Popular Posts

Wednesday, July 26, 2017

വാപ്പച്ചി എന്നാ തണൽ മരം

തിരുവന്തപുരം എയർപോർട്ട് വിസിറ്റേഴ്‌സ് ഗ്യാലറിയിലേക്ക് കൈ വീശി ഹജ്ജ് വേഷത്തിൽ പ്ലെയിനിലേക്ക് നടന്നു നീങ്ങുന്ന വാപ്പച്ചിയുടെ രൂപം വർഷങ്ങൾക്ക് പിന്നിൽ ഇന്നും കണ്ണിൽ തെളിഞ്ഞു നിൽക്കുന്നു.  അനേകം ഹാജ്ജിമാരിൽ ഇത്ര സന്തോഷത്തിൽ വിശുദ്ധ കർമ്മത്തിന് പുറപ്പെട്ടത് എന്റെ വാപ്പച്ചി മാത്രമായിരുന്നു. നീണ്ട നാളത്തെ ആഗ്രഹ പൂർത്തീകരണത്തിന്റെ സന്തോഷമായിരിക്കാം ആ കണ്ണുകളിൽ നിറഞ്ഞത്.

റബ്ബിന്റെ വിളിക്കുത്തരമായി വർധിത സന്തോഷത്തിൽ പുണ്യഭൂമിയിൽ എത്തിയ വാപ്പച്ചിയെ റബ്ബും ഇരു കൈ നീട്ടി സ്വികരിച്ചിരിക്കാം. 1997 വിശുദ്ധ ഹജ്ജ് കാർമ്മതിനിടക്ക് മീനയിൽ ഉണ്ടായ തീ പിടുത്തതിൽ വാപ്പച്ചി ഈ ലോകത്ത് നിന്ന് യാത്രയായി...പുണ്യഭുവിലെ കാണാത്ത ഖബറിൽ ഒന്ന് എന്റെ വാപ്പച്ചിയുടെതാവും. ആ ഖബർ വിശാലമാക്കി തിരിക്കുവാൻ റബ്ബിനോട് ഇരന്നു കൊണ്ട്......

നഷ്ടപ്പെട്ടവനെ ആ വലിയ മരത്തിന്റെ ആഴവും പരപ്പും മനസ്സിലാവൂ. ഏഴാം വയസിൽ വാപ്പച്ചി എന്നെ തനിച്ചാക്കി ഈ ലോകത്ത് നിന്ന് യാത്രയായപ്പോൾ അത് വലിയ നഷ്ടമായി തോന്നിയിരുന്നില്ല.  അന്ന് അതിനുള്ള തിരിച്ചറിവ് ഇല്ലായിരുന്നു എന്ന് വേണം കരുതാൽ. പിന്നെ ആ നഷ്ടത്തെ പറ്റി ഓർത്തു ഒരുപാട് കരഞ്ഞിട്ടുണ്ട്. പിന്നിട് കണ്ണീരിന്റെ നനവില്ലാതെ ഒരിക്കലും വാപ്പച്ചി എന്നാ നഷ്ടത്തെ ഓർക്കാൻ കഴിഞ്ഞിട്ടില്ല.

പതിവിന് വിപരീതമായി വീട്ടിലേക്ക് ഒഴുകി എത്തിയ ബന്ധുക്കളെ എല്ലാം  ഒരുമിച്ച് കണ്ട ഞാൻ എന്നാ കുട്ടിക്ക്. വിരസമായ ആ മധ്യവേനൽ അവധിക്ക് ലഭിച്ച സന്തോഷമായിരുന്നു ആ ദിവസങ്ങൾ. അന്ന് ആളുകളിൽ കണ്ട സഹതാപമാണ് വേദന ഉണ്ടാക്കിയത്.

വെള്ളിയാഴ്ച കട അവധി ആയതിനാൽ വീട്ടിൽ തന്നെ ഉണ്ടാവും വാപ്പച്ചി. ആ ദിവസം രാവിലെ മുതൽ ചെറിയ പണികളിലാവും  ചെടികളും മരങ്ങളും വെക്കുക, ചെറിയ റിപ്പായറിങ് പണികൾ സാധരണ പണികാരെ വെച്ച് ചെയ്‌ക്കുന്ന പണികൾ ( ചെറിയ വയറിങ്, പ്ലമ്പിങ്, പെയിന്റിംഗ്) എല്ലാം വപ്പാച്ചിക്ക് വശമായിരുന്നു. അതെക്കെ കഴിഞ്ഞു പള്ളിയിലേക്ക് പോകും. കുട്ടിയായ ഞാൻ വലിയ ആവേശത്തിൽ കൊച്ചു പണികളിൽ ഒപ്പം കൂടുമായിരുന്നു.

മക്കയിൽ നിന്ന് വാപ്പച്ചി രണ്ടു കത്തുകൾ അയച്ചു അതിൽ ഒന്ന് വപ്പാച്ചിയുടെ "അന്തുകുട്ടി"ക്കായിരുന്നു. അന്തുകുട്ടി എന്നാ പേര് വാത്സല്യ പൂർവ്വം വാപ്പച്ചി എന്നെ വിളിച്ചിരുന്ന പേരാണ്. കണ്ണീർ നിറഞ്ഞ ഓർമയായി വപ്പാച്ചിയും ആ വിളിയും എന്നേക്കുമായി മറഞ്ഞു.

