Popular Posts

Tuesday, November 25, 2014

അഞ്ചു വെള്ളികൾ - രണ്ടാം വെള്ളി (24-10-2014)


ഈ വെള്ളി ആരംഭികുന്നത് വ്യാഴആഴ്ച വൈകുനേരം മുതലാണ് ഞാൻ വരുനില്ല എന്നറിയിച്ചിട്ടും മച്ചുക്ക നിർബന്ധിച് കൂടെ കുട്ടിയതാണ് "അൽ അയിൻ" പോകാൻ . അവരുടെ ഒരു സ്ഥിര കറക്കം . പക്ഷേ എന്നിക് അതലല്ലോ . 7 - 8 വരിയായി ഒഴുകി നീങ്ങുന്ന വാഹനങ്ങൾ . അതിൽ ഒന്നായി കുതിച്ചു ഞങ്ങളും . കാറിന്റെ വിൻഡോയിൽ കുടി നോകിയാൽ ഉയരം പുർന്നമായി കണ്ടു തിരക്കാൻ കഴിയാത്ത കെട്ടിടങ്ങളും . ദുബായിലെ ട്രാഫിക് ബ്ലോകിന്റെ കിതപ്പും .  ദുബൈ നഗരത്തിന്റെ കാഴ്ചകളെ പിന്നിലാക്കി കാർ കുതിച്ചുകൊണ്ടിരുന്നു .
പതിയെ വശങ്ങളിലെ കാഴ്ചകൾ മാറി . കെട്ടിടങ്ങൾ കണതായി . വഴി വിളകിന്റെ അരണ്ട വെളിച്ചത്തിൽ . റോഡിനു ഇരുവശവും അവെക്തമായി കാണ്ണം . ഒരു കടൽ തിരത്തിലെ പോലെ തോന്നിക്കുന്ന പൊടി മണൽ . ഇടക്ക് കുറ്റി ചെടികളുമുണ്ട്  . 140km/hr വേഗതയിൽ കുതിക്കുന്ന വാഹനം . വാഹനങ്ങൾ ഇപ്പോൾ കുറവാണു. ചുറ്റുപാടും മരുഭുമിയാണ്  . ആ ചിന്ത ഒരു തരം ഭയം നമ്മളിൽ  ഉളവാകും .
വഴിയിൽ  കെടിടങ്ങൾ കണ്ടു തുടങ്ങി . ചെറിയ കെട്ടിടങ്ങൾ പതിയെ വലുതായി വരുന്നത് പോലെ . അവയുടെ ഉയരവും എണ്ണവും കുടി കൊണ്ടിരുന്നു . ഞങ്ങൾ "അൽ അയിനുമായ് " കുടുതൽ അടുത്കൊണ്ടിരുന്നു . മറ്റെരു വാഹനത്തിൽ യാസറിക്കയും നാസിമിക്കയും ഉണ്ട് . അവർകായി വഴിയിൽ കുറച്ചു നേരം ഞങ്ങൾ കത്തു നിന്നു .
വിണ്ടും യാത്ര തുടർന്നു . വഴി സംശയമായപ്പോൾ ഫോണ്‍ വഴി നിയാസിക്കയും ഒപ്പം കുടി . നിയസിക്കയുടെ വിടിലെത്തി . നിയസിക്കയെ ഒപ്പം കൂട്ടി . ഏതോ ഒരു ഹോട്ടൽ ലക്ഷ്യമാകി , വിണ്ടും യാത്രാ . ഹോട്ടലിൽ എത്തിയപോൾ അവിടെ ഉണ്ട് നാസർ ആൻഡ്‌ ഫാമിലി . അതിൽ എന്നെ കുടുതൽ അൽഭുതപെടുത്തിയത് ഫാസിലിനെ കണ്ടതാണ് . 8 വർഷകാലം ഒരുമിച്ച് പഠിച്ച സഹാപടി . ഈ മറുനാട്ടിൽ വെച്ചൊരു കു‌ടികാഴ്ച കരുതിയിരുനില്ല .

 ഭക്ഷണ്ണം കഴിച്ചു ഇന്നി അടുത്ത യാത്ര  " ജബ്ബൽ ഹഫീധ് " കാണാൻ ആണ് . വാഗമണ്‍ റോഡിനെ അനുസ്മരിക്കുന്ന വഴി . വളവു തിരിവുകൾ ആണ് പറഞ്ഞത് . വീതി അല്ലാ . വീതി നമ്മുടെ നാട്ടിലെ ഹൈവേ പോലിരിക്കും . വാഹനം വളഞ്ഞു പുളഞ്ഞു ഓടി കൊണ്ടിരുന്നു . കാലാവസ്ഥയും മാറി തണുപായി . പിറകിൽ  "അൽ അയിൻ " പട്ടണം . ചെറുതായി കൊണ്ടിരുന്നു .
രണ്ടാമത്തെ വ്യൂ പോയിന്റിലാണ് ഞങ്ങൾ ഇറങ്ങിയത് . അവിടെ നിൽകുമ്പോൾ താഴെ അൽ അയിൽ പട്ടണം നമ്മളെ നോകി ചിരിക്കും . ലക്ഷ കണക്കിന്നു മിന്നാമിനുങ്ങ് ഒരുമിച്ച് പ്രേകശിച്ചത് പോലെ താഴെ പട്ടണം വർന പ്രേഭചൊരിയുന്നു . ഞങ്ങൾ കടന്നു വന്ന വഴി ഒരു മഞ്ഞ വരയായി താഴെ നിറഞ്ഞു കത്തുന്നു . കുറച് സമയം കുടി അവടെ നിന്നതിനു ശേഷം മല ഇറങ്ങി .
നിയസിക്കയുടെ വിട്ടിൽ ആണ് ഞാനും മച്ചുക്കയും കിടന്നത്. ബാകി എല്ലാരും തിരിച്ചു പോയി . കിടന്നതിനു മുനേ ഉറങ്ങി . യാത്രക്ഷിണ്ണം ആവും . നേരം വെളുത്താലും ദുബായിൽ ഒരു റുമിലും സൂര്യ പ്രകാശം ഉള്ളിൽ കടകില്ല . കടത്തില്ല . കാരണ്ണം ഉറക്കം തടസമാവും . അതിനാൽ താനെ വലിയ ചെറിയ റുമുകൾ ഭേതമില്ലാതെ ഇരുട്ടിലാണ് .
അവിടെ സഹാമുറിയാൻ മാർ 3 ചേട്ടന്മാരാണ് . വെള്ളിയാഴ്ച രവിലെ നേരം വെളുത്തത് മുതൽ അവർ ബിരിയാണി ഉണ്ടാകാൻ ഉള്ള ഒരുകത്തിലാണ് . ഞങ്ങളും അൽപനേരം പണിയാൻ കുടി . പിന്നെ പള്ളിയിലേക്ക് . തിരിച്ചു വന്നപ്പോൾ നല്ലാ ഉഷാർ ഫിഷ്‌ ബിരിയാണി തയ്യാർ .
അത് പുതിയ ഒരറിവായി . ജാതി മത വർണ്ണ ഭേതമില്ലാതെ പ്രവാസി വെള്ളിയാഴ്ചകൾ അകോഷികുന്നു . ബിരിയാനി തിന്നും , സിനിമ കണ്ടും അവൻ എന്തോ തിരയുന്നു .
രാത്രി വന്നാ വഴിയിൽ കുടി പകൽ മടക്കം. മരുഭുമിയും കണ്ട്

അഞ്ചു വെള്ളികൾ - ഒന്നാം വെള്ളി (17-10-2014)

ദുബായിൽ എത്തിയ ഒന്നാം ദിവസം അരഭിച്ചത് ഒരു വെള്ളിയഴ്ചയിൽ ആണ് , പ്രവാസത്തിന്റെ രിതിയിൽ വെള്ളി ആഴ്ചകൾ ഉറങ്ങാൻ ഉള്ളതാണ് എന്ന് ഇക്കാ പറഞ്ഞിരുന്നു .

