Popular Posts

Sunday, December 31, 2017

പുതു വർഷം 2018

പുതു വർഷം 2018

നാളെ എന്താണ് മാറ്റങ്ങൾ ഉണ്ടാവുക. നാളെയുടെ പുലരിക്കും ഒരു മാറ്റവും ഉണ്ടാവില്ല. പതിവ് പോലെ സൂര്യൻ കിഴക്ക് ഉദിച്ചു പടിഞ്ഞാർ അസ്തമിക്കും. ചിലപ്പോൾ തണുപ്പോ ചൂടോ ആവും.

പിന്നെ ചിലർ ഇന്ന് രാത്രി വ്യവസായിക ലോകം ഒരുക്കിയ അതികം പഴക്കമില്ലാത്ത പുതിയ ആഘോഷ ലഹരിയിൽ അതിന്റെ ആലസ്യത്തിൽ മയങ്ങുകയാവും.

കേരളത്തിൽ കൊച്ചിയിലാണ് ഇത്തിരി പഴക്കം ചെന്ന ഒരു പുതു വർഷ ആഘോഷം ഉള്ളത്. കൊച്ചിൻ കാർണിവൽ വർഷങ്ങളായി നടന്നു പൊരുന്ന ഈ ആഘോഷം ഡിസംബർ 31 അവസാനത്തിൽ പാപഞ്ഞിയെ കത്തിക്കുന്നതോടെ തുടക്കമാവും. 2018ലെ  ആദ്യ ആഘോഷം.

ഓങ്കി ചുഴലിക്കാറ്റ് കവർന്നെടുത്ത അനേകം ജീവനുകൾക്ക് മുന്നിൽ ആഘോഷങ്ങൾ നാമം മാത്രവും എന്ന്. കാർണിവൽ കമ്മറ്റി അറിയിച്ചു കഴിഞ്ഞു.

കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള ട്യൂറിസ്റ്റ് കേന്ദ്രങ്ങളിലും ബീച്ചുകളിലും പല തരത്തിൽ പെടുന്ന പാർട്ടികൾക്ക് ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. മദ്യവും മയക്കുമരുന്നും ആണല്ലോ ഇന്ന് ആഘോഷങ്ങൾ മനോഹരമാക്കൻ ഉപയോഗിക്കുന്ന പൊടി കൈകൾ. പലർക്കും ഈ ആഘോഷങ്ങൾ ലഹരികളിൽ മുങ്ങാൻ ഒരു കാരണം മാത്രമാണ്. അവർ തേടുന്ന പല കാരണങ്ങളിൽ ഒന്ന് മാത്രമാണ് "പുതു വർഷവും."

സിറ്റികളിൽ മാത്രം കണ്ടു വന്നിരുന്ന ലഹരി ആഘോഷങ്ങൾ അത്യധികം വിപത്തായി ഗ്രാമങ്ങളിൽ പോലും കടന്നു വരുന്ന കാഴ്ചയാണ്. വാർത്തകൾ പറഞ്ഞു തരുന്നത്.

#സ്വായം_മാറുക
#മാറാൻ_പഠിക്കുക
#രക്ഷിക്കാൻ_ശ്രമിക്കുക

നല്ല നാളെയുടെ ആരോഗ്യ ജനതയാവം നമ്മുക്ക്

Sunday, December 3, 2017

സ്കൂൾ ടൂറുകൾ കൊണ്ട് പോകുന്ന അദ്ധ്യാപകരോട് ഇത്തിരി കാര്യം


നമ്മുടെ നാട്ടിലെ പല സ്കോളുകളിൽ നിന്നും കൊച്ചു കുട്ടികളെ (LP, UP) ടൂർ കൊണ്ടു പോവുക ലുലു മാളിൽ അല്ലെങ്കിൽ ഏതെങ്കിലും പാർക്കിൽ

പൊതുവെ പോകുന്ന എറണാകുളം ജില്ലയിൽ എന്താ കാണാൻ ഉള്ളത്..? ഒരുപാട് ഉണ്ട് സലിം അലി പക്ഷി സങ്കേതം ( തട്ടേക്കാട് ) , ഭൂതത്താൻ കേട്ട് ഡാം , പണലി പോര്, കോടനാട് ആന കൊട്ടിൽ, മംഗള വനം , തൃപ്പൂണിത്തുറ ഹിൽ പാലസ് , കുഴിപ്പിള്ളി ബിച്, ചെറായി ബീച്ച്, ഫോർട്ട് കൊച്ചി, മട്ടച്ചേരി, ജൂത തെരുവ് ഇന്നിയും എണ്ണിയാൽ തീരാത്ത പ്രകൃതിയും, മനുഷ്യൻ തീർത്ത ചരിത്ര കാഴ്ചകളും ഏറെ ഉണ്ട് ഈ മണ്ണിൽ. എന്നിട്ടും നമ്മുടെ സ്കൂളിൽ നിന്ന് പോവുക

ഏതാനും വർഷങ്ങൾ മാത്രം പഴക്കമുള്ള എന്നാൽ ഇത് വരെ ഒരുപാട് തവണ എല്ലാ കുട്ടികളും പോയിട്ടുള്ള കച്ചവടം മാത്രം ലക്ഷ്യത്തിൽ പണിത ലുലു മാളിൽ !!! അത് പോലെ ഒന്നും പഠിക്കാൻ ഇല്ലാത്ത അമ്യൂസ്മെന്റ് പാർക്കുകളിൽ

കുട്ടികളെ ചരിത്രങ്ങളിലും പരിസ്ഥിതി ഒരുക്കിയ അത്ഭുതങ്ങളിലും കൊണ്ടു പോകു. അവർ മണ്ണിനെ സ്നേഹിച്ചു മനുഷ്യനായി വളരട്ടെ അവന്റെ മുൻ തലമുറകൾ ചരിത്ര ശേഷിപ്പുകളിൽ നിന്നും. അനുഭവിച്ച ത്യാഗ സ്മരണകളിൽ നിന്നും അവനും സ്വാതന്ത്യത്തിൽ മഹത്വം മനസിലാക്കട്ടെ

അധ്യാപകർ പകർന്നു നൽകിയ കാഴ്ച വിവരണങ്ങൾ ആഴത്തിൽ ഉള്ളിൽ പതിയും. ഒരിക്കലും മറക്കാത്ത നല്ല അനുഭവങ്ങളാവും ഓരോ ഉല്ലാസയാത്രയും നല്കുക. അത്തരത്തിൽ ആവട്ടെ സ്കൂൾ യാത്രകൾ എന്ന് ഓർമ്മ പെടുത്തുന്നു.

Friday, December 1, 2017

കൈപുണ്യം

കൈപുണ്യം കേട്ട് പരിചിതമെങ്കിലും എന്താ ഇതിന്റെ ഒരു ഉത്തരം അല്ലെങ്കിൽ വിവരണം എന്നത് ആരും പറഞ്ഞു തന്നിട്ടില്ല. ഇത് വരെ ബുക്കിൽ വായിച്ചിട്ടുമില്ല. ചിലപ്പോൾ ഈ മാജികിൽ അസൗകര്യങ്ങളിൽ വീർപ്പുമുട്ടി നിൽക്കുന്ന ചില കടകളിൽ പോലും ആളുകൾ തിങ്ങി നിക്കുന്ന കാഴ്ചകൾ കാണുബോൾ അതാണു അതിന്റെ രഹസ്യം. ഈ കൈപുണ്യം എന്ന മാജിക്ക് ആണ് അതെന്ന് തോന്നി പോവും


കൈപുണ്യം കാശ് കൊടുത്താൽ കിട്ടുമോ..? ഇല്ലാ എന്ന് തോന്നുന്നു. എല്ലാ ജോലിയിലും കൈപുണ്യം ഉണ്ട് എന്നാണ് എന്റെ ഒരു തോന്നൽ. മുടി മുറിക്കുന്നതിലും ഇത്തിരി കൈപുണ്യം ഉണ്ട്. അത് കൂടുതൽ അറിയുക താടി മിന്നുകുന്നതിലാണ്. മൂർച്ചയെറിയ ആയുധം മുഖത്ത് തെന്നി നീങ്ങുബോൾ അത് വേദന നിറഞ്ഞ അനുഭവം ആകാതെ. വരച്ചു മിനുക്കിയ മോന്തയം കാണുബോൾ നമ്മുക്ക് തന്നെ തോന്നുന്ന സറ്റിസ്ഫാക്ഷനിൽ കൊണ്ടെത്തിക്കുന്ന ചില മജിക്കുകർ. ചക്ക പഴത്തിലെ ഈച്ച പോലെ നമ്മളെ പിന്നെയും ആ കടകളിൽ എത്തിക്കുന്ന ചിലർ.



ഇതിലും വേദന നിറഞ്ഞ അനുഭവം ആണല്ലോ രക്ത പരിശോധനക്ക് രക്തം ഊറ്റി എടുക്കുക എന്നത്. മുൻപ് പനി പിടിച്ചു ആശുപത്രി കിടക്കയിൽ ആയപ്പോൾ വഴിപാട് കണക്കെ രാവിലെയും വൈകിട്ടും രക്തം ഊറ്റി എടുക്കാൻ വരുന്നവരിൽ ചിലരിൽ ഞാൻ കണ്ടിരുന്നു ആ കൈപുണ്യം. ഇറച്ചിയിലെ രക്ത കുഴലുകൾ തേടി സൂചി ഇറങ്ങുബോൾ ഉറബ് കടിക്കുന്ന വേദന മാത്രം തോന്നിക്കുന്ന ചിലർ. ശെരിക്കും മാലാഖയുടെ ചിറകുകൾ അവർക്ക് ഉള്ളതായി തോന്നും.



പക്ഷെ ഇത്തരക്കാരെ കിട്ടുക വലിയ ബുദ്ധിമുട്ടാണ്. നൂറിൽ ഒന്നോ രണ്ടോ കാണു അത്തരക്കാർ. ഏതായാലും കൈകളിൽ മാന്ത്രിക സ്പർശവുമായി അവർ നമ്മുക്ക് ചുറ്റുമുണ്ട്. അവരെ ചുറ്റിയ ആളുകളുടെ തിരക്കും കാണാം.

ഇരട്ട പേരുകളുടെ നാട്


ഇങ്ങനെ ഒരു വിശേഷണം നൽകാം നമ്മുടെ തെക്കേ കരക്ക്.

ഇവിടെ എല്ലാവർക്കും വീട്ടുകാർ ഇടുന്ന പേരുകൾക്ക് അപ്പുറം ചില പേരുകൾ ഉണ്ടാവും. പലർക്കും പലരുടെയും യഥാർത്ഥ പേര് എന്താ എന്ന് പോലും അറിയില്ല. സ്വാന്തം പേര് ഇതാണ് എന്ന് ലെയ്സൻസിലും പാസ്സ് പോർട്ടിലും നോക്കി മനസിലാക്കി എടുക്കുന്ന ആളുകൾ പോലും ഉണ്ട്.

ഇരട്ട പേരുകൾ എന്ന് പറയുബോൾ കളിയാക്കൽ എന്ന് തോന്നിയാലും പലർക്കും ഇത് ഓമന പേരുകളാണ്. ഈ പേരുകൾ ചാർത്തി നൽകുന്നത് പലപ്പോഴും ഏറ്റവും ഇഷ്ടമുള്ള സുഹൃത്തുക്കളോ അടുത്ത ബന്ധുക്കളോ ആവും.

