Popular Posts

Saturday, May 7, 2016

ഇത് കാണാ ലോകം മായ താഴ്‌വര

ഇത് കാണാ ലോകം മായ താഴ്‌വര 

         നിനച്ചിരിക്കാതെ ആണ് പലപ്പോഴും അല്‍ഭുതങ്ങള്‍ സംഭവിക്കുക. അങ്ങനെ ആണ് ചില യാത്രകളും. ഒരുപാട് തയ്യാറേടുപ്പും അനേഷ്വണങ്ങളും നടത്തിയ യാത്ര ആയിരുന്നു കുളുക്ക് മല പക്ഷേ ചില കാരണങ്ങള്‍ ഉണ്ടയത്തിനാല്‍ യാത്ര മാറ്റി വെകേണ്ടി വന്നു. അതിനായി എടുത്ത ലീവ് എന്നെ കളിയാകി. ആ കളിയാക്കല്‍ ആണ് സിയാദ് കുറെ ദിവസങ്ങളായി പറഞ്ഞു കെണ്ടിരുന്ന മായ താഴ്വരയിലേക്ക് ചിന്തകളും ഞാങ്ങളും പോകാൻ വഴി ഒരുകിയത്.

      
        ആ തിങ്കളാഴ്ചയില്‍ ഞാന്‍ രാവിലെ സിയദിനെ വിളിച്ചു. ഉച്ച കഴിഞ്ഞ് പോകാം എന്നല്ലതെ എന്നിട്ടും അവന്‍ സ്ഥലം പറഞ്ഞില്ല.
ഒരു മനോഹര സ്ഥലം എന്നതിന് അപുറം എല്ലാം അവന്‍ ഒളിച്ചു വെച്ചു. കഴിഞ്ഞ ദിവസം അവന്‍ അമ്മീനുമായി അവിടെ പോയിരുന്നു. അവനെയും വിളിച്ചു അവനും വരാന്‍ റെഡി ആണ്. അവനും സ്ഥലം പറയില്ല. ക്ഷമ കളയുന്ന പണിയ എന്ത് ചെയാൻ ക്ഷമിക്കുക തന്നെ.

രണ്ടു മണിക്ക് ഊണും കഴിഞ്ഞ് ഞാന്‍ വിട്ടില്‍ നിന്ന് ഇറങ്ങി. പിന്നെ സഹയാത്രികരെ വിളിയോട് വിളി. ഓരോ തിരക്കില്‍ ഓടി നടക്കുന്ന പാവങ്ങള്‍. ഞാന്‍ വിടോവോ. ചുമ്മയിരുന്ന എന്നെ വഴക്കുണ്ടകിയതല്ലേ. നാലു മണിയോടെ എല്ലാവരും റെഡി ആയി. രണ്ടു ബൈകില്‍ നാലു പേര്‍. അതിന്നിടക് മറ്റൊന്ന് കുടി സംഭവിച്ചു. റുമ്മില്‍ കിടന്നുറങ്ങാന്‍ വട്ടം കുട്ടിയ നിഷാദിന്നെയാണ് നാലമാന്നക്കിയത്.

ഈരാപേട്ടയിൽ നിന്ന് ചിര പരിചിതമായ വാഗമണ്‍ റുട്ടിൽ വാഹനം ഓടി തുടങ്ങി. ഓരോ വഴിയും മലകളും കാണുമ്പോളും മനസ്സില്‍ ഓര്‍ക്കും ഇത് വല്ലതും ആണോ. പേരാറിയാത മായ താഴ്വരാ. വലിയ മലകള്‍ കണ്ടു തുടങ്ങി പതിവിന്നു വിപരിതമായി മലകള്‍ ഹരിത വര്‍ണ്ണം വെടിഞ്ഞിരിക്കുന്നു. വെയിൽ കാരണമാവും ഈ കാഴ്ചയും സുന്ദരം തന്നെ. ഓരോ സമയവും ഓരോ തരം ഭംഗിയാണ് വാഗമണിന്.‌
 ‌‌
പ്രധാന വഴിയില്‍ നിന്ന് ചെറിയ വഴിയിലേക്ക് അവിടെ നിന്ന് വീണ്ടും ചെറിയ വഴിയിലേക്ക് ടാറിഗ് മാറി കൊണ്ക്രിറ്റ് ആയി അതും മാറി മണ്‍ പാതയുമായി. മുന്നില്‍ പോകുന്ന സിയദിെന്‍റ ബൈകിനെ പിന്‍തുടരുക മാത്രമാണ് എെന്‍റ പണി. കുറെ കയറ്റിറക്കത്തിന്ന് ശേഷം അവെന്‍റ വണ്ടി നിന്നു ഒപ്പം എെന്‍റതും. മുന്നിലേക്ക് വഴിയുണ്ട് അത് ഓഫ് റോഡ്‌ അല്ലാ ഹോററർ റോഡാണ്. ബൈക് ലോക്ക് ചെയ്തു അവിടെ വെച്ച് ‌

