ഇത് പഞ്ചായത്ത് / മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് കാലം.
മത്സരം കുടുംബ കാര്യമാവുന്ന സമയം. UDF സ്ഥാനാർഥിയായ പിതാവിനെ എതിരിടുന്നത് LDF കാരനായ മകൻ. ഇവരുടെ മൂത്തപ്പയുടെ മകന്‍ അടുത്ത വാര്‍ഡിലെ ലീഗ് സ്ഥാനാർഥിയും അവനെ തോൽപ്പിക്കാൻ SDPI സ്ഥാനാർഥിയായി മല്‍സരിക്കുന്നത് മറ്റാരുമല്ലാ നമ്മുടെ ഉമ്മാെന്‍റ ഒറ്റാങ്ങള.വനിതാ വാര്‍ഡിലും കഥ കുടുംബകാര്യം തന്നെ അമ്മയിയെ തോൽപ്പിക്കാൻ മുന്നില്‍ ഇറങ്ങിയത് വെല്‍ഫയര്‍ പാര്‍ട്ടികാരിയായ മരുമകള്‍ ബീപാത്തു തന്നെ. സംവരണ വാര്‍ഡിലും കഥ മറിച്ചല്ല മല്ലനെ തോൽപ്പിക്കാൻ മറ്റാരുമല്ലാ മാധവന്‍ തന്നെ. ഉപ്പനെയും മകനെയും തോൽപ്പിക്കാൻ കച്ചമുറുക്കി ആദ്യ താമര വിരിയിക്കന്‍ നമ്മുടെ അയല്‍പക്കവും അടുത്ത ചങ്ങായിയും ആയ രാമേട്ടനും ഉണ്ട് .
ഒരു വീട്ടിലെ വോട്ട് തന്നെ ഭിന്നികുന്ന അവസ്ഥ. ഒരു വോട്ടില്‍ തന്നെ ജയപരാജയങ്ങ മാറി മറിയുന്നവസ്ഥ.
കുടുംബം, പരിചയം,പാര്‍ട്ടി ഇതൊന്നും പരിഗണിച് ആവരുത് നമ്മുടെ വോട്ട്. നാടിനും നാട്ടാര്കും ഉപകരിക്കാവട്ടെ നമ്മുടെ വോട്ട്.
അഞ്ചു വർഷം കഴിഞ്ഞാണ് ഇന്നി അടുത്ത ഇലക്ഷൻ വരൂ. അത് വരെ ഒരു തെറ്റായ തീരുമാനം ഓര്‍ത്ത് ദുഖിക്കാന്‍ ഇട വരുത്തരുത്.
നസിബ് വി.പി
No comments:
Post a Comment