അതനുസരിച്ച് ഉറക്കം അവസാനിച്ചിട്ടും കട്ടില്ലിൽ തന്നെ കിടന്നു. എല്ലാരും എഴുനെല്കാൻ . പത്തു മണിയോട് അടുത്തു . എല്ലാവരും എഴുനെൽറ്റു തുടങ്ങി . പിന്നിട് ഒരു ബഹളമാണ് . കുളിക്കാനും തുണ്ണി തേക്കാനും , എല്ലാവരും തിരക്കിട്ട് അവരുടെ പണികളിൽ അതിനിടയിലെ തമാശകളും . ചിരികളും . നാട്ടിലെ നിറുന്ന ഓർമയിൽ ചിരിക്കുന്ന പ്രേവസിയാണ് ഇത് .

11:30 ആയപ്പോൾ ഞാനും ഇക്കയും പിന്നെ നിസാറിക്കയും പള്ളിയിലേക്ക് നടന്നു , ഞങ്ങളുടെ റുമിൽ നിന്നു നടകാനുള്ള ദുരമേ ഉള്ളു . നാലും അഞ്ചും ആറും വരിയായി വാഹനങ്ങൾ റോഡിലുടെ തിരക്കിട്ട് എങ്ങോ പായുന്നു . വഴിയിലെ കാഴ്ചകൾ കണ്ടു ഞാൻ നടന്നു . കുറച്ച് കെട്ടിടങ്ങകിടയിലാണ് പള്ളി . അത് പള്ളിയുടെ ഭംഗി കുറയ്ക്കുന്നതായി എന്നിക്ക് തോന്നി . നാട്ടിൽ നിന്ന് വിഭിന്നമായി പള്ളിയുടെ മുനിൽ കുടിക്കാൻ വെള്ളം ഉണ്ട്. അതും ദുബായിൽ കാണുന്ന ടയ്പ്പ് പാക്കറ്റിൽ .

ഉള്ളു എടുത്ത് പള്ളിയിൽ കയറി . ആ പിന്നെ ഇവിടെ എല്ലാ പള്ളികളും ശിതികരിച്ചതാണ് . ഈ അതി ച്ചുടിനെ പ്രതിരോധിക്കാൻ . ഉസ്താദ്‌ എത്തി അറബിയിൽ പ്രസംഗം തുടങ്ങി . അതും എഴുതി കിട്ടിയ പ്രസംഗം . നമസ്കാരം കഴിഞ്ഞു . റുമിൽ തിരിച്ചു എത്തിയപ്പോൾ അവിടെ ബിരിയാനി വിളംബാൻ തുടങ്ങിയിരുന്നു . വേറെ പള്ളിയിൽ പോയ ഇക്കമാർ . നല്ല ഉഷാർ ബിരിയാനി . ശരിക്കു തട്ടി . കൂടെ കോളയും .

അത് കഴിഞ്ഞു വിണ്ടും എല്ലാവരും കിടന്നു .  ഉറക്കത്തിലേക്ക് വഴുതി വിഴുന്നതിന്നു മുന്പ് മൊബൈൽ റിംഗ് ചെയ്തു . കുട്ടുകാരൻ ഫൈസി ആണ് . റുമിൽ നിന്ന് പുറത്തിറങ്ങി ഫോണ്‍ എടുത്ത് , സംസാരത്തിൽ അവൻ ബിരിയാനി കഴിച്ചോ എന്ന് ചോദിചപ്പോലാണ് . ഇവടെ എല്ലാ വിടിലും റുമിലും ഉള്ള പതിവാണ് ബിരിയാനി എന്നറിഞ്ഞത് .

ചുമ്മാ ഇരിക്കുന്ന സമയം

ബിരുദം കഴിഞ്ഞു വിട്ടിൽ ചുമ്മാ ഇരിക്കുന്ന സമയം . സമയം കളയാൻ വേണ്ടി ആണ് ഫേസ് ബുക്കിൽ ആക്റ്റീവ് ആവുന്നത് . അന്ന് ഇന്നു കാണുന്ന രിതിയിൽ അതികം ആളില്ല . അങ്ങനെ ഇരിക്കെ എന്നെ ആരോ " ചങ്ങാതി കുട്ടം " എന്നാ ഗ്രുപിൽ ആഡ് ചെയ്തു . പതിയെ ഞാനും അവരിൽ ഒരാളായി . നല്ല കുറച്ചു കുട്ടുകാരെ കിട്ടി .
പിന്നിട് കള്ളന്മാർ ( fake ) കടന്നു വരുന്നു . അപ്പോൾ ആണ് മനസ്സിൽ അള്ളാഹു ഒരാശയം തന്നത്. അറിയുന്ന നാട്ടുകാരെ മാത്രം കുട്ടി ഒരു ഗ്രുപ്പ് ആയാലോ..? പേര് പോലും ഒന്ന് ചിന്തിച്ചില '' എന്റെ ഈരാറ്റുപേട്ട " ഗ്രുപ്പ് ഉണ്ടാകി പേട്ടകരയ എന്റെ കുട്ടുകാരെ ആഡ് ചെയ്തു . ആദ്യം പോസ്റ്റ്‌ ചെയ്തത് ആരാണ് എന്ന് ഒർകുന്നില്ല .
ഗ്രുപിൽ കുടുതൽ കയറിയത് പ്രവാസികൾ ആയിരുന്നു . അവർക്ക് നഷ്ടമായ നാടിൻറെ മണം ഇവിടെ തിരഞ്ഞതവം . ആ സമയങ്ങളിൽ ആന്നു ഷബീസ് പാലയംപറമ്പിൽ എന്നാ ഇവിടെ നിറസനിത്യം ആയ പ്രൊഫൈൽ കണ്ടു തുടങ്ങിയത് .
ജിവിതത്തിൽ പുതിയ മാറ്റം ഉണ്ടായി . ബംഗാളുരിൽ ജോലി ലഭിച്ചു . ഇന്നി പഴയ പോലെ ഫേസ് ബുക്കിൽ കയറാൻ കഴിയില്ല. ചിന്തികേണ്ടി വന്നില്ല . ശബീസ് തന്നെ പുതിയ അഡ്മിൻ . ആ  തിരുമാനത്തെ " എന്റെ ഈരാറ്റുപേട്ട " എന്നാ ഗ്രുപിന്റെ ചരിത്രത്തിൽ സുവർണ്ണ ലിബികളിൽ അടയാള പെടുത്താൻ ഞാൻ ആഗ്രഹികുന്നു .
പിന്നിട് വളർച്ചയുടെ നാളുകൾ , ആളുകൾ ദിനംപ്രതി വർധിച്ചു . നല്ല പോസ്റ്റും കമന്റുമായി എല്ലാരും ഈ ഗൃപിനെ നെചിലെറ്റി . അപ്പോൾ ആരിലോ തോന്നിയ ആശയം . ഒരു ഫേസ് മീറ്റ്‌ ആയാലോ..? ചർച്ചകൾ നടന്നു . ആദിയ മിറ്റിംഗ് നടന്നു . ഞാൻ ഇല്ലാതിരുന്നതിനാൽ അന്ന് എത്തിയവരുടെ പേരുകൾ എന്നിക് കൃതിയമായി ഓർക്കാൻ കഴിയുന്നില്ല .
ഞാൻ കുടുതലും മീറ്റ് വിശേഷം അറിയാൻ വിളിചിരുന്നത്ത് . ഷിബിലിയെ ആയിരുന്നു . കാരണ്ണം ഞങ്ങൾ മുൻപരിച്ചയകർ ആയിരുന്നു .മിറ്റ് കമ്മറ്റി ഇടക്ക് ഷിബിലിയും , ഷിജസും , ഉണ്ണിയും , മാത്രമായി ചുരുങ്ങി എന്നതും അന്നും  ഇന്നും അവർ പങ്കുവെക്കുന്ന ഒരു വേദനയാണ് . ഫോണ്‍ വഴി ശബിസും ഞാനും .
മീറ്റ് ദിനത്തിൽ രാവിലെ ആണ് ഞാൻ നാട്ടിൽ എത്തുന്നത് . അന്നാണ് ലിവ് കിട്ടിയത് . എത്തിയ ഉടനെ ഷിബിലിയെ വിളിച്ചു അവൻ ഉച്ചക്ക് കടയിൽ നിന്നു ഇറങ്ങാം . ഷിജസിനു ഫ്രീ അവ്വാൻ കഴിയില്ലാ . കടയിൽ ആരുമില്ല . പള്ളിയിൽ കഴിഞ്ഞു ഞാനും ഷിബിലിയും ഒരുമിച്ച് പോയി വ്യാപാര ഭവാൻ ബുക്ക്‌ ചെയ്യാൻ . അവിടെ മുന്നമ്മത്തെ നിലയിലെ ഹാൾ ആണ് . കണ്ടിരുന്നത് ( അത് 500 രൂപയിൽ നിക്കും ) . ഓഫീസിൽ കാധിരുകാക്ക  ഉണ്ടായിരുന്നു . അദ്ദേഹമാണ് രണ്ടാം നിലയിലെ നല്ല ഹാൾ തന്നെ ഞങ്ങൾക്ക് തന്നു മൈക്ക് ഉൾപെടെ .
ഒരു എത്തും പിടിയുമില്ല . എത്രപേർ വരും . എങ്ങനെ തുടങ്ങണ്ണം , മുൻപ് പ്ലാൻ ചെയ്ത പോലെ മഗ്രിബ് നമസ്കാരം  കഴിഞ്ഞു ആളുകൾ എത്തി തുടങ്ങി . വി എം സിറാജ്  ഇക്കാ അന്നത്തെ നമുടെ പഞ്ചായത്ത്‌ പ്രസിഡാനട് അലിയാർ കക്കയുമയി എത്തി . അങ്ങനെ അവിടെ ഒരു പ്രോഗ്രാം ഉണ്ടായി . ഉൽക്കടനവും , കണക്ക് കുട്ടലുകൾ തെറ്റിച്ചു ഒരുപാടു ചെറുപ്പകാർ എത്തി .