       ഞാന്‍ കരുതി മുന്നില്‍ കാണുന്ന വഴിയില്‍ ആവുംനടക്കാന്‍ പോവുന്നത്. എന്നാല്‍ സിയാദ് അവിടെ കണ്ട അരുവി പോലെ തോന്നിക്കുന്ന ഭാഗത്തേക്ക് ഇറങ്ങുകയാണ് ചെയ്തു. കുറച്ച് വെള്ളം ഒഴുക്കുന്നുണ്ട്. അരുവിക്ക് കുറുകെ ഒരു മരം വിണു കിടക്കുന്നു. അതില്‍ കുടി നടന്നു വേണ്ണം അരുവി വഴിയില്‍ ഇറങ്ങാന്‍. അല്പം സാഹസം വേണ്ടി വന്നു ആ നടപ്പിന്ന്. പാറകൂട്ടങ്ങളില്‍ ചവിട്ടി നടന്നു തുടങ്ങിയപ്പോൾ. കുട്ടുകാരെന്‍റ വക കമ്മന്‍ഡ് ''ഇന്നിയും അതി സാഹസങ്ങള്‍ കാട്ടിയല്ലേ മുന്നോട്ട് പോകാൻ പറ്റു ''

       അരുവിയിലെ വെള്ളവും ഞങ്ങളെ അനുഗമ്മിക്കുന്നുണ്ട്. ചെറിയ പാറകളാണ് അവിടെ മുഴുവന്‍ എന്നാല്‍ ഒരു പാറ വലിപ്പം കൊണ്ട്‌ ഈ കുട്ടി പാറകളുടെ ഉപ്പാപ്പയാണ്. അതും ബോള്‍ പോലെ. അല്‍ഭുതകരമായ രൂപം. വലിപ്പം. പാറ കണ്ട് അന്തവും കുന്തവുംഇല്ലാതെ നിന്നാ ഞങ്ങളെ കാത്തു നില്കാതെ വെള്ളം ‌മുന്നോട്ട് പോയി. അവിടെ നിന്ന് വിണ്ടും മുന്നോട്ട്
അരുവിയുടെ രുപം മാറി കൊണ്ടിരുന്നു. വള്ളിപടർപ്പുകൾ നിറഞ്ഞ മരങ്ങള്‍ കാന്നന പാതയിലാണ് ഞങ്ങള്‍ എന്ന് ഓര്‍മ്മപെടുത്തി. ചിലപ്പോള്‍ പാറയില്‍ ഇരുന്നു നിരങ്ങി. അല്ലെങ്കിൽ പുല്ലുകള്‍ വകഞ്ഞു മാറ്റി. ഈറ്റകള്കിടയിലുടെ. പുതിയ കാഴ്ചകൾ തേടി മനസ്സും ശരിരവും സഞ്ചരിച്ചു കെണ്ടിരുന്നു.

       പെട്ടന്ന് അരുവി വലിയ കുഴിയായി രുപം മാറി. മുന്നോട്ട് പോവകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. ഒരു കയര്‍ ഉണ്ടായിരുന്നെങ്കിൽ തുങ്ങി ഇറങ്ങമായിരുന്നു. ആരെങ്കിലും ഒരാൾ ഇറങ്ങിയാൽ മാത്രെമേ ബാകി ഉള്ളവരെ സഹയിക്കാന്‍ കഴിയു. വളരെ ബുദ്ധി മുട്ടി കാല്‍ താഴത്തെ പാറയില്‍ തൊടാൻ. ഒരോരുതരായി ഇറങ്ങി. ഇന്നി മുന്നില്‍ ആഴമറിയാ കയമാണ്. അത് വഴി പോവുക സാധ്യമല്ലാ. മുന്‍പരിചയകാര്‍ അവിടെ വഴി കണ്ടുപിടിച്ചിരുന്നത് തുണയായി. സിയാദ് മുന്നില്‍ വഴികാട്ടിയായി. പുല്ലില്‍ പിടിച്ച് ഇരുന്നു വേണ്ണം നീങ്ങാന്‍. ‌30 അടിയില്‍ കുടുതല്‍ താഴെ ആണ് നിരപ്പായ തറ. ആ കാര്യം ചിന്തയില്‍ വന്നത് മുറിച്ചു കടന്നാത്തിന്ന് ശേഷമായത് ഭാഗ്യം.ഇത് ഇവിടെ നടന്നപ്പോൾ തന്നെ മറു കരയില്‍ പുതിയ വഴി തേടി പോയ നിഷാദ് ഒരു മരം വഴി ഇറങ്ങി താഴെ എത്തിയിരുന്നു. ഒരു പരിഹാസ ചിരിയുമായി അവന്‍ നിന്നു.