പൊല്ലാപ്പ് പിടിക്കുന്നത് ഒരാളെ അനേഷിച്ചു വേറെ സ്ഥലത്ത് നിന്ന് ഇവിടെ വരുബോൾ ആണ്. പേരിന്റെ കൗതുകം കണ്ട് ഇത് നല്ല പേരല്ല എന്നു മനസിലാക്കുന്ന ആഗതൻ. വാലോ തലയോ ആയിട്ടുള്ള ഇരട്ട പേര് ഒഴിവാക്കി ആളെ അനേഷിച്ചു നോക്കും. ഒരു രക്ഷയുമില്ലാതെ വരുബോൾ വട്ട പേര് പറഞ്ഞ് അനേഷിച്ചു നോക്കും.

പിന്നെ രസകരമായ ഒരു കാര്യം ഇത്തരം അനേഷണം പലപ്പോഴും ആ ഇരട്ട പേരുകരനിൽ നേരിട്ട് ചോദിച്ചവും. അടികിട്ടിയ പോലെ പലപ്പോഴും ചമ്മി പോകുന്ന നിമിഷങ്ങൾ ഒരിക്കൽ എങ്കിലും അനുഭവിക്കാത്ത ആളുകളും കുറവായിരിക്കും

തേക്കകരയിൽ ഇരട്ട പേരുകൾ വിളിച്ചു എന്ന് പറഞ്‌ ആരും തല്ലു കുടറില്ല. എന്തിന് ആളെ മനസിലാക്കാൻ കല്യാണ കുറികളിലും, മരണ അറിപ്പുകളിൽ പോലും ഇരട്ട പേരുകൾ ഇടം പിടിക്കാറുണ്ട്. ഇരട്ട പേരുകൾ എന്ന് മാറ്റി ഓമന പേരുകൾ എന്ന് വിളിക്കാം ഈ ഇരട്ട പേരുകളെ

ഇരട്ട പേരുകളുടെ അനുഭവങ്ങൾക്ക് ചെവിയോർത്ത്

സമഗ്ര വികസനങ്ങൾ


പറയിപെറ്റ പന്തിരു കുലത്തിലെ നാറാണത്ത് ഭ്രാന്തന്റെ ഒരു കഥ ഉണ്ട്.

ഉഗ്ര രൂപിയായി മുന്നിൽ വന്ന ഭദ്ര കാളിയെ കണ്ടിട്ടും തെല്ല് കുലുക്കമില്ലാതെ നിന്ന നാറാണത്ത് ഭ്രാന്തന്. ഭദ്ര കാളി വരം നൽകി എന്ത് ആഗ്രഹവും സാധിച്ചു താരം എന്ന്. എന്നാൽ തനിക്ക് വരമോന്നും വേണ്ട എന്ന് നാറാണത്ത് ഭ്രാന്തന്. നൽകിയ വരം തിരിച്ചെടുക്കാൻ കഴിയില്ല എന്ന് കാളി. എന്നാൽ ആഗ്രഹമോന്നും ഇല്ലാത്ത നാറാണത്ത് ഭ്രാന്തൻ ഒന്നും വേണ്ട എന്ന നിലപാടിൽ ഉറച്ചു നിന്നു. അവസാനം കളിയുടെ ബുദ്ധിമുട്ട് കണ്ട് കനിവ് തോന്നിയ നാറാണത്ത് ഭ്രാന്തൻ ഇടത്തെ കാലിലെ മന്ത് വലത്തെ കാലിൽ ആക്കി തരാൻ പറഞ്ഞു.

എന്തേലും ചെയ്ത് കൊടുക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കാളി മടങ്ങി.

ഈ കഥയും ഈരാറ്റുപേട്ടയിലെ കുരിക്കൽ നഗർ പുനർ നിർമാണവും ഒരുപോലെ ആണ്. അതേ സ്ഥലത്ത് പുനർനിർമിക്കുന്നത് വഴി. ഇടത്തെ കാലിലെ മന്ത് വലത്തെ കാലിൽ ആവുന്നതെ ഉള്ളു. രാഷ്ട്രീയ പ്രശ്‌ന പരിഹാരമാവുമെങ്കിലും നമ്മുടെ ആഗ്രഹങ്ങളും സങ്കല്പങ്ങളും അതിനുമപ്പുറമാവണം

ഏതെരു നാട് പോലെ ഈരാറ്റുപേട്ടയും വാഹന ബാഹുല്യം വർധിക്കുകയാണ്. അത് വരും നാളുകളിൽ കൂടുതൽ ശക്തമായി തീരും. നമ്മുക്ക് വേണ്ടത് വാഹനങ്ങൾ സുഖമായി സഞ്ചരിക്കാൻ കഴിയുന്ന റോഡുകളാണ്. ആളുകൾ കൂടി നിൽക്കാനും അത് വഴി വാഹന / ജന സഞ്ചാരത്തിന് തടസമായി തീരവുന്ന പ്രസംഗ മണ്ഡപങ്ങളല്ല നമ്മുക്ക് വേണ്ടത്.

എന്നാൽ കുരിക്കൽ നഗർ എന്നത് ഈരാറ്റുപേട്ടയുടെ പ്രതികവുമാണ് അത് എന്നും നിലനിൽകണം എന്നാൽ ജന സഞ്ചാരത്തെ ബാധിക്കുന്ന രീതിയിൽ നിന്ന് ഉചിതമായ സ്ഥലത്തു അത് മാറ്റി സ്ഥാപിക്കാൻ ഭരണകർത്താക്കൾ തയാറാവണം.

വെറുതെ ഇന്നലെ പെയ്ത മഴയിൽ നിലം പൊത്തിയതല്ല ആ പ്രസംഗ മണ്ഡപം. അതിന്റെ കാരണക്കാർ ഇന്നും കാണാമറയത്ത് അല്ലെകിൽ നിയമത്തെ നോക്കു കുത്തിയാക്കി ഒളിച്ചിരിക്കുന്നു. മനോഹരമായ ആ മണ്ഡപം തകർത്തപ്പോൾ ജനങ്ങളുടെ പൈസ അന്നും നഷ്ടം ഇന്ന് വീണ്ടും പുനർ നിർമാണം നടക്കുബോൾ അതിന്റെ ഭാരവും ജനങ്ങളുടെ പിടലിക്ക്.

ആരാണോ അത് തകർത്തത് അവരെ കൊണ്ട് ഉചിതമായ സ്ഥലത്ത് മാറ്റി സ്ഥാപിക്കണം എന്നാണ് എന്റെ എളിയ അഭിപ്രായം

നമ്മുടെ നാടിനാവശ്യം വരുന്ന തലമുറക്ക് വരുന്ന കാലത്തിനും ചേർന്ന വികസനമാണ്. ബാംഗളൂർ നഗരത്തെ കുറിച്ചു പലരും പറയുന്ന ഒരു കാര്യമാണ് ഇന്നി ഒരു 50 വർഷം കൂടി ആ നഗരത്തെ ഒരു മാറ്റവും വരുത്തണ്ട എന്നത് അത്ര ദീർക്ക വീക്ഷണത്തിലാണ് അതിന്റെ ശില്പി അത് രൂപകല്പന ചെയ്തത്. അത്തരം ദീർക്ക വീക്ഷണമുള്ളവരുടെ പ്രവർത്തനങ്ങളെ നാളെയുടെ ചരിത്രമാവു ഇന്നിന്റെ നന്മയും

നല്ല ഉചിതമായ എന്നും നില നിൽക്കുന്ന സമഗ്ര വികസനങ്ങൾ നടത്തൽ കഴിയട്ടെ എന്ന് ആശംസിക്കുന്നു

നന്ദി

നസിബ് വട്ടക്കയം



വിവാഹ സംഗമങ്ങൾ


വിവാഹ സംഗമങ്ങൾ

കുന്നോളം സ്നേഹം ഉള്ളിൽ ഉണ്ടേലും കാണാ അകലങ്ങളിൽ കഴിയുന്നവർ. ചെറിയ കൂടി കാഴ്ചകളും ഫോണ് വിളികളും പിന്നെ വാട്‌സ്ആപ്പ് കുടുബ ഗ്രുപ്പിലെ വിശേഷം പങ്കെവെക്കലുമായി ഇണക്കി നിർത്തുന്ന കണ്ണികൾ.

പാട്ടും ബഹളങ്ങളും തമാശയുമായി ശബ്ദ മുഖരിതമാക്കിയ നിമിഷങ്ങൾ. നാളുകൾക്ക് വേണ്ടിയുള്ള ആവേശവും ഊർജവും മനസിലും ശരീരത്തിലും നിറക്കുകയാണ് ഈ നിമിഷങ്ങൾ. ശനിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച രാത്രി വരെ ഒപ്പമുണ്ടായിരുന്ന സഹോദരിമാർ ( ദൂരെ നാടുകളിൽ വിവാഹിതരായവർ ) യാത്ര പറഞ്ഞു പോകുബോൾ നിറയാത്ത കണ്ണുകളും വിതുബുന്ന മനസും നിറം മങ്ങിയ ചിരിയും ഇന്നി എന്ന് നമ്മൾ ........

ഈ സന്തോഷ നിമിഷങ്ങൾക്ക് മനസ്സ് കൊതിച്ചിട്ടും ശരീരം എത്താൻ കഴിയാതെ മണ്ണലാര്യത്തിലെ ചൂടിൽ യാത്ര വല്കൃത തണുപ്പിൽ നാട്ടിലെ വിശേഷങ്ങൾ പകർത്തിയ ചിത്രങ്ങൾക്കായി മഴയെ കാത്തിരിക്കുന്ന വേഴാബലിനെ പോലെ കാത്തിരിക്കുന്ന സഹോദരങ്ങൾ

റബ്ബിന്റെ സവിദത്തിലേക്ക് യാത്രയായ ഉമ്മുമ്മ, ഉപ്പുപ്പ പിന്നെ രണ്ട് മുത്തുമ്മമാർ ഓർമ്മയുടെ സ്‌മൃതികളിൽ നിറയുന്നു.

നവ സാങ്കേതിക വിദ്യകൾ കുടുംബ ബന്ധങ്ങൾക്ക് വിള്ളൽ വീഴ്ത്തി എന്ന പരിതാപകങ്ങൾക്ക് തികച്ചും അപവാദം എന്ന് ഉറക്കെ എനിക്ക്‌ പറയാൻ കഴിയും. ഞാൻ എന്ന സ്വാതത്തിന് കാരണമായ കുടുബങ്ങളും എന്നിലേക്ക് വന്നു ചേർന്ന കുടുബങ്ങളും

ഇന്നി വരുന്ന കൂടി ചേരലുകളിൽ കൂടുതൽ ഇബം നിറക്കാൻ കുടുബത്തിന് കഴിയട്ടെ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ട്.

ചിത്രത്തിൽ - ഈ കാറ്റഗറിയിൽ ഉള്ള കുറേ ആളുകൾ മിസ്സിങ്ങാ സ്റേജിന്ന് വലിപ്പം പോരാത്തതും നാട്ടിൽ ഇല്ലാത്തവർ ഉള്ളത് കൊണ്ടും പടം പിടിക്കുന്ന യുസുഫ്കാക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകണ്ട എന്ന് കരുതിയും തൽകാലം ഈ കലാപരിപാടി ഇവിടെ അവസാനിപ്പിച്ചു.


😊😊(രണ്ടു ( ഉപ്പുപ്പ & ഉമ്മുമ്മ ) പേരിൽ നിന്ന് ഉണ്ടായ 8 (മക്കൾ) ആളുകൾ അവരിൽ നിന്ന് 42 (പേരക്കുട്ടികൾ) ആളുകൾ. അവരുടെ ഒപ്പം ചേർന്ന പിന്നെയും കുറെ ആളുകൾ ( മരുമക്കൾ ))😊😊

"ഇക്കാ രണ്ടു രൂപ തരവോ"


ഇക്കാ രണ്ടു രൂപ തരവോ തിരക്കുള്ള ബസ് സ്റ്റോപ്പിൽ നിന്ന് പ്രണയത്തെ വർണ്ണിക്കാൻ നടക്കാത്ത ശ്രമം നടത്തി കൊണ്ടിരുന്ന എന്റെ ശ്രമങ്ങളെ കേവലം എന്ന് തോന്നാവുന്ന രണ്ടു രൂപയ്ക്ക് വിലയിട്ടു ആ പേരറിയാത്ത പയ്യൻ.


