Popular Posts

Wednesday, May 25, 2016

ഇലവീഴാപുഞ്ചിറ യാത്ര

കൊടാക്ക് ഫിലിം ഇലവീഴാപുഞ്ചിറ യാത്ര 

കൊടാക്ക് ഫിലിം - കണ്ട് പേടിക്കണ്ട കളര്‍ ഫോട്ടോ തന്നെ.

2004 ലെ മഴ തോർന്നൊരു പ്രഭാതം. ക്രിക്കറ്റ് ബാറ്റുമായി പറബിലെക്ക് ഓടിയിരുന്ന ശനിയാഴ്ച ദിവസം. അന്ന് പതിവിന് വിപരീതമായിരുന്നു അവര്‍ക്. അവനും അവന്‍െറ കളി കുട്ടുകാരും ഒരു യാത്രക്ക് തയ്യാറാവുകയാണ്. വലിയ ദുരെ യാത്ര ഒന്നും അല്ലാട്ടോ. എന്നാലും ആ 14 കാരന്നും അവന്‍െറ കുട്ടുകാര്‍ക്കും അല്പം വലിയ യാത്ര തന്നെ - ആ കഥാ അവന്‍ തന്നെ പറയട്ടെ ;-)
 ---------------------------------------------------------------------------------------------------

രണ്ടു മുന്നു ദിവസമായി ഉമ്മച്ചിയുടെ പുറകെ ആണ് ഇലവീഴാപുഞ്ചിറ പോകാൻ അനുവാദത്തിനായി. അവസാനം ഉപതികളോടെ അനുവാദം കിട്ടി. മഗ്രിബ് ബാങ്ക് ( 6:30 pm ) വിളിക്കുന്നതിന്ന് മുന്‍പ് വീട്ടില്‍ കെറണം. എല്ലാം നുറുവട്ടം സമ്മതം. 

അങ്ങനെ കാത്തിരുന്ന ദിവസം വന്നു. രാവിലെ ഭക്ഷണം കഴിച്ച് വീട്ടില്‍ നിന്നിറങ്ങി. വിടിന് അടുത്ത ബാസ്റൊപ്പിലാണ് എല്ലാവരും എത്താം എന്ന് പറഞ്ഞ പോയിന്റ്. വീട്ടില്‍ ഉമ്മച്ചിയോട് യാത്ര പറഞ്ഞിറങ്ങി. പൈസാ ഉണ്ടോ എന്ന ഉമ്മച്ചിയുടെ ചോദ്യത്തിന്ന്. ഉണ്ട് എന്ന് അഭിമാനതോടെ ഞാന്‍ മറുപടി പറഞ്ഞു. എന്നിട്ടും ഉമ്മച്ചി 20 രൂപ കൂടി തന്നു അങ്ങനെ എന്‍െറ കൈയില്‍ 70 രൂപ ആയി. കുറച്ച് ദിവസമായി സൂക്ഷിച്ച ചില്ലറ തുട്ടുകള്‍
ഫൈസല്‍ ബാപ്പയുടെ കടയില്‍ ഉണ്ട്. അതിനു മന്‍പില്‍ ആണ് ബസ്റ്റൊപ് ഇന്നിയും ആളുകള്‍ എത്തന്‍ ഉണ്ട്. ഫൈസലുമായി വര്‍ത്തമാനം പറഞ്ഞു നിന്നപ്പോൾ ചാരി എത്തി. അവന്നാണ് ഇലവീഴാപുഞ്ചിറയില്‍ മുന്‍പ് പോയിട്ടുള്ളത് അവന്‍െറ ബന്ധു വീട് അവിടെ ഉണ്ട്. ഒരുപാട് സമയം വെറുപ്പിക്കാതെ സാലിയും ഫൈസിയും എത്തി. അവര്‍ വീടിന്‍െറ അടുത്ത് ഉള്ള ഷെമിറില്‍ നിന്ന് കോഡാക്ക് ക്യാമറായും കടം വാങ്ങി ആണ് എത്തിയത്. ഫീലിം ഇന്നലെ പേട്ടയില്‍ നിന്ന് വാങ്ങിയിരുന്നു. ഫ്ളാഷ് ലൈറ്റ് സപറെറ്റ് ഊരിവെക്കാവുന്ന ക്യാമറ, ഉഷാര്‍ ആണ്. പക്ഷെ ഒരു കുഴപ്പം ഫ്ളാഷ് ലൈറ്റ് ഒരു വിരല്‍ കെണ്ട് തള്ളിപിടിക്കണം അല്ലേൽ ഫ്ളാഷ് അടിക്കില്ല. 


പിന്നെ ബാസിനായി കാത്ത് നില്‍പാണ്. രണ്ടു സ്ഥലതെക്ക് ഉള്ള ബസുകളാണ് ഈ വഴി സാധരണ പോവുക. മങ്കെബിന്ന് ഉള്ളതും തൊടുപുഴക്ക് ഉള്ളതും. തൊടുപുഴ ബസില്‍ ആണ് ഞങ്ങള്‍ കേറെണ്ടാത്. എന്ത് ചെയ്യാന്‍ ആവശ്യമുള്ള ബസുകള്‍ വരാന്‍ വൈകും. കാത്തിരിപ്പിന്ന് വിരാമം കുറിച്ച് ബസ് വന്നു. 

അത്യാവശ്യം തിരക്കുണ്ട് ബസില്‍. എന്നിക് സീറ്റ് കിട്ടിയില്ല. എല്ലാരുടെയും ടിക്കറ്റ് എടുക്കാന്‍ എന്നോട് ആരോ പറഞ്ഞു. കാഞ്ഞിരകവല ആണ് ഞങ്ങള്‍ ഇറങ്ങണ്ട സ്റ്റൊപ്പ്. ഇള്ളപ്പുങ്കലില്‍ നിന്ന് അവിടെ വരെ 4.5 രൂപ ആണ് ആള്‍ക്ക്. കണ്ടക്ടര്‍ ബാകി തന്നു എന്നിട്ടും എന്നിക് മുട്ടന്‍ സംശയമാണ്. ശരിയാന്നോ ബാകി കിട്ടിയത്. കൈയിലെ വിരലും കാലിലെ വിരലും വെച്ച് ഞാന്‍ കൂട്ടി നോക്കി ശരിയാണ്.

