Popular Posts

Friday, October 31, 2014

ഓര്‍മ്മകള്‍

പണ്ട് ഒരുമിച്ച് പഠിച്ച ഒരു കൂട്ടുക്കാരനെ വഴിയില്‍ വെച്ച് കണ്ടപ്പോള്‍ ,ഓര്‍മ്മകളെ പിടിച്ചു നിര്‍ത്താന്‍ എന്നിക്ക് കഴിഞ്ഞില്ലാ, 

അവനോട് യാത്ര പറഞ്ഞകന്നു കഴിഞ്ഞതും മനസ് ആദ്യ കലാലയത്തില്‍ എത്തിയിരുന്നു. തിരിച്ച് വീട്ടില്‍ എത്തി പഴയ ബുക്കുകളുടെ കൂട്ടത്തില്‍ നിന്നു ‍ ആ പഴയ ഡയറി കണ്ടു കിട്ടിയപ്പോള്‍ ആ കലാലയ ദിനങ്ങള്‍ ഒരിക്കല്‍ കുടി എന്നിക്ക് അനുഭവിക്കന്‍ കഴിഞ്ഞു, 

ആദ്യ ദിനത്തിെന്‍റ ആധികള്‍ നീങ്ങിയതില്‍ പിന്നെ college എന്നിക്ക് സ്വന്തം വീടിനു തുല്ല്യമായി. 3 വര്‍ഷം 3 നിമിഷമായി കടന്നു പോയി. അവസാന ദിവസങ്ങളിലെ scrap book (dairy ) എഴുതുന്നത് എന്തിന് എന്ന് അന്നു തേന്നി എന്നാലും .

ഇന്ന് ആ കടലാസില്‍ കുട്ടുക്കാര്‍ എഴുതിയ വരികള്‍ വിലമതിക്കാന്‍ അവുന്നില്ല. 

Welcome day , association day ,arts day , 20-20, drama , dance , training , IV , last day party , etc ....
ആ ദിനങ്ങള്‍ മടങ്ങി വരില്ലാ എന്നാ ഉറപ്പിലും വെറുതേ ആഗ്വഹിച്ചു പോവുന്നു. ആ ദിനങ്ങള്‍ മടങ്ങി വരാന്‍

St George college
Bsc food science and quality control
Batch : 2007 - 2011


കൈനകരി (ആലപ്പുഴ )

കുട്ടനാടിന്‍െറ കഥ പറഞ്ഞു തന്ന ഒരുപാട് സിനിമകളുടെ പശ്ചതാലം ഒരുക്കിയ തീരം / കായല്‍ .

നെടുമുടി പാലം കഴിഞ്ഞു അടുത്ത കവലയില്‍ നിന്നു തന്നെ കൈനകരിയിലെക്കുള്ള റോഡ് ആരംഭിക്കും.അവിടം മുതല്‍ തന്നെ പച്ച പട്ടു വിരിച്ച പാടം കണ്ണിനു കുളിര്‍ പകരും. നെല്ലറയുടെ റാണിയുടെ സ്വന്തം നാട്.

റോഡിനു ഇരുവശവും അതിരുകള്‍ തീര്‍കാത്ത പാടങ്ങള്‍ പരന്നു കിടകുന്നു.
യാത്ര അവസാനിക്കുന്നത് വേന്പനാട്ടുകായല്‍ കരയിലാണ്. കാറില്‍ നിന്നു ഇറങ്ങിയ ഉടനെ ആളുകള്‍ വട്ടം കൂടും. കായല്‍ യാത്രക്കായി വിളിക്കാന്‍ . പലതരത്തിലുള്ള വള്ളത്തിന്‍െറ സമയവും തുകയും പറഞ്ഞു കരാര്‍ ഉറപ്പിക്കാന്‍ . 750 രൂപ മുതല്‍ മുകളിലെക്ക് ലക്ഷങ്ങള്‍ വരെ ദിവസ വാടക ബോട്ടുകള്‍ ഉണ്ട് . അതിലും തുക കുറഞ്ഞ രീതിയാണ് സര്‍ക്കാര്‍ ബോട്ടില്‍ കയറി ആലപ്പുഴക്ക് ഒരു കറക്കം.

