തിരുവന്തപുരം എയർപോർട്ട് വിസിറ്റേഴ്‌സ് ഗ്യാലറിയിലേക്ക് കൈ വീശി ഹജ്ജ് വേഷത്തിൽ പ്ലെയിനിലേക്ക് നടന്നു നീങ്ങുന്ന വാപ്പച്ചിയുടെ രൂപം വർഷങ്ങൾക്ക് പിന്നിൽ ഇന്നും കണ്ണിൽ തെളിഞ്ഞു നിൽക്കുന്നു. അനേകം ഹാജ്ജിമാരിൽ ഇത്ര സന്തോഷത്തിൽ വിശുദ്ധ കർമ്മത്തിന് പുറപ്പെട്ടത് എന്റെ വാപ്പച്ചി മാത്രമായിരുന്നു. നീണ്ട നാളത്തെ ആഗ്രഹ പൂർത്തീകരണത്തിന്റെ സന്തോഷമായിരിക്കാം ആ കണ്ണുകളിൽ നിറഞ്ഞത്.
റബ്ബിന്റെ വിളിക്കുത്തരമായി വർധിത സന്തോഷത്തിൽ പുണ്യഭൂമിയിൽ എത്തിയ വാപ്പച്ചിയെ റബ്ബും ഇരു കൈ നീട്ടി സ്വികരിച്ചിരിക്കാം. 1997 വിശുദ്ധ ഹജ്ജ് കാർമ്മതിനിടക്ക് മീനയിൽ ഉണ്ടായ തീ പിടുത്തതിൽ വാപ്പച്ചി ഈ ലോകത്ത് നിന്ന് യാത്രയായി...പുണ്യഭുവിലെ കാണാത്ത ഖബറിൽ ഒന്ന് എന്റെ വാപ്പച്ചിയുടെതാവും. ആ ഖബർ വിശാലമാക്കി തിരിക്കുവാൻ റബ്ബിനോട് ഇരന്നു കൊണ്ട്......
നഷ്ടപ്പെട്ടവനെ ആ വലിയ മരത്തിന്റെ ആഴവും പരപ്പും മനസ്സിലാവൂ. ഏഴാം വയസിൽ വാപ്പച്ചി എന്നെ തനിച്ചാക്കി ഈ ലോകത്ത് നിന്ന് യാത്രയായപ്പോൾ അത് വലിയ നഷ്ടമായി തോന്നിയിരുന്നില്ല. അന്ന് അതിനുള്ള തിരിച്ചറിവ് ഇല്ലായിരുന്നു എന്ന് വേണം കരുതാൽ. പിന്നെ ആ നഷ്ടത്തെ പറ്റി ഓർത്തു ഒരുപാട് കരഞ്ഞിട്ടുണ്ട്. പിന്നിട് കണ്ണീരിന്റെ നനവില്ലാതെ ഒരിക്കലും വാപ്പച്ചി എന്നാ നഷ്ടത്തെ ഓർക്കാൻ കഴിഞ്ഞിട്ടില്ല.
പതിവിന് വിപരീതമായി വീട്ടിലേക്ക് ഒഴുകി എത്തിയ ബന്ധുക്കളെ എല്ലാം ഒരുമിച്ച് കണ്ട ഞാൻ എന്നാ കുട്ടിക്ക്. വിരസമായ ആ മധ്യവേനൽ അവധിക്ക് ലഭിച്ച സന്തോഷമായിരുന്നു ആ ദിവസങ്ങൾ. അന്ന് ആളുകളിൽ കണ്ട സഹതാപമാണ് വേദന ഉണ്ടാക്കിയത്.
വെള്ളിയാഴ്ച കട അവധി ആയതിനാൽ വീട്ടിൽ തന്നെ ഉണ്ടാവും വാപ്പച്ചി. ആ ദിവസം രാവിലെ മുതൽ ചെറിയ പണികളിലാവും ചെടികളും മരങ്ങളും വെക്കുക, ചെറിയ റിപ്പായറിങ് പണികൾ സാധരണ പണികാരെ വെച്ച് ചെയ്‌ക്കുന്ന പണികൾ ( ചെറിയ വയറിങ്, പ്ലമ്പിങ്, പെയിന്റിംഗ്) എല്ലാം വപ്പാച്ചിക്ക് വശമായിരുന്നു. അതെക്കെ കഴിഞ്ഞു പള്ളിയിലേക്ക് പോകും. കുട്ടിയായ ഞാൻ വലിയ ആവേശത്തിൽ കൊച്ചു പണികളിൽ ഒപ്പം കൂടുമായിരുന്നു.
മക്കയിൽ നിന്ന് വാപ്പച്ചി രണ്ടു കത്തുകൾ അയച്ചു അതിൽ ഒന്ന് വപ്പാച്ചിയുടെ "അന്തുകുട്ടി"ക്കായിരുന്നു. അന്തുകുട്ടി എന്നാ പേര് വാത്സല്യ പൂർവ്വം വാപ്പച്ചി എന്നെ വിളിച്ചിരുന്ന പേരാണ്. കണ്ണീർ നിറഞ്ഞ ഓർമയായി വപ്പാച്ചിയും ആ വിളിയും എന്നേക്കുമായി മറഞ്ഞു.
ജീവിതത്തിൽ ശകതമായ തീരുമാനങ്ങൾ എടുക്കേണ്ട ഘട്ടങ്ങളിൽ അതിൽ എത്താൻ വാപ്പച്ചി എന്നാ തണൽ മരം ഇല്ലാത്തതിന്റെ വിടവ് വലുതാണ്. ബന്ധു ബലത്തിൽ ഭാഗ്യവാനാണ് ഞാൻ എന്നാലും വപ്പാച്ചിയോളം വരുമോ.................... ഈ ലോകത്തെ എന്തെങ്കിലും ആ തണലിന്ന് പകരമാവുമോ