ഈ റോഡിലെ ഏറ്റവും ഉയരം കുടിയ സ്ഥലം അങ്ങനെ പറയാം കാഞ്ഞിരംകവലയെ. രണ്ടു വശത്തേക്ക് പോയാലും ഇറക്കമാണ്. ഒരു ഓട്ടോ സ്റ്റാന്‍ഡ്, ബസ്സ്റ്റൊപ്പ് , കുറച്ച് കടകള്‍ ഇത്താണ് കാഞ്ഞിരംകവല. ഇവിടെ നിന്ന് മുകളിലേക്ക് കാണുന്ന വഴില്‍ നടന്ന് മേലുകാവ് എത്തണം. ഒന്ന് രണ്ടു ബസ് ഉണ്ട് അവിടെക്ക്. ഇപ്പോള്‍ ബസ് കാത്ത് നില്‍ക്കാന്‍ ഉള്ള ക്ഷമയില്ല. ഓട്ടോ ചാര്‍ജ് 30 രൂപയും അത് വലിയ കുടുതല്‍ ആയി തോന്നി. നടക്കാന്‍ തിരുമാനമായി. കയറ്റം വീണ്ടും കയറ്റം അങ്ങനെ ആണ് റോഡ്‌. മടുപ്പ് തോന്നിയപ്പോൾ റോഡിൽ ഇരുന്നും റോഡിൽ വീണുകിടക്കുന്ന നാടന്‍ മാങ്ങ തിന്നും ആരും കാണതെ മാവിന് കല്ലെറിഞ്ഞും മേലുകാവ് എത്തി.
ഒരു മലയുടെ ഒരു വശത്താണ് മേലുകാവ്. സൈഡില്‍ കുറെ കടകള്‍. തഴെയായി ഒരു പള്ളി. ഇന്നിയും പലതും ഉണ്ട് മേലുകാവില്‍. അവിടെ ഒരു കടയില്‍ നിന്ന് നല്ല നാടന്‍ ഏത്ത പഴം കിലോ ഒന്ന് വാങ്ങി. പിന്നെ ഒരു പാക് ബ്രെഡും ഇതാണ് ഉച്ച ഭക്ഷണം. സാലിയാണ് ഇത്തരം കാര്യങ്ങളുടെ ബുദ്ധി കേന്ദ്രം ചാരിയുടെ ബന്ധു വീട് ഇലവീഴാപുഞ്ചിറ വഴിയാണ് അതിനാല്‍ ആ വീടാണ് ഞങ്ങളുടെ ലക്ഷ്യം. നല്ല റോഡ്‌ വിട്ട് നാടന്‍ വഴികളില്‍ ആണ് ഇപ്പോൾ നടപ്പ്. ചില്ലപ്പോൾ ചെറിയ ഇട വഴി. പുല്ല് നിറഞ്ഞ വഴി. ഒരു കുന്നിന്‍െറ മുകളില്‍ ആണ് അവന്‍െറ ബന്ധു വീട്. അവിടെ കപ്പയും മുളക് ചമന്തിയും ഉണ്ട് കഴിക്കാന്‍. കുറെ വിളിച്ചു. ഞാന്‍ ജാഡ ഇട്ടു വേണ്ട എന്ന് പറഞ്ഞു. പക്ഷെ കൂടെ ഉള്ള തെണ്ടികളുടെ തീറ്റാ എന്‍െറ നിയന്ത്രണം കളയുന്നതായിരുന്നു. ഞാനും പതിയെ കൂടി ഒരു കപ്പ കിഴങ്ങും എടുത്ത്. അതിന് വയറു നിറച്ച് കളിയാക്കലും കിട്ടി.

അവരോട് യാത്ര പറഞ്ഞു വീണ്ടും നടന്നു തുടങ്ങി. സത്യം പറഞ്ഞാല്‍ അവരുടെ അടുകള കടന്ന് മുന്നോട്ട് നടക്കുന്നു എന്ന് പറയാം. പിന്നിലായി അവരുടെ വീട്. ആ പ്രദേശത്ത് ആ ഒരു വീട് മാത്രമാണ് ഉള്ളത്. എങ്ങും പരന്നു കിടക്കുന്ന ഹരിത ഭംഗി. മഴ കാലം എത്തിയതാവും ഇത്രയും പച്ചപ്പ്. ചില കാഴ്ചകള്‍ കണ്ട് ഫോട്ടോ എടുക്കാന്‍ ഒരുങ്ങിയ ഞങ്ങളെ തടഞ്ഞത് ഫിലിം തീരും എന്ന പേടിയും. ഇതിലും നല്ല കാഴകള്‍ കാണാന്‍ ഉണ്ടാവും എന്ന വിശ്വാസവും. 

ഒരു കാര്യം പറയാന്‍ മറന്നു ഫോട്ടോ ഫിലിന്‍െറ കാര്യത്തില്‍ ചര്‍ച്ച നടത്തി ഒരു തീരുമാനം എടുത്തിരുന്നു. ഒരു ഫിലിം റോള്ളിലെ 36 ഫോട്ടോയില്‍ 4 സിംഗിള്‍ ഫോട്ടോ അങ്ങനെ 4×5=20 ബാകി എല്ലാം ഗ്രുപ്പ് ഫോട്ടോ. സിംഗിള്‍ ഫോട്ടോ നമ്മുടെ ഇഷ്ടം പോലെ എന്തും എടുകാം അല്ലേൽ നമ്മളെ തന്നെ എടുക്കാം. കൈയിലെ കൂട് പറത്തി അത് എടുത്ത് ഫിലിം വെസ്റ്റ്‌ ആകിയ വിരുദ്ധന്‍ വരെ കൂടെ ഉണ്ട്. 

സുര്യന്‍ ആകാശ ചെരുവില്‍ നിന്നു ചിരിച്ചു. രാവിലെ പെയിത മഴയുടെ തുള്ളികള്‍ ഇന്നിയും പുല്‍നാബുകളെ ചുബിച്ചകന്നിട്ടില്ല. അല്പം വലിയ ഒരു മലയുടെ ചുവട്ടില്‍ ആണ് ഞങ്ങള്‍ ഇപ്പോൾ. ആ മലയെ പറ്റി ചാരി പറഞ്ഞു തുടങ്ങി ഈ മലയുടെ മുകളില്‍ കുറുക്കനും കുറുക്കത്തിയും അവരുടെ മക്കളും താമസിക്കുണ്ട്. സംശയിക്കണ്ട പണ്ട് നീലത്തില്‍ ചാടിയ അതെ കുറക്കന്‍െറ കുടുബകാരു തന്നെ. എന്നാല്‍ അവരെ കണ്ടിട്ട് തന്നെ കാര്യം. മലയില്‍ കയറാന്‍ ഉള്ള ശ്രമം തുടങ്ങി. ചാരിയാണ് മുന്നില്‍ അവനെ അനുഗമിക്കുക അത്ര എളുപ്പമല്ല. പോരത്തതിന് പാറയില്‍ നല്ല വഴുകലും. ഒരു വിതം മുകളില്‍ എത്തി. അവിടെ കുറുക്കന്‍ പോയിട്ട് ഒരു എലിയെ പോലും കണ്ടില്ല. കുറുക്കനെ കാട്ടാന്‍ പറഞ്ഞപ്പോൾ അവന്‍ പറയുവാ കുറുക്കന്‍ ഇറങ്ങി ഓടിയിരിക്കും എന്ന്. കള്ള കുറുക്കന്‍ ;-)