ഞങ്ങള്‍ വില പേശി ഒരു യന്ത്രവല്‍ക്റിത വള്ളം ഉറപ്പിച്ചു. യാത്രയില്‍ കഴിക്കാന്‍ അല്പം ഭക്ഷണവും കുടിക്കാന്‍ ജൂസും വാങ്ങി വള്ളത്തില്‍ കയറി . വള്ളം ശബ്ദമുണ്ടാകി നീങ്ങി തുടങ്ങി . ഇടക്ക് വലിയ ഹൗസ് ബോട്ടുകള്‍ ഞങ്ങളെ പിന്നിലാകി കടന്നു പോകും .അപ്പോള്‍ ഞങ്ങളുടെ കെച്ചു വള്ളം ഓളത്തില്‍ ആടിഉലയും .

വെള്ളത്താല്‍ ചുറ്റപൊട്ട വിടുകളും . അവരുടെ വാഹനമായ ചെറിയ വള്ളവും . ജലപാതക്കിരു വശവും ഒരുപാടുണ്ട്. പല വീടും അവ നില്‍ക്കുന്ന സ്ഥലം മാത്രമാണ് കര ബാക്കി മുഴുവന്‍ വെള്ളത്തിലാണ് . ഓരോ വീടും ഓരോ ദ്വിപില്‍.

സമയം കാത്ത് നില്‍ക്കില്ലാ അത് അസ്മയത്തിനു വഴി മാറി . സുര്യന്‍ ഒളിക്കാന്‍ ഒരിടം തേടി അല്ലയുന്നതായി തോന്നി ചിലപ്പോള്‍ മരങ്ങളുടെ മറവില്‍ മറ്റു ചിലപ്പോള്‍ തെങ്ങിന്‍ മറവില്‍ .അവസാനം കിഴക്കില്‍ എങ്ങോ മറഞ്ഞു.

കരയില്‍ ദീപങ്ങള്‍ നിറഞ്ഞിരുന്നു .ഞങ്ങള്‍ യാത്ര തുടങ്ങിയ സ്ഥലം ലക്ഷ്യമാക്കി നീങ്ങി തുടങ്ങി . ഇരുള്‍ മുടിയതുമുതല്‍ കൊതുകള്‍ വന്നു തുടങ്ങി . ''രാത്രി കായല്‍ യാത്ര ഞങ്ങളെ തോല്‍പിച്ചു വേണം'' എന്ന മുദ്യവാക്യം മുഴക്കുന്നതു പോലെ . കൊതുകുകള്‍ കാതില്‍ പലതും മൂളി കെണ്ടിരുന്നു .

കുട്ടനാട്ടിലെ സാധരണ കാരുടെ ജിവിതം . രണ്ടു ''വ'' യുമായി ബന്ധപ്പെട്ടിരിക്കുന്നു.

വെള്ളവും വള്ളവും

വഴി : ചേര്‍ത്തല - നെടുമുടി - കൈനകരി


































- നസിബ് വി.പി -

കട്ടിക്കയം വെള്ളച്ചാട്ടം (പഴുക്കകാനം)

ഈരാറ്റുപേട്ടയുടെ സമീപ സ്ഥലങ്ങളില്‍ ഉള്ള അനേകം വെള്ളച്ചാട്ടങ്ങളില്‍ ഒന്ന് . ഒട്ടും അറിയപ്പെടുന്നില്ലാ എന്നാലും വളരെ മനോഹരമാണ് .ഒരിക്കല്‍ കണ്ടാല്‍ വീണ്ടും കാണാന്‍ ‍ ആഗ്രഹിക്കും .

