
കാര്യങ്ങൾ പറഞ്ഞു തുടങ്ങുന്നതിന്ന് മുൻപ് മിശ്ര വിവാഹം ഒന്നാം ഭാഗം എങ്ങനെ ആയിരുന്നു എന്നത് നിങ്ങൾക്ക് അറിയാം എന്നാലും ഒന്ന് ഓർമിപ്പിക്കട്ടെ. തട്ടത്തിൻ മറയത്ത്, എന്ന് നിന്റെ മോയിത്തീൻ, അന്നയും റസൂലും മലയാള സിനിമ ലോകത്തെ ഹിറ്റുകളിൽ അതിന്റെ സംവിധായകർ വളരെ മനോഹരമായി ആരെയും ഭ്രമിപ്പിക്കുന്ന രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇതിലെ വർണാഭ രംഗങ്ങൾ ചിലരുടെ എങ്കിലും ജീവിതം ഇരുൾ നിറഞ്ഞതാക്കിയിരിക്കാം
നാട്ടിൽ ഉണ്ടാകുന്ന പുകിലുകൾ കെട്ടടങ്ങി കഴിഞ്ഞു ജീവിതം ഒരു ചോദ്യ ചിന്മമായി തുടങ്ങുന്ന നിമിഷം മുതൽ ഇവിടെ കഥ തുടങ്ങുകയാണ് മിശ്ര വിവാഹം രണ്ടാം ഭാഗം
പുരുഷ കേന്ദ്രികൃതമാണ് എന്നും മിശ്ര വിവാഹം (സാധരണ വിവാഹങ്ങളും ഒരു പരുതി വരെ അങ്ങനെ തന്നെ) കല്യാണ രീതികൾ മുതൽ അവളുടെ വേഷങ്ങൾ വിധാനങ്ങൾ വരെ പുരുഷൻ തിരുമാനിക്കും. വിവാഹം എന്നാ ഉടമ്പടി പോലും എങ്ങനെ വേണം എന്നത് പുരുഷന്റെ തീരുമാനത്തിൽ ആണ് നടക്കുക. പൊതുവെ ചെറുക്കൻ ഏത് മത വിശ്യസി ആണോ ആ മതവും മത ആചാര രീതിയിൽ ഉള്ള വിവാഹം ആണ് നടക്കുക. ഇവിടെ പെണ്ണ് എന്ന സ്വാതന്ത്ര വെക്തി വാക്കുകൾക്ക് ശക്തിയില്ലാതെ നിശ്ചലമാവുകയാണ്. അവൾ പുരുഷ മേധാവിതത്തിന്റെ ഇരയാവുകയാണ്. തുടർന്ന് അവളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന നിരന്തരം വെക്തിത്വം ഹനിക്കുകയാണ്
ഒരു കുടുംബത്തിലേക്കും ഒരു അന്യമത പെണ്ണിനെ ഇരു കൈയും നീട്ടി സ്വീകരിക്കറില്ല. നിരന്തര ആട്ടും തുപ്പുകളുടെ ഒരു ഘോഷയാത്ര തന്നെ വരും ദിവസങ്ങളിൽ അവൾ നേരിടേണ്ടി വരും. മതം മാറിയാൽ തന്നെ ചെറുപ്പം മുതൽ പഠിച്ചു മനസിൽ കൊണ്ട് നടക്കുന്ന മത ചിന്തകൾ ഗസറ്റിൽ പേര് മാറ്റുന്ന എളുപ്പത്തിൽ മാറ്റാൻ കഴിയുമോ. ഒരിക്കലുമില്ല അവിടെയും ഒരു വലിയ പരാജയമാവും അവൾ. പുരോഗമന ചിന്തധരയിൽ നിന്ന് അവന്റെ ഭർത്താവ് ചിലപ്പോൾ വാക്ക് നൽകും നീ നിന്റെ മതത്തിൽ തന്നെ വിശ്യസിച്ചു ജീവിച്ചോ എന്ന്. ഒരിക്കലും നടക്കാത്ത മനോഹമായ ഒരു തമാശ മാത്രമാണ് ഇത് എന്നത്. ചുറ്റും നോക്കിയാൽ അറിയാൻ കഴിയും. ഒരിക്കലും തിരിച്ച് കയറാൻ കഴിയാത്ത ഒരു കിടങ്ങിൽ അകപ്പെട്ടത് പോലെ ആണ് മതങ്ങൾ ഇവരെ കാണുന്നത്. മറ്റൊരു മതത്തിലെ പുരുഷന്റെ ഭാര്യയായി നിൽക്കേ അവൾക് സ്വാന്ത(സ്വാന്തം എന്നത് ഉപയോഗിക്കാമോ എന്നറിയില്ല) മതത്തിൽ ഒരു സ്ഥാനവുമില്ല. അവൾ ആഗ്രഹിച്ചാൽ പോലും