മുഖത്ത് നിന്ന് ആള് പറയുന്ന പൈസ കളഞ്ഞു പോയി എന്നത് കള്ളമാണ് എന്ന് വായിച്ചെങ്കിലും. ചുമ്മ ഞാൻ ചോദിച്ചു സത്യമാണോ എന്ന്. അതേ എന്ന അവന്റെ കള്ള ചിരി. എവിടെയോ കഴിഞ്ഞു പോയ സ്കൂൾ നാളുകളിലേക്ക് എന്നെയും പിച്ച നടത്തി.


ചെറുപ്പത്തിലെ ഏറ്റവും വലിയ ആഗ്രഹിങ്ങളിൽ ഒന്നായിരുന്നു. മതി വരുവോളം മിട്ടായി വാങ്ങി തിന്നണം എന്നത്. നമ്മൾ വലുതായാലും കയ്യിൽ കാശ് വന്നാലും നമ്മുടെ ഒപ്പം എന്തോ മിട്ടായി വാങ്ങി തിന്നണം എന്ന ആഗ്രഹം മാത്രം വളർന്നില്ല. എവിടെയോ നാട മുറിഞ്ഞ പട്ടം പോലെ ആ ആഗ്രഹം എങ്ങോ മറഞ്ഞു.


ആ ആഗ്രഹങ്ങൾ ആണ് മുന്നിൽ വന്ന് നിന്ന് രണ്ടു രൂപ ചോദിച്ച ബാല്യത്തിൽ ഞാൻ കണ്ടത് . എന്നിൽ ഇന്നലകൾ വർണാഭമാക്കിയ ആഗ്രഹം. നാളെ അവനും മറക്കും ഇന്നത്തെ ആഗ്രഹം. കാലം ഒരുക്കുന്ന വലിയ ആഗ്രഹങ്ങൾക്ക് മുന്നിൽ അവൻ അറിയും ഇന്ന് കണ്ട ആഗ്രഹങ്ങൾ എത്ര ചെറുതായിരുന്നു എന്ന്.

Wednesday, November 8, 2017

#വാഗമണ്‍


ഇടുക്കി ജില്ലയിലെ മനോഹരമായ മേച്ചിൽ പുറങ്ങളിലൊന്ന് സഞ്ചാരികൾക്കായി ഇവിടെ മിഴികൾ തുടക്കുന്നു.

ദിവസങ്ങൾ താമസിച്ചു കാണാൻ കാഴ്ചകൾ ഉള്ളിൽ മറച്ച സുന്ദരിയാണ് വാഗമണ്‍. കോടമഞ്ഞും തണുപ്പും ഏതൊരു സഞ്ചാരിക്കും മറക്കാൻ കഴിയാത്ത ഓർമ്മകളാവും നൽകുക. ഓരോ ഋതുക്കളും ഇവിടെ വ്യത്യസ്ത കഥകൾ പറയുന്നു. മഴ കാലത്ത് പച്ച പുതച്ച മുട്ടകുന്നുകള്‍ വേനൽ കാലത്ത് സ്വാർണ്ണ പുതപ്പ് പുതക്കുന്നു.

പ്രധന കാഴ്ചകൾ
==============
മുട്ടകുന്നുകള്‍ , പൈന്‍ വനം , സൂയ്സൈഡ് പോയിന്‍ട് , തങ്ങളു പാറ , കുരിശു മല, മുരുകൻ മല, വെള്ള ചാട്ടം, ഉളുപുണ്ണി

മുകളിൽ പറഞ്ഞ പ്രകൃതി ഒരുക്കിയ ദൃശ്യയ വിരുന്നുകൾ കണ്ട് കഴിഞ്ഞവർക്കും ഇപ്പോൾ വഗമണിൽ കാഴ്ചകൾ ഏറെ ഉണ്ട്. പതിവിനു വിപരിതമായി ഒന്നു മാറി യാത്ര ചെയ്യ്താല്‍ കാഴ്ചയും പുതിയതാവും വാഗമണ്‍ ടൗണില്‍ നിന്നു വലതു വശതു കാണുന്ന ഏത് റോഡില്‍ കുടി അല്പം സഞ്ചരിച്ചാൽ തേക്കടി തടാകത്തിന്‍െറ ഒരു ചെറിയ രുപം കാണാൻ കഴിയും. മുട്ടകുന്നില്‍ വളരുന്ന തേയില ചെടികളും അതിനു അകബടിയായി ചെറിയ തടാകവും അതില്‍ ഉയര്‍ന്നു നില്‍ക്കുന്ന മരകുറ്റികളും കണ്ടാല്‍ നാം ഇപ്പോള്‍ നില്‍ക്കുന്നത് വാഗമണില്‍ തന്നെ ആണോ എന്നു സംശയികും. ഒരുപാട് സിനിമകൾക്ക് വേദിയായി തീർന്ന ലൊക്കേഷൻ ആണിത്. ഇവിടെ ബോട്ടിങ് , മറ്റ് ചെറിയ സാഹസിക വിനോദങ്ങളും ഉണ്ട്.

ഇത്തരം കുറെ ഏറെ പെയ്ഡ് വിനോദങ്ങൾ വഗമണിൽ ഇപ്പോൾ ഉണ്ട്.

പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരം

മൂന്നാർ - വാഗമൺ (103 km)
തേക്കടി - വാഗമൺ (49 km)

അടുത്ത റെയിൽവേ സ്റ്റേഷൻ കോട്ടയം - വാഗമൺ (48 KM )

അടുത്ത എയർ പോർട്ട് : നെടുമ്പാശ്ശേരി - വാഗമൺ (93 km )

ചില കാര്യങ്ങൾ ശ്രദ്ധിക്കുക

1, പ്രധാന സ്ഥലങ്ങളി എല്ലാം എൻട്രി പാസ്സ് ഉണ്ട്
2, താമസിക്കാൻ ഏത് നിരക്കിലുള്ള റിസോർട്ട് / ഹോംസ്റ്റേ എന്നിവയും ലഭ്യമാണ്
3, പൊതു അവധി ദിവസങ്ങളിൽ മുൻകൂട്ടി ബുക് ചെയുക
4, ഇടിയും മിന്നലും ഉള്ളപ്പോൾ കുന്നുകളിൽ നിന്ന് അകന്ന് നിൽക്കുക,


#District_idukki
#Location_vagamon


#Sanchari_Travel_Forum_Location_of_the_Day

കുറിപ്പും ചിത്രങ്ങളും - നസിബ് വട്ടക്കയം

നാളെ : വരയാട് മൊട്ട - Aju Chirakkal

#ഇല്ലിക്കകല്ല്


കോട്ടയം ജില്ലയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് സഞ്ചാരികളുടെ ഇഷ്ട സ്ഥലമായി തീർന്ന ട്യൂറിസ്റ്റ് കേന്ദ്രമാണ് ഇല്ലിക്കകല്ല്

സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 4000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലയാണ് ഇല്ലിക്കകല്ല്.

ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ കൂനൻ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള 'നരകപാലം' എന്ന ഭാഗമുണ്ട്. (മലയാളം വിക്കിപീഡിയ)

മുൻപ് സ്വാകാര്യ വാഹനങ്ങളിൽ ഇല്ലിക്കകല്ല് മലയുടെ അവസാനം വരെ യാത്ര ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ മലയുടെ മദ്യ ഭാഗത്ത്‌ ഉള്ള പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് പൊതു വാഹനങ്ങളിൽ മുകളിലേക്ക് പോകണം.

എല്ലാ സമയങ്ങളിലും വീശിയടിക്കുന്ന തണുത്ത കാറ്റ്, ചിലപ്പോൾ ഇല്ലിക്കകല്ലിനെ കാഴ്ചയിൽ നിന്ന് മറക്കുന്ന മൂടൽ മഞ്ഞ്. അങ്ങനെ സഞ്ചാരികളുടെ മനം കവരും ഈ കൊടുമുടി.

സന്ദർശനം നടത്താൻ ഏത് സമയവും അനുയോജ്യം എന്നാലും ശക്തമായ മഴയും ഇടിയും ഉണ്ടാവുന്ന സമയങ്ങൾ ഒഴിവാക്കുക. ഉയരം കൂടുതൽ കാരണം മിന്നൽ ഏൽക്കാൻ സാധ്യത കൂടുതലാണ്.

പാസ്സ്

പാർക്കിങ് ഫീ -20 രൂപ
എൻട്രി പാസ്സ് -10 രൂപ
മുകളിലേക്ക് ഉള്ള വാഹന പാസ്സ് -20 രൂപ

വഴി
1, കളത്തുകടവ് - മുന്നിലവ് - ഇല്ലിക്കകല്ല്
2, ഈരാറ്റുപേട്ട - തീക്കോയി - ഇല്ലിക്കകല്ല്
3, ഈരാറ്റുപേട്ട - തലനാട് - ഇല്ലിക്കകല്ല്
4, മേലുകവ് - മേച്ചാൽ - ഇല്ലിക്കകല്ല്

1,4 വഴികൾ തൊടുപുഴ വഴി വരുന്ന സഞ്ചാരികൾകാവും കൂടുതൽ ഉചിതം,

2,3 വഴികൾ പാലാ, കാഞ്ഞിരപ്പള്ളി വഴി വരുന്നവർക്ക്

#District_kottayam
#Location_Illickal_Kallu


#Sanchari_Travel_Forum_Location_of_the_Day

നസിബ് വട്ടക്കയം

ബ്ലൂ വെയ്ല്


ബ്ലൂ വെയ്ല്
=========
ആളെ കൊല്ലുന്ന ഗെയിം കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ ആളെ നന്നാക്കുന്ന ഗെയിം ആക്കി കൂടെ.

50 മിഷന്റെ അവസാനം ആണല്ലോ ആത്മഹത്യ ചെയ്യാൻ പറയുന്നത്. ഈ 50 മിഷൻ ഒന്ന് എഡിറ്റ് ചെയ്ത് നൽകിയാൽ ഈ ഗെയിം കളിക്കുന്നവൻ എപ്പോൾ നന്നായി എന്ന് ചോദിച്ചാൽ മതി.

പുതിയ മിഷനായി പരിഗണിക്കാവുന്നവ

സഹപാഠി / സഹപ്രവർത്തകർ എന്നിവരെ സഹായിക്കുക, അമ്മയെ അടുക്കളയിൽ സഹായിക്കുക, അച്ഛനെ സഹായിക്കുക, ചെടി നടുക, വഴിയിൽ കാണുന്ന ഭീഷകരന്ന് ഭക്ഷണം വാങ്ങി നൽകുക, വീടിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഏറ്റവും മനോഹമായ സ്ഥലം കണ്ടെത്തുക, ചേരിപ്പിടാതെ മുറ്റത്ത് നടക്കുക ( ഇത്തിരി ഭ്രാന്ത് ഐറ്റം പോലെ തോന്നുന്നത് ഇടക്ക് ഇട്ട് കൊടുത്തില്ലേൽ മിഷൻ മുന്നോട്ട് പോകാൻ മടി തോന്നും ) ആള് അത്യാവശ്യം നല്ല കാര്യങ്ങളിൽ രസം പിടിച്ചു എന്ന് തോന്നിയാൽ വിട് ഇല്ലാത്തവർക്ക് വീട് വെച്ചു നല്കുക കിണർ കുത്തി നല്കുക എന്ന ഇത്തിരി വല്യ മിഷൻ നൽകാം ഇത് പോലെ 50 മിഷൻ പൂർത്തിയാക്കിയ ഒരാൾ ഒരിക്കലും പിന്നെ ആത്മഹത്യ മിഷൻ ഒന്നും പരിഗണിക്കില്ല.