റോഡ് ഇപ്പോള്‍ കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലാണ്. അല്പം സാഹസം ആവിശ്യമാണ് യാത്രക്ക് . ഇപ്പോള്‍ കൊണ്ട് പിടിച്ചാ റോഡ് പണി നടക്കുന്നതിനാല്‍ അതികം താമസം വിനാ പുതിയ റോഡുണ്ടാവും.‍ ചെറിയ അരുവിയില്‍ ബൈക് ചാടിച്ച് വേണം അരുവി കടക്കാന്‍ . അപ്പോള്‍ പുറകില്‍ ഇരിക്കുന്ന സഹ ബൈകനെ ഇറകി വിടുന്നതാണുത്തമം.

വെള്ളച്ചാട്ടത്തിനു അടുത്ത് വരെ ബൈക് എത്തില്ലാ. കുറച്ച് നടക്കണം.
വെള്ളച്ചാട്ടത്തിനു മുകള്‍ ഭാഗത്താണ് നാം എത്തുനത്. അവിടെ നിന്നു പടവുകള്‍ ഇറങ്ങി തഴെ എത്താം.കൈ വരി തീര്‍ത്ത് കബികള്‍ മുന്പ് അവിടെ ഉണ്ടയിരുന്നു . ഇപ്പോള്‍ അതില്ല . ആവിശ്യകാര്‍ വിറ്റ് കശാക്കി കാണും.കൈവരിയുടെ ബാക്കിയായി സിമന്‍റ്റ് തുണുകള്‍ ഉണ്ട് .

ഒരുവശത്ത് വെള്ളം അതിന്‍െറ പകുതി ദുരം കഴിഞ്ഞു . വെള്ളത്തുള്ളികള്‍ വിണില്‍ നിറച്ച് ശാന്തമാവുന്നു. ഇതാണ് കട്ടിക്കയത്തിലെ ഉയരകാരന്‍ വെള്ളച്ചാട്ടം . ഇവിടെ നീന്തല്‍ വശമുള്ളവര്‍ക് ഒരു കുളിയാവം. തണുപ്പ് കാരണം നമ്മള്‍ അതികസമയം ചാടില്ലാ. സുക്ഷിക്കണം പാറയില്‍ നല്ല വഴുക്കലുണ്ടവും .വീണാല്‍ പല്ലു കുറയും എല്ലു കൂടും .

ഈ ഇട താവളത്തില്‍ നിന്നു താഴെക്കിറങ്ങിയാല്‍ അടുത്ത രണ്ടു വെള്ളച്ചാട്ടം കൂടി കാണ്ണാം .അന്തരീക്ഷത്തില്‍ ഈര്‍പ്പം കുടുതല്‍ നില്ലനില്‍കുന്നതിനാല്‍ ഇഴ ജന്തുകള്‍ കാണാന്നുള്ള സാധ്യത തള്ളണ്ടാ. ഓരോ ചുവടുകളും കരുതിയിരിക്കുക.

ഏറ്റവും തഴെ നിന്നു നേക്കിയാല്‍ . മൂന്നു വലിയ തട്ടുകളില്‍ ചാടി വെള്ളം ചിന്നിച്ചിതറുന്ന അപൂര്‍വ്വ കാഴ്ച കണ്ണില്‍ നിറയും .ഇന്നിയും പാറയെ പ്രണയിച്ച് വെള്ളം അതിന്‍െറ സഞ്ചാരം തുടരുന്നു.

ഇപ്പോള്‍ പലവട്ടം കട്ടിക്കയം വെള്ളച്ചാട്ടം ഞങ്ങള്‍ കണ്ടു. ഇന്നിയും കാലം അനുവതിച്ചാല്‍ നമ്മള്‍ കാണും എന്ന വാക്കു മനസ്സില്‍ നിറഞ്ഞു . മടക്കത്തിനായി പടവുകള്‍ കയറി തുടങ്ങി .

