പൊന്തനാല്‍ കുട്ടി ലബ്ബ ( 1916 - 1989 )
--------------------------------------------------------
പൊന്തനാല്‍ കുടുബാഗം പരികുഞ്ഞന്റെനയും പറാനണിക്കല്‍ (മറ്റകൊബനാല്‍ ) ഹലിമ (അലിമാമ) യുടെയും ആറു മക്കളില്‍ മുന്നമാനായി 1916 ജനനം .
ഒന്നാം തരാം പൂര്‍ത്തികരിച്ചു രണ്ടാം തരാം പാതി വഴിയില്‍ അവസാനിപ്പിച്ചു . ഈ കുറഞ്ഞ വിദ്യഭസത്തിലും ഗണിത ശാസ്ത്രത്തില്‍ അസാമാന്യ വയ്ഫവം പുലര്‍ത്തിയിരുന്നു .
വരുമാന മാര്‍ഗമായി ആദ്യം സികരിച്ചത്ത് തടി വ്യാപാരം ആയിരുന്നു. അത് പിന്നിട് വ്യപിച്ചതിന്റെ ഭലമായി കുപ്പ് ലേലത്തില്‍ എടുത്തിരുന്നു . ആ കലഹട്ടത്തില്‍ ഈരാറ്റുപേട്ടയിലെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നായിരുന്നു തടി . ചരക്കു നീക്കത്തിനു സഹായമായി ഉപയോഗിച്ചിരുന്നത് സമ്പല്‍സമൃദ്ധമായ മീനച്ചിലാറിലെ ജലമായിരുന്നു . പിന്നിട് കുറച്ചു കാലം റേഷന്‍ കട നടത്തിയിരുന്നു . അതിന്നു ശേഷമാണ് 'പുഞ്ഞര്‍ : ചരിത്രമുറങ്ങുന്ന പുണ്യഭുമി' എന്നാ ഗ്രന്ഥത്തില്‍ പരാമര്‍ഷിച്ച മലഞ്ചരക്ക് വ്യാപാരം ആരംഭിച്ചത്ത് ( പൊന്തനാല്‍ കുഞ്ഞു മുഹമ്മദ് ലബ്ബയും സഹോദരന്‍ കുട്ടി ലബ്ബയും ചേര്‍ന്ന് നടത്തിയിരുന്ന മലഞ്ചരക്ക് വ്യാപാരസ്ഥാപനം വളരെ പ്രസിദ്ധമായിരുന്നു , പുഞ്ഞര്‍ : ചരിത്രമുറങ്ങുന്ന പുണ്യഭുമി പേജ് 446, രചന – മാത്യു മണ്ണറാകം )
എല്ലാ ബുധനാഴ്ചയിലും പാക്ക് കൊടുക്കാന്‍ പൊന്‍കുന്നത്തെ പ്രധാന ചന്തയില്‍ പോയിരുന്നത് മക്കള്‍ ഇന്നും ഓര്‍ക്കുന്നു . മടങ്ങി വരുന്ന വാപ്പയുടെ കൈയില്‍ മക്കള്‍ക്കായി മധുര പലഹാരം ഉണ്ടാക്കും അതിനായി കാത്തിരുന്ന ദിനങ്ങള്‍ ആയിരുന്നു ഓരോ ബുധനഴ്ചയും മക്കൾക്ക് നൽകിയിരുന്നത്
പേരകത്ത് ശേരി ( തട്ടാം പറമ്പ് ) യില്‍ ഫക്കീര്‍ മുഹമ്മദ് ലബ്ബയുടെ അഞ്ചു മക്കളില്‍ നാലാമത്തെ മക്കള്‍ അയിഷ ( ആശാ കുഞ്ഞ് ) യെ ജിവിത പങ്കാളി ആക്കി . അവര്ക്ക് എട്ടു മക്കള്‍ ജനിച്ചു. നാല് ആണും നാലു പെണ്ണും
മക്കള്‍ : സയിനബാ , പരികൊച്ച് , പാത്തുമ , കൊച്ചു മുഹമ്മദ് , അബ്ദുല്‍ സത്താര്‍ , അയിഷ , അബ്ദുല്‍ നിസാര്‍ , റംല
1989 ല്‍ 73 അം വയസില്‍ ഇഹലോകവാസം വെടിഞ്ഞു.
പിന്‍കുറിപ്പ് : 43 പേരകുട്ടികള്‍ ഉണ്ടങ്കിലും അതില്‍ 37 പേരെയാണ് ഉപ്പുപ്പ കണ്ടത് . 43 പേരിൽ റംല എളംമയുടെ മകൾ നജ്മി ചെറുപ്പത്തിൽ മരണപ്പെട്ടു . ഉപ്പുപ്പ അവസാനം കണ്ട 37 മത് പേരക്കുട്ടിയാണ് ഞാന്‍ . അതിനാല്‍ തന്നെ ഈ പേരകുട്ടിക്ക് ഉപ്പുപ്പയെ കണ്ട ഓർമ്മയില്ല . ഉപ്പുപ്പയെ കണ്ടോര്‍മ്മ പോലും ഇല്ലാത്ത ഈ പേരക്കുട്ടിക്ക് വിവരങ്ങള്‍ പറഞ്ഞു തന്നത് . വപ്പചിയുടെ ഉമ്മയും . ഉപ്പുപ്പയുടെ ആറമത്തെ മകളായ എന്റെ ഉമ്മച്ചി അയിഷയും മാമ്മമാരായ കൊച്ചു മുഹമ്മദ് , അബ്ദുല്‍ സത്താര്‍ എന്നിവരാണ് . പിന്നെ വല്യായ മാമ്മയുടെ മകന്‍ ഇബ്രാഹിം കുട്ടി ഇക്കയാണ് എഴുത്തിനു ഉര്‍ജം പകര്‍ന്നത് .
No comments:
Post a Comment