Popular Posts

Sunday, October 30, 2016

അമ്മ എന്നാ കോർപ്പറേറ്റ് മാനേജർ

        അമ്മ എന്നാ ഉമ്മ പലപ്പോഴും പല വിശേഷണങ്ങൾ ആവും അവർക്ക് ചേരുക. ചിലപ്പോൾ ഫിനാൻസ് മാനേജർ, മറ്റു ചിലപ്പോൾ HR അങ്ങനെ വേഷങ്ങൾ പലതാണ്.

         സാധനം വാങ്ങാൻ രൂപ തന്ന സമയത്ത് ഒരു ഫൈനാൻസ് മാനേജരെ പോലെ അമ്മ പെരുമാറി, അണുവിട തെറ്റാതെ മനകണക്ക് കൂട്ടി കൈയിൽ രൂപ തന്നു വിടുമ്പോൾ ബാക്കി വരുന്ന തുക നമ്മുടെ പോക്കറ്റ് മണി അല്ലെങ്കിൽ മിട്ടായി രൂപ ആവും എന്ന് കരുതി കടയിലേക്ക് ഓടിയ ബാല്യത്തെ 1 രൂപയിലോ 2 രൂപയിലോ ബാക്കി അവസാനിപ്പിച്ച് ഒരുപാടു മിട്ടായി എന്നാ നമ്മുടെ മോഹത്തിന്. വിലങ്ങു തീർത്തു അമ്മയിലെ ഫൈനാൻസ് മാനേജർ. വളരുന്ന പ്രായത്തിൽ മിട്ടായി മാറി ആവശ്യങ്ങൾ കൂടുന്നതിന് അനുസരിച്ചു ബാക്കി വരുന്ന തുക കൂടി കൊണ്ടിരുന്നതും അറിഞ്ഞു കൊണ്ടല്ലേ,

           വിൽമാർട്ട് പോലെ ഉള്ള കുത്തക കമ്പനികൾക്ക് കേരളത്തിൽ മാത്രമാണ് ഹയിപ്പർ  മാർക്കറ്റ് വാൻ വിജച്ചമാകെ പോയത് കാരണം മറ്റാരുമല്ല നമ്മുടെ വീടുകളെ വാൻ പ്ലാൻ വഴി മുന്നോട്ട് കൊണ്ട് പോകുന്ന അമ്മ എന്നാ ഈ മാനേജർ തന്നെ അവിടെ വില കുറവ് ഉള്ളത് മാത്രം വാങ്ങി കൂടുതൽ വില ആവുന്നത് മറ്റുകടകളിൽ പോയി വാങ്ങുന്ന ഫൈനാൻസ് പാഠങ്ങൾക് മുന്നിൽ തൊല്കാതെ വേറെ എന്ത് ചെയ്യും.

വീട്ടിലെ സാധനങ്ങളുടെ കാര്യത്തിൽ ഒരു സ്റ്റോർ മാനേജർ ആവും അമ്മ, എപ്പോൾ വാങ്ങി ആ ബ്രാൻഡ് മോശമാണ്, വീട്ടിൽ അരി എത്ര ബാക്കി, അത് എത്ര പേർക്ക് കഴിക്കാം, നാളെ ആവശ്യമായ സാധനങ്ങൾ, പെട്ടന്നു ഒരു ഗസ്റ്റ് വന്നാൽ പോലും ഒരു കുലുകവും ഇല്ലാതെ അവരെ സ്വീകരിക്കാൻ വേണ്ടത് സ്റ്റോറിൽ കരുതിയിരിക്കും. ചിലപ്പോൾ വീട്ടിൽ വിരുന്നുകാർ വരുമ്പോൾ അവരുടെ മുന്നിൽ വരുന്ന പലഹാരങ്ങൾ നമോടു തീർന്നു എന്ന് പറഞ്ഞു ദിവസങ്ങൾ കഴിഞ്ഞവും വന്ന അഥതിയുടെ മുന്നിൽ എത്തിയത്.  അവർ പോയി കഴിഞ്ഞു ഇത് തിർന്നില്ലയിരുന്നു എന്ന നമ്മുടെ കാമാൻഡ് മനസിലാക്കി " അന്ന് എടുത്ത് വെച്ചത് കൊണ്ട് ഇന്ന് അവരുടെ മുന്നിൽ വെക്കാൻ കണ്ടു" എന്ന ഒരു ഡയലോഗ് അടിച്ചു നമ്മളെ വീഴ്ത്തികളായും.

നമ്മുടെ പ്രൊഡക്ടുവിറ്റി ( പഠനം, അലസമായി പണം തീർക്കുക) കുറയുബോൾ ഒരു പ്രൊഡക്ടൻ മാനേജരെ പോലെ ചൂടാവും. വീട്ടിൽ പതിവിലും മുന്നറിയിപ്പ് ഇല്ലാതെ താമസിച്ചാൽ വഴക്കിന്റെ പൊടി പൂരം കിട്ടാതെ വാതിൽ പോലും തുറക്കില്ല. അപ്പോൾ ഒരു കാവൽക്കാരന്റെ ഭാവമാവും. ചെടി നടൻ വേണ്ടി മണ്ണ് പണികരനുമാവും അമ്മ

മക്കൾക്ക് പങ്കാളിയെ തേടി ഇറങ്ങിയാൽ ഒരു HR മാനേജർ പോലെ ആണ്. മുന്നിൽ എത്തുന്ന ആളെ ഒറ്റ നോട്ടത്തിൽ വായിച്ചു എടുത്തിരിക്കും, നന്മകളും തിന്മകളും അണുവിട പഠിചിരിക്കും. മുൻ കമ്പനിയിൽ എന്നാ പോലെ പലരെയും വിളിച്ചു കാര്യങ്ങൾ അറിയും. ഈ സമയം സൈക്കോളജി വരെ പ്രേയോഗിക്കും, body language, micro expression തുടങ്ങി സൈക്കോളജിയുടെ നൂതന മേഖലകൾ വരെ വേണ്ടി വന്നാൽ പ്രയോഗിക്കുന്ന മിടുക്കനായ HR മാനേജർ (അമ്മ)

നീണ്ടു പോകുന്നതാണ് മേഖലകൾ, തൊട്ടും അറിഞ്ഞും അനുഭവിച്ചു കടന്നു പോകുന്ന അത്ഭുതങ്ങളാണ് അവർ. ലോകത്ത് പെണ്ണ് എന്നാ വിസ്മയതിന്നു മാത്രം കഴിയുന്ന അത്ഭുതം

സമർപ്പണം എല്ലാ അമ്മമാർക്കും

താടി ചിന്തകൾ

ഇപ്പോൾ താടി ഒരു ഫഷനാണ് എന്നാൽ അതിൽ കൂടുതൽ പ്രശ്നവുമാണ്. താടി വെച്ച് നാട്ടിൽ ചെത്തി നടന്ന പലരുടെയും തടി മോശമാവുകയും ചെയ്യുന്നുണ്ട് നമ്മുടെ കേരളത്തിൽ.

ഇപ്പോൾ ഒരു 30 വയസിനു താഴെ ഉള്ള ചെറുപ്പകാരിൽ പൊതുവെ ഈ താടി രോഗം ഉണ്ട്. അത് ചിലപ്പോൾ നിണ്ടും നിവർന്നും  ചിലപ്പോൾ തീരെ കനം കുറഞ്ഞും അങ്ങനെ വലിയ ലക്ഷ്യങ്ങൾ ഒന്നും ഇല്ലാതെ വളർന്നു കൊണ്ടിരിക്കുന്നു.

ഇന്നി 30 വയസിനു മുകളിൽ ഒരു 40 വയസ്സ് വരെ ഇവർ ഇടക്ക് താടി വെക്കും. ഇടക്ക് വെക്കില്ല. പക്ഷെ ഈ 30 നു താഴെ ഉള്ള പാർട്ടികളെ പോലെ ഒരു സ്ഥിരം താടികാരല്ല ഇവർ

40 നു മുകളിൽ പിന്നെ അങ്ങ് നോക്കിയാൽ മൊത്തം ആഴ്ചയിൽ രണ്ടും മൂന്നും വട്ടം മുഖം മിനുക്കി നടക്കുന്നവരാണ് നമ്മുടെ കാർണവന്മാർ അതിൽ പെടും നമ്മുടെ ട്രോൾ ഇറക്കി കൊന്നു തിന്നുന്ന മുസ്ലിം ലീഗ് എം എൽ എ മാരും. മന്ത്രിയും ഇവർ എല്ലാം ക്ളീൻ ഷേവ് പാർട്ടിയാണ്. അവരുടെ കാലത്ത് നടന്മാരും അങ്ങനെ ആയിരുന്നു. അന്ന് താടി വെച്ചവരോ അവർ നാട്ടിൽ അത്ര നോർമൽ അല്ലാ എന്ന് പേര് കേട്ടാ ബുദ്ധി ജീവികളും ചിത്രകാരന്മാരും പിന്നെ എങ്ങനെ സാധരണകരൻ താടി വളർത്താനാണ്.