വഴി : ഈരാറ്റുപേട്ട - മങ്കൊബ് - പഴുക്കകാനം, കുറച്ച് വീടുകള്‍ മാത്രം ഉള്ള സ്ഥലമാണ് . വഴിയില്‍ ആളുകള്‍ കുറവണ്.അതിനാല്‍ വീട്ടില്‍ കയറി തന്നെ വെള്ളച്ചാട്ടം കാണാന്‍ ഏത് വഴിയില്‍ പോകണം എന്ന് മനസ്സിലാകണം.

-നസിബ് വി.പി -

വാഗമണ്‍ - 2

സാധരണ കാണുന്ന വാഗമണിലെ തികച്ചും വെറിട്ട അനുഭവങ്ങളില്‍ ഒന്ന്
കുറച്ച് അതികം വനങ്ങള്‍ കേരളത്തിലും പുറത്തും ഞാന്‍ കണ്ടിട്ടുണ്ട് എന്നാല്‍ അതില്‍ നിന്നു തികച്ചും വെറിട്ട അനുഭവം ആയിരിന്നു വാഗമണിലെ ഉളുപ്പുണി.
നമ്മള്‍ സാധരണ കണ്ണാന്‍ പോവുന്ന ഗവി , തേക്കടി ,നിലംബുര്‍ , ആതിരപള്ളി , മുന്നാര്‍ , മൈസുര്‍, ഏര്‍കാട് തുടങ്ങിയ വനങ്ങളില്‍ ഒരിക്കലും ആ വന ഭീകരത അനുഭവിക്കാന്‍ കഴിയില്ലാ.

വനത്തിലെ താമസക്കാരുടെ ഒരു കെച്ചു ഗ്രാമം ഉളുപ്പുണിയില്‍ ഉണ്ട്. അതായിരുന്നു യാത്ര ലക്ഷ്യം . എന്നാല്‍ ഞങ്ങളുടെ വഴി തെറ്റി.

പണ്ട് ഉരുള്‍ വഴി മുടക്കിയ റോഡിലാണ്.ഞങ്ങളുടെ ബൈക്ക് യാത്ര അവസാനിച്ചത്.അടുത്തു കാണുന്ന ആറ്റില്‍ കുടി അല്പം നടക്കാന്‍ തിരുമാനിച്ചു.വേനല്‍ കാരണം ഒഴുക്ക് കുറഞ്ഞ ആറ്റിലെ വെള്ളം ഒരാപുര്‍വ്വ അനുഭവം തന്നെ നല്‍ക്കും . ശാന്തവും നയന മനോഹരവുമായ അ കാട്ടരുവി യെ നാം ഒരിക്കലും മറക്കില്ലാ .

നടത്തം പുരോഗമിക്കുന്നതനുസരിച്ച് . കാടിന്‍െറ വന്യത കുടുതല്‍ വെളിവായി . അരുവിക്കിരുവശവും തിങ്ങി നിറഞ്ഞ് മരങ്ങളും വള്ളികളുമാണ് . അതിനാല്‍ അടുത്ത് കാട്ടാന നിന്നാലും നമ്മള്‍ അറിയണം എന്നില്ല .ആന നടന്നു വന്ന രിതിയില്‍ ഉള്ള രണ്ടു മൂന്നു വഴിയും പിന്നെ അനോകം കാല്പാടുകളും.

അതിലും കുടുതല്‍ ഭയന്നത് . ആന അടുത് വരുബോള്‍ ഉണ്ടാകുന്ന മണം , ''ച്ചൂര്'' അനുഭവിക്കുബോളാണ്. ഏത് വഴിയില്‍ കുടിയാണ് ആനയെ മറ്റു വല്ല മൃഗങ്ങളും കടന്നു വരിക എന്ന ചിന്ത ഞങ്ങളെ കുടുതല്‍ തളര്‍തി . കൂട്ടത്തില്‍ ഒരാളുടെ മുഖം ഭയത്താല്‍ വിളറി വെളുത്തു. അവന്‍ തിരിച്ചു പോകാന്‍ തിരക്ക് കുട്ടി.ഞങ്ങളും ഭയന്നിരുനു എങ്കിലും അവനെ കാരണം പറഞ്ഞു ഞങ്ങള്‍ തിരിച്ചു നടന്നു .