മടുപ്പ് മാറ്റാന്‍ അല്പം വിശ്രമം. മല കയറി ബുദ്ധിമുട്ടിയതിന്ന് ഭലം ഉണ്ട്. നല്ല സ്ഥലം ദൂരെയായി ഇലവീഴാപുഞ്ചിറ മാടി വിളിക്കുന്നു. തിരിച്ചിറങ്ങി താഴെ എത്തിയപ്പോൾ ആണ്. കൈയില്‍ ഉണ്ടായിരുന്ന ഭക്ഷണവും ഒരു ഗ്ളാസും മുകളില്‍ മറന്നു വെച്ചത് ഓര്‍മ്മ വന്നത്. തിരിച്ച് കയറുക ചിന്തക്കാന്‍ കഴിയില്ല. സാധനങ്ങള്‍ ഉപേക്ഷിക്കാൻ തിരുമാനിച്ചു.

പിന്നെ വിശപ്പ് അറിഞ്ഞിരുന്നില്ല കാരണം കാട്ടു പേരക്കയും പേരാറിയാത്ത ഈത്ത പഴം പോലെ തോന്നുന്ന ഒരു പഴവും ആ കാട്ടു വഴിയില്‍ ഒരുപാട് ഉണ്ട് അത് തിന്നാണ് യാത്ര. കുടി വെള്ളം - മല മുകളിലെ ഉറവകളില്‍ ചെറിയ ഓസ് ഇട്ട് അത് വഴി വെള്ളം വീട്ടില്‍ എത്തിക്കുന്ന പതിവ് മാമലകളുടെ നാട്ടില്‍ പതിവ് കാഴ്ചയാണ്. അത്തരം ഓസുകള്‍ കൂട്ടമായി ഒപ്പം ഉണ്ട്. അതിൽ ജോയിന്റ് മാറ്റിയാല്‍ വെള്ളം വരവായി. ആവശ്യത്തിന് വെള്ളം കുടിച് വീണ്ടും ജോയിന്റ് ചെയ്യ്ത് വെച്ചാല്‍ ആര്‍ക്കും ഉപ്ദ്രവുമില്ല.
ഇപ്പോൾ ഞങ്ങൾ മൈതാനം ,പോലെ തോന്നുന്ന സ്ഥലത്താണ്. കുറെ ദുരെയായി മലയുടെ മുകളില്‍ ഒരു ചെറിയ ടവര്‍ കാണം അതാണ് ഞങ്ങളുടെ ലക്ഷ്യ സ്ഥാനമായ ഇലവീഴാപുഞ്ചിറ. ഇന്നിയും കാതങ്ങള്‍ ഏറെ താണ്ടണം അവിടെ എത്താന്‍. ഒരു വയല്‍ പോലെ തോന്നുന്ന സ്ഥലമാണ്. കാല് പാടുകളില്‍ വെള്ളം പതിയെ നിറയുന്നു. ലക്ഷ്യം അടുക്കും തോറും നമ്മുടെ മടുപ്പ് കുറയുക സാധരണമാണ്. നടപ്പിന്ന് വേഗത കുടിയോ.

വഴി ലക്ഷ്യതെ കഴ്ചയില്‍ നിന്ന് മറച്ചു. ഞങ്ങള്‍ കുന്നിന്‍െറ മറ്റൊരു വശത്താണ്. അവിടെ ഓട് മേഞ്ഞ ഒരു കെച്ച് വീട്. നല്ല ദാഹം ഉണ്ടായിരുന്നു അവിടെ നിന്ന് കുടിക്കാന്‍ അല്പം വെള്ളം കിട്ടുമോ എന്നറിയാന്‍ ഞങ്ങള്‍ ആ വീടിന്‍െറ മുറ്റത്ത് എത്തി. അവിടെ കണ്ട കാഴ്ച ഞങ്ങളെ ഞെട്ടിച്ചു.

ഒരു അമ്മുമ്മ അവിടെ താമസിക്കുന്നുണ്ട്. അമ്മുമ്മ വീട് ചെറിയ ഒരു കൂള്‍ബാര്‍ ആകിയിരിക്കുന്നു. നാരങ്ങവെള്ളം , മിഠായി, സോഡാ അങ്ങനെ കുറച്ച് സാധനങ്ങള്‍. ഞങ്ങള്‍ സോഡാ നാരങ്ങവെള്ളം കുടിച്ചു ഒപ്പം അമ്മുമ്മ ഉണ്ടകിയ ഒരു കേക്കും. ഞങ്ങളുടെ ഉച്ച ഭക്ഷണം. മുകളില്‍ പണി നടക്കുണ്ട് ആ പണികാരും പിന്നെ ഞങ്ങളെ പോലെ ഇവിടെ കാണാന്‍ എത്തുന്നവരുമാണ്. അമ്മുമ്മയുടെ കസ്റ്റമര്‍. 
അവിടെ നിന്നിറങ്ങി വീണ്ടും ലക്ഷ്യത്തിലേക്ക്. ഇതിനിടക്ക് ഫോട്ടോ എടുത്ത് തുടങ്ങി. ഉഴം അനുസരിച്ച് പുല്ലില്‍ ഇരുന്നും കിടന്നും മരത്തില്‍ ചാരിയും ഫ്ളാഷ് മിന്നിയും മിന്നാതെയും ഫോട്ടോ എടുപ്പ് നടന്നു കെണ്ടിരുന്നു. പതിയെ മലയുടെ മുകളില്‍ എത്തി. ടവറിന്‍െറ അടുത്ത് ഗോപുരം പോലെ രണ്ടു കെട്ടിട നിര്‍മ്മാണം നടക്കുന്നു. അവിടെയും വിചനമാണ് ആരും ഇല്ല. പണി കുറച്ച് ദിവസമായി അവസാനിപ്പിച്ച മട്ടാണ്. അവിടെ ഏണി ഉണ്ടയിരുന്നു അത് വഴി മുകളില്‍ കയറി അവിടെ എന്‍െറ ഒരു സിംഗിള്‍ ഫോട്ടോ(ആ ഒരു ഫോട്ടോ മാത്രമാണ് ഇന്ന് ആ യാത്രയുടെ തെളിവ് ) . ഒരാള്‍ ഒരു പോസ് കാണിച്ചാല്‍ അത് കൂട്ടത്തില്‍ എല്ലാര്‍ക്കും വെണം. ഉയരത്തില്‍ നിന്നുള്ള കാഴ്ചയും മനോഹരം എന്ന് ഒറ്റ വാക്കില്‍ പറഞ്ഞു അവസാനിപ്പിക്കാന്‍ കഴിയില്ല. ഒരു വശത്തെ കുന്നില്‍ ആണ് പോലീസ് വയര്‍ ലെസ്സ് ടവര്‍. അതിന്‍െറ തഴെ ഒരു തകര ഷെഡ്. മറു വശത്ത് കുന്ന് പാറകളയി രുപം മാറുന്നു അതിന്നും അപുറം ഈ പ്രദേശം മൊത്തം നിറഞ്ഞു കാണുന്ന വലിയ പുല്ല്. ഈ പുല്ല് മാത്രം ഉള്ള ഇവിടെ എവിടെന്ന് ഇല്ല വീഴാനാണ്. അതോ സ്ഥിരം വീശിയടിക്കുന്ന ഇളം കാറ്റ് കാരണമോ ആരോ അറിഞ്ഞിട്ട പേര് തന്നെ ''ഇലവീഴാപുഞ്ചിറ''. കുറച്ച് സമയ ഫോട്ടോ സെക്ഷന്‍ കെണ്ട് ഫിലിം തീര്‍ന്നു. പിന്നെയും കാഴ്ചകള്‍ ബാകി ദൂരവും. 