നാടിനും വീടിനും ഉപകരമാവുന്ന നല്ല ഒരു മനുഷ്യനാവും അപ്പോൾ അവൻ

ചങ്ങാതിയായി

ജീവിതത്തിൽ എന്നു മുതൽ ആണോ എന്നറിയില്ല ഒപ്പം ഒരാൾ ഉണ്ടായാൽ നന്നാവും എന്ന് ആഗ്രഹിച്ചു തുടങ്ങിയത്. ചുറ്റും ഒരുപാട് ആളുകൾ ഉണ്ടങ്കിലും തനിച്ചാണ് എന്നൊരു തോന്നാൽ...തനിക്ക് മാത്രമായി ചിലത് വേണമെന്ന് മനസും ശരീരവും ആഗ്രഹിച്ചു തുടങ്ങുന്നു എന്നത് ഒരു തിരിചറിവായിരുന്നു.

ആരോടും പറയാത്ത കനാവുകൾ അറിഞ്ഞ പോലെ വീട്ടിൽ എനിക്ക്‌ കൂട്ടുകാരിയെ തേടി തുടങ്ങിയിരുന്നു. ചെറിയ പുഞ്ചിരിയിൽ പൊതിഞ്ഞ നാണത്തിൽ ഞാനത് കേട്ടു കൊണ്ടിരുന്നു. "പെണ്ണു കാണൽ" എന്ന ചടങ്ങിൽ എനിക്കും വേഷങ്ങൾ ഉണ്ടായിരുന്നു.  പക്ഷെ ഒരു നായക വേഷമൊന്നും നമ്മുക്ക് വീട്ടുകാർ തരില്ല. നമ്മളുടെ അഭിപ്രായം ചോദിക്കും എന്നാലും നമ്മുടെ അഭിപ്രായങ്ങൾ ബഹുഭുരിപക്ഷം വരുന്ന വീട്ടുകാർ അവർക്ക് പിടിച്ച പോലെ വളചോടിക്കും ( വാർത്ത ചാനലുകൾ പോലെ )

കുടുബ, ജാതക നൂലാമാലകളുടെ കൂട്ടി കുറക്കലുകൾക്ക് ശേഷമാണ് ഏതൊരാളും പെണ്ണ് കാണാൻ വണ്ടി പിടിക്കുന്നത്. സ്നേഹത്തിന്റെ മനപൊരുത്തം നോക്കാൻ പുറപ്പെടുന്നത് എന്നും പറയാം. അങ്ങനെ ഞാനും പുറപ്പെട്ടു. എന്റെ നാട്ടിൽ കിലോമീറ്ററുകൾ അപ്പുറമുള്ള ഒരു നാട്ടിലേക്ക്

വഴി പറഞ്ഞു കൊണ്ട് അങ്കിളോരാൾ ഫോണിൽ ഉണ്ട്. വീട്ടിലേക്ക് ഉള്ള വഴി കാട്ടിയായി പിന്നെയും ഒരാൾ വന്നു. അങ്ങനെ ഞാനും എന്റെ അകമ്പടികാരായ മതാശ്രീയും നേർപെങ്ങളും മരുമകനും എന്നെ അനുഗമിച്ചു.      ചുറ്റിലും നിന്നുള്ള നോട്ടങ്ങളിൽ നിന്ന് പേടിച്ചു വിറച്ചു വീടിന്റെ കോലായിൽ പാത രക്ഷകൾ അഴിച്ചു ഉള്ളിലേക്ക് കടന്നു. ഹസ്തദാനതിന്റെ നിമിഷണങ്ങളും പരിചയ പെടലുകളും നടന്നു.

സിനിമകളിൽ കണ്ടു പഠിച്ച പെണ്ണു കാണൽ ചടങ്ങു കരുതിയിരുന്ന എന്നിലേക്ക് മാമ്പഴ ചാറുമായി കടന്നു വന്നത് വേറെ ആരോ. ഇന്നിയും പെണ്ണ് എവിടെ..... ഇമ്മിണി കുറുകിയ മാമ്പഴ ചാറു ഈ മസിൽ പിടുത്തതിൽ കുടിച്ചിറക്കുക ഇത്തിരി കട്ടി തന്നെ. മാർക്ക് ഇടുന്ന നിമിഷണങ്ങൾ എന്നത് കൊണ്ട് ആളന്നു കുറിച്ച വാക്കുകൾ പറഞ്ഞു കൂട്ടത്തിൽ ഒപ്പം ചേരാൻ ഒരു ശ്രമം നടത്തി ഞാനും

ഉള്ളിൽ നിന്ന് മതാശ്രീയുടെ വാക്കുകൾ ഉള്ളിലേക്ക് വരാൻ. വേണോ വേണ്ടയോ എന്ന് മടിച്ച എന്നെ പ്രോത്സാഹനം നൽകി വധുവിന്റെ പിതാവും അനിയായികളും. വിറയാർന്ന ചുവടുകളുമായി ആ റൂമിന്റെ ഉള്ളിലേക്ക് ഞാനും ഒരു കൂട്ടം ആളുകൾ ഉള്ളിലുണ്ട്. ഭിത്തിയിൽ ചാരി എന്നിലും നാണത്തോടെ നിൽക്കുന്ന ഒരു മുഖം ഞാൻ കണ്ടു. ടൈൽസ് ഇട്ട നിലത്ത് കാലുകൾ കൊണ്ടു കവിത വരച്ചോ എന്നറിയില്ല. എന്റെ മുഖത്തേക്ക് നോക്കി നോക്കിയില്ല എന്ന് പറഞ്ഞു കൊണ്ടവൾ നിന്നു. ഞങ്ങൾ തനിച്ചു സംസാരിക്കട്ടെ എന്ന് പറഞ്ഞു റൂമിലെ ജനങ്ങൾ വേദിയിൽ നിന്ന് ഒഴിഞ്ഞു.

ഇത്തിരി കോംപ്ളിക്കേഷൻ നിറഞ്ഞ ആ പേര് ഒരിക്കൽ കൂടി ഞാൻ ചോദിച്ചു. ചെറിയ ശബ്ദത്തിൽ എന്നാൽ കേൾക്കാൻ കഴിയുന്ന ഉച്ചത്തിൽ അവൾ പറഞ്ഞു. എന്നാൽ പേരിൽ പാതി മാത്രമേ കിട്ടിയുള്ളൂ. ബാക്കി പിന്നെ പിടിക്കാം എന്ന് കരുതി. പിന്നെയും എന്തക്കെയോ ചോദിച്ചു അവളും എന്തക്കെയോ പറഞ്ഞു. വാക്കുകൾ കൊണ്ട് വരക്കാനും സിനിമ പോലെ അഭിനയിക്കാനും കഴിയാത്ത വല്ലാത്ത ഒരു ജാതി നിമിഷം

മുറിയിൽ നിന്ന് പുറത്തിറങ്ങി പഴയ കൂട്ടത്തിലേക്ക് ഒരാളായി ചേർന്നു. തിൻമേശയിൽ നിറഞ്ഞ വിഭാവങ്ങളിലേക്കായി അടുത്ത ക്ഷണം. ആമാശയ നിറക്കലായി അടുത്ത ഘട്ടം. പൊരിച്ചും കരിച്ചുമായി പലതും മുന്നിലുണ്ട്. ഇതിലൊരു ട്രാപ്പില്ലേ എന്ന് ചുമ്മ എങ്കിലും മനസിൽ നിരിച്ചു. പെണ്ണുകാണൽ കഴിഞ്ഞു മുന്നിൽ നിരക്കുന്ന വിഭാഗത്തിൽ ചെറുക്കാൻ തിരിഞ്ഞെടുക്കുന്നത് നോക്കി പെണ്ണിനെ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നറിയുന്ന രീതി ചില നാട്ടിൽ നിലനിൽകുന്നതായി പിന്നീട് കേട്ടു. മധുര പലഹാരങ്ങൾ എടുത്താൽ പെണ്ണിനെ ഇഷ്ടപ്പെട്ടു എന്നും എരിവ് ഉള്ള സാധങ്ങൾ എടുത്താൽ പെണ്ണിനെ പിടിച്ചില്ല എന്നും അർഥം. ഏതായാലും ഈ നാട്ടിൽ അങ്ങനെ ഉണ്ടായിരുന്നോ

ഇഷ്ടപെട്ടലും ഇല്ലേലും മധുരമേ നമ്മ എടുക്കു. അത് അങ്ങനെ ആണ്. ആദ്യം മധുരം അത് കഴിഞ്ഞു എരിവ് അതാണ് നമ്മ ഒരു ഭൂമി ശാസ്ത്രം. അന്നും പത്തിരി നിറഞ്ഞ ആമാശയത്തിൽ ഇത്തിരി ബാക്കിയുള്ള ഇടത്തിലേക്ക് ഗുൽഫി തള്ളി കയറ്റി നമ്മ. അർത്ഥം എന്തായാലും. അർത്ഥത്തിനും അപ്പുറം പെണ്ണിനെ ഉള്ളിൽ പിടിച്ചു എന്നത് സത്യം



വഴി മദ്യ മതാശ്രീയുടെ പഞ്ച് ഡയലോഗ് പെണ്ണിനെ ഇഷ്ടപ്പെട്ടോ എന്ന്. ഇഷ്ടപ്പെട്ടു എന്ന ചരിത്ര ഡയലോഗിന് ഒപ്പം ഞാൻ കാറിന്റെ സെന്ററിലെ മിറർ മാതാവിനെയും നേർ പെങ്ങളുടെയും മുഖം കാണുന്ന രീതിയിൽ സെറ്റ് ചെയ്തു. അവരുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ വായിച്ചെടുകണം. എന്നാലെ എല്ലാർക്കും പിടിച്ച ഒരു അറേഞ്ച് മറിയെജ് മമാങ്കത്തിന്ന് വേദി ഒരുങ്ങു. അവരുടെ മുഖത്ത് വിരിഞ്ഞ മന്ദഹാസം


എന്റെ ഇഷ്ടങ്ങൾ പോലെ തന്നെ പ്രധനമണല്ലോ നാണത്താൽ കളം വരച്ച പെണ്ണിന്റെ ഇഷ്ടം. പിന്നീട് ഉള്ള ദിവസങ്ങളിൽ വിവാഹം ഉറപ്പിക്കാപൊട്ടു എന്നാലും എന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ പോകുന്ന ആളിൽ നിന്ന് ആ നാവിൽ നിന്ന് ഇഷ്ടമാണ് എന്ന വാക്ക് കേൾക്കാൻ ഞാൻ ആഗ്രഹിച്ചു. അതിന് വേണ്ടി ഫേസ്ബുക്ക് പരതി ആ പ്രൊഫൈൽ തപ്പി രീഖുസ്റ്റു അയച്ചു. ഒറ്റ ഫോട്ടോ പോലും ഇടാത്ത ആ ഫേസ്ബുക്ക് പ്രൊഫൈൽ ഇത്തിരി മതിപ്പ് ഉണ്ടാക്കി. അപ്പോലെഴേക്കും നേരിൽ കണ്ടിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു.