അവിടെ കണ്ട നാട്ടുകാരില്‍ നിന്നാണ് .ഇപ്പോള്‍ ഞങ്ങള്‍ നടന്ന വഴിയില്‍ ഇന്നലെ ''ഒരാന'' കുടുംബം ഉണ്ടയിരുന്ന വിവരം അറിഞ്ഞത് .ആനയെ കാണാതിരുന്നത് ഞങ്ങളുടെ ഭാഗ്യം എന്നാണ് അവര്‍ പറഞ്ഞത്.

അങ്ങനെ ആവോളം ഭയവും ഭാഗ്യവും നിറഞ്ഞതായി ആ വാഗമണ്‍ യാത്ര .

വഴി : വാഗമണ്‍ ടൗണില്‍ നിന്നു പീരുമേട് റുട്ടില്‍ 3 km നും 4 km നും ഇടക്ക് വെച്ച് വലതുവശത്ത് കാണുന്ന റോഡിലേക്ക് തിരിയുക . തുടക്കത്തില്‍ ടാറിട്ട റോഡണ് പിന്നിട് മണ്‍ പാതയാണ് . ഇടക്ക് വഴി ചോദിക്കുന്നത് നന്നാകും

Vagamon (Malayalam: വാഗമൺ) or Wagamon
-നസിബ് വി.പി -

വാഗമണ്‍

വാഗമണ്‍

ഇടുക്കി ജില്ലയിലെ ഒരു മനോഹര സുന്ദര സ്ഥലം 
സാധരണ സന്ചാരികളുടെ താവളമായ മുട്ടകുന്നുകള്‍ , പൈന്‍ വനം , സൂയ്സൈഡ് പോയിന്‍ട് , തങ്ങളു പാറ , കുരിശു മല ...
ഇവിടെയാണ് സാധരണ നമ്മള്‍ സന്ദര്‍ശിക്കുന്നത്.

പതിവിനു വിപരിതമായി ഒന്നു മാറി യാത്ര ചെയ്യ്താല്‍ കാഴ്ചയും പുതിയതാവും വാഗമണ്‍ ടൗണില്‍ നിന്നു വലതു വശതു കാണുന്ന ഏത് റോഡില്‍ കുടി അല്പം സന്ചരിച്ഛാല്‍ തേക്കടി തടാകത്തിന്‍െറ ഒരു ചെറിയ രുപം കാണ്ണാം (ചിത്രം കാണുക) മുട്ടകുന്നില്‍ വളരുന്ന തൊയില ചെടികളും അതിനു അകബടിയായി ചെറിയ തടകവും അതില്‍ ഉയര്‍ന്നു നില്‍ക്കുന്ന മരകുറ്റികളും കണ്ടാല്‍ നാം ഇപ്പോള്‍ നില്‍ക്കുന്നത് വാഗമണില്‍ തന്നെ ആണോ എന്നു സംശയികും .

ഈ തടാക കരയില്‍ കുടി കുറച്ച് നടന്നാല്‍ ഇപ്പോള്‍ നാശത്തിന്‍െറ വകില്‍ എത്തിയ പഴയ ആശുപത്രി കാണ്ണാം ,(ചിത്രം കാണുക ) അവിടെ കാണുന്ന കട്ടിലുകളും മറ്റു ഉപകരണങ്ങളും നമ്മള്‍ക്ക് പലതും പറഞ്ഞു തരും ഒരുനാളില്‍ ഇവിടെ ജനങ്ങളാല്‍ നിറഞ്ഞിരുന്നു . വാഗമണില്‍ കൃഷികായി എത്തിയ സായിപ് നാട്ടുകാരയ തെഴിലാളിക്കായി നിര്‍മ്മിച്ചതാണ് ഈ ആശുപത്രി . പിന്നിട് സായിപ് പോയപ്പോള്‍ ആശുപത്രിയും പൂട്ടി (ഈ വിവരങ്ങള്‍ തന്നത് അവിടെ കണ്ട ഒരു നാട്ടുകാരന്നാണ്) .