ജീവിതത്തിൽ ശകതമായ തീരുമാനങ്ങൾ എടുക്കേണ്ട ഘട്ടങ്ങളിൽ അതിൽ എത്താൻ വാപ്പച്ചി എന്നാ തണൽ മരം ഇല്ലാത്തതിന്റെ വിടവ് വലുതാണ്. ബന്ധു  ബലത്തിൽ ഭാഗ്യവാനാണ് ഞാൻ എന്നാലും വപ്പാച്ചിയോളം വരുമോ.................... ഈ ലോകത്തെ എന്തെങ്കിലും ആ തണലിന്ന് പകരമാവുമോ

കരുണ അന്തേവാസികളോടൊപ്പം 'എന്റെ ഈരാറ്റുപേട്ട'യുടെ ഈദാഘോഷം. .


        ഈരാറ്റുപേട്ട: 'എന്റെ ഈരാറ്റുപേട്ട' ഫേസ്ബുക്ക് കൂട്ടായ്മയുടെ ഈദാഘോഷം ഈ വർഷവും  കരുണ അഭയകേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ആഘോഷിച്ചു.

പുത്തനുടുപ്പും പെരുന്നാൾ മധുരവുമായി കൂട്ടായ്മയിലെ അംഗങ്ങൾ പെരുന്നാൾ ദിനത്തിൽ ഉച്ച കഴിഞ്ഞ് കരുണയിലെത്തി. ബന്ധങ്ങളും ഹൃദയങ്ങളും മുറിപ്പെട്ടവരോടൊപ്പം അവരുടെ ആവലാതികൾ കേട്ടും പാട്ടും കലാപരിപാടികളുമായി അവരെ സന്തോഷിപ്പിച്ചും വൈകുന്നേരം വരെ കരുണയെ സജീവമാക്കി. അവസാനം കണ്ണു നിറയിക്കുന്ന യാത്രപറച്ചിലിൽ ഇനിയും വരാമെന്ന ഉറപ്പോടെ പരിപാടികൾ അവസാനിച്ചു.

വിവിധ ഓൺലൈൻ ഓഫ്‌ലൈൻ പ്രവർത്തനങ്ങളിൽ സജീവമാണ് പ്രവാസികളും നാട്ടുകാരുമായ  ഈരാറ്റുപേട്ടക്കാരുടെ  കൂട്ടായ്മയായ 'എന്റെ ഈരാറ്റുപേട്ട' ഫേസ്ബുക് കൂട്ടായ്മ.  കൂട്ടായ്മയുടെ ആറാം വാർഷികാഘോഷവും ഇതോടൊപ്പം നടന്നു. ആഘോഷത്തിന്റെ ഭാഗമായി കരുണ അന്തേവാസികൾ ചേർന്ന് കേക്ക് മുറിച്ചു.

മുനിസിപ്പൽ ചെയർമാൻ ടി.എം. റഷീദ്, പ്രതിപക്ഷ നേതാവ് വി.എം സിറാജ്, കൗൺസിലർ സി.പി. ബാസിത്, കരുണ ചെയർമാൻ കെ.കെ. അലിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

നസീബ് വട്ടക്കയം, മുഹമ്മദ് ശിബിലി, റയീസ് പടിപ്പുരക്കൽ, അനീസ് കെ.പി, ഷെബീബ് ഖാൻ, സിയാദ്, അമീൻ ഇ.എം തുടങ്ങിയവർ നേതൃത്വം നൽകി.

ഇത്തിരി സ്നേഹം പകുത്തു നൽകിയ പെരുന്നാൾ

റ്റവരും ഉടയവരുമില്ലാതെ ചില കാരുണ്യ ഹൃദയങ്ങളുടെ സംരക്ഷണയിൽ കരുണ അഭയ കേന്ദ്രത്തിൽ കഴിയുന്നവരുടെ ഒപ്പം ഈ പെരുനാൾ ദിനവും കൂടാൻ കഴിഞ്ഞു.


എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മ സങ്കടിപ്പിച്ച രണ്ടാമത് ഈദ് മീറ്റും ഗ്രുപ്പ് ആറാം വാർഷികവും കരുണ അഭയ കേന്ദ്രത്തിൽ 26.06.2017 ഈദുൽ ഫിത്തർ ദിനത്തിൽ 4:30 പി എം മുതൽ നടന്നു. എന്റെ ഈരാറ്റുപേട്ട ഗ്രുപ്പിലെ 125-ൽ പരം അംഗങ്ങളും കരുണ അഭയ കേന്ദ്രത്തിലെ 30 താമസക്കാരും പങ്കെടുത്തു.


25.06.2017 തിയതി ഈരാറ്റുപേട്ടയിലെ നല്ലവരായ ആളുകളിൽ നിന്ന് കളക്ടറ് ചെയ്ത 25 നൈറ്റി- 16 ലുങ്കികൾ എന്നിവ കരുണ അഭയ കേന്ദ്രത്തിലെ അംഗങ്ങൾക്ക് പെരുന്നാൾ കോടിയായി നൽകി. വർണ്ണ കടലാസും തോരണങ്ങളും കൊണ്ട് അഭയ കേന്ദ്ര അലങ്കരിക്കാനും കഴിഞ്ഞു. പെരുന്നാൾ സന്തോഷം അവരിലേക്ക് എത്തിക്കാൻ അത് കൂടുതൽ സഹായമായി.