ഇന്നി വീണ്ടും 30 വയസിനു താഴെ വരാം. ഇവർ താടി വെച്ച് നടക്കുന്നത് ശരിക്കും പറഞ്ഞാൽ താടി ദിവസവും കളഞ്ഞു മുഖം മിനുക്കാൻ ഉള്ള മടി അതാണ് മുഖ്യ കാരണം. പിന്നെ അതിന്നു കുട്ടയി പുതിയ കുറെ നടന്മാരും അവരുടെ സിനിമകളും. എന്താ അല്ലെ. പിന്നെ ഈ പ്രായത്തിലും ചിലർ മുഖം മിനുക്കി നടക്കുണ്ട് അത് വേറെ ഒന്നും കൊണ്ടല്ല ശരിക്കും താടി ഇടതുർന്നു വരാത്തത് കൊണ്ട്. വന്ന കുറച്ചു രോമങ്ങളും അങ്ങ് വടിച്ചു കളഞ്ഞു പ്രതികരം പോലെ

ഇന്നി താടിയുടെ അല്പം ശാസ്ത്രം പ്രായ പൂർത്തി ആവുന്നതോടെ ആൺകുട്ടികൾ ഹോർമോൺ ഉണ്ടാക്കുന്ന മാറ്റങ്ങളിൽ ഒന്ന് ആണ്  ഈ മുഖത്തെ രോമവർച്ച. ഇത്   നിയന്ത്രിക്കുന്നത് പാരമ്പര്യം കൂടി ചേർന്നാണ്. അതായത് നല്ല താടി ഉള്ള അച്ഛന്റെ മകൻ നല്ല താടികാരവും എന്താ അല്ലെ

ഏതായാലും ഇത്രയും പറഞ്ഞ സ്ഥിക്ക് ഒന്ന് ചരിത്രം കൂടി ഒന്ന് കയറി ഇറങ്ങാം.  ചരിത്രത്തിൽ പലരും താടി വെച്ചവരാണ് യേശു ( ഈസാ അ: ) മുഹമ്മദ് നബി സ്വാ: എല്ലാരും താടി ഉള്ളവരായിരുന്നു.

ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, ടാഗോർ, ചേഗോവര,ഫിഡല്‍ കാസ്‌ട്രോ ( യു എസ് ഇന്റലിജന്‍സ് ഏജന്‍സിയായ സിയ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ ചിത്രത്തില്‍ നിന്ന് അദ്ദേഹത്തിന്റെ നീണ്ട താടി നീക്കം ചെയ്ത് വിരൂപപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. താടി സംബന്ധിച്ചുണ്ടായ അസൂയ ചെറുതല്ലെന്ന് ചുരുക്കം)

അങ്ങനെ താടി വെച്ചവരുടെ നിര നീളുന്നു


ഈ കത്തി വെച്ച ഞാനും ഒരു താടിക്കാരൻ തന്നെ


മനസ്സ്

        കുറച്ചു ദിവസമായി മനസ്സ് എന്നോട് പറയുന്നു എന്നെ പറ്റി എഴുതാൻ. എന്ത് എഴുതും എന്നതും അവൻ പറഞ്ഞു

ഞാൻ എന്ത് എന്ന് ഇത് വരെ പൂർമായ ഉത്തരം വൈദ്യശാസ്ത്രത്തിന് പോലും ലഭിച്ചിട്ടില്ല. നീ ഏകാന്തമായാ സമയം ഞാൻ നിന്നോട് സംസാരിച്ചിട്ടുണ്ട് ചിലപ്പോൾ വിജനമായ കടൽക്കരയിൽ ആയിരുന്നിരിക്കാം അല്ലേൽ തിരക്കുള്ള ബസ്റ്റാഡിൽ നീ തനിച്ചയിരിക്കാം അപ്പോൾ എന്റെ ശബ്ദം നീ വ്യക്തമായി കേട്ടു.

ഞാൻ നിന്നോട് ഒരിക്കലും കളവു പറഞ്ഞിട്ടില്ല, തിന്മകളോന്നും ചെയ്യാൻ കല്പിച്ചിട്ടുമില്ല. കുറച്ചു നന്മകൾ നീ ഞാൻ കാരണം ചെയിതു. നിനക്ക് അത് ഓർമ്മയുണ്ടോ ..?  ഇല്ലാ എന്നാണ് നിന്റെ ഉത്തരം കാരണം നിനക്ക് ആ സഹായങ്ങൾ ഒരിക്കലും കണക്ക് പുസ്തകത്തിൽ എഴുതാൻ കഴിയില്ല. അവ നീന്റെ സ്‌മൃതി പടങ്ങള്ക്കും അപ്പുറമാണ് അത് എന്നിക്ക് മാത്രം കടന്നു ചെല്ലാവുന്ന ലോകമാണ്. നാളെ നിനക്കുള്ള പ്രീതിഭലം അവിടെ ഞാൻ ഒരുക്കിയിട്ടുണ്ട്.

ഞാൻ എന്നും പറയുക കാരുണ്യത്തിന്റെ സഹായത്തിന്റെ കരുണയുടെ പദങ്ങളാണ് അവ നീ ചിലപ്പോൾ തള്ളി കളയാറുണ്ട് അത് നിന്റെ തലച്ചോർ ഉപയോഗിച്ച് നീ കാര്യങ്ങളെ കാണുന്നത് കൊണ്ടാണ്. അവൻ കൗശലകാരനാണ്. കൗശലം നിറച്ചു നിന്നെ ചിലപ്പോൾ അവൻ തെറ്റിദ്ധരിപ്പിക്കും.

നീ ഓർക്കുന്നോ മുന്നിൽ വന്ന സാധുവിന്ന് കൊടുക്കാൻ നീ ചില്ലറ തുട്ടുകൾ തിരിഞ്ഞപ്പോൾ. അത് നൽകിയാൽ ബസിൽ നിനക്കു ബുദ്ധിമുട്ട് ഉണ്ടാകും എന്നവൻ നിന്നെ പേടിപ്പിച്ചു. അത് വഴി നീ ആ സഹായത്തിൽ നിന്ന് പിന്മാറി.

നീ ചരിത്ര പുസ്തകത്തിൽ ഒരുപാടു ചരിത്ര പുരുഷന്മാരുടെ പേരുകൾ പഠിച്ചിട്ടില്ലേ എങ്ങനെയാണ് അവരുടെ പേരുകൾ അതിൽ എഴുതപെട്ടത് നീ ചിന്തിച്ചിട്ടുണ്ടോ. അവർ എല്ലാം ഞാൻ പറയുന്നത് കേട്ടവരാണ്. ഓരോരുത്തരിലും ഞാൻ വെത്യസ്തനാണ് എന്നത് നിനക്ക് അറിയല്ലോ.

ഞാൻ പറയുന്നത് കേൾക്കുക എന്നത് അത്ര എളുപ്പമല്ല. ദുർഘടങ്ങൾ ആണ് ഞാൻ പറയുന്ന പാത. ഓർക്കുക പുതിയ വഴി വെട്ടിയവരെ ലോകം അറിയൂ. അവരെ നമ്മൾ ജീവിത വിജയം കൈവരിച്ചവർ എന്ന് വിളിക്കും. അങ്ങനെ ഉള്ളവർ അല്പം മാത്രമാണ് അതാണല്ലോ ചരിത്ര പുസ്തകങ്ങൾ ഇത്ര ചെറുതായത്

ഞാൻ പറയുന്ന കാര്യങ്ങളിൽ നിന്ന് നിന്നെ തെറ്റിക്കാൻ നിന്റെ ശരീരവും തലച്ചോറും സദാ ശ്രമിക്കും അവരുടെ തന്ത്രങ്ങളിൽ നീ വീഴരുത്. എന്നാൽ നിന്റെ ജീവിതം അർത്ഥ പൂർണമാവു. നിനക്ക് എല്ലാ വിജയങ്ങളും നേരുന്നു നിന്റെ മനസ്സ്

Wednesday, October 19, 2016

ചില ഓർമകൾ

     ആരും ഇങ്ങനെ ഒരു നിർവചനം നൽകിയിട്ടില്ല എന്റെ പേരിലെ അക്ഷരങ്ങൾക്ക്. ഞാൻ കരുതിയതിലും  വില നല്കിയിരുന്നിരിക്കാം അവർ എന്റെ സൗഹൃദത്തിന്. ഒരുപാട് ദൂരങ്ങൾ അകലെ അല്ലെങ്കിലും ഓർമകളെ ടാഗ് ചെയ്യാൻ എന്നിക്ക് കഴിയുന്നില്ല


ഇത് നമ്മുടെ വാഗമൺ




     വാഗമൺ ഓർമ്മകളിൽ അതിരുകൾ ഇല്ലാത്ത പച്ച പട്ടു വിരിച്ച മുട്ട കുന്നുകളും, യഥേഷ്ടം മേഞ്ഞു നടന്ന ബന്ധനങ്ങളും കമ്പി വേലികളും തടസം നിൽക്കാത്ത പൈകളും ആണ്.