ഫോണ്‍ വഴി ശബീസും കുടി . പ്രോഗ്രാം നന്നായി നടന്നു . അൽഹംതുല്ലില്ല
പിന്നിടും ഗ്രുപ് വളർന്നു , മറ്റു ഗ്രുപുകൾ വളർച്ച മുരടിച്ചു തുടങ്ങിയ കാലത്തും നമ്മുടെ ഗ്രുപ് വളർന്നു . ഗ്രുപിൽ ആളു കുടി വന്നു . അഡ്മിൻസ് പിന്നെയും കുടി . വളർച്ചയുടെ നാളുകൾ .നല്ലാ കാര്യങ്ങൾ പലതും ചർച്ച നടത്തി . ചിലത് ചെയാന്നും കഴിഞ്ഞു. അത് കണ്ടു ചിലർക്ക് കലി പുണ്ടിരിക്കാം  .
ആദ്യം എത്തിയത് ഒരു ഹാക്കർ, ഒന്ന് വിറപ്പിച്ചു . എന്നാലും നാട്ടുകാരുടെ നല്ലാ കൂട്ടം കണ്ടു പിന്മാറി . പിന്നെ വന്നത് ഒരു ഷോക്ക് ആയ ഒരാൾ , അതും എന്റെ രക്തം ചോദിച്ചാണ് എത്തിയത് .  ഇപ്പോൾ ഒരിക്കൽ കുടി എന്റെ രക്തം ചോദിചിരിക്കുന്നു . എൻറെ രക്തം ഞാൻ തരാം . പക്ഷേ ഈ ഗ്രുപ് വളർത്തിയത് അള്ളാഹു ആണ് , അവൻ കരുതുന്നത് നടത്തും , അതിനാൽ എനിക്ക് ഭയം ഇല്ലാ . പിന്നെ എന്നെ മനസിലാക്കിയ ഒരുപാടു കുട്ടുക്കാർ ഉണ്ട് . അവർക്ക് നന്ദി .
NB : ഇത് കുറച്ചു നാൾ ആയി എഴുതാൻ മനസ്സിൽ കരുതിയതാ . ഇപ്പോൾ പറ്റിയ സമയമായി .

Friday, October 31, 2014

ഓര്‍മ്മകള്‍

പണ്ട് ഒരുമിച്ച് പഠിച്ച ഒരു കൂട്ടുക്കാരനെ വഴിയില്‍ വെച്ച് കണ്ടപ്പോള്‍ ,ഓര്‍മ്മകളെ പിടിച്ചു നിര്‍ത്താന്‍ എന്നിക്ക് കഴിഞ്ഞില്ലാ, 

അവനോട് യാത്ര പറഞ്ഞകന്നു കഴിഞ്ഞതും മനസ് ആദ്യ കലാലയത്തില്‍ എത്തിയിരുന്നു. തിരിച്ച് വീട്ടില്‍ എത്തി പഴയ ബുക്കുകളുടെ കൂട്ടത്തില്‍ നിന്നു ‍ ആ പഴയ ഡയറി കണ്ടു കിട്ടിയപ്പോള്‍ ആ കലാലയ ദിനങ്ങള്‍ ഒരിക്കല്‍ കുടി എന്നിക്ക് അനുഭവിക്കന്‍ കഴിഞ്ഞു, 

ആദ്യ ദിനത്തിെന്‍റ ആധികള്‍ നീങ്ങിയതില്‍ പിന്നെ college എന്നിക്ക് സ്വന്തം വീടിനു തുല്ല്യമായി. 3 വര്‍ഷം 3 നിമിഷമായി കടന്നു പോയി. അവസാന ദിവസങ്ങളിലെ scrap book (dairy ) എഴുതുന്നത് എന്തിന് എന്ന് അന്നു തേന്നി എന്നാലും .

ഇന്ന് ആ കടലാസില്‍ കുട്ടുക്കാര്‍ എഴുതിയ വരികള്‍ വിലമതിക്കാന്‍ അവുന്നില്ല. 

Welcome day , association day ,arts day , 20-20, drama , dance , training , IV , last day party , etc ....
ആ ദിനങ്ങള്‍ മടങ്ങി വരില്ലാ എന്നാ ഉറപ്പിലും വെറുതേ ആഗ്വഹിച്ചു പോവുന്നു. ആ ദിനങ്ങള്‍ മടങ്ങി വരാന്‍

St George college
Bsc food science and quality control
Batch : 2007 - 2011


കൈനകരി (ആലപ്പുഴ )

കുട്ടനാടിന്‍െറ കഥ പറഞ്ഞു തന്ന ഒരുപാട് സിനിമകളുടെ പശ്ചതാലം ഒരുക്കിയ തീരം / കായല്‍ .

നെടുമുടി പാലം കഴിഞ്ഞു അടുത്ത കവലയില്‍ നിന്നു തന്നെ കൈനകരിയിലെക്കുള്ള റോഡ് ആരംഭിക്കും.അവിടം മുതല്‍ തന്നെ പച്ച പട്ടു വിരിച്ച പാടം കണ്ണിനു കുളിര്‍ പകരും. നെല്ലറയുടെ റാണിയുടെ സ്വന്തം നാട്.

റോഡിനു ഇരുവശവും അതിരുകള്‍ തീര്‍കാത്ത പാടങ്ങള്‍ പരന്നു കിടകുന്നു.
യാത്ര അവസാനിക്കുന്നത് വേന്പനാട്ടുകായല്‍ കരയിലാണ്. കാറില്‍ നിന്നു ഇറങ്ങിയ ഉടനെ ആളുകള്‍ വട്ടം കൂടും. കായല്‍ യാത്രക്കായി വിളിക്കാന്‍ . പലതരത്തിലുള്ള വള്ളത്തിന്‍െറ സമയവും തുകയും പറഞ്ഞു കരാര്‍ ഉറപ്പിക്കാന്‍ . 750 രൂപ മുതല്‍ മുകളിലെക്ക് ലക്ഷങ്ങള്‍ വരെ ദിവസ വാടക ബോട്ടുകള്‍ ഉണ്ട് . അതിലും തുക കുറഞ്ഞ രീതിയാണ് സര്‍ക്കാര്‍ ബോട്ടില്‍ കയറി ആലപ്പുഴക്ക് ഒരു കറക്കം.

ഞങ്ങള്‍ വില പേശി ഒരു യന്ത്രവല്‍ക്റിത വള്ളം ഉറപ്പിച്ചു. യാത്രയില്‍ കഴിക്കാന്‍ അല്പം ഭക്ഷണവും കുടിക്കാന്‍ ജൂസും വാങ്ങി വള്ളത്തില്‍ കയറി . വള്ളം ശബ്ദമുണ്ടാകി നീങ്ങി തുടങ്ങി . ഇടക്ക് വലിയ ഹൗസ് ബോട്ടുകള്‍ ഞങ്ങളെ പിന്നിലാകി കടന്നു പോകും .അപ്പോള്‍ ഞങ്ങളുടെ കെച്ചു വള്ളം ഓളത്തില്‍ ആടിഉലയും .