4:30 ന്  ഉത്ഘാടനം ഇല്ലാത്ത ഈദ് മീറ്റ് ആരംഭിച്ചു. മുന്നവർ മുന്ന ഗാസലുകൾ കൊണ്ടു മധുരിതമാക്കിയ സായന്യത്തിൽ നിയാസ്,നസിബ് വി എം, അൻസാർ, ഫസിൽ  തുടങ്ങിയവർ ഗാനങ്ങളുമായി ഒപ്പം ചേർന്നു.


ആശംസകളുമായി മുൻസിപ്പൽ അംഗങ്ങളായ TM റാഷിദ് (മുൻസിപ്പൽ ചേർമാൻ) , വി എം സിറാജ് ( പ്രതിപക്ഷ നേതാവ് ) , സി പി ബാസിത് തുടങ്ങി ഒട്ടേറെ പേർ ആശംസ നേർന്നു സംസാരിച്ചു.

വ്യത്യസ്ത രുചികളിൽ കുലുക്കി സർബത്ത് ലൈവായി ഒരുക്കിയാ മോനാസ് ജിഞ്ചർ വേറിട്ട അനുഭവമായി. പലരും കണ്ണു നിറഞ്ഞും ഇന്നിയും വരാം എന്ന് അവർക്ക് വാക്കു നൽകിയും ആണ് അവിടം വിട്ടത്. ആരാലും കടന്നു വരാൻ ഇല്ലാത്ത പോകാൻ ഒരു സ്ഥലം ഇല്ലാത്ത ഒരു വിഭാഗത്തിന്റെ സ്വാപനങ്ങൾക്ക് ഇത്തിരി വെളിച്ചമാവുകയായിരുന്നു ആ പെരുനാൾ ദിനം.

ഇന്നിയും വരുന്ന ഈദ് ദിനങ്ങൾ എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മക്ക് കുടുതൽ ഉത്തരവാദ്യതമാവുകയാണ് എന്ന് ഓർമപ്പെടുത്തുന്നു.

കുറിപ്പ് : ഇത് ഒരിക്കലും വാളിൽ പോസ്റ്റ് ചെയണം എന്ന് കരുതിയിരുന്നില്ല. കഴിഞ്ഞ വർഷം നടത്തിയ ഈദ് മിറ്റ് ഇന്നലെ ഫേസ്ബുക്ക് ബുക്ക് ഓര്മപ്പെടുത്തിയപ്പോൾ അത് പലർക്കും പ്രജോധനമായി എന്ന് അറിയാൻ കഴിഞ്ഞു. അത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ കൂടുതൽ ആളുകൾ അറിയണം എന്ന് തോന്നി. എന്റെ ഈരാറ്റുപേട്ട എന്ന കൊച്ചു ഗ്രുപ്പിലെ ചുരുങ്ങിയ ആളുകൾക്ക് അപ്പുറം ഇത്തരം കാര്യങ്ങൾ അറിയുന്നത് വഴി കൂടുതൽ സ്നേഹ സംഗമങ്ങളും കാരുണ്യത്തിന്റെ ഹൃദ്ധ്യയ സ്പർശവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 

ശത്രുക്കൾ

മ്മുടെ ചുറ്റും ഉണ്ടാവുന്ന കുറച്ചു ശത്രുക്കളും എന്തിനും ഏതിനും വിമർശനം മാത്രമുന്നയിക്കുന്ന ഒരു വിഭാഗവുമാണ് നമ്മുടെ വഴികളിലെ നന്മയുടെ അളവ് തീരുമാനിക്കുക.

ഇന്നി കഥ ഇത്തിരി വലുപ്പത്തിൽ പറയാം സമയം ഉണ്ടേൽ വായിച്ചു പോകാം

നമ്മുടെ പ്രവർത്തികളിൽ എല്ലാം ശാത്രത വെച്ചു പെരുമാറുന്ന ഒരു വിഭാഗം നമ്മുടെ ചുറ്റിലും ഉണ്ടാവും ഇവർ നന്മകൾ കാണില്ല. അല്ലേൽ എല്ലാ കാര്യങ്ങൾക്കും വിമർശനം കാണുന്ന കൂട്ടർ ഇവരേയും ആദ്യം പറഞ്ഞ ആളുകളും ഒരു വണ്ടിയിൽ കേറും.

പിന്നെ ശത്രുക്കൾ/അസൂയകർ ചുറ്റിലും ഇല്ലാത്ത ആളുകൾ ആരാണ് ഉള്ളത്.

മുഹമ്മദ് നബിക്ക് ( സ്വാ;അ ) എത്ര ശത്രുക്കൾ ആയിരുന്നു. കൊല്ലാൻ വരെ നോക്കി. അത് പോലെ അനുചരന്മാർക്കും ശത്രുക്കൾ കുറവല്ലായിരുന്നു.

ഏശു (ഈസാ) വിനോട് ശത്രുത കൂടി കുരിശിലേറ്റി കൊന്നു കളഞ്ഞു. അത്രക്ക് ശത്രുക്കൾ ആയിരുന്നു

പുരാണത്തിൽ മൊത്തം ശത്രുക്കൾ ആണ്, കംസൻ എല്ലാം എന്ത് വലിയ വില്ലൻ ആയിരുന്നു. മഹാ വിഷ്ണുവിനെ ചെറുപ്പത്തിൽ തന്നെ അല്ലെ കൊല്ലാൻ ആളെ വിട്ടത്.

