Popular Posts

Friday, April 13, 2018

ഈരാറ്റുപേട്ട വിമർശനം


 വിഡിയോ അല്ലെങ്കിൽ പോസ്റ്റ് വൈറൽ ആകാനുള്ള ഒരു ട്രിക്ക് ആണ് വൈകാരികമായ വിഷയങ്ങളിൽ ചൊറിയുക എന്നത്. അതിൽ ഒരുപാട് ഉദാഹരണങ്ങൾ നമ്മൾ കാണുന്നതാണ്. ലക്ഷ്മി മാഗസിൻ കവർ ചിത്രം അതിൽ ശ്രദ്ധ നേടിയ അടുത്ത കാല വൈറൽ വിഷയമാണ്. ചിലപ്പോൾ ഒരു വിഭാഗത്തിൽ പെടുന്നവരെ, മതത്തിൽ പെട്ടവരെ, ഇത്തരത്തിൽ ഒരു റേറ്റിംഗ് കൂട്ടാൻ

ഒരു വിഷയമായി മാറുകയാണോ ഈരാറ്റുപേട്ട വിമർശനം.



സോഷ്യൽ മീഡിയയിൽ റീച് പരമാവധി കൂടിയാൽ മാത്രമേ അതിൽ നിന്നുള്ള അവരുടെ വരുമാനം നേടാൻ കഴിയുകയുള്ളൂ. ഈരാറ്റുപേട്ട എന്ന നാടിനെ പറയുബോൾ ഈരാറ്റുപേട്ടയെ അറിയുന്ന ആർക്കും ഉണ്ടാവുന്ന ആകാംഷ ഇവിടെ അവർ പോലുമറിയാതെ വിൽക്കപ്പെടുകയാണ്. അവരുടെ വിഡിയോ കാണുകയും അത് വിമർശിക്കാനായി കൂട്ടുകാർക്ക് ഷെയർ ചെയ്യുകയും ചെയുബോൾ. അവർക്ക് യുട്യൂബിൽ നിന്ന് കൃത്യമായ വരുമാനം ലഭിക്കുന്നു. അല്ലേൽ ഫേസ്ബുക്കിൽ ആണേൽ പല്ല് കൊഴിഞ്ഞു തുടങ്ങിയ സിംഹം താൻ ഇവിടെ ഉണ്ടെന്ന് മാലോകരെ അറിയിക്കാൻ കഴിയും ഒരു വൈറൽ വിഡിയോ കൊണ്ട്. അത് വഴി പുതിയ അവസരങ്ങൾ ലഭിക്കും എന്നതിന്. ഉദാഹരണം ആണല്ലോ മഞ്ജു വാര്യർ എന്ന നടി.



നമ്മുടെ ഇഷ്ടങ്ങളെ കുത്തി നോവിച്ചാൽ നോക്കി നിൽക്കണം എന്നൊന്നും ഞാൻ പറയില്ല.



ബുദ്ധിപരമായ രീതിയിൽ ആവണം വിമർശനവും എതിർപ്പും. ഇത്തരത്തിൽ മലയാളികളിൽ നിന്ന് തല്ല് വാങ്ങിയതാണ് NDTV യും മാതൃഭൂമി പത്രത്തിന്റെ ഫേസ്ബുക്ക് പേജും എല്ലാം. പേജ്കൾക്ക് അത് ഉപയോഗിക്കുന്ന ആൾക്ക് ആ പേജിന് മാർക് നൽകാൻ ഫേസ്ബുക്ക് ഒരുക്കുന്ന അവസരമാണ് സ്റ്റാർ റേറ്റിങ് എന്നത്. ഇങ്ങനെ ഉള്ള സ്റ്റാർ റേറ്റിങ് 4.4 മുകളിൽ സ്റ്റാർ റേറ്റിംഗ് ഉണ്ടായിരുന്ന NDTvക്ക് അവതരകന്റെ ഒറ്റ വർത്തമാനത്തിൽ അത് കുറഞ്ഞു 2.0 താഴെ എത്തിയപ്പോൾ മാനം ഭയന്ന് റേറ്റിംഗ് ഓപ്ഷൻ ഹൈഡ് ചെയേണ്ടി വന്നു.



പ്രവചക നിന്ദ നടത്തിയതിന്. unlike ക്യാമ്പയിൻ വഴി മാതൃഭൂമി പത്രത്തിന് നഷ്ടമായത് പതിനായിരത്തിൽ പരം ലൈക്കുകളാണ്. ബുദ്ധി പരമായ എതിർപ്പുകളിൽ ചിലത് മാത്രമാണ് മുകളിൽ പറഞ്ഞത്.



ഈരാറ്റുപേട്ടയെ വിമർശിച്ചാൽ വൈറൽ ആകും എന്നത്. നാം കാണുന്നതാണ് കാരണം സജീവമായ സോഷ്യൽ മീഡിയ ഉപയോഗക്തകളുടെ മേഖലയാണ് ഈരാറ്റുപേട്ട.



വിമർശിക്കുന്ന ആളുടെ ലക്ഷ്യം മനസ്സിലാക്കി. ബുദ്ധി പരമായ എതിർപ്പുകൾ നടത്താം. അത് ചെയ്യാൻ കഴിയാത്ത പക്ഷം കണ്ടില്ല എന്ന് എങ്കിലും നടിക്കാം. ആരേലും എന്തേലും പറഞ്ഞാൽ പോക്കുന്നതാണോ നമ്മുടെ സംസ്‌കാരം.