ഒന്നാം ഭാഗം
-------------
കാഞ്ഞിരപ്പള്ളിയിലേക്ക് ഉള്ള യാത്രയിൽ ആണ് പോലീസ് ഈ വാരത്തിൽ ആദ്യം തടയുന്നത്. സാധാരണ വാഹനത്തിൽ ഉമ്മയും ഇത്തയും ( സ്ത്രീകളെ ) കണ്ടാൽ പൊക്കോളാൻ പറയുന്നതാണ്. എന്നാൽ അതിൽ നിന്നും വിഭിന്നമായി ലൈസൻസ് കാണിക്കാൻ പറഞ്ഞു. ലൈസൻസ് ഉണ്ട് എന്ന് പറഞ്ഞു ലൈസൻസ് എടുക്കാൻ തുനിഞ്ഞപ്പോൾ പോയിക്കോ എന്ന് പറഞ്ഞു.
രണ്ടാം ഭാഗം
--------------
ഇക്കയെ വിളിച്ച് കൊണ്ട് എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിലാണ് രണ്ടാമത്തെ വഴി തടയൽ. എവിടെപ്പോയിരുന്നു..? എന്തിനു പോയിരുന്നു..? ലൈസൻസുണ്ടോ..? അഡ്രസ് പറയാനും പറഞ്ഞു അഡ്രസും മൊബൈൽ നമ്പറും എഴുതിയെടുത്തു പൊക്കോളാൻ പറഞ്ഞു
മൂന്നാം ഭാഗം
--------------
വീട്ടിൽനിന്ന് ഈരാറ്റുപേട്ടയിലേക്ക് ഉള്ള യാത്രയിൽ അൽമനാർ സ്കൂളിന്റെ താഴ്ഭാഗത്തു പോലീസ്. അവിടെ എത്തുബോൾ ദൂരെ നിന്നു കണ്ടു തിരിച്ചു പോവുകയ സാധാരണ. ഇത്തവണ തിരിക്കാൻ കഴിയുന്നതിനു അപ്പുറത്തേക്ക് എത്തിയിരുന്നു ബൈക്ക്. "പടച്ചോനേ പെട്ടല്ലോ" എന്നും മനസ്സിൽ വിചാരിച്ചു ബൈക്ക് നിർത്തി എങ്ങോട്ട് പോകുന്നു എന്ന് പോലീസ് കാരൻ വീണ്ടും ഇന്നും അതേ ചോദ്യം ടൗണിലെക്ക് എന്ന് പറഞ്ഞു ഹെൽമറ്റ് വെച്ച് ബൈക്ക് ഓടിക്കേണ്ടേ എന്ന ഉപദേശവും 100 രൂപ അടച്ചിട്ട് പൊക്കൊള്ളാൻ പോലീസുകാരൻ. അഡ്രസ്സ് എഴുതിക്കൊണ്ടിരുന്ന എഎസ്ഐയോട് മഴ വരുന്നു സാറേ വേഗം ആവട്ടെ എന്ന് ബൈക്ക് തടഞ്ഞു നിർത്തിയ പോലീസ്. കൈയോടെ രൂപ കൊടുത്തു അതിൽ ഒപ്പിട്ടു കൊടുത്തു. പൊടിഞ്ഞു തുടങ്ങിയ ചാറ്റൽ മഴയും നനഞ്ഞ് ലക്ഷ്യത്തിലേക്ക്.
മൂന്നു തവണത്തെ പോലീസ് പരിശോധനകൾ ആദ്യത്തെതിൽ നിന്ന് മൂന്നാമത് എത്തിയപ്പോൾ. പോലീസിന്റെ അടുത്ത് പോയി നിൽകുബോൾ ഉള്ള ഡപ്പി ഡപ്പി കുറവുണ്ട്. ഈ ഡപ്പി ഡപ്പി കുറക്കാൻ ഇന്നിയും ശ്രമിക്കണ്ട എന്ന് 😊
No comments:
Post a Comment