ഇന്നി ഇന്ത്യയിൽ വരാം .. ബ്രിട്ടീഷ്‌ ഇൻഡ്യയിൽ രാഷ്ട്രപിതാവ് അവർക്ക് വലിയ ശത്രു ആയിരുന്നു. പിന്നീട് ശത്രുത കൂടി അല്ലെ കൊന്നു കളഞ്ഞത്.

ശത്രുക്കൾ ഒരുപാട് ഉണ്ടായിരുന്നവരിൽ ഒരുപാട് അല്ലേൽ പൂർണമായും അവരുടെ പക്ഷത്താണ് ശെരി ഉണ്ടായിരുന്നത്. ആ സത്യം അവരെ ലോകത്തെ നായന്മാരിൽ എത്തിച്ചു അവരുടെ ശത്രുക്കളെ വില്ലന്മാരിലും

ഇന്നി ഒരു ചോദ്യം നിങ്ങൾ നായകനോ അതോ വില്ലനോ 

Wednesday, July 19, 2017

കാണാം ഇവളെ കേൾക്കാം ഇവളെ" - കാൽവരി




സഞ്ചാരി കോട്ടയം യൂണിറ്റ് മീറ്റ് ആൻഡ് റൈഡ്

ഏപ്രിൽ 2 (02-04-2017) സഞ്ചാരി കോട്ടയം യൂണിറ്റ് മീറ്റ് ആൻഡ് റൈഡ്  നടന്നു. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നിന്ന് ആരംഭിച്ച റൈഡ് ഇടുക്കി ജില്ലയിലെ കാൽവരി മൗണ്ട് വ്യൂ പോയിന്റിൽ അവസാനിച്ചു.



രാവിലെ 8 മണി മുതൽ ആരംഭിച്ച രജിസ്‌ട്രേഷൻ 9 മണി വരെ നീണ്ടു 200 രൂപ ആയിരുന്നു രെജിസ്ട്രേഷൻ ഫീസ്, റൈഡ് അംഗങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നസിബ് വട്ടക്കയം ഗ്രൂപ്പ് അഡ്മിൻ നൽകി. റൈഡ് ലിജു , ഹണി എന്നിവർ ചേർന്ന് നിയന്ത്രിച്ചു.


ആദ്യ സന്ദർശന സ്ഥലമായ നാടുകാണി വ്യൂ പോയിന്റിൽ വെച്ച് അംഗങ്ങൾ പരസ്പരം പരിചയപെടുകയും പരിചയം പുതുക്കുകയും ചെയ്തു.ചെറിയ റാഗിങ്ങ് രീതിയിൽ നടന്ന പരിചയപെടൽ സെക്ഷൻ കൂടുതൽ അടുക്കാനും റിലാസ്സ് ആവാനും ഉപകരിച്ചു എന്നത് തുടർന്ന് ഉള്ള യാത്രയിൽ വ്യക്തമായി.


കുളമാവ് ഡാമിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ ഇവിടെ വെച്ച് നൽകിയിരുന്നു. കുളമാവ് ഡാമിലെ ഇടവേള റിഫ്രഷ്മെൻഡ് സമയമായി തീർന്നു.ഉപ്പ്‌കുന്ന് വ്യൂ പോയിന്റ് ആണ് അടുത്തതായി ഗ്രൂപ്പ് സന്ദർശിച്ചത്. ഇവിടെ ചെറിയ ട്രെക്കിങ്ങിനും അവസരം ലഭിച്ചു.



പാപ്പൻസ് റെസ്റ്റോറന്റ് ചെറുതോണിയിൽ ആയിരുന്നു ഉച്ചഭക്ഷണം.ശേഷം കുയിലുമല സന്ദർശന വേളയിൽ പ്രതീക്ഷിക്കാതെ കിട്ടിയ ഓഫ് റോഡ് റൈഡ് മറ്റൊരു അനുഭവമായി. ഇവിടെ വെച്ച് എടുത്ത ഗ്രൂപ്പ് ഫോട്ടോയും ഓർമ്മകൾക്ക് ഒരു മുതൽക്കൂട്ടാവും എന്നത് തീർച്ച.


4:00 PM ടീം കാൽവരി മൗണ്ടിൽ എത്തിച്ചേർന്നു. സഞ്ചാരി കൊച്ചി അഡ്മിന്‍ ടീം മെമ്പേഴ്സും ഇവിടെ വെച്ച് കോട്ടയം അംഗങ്ങളുടെ ഒപ്പം ചേർന്നു. കാൽവരി മൗണ്ട് സന്ദർശനം കഴിഞ്ഞ് 5:30 ന് റൈഡ് അവസാന സെക്ഷൻ ആരംഭിച്ചു. അകാലത്തിൽ വിട പറഞ്ഞ സഞ്ചാരി സുഹൃത്ത് നിയാസ് അഷ്‌റഫിന്റെ ഓർമയുടെ മുന്നിൽ ഒരു നിമിഷം വാക്കുകൾ ഇടറി ഗ്രൂപ്പ്. നോട്ട്ബുക്ക്  പ്രോഗ്രാം പ്രഖ്യാപനവും  ഇവിടെ വെച്ച് നടന്നു. രെജിസ്ട്രേഷൻ ഫീസിൽ നിന്ന് മിച്ചം വന്ന 2260 രൂപ റൈഡ് അംഗങ്ങൾ ഒരേ സ്വരത്തിൽ നോട്ട്ബുക്ക് ഫണ്ടിലേക്ക് നല്കാൻ തീരുമാനിച്ചത്. ഒരേ കരഘോഷത്തിലാണ്  അംഗങ്ങൾ അറിയിച്ചത്. അതിന് ശേഷം സഞ്ചാരി സ്റ്റിക്കർ വിതരണവും നടന്നു. 6 മണിക്ക് റൈഡ് അവസാനിപ്പിച്ചു





മീറ്റ് & റൈഡ് പ്രോഗ്രാം നിയന്ത്രണം നസിബ് വട്ടക്കയം , ഗുപ്തൻ രവി, ലിജു , നിയാസ് അഷ്‌റഫ് , ജൂബിന്‍ മാത്യു എന്നീ  സഞ്ചാരി കോട്ടയം യൂണിറ്റ്  അഡ്മിൻസ്  ചേർന്ന് നിർവഹിച്ചു.