ദിനം പ്രതി അനോകമളുകള്‍ സന്ദശിക്കുന്ന വാഗമണില്‍ ഒരു ആശുപത്രി ഇല്ലാ എന്നത് ദുരവസ്ഥയായി നിലനില്‍കുന്നു.

വെളിച്ചം ഇരുട്ടിന് വഴി മാറി തുടങ്ങി . ചെറിയ മഴയും ഒപ്പം മൂടല്‍ മഞ്ഞും . വാഗമണ്‍ അതിന്‍െറ വശ്യമനോഹര രൂപത്തില്‍ എത്തി .

ഇന്‍ഷാ അള്ളാ പിന്നീട് വാഗമണിലെ പുതിയ വിശേഷം പറയം

Vagamon (Malayalam: വാഗമൺ) or Wagamon


-നസിബ് വി.പി-

ഏര്‍കാട് ( സേലം )

         പഠന്നവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷ കാലം തമിഴ്നാടില്‍ താമസിച്ചിരുന്നു . ആ സമയങ്ങളില്‍ ഒരുപാട് സ്ഥലങ്ങള്‍ കാണാന്‍ പോവുക പതിവയിരുന്നു. അത്തരത്തിലെ ഒരു യാത്രയിലാണ് ഏര്‍കാട് കാണുന്നത് .മൂടല്‍ മഞ്ഞില്‍ പൊതിഞ്ഞ തണുപ്പും ആ കുളിര്‍ കാറ്റും ആരാ ജീവതത്തില്‍ മറക്കുക.

       ശൃിലങ്കന്‍ വംശജനായ ഒരു സുഹ്യര്‍ത്താണ് വഴികാട്ടി. സാധരണ ബസിലായിരുന്നു യാത്ര .സേലം സ്റ്റാന്‍ഡില്‍ നിന്നു ഏര്‍കാട് ബസില്‍ കയറി . ഇവിടെ നിന്നു 12 km .ഡൈ്യവറിനു പിന്നിലെ സീറ്റാണ് ഇരിക്കാന്‍ കിട്ടിയത്.വണ്ടി ഓടി തുടങ്ങി .

         നഗര ജിവിതത്തിന്‍െറ ചൂടും തിരക്കും മടുപ്പും ഒരു ക്യാന്‍വാസില്‍ എന്നാ പോലെ കണ്ണില്‍ എത്തിയിരുന്നു. ആ കാഴ്ച പൊട്ടാന്നു ഗ്യാമത്തിലെ തണുപ്പിന്നും ഉണര്‍വിന്നും വഴി മാറി . ബസ് കയറ്റം കയറി തുടങ്ങിയിരുന്നു. 20 hair pin വളവുകള്‍ ഉണ്ട് അത് വഴിയിലെ സുചന പലകക്കള്‍ പറഞ്ഞു തന്നു . വളവുകളില്‍ ഡൈൃവര്‍ വല്ലാത്ത ഒരു മെയ് വഴക്കം കാണിച്ചു. ഇത്രവലിയ വളവില്‍ വണ്ടി പാറയില്‍ ഇടിച്ചു എന്നു നാം കരുത്തുബോള്‍ ബസ് തിരിഞ്ഞു മാറിയിട്ടുണ്ടാവും. ഓരോ വളവിലും ഇപ്പോള്‍ എത്ര hair pin വളവായി എന്നത് സൂചിപ്പിച്ചിരിക്കുന്നു പിന്നെ ഉയരവും . അത് നമ്മുക്ക് ഒരാവോശമാണ് .