മുന്‍പ് കണ്ട പാറകൂട്ടങ്ങളും അതിന് അപുറം കണ്ട പുല്‍കാടും കടന്നാല്‍ മാത്രമേ അവിടെ എവിടെയോ ഒളിച്ചിരിക്കുന്ന ഗുഹ കാണാന്‍ കഴിയു. അവിടെ എത്തിയാല്‍ അല്പം നടപ്പ് കെണ്ട് റോഡിൽ എത്താന്‍ കഴിയും. അല്ലെങ്കില്‍ ഈ ദുരമത്രയും തിരിച്ച് നടക്കണ്ടി വരും. സമയം നാലുമണിയോട് അടുക്കുന്നതെ ഉള്ളു എങ്കിലും മഴക്കായി ആകാശം മേഘം നിറച്ചിരിക്കുന്നു അത് രാത്രിയുടെ ഇരുട്ട് ആകി അവിടെ. ഇരുട്ട് ചെറിയ ഒരുത്തരം ഭയമായി ഉള്ളില്‍ നിറഞ്ഞു. മുന്നോട്ട് പോവുക അല്ലതെ വേറെ ഒരു വഴിയും ഇല്ലാ 

പാറകളില്‍ നിന്ന് പുല്ലില്‍ ഇറങ്ങി. വശങ്ങളില്‍ മൂര്‍ച്ചയുള്ള പുല്ലാണ്. ശരിരത്തില്‍ പോറലുകള്‍ തീര്‍ക്കാന്‍ ആ പുല്ലുകള്‍ ധാരാളം. മുന്നില്‍ പോകുന്ന ആള്‍ പുല്ല് വകഞ്ഞു മാറ്റുന്ന വഴിയാണ് അവിടെ പുറകില്‍ വരുന്നവരുടെ വഴി. തുടക്കത്തില്‍ വലിയ ഉയരത്തില്‍ അല്ലായിരുന്നു പുല്ല്. അത് മുന്നോട്ട് ചെല്ലും തോറും കുടുതല്‍ ആഴമുള്ള കയത്തില്‍ മുങ്ങന്നത് പോലെ അത് ഞങ്ങളെ മൂടി. രണ്ടാള്‍ പോകത്തില്‍ ആണ് ഇപ്പോൾ പുല്ലിന്‍െറ ഉയരം. മലയുടെ മുകളില്‍ നിന്ന് ഒരാള്‍ ഞങ്ങളെ നോകിയാല്‍ ഇങ്ങനെ കുറച്ച് മനുഷ്യ ജീവനുകള്‍ ഇവിടെ ഉള്ളത് പോലും അറിയില്ല. 

മുന്നില്‍ കല്ലാണൊ കുഴിയാണൊ അതൊ മറ്റ് വല്ലോ ജീവികളും ഉണ്ടൊ. ഒന്നും അറിയില്ല ഇഴജന്തുകള്‍ കാണാന്‍ സാധ്യത ഉണ്ട് എന്ന പുരണവും ആരോ വിളബി അപ്പോൾ മനുഷ്യനെ പേടിപ്പിക്കാൻ. തിരിച്ച് കയറിയാല്ലോ എന്ന് വരെ അലോജന നടന്നു. ഏതായാലും മുന്നോട് തന്നെ. ആ പുല്ലില്‍ നിന്നാണ് പുല്‍തൈലം ഉണ്ടാക്കുക. അതിന്‍െറ ഒരു മണം മൂക്കുകളിലും ശരിരത്തും നിറഞ്ഞു നില്‍ക്കുന്നു.