വെള്ളത്താല്‍ ചുറ്റപൊട്ട വിടുകളും . അവരുടെ വാഹനമായ ചെറിയ വള്ളവും . ജലപാതക്കിരു വശവും ഒരുപാടുണ്ട്. പല വീടും അവ നില്‍ക്കുന്ന സ്ഥലം മാത്രമാണ് കര ബാക്കി മുഴുവന്‍ വെള്ളത്തിലാണ് . ഓരോ വീടും ഓരോ ദ്വിപില്‍.

സമയം കാത്ത് നില്‍ക്കില്ലാ അത് അസ്മയത്തിനു വഴി മാറി . സുര്യന്‍ ഒളിക്കാന്‍ ഒരിടം തേടി അല്ലയുന്നതായി തോന്നി ചിലപ്പോള്‍ മരങ്ങളുടെ മറവില്‍ മറ്റു ചിലപ്പോള്‍ തെങ്ങിന്‍ മറവില്‍ .അവസാനം കിഴക്കില്‍ എങ്ങോ മറഞ്ഞു.

കരയില്‍ ദീപങ്ങള്‍ നിറഞ്ഞിരുന്നു .ഞങ്ങള്‍ യാത്ര തുടങ്ങിയ സ്ഥലം ലക്ഷ്യമാക്കി നീങ്ങി തുടങ്ങി . ഇരുള്‍ മുടിയതുമുതല്‍ കൊതുകള്‍ വന്നു തുടങ്ങി . ''രാത്രി കായല്‍ യാത്ര ഞങ്ങളെ തോല്‍പിച്ചു വേണം'' എന്ന മുദ്യവാക്യം മുഴക്കുന്നതു പോലെ . കൊതുകുകള്‍ കാതില്‍ പലതും മൂളി കെണ്ടിരുന്നു .

കുട്ടനാട്ടിലെ സാധരണ കാരുടെ ജിവിതം . രണ്ടു ''വ'' യുമായി ബന്ധപ്പെട്ടിരിക്കുന്നു.

വെള്ളവും വള്ളവും

വഴി : ചേര്‍ത്തല - നെടുമുടി - കൈനകരി


































- നസിബ് വി.പി -

കട്ടിക്കയം വെള്ളച്ചാട്ടം (പഴുക്കകാനം)

ഈരാറ്റുപേട്ടയുടെ സമീപ സ്ഥലങ്ങളില്‍ ഉള്ള അനേകം വെള്ളച്ചാട്ടങ്ങളില്‍ ഒന്ന് . ഒട്ടും അറിയപ്പെടുന്നില്ലാ എന്നാലും വളരെ മനോഹരമാണ് .ഒരിക്കല്‍ കണ്ടാല്‍ വീണ്ടും കാണാന്‍ ‍ ആഗ്രഹിക്കും .

റോഡ് ഇപ്പോള്‍ കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലാണ്. അല്പം സാഹസം ആവിശ്യമാണ് യാത്രക്ക് . ഇപ്പോള്‍ കൊണ്ട് പിടിച്ചാ റോഡ് പണി നടക്കുന്നതിനാല്‍ അതികം താമസം വിനാ പുതിയ റോഡുണ്ടാവും.‍ ചെറിയ അരുവിയില്‍ ബൈക് ചാടിച്ച് വേണം അരുവി കടക്കാന്‍ . അപ്പോള്‍ പുറകില്‍ ഇരിക്കുന്ന സഹ ബൈകനെ ഇറകി വിടുന്നതാണുത്തമം.

വെള്ളച്ചാട്ടത്തിനു അടുത്ത് വരെ ബൈക് എത്തില്ലാ. കുറച്ച് നടക്കണം.
വെള്ളച്ചാട്ടത്തിനു മുകള്‍ ഭാഗത്താണ് നാം എത്തുനത്. അവിടെ നിന്നു പടവുകള്‍ ഇറങ്ങി തഴെ എത്താം.കൈ വരി തീര്‍ത്ത് കബികള്‍ മുന്പ് അവിടെ ഉണ്ടയിരുന്നു . ഇപ്പോള്‍ അതില്ല . ആവിശ്യകാര്‍ വിറ്റ് കശാക്കി കാണും.കൈവരിയുടെ ബാക്കിയായി സിമന്‍റ്റ് തുണുകള്‍ ഉണ്ട് .

ഒരുവശത്ത് വെള്ളം അതിന്‍െറ പകുതി ദുരം കഴിഞ്ഞു . വെള്ളത്തുള്ളികള്‍ വിണില്‍ നിറച്ച് ശാന്തമാവുന്നു. ഇതാണ് കട്ടിക്കയത്തിലെ ഉയരകാരന്‍ വെള്ളച്ചാട്ടം . ഇവിടെ നീന്തല്‍ വശമുള്ളവര്‍ക് ഒരു കുളിയാവം. തണുപ്പ് കാരണം നമ്മള്‍ അതികസമയം ചാടില്ലാ. സുക്ഷിക്കണം പാറയില്‍ നല്ല വഴുക്കലുണ്ടവും .വീണാല്‍ പല്ലു കുറയും എല്ലു കൂടും .

ഈ ഇട താവളത്തില്‍ നിന്നു താഴെക്കിറങ്ങിയാല്‍ അടുത്ത രണ്ടു വെള്ളച്ചാട്ടം കൂടി കാണ്ണാം .അന്തരീക്ഷത്തില്‍ ഈര്‍പ്പം കുടുതല്‍ നില്ലനില്‍കുന്നതിനാല്‍ ഇഴ ജന്തുകള്‍ കാണാന്നുള്ള സാധ്യത തള്ളണ്ടാ. ഓരോ ചുവടുകളും കരുതിയിരിക്കുക.

ഏറ്റവും തഴെ നിന്നു നേക്കിയാല്‍ . മൂന്നു വലിയ തട്ടുകളില്‍ ചാടി വെള്ളം ചിന്നിച്ചിതറുന്ന അപൂര്‍വ്വ കാഴ്ച കണ്ണില്‍ നിറയും .ഇന്നിയും പാറയെ പ്രണയിച്ച് വെള്ളം അതിന്‍െറ സഞ്ചാരം തുടരുന്നു.

ഇപ്പോള്‍ പലവട്ടം കട്ടിക്കയം വെള്ളച്ചാട്ടം ഞങ്ങള്‍ കണ്ടു. ഇന്നിയും കാലം അനുവതിച്ചാല്‍ നമ്മള്‍ കാണും എന്ന വാക്കു മനസ്സില്‍ നിറഞ്ഞു . മടക്കത്തിനായി പടവുകള്‍ കയറി തുടങ്ങി .

വഴി : ഈരാറ്റുപേട്ട - മങ്കൊബ് - പഴുക്കകാനം, കുറച്ച് വീടുകള്‍ മാത്രം ഉള്ള സ്ഥലമാണ് . വഴിയില്‍ ആളുകള്‍ കുറവണ്.അതിനാല്‍ വീട്ടില്‍ കയറി തന്നെ വെള്ളച്ചാട്ടം കാണാന്‍ ഏത് വഴിയില്‍ പോകണം എന്ന് മനസ്സിലാകണം.

-നസിബ് വി.പി -

വാഗമണ്‍ - 2

സാധരണ കാണുന്ന വാഗമണിലെ തികച്ചും വെറിട്ട അനുഭവങ്ങളില്‍ ഒന്ന്
കുറച്ച് അതികം വനങ്ങള്‍ കേരളത്തിലും പുറത്തും ഞാന്‍ കണ്ടിട്ടുണ്ട് എന്നാല്‍ അതില്‍ നിന്നു തികച്ചും വെറിട്ട അനുഭവം ആയിരിന്നു വാഗമണിലെ ഉളുപ്പുണി.
നമ്മള്‍ സാധരണ കണ്ണാന്‍ പോവുന്ന ഗവി , തേക്കടി ,നിലംബുര്‍ , ആതിരപള്ളി , മുന്നാര്‍ , മൈസുര്‍, ഏര്‍കാട് തുടങ്ങിയ വനങ്ങളില്‍ ഒരിക്കലും ആ വന ഭീകരത അനുഭവിക്കാന്‍ കഴിയില്ലാ.