കാല്‍വരി മൗണ്ട് റൈഡ് വരവ് ചിലവ് കണക്ക്
പങ്കടുത്ത ആകെ അംഗങ്ങള്‍ 45.


നാടുകാണി എന്‍ട്രി ഫീ  10


കാല്‍വരി മൗണ്ട്  എന്‍ട്രി ഫീ - 20 , ടു വീലര്‍ - 10

Thursday, July 13, 2017

കല്യാണ സുറ (സോറ)

മലബാർ മേഖലകളിൽ പ്രധനമായും കാസർഗോഡ്, കണ്ണൂർ ഗ്രാമങ്ങളിൽ നിലനിലനിന്നിരുന്ന  ആചാരം ( ആഭാസം ) ഇപ്പോൾ കേരളത്തിൽ മൊത്തത്തിൽ കൂട്ടുകാരുടെ ഒരു അവകാശമായിട്ട് ഈ ചടങ്ങു നടന്നു വരുന്നു.

കല്യാണ സുറ എന്നാൽ എന്ത്..?

കല്യാണ ദിവസം വരനെയും വധുവിനെയും പലതരത്തിൽ അസാധരണമായ കാര്യങ്ങൾ ചെയ്ൻ  പ്രേരിപ്പിക്കുക ( കോളേജ് റാഗിംഗ് പോലെ ) വാഹനം തടഞ്ഞു നിർത്തി റോഡിൽ നടത്തുക, സൈക്കിൾ ചവിട്ടിപ്പിക്ക പെട്ടി ഓട്ടോറിക്ഷ പോലെ ഉള്ള വാഹങ്ങളിൽ കയറ്റുക, നടക്കുബോൾ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കിറിയ ചെരുപ്പുകൾ നല്കുക, പഴയ കാര്യങ്ങൾ വട്ട പേരുകൾ തുടങ്ങിയവ വെച്ച് ഫ്ളക്സ് അടിക്കുക, ഇങ്ങനെ എന്തും ഏതും കൂട്ടുകാരുടെ മനസിൽ വിരിയുന്ന എന്തും ചെയ്ൻ അന്ന് വരാനും വധുവും ബാധ്യസ്ഥരാണ്.

സന്തോഷത്തിന്റെ വിവാഹ ദിനങ്ങൾ ചിലപ്പോളെങ്കിലും ഈ കടന്ന് കയറ്റം വഴി കണ്ണീർ വീഴ്ത്താറുണ്ട്. അതിന്ന് ചില ഉദാഹരണങ്ങൾ കുറച്ചു നാൾ മുൻപ് നമ്മൾ വായിച്ചു മറന്നതാണ്. വരന്റെ സുഹൃത്തുകൾ ഒരുക്കിയ തമാശകളിൽ മാനസിക നില പോലും തെറ്റി വിവാഹ ദിനം തന്നെ വിവാഹ മോചനത്തിൽ എത്തിയ സംഭവം നടന്നത് നമ്മുടെ പ്രബുദ്ധ കേരളത്തിൽ തന്നെ.

കൂട്ടുകാരുടെ കടന്നു കയറ്റത്തിൽ എതിർപ്പ് തോന്നിയാൽ പോലും മൗനം പാലിക്കുന്ന ബന്ധുക്കളെയും നാട്ടുകാരും ആണ് പൊതുവോ അമിതമായ ഇത്തരം രീതികൾക്ക് കാരണമാവുന്നത്.

പിന്നെ കൂട്ടുകാരെ ഇത്തരത്തിൽ ചെയ്ൻ ചെയ്യാൻ പ്രരപ്പിക്കുന്നത് വരന്റെ ഇന്നലകളാണ്. കാരണം അവൻ മുൻപ് കൂട്ടുകാരന്റെ വിവാഹ ദിനത്തിൽ കൊടുത്ത പണിയാണ്..പകരം വീട്ടലാണ് പലപ്പോഴും ഉണ്ടാവുക. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയുന്ന രീതി.

വിവാഹ ദിനത്തിൽ ആഘോഷങ്ങൾ ഇസ്ലാം അനുവധിക്കുന്നുണ്ട് എന്നാൽ പോലും അതിന്ന് ചില രീതികളും മതം പഠിപ്പിക്കുന്നു.

എല്ലാ കാര്യങ്ങളിലും മധ്യത നയം ആണല്ലോ ദീൻ അനുവർത്തിക്കുന്നത്.