ഇന്ന് അത് മാറി എങ്ങും അതിരുകളും ബോർഡുകളും പസ്സുകളും ഹോട്ടലും റിസോർട്ടുകളും.

എന്നാലും മറാത്ത ചിലത് ഉണ്ട് . ആ മഞ്ഞും മഴയും പച്ചപ്പും ( മുട്ട കുന്നിലെ വേലികൾ എന്നെ അലോസര പെടുത്തുന്നു എന്നാലും )

കോട മഞ്ഞു എന്ന് പറഞ്ഞാൽ എന്റെ സാറെ ഒന്നും കാണാൻ കഴിയില്ല മേഘ കൂട്ടത്തിൽ പെട്ട ഒരു  ഫീലാ ഒപ്പം നല്ല മഴയും

മഴ മഞ്ഞു കാല വാഗമൺ കാഴ്ചകൾ.

Vagamon (Malayalam: വാഗമൺ) or Wagamon
 

















     

ഭക്ഷണം

       മനുഷ്യൻ അല്ലാതെ ഭൂമിയിലെ ഒരു ജീവജാലങ്ങളും വിശകാതെ ഭക്ഷണം കഴിക്കില്ല. എന്നാൽ മനുഷ്യൻ എന്ന നാം എങ്ങനെ ആണ് ഒരു നിമിഷം ചിന്തിക്കുക.

       ഭക്ഷണം ഇല്ലാതെ നമുക്ക് ഒരു ആഘോഷവും ദുഖവും ഇല്ല. പെരുന്നാളിനും അടിയന്തരത്തിനും ഭക്ഷണമാണ് പ്രധാന തരാം. അത് ഇല്ലാതെ നമ്മുക്ക് കഴിയാൻ സാധിക്കുകയും ഇല്ല. ജീവന്റെ നിലനിൽപിന് ഭക്ഷണം വളരെ ആവശ്യമാണ്. അത് ഭൂമിയിലെ പണക്കാരനും പാമരനും ഒരു പോലെ ആവശ്യവുമാണ്. നമ്മുടെ      ചുറ്റും കാണുന്ന സമ്പൽ സമൃദ്ധി കണ്ടാണ് നാം ലോകത്തെ വിലയിരുത്തുക. നമ്മുടെ നാട്ടിലും നമ്മുടെ വീട്ടിലും ആവശ്യത്തിൽ അധികം ഭക്ഷണം ഉണ്ടാവും എന്ന് കരുതി നമ്മൾ കാണാത്ത അയല്പക്കതും അറിയാത്ത നാട്ടിലും ഇങ്ങനെ എന്ന് കരുതരുത് കാരണം ദിവസം ഒരു നേരം പോലും ഭക്ഷണം കഴിക്കാത്ത ഒരു പാട് വയറുകൾ നമുക്ക് ചുറ്റും അല്ലേലിങ്കിൽ അടുത്ത നാടുകളിൽ ഉണ്ട്.

       ഇവിടെ ആണ് നമ്മൾ കല്യാണ ചടങ്ങുകളിൽ പാഴാക്കി കളയുന്ന ഭക്ഷണം എന്നാ വിപത്ത്. ഒരു നാട്ടിൽ ഒരു നേരം പോലും ഭക്ഷണം കഴിക്കാൻ ഇല്ലാതെ പട്ടിണിയിൽ  വിഷമിക്കുമ്പോൾ കഴിച്ചു കഴിച്ചു വയർ നിറഞ്ഞു അത് വേണ്ടാതെ വലിച്ച് എറിയുന്ന ഒരു സമുഹം അതാണ് നമ്മളിൽ പലരും. ഒന്ന് ചിന്തിക്കുക ഒരു ദിവസം ഒരു സമയം പല വീടുകളിലും കല്യാണം കുടുന്നവരാണ് പലരും എല്ല സ്ഥലത്തും ഭക്ഷണത്തിന്റെ മുന്നിൽ ഇരിക്കുകയും ചെയ്യും. വയർ നിറഞ്ഞതിന്നു ശേഷവും വീണ്ടും വീണ്ടും കഴിക്കാൻ കഴിയുമോ എന്ന് നാം ശ്രമിക്കുകയാണ്. പണ്ട് ഒരു കഥയിൽ വായിച്ചത് പോലെ സദ്യ കഴിച്ചു വയർ പൊട്ടറായ പട്ടാരെ കളിയാക്കാൻ വിളമ്പു കാരൻ പറഞ്ഞു " വിരൽ അണ്ണാക്കിൽ കുത്തിയാൽ ശർധിക്കാം അപ്പോൾ പിന്നെയും സദ്യ കഴിക്കാലോ'' ഇത് കേട്ട പട്ടരുടെ മറുപടി " ഏഭ്യ ഒരു വിരൽ വായിൽ കയാറുമെങ്കിൽ അവിടെ ഒരു പഴം ഞാൻ കഴിച്ചെന്നേ " കഴിക്കാൻ കഴിയാതെ ബാക്കി കളയുവാൻ നമ്മൾ ഒരു മടിയും കാട്ടറില്ല.

          നമ്മുടെ നാട്ടിൽ കാറ്ററിംഗ് നടത്തുന്നവർക്ക് ഇത് നല്ലത് പോലെ അറിയാം. അവർ വെസ്റ്റ് ആയി ഓരോ കല്യാണ വീട്ടിലും കുഴിച്ചു മുടുന്നതാണ് ഈ ഭക്ഷണം. വെറുതെ കിട്ടുന്നു എന്നതിനാൽ കഴിക്കുന്നതിനും അപ്പുറം നമ്മൾ എടുത്തു പാത്രത്തിൽ വെച്ച് കഴിക്കാൻ കഴിയാതെ കളഞ്ഞ ഭക്ഷണം. എല്ലാ മതങ്ങളും ഭക്ഷണത്തിൽ മിതത്വം പാലിക്കാൻ പടിപ്പിച്ചപ്പോൾ. വെറുതെ കിട്ടുന്ന സ്ഥലനങ്ങളിൽ നമ്മുടെ പാഠങ്ങൾ നമ്മൾ മറക്കുന്നു.

         ചുരുങ്ങിയ നിമിഷം മതി നമ്മുടെ ജീവിതം മാറി മറിയാൻ. ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന എല്ലാം നമ്മുടെ കൈപ്പിടിയിൽ നിന്ന് അകന്നു പോവാൻ ഒരു വെള്ള പോകാമോ ഭൂമി കുലുക്കാമോ മതി. കുറച്ചു നാളുകൾ മുൻപ് ചെന്നൈയിൽ ഉണ്ടായ വെള്ളപ്പൊക്ക ചിത്രങ്ങൾ നമ്മൾ കണ്ടതാണ്. പ്രശസ്ത സംവിധായകൻ പ്രിയദർശൻ ഒരു കുപ്പി കുടിവെള്ളത്തിനായി തെരുവിൽ കൈനീട്ടുന്നത്. ഇത്ര നിസാരമാണ് മനുഷ്യന്റെ അവസ്ഥ. പട്ടിണി രാഷ്ട്രങ്ങളിൽ ഭക്ഷണത്തിനായി തെരുവിൽ നടക്കുന്ന പോരാട്ടങ്ങൾ അത്ര വലുതാണ്.  നമ്മൾ കരുതുന്നതിലും വേഗം ഒന്നും ഇല്ലാതെ ആവാം. ഉടുതുണിക്ക് മറു തുണിയില്ലാതെ ആവുക.

         ഉദാഹരങ്ങൾ തേടി കേരളം കടക്കേണ്ട ആവശ്യം ഇല്ല. മുൻ വർഷങ്ങളിൽ അട്ടപ്പാടി ആദ്യവാസി കോളനികളിൽ സംഭവിച്ച പോഷക ആഹാര കുറവ് ( ഭക്ഷണമില്ല അതിന്റെ ഒരു ത്വത്തിക അവലോകനം ആണ് പോഷക ആഹാര കുറവ് ) മരണങ്ങൾ. ഒരു സമൂഹം തിന്നു അനാവശ്യമായി വലിച്ചെറിയുമ്പോൾ മറ്റൊരു സമൂഹം വിശപ്പ് കാരണം മരിക്കുകയാണ്.