വനത്തിലെ താമസക്കാരുടെ ഒരു കെച്ചു ഗ്രാമം ഉളുപ്പുണിയില്‍ ഉണ്ട്. അതായിരുന്നു യാത്ര ലക്ഷ്യം . എന്നാല്‍ ഞങ്ങളുടെ വഴി തെറ്റി.

പണ്ട് ഉരുള്‍ വഴി മുടക്കിയ റോഡിലാണ്.ഞങ്ങളുടെ ബൈക്ക് യാത്ര അവസാനിച്ചത്.അടുത്തു കാണുന്ന ആറ്റില്‍ കുടി അല്പം നടക്കാന്‍ തിരുമാനിച്ചു.വേനല്‍ കാരണം ഒഴുക്ക് കുറഞ്ഞ ആറ്റിലെ വെള്ളം ഒരാപുര്‍വ്വ അനുഭവം തന്നെ നല്‍ക്കും . ശാന്തവും നയന മനോഹരവുമായ അ കാട്ടരുവി യെ നാം ഒരിക്കലും മറക്കില്ലാ .

നടത്തം പുരോഗമിക്കുന്നതനുസരിച്ച് . കാടിന്‍െറ വന്യത കുടുതല്‍ വെളിവായി . അരുവിക്കിരുവശവും തിങ്ങി നിറഞ്ഞ് മരങ്ങളും വള്ളികളുമാണ് . അതിനാല്‍ അടുത്ത് കാട്ടാന നിന്നാലും നമ്മള്‍ അറിയണം എന്നില്ല .ആന നടന്നു വന്ന രിതിയില്‍ ഉള്ള രണ്ടു മൂന്നു വഴിയും പിന്നെ അനോകം കാല്പാടുകളും.

അതിലും കുടുതല്‍ ഭയന്നത് . ആന അടുത് വരുബോള്‍ ഉണ്ടാകുന്ന മണം , ''ച്ചൂര്'' അനുഭവിക്കുബോളാണ്. ഏത് വഴിയില്‍ കുടിയാണ് ആനയെ മറ്റു വല്ല മൃഗങ്ങളും കടന്നു വരിക എന്ന ചിന്ത ഞങ്ങളെ കുടുതല്‍ തളര്‍തി . കൂട്ടത്തില്‍ ഒരാളുടെ മുഖം ഭയത്താല്‍ വിളറി വെളുത്തു. അവന്‍ തിരിച്ചു പോകാന്‍ തിരക്ക് കുട്ടി.ഞങ്ങളും ഭയന്നിരുനു എങ്കിലും അവനെ കാരണം പറഞ്ഞു ഞങ്ങള്‍ തിരിച്ചു നടന്നു .

അവിടെ കണ്ട നാട്ടുകാരില്‍ നിന്നാണ് .ഇപ്പോള്‍ ഞങ്ങള്‍ നടന്ന വഴിയില്‍ ഇന്നലെ ''ഒരാന'' കുടുംബം ഉണ്ടയിരുന്ന വിവരം അറിഞ്ഞത് .ആനയെ കാണാതിരുന്നത് ഞങ്ങളുടെ ഭാഗ്യം എന്നാണ് അവര്‍ പറഞ്ഞത്.

അങ്ങനെ ആവോളം ഭയവും ഭാഗ്യവും നിറഞ്ഞതായി ആ വാഗമണ്‍ യാത്ര .

വഴി : വാഗമണ്‍ ടൗണില്‍ നിന്നു പീരുമേട് റുട്ടില്‍ 3 km നും 4 km നും ഇടക്ക് വെച്ച് വലതുവശത്ത് കാണുന്ന റോഡിലേക്ക് തിരിയുക . തുടക്കത്തില്‍ ടാറിട്ട റോഡണ് പിന്നിട് മണ്‍ പാതയാണ് . ഇടക്ക് വഴി ചോദിക്കുന്നത് നന്നാകും

Vagamon (Malayalam: വാഗമൺ) or Wagamon
-നസിബ് വി.പി -

വാഗമണ്‍

വാഗമണ്‍

ഇടുക്കി ജില്ലയിലെ ഒരു മനോഹര സുന്ദര സ്ഥലം 
സാധരണ സന്ചാരികളുടെ താവളമായ മുട്ടകുന്നുകള്‍ , പൈന്‍ വനം , സൂയ്സൈഡ് പോയിന്‍ട് , തങ്ങളു പാറ , കുരിശു മല ...
ഇവിടെയാണ് സാധരണ നമ്മള്‍ സന്ദര്‍ശിക്കുന്നത്.

പതിവിനു വിപരിതമായി ഒന്നു മാറി യാത്ര ചെയ്യ്താല്‍ കാഴ്ചയും പുതിയതാവും വാഗമണ്‍ ടൗണില്‍ നിന്നു വലതു വശതു കാണുന്ന ഏത് റോഡില്‍ കുടി അല്പം സന്ചരിച്ഛാല്‍ തേക്കടി തടാകത്തിന്‍െറ ഒരു ചെറിയ രുപം കാണ്ണാം (ചിത്രം കാണുക) മുട്ടകുന്നില്‍ വളരുന്ന തൊയില ചെടികളും അതിനു അകബടിയായി ചെറിയ തടകവും അതില്‍ ഉയര്‍ന്നു നില്‍ക്കുന്ന മരകുറ്റികളും കണ്ടാല്‍ നാം ഇപ്പോള്‍ നില്‍ക്കുന്നത് വാഗമണില്‍ തന്നെ ആണോ എന്നു സംശയികും .

ഈ തടാക കരയില്‍ കുടി കുറച്ച് നടന്നാല്‍ ഇപ്പോള്‍ നാശത്തിന്‍െറ വകില്‍ എത്തിയ പഴയ ആശുപത്രി കാണ്ണാം ,(ചിത്രം കാണുക ) അവിടെ കാണുന്ന കട്ടിലുകളും മറ്റു ഉപകരണങ്ങളും നമ്മള്‍ക്ക് പലതും പറഞ്ഞു തരും ഒരുനാളില്‍ ഇവിടെ ജനങ്ങളാല്‍ നിറഞ്ഞിരുന്നു . വാഗമണില്‍ കൃഷികായി എത്തിയ സായിപ് നാട്ടുകാരയ തെഴിലാളിക്കായി നിര്‍മ്മിച്ചതാണ് ഈ ആശുപത്രി . പിന്നിട് സായിപ് പോയപ്പോള്‍ ആശുപത്രിയും പൂട്ടി (ഈ വിവരങ്ങള്‍ തന്നത് അവിടെ കണ്ട ഒരു നാട്ടുകാരന്നാണ്) .

ദിനം പ്രതി അനോകമളുകള്‍ സന്ദശിക്കുന്ന വാഗമണില്‍ ഒരു ആശുപത്രി ഇല്ലാ എന്നത് ദുരവസ്ഥയായി നിലനില്‍കുന്നു.

വെളിച്ചം ഇരുട്ടിന് വഴി മാറി തുടങ്ങി . ചെറിയ മഴയും ഒപ്പം മൂടല്‍ മഞ്ഞും . വാഗമണ്‍ അതിന്‍െറ വശ്യമനോഹര രൂപത്തില്‍ എത്തി .

ഇന്‍ഷാ അള്ളാ പിന്നീട് വാഗമണിലെ പുതിയ വിശേഷം പറയം

Vagamon (Malayalam: വാഗമൺ) or Wagamon


-നസിബ് വി.പി-

ഏര്‍കാട് ( സേലം )

         പഠന്നവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷ കാലം തമിഴ്നാടില്‍ താമസിച്ചിരുന്നു . ആ സമയങ്ങളില്‍ ഒരുപാട് സ്ഥലങ്ങള്‍ കാണാന്‍ പോവുക പതിവയിരുന്നു. അത്തരത്തിലെ ഒരു യാത്രയിലാണ് ഏര്‍കാട് കാണുന്നത് .മൂടല്‍ മഞ്ഞില്‍ പൊതിഞ്ഞ തണുപ്പും ആ കുളിര്‍ കാറ്റും ആരാ ജീവതത്തില്‍ മറക്കുക.

       ശൃിലങ്കന്‍ വംശജനായ ഒരു സുഹ്യര്‍ത്താണ് വഴികാട്ടി. സാധരണ ബസിലായിരുന്നു യാത്ര .സേലം സ്റ്റാന്‍ഡില്‍ നിന്നു ഏര്‍കാട് ബസില്‍ കയറി . ഇവിടെ നിന്നു 12 km .ഡൈ്യവറിനു പിന്നിലെ സീറ്റാണ് ഇരിക്കാന്‍ കിട്ടിയത്.വണ്ടി ഓടി തുടങ്ങി .

