ഹർത്താൽ എന്ന് കേട്ടാൽ ഏതൊരു മലയാളിയെ പോലെ ഓർമ്മകളുടെ പെരുമഴക്കാലമാണ് എന്നിക്കും

എറണാകുളം ജില്ലയിൽ ഹർത്താൽ എന്നറിഞ്ഞിട്ടും രാവിലെ ബാഗും അതിൽ ഒറൊട്ടി ( പത്തിരി ), ചിക്കൻ കറി, അങ്ങനെ നോബ് തുറക്കാൻ ഉള്ള കുറെ സാധനങ്ങളും ആയി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ഹർത്താൽ എന്നത് അറിയാൻ മനസ്സിൽ വല്ലാത്ത ഒരു ആവേശമായിരുന്നു. കിട്ടുന്ന മാർഗങ്ങൾ വഴി വീട്ടിൽ നിന്ന് 85 കിലോമീറ്റർ അപ്പുറം ഉള്ള ലക്ഷ്യം സ്ഥാനത്ത് എത്തുക എന്നത് മാത്രമായിരുന്നു. ഈരാറ്റുപേട്ടയിൽ നിന്ന് പതിവ് ആന വണ്ടി തെല്ലും മടി കൂടാതെ കടന്നു വന്നു.. എന്നെ വൈറ്റിലയിൽ ഇറക്കി....പതിവിന്ന് വിപരീതമായ നിശ്ചലമായ റോഡും ( വിജനമല്ലാ സാധരണ 1000 വണ്ടി 1 മിനിറ്റിൽ കണ്ടാൽ ഇന്ന് 100 വണ്ടി. ) കടകളും കുറച്ചു ആളുകൾ ബസ് കാത് നിലുന്നുണ്ട്. എന്ത് ഹർത്താൽ എന്ന് ചോദിച്ചു ആന വണ്ടി കടന്നു വന്നു കൊണ്ടിരുന്നു.
ഏതായാലും കുറച്ചു സമയ കാത്തിരിപ്പ് കൊണ്ട് ഹൈക്കോർട് പോകുന്ന ഒരു ആനയെ കിട്ടി. കൊമ്പനിൽ നുഴഞ്ഞു കയറി അങ്ങനെ നിന്നപ്പോൾ അതാ വരുന്നു. തുള്ളിക്ക് ഒരു കുടം കണക്കെ പേമാരി. ആ മഴ തണുപ്പിലും കണ്ടക്ടർ ചേട്ടൻ വലിയ ചൂടിലാണ് ടിക്കറ്റ് നൽകുന്നത്.....ചില്ലറ തന്നെ കാരണം. പിന്നെ ഇങ്ങനെ ആള് കയറിയും പരിചയം ഇല്ലല്ലോ നമ്മുടെ ആനക്ക്. മഴ തുടങ്ങിയതോടെ ചുറ്റിലെ കാഴ്ചയെ മറച്ചു കൊണ്ട് വിൻഡോ ഷട്ടറുകൾ വീണു. പുറത്തെ മഴയുടെ ഇരബലും ഉള്ളിലെ തിക്കും തിരക്കും. കുറെ ഓടിയപ്പോൾ ആരോ സൗത്ത് സൗത്ത് എന്ന് പറഞ്ഞു. തിക്കി തിരക്കി പുറത്തേക്ക്. ബസിൽ നിന്ന് തന്നെ വെയിറ്റിംഗ് ഷെഡിലേക്ക്. അവിടെയും തിരക്ക് തന്നെ അതിലേക്ക് ഞാനും.
കുട ഇല്ലേ മോനെ എന്ന് ചോദിച്ചു കൊണ്ട് അടുത്ത് നിന്ന ചേട്ടൻ സംസാരിച്ചു തുടങ്ങി. ബാഗിൽ കുട ഉണ്ട് എന്ന് പറഞ്ഞു ഞാൻ ചിരിച്ചു. ഞാൻ കോട്ടയം ജില്ലയിൽ നിന്ന് രാവിലെ കുറ്റിയും പറിചിറങ്ങി ഇവിടെ വരെ എത്തിയതാണ് എന്നറിഞ്ഞപ്പോൾ ചേട്ടന്റെ കണ്ണിൽ അത്ഭുതം. ഇന്ന് ലീവ് എടുത്തുടയിരുന്നോ എന്ന് ചോദ്യച്ചപ്പോൾ ഇതെക്കെ അല്ലെ ചേട്ടാ ഒരു രസം എന്ന് ചോദ്യക്കാൻ തോന്നിയാലും പുറത്ത് വന്നത് ഇത്രക്ക് ബസ് ഉണ്ടാവില്ല എന്ന് കരുതിയില്ല എന്നാണ്. തോപ്പുംപടി വരെ ബസ് ഉണ്ടാവും എന്ന് ചേട്ടൻ.
മഴയത് അടച്ചുമൂടി പോകുന്ന ബസിനെ എന്നിക്ക് വല്യ താല്പര്യം തോന്നിയില്ല. ഒരു ഓട്ടോ പിടിക്കാൻ തന്നെ തിരുമാനിച്ചു. ഓട്ടോ പിടിച്ചു അകത്തു കയറിപ്പോൾ ഓട്ടോക്കാരൻ ഇക്കാ എങ്ങോട്ടാ എന്ന് ഫോർട്ട്കൊച്ചി എന്ന് പറഞ്ഞപ്പോൾ ഒന്ന് മടിച്ചു.. തടച്ചിൽ ഉണ്ടാവും ഇപ്പോൾ തമ്മാനത് വെച്ച് തടഞ്ഞു സമരക്കാർ എന്ന്...പോകുന്ന അവിടം വരെ പോയി നോക്കാം എന്ന് ഞാൻ..ഏതായാലും എന്റെ വാചകത്തിൽ ഇക്കാ ഫ്ലാറ്റ്
പെരുമഴയത്ത് പുഴയായി മാറിയ എറണാകുളം വീഥിയിൽ കൂടി കൊച്ചിയിലേക്ക് എന്റെ മുച്ചക്ര യാത്ര. കോട്ടയം കാരനായ എന്നിക്ക് വെള്ള കെട്ടുകൾ വെള്ളവും ശുദ്ധമാണ്. കൊച്ചിയിൽ അത് നാറിയ സത്യമാണ്. വെള്ളത്തെ വകഞ്ഞു മാറ്റി ഓട്ടോ പോകുബോൾ വെസ്റ്റ് വണ്ടി പോകുന്ന മണമാണ്.
9:18 am ലക്ഷ്യത്തിൽ വണ്ടി നിന്ന്. സാധരണ 30 രൂപയ്ക്ക് എത്തുന്ന വഴി ഇന്ന് 230 രൂപ ആയി എന്നതാണ് കാര്യം. വേറെ ഒരുവിധ ബുദ്ധിമുട്ടും ഇല്ലാ.
പല നാട്ടിലെ ഹർത്താൽ ദിവസം കറങ്ങാൻ ഇറങ്ങിട്ടുണ്ടെലും. പൊതു വാഹനം മാത്രം മുന്നിൽ കണ്ട് ഒരു സാഹസം ഇത് ആദ്യം.
എന്തായാലും സംഭവം കിടു. പരിപ്പ് വടയും സുലൈമാനിയും പോലെ നല്ല ഒരു കോമ്പിനേഷൻ തന്നെ ഹർത്താൽ ആൻഡ് ആന വണ്ടി
No comments:
Post a Comment