എത്ര ദൂരം നടന്നു എന്നറിയില്ല. എന്നാലും അവസാനം ലക്ഷ്യം കണ്ടു. മണ്ണ് മലയുടെ വശത്താണ് ഞങ്ങള്‍ തേടിയ മുനി അറ ( പേര് ഉറപ്പില്ല ) ചെറിയ ഒരു മണ്‍ തുരങ്കം. ഗുഹാ മുഖം നന്നേ ചെറുതാണ്. ഉള്ളില്‍ കുരാകുരിരുട്ട് അകത്ത് നിന്ന് വെള്ളം ഒഴുകുന്ന ശബ്ദം കേള്‍ക്കാം. എന്നാല്‍ ആ സമീപ പ്രദേശത്ത് ഒന്നും വെള്ളത്തിന്‍െറ അംശം പോലും കാണന്‍ ഇല്ലതാനും. ദൈര്യം സംഭരിച്ചു ഉള്ളില്‍ കടന്നു. മുന്നോട്ട് ഇരുട്ട് മാത്രം. പിന്നില്‍ ഇടുങ്ങിയ ഗുഹാ വാതില്‍. ഉള്ളില്‍ നേരെ നില്‍ക്കാന്‍ കഴിയും. കൈയില്‍ ഇരുന്ന ഫ്ളാഷ് മിന്നിച്ച് അകതേ കാഴ്ച ഒരു നിമിഷം കാണാന്‍ ശ്രമിച്ചു. മുകള്‍ ഭാഗവും മണ്ണാണ്. കൈയില്‍ വെള്ളിച്ചവും ഇല്ലാതേ കുടുതല്‍ അകതേക്ക് കടക്കാന്‍ പേടി തോന്നി. അതിനാല്‍ ആ സാഹസം കുടുതല്‍ കരുതലുമായി മറ്റൊരു ദിവസം ആകട്ടെ., 
പുറത്ത് ഇറങ്ങി കുറച്ച് നടപ്പ് കെണ്ട് ബസ്സ്റ്റോപ്പിൽ എത്തി അവിടെ ഒരു ചെറിയ ചായ കട ഉണ്ട്. കുട്ടിന്ന് നല്ല വിശപ്പും പിന്നെ ഒന്നും നോകിയില്ല കടയില്‍ കയറി. അവിടെ ആണേൽ കട്ടിയായി ഒന്നും ഇല്ല ചെറുകടി മാത്രം അതും ബോണ്ട മാത്രം . എന്തും ഇപ്പോൾ കഴിക്കും അത്രക്കുണ്ട് വിശപ്പ്. ബോണ്ടായുമായി മല്‍പ്പിടുത്തം നടത്തി കെണ്ടിരുന്നപ്പോൾ കട്ടന്‍ ചായ എത്തി. വെയിറ്റിഗ് ഷെഡില്‍ ബാസ് കാത്ത് കുറച്ച് സമയം. 

ബസില്‍ ഇളപ്പുങ്കല്‍ ടിക്കറ്റും എടുത്ത് ഞങ്ങള്‍ ഇരുന്നു. രാവിലെ നടന്ന വഴികള്‍ നിമിഷ നേരത്തില്‍ കടന്നു പോയി. ഏതോ സമയത്ത് മഴ തുടങ്ങിയിരുന്നു പുറത്ത്. മഴ വെള്ളത്തെ ചിതറിച്ചു കെണ്ട് ബസ് നിന്നു. മഴ നന്നഞ്ഞാണ് വീട്ടില്‍ എത്തിയത്. ഒരുപാട് പോറലുകള്‍ ശരിരത്ത് പുല്ലുകള്‍ വരുത്തിയത് ഒരു നീറ്റലായി അപ്പോൾ ആണ് അറിയാന്‍ കഴിഞ്ഞത്. 5:30 ന് വീട്ടില്‍ എത്തി. 

കുറച്ച് കുടുതല്‍ കുറിപ്പുകള്‍ - മഴ നന്നഞ്ഞ് വീട്ടില്‍ എത്തിയപ്പോൾ ഫിലിം റേളും നന്നഞ്ഞു അത് കാരണം ഫോട്ടോ കുറച്ചാണ് കിട്ടിയത്. 

വര്‍ഷങ്ങള്‍ ഓര്‍മ്മകളില്‍ കുറെ മങ്ങല്‍ വരുത്തിയിടുണ്ട്. എന്നാലും ആ ദിനങ്ങള്‍ മടങ്ങി വരുത്താന്‍ ഒരു ശ്രമം.

വര്‍ഷം ഒരുപാട് കഴിഞ്ഞിരിക്കുന്നു. പിന്നിട് ഒരുപാട് തവണ ഇലവീഴാപുഞ്ചിറയില്‍ പോയി മഞ്ഞും മഴയും വെയിലും കാറ്റും കണ്ടു. പുതിയ വഴി വന്നതും കണ്ടു എന്നാലും അന്ന് പോയ സുഖവും അനുഭവങ്ങളും പിന്നിട് ഒരിക്കലും കിട്ടിയില്ല





Saturday, May 7, 2016

ഫേസ് ബുക്ക്‌ ലോകം

ഫേസ് ബുക്ക്‌ ലോകം

ഫേസ് ബുക്കിൽ തിരുമാനം ആകുന്ന കാര്യങ്ങള്‍ പലപ്പോഴും പുറത്ത് ആളുകള്‍ കുറവ് അനുഭവ പെടറുണ്ട്.

ഫേസ് ബുക്കിൽ ആക്റ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയുന്നവരെ ഓഫ് ലൈന്‍ ആക്റ്റിവികളില്‍ നിന്ന് പിന്നോട്ട് വലിക്കുന്ന കാര്യങ്ങളില്‍ ചിലത്.

1, കുട്ടുകാർ

അതായത് ഫേസ് ബുകിലെ കുട്ടുകാരല്ല മറിച് നേരിട്ട് കാണുന്ന (അയല്‍ പകം,സഹ പാടികള്‍) കുട്ടുകാർ. ഇത്തരം ഒരു കൂട്ടത്തില്‍ ഫേസ് ബുക്കിലെ പുലി (ആക്റ്റിവ്) ഒരാൾ മാത്രമാവും.

ഓഫ്‌ ലൈന്‍ ആക്റ്റിവിറ്റിയുമായി ഇറങ്ങാൻ പോകുന്ന കുട്ടുകാരനെ യോദ്ധയിൽ ഒടുവിലുണ്ണിക്യഷ്ണ്ണന്‍ പറയുന്ന ലയലോഗ് പോലെ ''ദെ വന്നിരിക്കുന്നു നിന്‍റെ മോൻ..........'' അവന്‍റ ഒരു എന്‍റെ ഈരാറ്റുപേട്ട (ഭാവം പരമ പുശ്ചം). ഇത് മനസ്സിലാകി പല പുലികളും കുട്ടുകാരിൽ നിന്ന് ഒളിച്ച് വെക്കുകയാണ്‌ പതിവ്. എന്നാലും അവന്മരും ഗ്രുപ്പിൽ ഉണ്ടാവും എന്നത് വേറെ ഒരു കാര്യം. ലൈക് പോലും താരതെ എല്ലാം നോകി ഇരിക്കുനുണ്ടാവും.

2,വിട്ടുകാർ

അച്ഛന്‍,അമ്മ,സഹോദരങ്ങൾ,ഭാര്യ, മക്കള്‍.

