അറിവുകള്‍ തേടി ബാഗളുരു എന്ന വലിയ നഗരം വിട്ട് , മറ്റൊരു റംസാന്‍ മാസ കാലം നാമ്മകല്‍ എന്ന തമിഴ് ജില്ലയില്‍ എത്തി.
അന്നതെ നോമ്പ് തുറ വഴിയില്‍ നിന്നും അത്തഴം ട്രെയിൻ ബോഗിയുടെ കുലുക്കത്തിലും ആയിരുന്നു.
ബാഗളുരുവിലെ ശീതളയില്‍ നിന്ന് തികച്ചും ചൂടന്‍ നോബുകാലമാണ് ആ മണ്ണില്‍ കഴിഞ്ഞത്. നോബ് തുറയില്‍ ദാഹം കാരണം ഒരുപാട് വെള്ളം കുടിച്ച് വയര്‍ വീര്‍ക്കുക പതിവ് സംഭവമായിരുന്നു.
തമിഴ്നാട്ടില്‍ ഒരു വിഭാഗം മുസ്ലിങ്ങള്‍ ഉര്‍ദു ആണ് സംസാര ഭാഷയായി ഉപയോഗിക്കുന്നത്. അത്തരം ഒരു പള്ളി ആയിരുന്നു അടുത്ത്. അവിടെ മുറി തമിഴ് വലിയ ഗുണം ചെയ്യ്തില്ല.

നോമ്പ് തുറയില്‍ ദോശ തിന്നുക വലിയ വെല്ലുവിളി തന്നെ ആണ്. കാരണം അത് വയറ്റില്‍ ചെന്ന് ഒഴിഞ്ഞു കിടന്ന ആമശയത്തെ ഗ്രാസ്സ് കയറ്റി ബും...... ആകും. ഒരു ദോശയില്‍ തന്നെ വയര്‍ നോ സിഗ്നല്‍ തരും. പുള്ളിച്ച ഭക്ഷണമാണ് അവര്‍ക് പ്രിയം. നമ്മുടെ ശരിരം അതിന് എതിരും.
പെരുന്നാളിന് ക്ളാസ് കട്ട് അടിച്ച് നാട്ടിലെത്തിയാണ് ഒന്ന് ശ്രാസം വീണത്. ഏതാനും ദിവസം അപുറം തക്ബിര്‍ ധ്വനികള്‍ ഉയര്‍ത്തി പെരുന്നാൾ പിറ എത്തി.
മൂന്നാം വര്‍ഷാ റംസാന്‍ മാസവും അവിടെ തന്നെ വലിയ മാറ്റങ്ങള്‍ ഇല്ലാതേ കടന്നു പോയി.
No comments:
Post a Comment