ചാറ്റിൽ ഇഷ്ടമാണ് എന്നതും ഇഷ്ടമായോ എന്നത് ചോദിച്ചു. അവിടെ സമ്മതം ഇവിടെയും സമ്മതം ഏതോ സിനിമയിൽ കേട്ട പ്രണയ ഗാനങ്ങൾ പിന്നിൽ ശബ്ദ മുകരിതമാക്കി

1000 വർണ്ണങ്ങൾ ചാർത്തിയ ശലഭങ്ങൾ വിണ്ണിലേക്ക് പറന്നോ. ദിനങ്ങൾക്ക് അപ്പുറത്തെ നാദ സ്വാരവും അത് പിന്നീട് കെട്ടിമേളമായി മുറുകുന്ന താള പേരുമയും കാതുകളിൽ ശബ്ദ മുഖരിതമാക്കി.

💝പ്രണയം കവിതകളായപ്പോൾ മധുരമൂറും പ്രണയ നാളുകൾ തുടരുന്നു.......💝


Friday, September 15, 2017

ഓണാശംസകൾ

     നന്മയിൽ ഭരിക്കുന്നവർ ഭൂമിയിൽ കൂടുതൽ കാലം നിലനിൽകരുത് എന്ന തിന്മകളുടെ ശക്തിയുടെ വാശിയുടെ ആദ്യ ഇരയാണല്ലോ പാവം മാവേലി.

പുരാണത്തിൽ തുടങ്ങിയ പണി. ഇന്നും നല്ല രീതിയിൽ നാട്‌ ഭരിക്കുന്നവരെ അഭിനവ വാമനന്മാർ ചവിട്ടി താഴ്ത്തി തുടരുന്നു.

ഇന്നിന് വിപരീതമായി വമാന ബ്രോ ഇത്തിരി ഔദാര്യം കാട്ടി മവേലിക്ക് വർഷത്തിൽ ഒരിക്കൽ പരോൾ അനുവദിച്ചു.

പിന്നെ മുതലാളിതം  ഒന്ന് കൂടി ചെയ്തു. എന്നും ഉണ്ടായിരുന്ന നല്ല കാലത്തെ ഒരു ദിവസത്തിൽ ഒതുക്കി. എന്നും  ഉണ്ടായിരുന്ന റേഷൻ വർഷത്തിലൊരിക്കലാക്കി എന്ന് പറയാം.
അത് വലിയ സംഭവമാക്കി. 😊 ആളുകളെ തോന്നിപ്പിച്ചു.

ഇതെക്കെ എന്ത്

നല്ല നാളേക്ക് കേരളത്തിൽ എത്തിയ ചന്ദൻ

        കേരളത്തിലേക്ക് എന്ന് മൊത്തത്തിൽ പറഞ്ഞാലും ചന്ദൻ ഈരാറ്റു
21 വയസിൽ അവൻ ലക്ഷ്യങ്ങൾ പലത് നേടി. സ്വാന്തമായി വാങ്ങിയ മണ്ണിൽ വിട് പണി പുപേട്ടയിലാണ് കഴിഞ്ഞ 5 വർഷമായി. വിശദമായി പറഞ്ഞാൽ ദാദയുടെ നാട്ടിൽ അതായത് കൽക്കത്തയിൽ നിന്ന് ഈരാറ്റുപേട്ടയിൽ എത്തി
രോഗമിക്കുന്നു. ഇന്നിയും അവന്റെ ലക്ഷ്യങ്ങൾ നേടാൻ അവൻ രപകൻ അധ്വാനത്തിലാണ്. മാസം 35,000 - 40,000 രൂപ വരെ അവൻ കേരള മണ്ണിൽ നിന്ന് സംമ്പാദിക്കുന്നു. അത് കൃത്യമായി അവന്റെ ഉറ്റവരുടെ അടുത്ത് എത്തിക്കുന്നു.

അന്ന ദാതാവായ കേരള മണ്ണിനെ പറ്റി ചന്ദന് നൂറു നാവ്. വിശദമായ ഒരു താരതമ്യ പഠനവും നടത്തി ചുരുങ്ങിയ ബസ് യാത്രയിൽ. കൽക്കത്തയിൽ ജിവിതം സുരക്ഷിതമല്ല എന്നും. ഏത് നിമിഷവും ആരും ആക്രമിക്കപെടാം എന്നും, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലയിൽ നില നിൽക്കുന്ന അരക്ഷിതാവസ്ഥയും ചന്ദൻ വിവരിച്ചു.

തൊഴിൽ മാത്രമായി ജീവിതം ഹോമിക്കാനോനും  ചന്ദനെ കിട്ടില്ല. ആവശ്യമായ വിശ്രമവും വിനോദവും അനുഭവിച്ചു തന്നെയാണ് ഈ യുവാവ്. അത്തരത്തിൽ ഒരു യാത്ര തന്നെ ഇതും. ഓണ ആഘോഷങ്ങൾ തേടി കൊച്ചിയിൽ കറങ്ങി മടങ്ങുന്ന വഴിയാണ്. ഞാനുമായി ഈ സംസാരം.

ജിവിത നിലവാരം ഉയർത്തൽ കേരളത്തിൽ എത്തിയ അനേക അന്യസംസ്ഥാന തൊഴിലാളികളുടെ പ്രീതിനിധിയാണ് ചന്ദൻ. ഇപ്പോൾ ഏർപ്പെട്ടിരിക്കുന്ന തൊഴിൽ മര പണിയാണേലും ഈ തൊഴിലിന്ന് വേണ്ടി കേരളത്തിൽ എത്തിയതല്ല മറിച് ഇവിടെ വന്ന് ഈ തൊഴിൽ പഠിച്ചു ഇതിലേക്ക് ഇറങ്ങിയതാണ്. ആറു മാസ പഠനത്തിന് ശേഷം സ്വാന്തമായി കൊണ്ട്രാക്ടറ്റ് വർക്ക് എടുത്തു തുടങ്ങി. എന്ത് പണിയും ചെയ്യും എന്ന് പറഞ്ഞു വരുന്ന പലരും ഇങ്ങനെ ആണ്. എന്തും പഠിക്കാനും ജീവിത നിലവാരം ഉയർത്താനും ശ്രമിക്കുന്ന ഒരു ശരാശരി അന്യ സംസ്ഥാന തൊഴിലാളി തന്നെ ചന്ദനും

ഇവിടെയാണ് മലയാളികൾ മറന്നു തുടങ്ങിയ പാഠം. ജോലികൾ അഭിമാന പ്രശ്നമായി മാറുബോൾ ആ വിടവ് നികത്താൻ ഇന്നിയും ചന്ദന്മാർ കേരളത്തിലേക്ക് എത്തണം.

ഇന്നി കാണുമോ എന്ന് പോലും അറിയാത്ത സുഹൃത്തേ ചന്ദ നിന്റെ നല്ല സ്വാപ്നങ്ങൾ പുവാണിയട്ടെ ആശംസകൾ💐

Wednesday, August 23, 2017

പോലീസ് ചെക്കിങ്

ഒന്നാം ഭാഗം
-------------
കാഞ്ഞിരപ്പള്ളിയിലേക്ക് ഉള്ള യാത്രയിൽ ആണ്  പോലീസ് ഈ വാരത്തിൽ ആദ്യം തടയുന്നത്.  സാധാരണ വാഹനത്തിൽ ഉമ്മയും ഇത്തയും ( സ്ത്രീകളെ )  കണ്ടാൽ പൊക്കോളാൻ പറയുന്നതാണ്. എന്നാൽ അതിൽ നിന്നും വിഭിന്നമായി ലൈസൻസ് കാണിക്കാൻ പറഞ്ഞു.  ലൈസൻസ് ഉണ്ട് എന്ന് പറഞ്ഞു ലൈസൻസ് എടുക്കാൻ തുനിഞ്ഞപ്പോൾ പോയിക്കോ എന്ന് പറഞ്ഞു.

രണ്ടാം ഭാഗം
--------------
ഇക്കയെ വിളിച്ച് കൊണ്ട് എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിലാണ് രണ്ടാമത്തെ വഴി തടയൽ. എവിടെപ്പോയിരുന്നു..? എന്തിനു പോയിരുന്നു..? ലൈസൻസുണ്ടോ..? അഡ്രസ് പറയാനും പറഞ്ഞു അഡ്രസും മൊബൈൽ നമ്പറും എഴുതിയെടുത്തു പൊക്കോളാൻ പറഞ്ഞു

മൂന്നാം ഭാഗം
--------------
വീട്ടിൽനിന്ന് ഈരാറ്റുപേട്ടയിലേക്ക് ഉള്ള യാത്രയിൽ അൽമനാർ സ്കൂളിന്റെ താഴ്ഭാഗത്തു പോലീസ്. അവിടെ എത്തുബോൾ ദൂരെ നിന്നു കണ്ടു തിരിച്ചു പോവുകയ സാധാരണ. ഇത്തവണ തിരിക്കാൻ കഴിയുന്നതിനു അപ്പുറത്തേക്ക് എത്തിയിരുന്നു ബൈക്ക്. "പടച്ചോനേ പെട്ടല്ലോ" എന്നും മനസ്സിൽ വിചാരിച്ചു ബൈക്ക് നിർത്തി എങ്ങോട്ട് പോകുന്നു എന്ന് പോലീസ് കാരൻ വീണ്ടും ഇന്നും  അതേ ചോദ്യം ടൗണിലെക്ക് എന്ന് പറഞ്ഞു ഹെൽമറ്റ് വെച്ച് ബൈക്ക് ഓടിക്കേണ്ടേ എന്ന ഉപദേശവും 100 രൂപ അടച്ചിട്ട് പൊക്കൊള്ളാൻ പോലീസുകാരൻ. അഡ്രസ്സ്  എഴുതിക്കൊണ്ടിരുന്ന എഎസ്ഐയോട്  മഴ വരുന്നു സാറേ വേഗം ആവട്ടെ  എന്ന് ബൈക്ക് തടഞ്ഞു നിർത്തിയ പോലീസ്.  കൈയോടെ രൂപ കൊടുത്തു അതിൽ ഒപ്പിട്ടു കൊടുത്തു. പൊടിഞ്ഞു തുടങ്ങിയ ചാറ്റൽ മഴയും നനഞ്ഞ് ലക്ഷ്യത്തിലേക്ക്.

മൂന്നു തവണത്തെ പോലീസ് പരിശോധനകൾ ആദ്യത്തെതിൽ നിന്ന് മൂന്നാമത്   എത്തിയപ്പോൾ. പോലീസിന്റെ അടുത്ത് പോയി നിൽകുബോൾ ഉള്ള ഡപ്പി ഡപ്പി കുറവുണ്ട്. ഈ ഡപ്പി ഡപ്പി കുറക്കാൻ ഇന്നിയും ശ്രമിക്കണ്ട എന്ന് 😊

നമ്മൾ അറിയാതെ നമ്മൾ പരസ്യം പറയുന്നു





കാശ് മുടക്കില്ലാതെ കോർപറേറ്റുകൾ നമ്മളെ കൊണ്ട് അവരുടെ പരസ്യം പറയിപ്പിക്കുന്നതാണ് ഇപ്പോഴുള്ള രീതി. കഴിഞ്ഞ ദിവസങ്ങളിൽ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഒരു വാർത്തയാണല്ലോ  കൊച്ചിയിൽ നടന്ന ഒരു മൊബൈൽ ഷോപ്പിന്റെ ഉദ്ഘാടനവും  അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളും.