ആദ്യം പറഞ്ഞ രണ്ടുപേർക്ക് ജനറേഷൻ ഗപ്പ് ആണ്. പിന്നെ നമ്മുടെ ഹെൽത്ത്. കണ്ണു വെദന്നികും സ്നേഹം കൊണ്ടാ. അവരു സഹിചോള്ളും മകന്‍ ആയി പോയില്ലേ. പിന്നെ ആരെലും വന്നു അവന്‍ ഫേസ്ബുകിൽ മിടുകന്ന ഞാന്‍ കണാറുണ്ട്. ഒന്നും മനസ്സിലായി ഇല്ലങ്കിലും അവര്‍ ഹാപ്പി.
സഹോദരങ്ങൾ നേരിട്ട് കാണുബോൾ നിനക്ക് പണി ഒന്നും ഇല്ലാ അല്ലെ. എന്നു ചോദിച്ചാലും ഫേസ് ബുക്കിൽ നല്ല സപോര്‍ട് ആയിരിക്കു.
പിന്നെ ബാകി രണ്ടു മേഖല പരിചയം ഇല്ലാ. പറഞ്ഞ് കളമാക്കുന്നില്ല.

3,സഹപ്രവർത്തകർ

നമ്മളെ നിയന്ത്രിക്കുന്ന വിഭാഗം (ഹെഡ്) തല്കാലം ഒരു സ്ഥപന്നതിൽ വർക്ക് ചെയുമ്പോൾ അവരെ ഫ്രെണ്ട് അകാതെ ഇരിക്കുനതവും ഉചിതം.
ഓൻലൈനിൽ നമ്മളെ കണ്ടു അവരും. അവരെ കണ്ടു നമ്മളും എന്തിനു ഇടങ്ങേറവണം. നമ്മൾ ജോലികള്‍ കൃത്യമണങ്കിലും പോസ്റ്റുകൾ അവര്‍ക് രസിക്കില്ല.

കുട്ടുകാരായ സഹപ്രവർത്തകർ. നല്ലത് പറയില്ല കളിയാകും താന്നും. ;-)

4,ഫേസ് ബുക്കിൽ മാത്രം കണ്ടു വരുന്ന ഒരു വിഭാഗം (വിമര്‍ശകര്‍) 

ഈ കുട്ടരെ‍ നേരിട്ട് കണാന്‍ കിട്ടില്ല. ഫേസ് ബുക്കിൽ പോസ്റ്റ്‌ വന്നാൽ അപ്പോൾ വരും ഉരിയ വിമര്‍ശന വാളുമായി. ക്ഷമ പരിക്ഷിക്കുന്ന വിമര്‍ശനം ആവും. നേരിട്ട് കണ്ടാല്‍ രണ്ടണം പൊട്ടിക്കാൻ തോന്നും.
''എ സി യുടെ കൂളിഗ് കുറഞ്ഞതിന് ഓഫിസ് ബോയിയെ ചീത്ത വിളിച്ച് കണ്ട് അയാള്‍ കൈയില്‍ ഇരുന്ന ഒഴുഞ്ഞ പെപ്സി ബോട്ടിൽ വെസ്റ്റ്‌ ബിന്നിലേക്ക് വലിചെറിഞ്ഞു. അപ്പോള്‍ അയാള്‍ ഫേസ്ബുക്കില്‍ ഫ്ലെക്സ് ഉപയോഗിച്ചതിനു എതിരെ പരിസ്ഥിതി സ്നേഹ കമന്‍ഡുകള്‍ ഇടുകയായിരുന്നു''

വാല്‍കഷ്ണം : ഉണരു


കടുവ കൂട്ടില്‍ ഒരു രാത്രി-തേക്കടി യാത്ര

കടുവ കൂട്ടില്‍ ഒരു രാത്രി

       തേക്കടി യാത്രയുടെ ഭംഗി പുര്‍ണ്ണമായി നുകരാന്‍ ബസില്‍ തന്നെ യാത്ര ചെയണ്ണം. ചെറിയ വാഹനങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ ഒരിക്കലും പുര്‍ണ്ണ രൂപം കിട്ടില്ല. മുണ്ടക്കയം കഴിഞ്ഞത് മുതല്‍ കയറ്റം തുടങ്ങി. ഒരു വശം വലിയ കൊക്കയും അതിനു അപ്പുറം ചെറുതും വലുതുമായ ഒരുപാട് മലകളും അങ്ങനെ പോകുന്നു വഴി

      ചിര പരിചിത വഴി എങ്കിലും ഓരോ യാത്രയിലും റിദുകള്‍ പുതിയ കാഴ്ചകള്‍ നിറച്ചിരിക്കും ചിലപ്പോള്‍ മഞ്ഞായും മഴയായും കാറ്റായും വെയിലായും അങ്ങനെ അങ്ങനെ ഓരോ കാലത്തും വര്‍ണ്ണങ്ങള്‍ പലതായിരിക്കും. മാര്‍ച്ച് മാസ ചുടില്‍ മലകള്‍ വെട്ടി തിളങ്ങി.

          പലപ്പോഴും കോടമഞ്ഞില്‍ മറഞ്ഞു നില്‍ക്കുന്ന മലകളെ പുർണ്ണ രൂപത്തിൽ കാണാന്‍ കഴിയുന്നത് ഈ സമയത്താണ്. മലകളുടെ വലിപ്പവും ഗമയും വര്‍ണ്ണനകള്‍കപ്പുറമാണ്. ഇടക്ക് കൈയില്‍ ഇരുന്നു ക്യാമറ ചിത്രങ്ങള്‍ പകര്‍ത്തി കെണ്ടിരുന്നു. പതിവിന്നു വിപരിതമായി ഇത്തവണ ഏലക്കയുടെ നറുമണത്തിനും മുന്‍പ് മൂക്കില്‍ എത്തിയത്. കാപ്പി പുവിെന്‍റ സുഗന്തമായിരുന്നു. ഈ തേയില കുന്നില്‍ ഇത്രയും കാപ്പി ചെടികള്‍ ഉള്ളത് പുതിയ അറിവായിരുന്നു. ഒരേ വലിപ്പത്തില്‍ നില്‍ക്കുന്ന കാപ്പി ചെടികളും അതില്‍ വെള്ള പല്ലുകാട്ടി ചിരിച് നറുമണം പൊഴിക്കുന്ന കാപ്പി പൂകളും. കാഴ്ചയില്‍ കൗതുകം നിറച്ച പുതിയ ഒന്നായിരുന്നു.