കുറിപ്പ് : ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഓഡിയോ & ടെക്സ്റ്റ് സന്ദേശം. വണ്ണപുറത്ത് വെച്ചു നടന്നു എന്ന് പറയുന്ന വിവാഹത്തിലെ സംഭവങ്ങൾ. വിവരിച്ചു സംസാരിക്കുന്ന വണ്ണപ്പുറം കാരനോട് സ്നേഹ പൂർവ്വം ഇത്തിരി കാര്യങ്ങൾ

നിങ്ങളുടെ നാട്ടിൽ വന്നു പോക്രിത്തരം കാട്ടിയാൽ അവരെ കൈകാര്യം ചെയ്യുക അതിന്ന് കഴിഞ്ഞില്ലേൽ അത് നിങ്ങളുടെ പിടിപ്പ്കേട്. അല്ലാതെ ഒന്നും ചെയ്യാൻ കഴിയാതെ പോയതിന്റെ ദേഷ്യം ഈ  നാട്ടുകരിലേക്ക് മൊത്തം വെച്ചു കെട്ടരുത്.

ഈരാറ്റുപേട്ടക്ക് മക്കളെ കെട്ടിച്ചു വിടുന്നില്ല എന്നത് നിങ്ങളുടെ ഇഷ്ടം. അതിലും നഷ്ടം അവിടെ തന്നെ ഇത്രക്ക് മിടുകന്മാരായ പയന്മാരെ വേറെ എവിടെ കാണാൻ കഴിയും 

Friday, July 7, 2017

ഫേസ്ബുക്ക് മാനിയ


   മുക്ക് എന്ത് ചെയ്യാനും സംസാരിക്കാനും ഫേസ്ബുക്ക് പോസ്റ്റുകൾ ഉണ്ടാക്കാനും  നല്ല മൂഡ്‌ ഉണ്ടായിരിക്കണം എന്നത് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ്. മാനിയ എന്നത് മൂഡ്‌ ഡിസോര്‍ഡര്‍ (mood disorder) എന്ന ഒരു മാനസിക സ്ഥിതിയുടെ ഭാഗമാണ്.

അതായത് അമിത ആവേശവവും അമിത വിയോജിപ്പും മാനിയ എന്ന മാനിസിക നിലയുടെ ഭാഗം തന്നെ. നമ്മളിൽ തന്നെയോ നമ്മുക് ചുറ്റും ഉള്ളവരില്ലോ നോക്കിയായൽ ഈ മാനിയയുടെ ലാഞ്ചനകൾ കാണാൻ കഴിയും.

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കാര്യത്തിന്ന് പരിഗണന കിട്ടിയില്ല എന്നത് വലിയ വേദനയായി ഉള്ളിൽ സൂക്ഷിക്കുക, പരിഗണക്കായി അമിതമായി ശ്രമിക്കുക, ആരോ മനപ്പൂർവം ഫേസ്ബുക്കിൽ  നമ്മളെ ആക്രമിക്കുന്നു എന്ന ചിന്തയിൽ സംശയത്തിൽ പെരുമാറുക, ഫേസ്ബുക്ക് എന്ന ഈ ലോകത്ത് ഒരു ശീലം പോലെ എത്തി നോക്കുക, ഒറ്റവാക്കിൽ പറഞ്ഞാൽ ഇവിടെ ഫേസ്ബുക് നമ്മളെ നിയന്ത്രിച്ചു തുടങ്ങുന്നു, ഇങ്ങനെ മാറ്റാൻ കഴിയാതെ അമിത ആവേശത്തിൽ നമ്മെ നിയത്രിക്കുന്ന എന്തും  മൂഡ്‌ ഡിസോര്‍ഡര്‍(മാനിയ) എന്ന ഒരു മാനസിക സ്ഥിതിയുടെ ഭാഗമാണ്.


യുവാക്കൾ ഫേസ്ബുക്ക് മാനിയ എന്ന മാനസിക സ്ഥിതിയിൽ നിന്ന് സാധാരണ നിലയിൽ ആണ് ഫേസ്ബുക്ക് എന്ന നവ മാധ്യമത്തെ  ഇപ്പോൾ കാണുന്നത്. അവർക്ക് സമൂഹത്തോട് പറയാൻ ഉള്ളത് പറയാൻ ഒരു വേദി അല്ലെങ്കിൽ അവർ ഒരു സംഭവമാണ് എന്ന് കൂട്ടുകാരെ അറിയിക്കാൻ മാത്രമാണ്. മാറ്റങ്ങൾ പെട്ടന്ന് ഉള്കൊള്ളുന്നവരണല്ലോ എന്നും യൂത്ത്. "ഓർക്കുട്ട്" എന്ന സോഷ്യൽ മീഡിയയിൽ നിന്ന് ഫേസ്ബുക് എന്ന പുതിയ ലോകത്ത് ഒരു മടിയും ഇല്ലാതെ കടന്നു വന്നവരാണവർ.


ഇതിൽ നിന്ന് അല്പം വിഭിന്നമായിട്ടാണ് സീനിയർ സിറ്റിസൻസ് (അത്ര സീനിയർ അല്ല പ്രായം 40 മുതൽ മുകളിലേക്ക്) പെരുമാറുന്നത്. അവർക്ക് ചില വശികളുണ്ട്. താൻ പറയുന്ന കാര്യങ്ങൾ ഈ സമൂഹം ഏറ്റെടുക്കണം ഇല്ലെങ്കിൽ അത് തനിക്ക് എതിരെ ഉള്ള യുദ്ധമായി കാണുന്ന വ്യക്തിതങ്ങളുണ്ട്. തനിക്ക് എതിരെ ഒരു വിഭാഗം പ്രവർത്തിക്കുന്നു. അവർ തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നു. എവിടെ താൻ ഉണ്ട് അവിടെ അവർ തനിക്കെതിരെ ആയുധങ്ങൾ മൂർച്ച കൂട്ടുന്നു. ഇങ്ങനെ ഒരു സ്ഥിരം ശത്രുവിനെ അവർ ( മനസ് ) ഉണ്ടാക്കി എടുക്കുന്നു. എപ്പോഴും ഈ ശത്രുവിന്റെ അക്രമം ഭയക്കുക.