         നമ്മൾ വലിച്ചെറിഞ്ഞ ഭക്ഷണ അവശിഷ്ടങ്ങളുടെ ഉപഭോക്താവാണ് നമ്മളെ കുരച്ചും കടിച്ചും ഓടിച്ചും പീഡിപ്പിചും പേടിപ്പിച്ചും തെരുവിൽ നെട്ടോട്ടം ഓടിക്കുന്ന തെരുവുനായ എന്നാ വിപത്. ഇവയുടെ ഭക്ഷണം നമ്മൾ കൂടുതൽ വിഭവ സമൃദ്ധമായി നൽകുകയാണ്. എന്നിട്ട് നമ്മൾ ചാനലുകളിൽ ചർച്ച നടത്തിക്കൊണ്ടിരിക്കുന്നു ഈ തെരുവുനായ ശല്യം. തെരുവിലെ ഭക്ഷണം മതിയവതെ മനുഷ്യരെ ആക്രമിച്ചു തുടങ്ങിയിരിക്കുന്നു

        വിശക്കാത്തപ്പോൾ ഭക്ഷണം വേണ്ട എന്ന് പറയാൻ നമ്മുക്ക് കഴിയട്ടെ അത് വിശക്കുന്നവന് നൽകുക. ഈ മണ്ണിൽ വിശപ്പ് എന്ന വികാരം എല്ലാവർക്കും ഒരു പോലെ ആണ് മറക്കാതിരിക്കുക

നസിബ് വട്ടക്കയം

കൈയൂർ നാടുകാണി

        ഒന്നു രണ്ടു വഴി പലകയിൽ ഈ പേര് കണ്ടിട്ടുണ്ട്. കുറെ നാളുകൾ മുൻപ് കൂട്ടുകാരുമായി തപ്പിയിറങ്ങി. കുറെ ദുർകട പാതകൾ താണ്ടി അവിടെ എത്തി. നാട്ടുകാർക്കും വലിയ പിടി ഒന്നും ഇല്ല കേട്ടോ ഈ സ്ഥലം





ഏതായാലും ആ സന്ധ്യ കാഴ്ചകൾ മറക്കാനാവാത്ത അനുഭവങ്ങൾ തന്നെ

വഴി : ഈരാറ്റുപേട്ട യിൽ നിന്ന് മേലുകാവ് എത്തുന്നതിനു മുൻപ് ഇടത്തോട്ട് കാണുന്ന വഴി. 

മനുഷ്യ നിർമിത ഐലൻഡ്

          യാത്രയുടെ ലക്‌ഷ്യം ശരിക്കു പറഞ്ഞാൽ ബ്രോഡ്‌വെ ആണ് . അവിടെ നടക്കുന്ന പുസ്തക മേള ഒന്നു കാണുയാണ് ലക്‌ഷ്യം. വഴിയിൽ വെച്ച് വില്ലിങ്ടൻ ഐലൻഡ് ബോർഡ് കണ്ടു. പുറത്തെ റോഡ് വഴി എത്ര തവണ ഐലൻഡ് സ്പർശിച്ചു യാത്ര ചെയ്തു എന്നത് കണ്ണക്കുകൾക്ക് അപ്പുറം.

           മനുഷ്യ നിർമിത ഇന്ധ്യയിലെ ഏറ്റവും വലിയ ഐലൻഡ് ഉള്ളറകളിൽ കടന്നു കാണുക എന്നത് ഇത് വരെ സാധിച്ചില്ല. പ്രധാന പാതക്ക്  സമീപം ഉള്ള   CIFT (Central Institute of Fisheries Technology) പഠന അവശ്യർത്ഥം പല തവണ വന്നിട്ടുണ്ട് അവിടെ നിന്നു കൂടുതൽ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നില്ല എന്നതാണു സത്യം.

        എന്നാൽ അവിടെ ഒന്നു കറങ്ങി പോകാം എന്നായി. അങ്ങനെ ബ്രോഡ്‌വെ ലക്‌ഷ്യം വച്ച ഉരു ഐലൻഡ് കടന്നു. CIFT കടന്നു കുറച്ചു മുന്നിലേക്ക് പോകുമ്പോൾ ഒരു മിലിറ്റിറി ചെക് പോസ്റ്റ് ഉണ്ട്. അവിടെ കാർ പോലെ ഉള്ള വാഹങ്ങൾ പരിശോധന നടത്തുന്നുണ്ട്. ഇരു ചക്ര വാഹനങ്ങൾ കുഴപ്പമില്ല. അല്പം മുൻപിൽ കായൽ തീരത്തെ ആ ഭാഗം വളരെ മനോഹരമാണ് സായന്യ സൂര്യന്റെ ഭംഗി കൂടി ചേരുമ്പോൾ കൂടുതൽ മനോഹരമായി. അവിടെ രണ്ടു കാറിൽ ആളുകൾ ഉണ്ട് അവർ കായൽ കാറ്റും കൊണ്ടിരിക്കുന്നു.

          ഇന്ധ്യയിലെ ഏറ്റവും ചെറിയ ദേശീയപാത (NH 966 B പഴയ പേര് NH 47. ഏകദേശ നീളം 8 KM. കുണ്ടന്നൂർ നിന്ന് ആരംഭിച്ചു ഐലൻഡീൽ അവസാനിക്കുന്നു ) അതിന്റെ രൗദ്ര ഭാവം കാണിക്കുന്നത് ഈ ഐലൻഡിനു ഉള്ളിൽ ഏതുമ്പോൾ ആണ് എന്ന് തോന്നി അത്രയും വീതി ഉണ്ട് ഇവിടെ. റോഡിനു ഒരു വശത്ത് പേരറിയാത്ത ഒരു കമ്പനി . റോഡ് വിജനമാണ് മറു വശത്ത് ഐലൻഡ് റെയിവേ സ്റ്റേഷൻ. പഴയകാല ചൂളം വിളിയുടെ ഓർമ്മകൾ അയവിറക്കി ഒരു പഴയ കെട്ടിടം. ഇന്ന് ആരാലും ശ്രദ്ധിക്കാതെ കാടു കയറി കിടക്കുന്നു. കൊച്ചിൻ ഹാർബർ ടെർമിനൽ എന്ന് നാമകരണം ചെയ്‌ത ഈ റെയിവേ സ്റ്റേഷൻ,

          പിന്നെയും വശങ്ങളിൽ ആയി ഒരുപാടുണ്ട് കെട്ടിടങ്ങൾ എല്ലാം പഴമയുടെ കൈയൊപ്പ് പതിഞ്ഞവ. വാർധക്യത്തിൽ എത്തിയ മനുഷ്യനെ പോലെ ജരാനരകൾ ബാധിച്ചുകഴിഞ്ഞു. ആളും ആരവങ്ങളും ഒഴിഞ്ഞു എന്നാലും എല്ലാസ്ഥാപങ്ങളും ഇന്നും പ്രവർത്തനം ഉണ്ട്. പൊതുമേഖലായിലെ ഒരു പാട് സ്ഥാപനങ്ങൾ കണ്ടു അവിടെ

          വളവു തിരിഞ്ഞു വീണ്ടും തീരത്തേക്ക് അവിടെ ആണ് ലക്ഷദ്ധീപിലേക്ക് പോകുന്ന യാത്ര കപ്പലുകൾ അടുപ്പിക്കുക അവിടെ നിന്നാണ് ആളുകൾ കയറുകയും ഇറങ്ങുകയും ചെയുക. വേലി കെട്ടുകൾക്ക് അപ്പുറം കപ്പൽ ഉണ്ട്. സാധരണ മൂന്നു കപ്പൽ കാണം ഇന്ന് ഒന്നേ ഉള്ളു ( ഈ പോര്ടിനു എതിർ വശത്ത്  ആണ് ഞാൻ താമസിക്കുന്നത് ) പിന്നെ വേറെ ഒരു വലിയ കപ്പലും ഉണ്ട്. അതിനു എതിർ വശത്തായി നേവൽ മ്യൂസിയം ഉണ്ട് അത് പ്രവർത്തനം തുടങ്ങിയതായി തോന്നിയില്ല.
         പിന്നെയും മുന്നോട്ട് അവിടെ ചെറിയ ഒരു ബോട്ട് ജെട്ടി ഉണ്ട്. അവിടെ കുറച്ചു ആളുകൾ ബോട്ട് കാത്ത് ഇരിക്കുണ്ട്. അടുത്ത ബോട്ട് ഉടനെ ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞു. ബ്രോഡ്‌വെയിൽ നിന്ന് ആരഭിക്കുന്ന ഫോർട്ട് കൊച്ചി സർവിസിന്ന് ഇടക്കുള്ള സ്റ്റോപ്പ് ആണ് ഈ ജെട്ടി.