       കുമളിലേക്ക് അടുകും തോറും പതിവ് പോലെ കാപ്പി പൂ മണം മാറി ഏലക്ക മണമായി. 5 മന്നിക്ക് കുമളി പട്ടണത്തില്‍ നമ്മുടെ ആന വണ്ടി ലാന്‍ഡ് ചെയ്തു. തണുപ്പുമില്ല ചൂടുമില്ല ഒരു എ സി ഫീല്‍. 1;30 ഈരാറ്റുപേട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് എന്നെ വിളിച്ച ഗുപ്തനെ ഞാന്‍ വിളിച്ചു അപ്പോൾ ഓനും സംഘവും കുമളി സ്റ്റാന്‍ഡില്‍ നിന്ന് ക്യാബ് സൈറ്റിലേക്ക് പുറ പെട്ടാതെ ഉള്ളു. ഇത് എന്ത് പുകില്‍ ഈരാറ്റുപേട്ടയില്‍ നിന്നു ഒന്നരക്ക് പുറപ്പെട്ട അവനും സംഘവും രണ്ടരക്ക് പുറപ്പെട്ട ഞാനും അഞ്ചു മിനിറ്റ് വിത്യസത്തില്‍ കുമളിയില്‍ ലാന്‍ഡ് ചെയ്യ്തു. ഏതായാലും ക്യാബ് സൈറ്റ് കിട്ടി വനശ്രി ഓടിറ്റൊരിയം ആണ്.

         അപ്പോൾ പള്ളിയില്‍ നിന്ന് അസര്‍ ബാങ്ക് കേട്ടു. ഏതായലും നമസ്കാരം കഴിഞ്ഞു വനശ്രി തപ്പാം. പള്ളിയില്‍ വെച്ചു ഒരു ഇക്കായോട് വനശ്രിയെ പറ്റി ചോദിച്ചു. പുള്ളി വാക്കുകള്‍ കെണ്ട് എന്നെ അവിടെ എത്തിച്ചു. പള്ളിയില്‍ നിന്ന് ഇറങ്ങിയപ്പോൾ ചായ മോഹമായി ഉള്ളില്‍. മുന്നില്‍ കണ്ട ചെറിയ കടയില്‍ കയറി. ചായക്ക് കടി എന്ത് വേണ്ണം എന്ന് കടകാരന്‍.ചില്ലു അലമാരിയില്‍ പലരും ചിരിക്കുന്നു. കടക്കാരന്‍ ഒരിക്കല്‍ കുടി '' പാല്‍ ബണ്‍ '' എടുക്കട്ടെ..... ആദ്യമായി കാണുന്ന സാധനം ഏതായാലും കൊള്ളം. ചെറിയ മധുരം , നല്ല സോഫ്റ്റ്‌, എണ്ണയുടെ അതി പ്രസരവുമില്ല. ഏതായാലും ഒരു തേക്കടി വിഭവം എന്ന് പറയാം. സാധനം നല്ല ഡിമാന്‍ഡ് ആണ് പലരും പാല്‍ബണ്‍ ഓഡര്‍ നകുന്നുണ്ട്.

            നടക്കാന്‍ ഉള്ള ദുരം മാത്രമാണ് വനശ്രിക്ക്. സുര്യന്‍ അസ്തമിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു. വിദേഷിയരും സൊദേഷിയരും ആയ സഞ്ചാരികളില്‍ ഒരാളയി ഞാനും നടന്നു തുടങ്ങി. റോഡിലേക്ക് ഇറങ്ങി വന്ന ഒരു സംഘം വാനര പടയാണ് ആദ്യം മുന്നില്‍ എത്തിയത്. അതിനു അപുറം പച്ചപട്ടു വിരിച്ച കുന്നില്‍ അസ്ഥമയ സുര്യെന്‍റ താഴെ നാട്ടുകാരയ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്.

             ദുരെ നിന്ന് ഗുപ്തന്‍ കൈവീശി കാട്ടി. ചെറിയ ഒരു മതില്‍ അപ്പുറം 7 അടി ഉരത്തിൽ അതികായനായ ഒരു മനഷ്യനും കുറച്ച് നമ്മുടെ കോട്ടയം സഞ്ചാരികളും. ഗുപ്തനും ഞാനും അവരിലേക്ക് നടന്നു അടുത്തു. ആദ്യ മായി കണുന്നതാണ് സിബി മുന്നാര്‍ എന്ന സിബി ചേട്ടനെ. മുൻപ് ചാറ്റ് ചെയ്ത പരിചയം ഉണ്ട്. അപ്പോൾ ചായയും ആയി അവിടതെ ചേച്ചി എത്തി. ചായ കുടി കഴിഞ്ഞ് ഈറ്റ കാട് വഴി അല്പം നടക്കാം എന്നും പറഞ്ഞു സിബി ചേട്ടൻ ഇറങ്ങി. ആകാശത്ത് സുര്യന്‍ മറഞ്ഞു ഇരുട്ട് പരന്നു തുടങ്ങി.

        വിദുര കാഴ്ച അല്പം നടക്കുബോൾ തന്നെ മുന്നിലും പിന്നിലും ഈറ്റാകള്‍ മറച്ചിരിക്കും. കുട്ടാമായി നില്‍ക്കുന്ന ഈറ്റകള്‍ നടക്കുമ്പോൾ സുക്ഷിക്കണം എന്ന് സിബി ചേട്ടൻ മുന്നറിപ്പ് തന്നു. ശ്രദ്ധിചില്ലേൽ ഈറ്റ മുള്ള് കാലില്‍ തറക്കും. രാജ വേന്പാല കുടുതലും ഇത്തരം ഈറ്റാ കാടുകളില്‍ ആണ് വസിക്കുന്നത്. എന്ന പുതിയ അറിവും സിബി ചേട്ടനിൽ നിന്ന് ലഭിച്ചു.
         ഞങ്ങളുടെ യാത്ര തടഞ്ഞു കൊണ്ട് മുന്നില്‍ ഒരു അരുവി ( 50 വര്‍ഷം മുന്‍പ് വിളിച്ചിരുന്ന പേര് ഇപ്പോൾ ഓട എന്ന് പറയാം )ഈ അരുവി എത്തുന്നത് തമിഴ് മക്കള്‍ കുടിക്കാന്‍ വെളളം കൊണ്ട്‌ പോകുന്ന കനാലില്‍ ആണ്. ദാഹ നീരില്‍ വിഷം നിറക്കുന്നു. പുകൾ പെറ്റ കേരളനാട്. ഇവിടെ ശുദ്ധി വരുത്താന്‍ ഒരു എളിയ ശ്രമം. അതാണ് നാളെ ഞങ്ങള്‍ ചെയാൻ പോകുന്ന കര്‍മ പദ്ധതി. ഇരുട്ട് കുടുതല്‍ പരന്നു തുടങ്ങി

      ഡോർമേട്രറിയിൽ എത്തി ബാഗ് വെച്ചു. അപ്പോൾ രാഹുല്‍ എത്തിയിരുന്നു. സിബി ചേട്ടൻ കണ്ണന്‍ ചേട്ടനുമായി റുമിലെക്ക് കടന്നു വന്നു. തേക്കടി കാടിെന്‍റ നാലു അതിരുകളും അറിയുന്ന ജിവിചിരിക്കുന്ന ഏക വെക്തി അതാണ് നമ്മുടെ കണ്ണന്‍ ചേട്ടന്‍.