        തമിഴ്നാട്ടിലെ ചൂടന്‍ രിതിയില്‍ നിന്നു തികഞ്ഞ തണുപ്പന്നാണ് ഏര്‍കാട് . കയറ്റവും വള്ളവുകളും താണ്ടി ഒരു നിരപ്പായ സ്ഥലത് എത്തി .ഇതാണ് ഏര്‍കാട് ഇവിടെ വരെ ബസ് ഉള്ളു . അവിടെ നില്‍ക്കുബോള്‍ തന്നെ കാണാന്‍ കഴിയും ഏര്‍കാട് തടാകം . ഞങ്ങള്‍ ആദ്യം പാര്‍ക്ക് കാണാന്‍ തിരുമാനിച്ചു .പാര്‍ക്കിന്നു മുന്നില്‍ ഏര്‍കാടിന്‍െറ മാപ്പ് ഉണ്ട് അതില്‍ നിന്നു കാണാന്‍ ഉള്ള സ്ഥലങ്ങള്‍ മനസ്സിലാക്കം . പല രിതിയില്‍ കിടന്നും ഇരുന്നും ഫോട്ടേ എടുക്കാന്‍ പറ്റിയ സ്ഥലം . സൂര്യന്‍ തലക്കു മുകളില്‍ എത്തി . വയര്‍ വിശപ്പും അറിയിച്ചു.

       ഭക്ഷണ ശേഷം തടാകത്തിന്‍െറ ഒരു വശത്തുള്ള റൈഡുകള്‍ കാണാന്‍ പോയി .ഓരോ റൈഡിനും പല തുകക്കാണ് പാസ്.ഞങ്ങളെ കണ്ടതും അവര്‍ തുക വിളിച്ചു പറയാന്‍ തുടങ്ങി . ഞങ്ങള്‍ക് റൈഡില്‍ കയറാന്‍ ഭാവമില്ലന്നു കണ്ടപ്പോള്‍ തുകയും കുറച്ച് പറയാന്‍ തുടങ്ങി . സീസണ്‍ അല്ലാത്തതിനാല്‍ ആവാം ഇത്രയും നിര്‍ബന്ധം. അവസാനം ഞങ്ങള്‍ ഒരു റൈഡില്‍ കയറി .
പിന്നെ തടകത്തിലെക്കണ് പോയത് . അവിടെ ചവിട്ട് ബോട്ടാണ് ഉള്ളത് . 4 ഉം 2 ഉം അളുകള്‍ യാത്ര ചെയ്യാവുന്ന രണ്ടു ബോട്ടുകള്‍ വാടകക്ക് എടുത്തു. പിന്നെ കാല്‍ യന്ത്രമാക്കി ഞങ്ങള്‍ നീങ്ങി തുടങ്ങി .ആദ്യം ഭയങ്കര മായി തുഴയും പിന്നെ മടുക്കും. പിന്നെ അതില്‍ ഒരു താളമുണ്ടാവും. കാഴ്ചകള്‍ സമയതെ കാര്‍ന്നു തിന്നുന്നത് നാം അറിയില്ലാ . തീരം പിടിക്കാന്‍ സമയമായി.

       തിരിച്ച് പോകാന്‍ ഉള്ള ബസും എത്തി .ഞങ്ങള്‍ ബസിന്നു അടുത്ത് എത്തിയപ്പോള്‍ ബസ് നിറഞ്ഞിരുന്നു .ഞങ്ങളും ആ തിരക്കിലെക്ക് ഊളിയിടു. വളവും തിരിവും വേഗതയും ഇറക്കവും എല്ലാം ഒത്ത് വന്നപ്പോള്‍ ഞാന്‍ ഒരു ശര്‍ദിയുടെ വക്കിലായി . ഇറക്കം ഇറങ്ങി തഴെ എത്തി അല്പ സമയം കഴിഞ്ഞാണ് .സാധരണ അവസ്ഥയിലായത് .