          അവിടെ നിന്ന് പഴയ വഴിയിൽ എത്തി. മടങ്ങാൻ വണ്ടി തിരിച്ചു അപ്പോൾ സ്വാർണ്ണ വർണ്ണ പ്രഭ ചൊരിഞ്ഞു കിഴക്കിൽ എങ്ങോ സൂര്യൻ മറഞ്ഞു തുടങ്ങിയിരുന്നു. വേണ്ടുരുത്തി പാലവും കടന്ന് എം ഡി, ഓ എൻ വി, അഷിത, മീര എന്നാ സ്വദേഷ്യരും പൗലോ, അഗത എന്ന് നീളുന്ന വിദേശിയാരും ഒരുക്കിയ മായിക ലോകം തേടി യാത്ര തുടരുന്നു

ഇന്നി അല്പം വസ്തുതകൾ

       Lord Willingdon എന്നാ ബ്രിട്ടീഷ് സായിപ്പ് ആണ് ഐലൻഡ് നിർമിച്ചത്.അതാണ് ഈ പേര് കിട്ടിയത്. കൊച്ചി കായലിൽ നിന്ന് ഡ്രജിങ്  നടത്തിയ മണ്ണ് ഇട്ടാണ് ഈ മനോഹര ദ്വിപ് നിർമിച്ചത്. കൊച്ചി നേവൽ ബസ് ആസ്ഥാനം, Central Institute of Fisheries Technology. അങ്ങനെ കുറെ സ്ഥാപനങ്ങളും ഉണ്ടിവിടെ.

Sunday, October 16, 2016

മേഘങ്ങള്‍ക്കൊപ്പം മേഘമലയില്‍

കോട്ടയം സഞ്ചാരിയുടെ നാലമത്തെ യാത്രാ കേരളവും കടന്ന്

        രാവിലെ നാലുമണിക്ക് മൊബൈൽ അലറമാണ് ഉറകം ഉണര്‍തിയത്. കിടക്കയിൽ കിടന്നു തന്നെ വാട്ട്സ് അപ്പ് മേഘമല ഗ്രുപ്പ് നോകി. പലഭാഗത്തും നിന്ന് സഞ്ചരിക്കള്‍ ആരംഭ സ്ഥലമായ മുണ്ടാക്കയതെക്ക് പുറപെട്ടു കഴിഞ്ഞു. പിന്നെ ഒരു ഓട്ടമായിരുന്നു. പല്ല് തെല്‍, ബിപ്......കുളി. അപ്പോൾ പ്രിയ ഉമ്മി ഒരു സുലൈമാനി റെഡി ആകി തന്നു. സോക്സ്‌ ഇട്ടുകൊണ്ടിരുന്നപ്പോൾ നിയസിക്കയുടെ വിളി. 4:55 am പറഞ്ഞ സ്ഥലത്ത് എന്നെയും കാത്ത് അള്ളുകൾ റെഡി. മുന്പ്പേ പറഞ്ഞ പോലെ എല്ലാരും ഉണ്ട്. ഇന്ധനവും നിറച്ചു. ഈരാറ്റുപേട്ട പുഞ്ഞർ വഴി മുന്‍ണ്ടകയം ലക്ഷ്യമാകി അഞ്ചു ബൈക്കുകൾ ചീറി പാഞ്ഞു. രാവിലെ തന്നുപ്പ് ഒട്ടും ഇല്ലായിരുന്നു എന്നാൽ പുഞ്ഞാർ കഴിഞ്ഞത് മുതൽ തണുപ്പ് കൂടികൊണ്ടിരുന്നു. ജകറ്റ് അടക്കാതെ തുറന്നിട്ടത് അബതമായി എന്നോരു ചിന്ത. ഈ തന്നുപ്പല്ലേ ഈ യാത്രയുടെ സുഖം
        6:03 മുണ്ട്കയം ബസ് റ്റഡ് രജിസ്ട്രഷന്‍ ്‍( ഒരു ഒപ്പ് ഇടലും , പിന്നെ പ്രുഫ്‌ കൈമാറലും) അപ്പോൾ രാഹുലും സഖവും എത്തി. വണ്ടികള്‍ 23 തികഞ്ഞു. അപ്പോഴും സുര്യൻ ഉദിചിരുന്നില. റൈഡില്‍ പാലിക്കേണ്ട നിര്ധേഷങ്ങളുടെ ചെറു വിവരണം രാഹുൽ നടത്തി. 23 വണ്ടി ജാഥയായി കേരളം കടക്കാൻ പുറപെടുകായായി.

         കുട്ടികന്നം എത്തറയപ്പോൾ ആണ് വെളിച്ചം കണാൻ തുടങിയത്. കുട്ടികന്നതിനു തൊട്ട് മുൻപാണ്‌ ഭക്ഷണം ഓർഡർ ചെയ്തിരുന്നത് (ബോഫെ ) ആളുകൾ അപോളാണ് പരസ്പരം കണ്ടു തുടങ്ങിയത്. ഭക്ഷണം ഏതാന്‍ അല്പം താമസിച്ചു. ആ സമയം ഫോട്ടോ എടുപ്പും പരിചയം പുതുകലും കളിയാക്കലുമായി സമയം പോയി കൊണ്ടിരുന്നു. രണ്ടു മുന്ന് റൈഡിൽ ഒരുമിച്ചു കണ്ടതിന്റെ ആത്മബന്ധം സംസാരിക്കാൻ !സമയം മതിയത്ത അവസ്ഥയാണ്‌ യാത്രയിൽ ഉടനില്ലം സംഭവിച്ചത് . വെള്ള ടാറ്റാ സുമോയിൽ അന്നം മലയിറങ്ങി വന്നു. അത് കണ്ടതും കാമറയുമായി നിന്ന ചങ്ങയിമാർ ക്യാമറ വലിചെറിഞ്ഞോ അതോ താഴെ വെച്ചോ പിന്നെ കയിൽ പ്ലെയിറ്റ് ആണ് കണ്ടത്. നല്ല വിശപ്പ് ഉണ്ട് രാവിലെ ഇറാങ്ങിയതല്ലേ. ഇന്നി ഭക്ഷണം കഴിഞു ബാക്കി

   വയറു നറഞ്ഞപ്പോലാണ് ബൈകിെന്‍റ ടയർ ഓർമ്മയിൽ വന്നത്. പകല്‍ വെട്ടത്തിൽ ടയർ കണ്ടപ്പോളാണ് ആ ഭികരത വെക്തമയത്.യാത്ര പ്ലാൻ ചെയ്തപ്പോൾ വണ്ടിയുടെ ടയർ ഇത്രയും ഭികരം ആയിരുന്നു എന്നത് എന്നിക്ക് അക്ഞ്ഞമയിരുന്നു. അപോളാണ് നമ്മുടെ ലാസ്റ്റ് വണ്ടികരനായി ബാലു ഒരു വലിയ മലാകയായി മുന്നില്‍ അവതരിച്ചത്. അങ്ങനെയാണ് എന്റ്റെ ബൈക്ക് കുട്ടികാന്നത്ത് ഇരുന്നതും ജിപ്പിൽ കയറിയതും. ബാലുവിനെ കുടുത്തൽ അടുത്തറിയുന്നതും. ആളു പുലിയാട്ടോ. ലെ ലഡാക്ക് പോയട്ടുണ്ട്. ലഡാക്ക് പോയ ഒരളേ മുഴുവനോടെ തിന്നാൻ ഇത്രയും അടുത്ത കിട്ടിയത് ഇത് ആദ്യം. വിടോവോ. ലെ ലഡക്കോളം വരില്ലെലും മേഘ മലയും കാണാന്‍ വന്നു ഓന്‍. അതാണ് നമ്മ സഞ്ചാരി.