         നഗര ജിവിതത്തിന്‍െറ ചൂടും തിരക്കും മടുപ്പും ഒരു ക്യാന്‍വാസില്‍ എന്നാ പോലെ കണ്ണില്‍ എത്തിയിരുന്നു. ആ കാഴ്ച പൊട്ടാന്നു ഗ്യാമത്തിലെ തണുപ്പിന്നും ഉണര്‍വിന്നും വഴി മാറി . ബസ് കയറ്റം കയറി തുടങ്ങിയിരുന്നു. 20 hair pin വളവുകള്‍ ഉണ്ട് അത് വഴിയിലെ സുചന പലകക്കള്‍ പറഞ്ഞു തന്നു . വളവുകളില്‍ ഡൈൃവര്‍ വല്ലാത്ത ഒരു മെയ് വഴക്കം കാണിച്ചു. ഇത്രവലിയ വളവില്‍ വണ്ടി പാറയില്‍ ഇടിച്ചു എന്നു നാം കരുത്തുബോള്‍ ബസ് തിരിഞ്ഞു മാറിയിട്ടുണ്ടാവും. ഓരോ വളവിലും ഇപ്പോള്‍ എത്ര hair pin വളവായി എന്നത് സൂചിപ്പിച്ചിരിക്കുന്നു പിന്നെ ഉയരവും . അത് നമ്മുക്ക് ഒരാവോശമാണ് .

        തമിഴ്നാട്ടിലെ ചൂടന്‍ രിതിയില്‍ നിന്നു തികഞ്ഞ തണുപ്പന്നാണ് ഏര്‍കാട് . കയറ്റവും വള്ളവുകളും താണ്ടി ഒരു നിരപ്പായ സ്ഥലത് എത്തി .ഇതാണ് ഏര്‍കാട് ഇവിടെ വരെ ബസ് ഉള്ളു . അവിടെ നില്‍ക്കുബോള്‍ തന്നെ കാണാന്‍ കഴിയും ഏര്‍കാട് തടാകം . ഞങ്ങള്‍ ആദ്യം പാര്‍ക്ക് കാണാന്‍ തിരുമാനിച്ചു .പാര്‍ക്കിന്നു മുന്നില്‍ ഏര്‍കാടിന്‍െറ മാപ്പ് ഉണ്ട് അതില്‍ നിന്നു കാണാന്‍ ഉള്ള സ്ഥലങ്ങള്‍ മനസ്സിലാക്കം . പല രിതിയില്‍ കിടന്നും ഇരുന്നും ഫോട്ടേ എടുക്കാന്‍ പറ്റിയ സ്ഥലം . സൂര്യന്‍ തലക്കു മുകളില്‍ എത്തി . വയര്‍ വിശപ്പും അറിയിച്ചു.

       ഭക്ഷണ ശേഷം തടാകത്തിന്‍െറ ഒരു വശത്തുള്ള റൈഡുകള്‍ കാണാന്‍ പോയി .ഓരോ റൈഡിനും പല തുകക്കാണ് പാസ്.ഞങ്ങളെ കണ്ടതും അവര്‍ തുക വിളിച്ചു പറയാന്‍ തുടങ്ങി . ഞങ്ങള്‍ക് റൈഡില്‍ കയറാന്‍ ഭാവമില്ലന്നു കണ്ടപ്പോള്‍ തുകയും കുറച്ച് പറയാന്‍ തുടങ്ങി . സീസണ്‍ അല്ലാത്തതിനാല്‍ ആവാം ഇത്രയും നിര്‍ബന്ധം. അവസാനം ഞങ്ങള്‍ ഒരു റൈഡില്‍ കയറി .
പിന്നെ തടകത്തിലെക്കണ് പോയത് . അവിടെ ചവിട്ട് ബോട്ടാണ് ഉള്ളത് . 4 ഉം 2 ഉം അളുകള്‍ യാത്ര ചെയ്യാവുന്ന രണ്ടു ബോട്ടുകള്‍ വാടകക്ക് എടുത്തു. പിന്നെ കാല്‍ യന്ത്രമാക്കി ഞങ്ങള്‍ നീങ്ങി തുടങ്ങി .ആദ്യം ഭയങ്കര മായി തുഴയും പിന്നെ മടുക്കും. പിന്നെ അതില്‍ ഒരു താളമുണ്ടാവും. കാഴ്ചകള്‍ സമയതെ കാര്‍ന്നു തിന്നുന്നത് നാം അറിയില്ലാ . തീരം പിടിക്കാന്‍ സമയമായി.

       തിരിച്ച് പോകാന്‍ ഉള്ള ബസും എത്തി .ഞങ്ങള്‍ ബസിന്നു അടുത്ത് എത്തിയപ്പോള്‍ ബസ് നിറഞ്ഞിരുന്നു .ഞങ്ങളും ആ തിരക്കിലെക്ക് ഊളിയിടു. വളവും തിരിവും വേഗതയും ഇറക്കവും എല്ലാം ഒത്ത് വന്നപ്പോള്‍ ഞാന്‍ ഒരു ശര്‍ദിയുടെ വക്കിലായി . ഇറക്കം ഇറങ്ങി തഴെ എത്തി അല്പ സമയം കഴിഞ്ഞാണ് .സാധരണ അവസ്ഥയിലായത് .

ഓര്‍മ്മിയില്‍ സുക്ഷിക്കാന്‍ നല്ല ഒരു ദിനം നല്‍കി സുര്യന്‍ ഇരുട്ടിന് വഴി മാറി

ഏര്‍കാടി ( Yercaud ) ല്‍ കാണാന്‍ ഉള്ള സ്ഥലങ്ങള്‍

Yercaud lake
Killiyur falls
Servaroyan temple
Botanical garden
View points

- നസിബ് വി.പി -

Wednesday, October 29, 2014

അരുവികുഴി വെള്ളച്ചാട്ടം

        ഒരു പത്ര വാര്‍ത്തയില്‍ കണ്ടപ്പോള്‍ ഒന്ന് കാണാന്‍ തോന്നി .എന്നാല്‍ പിന്നെ കണ്ടിട്ട് തന്നെ കാര്യം. വാര്‍ത്തയില്‍ നിന്നു പള്ളിക്കത്തോട് ആണ് സ്ഥലം എന്നു മനസ്സിലായി. അവിടെ പാര്‍ക്ക് പോലെയുള്ള ഒരു റബ്ബര്‍ നഴ്സറി ഉള്ളതും അറിഞ്ഞിരുന്നുഎന്നാല്‍ പിന്നെ അതും കാണ്ണാം.

        പൂവത്തിളപ്പ് എന്നാ സ്ഥലത്താണ് ഈ മനോഹര റബ്ബര്‍ നഴ്സറി . 2003 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോള്‍ റബ്ബര്‍ ഒഴിച്ച് ബാക്കി പരിസരം പരിപാലന കുറവ് കാണാന്‍ കഴിയും. എന്നാലും ഇത് വഴിയുള്ള യാത്രയില്‍ കാണുന്നതില്‍ നഷ്ടമില്ലാ.

           അടുത്ത ജഗ്ഷന്‍ പള്ളിക്കത്തോടാണ് .എന്നും കാറ്റില്‍ റബ്ബര്‍ പാലിന്‍െറ ഗന്ധം ഒളിപ്പിച്ച കെച്ചു ടൗണ്‍ .അവിടെ നിന്നു ചന്ത വഴിയുള്ള റോഡില്‍ തിരിയണം . ഇടക്ക് അരുവികുഴി വെള്ളച്ചാട്ടം ഒന്നു ചോദിക്കുന്നതിലും തെറ്റില്ലാ. ടൗണില്‍ നിന്നു ഒരു 2 km അതില്‍ കൂടില്ല . അപ്പോള്‍ ചെറിയ ഒരു ടൗണില്‍ എത്തും .അവിടെ നിന്നാല്‍ കാണം അരുവികുഴി വെള്ളച്ചാട്ടം .
              പള്ളിക്കതോട് കഴിഞ്ഞു അല്പം യാത്ര ചെയ്തു കഴിയുബോള്‍ തന്നെ റോഡിനു സമാന്തരമായി ഒരു കെച്ചു പുഴയും കണ്ടു തുടങ്ങിയിരുന്നു. ആ പുഴയാണ് വെള്ളച്ചാട്ടമായി തിരുന്നത്.