ഉദ്ഘാടനം ചെയ്യാനെത്തിയ വ്യക്തിയുടെ യോഗ്യതയും തൊഴിലും  പരസ്യമായി ചർച്ച ചെയ്യപ്പെട്ടപ്പോൾ ആരുമറിയാതെ ആ സ്ഥാപനത്തിന് ലഭിച്ച പബ്ലിസിറ്റി മുന്നിൽകണ്ട് തന്നെയാവും കോടികൾ ചിലവിട്ട് ഇത്തരത്തിൽ ഒരു സെലിബ്രിറ്റിയെ കേരളത്തിലേക്ക് എത്തിക്കാൻ ആ സ്ഥാപനത്തിന്റെ അണിയറപ്രവർത്തകർ തയ്യാറായത്

ഇതുപോലെതന്നെ നാട്ടികളിലേക്ക് കടന്നു വരുന്ന സ്ഥാപനങ്ങളെ  വലിയ മാർക്കറ്റ് വാല്യൂയും പബ്ലിസിറ്റിയും നൽകി കൊണ്ടാണ് ആളുകൾ സ്വീകരിക്കുന്നത്  അത് ഉത്ഘാടനം ചെയ്യാൻ എത്തുന്ന സെലിബ്രിറ്റിയോട് ഉള്ള ആരാധനയിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് വാളുകളിലും ഗ്രൂപ്പുകളിലും തകർത്തു മുന്നേറുന്ന പബ്ലിസിറ്റി കൊലഹങ്ങളിൽ നിറം മങ്ങുക. നാട്ടിലെ സാധാരണക്കാരുടെ സ്ഥാപനങ്ങളും അതിന്റെ ഉദ്ഘാടനങ്ങളും ആണ് കോർപറേറ്റുകളോട് മത്സരിക്കാൻ കഴിയാതെ  കിതക്കുന്ന ഒരവസ്ഥയാണ് സാധാരണക്കാരയാ കച്ചവടക്കാർക്ക് ഇപ്പോൾ ഉള്ളത്.

നമ്മൾ പോലും അറിയാതെ നമ്മൾ പല പുതിയ ശീലങ്ങളും പഠിക്കുകയാണ് പഠിപ്പിക്കുകയാണ്. കൈയിൽ കാശ് കൊണ്ടു നടന്ന നമ്മൾ 100 രൂപക്ക് വേണ്ടി പോലും  ATM തിരയുകയാണ് ഇപ്പോൾ. വില പേശിയും  തൊട്ടും അറിഞ്ഞും സാധനങ്ങൾ വാങ്ങിയിരുന്ന നമ്മൾ ഫോട്ടോ മാത്രം കണ്ട് സാധങ്ങൾ വാങ്ങി തുടങ്ങി( ഓണലൈൻ മാർക്കറ്റ്) എങ്കിൽ നമ്മൾ പോലും അറിയാതെ നമ്മൾ ഒരുപാട്‌ പുതിയ ശീലങ്ങളിലാണ്.

ഇതിലേക്കുള്ള പുതിയ ഒരു തുടക്കമാണ് നാട്ടിൽ അറിയപ്പെട്ട ( സെലിബ്രിറ്റി ) ആളുകൾ  വന്ന് ഉത്കടനം നടത്തുക. മുൻപ് കേരളത്തിലെ സിനിമ താരങ്ങൾ ആയിരുന്നു എങ്കിൽ ഇന്ന് അതും വളർന്നു. ജോലി തേടി ഭായിമാർ എത്തിയത് പോലെ ഉത്കടനം ചെയ്യാനും ഇപ്പോൾ അന്യസംസ്ഥാന താരങ്ങൾ ആണ് മുന്നിൽ

താരങ്ങൾക്ക് ഉള്ള ചിലവ് മാത്രം സ്ഥാപന ഉടമകൾ വഹിച്ചാൽ മതി ബാക്കി. പബ്ലിസിറ്റി നാട്ടുകാർ ചെയ്യും.

ഈരാറ്റുപേട്ടയിൽ ഉള്ള അനേകം സ്ഥാപനങ്ങൾക്ക് ഉത്കടന വേളയിൽ ലഭിക്കാത്ത ഭാഗ്യമാണ് പുതുതായി തുടങ്ങാൻ പോകുന്ന സ്ഥാപതിന് ലഭിച്ചത്. സ്വാന്തം സ്ഥാപനം പോലെ പലരും വാട്സപ്പ് ഗ്രുപ്പികളിൽ പോസ്റ്റർ ഒട്ടിക്കുന്നത് കണ്ടപ്പോൾ തോന്നിയ കാര്യങ്ങൾ കുറിച്ചു.

ചിന്തിക്കുക യുക്തിയും ബുദ്ധിയും നമ്മുടെ കൈയിലാണ്. ആർക്കും അറിയറവ് വെക്കാതെ നമ്മുക് അത് കത്ത് വെക്കാം

Monday, August 7, 2017

പെയിന്റിങ്


          പെയിന്റിങ് എന്ന് പറയുബോൾ വീടിന് പെയിന്റ് അടിക്കുന്നതാ എനിക്കും ഓർമ്മ വരിക. അങ്ങനെ ഉള്ള എനിക്ക്‌ ഇക്കാ കോതമംഗലതെ കച്ചവടം പൂട്ടി കെട്ടി വന്നപ്പോൾ Acrylic paint കൊണ്ട് വന്നു തന്നു.

അങ്ങനെ കയ്യിൽ വന്നു കേറിയ പെയിന്റ് ചുമ്മ ഇരുന്നു ഉണങ്ങി പോകണ്ട എന്നു വെച്ചു. റിയാന്റെ വാട്ടർ കളറിന്റെ ബ്രഷും വായ്‌പ്പാ വാങ്ങി. ഗൂഗിൾ നോക്കി Acrylic paint എന്താ അതിന്റെ രീതിയും . വരക്കാൻ പറ്റിയ ചെറിയ പടവും തപ്പി എടുത്തു.

അപ്പോൾ പുതിയ പ്രശ്നം ക്യാൻവാസ്. ക്യാൻവാസ് പേപ്പർ മർട്ടിൽ കിട്ടും അത് അറിയാം എന്നാലും വരക്കാൻ അറിയാത്ത നമ്മൾ ക്യാൻവാസ് വാങ്ങി  എന്ത് കാട്ടാൻ. വീട്ടിൽ നിന്ന് കറങ്ങിയ നമ്മുടെ മുന്നിൽ   ടൈൽസ് പണി കഴിഞ്ഞു ബാക്കി ഇരുന്ന ടൈൽസ് പെട്ടു. അങ്ങനെ ടൈൽസിന് ക്യാൻവാസ് ആയി സെലക്ഷൻ കിട്ടി.

അങ്ങനെ എല്ലാരുമായി ക്യാൻവാസ് ( ടൈൽസ് ) , പെയിന്റ് , ബ്രഷ് ( വായ്‌പ്പാ ) ഫോണിൽ ഒരു പടവും നോക്കി എങ്ങനെ വരക്കാൻ കഴിയും എന്നും ആലോചിച്ചു കുത്തിയിരുന്നു വരക്കാൻ തുടങ്ങി. പെയിന്റ് ചെയ്ത് ഒരു പരുവമാക്കി. ഡാവിഞ്ചി , പിക്കാസോ തുടങ്ങിയ വരകർ വർഷങ്ങലെടുത്ത ചിത്രങ്ങൾ വരക്കുക എന്ന ചിന്തയിൽ ഞാനും 3 ദിവസം ഒരു പാടവും കൊണ്ടിരുന്നു. ( മടിയനായ നമ്മൾ 5 മിനിറ്റ് വരക്കു. എന്നാലെ 3 ദിവസം വരച്ച കഥ തള്ളാൻ പറ്റു 😊😊 )

വരച്ചു കഴിഞ്ഞു എന്നും പറഞ്ഞു ബഹളം വെച്ച് നടന്നു. വിട്ടിൽ ഒന്നു പോയിക്കെ എന്ന ഭാവം. എവിടെ തൂക്കി ഇടാൻ എന്നും പറഞ്ഞിട്ടും ആർക്കും വലിയ മൈന്റ് ഇല്ലാ..ആർക്കും വേണ്ടേൽ നമ്മുടെ മുറിയിൽ ഇരിക്കും അല്ല പിന്നെ

3 കോണ്ക്രീറ്റ് ആണിയിൽ പടം ഭിത്തിയിൽ കേറി. കട്ടിലിൽ കിടന് നിർവൃതി പൂണ്ടു കിടക്കാം ആർക്കും ശല്യവുമില്ല. 😊
പിന്നെയും പെയിന്റ് ചെയ്‌തു..Acrylic paint തിരൻ വേണ്ടി. ക്യാൻവാസ് പലതും വന്നു ജി ഐ തകിഡ്‌, പഴയ മോണിറ്റർ, ഭരണി , ചട്ടി ഇന്നിയും പെയിന്റ് ബാക്കി

സമയം ഇല്ലാത്തത് കൊണ്ട് പെയിന്റ് ഉണങ്ങി തുടങ്ങി. ( 😊 ചുമ്മാ മടി എന്ന് പറയണം അല്ലാതെ സമയം എവിടെ പോകാൻ )


വരക്കാൻ ഉള്ള ശ്രമത്തിൽ ഉണ്ടായ കോലങ്ങൾ താഴെ 😢



Thursday, August 3, 2017

കൂകി പായും തീവണ്ടിയിൽ നിലബുർ യാത്ര



കൂകി പായും തീവണ്ടിയിൽ നിലബുർ യാത്ര
-----------------------------------------------------------------
തുള്ളി വിടാതെ പെയ്യുന്ന മഴ കാരണം ഒന്ന് മാറ്റി വെച്ചതാണ് ഈ യാത്ര രണ്ടാമത് തീരുമാനിച്ച ഡേറ്റിൽ വീണ്ടും മഴ ഇന്നിയും മാറ്റി വെക്കാൻ മനസ് അനുവദിച്ചില്ല. മഴയും മിനച്ചിലർ നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന വെള്ള പൊക്കവും കണ്ടാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നത്. വിട്ടിൽ നിന്ന് പതിവ് ഡയലോഗ് " നിൻകൊന്നും ഒരു പണിയും ഇല്ലേ മഴയും നനഞ്ഞു എങ്ങോട്ടാ" നിലബുർ വരെ

ഞങ്ങൾ യാത്ര തുടങ്ങുന്നത് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട എന്ന നാട്ടിൽ നിന്നാണ്. kottayam ജില്ലാ ടൗണിൽ എത്തണം ട്രെയിൻ കിട്ടാൻ. വെളുപ്പിന്ന് 1.30 ന് ഉള്ള ഒരു നിലബുർ ട്രെയിൻ ആണ് യാത്ര വാഹനം. ഞങ്ങളുടെ ടിമിൽ രണ്ടു പേർ ഇത് വരെ ട്രെയിനിൽ കയറിയിട്ടില്ല അത് കൊണ്ടാണ് യാത്ര ട്രെയിനിൽ ആക്കിയത്. ലാസ്റ്റ് ബസിൽ കയറി കോട്ടയം പിടിക്കാൻ ഉള്ള യാത്രയിലാണ് ഞങ്ങൾ. ബസിന് പുറത്ത് മഴ തകർത്തു പെയ്യുന്നു. 9 മണിക്ക് റയിൽവേ സ്റ്റേഷനിൽ എത്തി നിലബുർക്കുള്ള 5 ടിക്കറ്റും എടുത്തു ഫ്ലാറ്ഫോമിലേക്ക്.

ഞങ്ങൾക്ക് പോകാൻ ഉള്ള ട്രെയിൻ അമൃതാ-രാജറാണി എക്സ്പ്രെസ് 1:30 ന് ആണ് തിരുവനന്തപുരത്ത് നിന്ന് കോട്ടയം എത്തുക. ജനറൽ ടിക്കറ്റ് ആണ് എടുത്തിരിക്കുന്നത്. കൂട്ടുകാർ ഒപ്പം ഉള്ളത് കൊണ്ട് നേരം പെട്ടന്ന് പോയി കൊണ്ടിരുന്നു. എന്നെ സംബന്ധിച്ചു ട്രെയിൻ യാത്ര ആദ്യമല്ലാ എന്നാലും ട്രെയിൻ യാത്ര എന്നും ഇടുക്കിയോട് അടുത് കിടക്കുന്ന ഞങ്ങളെ പോലെ ഉള്ളവർക്ക് പുതുമ തന്നെ. കൂടുതലും ഞങ്ങളുടെ നാടുകളിൽ ബസ് സർവീസാണ് ആശ്രയിക്കുക കാരണം ട്രെയിൻ പാതകൾ ഇല്ലാത്ത ഒരു ജില്ലാ അല്ലെ ഇടുക്കി.