     വളവുതിരിവുകൾ നിറഞ്ഞ ആ മലയോര പാതയെ വിസ്മയിപ്പിച്ചു കൊണ്ട് ബൈക്കുകൾ ഒഴുക്കി കൊണ്ടിരുന്നു. തെയില തോട്ടത്തിൽ ആരോ വെട്ടിയ വഴില്‍. മലനാട്ടിൽ ഇങ്ങനെ ഒരു കാഴ്ച്ച അപുവ്വ മായിരിക്കാം അത് വിളിച്ചു പറയുന്നു നാട്ടുകാരുടെ കണ്ണിലെ കൗതുകം. പിന്നിട് വഴി നീളെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നു. അതിനാലാവാം ഞങ്ങള്ക്ക് അത്‌ ഒരു കൗതുകം അല്ലാതെ ആയത്‌. ചിലര് മൊബൈലിൽ പകര്‍ത്തുന്നു. മറ്റു ചിലര്‍ കുട്ടികളെയും കെട്ടിയോളെയും വിളിച്ചു കാട്ടുന്നു

പംബന്നാർ - വണ്ടി പെരിയാർ - കുമളി, സ്ഥലങ്ങള്‍ മാറികൊണ്ടിരുന്നു. ഇതിന്നിടക്ക് വണ്ടി നിര്‍ത്തി യാത്രയുടെ ഭാഗമായ കുട്ടികളുടെ വിദ്യാഭ്യസ ബോധാവല്കരണ നോടിസ് വിതരന്നവും നടത്തുന്നു കൊണ്ടിരുന്നു. നോടിസ് വിതരന്നം ചെയ്യാൻ ഭാഗ്യം ലഭിച്ചത് സഹ ബൈക്കാന്മര്‍കാണു. കുമളി പട്ടണത്തിൽ വിതരന്നതിനായി വണ്ടികള്‍ നിന്നപ്പോൾ ഞങ്ങൾ ജീപ്പ് കേരളം കടന്നാണ് നിര്‍ത്തിയത്. കേരള ചെക്ക് പോസ്റ്റ്‌ ഞങ്ങളെ " പോയി വാ മക്കളെ എന്ന് പറഞ്ഞയച്ചു " തമിഴ്നാട്‌ ചെക്ക് പോസ്റ്റ്‌ മലര്‍ക്കെ തുറന്നിരുന്നു ഞങ്ങളെ സ്വികരിച്ചു.
       ചുരം ഇറങ്ങി തുടങ്ങി വണ്ടികള്‍. ഞങ്ങൾ വിണ്ടും ഏറ്റവും പുറകിൽ. വളഞ്ഞു പുളഞ്ഞൊരു കാട്ടുവള്ളി പോലെ വഴി. ചിലര്‍ എങ്കിലും ആ വഴി അധ്യമാവം. ഒരുപാടു യാത്രകള ചെയ്ത സ്വിര വഴി ആയതിനാൽ ആവാം എന്നിക് അധികം പുതുമകൾ ഇല്ല. ഇറകം അവസാനിചു കൊണ്ട് ലോവര്‍ക്രാപ് എത്തി.

         കാണാ ദുരത്തേള്ളം നീണ്ട് പോകാന്ന വഴി. കമ്പം മുന്തിരി തോട്ടത്തിനു മുന്നില്‍ പെട്ടന്ന് വണ്ടികള്‍ നിന്നു. ഒരാള്‍ കൂട്ടവും. എന്താ സംഭവിച്ചത് മനസിലാകാൻ അൽപ സമയം വേണ്ടി വന്നു. ചെറുതായി ഒരു വിഴ്ച. നമ്മുടെ ജോമോന്നും ടാടയുടെയും അല്പം പോളിഷ് പോയി. (അവിടെ അപ്പോൾ സൈകിളും ചവുട്ടി കുറച്ചു വെള്ളകരിക്കള്‍ പോയിരുന്നു അവരെ കണ്ടു വായി നോക്കാൻ ജോമോൻ പോയതന്നു വണ്ടി മറിയാൻ കാരണം എന്നൊരു അപവാദം കേട്ടിരുന്നു. ;-) ജോമോൻ പറയുന്നത് മറിച്ചണ മധമ അവനെ കണ്ടു സൈയിക്കിള്‍ <3 ഇടിപ്പികാൻ വന്നു എന്ന് ) ഭാഗ്യം വലുതായി ഒന്നും പറ്റിയില്ല. പിന്നെ അൽപ സമയം റെസ്റ്റ്‌ മുന്തിരി തേട്ടം കണാന്‍ ചിലവോഴിച്ചു. ഒരു പാട് തവണ്ണം മുന്പ് കയറിട്ടുണ്ടാന്കിലും മുന്തോരി പഴുത്ത് കിടക്കുനത് കാണുന്നത് ഇത് ആദ്യം. 40 ഏക്കര്‍ തോട്ടം ഉള്ളത് . എന്നും കവല്കരനോട് ചോധിക്കുനതന്നെലും ഒരിക്കൽ കുടി അന്നും ചോദിച്ചു. ചുമ്മാ വല്ലതും സംസാരിക്കാൻ വേണ്ടി ;-)

       അപകടം പറ്റിയവര്‍ക്ക് വിശ്രമം നല്കാൻ ഞാൻ വിണ്ടും ബൈക്ക് ഏറ്റെടുത്തു. പെരിയകുള്ളത്ത് നിന്ന് ഉച്ചക്ക് കഴിക്കന്നുള്ള ഭക്ഷണം വാങ്ങി വണ്ടിയിൽ വെച്ച്. പ്രധാന വഴി വിട്ട് മേഘമല റൂട്ടിൽ വണ്ടി കയറി ലക്‌ഷ്യം 30 കി മി ദുരത്ത് എന്നത് ഒരു സുഖമായ അറിവണല്ലോ.
         റോഡ്‌ മോശമായി തുടങ്ങി. ചെറിയ വഴിയും എന്നാലും ടാറിംഗ് ഉണ്ട്. കുഴപ്പമില്ലലൊ ഈ വഴിയണോ മോശം എന്ന് ആരോ പറഞ്ഞത്. അത്തരം ചിന്തകള്ക്ക് വലിയിയ ആയസ് ഇല്ലായിരുന്നു കയറ്റം തുടങ്ങിത് മുതൽ മോശം എന്ന് പറയാൻ പറ്റില്ല കാരണം. ടാര്‍ ഉള്ള റേഡല്ല മോശം ടാറിംഗ് എന്ന് പറയാൻ പറ്റു. ഇത് ടാറിങ്ങെ ഇല്ല. നല്ല വെയിലും പണി നടക്കുണ്ട് അല്പം മുകളില്‍ എതിയാതെ. താഴെ കാലങ്ങള്‍ തീര്‍ത തമിഴ്നടൻ പട ശേഖരം വല്ലാത്ത ഒരു കാഴ്ച അനുഭവമാണ് നല്കുക്ക. ആ വലിയ പൊടി റോഡിലും മുന്നോട്ട് പോകന്നുള്ള ഊര്‍ജം ആ ഒരു കാഴ്ച നമ്മളിൽ നിറക്കും

          പിന്നെയും ധുളികൾ വാന്നില്‍ നിറച്ച് വണ്ടികള്‍ ഓടികൊണ്ടിരുന്നു. ഇടക്ക് പൊടി ഒന്ന് കുറയും വിണ്ടു കൂടും. പിന്നെ കണ്ണിനെ ഹരിതഭമയ തെയില തോട്ടങ്ങലന്നു കുളിര്‍മ്മ നിറച്ചത്. ഒരുപാടു തെയില തോട്ടങ്ങൾ കണ്ടു വന്നവരാണ് ഞങൾ എങ്കിലും ആ മലയിടുക്കിലെ തോട്ടത്തിൽ എന്തോ ഒരു അസാമാന്യ ഭംഗി ഉള്ളതായി തോന്നി. പോടിപടങ്ങൾ വന്നില് നിറചുകൊന്ദ് വിണ്ടും വണ്ടിടികൾ ഓടി അടുത്ത കാഴ്ച ഡാം , അവിടെ ഫോട്ടോ എടുക്കാൻ സമ്മതിക്കില്ല. സോപ് പെട്ടികൾ നിരതിവചിരിക്കുനത് പോലത്തെ തോട്ടം തൊഴിലാളികളുടെ വിടുകൾ. ഇന്നയും ഉണ്ട്. കാഴ്ചയിൽ മനോഹരമായ തടാകം. ആ തടാക കര ഞങ്ങളുടെ ഉച്ച ഉണ്നിന്റെ ഇടമായി. മറക്കിലരും ആരും ആ ഭക്ഷന്നം കഴിയും.അതിന്റെ സ്വാദും. അതിനിടക്ക് ആരുടെയോ കമ്മന്റ് " അഡ്മിൻ ഭക്ഷണം കഴിക്കണ്ട കഴിക്കണ്ട എന്ന് പറയും. നമ്മൾ അത് കേള്‍കണ്ട " കുട്ടത്തിൽ കുട്ടാ ചിരി ഉയതിയ നിമിഷങ്ങൾ

ചെറിയ വിശ്രമം. പരിചയ പെടൽ, അടുത്ത യാത്ര ചര്‍ച്ചാ.

          3:45 മടകത്തിനായി മലയിറങ്ങി തുടങ്ങി. വിണ്ടും മണ്‍ പൊടികൾ ആകാശത്ത നിറഞ്ഞു. ബൈക്കുകൾ വരിവരിയായി. ഇറകം ഇറങ്ങി തുടങ്ങി താഴെ എത്തിയപ്പോൾ ജാകറ്റിലും ജീന്‍സിലും ഒരു ലോറിക്കുള്ള മണൽ ഉണ്ടായിരുന്നു. താഴെ ഉള്ള ഗ്രാമത്തിൽ ബാകി ഉണ്ടായിരുന്ന നോടിസ് കുടി വിതരന്നം ചെയ്തു. അവിടെ കണ്ട ഒരു തമിൾ പയ്യന് എന്നികായി നോടിസ് വായിച്ചു കേൾപിച്ചു.