ശരിക്കും ഒന്ന് ചിന്തിച്ചാൽ മനസിലാക്കാൻ കഴിയും ഫേസ്ബുക്ക് വഴി എന്ത് ആക്രമണമാണ് നമ്മുക്കേതിരെ നടത്താൻ കഴിയുക. നമ്മുടെ പാസ്‌വേഡ് കൈക്കലാക്കി പ്രൊഫൈലിൽ കയറി പറ്റി നമ്മുടെ പേരിൽ പോസ്റ്റ് ഇടാം, നമ്മുടെ ചാറ്റ് പോലെ ഉള്ള വിവരങ്ങൾ കാണാം. (ഈ ചാറ്റ് എന്നത് രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ ഒന്നും ഉണ്ടാവില്ലലോ..കുറച്ചു കുട്ടുകാരയുമായ കത്തിയടികൾ) ഇതിന്ന് അപ്പുറം വലിയ ആക്രമണം ഒന്നും നടത്താൻ കഴിയില്ല.

മുകളിൽ പറഞ്ഞ ഏത് സാഹചര്യം ഉണ്ടായാലും അത് മനസ്സിലായാൽ നമ്മുക് പാസ്‌വേഡ് മാറ്റി നമ്മുടെ താവളം ( ഇപ്പോൾ ഫേസ്ബുക്ക് ) സുരക്ഷിതമാക്കാൻ കഴിയും. പിന്നെ എന്തിനാണ് ഈ പേടി.

മാനിയയുടെ ലക്ഷണങ്ങൾ ആയിട്ട് പറയാം.

അമിതമായ ആശയങ്ങളുടെ പ്രവാഹം
അമിത ഫോണ്‍ വിളികള്‍
പ്രക്ടിക്കൽ സാദ്യത ഇല്ലാത്ത ആശയങ്ങൾ
എപ്പോഴും കർമ്മനിരതന്‍. എന്നാല്‍ ഒന്നിനും സമയം ഇല്ല, ഒന്നും പൂർണതയിൽ എത്തിക്കാൻ കഴിയാതെ ഇരിക്കുക
തിരക്ക് കൂട്ടല്‍
ഉറക്കമില്ലായ്മ
എത്ര ഉറക്കമില്ലെങ്കിലും ക്ഷീണവുമില്ല
ചില ശാപ പോസ്റ്റുകൾ:- പലപ്പോഴും ഫേസ്ബുക്ക് വാളുകൾ ഇത്തരം അമിത വികാര പ്രകടനങ്ങൾക്ക് വേദിയാവറുണ്ട്. ഒരാളുടെ തമാശ മറ്റൊരാൾക്ക് മാനഹാനിയായി മാറും എന്നതാണ് ഇവിടെ സംഭവിക്കുന്നത്.

അമിത ആവേശമോ അമിത വെറുപ്പോ അല്ല നമ്മളെ നിയന്ത്രിക്കേണ്ടത്. നമ്മുടെ ശരീരവും മനസ്സും എല്ലാ കാര്യങ്ങൾക്കും മധ്യത നയമാണ് സ്വികരിക്കുക. ഷുഗർ, കൊളസ്‌ട്രോൾ, പ്രഷർ തുടങ്ങി ശരീര പ്രവർതന്നങ്ങളെ ബാധിക്കുന്ന കാര്യങ്ങളും. ചൂട്, തണുപ്പ്, പകൽ, രാത്രി,  മഴ, എല്ലാം ഈ സന്തുലിതമാണ് ഉചിതം കൂടിയാലും കുറഞ്ഞാലും അത് നമ്മളെ ബാധിക്കും.

NB: മുകളിൽ പറഞ്ഞ കാര്യങ്ങൾ ഭൂരിപക്ഷത്തെ മുന്നിൽ കണ്ടാണ് എഴുതിയത്. ജൂനിയറിലും സിനിയറിലും മാനിയ രീതിയിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ ഉണ്ട്.

കടപ്പാട്: മാനിയ എന്താണ് എന്നതും ലക്ഷണങ്ങൾ എങ്ങനെ എന്നും മനസിലാക്കിയത് //ബോബന്‍ ജോസഫ്‌. കെ യുടെ മാനിയ എന്ന ബ്ലോഗ് പോസ്റ്റിൽ നിന്ന് 

Tuesday, July 4, 2017

പകുത്തു നൽകാം പെരുന്നാൾ സന്തോഷം

ഈദ് മീറ്റ് - 2 കരുണ അഭയ കേന്ദ്രത്തിൽ
***********************************

   എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മ സഘടിപ്പിച്ച രണ്ടാമത് ഈദ് മീറ്റും ആറാം വാർഷികവും കരുണ അഭയ കേന്ദ്രത്തിൽ 26.06.2017 ഈദുൽ ഫിത്തർ ദിനത്തിൽ 4:30pm ന്  ആരംഭിച്ചു. എന്റെ ഈരാറ്റുപേട്ട ഗ്രുപ്പിലെ 125-ൽ പരം അംഗങ്ങളും കരുണ അഭയ കേന്ദ്രത്തിലെ 30 താമസക്കാരും പങ്കെടുത്തു.