         പുഴയുടെ വലിപ്പം കാണുബോള്‍ വെള്ളച്ചാട്ടംചെറുതാവും എന്നു നാം കരുതും . വെള്ളച്ചാട്ടം കാണുബോള്‍ ആ ധാരണ തെറ്റായിരുന്നു എന്ന് മനസ്സിലാവും.

വഴി : ഈരാറ്റുപേട്ട - ഭരണങ്ങാനം - പൈകാ - പള്ളിക്കത്തോട് (26 KM )

- നസിബ് വി.പി -




Wednesday, September 3, 2014

ആദ്യ സ്കുള്‍ ദിനo

ഓര്‍മ്മയില്‍ ഇന്നും മഴ നന്നഞ്ഞതിന്‍െറ കുളിരുണ്ട് , ആദ്യ സ്കുള്‍ ദിനത്തിന് ,,,

ആദ്യ സ്കുള്‍ അല്‍മനാര്‍ ഈരാറ്റുപേട്ട ആണ് .സംഭവ ബഹുലമായ ഒരാഴ്ച കെണ്ട് ഞാന്‍ ആ സ്കുളില്‍ നിന്നു വിടാ പറഞ്ഞു.

ഇപ്പോള്‍ കാണുന്ന പോലെ അധികം പാവം ഒന്നും അല്ലായിരുന്നു അന്നു ഞാന്‍. രാവിലെ പിടിച്ച് വലിച്ചായിരുന്നു സ്കുളില്‍ എത്തിച്ചിരുന്നത് . എന്നിക്കായ് മാത്രം ഒരു ഓട്ടേ കാരനെ വാപ്പച്ചി ഏര്‍പ്പാടക്കിയിരുന്നു.‍ അതെന്നും എന്നിലെ കുറുബനെ തള്ളക്കാന്‍ മതിയായില്ലാ. രാവിലെ എണീറ്റത് മുതല്‍ ഞാന്‍ കരയും. വീടിനു ചുറ്റും പലവട്ടം ഓടിച്ചാണ് ഓട്ടേയില്‍ കയറ്റുക. ഇന്നും ഉമ്മച്ചി പറയുന്നത് ഞാന്‍ ഓര്‍ക്കുന്നു '' എന്‍െറ മുന്നു മക്കള്‍ ഒരു മടിയും കാട്ടീയില്ലാ. ഇവന്‍ എന്താ ഇങ്ങനെ..? ''

അവസാനം വാപ്പച്ചിയും ഉമ്മച്ചിയും ആ തിരുമാനം എടുത്തു, തല്‍കാലം ഇവനെ ഈ വര്‍ഷം പഠിക്കാന്‍ വിടണ്ടാ.

അടുത്ത വര്‍ഷം വീണ്ടും പുതിയ സ്കുള്‍ . എന്നാല്‍ ആ വര്‍ഷം മുതല്‍ ഞാന്‍ മിടുക്കനായി പഠിക്കാന്‍ പോയി തുടങ്ങി.

സ്വര്‍ണ്ണ തെപ്പി

കിഴക്ക് വെള്ളി വെളിച്ചം വിഴുന്നതിനു മുബേ പള്ളിയില്‍ നിന്ന് തക്ബിര്‍‍ കേള്‍ക്കാന്‍ തുടങ്ങി . ആ മധുരിത നാധത്തില്‍ ആന്നു ഞാന്‍ ഉറക്കം ഉണര്‍ന്നത് . പെരുനാള്‍ ആവേശം എന്നിക്ക് വല്ലാത്ത ഉന്നര്‍വ് നല്‍ക്കി . ഉന്നര്‍വിന്ന് കാരണങ്ങള്‍ പല്ലതാ , ഇന്ന് ആദ്യമായി ബാപ്പച്ചിയുടെ കുടെ പള്ളിയില്‍ പോകും, പുതന്‍ ഉടുപ്പും ഇട്ട് , അതില്‍ പ്രധാനം ബാപ്പച്ചി മധുരയില്‍ നിന്നു കെണ്ട് വന്നാ സ്വര്‍ണ്ണ നൂല്ലിന്നാല്‍ തിര്‍ത്ത തെപ്പിയാണ്. ആ തെപ്പി ആരു കണ്ടാലും ഒന്നുകുടി നോക്കും . അത്റക്കു മനോഹരം അണ് . ഉടുപ്പും തെപ്പിയും കുറച്ച് ദിവസമായി ഇടുന്ന ദിവസവും കാത്തു ഞാന്‍ ഇരിക്കുന്നത്.'' ഇവിടെ ഒരാള്‍ക്ക് നോബില്ലോലും പെരുന്നാള്‍ വരാന്‍ തിരക്കായി '' ഉമ്മച്ചി എന്നെ കളിയാക്കി പറഞ്ഞു. എന്നിക്ക് എപ്പോഴും പുതിയ ഉടുപ്പ് അലമാരിയില്‍ നിന്നു എടുത്ത് കണാണ്ണം അതിനു ഉമ്മച്ചിയുടെ സമയമാണു കളയുന്നത്. പിന്നെ പെരുന്നാ‍ പെടിയും.

ഉമ്മച്ചി ആണ് എന്നെ കുളിപ്പിച്ചത് . പിന്നെ ബാപ്പച്ചി, ഉമ്മച്ചി , കാക്കാ, ഇക്കാ, ഇത്താ, ഞാന്‍ എല്ലാവരും ഒരുമിച്ച് നാസ്താ, അതില്‍ പെരുന്നാള്‍ വിഭവം ''തിക്കിടി'' ഞാന്‍ അന്ന് കുഴഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കില്ലാ അതിന്നാല്‍ പത്തിരിയും കോഴി കറിയും ആണു ഞാന്‍ ‍ കഴിച്ചത്.

ഷര്‍ട്ടും പാന്‍ടും ഇട്ടു തന്നത് ഉമ്മച്ചി യാണ് . കണ്ണാടിയില്‍ എന്‍െറ രൂപം കണ്ടപ്പോള്‍ എന്നിക്ക് അല്പം മതിപ്പ് തേന്നി '' ഞാന്‍ ഒരു കെച്ചു സുന്ദരന്‍ തന്നെ '' പിന്നെ സ്വര്‍ണ്ണ തെപ്പിയും . തെപ്പി വെച്ചു പോകുന്നത് ഓര്‍ത്തപ്പോള്‍ എന്നിക്ക് നാണമായി . ഉമ്മച്ചിയെട് ഞാന്‍ പറഞ്ഞു'തെപ്പി വേണ്ടാ ' . ഉമ്മച്ചി സമ്മതിച്ചില്ലാ . ഉമ്മച്ചിയുടെ നിര്‍ബന്ധതിന്നു വഴങ്ങി തെപ്പി വച്ചു.

ബാപ്പച്ചിയുടെ കൈനറ്റിക്ക് ഹേണ്ടയില്‍ ഞാനും ബാപ്പച്ചിയും . പിറകില്‍ പിടിച്ച് ഇരിക്കുബോഴും ഇടക്ക് ഇടക്ക് ആധി പിടിച്ചു തലയില്‍ തപ്പി നോക്കും, അവിടെ എന്‍െറ സ്വര്‍ണ്ണ തെപ്പി ഉണ്ടോ എന്ന്. അങ്ങനെ ഞങ്ങള്‍ പള്ളിയില്‍ എത്തി. അവിടെ എന്നെ കാത്തിരുന്നത് അല്‍ഭുതങ്ങളുടെ മറ്റൊരു ലോകമാണ്. സാധരണ കല്ല്യണ വീടില്‍ കാണുന്നാ അത്യക്ക് ആള്‍. എല്ലാവരും എന്നെ തുറിച്ചു നോക്കുന്നതായി എന്നിക്ക് തോന്നി. അതോ എന്‍െറ സ്വര്‍ണ്ണ തെപ്പിയിലണോ.
അങ്ങനെ 'ഒളു' എടുക്കുന്ന സ൧ലത് എത്തി അവിടെ അതാ അന്‍ബത് എന്നത്തിനു മുകളില്‍ കാണും ടാപ്പ്. ബാപ്പച്ചി പറഞ്ഞു കുട്ടിക്കള്‍ ഒളു എടുക്കന്‍ണ്ടാ . ആള്‍ക്കരെയും ടാപ്പും എല്ലാം കുടി കണ്ടപ്പോള്‍‍ ഞാന്‍ ഒരു നിലാ വെള്ളിച്ചത്തില്‍ ഇറങ്ങിയ കോഴിയുടെ അവസ്ഥയിലായി.