വിണ്ടും ഹൈവെ - ചുരം - കുമളി - മുണ്ടക്കയം

10 മണിക്ക് വിടണഞ്ഞു.കാഴ്ചയും നന്മയും നിറഞ്ഞ ഒരു ദിനം മുതൽ കുട്ടായി പിന്നിൽ നില്ക്കും.

യാത്രകള്‍ തുടരുന്നു.............

നസിബ് വട്ടക്കയം

Thursday, September 1, 2016

മനസ് അറിഞ്ഞു യാത്ര


പണ്ട് മുതൽ യാത്രയും ആ സ്ഥലങ്ങൾ കുട്ടുകാരെ കാട്ടുകയും ശീലമാണ്. സഞ്ചാരിയുടെ ഭാഗമായത്തിൽ പിന്നെ അത് അല്പം കുടി. ഇത് കണ്ടു കൊണ്ട് പലരും വിളിച്ചു പുതിയ സ്ഥലങ്ങൾ ഉണ്ടോ എന്നാത്തതാണ് ചോദിക്കുക അങ്ങനെ ഒരു സ്ഥലം ഉണ്ടോ ഇന്നി ഈ ഭൂമിയിൽ ആരും കാണാത്ത ആരും പോകാത്ത നമ്മൾ മനസ്സിൽ കാണുന്ന എല്ലാം തികഞ്ഞ ഒരു സ്ഥലം

ഒറ്റവാക്കിലും രണ്ടു വാക്കിലും ഇന്നി മനുഷ്യൻ കാണാൻ അധിക സ്ഥലം ഒന്നും ഈ ഭൂമിയിൽ ബാക്കി ഉണ്ട് എന്ന് തോന്നുന്നില്ല. അത്രകാണു ഇപ്പോൾ യാത്രാ

പോകുന്ന സ്ഥലത്തിന്റെ രൂപമോ ദുരമോ ഭംഗിയോ ഒരു പരുതിക്കപ്പുറം നമ്മളെ സ്വാദിനിക്കറില്ല. ഒരു സ്ഥലം ആസ്വാധിക്കാൻ കഴിയുക എന്നത് നമ്മുടെ മനസുമായി ബന്ധപ്പെട്ട കാര്യമാണ്. ഹിമാലയത്തിൽ പോയാലും മഞ്ഞു പോരാ എന്ന് പറയുന്ന വിരുതന്മാർ ഉണ്ട്. അങ്ങനെ ഉള്ളവർക്ക് ഒരു സ്ഥലവും പോരാ എന്ന് വിലപിച്ചു കൊണ്ടിരിക്കും. സ്ഥലമല്ല പ്രേശ്നം നമ്മുടെ മനസാണ്

ചെറുപ്പത്തിൽ അല്ലെങ്കിൽ കൊച്ചു കുട്ടികളെ കണ്ടിട്ടില്ലേ അവർ കളിയ്ക്കാൻ ഇറങ്ങുന്ന മുറ്റം പോലും അവനു കാഴ്കളുടെ പൊടിപുരമാണ്  കൊച്ചു പ്രാണി മുതൽ മണ്ണും മരത്തിലെ നിറഭേദങ്ങൾ പോലും അവനു പുതിയ ലോകമാണ്.  ചിലപ്പോൾ അവൻ അതിനെ സമീപിക്കുക വേറിട്ട രീതിയിൽ ആവും രുചിച്ചു നോക്കിയും മണത്തി നോക്കിയും ആസ്വാധിക്കാൻ കഴിഞ്ഞിരുന്നു അന്ന് നമുക്ക്. മണ്ണിരയുടെയും പറ്റായുടെയും രുചി അറിഞ്ഞവർ ആണ് നമ്മളിൽ പലരും

നമ്മൾ വളർന്നു ഒപ്പം നമ്മുടെ ടെന്ഷനുകളും. അവയെ കൂടെ കൂട്ടിയാണ് പലരും മനസ്സ് ശാന്തമാക്കാൻ കാഴ്ചകൾ കാണാൻ ഇറങ്ങുന്നത്. എന്നിട്ട് കുറ്റങ്ങളുടെ ഭാണ്ഡങ്ങൾ തുറക്കുകയായി. ഇന്നലെ പോയ ആള് കണ്ട മനോഹര കാഴ്ചകൾ ഒന്നും കണാൻ കഴിഞ്ഞില്ല എന്നാ വിഷമം. അയാൾ വർണിച്ചു പൊലിപ്പിച്ച യാത്ര ഭംഗി എവിടെയും കാണാൻ കഴിയാത്ത വിഷമം. കാഴ്ചകൾ എവിടെയും പോയതല്ല. നമ്മുടെ മനസ് ചിലത് കാണാതാണ്.

ലങ്ക ദഹനത്തിന് അവിടെ എത്തിയ ഹനുമാൻ കണ്ടത് വെള്ള പൂക്കൾ ആയിരുന്നു എന്ന് വർണിച്ച കവിയെ തിരുത്തി ഹമുമാൻ പറഞ്ഞു അവിടെ താൻ കണ്ടത് ചുവപ്പ് പൂക്കൾ ആയിരുന്നു എന്നത്. അത് കേട്ട് ചിരിച്ച കവി പറഞ്ഞു അവിടെ വെള്ള പൂക്കൾ തന്നെ ആയിരുന്നു..... എന്നാൽ അങ്ങയുടെ കണ്ണിലെ ക്രോധം അവിടെ കണ്ട പുകളെ അങ്ങേക്ക് ചുവപ്പായി കാട്ടുകയായിരുന്നു.

ഇങ്ങനെ ആണ് നമുക്കും പല കാഴ്ചകളും നമ്മുടെ മനസ് ആണ് അവയുടെ ആസ്വാധനം പൂർണമാക്കുക. നാടുകൾ കാണാൻ ഇറങ്ങുന്നതിനു മുൻപ് നമ്മുടെ ജീവിത ഭാണ്ഡങ്ങളും വീട്ടിൽ വെച്ച് കൊച്ചു കുട്ടിയുടെ മനസുമായി നമുക്ക് ഇറങ്ങാം.

തീർച്ചയായും നിങ്ങളെ കാത്തിരിക്കുക പുതിയ ലോകം തന്നെ ആവും 

Wednesday, August 31, 2016

സുട്ടുമോൻ


     സുട്ടുമോൻ രാവിലെ മുതൽ ശുപ്പാണ്ടിയും കാട്ടി നടക്കാൻ തുടങ്ങിയത അമ്മ പഠിച്ച പണി 18 നോക്കിട്ടും നിക്കർ ഇടില്ല

അവന്റെ കാരണം കേട്ടോളു " നേച് പാർലമെന്റിൽ പ്രസംഗിക്കണം. ഇന്നലെ ആ അപ്പൂപ്പനെ എത്ര ആൾ ആണ് കേട്ടിരുന്നത്"

പിൻകുറിപ്പ് : 3 വയസ് കാരനെ അമ്മ ചൂരൽ കാട്ടി വരുതിക്ക് വരുത്തി

NB : തിരിച്ചറിവ് ഇല്ലാത്ത പുതിയ തലമുറയെ വാർത്ത കാണിക്കാതെ ഇരിക്കുക. പലതും അനുകരിക്കാൻ ഇടയാകും 

ഇത് സണ്ണി ചേട്ടന്റെ ലോകം

           
                    യാത്രകൾ എന്നും മണ്ണിലേക്കും മലയിലേക്കും ആയാൽ പോരല്ലോ ചിലപ്പോൾ എങ്കിലും വേറിട്ട കാഴ്ചകൾ കാണാൻ ആവണമല്ലോ. അത്തരം ഒരു യാത്രയുടെ കഥയാണ് ഇന്ന് ഞാൻ പറയുന്നത്.

മഴയുടെ ഇരമ്പൽ കൂടിയും കുറഞ്ഞും ചിലപ്പോൾ പെയ്യാതെയും നിന്ന ഒരു മൺസൂൺ കാലം ( ഈ ആഗസ്ത് മാസം തന്നെ ;-) ) ആ ഞായറാഴ്ച ദിവസവും പതിവുകൾ മാറ്റം വരുത്താതെ മഴ പെയ്ത് കൊണ്ടിരുന്നു. അതിഞ്ഞു മുൻപത്തേ ആഴ്ച കണ്ട കുറച്ചു ഫോട്ടോയാണ് ഈരാറ്റുപേട്ട പാലാ റൂട്ടിൽ ഇങ്ങനെ ഒരു കാഴ്ച ഉള്ളത് അറിയിച്ചത്.