നീണ്ടാ ഹോണും മുഴക്കി ചില ട്രെയിനുകൾ കടന്നു പോകുന്നുണ്ട്. അധികം കഴിയാതെ ആ നീളം കൂടിയ ഞങ്ങൾക്ക് പോകാൻ ഉള്ള തീവണ്ടി കടന്നു വന്നു സോറി ഇപ്പോൾ തീ ഇല്ലാലോ ഇലക്ട്രിക്ക് അല്ലെ ഇന്ധനം. മുട്ടൻ തിരക്കാണ് ജനറൽ കമ്പർട്ട്മെന്റിൽ ഉള്ളിൽ വലിഞ്ഞു കയറി ടോയ്‌ലറ്റിന്റെ ഏരിയ വിട്ട് അധികം ഉള്ളിലേക്ക് കടക്കാൻ കഴിയുന്നില്ല. ആദ്യമായി ട്രെയിനിൽ കയറിയ ഷാഫിയും ഫൈസിയും അവിടെ തന്നെ നിൽക്കുന്നു. പന്തം കണ്ട പെരുച്ചാഴിയെ പോലെ. ഞങ്ങൾ കുറേക്കൂടി ഉള്ളിൽ എത്തി ഇരിക്കാൻ പോയിട്ട് നിൽക്കാൻ ഉള്ള സ്ഥലമില്ല ആ ട്രെയിനിൽ. ഒരു തരത്തിൽ ബാഗ് വെക്കുന്ന ബെർത്തിൽ കയറി പറ്റി. ഇത്തിരി സ്ഥലം കിട്ടി ഒരാൾ ഇരുന്നാൽ അവിടെ എങ്ങനെ മൂന്ന് പേര് കേറും എന്നത് മുൻ യാത്രകളിൽ നിന്ന് എനിക്ക് വശമായിരുന്നു. ഞങ്ങൾ മുൻ പരിചയക്കാർ അങ്ങനെ ആ ബാഗ് ബെർത്തിൽ കേറി പറ്റി അവിടെ ഇരിക്കുബോൾ തല നേരെ വെക്കാൻ കഴിയില്ല.. ട്രെയിന്റെ റൂഫിൽ തലയിടിക്കും. ഒരുമാതിരി മോട്ടർ പോലെ ശബ്ദത്തിൽ കറങ്ങുന്ന ഫാൻ തലയുടെ അടുത്ത്.

തല നേരെ വെച്ചില്ലേലും ഇരിക്കാൻ കഴിഞ്ഞല്ലോ. നമ്മുടെ കാൽ തൂങ്ങി കിടക്കുന്ന അവിടെ മുതൽ താഴെ നിൽക്കുന്നവരുടെ തല തുടങ്ങും. ശരിക്കും ഇത്തരം ജനറൽ കമ്പർട്ട്മെന്റിലാണ് ഇന്ത്യായുടെ ഐക്യം നിലനിൽക്കുന്നത്. അവിടെ ജാതി മത വർണ്ണ ഭാഷ വ്യത്യാസങ്ങൾ ഒന്നും ആരെയും അകറ്റി നിർത്തില്ല അവിടെ ഒരു വികാരം മാത്രം. ലക്ഷ്യം എത്തുക. തൻെറ ലക്ഷ്യം അനയുക എന്നത് മാത്രമാണ് എല്ലാരുടെയും മനസിൽ. മറക്കണ്ട രണ്ടുപേർ അവരുടെ കന്നി ട്രെയിൻ യാത്ര ആ മൂത്രമണത്തിൽ മുങ്ങി നിൽക്കുന്ന ടോയില്ലറ്റ്‌ പരിസരത്ത് നിന്ന് തുടരുകയാണ്. മുകളിൽ നിന്ന് ഉള്ളിലേക്ക് വരാൻ കൈ കാട്ടിയപ്പോൾ എങ്ങനെ കടന്നു വരും എന്ന മറു ചോദ്യം. ആളുകളുടെ ഇടയിലൂടെ മുങ്ങാം കുഴിയിട്ട് ഇവിടെ വന്ന് പൊങ്ങാൻ പറഞ്ഞിട്ട് വേണ്ട എന്ന്.. നിൽക്കട്ടെ നിന്ന് മടുക്കുബോൾ താന്നെ വരും. അങ്ങനെ ആണല്ലോ ഞങ്ങൾ ഇവിടെ എത്താൻ പഠിച്ചത്

സമയം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു. നല്ല കൂർക്കം വലിച്ചുറങ്ങാൻ ഉള്ള നേരത്ത് ഉറക്കം തൂങ്ങിയിരിക്കുന്നു. ഓരോ സ്റ്റേഷനിലും ട്രയിൻ നിർത്തുബോൾ ഇറങ്ങുന്നതിലും കൂടുതൽ ആളുകൾ ഉള്ളിൽ കയറും. തിരക്ക് കുടുന്നതല്ലാതെ കുറയുന്നില്ല. കണ്ണുകൾ അടച്ചു വെറുതെ ഉറങ്ങാൻ ശ്രമം നടത്തി നോക്കി. അതും വിജയിക്കുന്നില്ല.

അങ്ങനെ തൂങ്ങി കിടന്നു ഷൊർണ്ണൂർ വരെ എത്തി. ഇവിടെ നിന്ന് ട്രയിൻ രണ്ടായി പിരിയും. അമൃതാ പാലക്കാട്‌ വഴിക്കും - രാജറാണി നിലബുർ വഴിക്കും. പെണ്ണുങ്ങൾ തമ്മിൽ ചേരാത്ത രീതി ആണല്ലോ അതാവും അടിച്ചു പിരിഞ്ഞത്. ഷൊർണ്ണൂർ മുതൽ നിലബുർ വരെ ഇലക്ട്രിക്ക് ലൈനുകൾ ഇല്ലാ അതിനാൽ ഡീസൽ എഞ്ചിൻ ആണ് നമ്മളെ വലിച്ചു കൊണ്ടു പോകുക. ട്രയിൻ എഞ്ചിൻ മാറ്റി പിടിപ്പിക്കുന്നത് കാണാൻ ഒരു രസമുള്ള ഏർപ്പാട് തന്നെ അതിനും ആ വെളുപ്പന്കാലത്ത് അവസരം ലഭിച്ചു. ബോഗിയിൽ എഞ്ചിൻ കൊണ്ടു വന്ന് ലോക്ക് ചെയ്യുന്നതും ബ്രയ്ക്ക് ഉറപ്പിക്കുന്നതും ലോക്കോ പൈലറ്റും ഒരു സഹായിയും ചേർന്നാണ്.

ചിന്നം വിളിച് നമ്മുടെ ഡീസൽ എഞ്ചിൽ ചലിച്ചു തുടങ്ങി നിലബുർ ലക്ഷ്യത്തിലേക്ക്. പുറത്തു വെട്ടം വെച്ചു തുടങ്ങിയിരിക്കുന്നു കാഴ്ചകൾ അവ്യക്തമായി കാണാൻ കഴിഞ്ഞു. തിരക്ക് കുറവുണ്ട് എന്നാലും ഇരിക്കാൻ സ്ഥലം ഒന്നും കിട്ടിയില്ല. പുറത്തു നിന്ന് വീശുന്ന തണുത്ത കാറ്റേഏറ്റു നിൽക്കാൻ ഒരു സുഖമുണ്ട്. നിലബുരിനോട് അടുക്കുന്നത് അനുസരിച്ചു കാഴ്ചകൾ മനോഹരമാവുകയാണ്. കുത്തനെ ഉള്ള വരകൾ തീർത്ത കൗങ്ങു തോട്ടവും പച്ച പട്ടു വിരിച്ച നെൽ പാടങ്ങളും മലകളും ആരെയും ഗ്രാമ ഗൃഹാതുര സ്മരണകളിലേക്ക് കൂട്ടി കൊണ്ടു പോകും തീർച്ച. ഇതിനിടക്ക് ഇരിക്കാൻ ഇരിപ്പിടം കിട്ടിയിരുന്നു

6:30 കഴിഞ്ഞപ്പോൾ നിലബുർ റയിൽവേസ്റ്റേഷൻ എത്തി ഈ സ്റ്റേഷന് ചില പ്രത്യേകതയുണ്ട് റയിൽ പാത ഇവിടെ അവസാനിക്കുന്നു ഇന്നി മുന്നോട്ട് പോകുന്നില്ല. അത് കൊണ്ടു തന്നെ ട്രെയിൻ തിരിച്ചു കൊണ്ടാണ് ഇന്നി മടക്കം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ കിടക്കുന്ന ഞങ്ങൾ നിലബുർ കാണാൻ ഇറങ്ങിയ കാരണം എന്താണ് എന്ന് പറയാം. ഇവിടെ ഉള്ള അറബിക്ക് കോളേജ് അധ്യാപകൻ ആണ് ഞങ്ങളുടെ സുഹൃത്ത് തൽഹാ. അവൻ പലപ്പോഴായി പറഞ്ഞ നിലബുർ കഥകളാണ് ഇത്രയും ദൂരത്തേക്ക് ഞങ്ങളെ എത്തിച്ചത്. അറിബിക്ക് കോളേജിൽ ആണ് താമസം. റയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോ വിളിച്ചു നേരെ അറബിക്ക് കോളേജിലേക്ക്.

ഓട്ടോ ഇറങ്ങിയത് ഫുട്ട് ബോൾ ആരാവങ്ങളിലേക്കാണ് ഞയറാഴ്ച പ്രേമണിച്ചു കിട്ടിയ അവധി ഹോസ്റ്റലിലെ കുട്ടികൾ ചെളിയിൽ ഉരുണ്ടു ഫുട്ബോൾ കളിച്ചു ആഘോഷിക്കുന്നു. ചെറിയ വിശ്രമവും പരിചയപെടലും കഴിഞ്ഞു അവിടെ നീന്നിറങ്ങി. അവിടെ നിന്ന് ഒരു രേന്റ് എ കാർ വാടകക്ക് എടുത്തു കറങ്ങാൻ ആയിരുന്നു പ്ലാൻ. കരുതിയ വാഹനം കിട്ടിയില്ല അത് കൊണ്ടു വേറെ മാർഗങ്ങൾ ഇല്ലാത്തത് കൊണ്ടു ബസ് ആശ്രയിക്കാം എന്ന് കരുതി ടൗണിൽ എത്തിയിട്ട് ഓട്ടോ വിളിക്കാം. ആദ്യ കാഴ്ച സ്ഥലം തേക്ക് മ്യൂസിയം അത് ടൗണിൽ തന്നെയാണ്.

തേക്ക് മ്യൂസിയം (Teak Museum)

കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ മഹത്തായ ഉദ്ധ്യമത്തിന്ന് പിന്നിൻ. ലോകത്തിലെ ആദ്യ തേക്ക് മ്യൂസിയം. ഇൻഡ്യയിൽ ഏക തേക്ക് മ്യൂസിയം. നിലബുർ ടൗണിൽ നിന്ന് വെറും നാലു കിലോമീറ്റർ മാത്രം മാറി സ്ഥിതി ചെയുന്നു ഈ അത്ഭുതങ്ങളുടെ കലവറ. Bio Resources Park തേക്ക് മ്യൂസിയ (Teak Museum)ത്തിന്റെ ഒപ്പം ഉണ്ട്.