ബാപ്പച്ചി എന്നെയും കുട്ടി പ്രധനാ ഹാളില്‍ എത്തി . അവിടെ ഇമ്മാം വന്നിട്ടില്ലാ അവിടെ ഞങ്ങള്‍ ഇരുന്നു. ബാപ്പച്ചി പറഞ്ഞു ഞാന്‍ ചെയ്യുന്നത് നോക്കി നമസ്കരിക്കണം. ഞാന്‍ സമ്മതം അറീച്ച് തല കുല്ലുക്കി. അപ്പോളെക്കും ഇമ്മാം എത്തി പ്രസംഗം തുടങ്ങി . അതു കഴിഞ്ഞു ഖുതുബ. ഖുതുബയില്‍ ഇമ്മാം വാള്‍ എടുത്ത് പിടിച്ചത് പുതിയ അനുഭവം ആയി. നമസ്കാരത്തില്‍ ബാപ്പച്ചിയെ നേക്കി എല്ലാം ചെയ്യ്തു പക്ഷെ തെറ്റാണ് കുടുതല്‍.

പള്ളിയില്‍ നിന്നു ഉമ്മാമ്മയുടെ അടുതോക്ക് പോയി. അവിടെ നിന്നു അടുത്ത വിട്ടിലെക്ക്
അങ്ങനെ എല്ലാവരെയും സന്തര്‍ശിച്ച്. അവസനം സ്വന്തം വീടിലെക്ക് മടങ്ങി.പെരുന്നാള്‍ ദിവസത്തെ ഒരു പതിവു യാത്രയാണ് ഇത്. എല്ലാരും എന്നിക്ക് തന്ന പെരുന്നാ പെടിയും എന്‍െറ കൈവശം ഉണ്ടയിരുന്നു . ബാപ്പച്ചി ഉമ്മാമ്മയെട് പറഞ്ഞപ്പോളണ് നമസ്കാരത്തില്‍ ഞാന്‍ കാട്ടിയ മന്‍ണ്ടതരങ്ങള്‍ മനസ്സിലായത്.

ബാപ്പച്ചിയുടെ ഒപ്പം പള്ളിയില്‍ പോയ ആദ്യതെ പെരുന്നാളും അവസാനത്തെ പെരുന്നാളും അതായിരുന്നു. ഓര്‍ക്കാന്‍ ഒരു പിടി ഓര്‍മ്മക്കള്‍ തന്നു ബാപ്പച്ചി എന്നെ തന്നിച്ചാക്കി ഈ ലോകത്തു നിന്നു പോയിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു , എന്നാലും ആദ്യ പെരുന്നാള്‍ ചിന്തകള്‍ എന്നെ കണ്ണീരില്ലാക്കുന്നു.

-നസിബ് വി.പി-
 

Saturday, January 18, 2014

മനസ്

മനസ് 

നിശ്ചലമാം  തടാകം പോൽ ശാന്തമാം  മനസ്
ഏതോ പരുകൻ പറാ വനു പതിച്ചത് പോൽ ഉലയുന്നു ഹോരമായ്

തിര ഒടുങ്ങാത്ത അഴിപോൽ കൃതിയമം താളത്തിൽ ഇടിക്കുന്നു മനസ്
ഹൃതദയ തലത്തിൻ  ഇടിപ് അതോ ശാന്തത കളയും മനസിൽ ആധാരം

പ്രെശ്നന്മം പറക്കലുകൾ വിണ്ടും വന്നു പതികുന്നു മനസിൻ തടാകത്തിൽ
അലകൾ തടാകമകമൻ ഉലച്ചാലും മിച്ചമാം ജിവിതം ബാക്കി  

Thursday, January 16, 2014

എന്റെ ജിവിതം


എന്റെ ജിവിതം 
ജിവിതത്തിൽ സൊന്തം നിഴൽ പോലും ചിലപ്പോൾ പിനിൽ നിന്നു കുത്തി ഒട്ടും കരുന്ന കാണിക്കാതെ . കാലങ്ങൾക്ക് മുൻപ് പറ്റിയ തെറ്റ് , തെറ്റ് മനസിലാകി മാപ്പ് പറഞ്ഞിട്ടും അവസരം വന്നപ്പോൾ പ്രതികാരം ചെയ്ത് കുട്ടുകാരനും എനെ തോല്പിച്ചു .
സപ്ലി നോകിയപോൾ കൈ വിറച്ച ഗുരുക്കാൻ മാരും എനെ വെറുതെ വിട്ടില്ല അവരും തോൽപ്പിച്ച് .
പ്രണയം പറഞ്ഞപോൾ " പോടാ കളിയാകതെ " എനു പറഞ്ഞു കുട്ടുകരിയും തോൽപ്പിച്ച് ..

ഇനിയും തോൽവികൾ ഏറ്റു വാങ്ങാൻ ഇ പാവത്തിന്റെ ജിവിതം ബാകി  

ഇനിയും തോല്കാൻ എനിക്ക് മടി ഇല്ല 

കാരണം 

എന്റെ തോൽവികൾ നിങ്ങൾക്ക് തന്ന സന്തോഷം അതാണു എന്റെ സന്തോഷം 


Black and White










 


My first English poem : Black and white

My hand is not clean
but i try to clean

My mind is black
But i will try to white

I am not Happy 
But i share my sadness

I am not rich 
But i try to spend money in poor

My first micro photo(Honey bee)

they only rest in a few seconds in flower.

that is not rest some time serched good honey.

please comment your valuable advice...

   

Wednesday, January 15, 2014

നബിദിനം

എന്നും മാരിവില്ലിന്റെ എശു വർന്നങ്ങലിൽ ചാലിച്ച കുളിരുള്ള ഓർമ്മകളിൽ ഒന്നാണു നബിദിനം

മദ്രസാ കാലങ്ങളിൽ മരകാനാവാത്ത ഒരു പിടി ഓർമ്മകൾ തന്നാ ദിവസമാണ്. അനു രാവിലെ കുളിച് വെള്ള ഷർട്ടും കറുത്ത പാന്റും ഇടു ഞാൻ പഠിക്കുന്ന ഇല്ലപ്പുങ്കൽ മദ്രസാൽ എത്തും അവിടേ നിന്നു ഉസ്താദ്‌ നങ്ങളെ ഈരാറ്റുപേട്ട പുത്തൻ പള്ളിക്ക് കൊണ്ടു പോകും അവിടേ നിന്നാണ് ഹോഷയാത്ര അരാബികുന്നത് അവിടേ നിന്നു മറ്റു സ്ഥലങ്ങൾ  ചുറ്റി അവിടേ താനെ അവസാനിക്കും.

യാത്ര കഷിഞ്ഞ ഏറ്റവും ഇഷ്ട്ട പെട്ട കാരിയം പുത്താൻ പളിൽ  നിന്നു  ഒരു പായ്ക്ക് ബിസ്കറ്റ് കിട്ടും .അവിടേ തിരുനില്ല ബികറ്റ് ഞാൻ ചെറിയ മദ്രസാൽ പടികുന്നത് കൊണ്ട് ഞങ്ങൾക്ക് അവിടയും ബിസ്കറ്റ് ഉണ്ടാവും അങ്ങനെ ഒരു നബിദിനത്തിൽ രണ്ടു ബിസ്കറ്റ് കിട്ടിയ അപുർവ്വം ആളുകളിൽ ഞങ്ങൾ പെടും .

വിടിനു അടുത്തുള്ള പുത്തൻ പള്ളിൽ ഒതുന്നവരെ ഇ ബിസ്കറ്റ് കട്ടി കൊതിപ്പികുന്നതും അന് ഹരം നൽകി .

ഇന് നാട്ടിൽ നബിദിനം അകോഷിക്കണോ വേണ്ടയോ എനതിനെ പറ്റി കൊണ്ട് പിടിച്ച ചർച്ച നടക്കുന്നു എന്ത് താനെ ആയാലും കുട്ടികലതിന്റെ നല്ല ഒർമലകിൽ ഒന്നാണ് ഇത് ഇന്ന് അല്ലക്കിലും