ഓര്‍മ്മിയില്‍ സുക്ഷിക്കാന്‍ നല്ല ഒരു ദിനം നല്‍കി സുര്യന്‍ ഇരുട്ടിന് വഴി മാറി

ഏര്‍കാടി ( Yercaud ) ല്‍ കാണാന്‍ ഉള്ള സ്ഥലങ്ങള്‍

Yercaud lake
Killiyur falls
Servaroyan temple
Botanical garden
View points

- നസിബ് വി.പി -

Wednesday, October 29, 2014

അരുവികുഴി വെള്ളച്ചാട്ടം

        ഒരു പത്ര വാര്‍ത്തയില്‍ കണ്ടപ്പോള്‍ ഒന്ന് കാണാന്‍ തോന്നി .എന്നാല്‍ പിന്നെ കണ്ടിട്ട് തന്നെ കാര്യം. വാര്‍ത്തയില്‍ നിന്നു പള്ളിക്കത്തോട് ആണ് സ്ഥലം എന്നു മനസ്സിലായി. അവിടെ പാര്‍ക്ക് പോലെയുള്ള ഒരു റബ്ബര്‍ നഴ്സറി ഉള്ളതും അറിഞ്ഞിരുന്നുഎന്നാല്‍ പിന്നെ അതും കാണ്ണാം.

        പൂവത്തിളപ്പ് എന്നാ സ്ഥലത്താണ് ഈ മനോഹര റബ്ബര്‍ നഴ്സറി . 2003 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോള്‍ റബ്ബര്‍ ഒഴിച്ച് ബാക്കി പരിസരം പരിപാലന കുറവ് കാണാന്‍ കഴിയും. എന്നാലും ഇത് വഴിയുള്ള യാത്രയില്‍ കാണുന്നതില്‍ നഷ്ടമില്ലാ.

           അടുത്ത ജഗ്ഷന്‍ പള്ളിക്കത്തോടാണ് .എന്നും കാറ്റില്‍ റബ്ബര്‍ പാലിന്‍െറ ഗന്ധം ഒളിപ്പിച്ച കെച്ചു ടൗണ്‍ .അവിടെ നിന്നു ചന്ത വഴിയുള്ള റോഡില്‍ തിരിയണം . ഇടക്ക് അരുവികുഴി വെള്ളച്ചാട്ടം ഒന്നു ചോദിക്കുന്നതിലും തെറ്റില്ലാ. ടൗണില്‍ നിന്നു ഒരു 2 km അതില്‍ കൂടില്ല . അപ്പോള്‍ ചെറിയ ഒരു ടൗണില്‍ എത്തും .അവിടെ നിന്നാല്‍ കാണം അരുവികുഴി വെള്ളച്ചാട്ടം .
              പള്ളിക്കതോട് കഴിഞ്ഞു അല്പം യാത്ര ചെയ്തു കഴിയുബോള്‍ തന്നെ റോഡിനു സമാന്തരമായി ഒരു കെച്ചു പുഴയും കണ്ടു തുടങ്ങിയിരുന്നു. ആ പുഴയാണ് വെള്ളച്ചാട്ടമായി തിരുന്നത്.

         പുഴയുടെ വലിപ്പം കാണുബോള്‍ വെള്ളച്ചാട്ടംചെറുതാവും എന്നു നാം കരുതും . വെള്ളച്ചാട്ടം കാണുബോള്‍ ആ ധാരണ തെറ്റായിരുന്നു എന്ന് മനസ്സിലാവും.

വഴി : ഈരാറ്റുപേട്ട - ഭരണങ്ങാനം - പൈകാ - പള്ളിക്കത്തോട് (26 KM )

- നസിബ് വി.പി -