ഏതൊരു പെണ്ണിന്റെയും സ്വാകാര്യ അഹങ്കാരമാണ് തന്റെ അച്ഛൻ അമ്മ സഹോദരങ്ങൾ എന്നത്, അത് 90 എത്തിയ അമ്മുമ്മ മുതൽ ആവേശത്തിൽ അവതരിപ്പിച്ചു കേൾക്കുന്നതാണ്. മകൾ ഇറങ്ങി പോയത് മുതൽ സഹോദരങ്ങൾ അച്ഛൻ അമ്മ ഇവർ അനുഭവിച്ച വേദനയുടെ അപമാനത്തിന്റെ ആഴം വലുതാവും അത് കരിഞ്ഞാലും ഒരിക്കലും ആ പെങ്ങൾക്ക് / മകൾക്ക് പഴയപോലെ അവരിലേക്ക് ഓടി എത്താൻ കഴിയില്ല. സ്വാന്ത കുടുബത്തെ പറ്റിയുള്ള ഓർമ്മകൾ പോലും ഒരു കുറ്റ ബോധത്തിൽ അല്ലാതെ ഓർക്കാൻ കഴിയില്ല
പെരുനാൾ, ക്രിസ്മസ്, വിഷു ഇങ്ങനെ ആഘോഷണങ്ങളിൽ ഭർത്ത്ഗ്രഹത്തിൽ നിന്ന് സ്വാ വസത്തിലേക്ക് വിരുന്ത് പോവുക എന്നത് കേരളത്തിൽ നിലനിന്ന് വരുന്ന രീതിയാണല്ലോ. ഈ സമയങ്ങൾ എല്ലാവരുടെ ജീവിതങ്ങളിൽ നല്ല നിമിഷങ്ങൾ കുടുംബം എന്നാ വാക്ക് അർദ്ധമാവുന്ന നിമിഷങ്ങൾ. ആഘോഷ ദിവസങ്ങൾ വേദനയുടെ പഴയ ഓർമകളിൽ കഴിയാൻ ആവും ഇത്തരക്കാർക്ക് വിധി.
പെണ്ണ് ഇങ്ങനെ ജീവിതത്തിന്റെ മധുരങ്ങൾ എല്ലാം വെടിഞ്ഞു. സ്നേഹിച്ചവനെ മാത്രം പ്രണയിച്ചു അതിൽ മാത്രം ജീവിത മധുരങ്ങൾ തേടുമ്പോൾ ആൺ എന്നാ പുരുഷന്ന് ഇവിടെ ഒന്നും നഷ്ട്ട പെടുന്നില്ല എന്നതാണ് സത്യം. വിവാഹ നാളിൽ അനുഭവിക്കുന്ന അല്പം ടെൻഷൻ അല്ലാതെ അവന്റെ കുടുബം അവനു ഒപ്പം ഉണ്ടാവും. അവന്റെ സുഹൃത്തുക്കൾ, എല്ലാം അവന്നു ചുറ്റും പഴയത് പോലെ ഉണ്ടാവും
പറയാൻ ഒരുപാടുണ്ട് എഴുതിയാൽ എങ്ങുമെത്തില്ല. ജീവിതങ്ങൾ കണ്ടു പഠിക്കുക. അനുഭവിച്ചല്ലാ
സ്വത്വം നഷ്ടപെട്ട ഒരു പിടി സ്ത്രി ജീവിത തേങ്ങലുകൾ ചുറ്റു നിന്ന് ഉയരുന്നത് എന്നെ അലോസര പെടുത്തുന്നു. ആ തേങ്ങലുകൾക്ക് പരിഹാരം ഇല്ലാ എന്നത് ഞാൻ അറിയിക്കുന്നു. അത് അവർ ഏറ്റെടുത്ത അവരുടെ കർമ്മഭലം. ഇന്നി പുതിയ തേങ്ങലുകൾ ഉണ്ടാവാതെ ഇരിക്കാട്ടെ എന്ന് മാത്രം ആശംസിക്കുന്നു.
സമർപ്പണം : മിശ്ര വിവാഹ എന്ന കെണിയിൽ വീഴാൻ അവസരം കാത്തിരിക്കുന്നവർക്ക്