ല എന്നാ ആകുലത ഇത്തമാർ പങ്കെവെക്കുന്നു. 6 മണി കഴിഞ്ഞു എല്ലാവരും കൂടെ പോകാൻ ആണ് പ്ലാൻ. ആൾ കൂട്ടത്തിലേക്ക് ഒന്നും വിടില്ല. പഴയ പൊന്തനാൽ ലോഡ്ജിന്റെ ടെറസിൽ ആണ് വെടിക്കെട്ട് കാണാൻ ഉള്ള സ്പോട്.

ഉമ്മച്ചിയെല്ലാം ചെറുപ്പത്തിൽ ഇവിടെ നിന്ന് കരിമരുന്ന് കലാ പ്രകടനം കണ്ട വിശേഷങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്. അതിനപ്പുറം പെൺ കുട്ടികളെയും കൊച്ചു ആൻ കുട്ടികളെയും ആൾക്കൂട്ടത്തിലേക്ക് പോകാൻ അനുവദിച്ചിരുന്നില്ല. ലോഡ്ജിലെ ആളൊഴിഞ്ഞ ഒരു റൂമിലാണ് ഞങ്ങൾ കുട്ടിപ്പട്ടാളം. പോലീസ് സ്റ്റേഷന്റെ എതിർവശം ആണ് ഈ പറയുന്ന സ്ഥലം. പൊന്തനാൽ ബ്രെദേസ് എന്നാ തുണി കടയും അതിന് ചേർന്ന് ഗ്ലാസ് കടയുമാണ് റോഡിന്ന് സമീപം. ചുടു കടല കൊച്ചുമാമ വാങ്ങി തന്നു. എല്ലാരും കൂടെയുള്ള ആ കടല കഴിക്കൽ ഓർമയുടെ നാവിൽ ഇന്നും രുചി മുകുളങ്ങൾ ഉണർത്താൻ പോന്നതാണ്. വർത്തമാനങ്ങളും ആയി സമയം പോയിക്കൊണ്ടിരുന്നു. മഴ വന്നും പോയും നിൽക്കുന്ന കാലാവസ്ഥ വെടിക്കെട്ട് ഉണ്ടാവുമോ എന്ന് പലരും ആകുലതകൾ പങ്കവെക്കുന്നു.


പ്രതീക്ഷകളെ സ്വാർഗ്ഗത്തിൽ എത്തിച്ചു കൊണ്ട് കദിനകൾ മുഴങ്ങുന്ന ശബ്ദം കാതുകളിൽ എത്തി. കൊച്ചുമാമ്മ ഞങ്ങളെ ടെറസിലേക്ക് നയിച്ച്. ഇരുൾ നിറഞ്ഞ ആ കെട്ടിട മുകളിൽ മഴ പെയ്ത വെള്ളം ഇന്നിയും വലിഞ്ഞിട്ടില്ല. മഴക്കായി വട്ടം കൂടി നിൽക്കുന്ന കാലാവസ്ഥയും. തീ പന്തം വാനിലേക്ക് എറിഞ്ഞ പോലെ ഉയർന്നു പോകുന്ന പ്രകാശം. മുകളിൽ പോയി കതടപ്പിക്കും ശബ്ദമായി പൊട്ടി തീരുന്നു. പിന്നെയും ഒരുപാടു തവന്ന അത്തരം കാഴ്ചയും ശബ്ദവും മുഴങ്ങി. അതിനിടക്ക് വർണ്ണങ്ങൾ നിറഞ്ഞ തീ പന്തങ്ങൾ മുകളിൽ പോയി പൊട്ടും ആ പൊട്ടി ചിതറൽ ആ പരിസരമാകെ പ്രകാശം നിറക്കും. അത്തരം വെടികെട്ടുകൾക്ക് ശബ്ദം ഇല്ലാ. അവ കാഴ്ചയുടെ വർണ്ണ കുടകൾ നിറച്ചവയാണ്. പിന്നെയും ഒരുപാടു വർണങ്ങൾ ചെറുതും വലുതുമായ ഒരുപാടു ശബ്ദങ്ങൾ. ചറപറ എന്നുള്ള കുട്ടാ ശബ്ദത്തിന്ന് ശേഷം പിന്നിട് ശബ്ദങ്ങൾ ഉണ്ടായില്ല. കഴിഞ്ഞു എന്ന് ആരെക്കെയോ പറഞ്ഞു. ഛെ ഇത്ര പെട്ടന്നോ എന്നത് മനസിൽ നിന്ന്. അടുത്ത സെറ്റ് താമസിക്കും എന്ന് പറഞ്ഞു ഞങ്ങളെ വീട്ടിലേക്ക് വിട്ടു. ഇത്തസിന്ന് പിന്നെയും നിൽക്കാൻ ആയിരുന്നു പ്ലാൻ. അതിനായി ഉള്ള അപേക്ഷകൾ ഉണ്ടായി. അത് ഒന്നും പരിഗണിക്കുക ഉണ്ടായില്ല അതിനാൽ എല്ലാവരും വീട്ടിൽ എത്തി.

ആദ്യമായി കണ്ട ആ മനോഹര കാഴ്ചകൾ ഇന്നും മനസിൽ നിന്ന് പോകാതെ നന്മയുടെ നല്ല ബാല്യകാല ഓർമകളിൽ നിറഞ്ഞു നില്കുന്നു. അതിനു ശേഷം പലതവണ അരുവിത്തുറ പള്ളിയിൽ വെടിക്കെട്ട് നടക്കുന്നത് കൂട്ടുകാരുമായി നേരിട്ട് കണ്ടിരിക്കുന്നു. എന്നാലും ആദ്യം മനസിലേക്ക് ഓടി എത്തുക ആദ്യ അനുഭവം തന്നെ

#nostu_ente_petta