25.06.2017 തിയതി ഈരാറ്റുപേട്ടയിലെ നല്ലവരായ ആളുകളിൽ നിന്ന് കളക്ട് ചെയ്ത 25 നൈറ്റി, 16 ലുങ്കികൾ എന്നിവ കരുണ അഭയ കേന്ദ്രത്തിലെ അംഗങ്ങൾക്ക് നൽകി. വർണ്ണ കടലാസും തോരണങ്ങളും കൊണ്ടു അഭയ കേന്ദ്രം അലങ്കരിച്ചിരുന്നു. പെരുന്നാൾ സന്തോഷം അവരിലേക്ക് എത്തിക്കാൻ അത് കൂടുതൽ സഹായമായി.

പ്രോഗ്രാം ആരംഭിക്കാൻ കരുതിയ സമയം 3 പി എം ആയിരുന്നു. ശബ്ദം എത്തിക്കാം എന്ന് ഏറ്റ സഹോദരൻ പെട്ടന്ന് പനി കൂടി ആശുപത്രി കിടക്കയിൽ ആയത് കൊണ്ടു. സൗണ്ട് സിസ്റ്റം എത്തിക്കാൻ മറ്റൊരു മാർഗ്ഗം അവസാന നിമിഷം തേടേണ്ടി വന്നു. സംഘാടകർ ഇല്ലാത്ത പരിപടിയിൽ സ്വയം സംഘാടകരായി സക്കീർ കറുകഞ്ചേരി, സമീർ എന്നിവർ സ്വന്തം ഉത്തരവാദിത്വമായി  RHM- ൽ നിന്ന് ജീപ്പ് ഉൾപ്പെടെ മൈക്ക് സിസ്റ്റം എത്തിച്ചു. വിഷമ ഘട്ടത്തിൽ സഹായിക്കാൻ എത്തിയ RHM  സൗണ്ട്സിന്ന് നന്ദി അറിയിക്കുന്നു.

4:30 ന് പ്രോഗ്രാം ആരംഭിച്ചു. ചുരുങ്ങിയ വാക്കുകളിൽ നസിബ് വട്ടക്കയം ആമുഖം പറഞ്ഞു. ശേഷം ഉത്ഘാടനം ഇല്ലാതെ ഈദ് മീറ്റ് ആരംഭിച്ചു. മുനവ്വർ മുന്ന ഗസലുകൾ കൊണ്ടു മധുരിതമാക്കിയ സായാഹ്നത്തിൽ നിയാസ്,നസിബ് വി എം, അൻസാർ, ഫസിൽ  തുടങ്ങിയവർ ഗാനങ്ങളുമായി ഒപ്പം ചേർന്നു.

ആശംസകളുമായി മുൻസിപ്പൽ അംഗങ്ങളായ TM റാഷിദ് (മുൻസിപ്പൽ ചേർമാൻ) , വി എം സിറാജ് ( പ്രതിപക്ഷ നേതാവ് ) , സി പി ബാസിത് തുടങ്ങി ഒട്ടേറെ പേർ ആശംസ നേർന്നു സംസാരിച്ചു.

വ്യത്യസ്ത രുചികളിൽ കുലുക്കി സർബത്ത് ലൈവായി ഒരുക്കിയാ മോനാസ് ജിഞ്ചർ വേറിട്ട അനുഭവമായി. അവിടെ കളക്ഷൻ ബോക്സ് സ്ഥാപിച്‌ അതിൽ വന്ന തുക കരുണക്ക് സംഭാവന ആയി നൽകാനും കഴിഞ്ഞു.

വരവ്
=====
നൈറ്റി - 25
ലുങ്കി - 16
(വസ്ത്രം ഒന്നിന് വില കണക്കാകിയത് 200 രൂപ ആണ് അപ്പോൾ ആകെ 8400 രൂപ )

പ്രവാസി സുഹൃത്തുകൾ 1500+500 = 2000

ചിലവ്
======
ലഡു 150×4 = 600
കേക്ക് 350×2kg = 700
ഗ്ലാസ്                 =50
ഫ്ലക്സ്              = 250

ആകെ - 1600

ബാക്കി - 400

6:30 pm ന് പ്രോഗ്രം അവസാനിച്ചു.
--------------------------------------------------
പലരും കണ്ണു നിറഞ്ഞും ഇനിയും വരാം എന്ന് അവർക്ക് വാക്കു നൽകിയും ആണ് അവിടം വിട്ടത്. ആരാലും കടന്നു വരാൻ ഇല്ലാത്ത പോകാൻ ഒരു സ്ഥലം ഇല്ലാത്ത ഒരു വിഭാഗത്തിന്റെ സ്വാപനങ്ങൾക്ക് ഇത്തിരി വെളിച്ചമാവുകയായിരുന്നു ആ പെരുനാൾ ദിനം.

വാക്കുകളിൽ നന്ദി പറഞ്ഞ് ആലങ്കാരികത വരുത്തുന്നില്ല. ഇനിയും വരുന്ന ഈദ് ദിനങ്ങൾ കുടുതൽ ഉത്തരവാദിത്വമാവുകയാണ് എന്ന് ഓർമപ്പെടുത്തുന്നു.