സഹയാത്രികൻ ഷിബിലി 
യാത്രകൾ ഒറ്റക്ക് ഇറങ്ങാൻ പണ്ട് മുതലേ മടിയാണ് ആരേലും കൂട്ടുകാർ നിർബന്ധമായും കൂടെ വേണം അത് ആയാലും ഒരു കുഴപ്പവുമില്ല കത്തി അടിച്ചു സമയം കളഞ്ഞു വേണം യാത്ര, ചിലപ്പോൾ എന്റെ വാചകമടി കൂടുതലാവും... എന്നാലും കൂട്ടുകാർ ചീത്ത പറയാറില്ല ഭാഗ്യം.അന്ന് എന്നെ സഹിക്കാൻ ഭാഗ്യം കിട്ടിയത് ഷിബിലിക്ക് ആയിരുന്നു. മഴ പുറകോട്ട് വലിക്കുന്ന മനസാണ് അവന്റേത് ( നന്നാക്കി എടുക്കണം ) മഴ ആണല്ലോ എന്നാകെ പറഞ്ഞു ഒഴിയാൻ നോക്കി വിടുവൊ ഞാൻ.
നാലുമണി കഴിഞ്ഞു ഈരാറ്റുപേട്ടയിൽ നിന്ന് പുറപ്പെടാൻ. പനക്ക്യപാലം കഴിഞ്ഞു അല്പം കുടി ഉള്ളു. ലക്ഷ്യസ്ഥാനത്തേക്ക് അപ്പോൾ ആണ് എതിരെ വന്ന വണ്ടികാരൻ അപകട മുന്നറിപ്പ് നൽകിയത് അടുത്ത് പോലീസ് ചെകിങ് ഉണ്ട് എന്ന്. ഞങ്ങൾ അന്നേൽ ഹെൽമറ്റ് എടുത്തിട്ടും ഇല്ലാ പണി പാളി. ഏതായാലും ബൈക്ക് സൈഡ് ആക്കി. അവിടെ കണ്ട കടയിൽ കയറി വാചകം അടിച്ചു നിന്നു. അപ്പോൾ ഞങ്ങളുടെ അടുത്ത് കുടി പോലീസ് വണ്ടി കടന്നു പോയി. ബൈക്ക് എടുത്ത് വീണ്ടും ലക്ഷ്യത്തേക്ക്

ഒരു പെട്രോൾ പാമ്പിന്റെ എതിരെ കിടക്കുന്ന വഴി. വഴിയിൽ ക്രിത്യയമായി ബോർഡ് വെച്ചു ദൂരവും ദിശയും കാണിച്ചിട്ടുണ്ട് . ഈ ബോർഡുകൾ സണിസ് മ്യൂസിയത്തിലേക്ക് നമ്മളെ എത്തിക്കും. വിശാലമായ മുറ്റം ഒരു വശത്തായി മ്യൂസിയം. അടച്ചു കിടക്കുന്നു മുന്നിലെ മണി അടിച്ചു. നിറഞ്ഞ ചിരിയുമായി സണ്ണി ചേട്ടൻ പ്രേത്യക്ഷപെട്ടു. വീടിനു മുന്നിൽ ഷെഡിൽ മുന്ന് പുരാതന കാറുകൾ ഉണ്ട്. കൂടുതൽ കാണാനും പരിചയ പെടുന്നതും തിരിച്ചു ഇറങ്ങുമ്പോൾ ആവാം എന്ന്. അത് നടക്കില്ല എന്ന് അപ്പോൾ അറിയില്ലലോ

ആദ്യം തന്നെ നമ്മളെ സ്വീകരിക്കുക "ഹിസ് മാസ്റ്റേഴ്സ് വോയിസ്" കമ്പനിയുടെ ലോഗോ പതിച്ച പഴയ തകര ബോർഡ് അത് അതെ പാടി നിലനിർത്തിയിരിക്കുന്നു. തന്റെ മരിച്ചു പോയ യജമാനന്റെ ശബ്ദം കേട്ട് ഓടി എത്തിയ നായകുട്ടിയുടെ ചിത്രം. ആ ചിത്രം പലപ്പോഴും കണ്ടിട്ടുണ്ട് എന്നാൽ അതിനു പിന്നിലെ ഹൃദയ സ്പർശിയായ യജമാന സ്നേഹത്തിന്റെ കഥ അറിയ്യുന്നത് ആദ്യം. ഓർക്കണം ഞങ്ങൾ പടികൾ കയറി തുടങ്ങിയത്തെ ഉള്ളു. വിശേഷങ്ങൾ ഇനിയും ഒരുപാടു ഉണ്ട്

വാതിൽ തുറന്നു സാന്നിച്ചേട്ടൻ അകത്തേക്ക് കടത്തി. ശിലായുഗത്തിൽ പാറകളിൽ തട്ടി ശബ്ദം ഉണ്ടാക്കിയ മനുഷ്യൻ പിന്നിട് തുകൽ വാദ്യങ്ങളിലും പിന്നീട് സ്വന്തം ശബ്ദം കേൾക്കാൻ ഉള്ള അഭിനിവേശത്താൽ നടത്തിയ പഠനങ്ങളുടെ ബാക്കി പത്രങ്ങളാണ് മുന്നിൽ. കണ്ടിട്ട് പോലും ഇല്ലാത്ത ഒരു പിടി ആദ്യ ശബ്ദ ശേഖരണ ഉപകരങ്ങൾ അതിന്നു കാല ക്രമത്തിൽ സംഭവിച്ച പരിണാമങ്ങൾ കണ്ടു. അവയുടെ ചരിത്രം അറിഞ്ഞു. അവസാനം ഓഡിയോ കാസറ്റുകളുടെ ഷെൽഫ് എത്തിയപ്പോൾ ആണ് ഞാൻ കണ്ടു തുടങ്ങിയ ലോകത്ത് എത്തിയത്.

ഇന്നി രണ്ടാം നിലയിലേക്ക് അവിടെ ഗ്രാമ ഫോണുകളുടെ വിവിധ വകഭേദങ്ങൾ ആണ്, കൊണ്ട് നടക്കാൻ കഴിയുന്നത് മുതൽ രണ്ടു ആൾ പിടിച്ചാൽ അനങ്ങാത്തത് വരെ ഉണ്ട് ആ കൂട്ടത്തിൽ. പിന്നെ ഇതിന്റെ എല്ലാം പ്രത്യേകത എന്ന് പറഞ്ഞാൽ ഈ പഴമായിലും പുതുമ വിടാതെ സംഗിതം പൊഴിക്കുന്നു എന്നതാണ്. ഗ്രാമ ഫോണിൽ കൂടി ഒഴുകി എത്തുന്ന ആ ശബ്ദങ്ങൾക്ക് എന്തോ ഒരു ആകർഷണിയ സ്വാഭാവം ഉള്ളത് പോലെ തോന്നി. അവിടം വിട്ട് തിരിച്ചു ഇറങ്ങിയപ്പോൾ ആ ഗ്രാമഫോൺ ശബ്ദങ്ങളുടെ ആരാധകൻ ആയോ ഞാനും. പുതിയ ടെക്‌നോളജിൽ(എന്റെ ഫോൺ) അവിടെ നിന്ന് റെക്കോർഡ് ചെയിതു എടുത്ത "കഭി കഭി .................മേരേ ഡിൽതോ............."

ഇന്ത്യയിലെ അപൂർവ്വം കാഴ്ച്ചകളിൽ രണ്ടാം സ്ഥാനം ഒരു വെബ്‌സൈറ്റ് നൽകിയിരുന്നു. മ്യൂസിയം ഉത്കടനം നിർവഹിച്ചത് അന്ന് മുഖ്യമന്ത്രി ആയിരുന്ന ശ്രീ ഉമ്മൻചാണ്ടി ആയിരുന്നു. ഇന്നിയും ഏറെ ഉണ്ട് വിശേഷങ്ങൾ പറഞ്ഞാൽ തീരുന്നതിനും അപ്പുറം

സണ്ണി ചേട്ടനുമായി 
ഈരാറ്റുപേട്ട - പാലാ റോഡിൽ നിന്ന് 500 മീറ്റർ ഉള്ളിലായി ആണ് സണ്ണി ചേട്ടൻ തീർത്ത ഈ അത്ഭുത ലോകം. വഴിയിൽ ഇടക്കിടെ ബോഡുകൾ ഉണ്ട് സണിസ് ഗ്രാമഫോൺ മ്യൂസിയം എന്നത്

സന്ദർശന സമയം : ഞായർ 2 PM to 7 PM
web : sunnysgramaphonemuseus.com

#ഡിസ്ക് മ്യൂസിയം (disk musium)