      സമയം 5:30 ആയാതെ ഉള്ളു എന്നാലും അവിടെതെ ഇരുട്ട് കണ്ടാല്‍. സുര്യന്‍ കൂട് കയറിയ പ്രതിതി തോന്നും. കുറച്ച് സമയം കുടി നടത്തിന് ശേഷം തുറസായ സ്ഥലത്ത് എത്തി. അവിടെ അസ്തമയ സുര്യന്‍ യാത്ര പറയാന്‍ കാത്ത് നില്‍ക്കുന്നു. സുര്യനെ കണ്ട സ്ഥലത്ത് അല്പ സമയം വിശ്രമം.,യാത്ര തുടങ്ങിയ സ്ഥലത്തിലും കുടുതല്‍ വെള്ളം ഉണ്ട് അവിടെ. അതില്‍ മുഖം കഴുകായപ്പോൾ ക്ഷീണം അതില്‍ ഒലിച്ച് പോയ പോലെ തോന്നി. അത്രക്ക് തണുത്തതും ശുദ്ധവുമാണ് ആ കാട്ടരുവി.

       സുര്യന്‍ എങ്ങോ ഒളിച്ചിരിന്നു. ഇത് വരെ നടന്നു കെണ്ടിരുന്ന അരുവിയെ തനിച്ചകി ഞങ്ങള്‍ മുകളിലേക്ക് കയറി. ഇവിടെ കുട്ടുകന്‍റെ വെനല്‍ കാല വസതിയുണ്ട്. അവിടെ എത്തണം ഇരുട്ട് പരക്കുന്നതിന്ന് മുന്‍പ്. അല്പം സമയതെ മലകയറ്റം കെണ്ട് അവിടെ എത്തി. അപ്പോൾ വിശപ്പും ദാഹവും ശരിക്കു തള്ളര്‍ത്തിയിരുന്നു. ഇത് മുന്‍കുട്ടി കണ്ടിടാണ് അമ്മീന്‍ രണ്ടു പൊതി കപ്പ ബിരിയാനി വാങ്ങി ബാഗില്‍ വെച്ചിരുന്നത്. വിശപ്പ് കാരണം ആവും കപ്പ ബിരിയാനിക്ക് വല്ലാത്ത രുചി.

      അടുത്തിരിക്കുന്നവരെ പോലും കാണാന്‍ കഴിത്ത വിധം ഇരുട്ട് ആ പ്രദേശമാകെ മൂടി കളഞ്ഞു. ഇരുട്ടിന്ന് തെല്ലൊരു ശമന്നം വരുത്തി കെണ്ട് വാനില്‍ ആയിരം താരകങ്ങള്‍ ഉദിച്ചു. ആ പ്രദേശത്ത് ചെറിയ വെട്ടം വന്നു. 8 മണി വരെ അവിടെ നക്ഷത്രങ്ങളും എണ്ണി അങ്ങനെ ഇരുന്നു. നല്ല തണുപ്പും കാറ്റും. വണ്ടി കനമറയത്ത് എങ്ങോ ഇരിക്കുന്നത് പോലും മറന്നിരുന്നു.
വണ്ടി വെച്ചിരിക്കുന്ന സ്ഥലം അര കിലോ മിറ്റർ നടപ്പ് ദുരത്താണ്. മൊബൈൽ വെട്ടമാണ് ഏകാ ആശ്രയം. നടക്കുന്ന സമയം ചുറ്റിലും വനമാണ് എന്ന് ആരോ ഓര്‍മ്മ പെടുത്തി. അത് ഒരുതരം ഭയം നമ്മളില്‍ നിറക്കും. ഏതായാലും ഭാഗ്യം വണ്ടി സുരക്ഷിതമാണ്.

വന്ന വഴിയില്‍ ബൈക് തിരിച്ച് ഓടി തുടങ്ങി. ആകാശത്ത് നിലാവ് ഉദിച്ചിരുന്നു അപ്പോള്‍....

NB : വാഗമണിലെ മറഞ്ഞിരിക്കുന്ന അല്‍ഭുതങ്ങളില്‍ ഒന്ന് മാത്രം. പുര്‍ണ്ണ വഴി ഞാന്‍ പറയില്ല. ഇത് പോലെ മുന്‍പ് പരിചയ പെടുത്തിയ ഉളുപുണി ഇന്നൊരു വെദനയാണു. കാരണം. ഒരു മര്യദയും ഇല്ലാതെ അവിടെ കയറി കുള്ളമാകുന്ന അപുര്‍വ്വം ചിലര്‍. മണ്ണിനെയും മരത്തെയും സ്നേഹിക്കുനവക്കായി ഇത് സമര്‍പ്പിക്കുന്നു.

No comments:

Post a Comment