സത്യത്തിൽ തേക്ക് ഒരു പ്രസ്ഥാനം തന്നെ എന്ന് അറിയുന്നത് തേക്ക് മ്യൂസിയം (Teak Museum) കണ്ടിറങ്ങുബോളാണ്. പ്രവശന കവാടത്തിൽ തന്നെ നമ്മെ വരവേൽക്കുന്നത്. നമ്മൾ കാണാത്ത തേക്കിന്റെ വേരുകളാണ്. മനം മുട്ടെ വളർന്നു നിൽക്കുന്ന ഒരു തേക്ക് മരത്തിന്ന് ചുവട്ടിൽ കുറച്ചു വേരുകൾ മത്രെ ഉള്ളു എന്നത് അത്ഭുതമാണ്. മരത്തിന്റെ ഉയരത്തിന്ന് വിപരീത ദിശയിൽ പോകുന്ന തായ് വേരുകളോന്നും തേക്ക് എന്ന ഉറപ്പും ബലവും ഉള്ള മരത്തിന്ന് ഇല്ലാ.

ഫർണിച്ചറുകൾക്ക് തേക്ക് പോലെ മറ്റൊരു മരമുപയോഗിക്കുന്നുണ്ടോ എന്നത് സംശയമാണ്. പല വലിപ്പത്തിൽ ഉള്ള തേക്കും അതിന്റെ വളർച്ച മാറ്റങ്ങളും തുടങ്ങി എല്ലാം എല്ലാം നമ്മുടെ മുന്നിൽ കഥ പറയുകയാണ്. വളരെ ഭംഗിയിൽ സജികരിച്ച മ്യൂസിയം.

അവിടെ നിന്ന് ഇറങ്ങുന്നത് ശലഭ ഉദ്യാനത്തിലേക്കാണ്. ശലഭ ഉദ്യാനം എന്താണ് എന്നത് എനിക്കും അറിയില്ലായിരുന്നു. വ്യത്യസ്ത പൂകളിൽ വ്യത്യസ്ത ശലഭങ്ങൾ തേൻ നുകരാൻ വരും എന്ന ശാസ്ത്ര വശം ഉപയോഗപ്പെടുത്തിയാണ്‌ ഈ ഉദ്യാനം ഒരുകിയിരിക്കുന്നത്. ഓണകാലമായത് കൊണ്ടാണോ എന്നറിയില്ല നിറയെ പുകളും അതിൽ വേറിട്ട ശലഭങ്ങളും ഉണ്ടായിരുന്നു. ഒരു ചെടിയിൽ ഓരോ നിറത്തിൽ ഉള്ള ശലഭം പാറി കളിക്കുന്നു. അടുത് തന്നെ നിൽക്കുന്ന മറ്റൊരു ചെടിയിൽ വേറെ വർണത്തിലെ ശലഭം ചില പാർക്കുകളിൽ ശാലഭ ഉദ്യാനം എന്ന ബോർഡ് കണ്ടിട്ടുണ്ടെലും ഇത് ഒരു അത്ഭുതമായി തോന്നിയത് നിലബുർ തേക്ക് മ്യൂസിയത്തിൽ വെച്ചാണ്.

പിന്നെയുമുണ്ട് ഉദ്യാനങ്ങൾ ഓർക്കിഡ് ഗാർഡൻ, എല്ലാം വളരെ ഭംഗിയിലും ചിട്ടയിലും പരിപാലിക്കുന്നു. ഇതിന്റെ പിന്നിലെ കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂറ്റിന് 1000 അഭിനന്തനത്തിന് പൂചെണ്ടുകൾ. രാവിലെ കയറിയ ഞങ്ങൾ തിരിച്ചിറങ്ങിയപ്പോൾ സമയം ഉച്ചയായി. മടുപ്പ് തോന്നാത്ത കാഴ്ചയുടെ ലോകം തന്നെയാണ് തേക്ക് മ്യൂസിയം

അവിടെ നിന്ന് ഇറങ്ങി നിസ്കരിക്കുക എന്ന ലക്ഷ്യത്തിൽ ഊട്ടിയിലേക്ക് പോകുന്ന വഴിയിൽ കുറച്ചു നടന്നു. പള്ളിയിൽ ആരുമില്ല നിസ്കാരം കഴിഞ്ഞു കൂട്ടുകാർ പലരും അവിടെ കിടന്നു. കിടന്ന മാത്രയിൽ എല്ലാവരും ഉറങ്ങി രാത്രിയിലെ യാത്ര ക്ഷിണം തന്നെ. കാഴ്ചകൾ എന്നെ അലോസരപ്പെടുത്തുന്നത് കൊണ്ടു ഉറങ്ങുക എന്നത് എനിക് നടക്കില്ല. എല്ലാവരും മയങ്ങിയ സ്ഥിതിക്ക് ഇത്തിരി സമയം നൽകാൻ ഞാൻ തിരുമാനിച്ചു. അരമണിക്കൂർ കഴിഞ്ഞു എല്ലാത്തിനെയും വിളിക്കാം കഴിഞ്ഞാൽ ചെറിയ ഒരു മായക്കവുമാവാം. ഉറങ്ങി തീർക്കാൻ അല്ല ഈ നിലബുർ എത്തിയത് എന്നത് കൊണ്ടു അരമണിക്കൂർ മൊബൈലിൽ അലാറം സെറ്റ് ചെയ്താണ് ഞാൻ കാണുകൾ അടച്ചത്.

അലാറം അടിക്കാൻ ഒന്നും കാത്തു നിൽക്കാതെ ഞാൻ എഴുനേറ്റു. കൂടെ ഉള്ളവരെ കുത്തി പൊക്കി അടുത്ത സ്ഥലമായ കനോലി പ്ളോട്ട് എത്താൻ ഉള്ള വഴികൾ തേടുകയായി. അവിടെ നിന്ന് ബസിൽ കയറി കനോലി പ്ളോട്ടിൽ ഇറങ്ങി

തൂക്കു പാലം (Hanging Bridge) / കനോലി പ്ളോട്ട് (Conolly’s Plot)

കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കു പാലമാണ് ചലിയറിന്ന് കുറുകെ Conolly’s Plot ലേക്ക് വഴിയൊരുക്കി നിൽക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന്‍തോട്ടമായ കനോലി പ്ളോട്ട് അത്ഭുതങ്ങളുടെ മറ്റൊരു ലോകത്തേക്ക് നമ്മെ എത്തിക്കുന്നു. ലോകത്തെ ഏറ്റവും പഴക്കം ചെന്ന മനുഷ്യൻ വെച്ച തേക്ക് മുതൽ ഏറ്റവും വലിപ്പം ഉള്ള തേക്ക് അങ്ങനെ തേക്ക് പെരുമകൾ ഒരുപാടുണ്ട് ഈ തോട്ടത്തിന്ന്.

ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന മാമരങ്ങൾ ആ പ്രദേശമാകെ ഇരുൾ നിറച്ചിരിക്കുന്നു. ഒരുപാട് ഉയരത്തിലേക്ക് നാട്ടിയ ഭീമൻ തൂണുകൾ പോലെ തോന്നും കൂറ്റൻ തേക്കു മരങ്ങൾ. ചെറുതായി മഴ പെയ്യുന്നുണ്ട്. ഏറ്റവും പഴയ മുതുമുത്തച്ഛൻ മരത്തിന്ന് മുന്നിൽ നിന്ന് ഒരു ഫോട്ടോയും എടുത്താണ് അവിടെ നിന്ന് പുറത്തേക്കിറങ്ങിയത്.

ബസിൽ തന്നെ കയറി ടൗണിൽ എത്തി. അവിടെ കണ്ട ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു. മലബാറിന്റെ രുചിപെരുമ്മക്ക് തികച്ചും അപമാനകാരമായിരുന്നു ആ ഹോട്ടൽ. ഇവിടെ നിന്ന് വീണ്ടും ഒരു ഓട്ടോ പിടിച്ചു ഞങ്ങളുടെ താമസ സ്ഥലമായ അറബിക് കോളേജിൽ എത്തണം അവിടെ വഴിയാണ് ആദ്യൻപറ വെള്ളചാട്ടം (Adyanpara Waterfalls)

ആദ്യൻപറ വെള്ളചാട്ടം (Adyanpara Waterfalls)

ഓട്ടോയിൽ തന്നെ നേരെ ആദ്യൻപറ വെള്ളചാട്ടത്തിലേക്ക് വളവു തിരിവുകളും കയറ്റ ഇറക്കങ്ങളും നിറഞ്ഞ ചെറിയ വഴി. ഞങ്ങളെയും വഹിച്ചു ആ ഓട്ടോ വെള്ളച്ചാട്ടത്തിൽ എത്തി. പാസ്സും എടുത്തു വെള്ളച്ചാട്ടത്തിലേക്ക്. വലിയ ഉയരക്കാരൻ അല്ല ആദ്യൻപറ വെള്ളചാട്ടം മറിച്ച് ശക്തികാരനാണ്. 24 മരണങ്ങൾ നടന്നു എന്ന് അപായ ബോർഡുകൾ പറയുന്നു. ചുറ്റും സുരക്ഷാ വേലികൾ കെട്ടി ആളുകളെ വെള്ളച്ചാട്ടത്തിൽ നിന്ന് അകറ്റിയിരിക്കുന്നു. എന്നാലും മരണം വിളിക്കുന്നവർ ഈ വേലികൾ മറികടന്നു മരണത്തിന്റെ കരങ്ങളിൽ വിശ്രമിക്കും എന്നത് ലോക നീതി.

ഇന്നിയും ഒരുപാട് കാഴ്ചകൾ ചുറ്റിലുമുണ്ട്. നിലബുർ എന്ന ഒരുപാട് കാഴ്ചകൾ ഉള്ളിൽ ഒളിപ്പിച്ച നാട് മുന്നിൽ നിൽക്കുന്നു. സൂര്യൻ അസ്തമയം അറിയിച്ചു കഴിഞ്ഞു. കൂടണയാൻ സമയമായി. നേരെ താമസ സ്ഥലമായാ അറബിക്ക് കോളേജിലേക്ക്. ബാക്കി കാഴ്ചകൾ സമയം അനുവദിച്ചാൽ പിന്നീട് ആവാം എന്നു വിചാരിച്ചു. ഉറക്കം ഉണർന്നു നാളെ ഈ നാടിനോട് യാത്ര പറഞ്ഞു വന്ന ട്രെയിനിൽ ഷൊർണ്ണൂർ പിടിക്കണം. അവിടെ നിന്ന് കിട്ടുന്ന ട്രെയിനിൽ വീടിന്റെ അടുത്തേക്ക്. ഇങ്ങനെ കണക്കുകൾ കൂട്ടിയും കുറച്ചും ഉറക്കത്തിലേക്ക്.

------------------------------------------------------------------------------------------

കുറിപ്പ് : 3 വർഷം മുൻപ് നടന്ന യാത്ര ഓർമയിൽ നിന്ന് എഴുതിയത് കൊണ്ടു കൃത്യമായ യാത്ര ചിലവുകൾ ( ട്രെയിൻ ടിക്കറ്റ്, ബസ് ടിക്കറ്റ്, എൻട്രി പസ്സുകൾ ) പറയാൻ കഴിയുന്നില്ല.

എന്നിരുന്നാലും വളരെ ചിലവ് കുറഞ്ഞ ഒരു യാത്ര ആയിരുന്നു എന്നത് എടുത്തു പറയേണ്ടതില്ലല്ലോ.

നസിബ് വട്ടക്കയം