7;30 എര്‍ത്ത് അവറിെന്‍റ ഭാഗമായി പെരിയാർ ടൈഗര്‍ റിസര്‍വിലെ സ്റ്റാഫുകളും സഞ്ചാരി കോട്ടയം യുണിറ്റ് അംഗങ്ങളും സംയുക്തമായി നടത്തിയ റാലി നടന്നു.

          പിന്നെ ഭക്ഷണം. ചര്‍ച്ചകള്‍. വനത്തെ പറ്റിയും അതിെന്‍റ രീതികളെ പറ്റിയും കാട് അറിഞ്ഞ ആ വലിയ മനുഷ്യരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ചൂട് തണുപ്പിന്ന് വഴി മാറിയിരുന്നു. കണ്ണുകളെ ഉറക്കം തഴുകി ഉറകി.

സഞ്ചാരി ഗ്രുപ്പ് - കവിത

''വരുന്നു ഞങ്ങള്‍ സഞ്ചാരികള്‍ പുതിയൊരു രാഗം മൂളാന്നായി

നവയുഗ മാധ്യമ ചില്ലുകള്‍ തകര്‍ത്ത് പുതിയെരു ലോകം തീര്‍കാനായി

കേരള നാടിന്‍ കാഴ്ചകള്‍ കാണാന്‍ കാണാ വഴികളില്‍ കടന്നു ഞങ്ങള്‍

മാമല നാടിന്‍ അതിരുകള്‍ താണ്ടി പുതിയൊരു ലോകം തേടി ഞങ്ങള്‍

കാടും മരവും കാകാന്‍ എന്നും മുന്നില്‍ കാണുമീകുട്ടം സഞ്ചാരി

വരുന്നു ഞങ്ങള്‍ സഞ്ചാരികള്‍ പുതിയൊരു രാഗം മൂളാന്നായി

നവയുഗ മാധ്യമ ചില്ലുകള്‍ തകര്‍ത്ത് പുതിയെരു ലോകം തീര്‍കാനായി ''

വിധി

            വിടിന് അടുത്തുള്ള മുസ്ലിം പള്ളിയിലെ ബാങ്ക് കേട്ടാണ് നന്ദൻ പതിവ് പോലെ അന്നും സമയം അറിഞ്ഞത് . ഉള്ളിലെ വേദനകൾ കടിച്ചിറക്കി അയാൾ ഉറങ്ങുക അല്ലായിരുന്നു . മറിച്ചു തന്നെ പുണാരാത്ത ഉറക്കാതെ സ്വപ്നം കാണുകയായിരുന്നു . മനസ്സിൽ വേദന നിറഞ്ഞവര്‍ക്ക് ഉറക്കവും ക്രുരത കട്ടുകയല്ലേ പതിവ് . സമീപ പള്ളിയിൽ നമസ്കാരം നടക്കുന്നത് നന്ദൻ  കിടക്കയിൽ കിടന്നു തന്നെ അറിഞ്ഞു . മുസ്ലിങ്ങളുടെ നസ്കരം അശ്വാസം തരുമെങ്കിൽ അതും ചെയമയിരുന്നു . ഇപ്പോൾ അയാൾ എന്തും ചെയ്യുന്ന മാനസികാവസ്ഥയിൽ ആണ്.

കാരണം വിധികൾ  അയാളെ ഇന്നു അങ്ങനെ ആകി . സമയം ഇഴഞ്ഞു നിങ്ങുന്നത് നന്ദൻ അറിഞ്ഞു . ഇപ്പോൾ തന്നെ വിളിച്ച് കൊണ്ട് അടുത്ത് വരുന്ന നിമ്മി ഇന്നിവിടെ ഇല്ലാ . അവളും ഇപ്പോൾ ആകെ ജിവച്ചവമാണ് . അവളുടെ സൗന്ദര്യം എങ്ങോ മറഞ്ഞു . നികിലിന്റെ രോഗം അറിഞ്ഞത് മുതൽ നിമ്മി  ഭക്ഷണം കഴിക്കുന്നത് നന്ദൻ  കണ്ടിട്ടില്ല . നിർബന്ടിച്ചാൽ കഴിച്ചാണ് വരുത്തി ഒഴിഞ്ഞു മാറും . അച്ഛനായ താൻ ഇത്ര വിഷമിക്കുബൊൽ പെറ്റാവയറിന്റെ വേദന ആർകാണു അള്ളക്കാൻ കഴിയുക .

നന്ദുവേട്ടാ......... നന്ദുവേട്ടാ............ആ വിളി നന്ദനെ ചിന്തകളിൽ നിന്നുണർത്തി . അടുത്ത വിട്ടിലെ റഫിക്കായിരുന്നു  . കോടിശ്രരൻ ഒന്നുമല്ലങ്കിലും നല്ല മനസ് കൈമോശം വരാത്ത പുതിയ തലമുറ . നികിലിന്റെ കാര്യം അറിയാൻ വന്നതാവും . നന്ദൻ കതക് തുറന്നു . പ്രേതിക്ഷിച്ച ചോദിയം തന്നെ നികിലിന്നു എങ്ങനെ ..? ഡോക്ക്ടർ വന്നു അവസാന പ്രതിക്ഷയായ ലക്ഷങ്ങൾ വിലാ മതിക്കുന്ന  ആ ഒപരശന്റെ കാര്യം റഫിക്കിനോട് പാഞ്ഞപ്പോൾ തന്നെ നന്ദന്റെ കാണു നിറഞ്ഞു . നമുക്ക് എല്ലാം ശരിയാക്കാം ചേട്ടാ .

 എന്നാ അവന്റെ വാക്കിലും അയാൾക്ക് വലിയ പ്രതിക്ഷ ഒന്നുമില്ലായിരുന്നു . നമ്മുക്ക് എഫ് ബി യിൽ ഒരു പോസ്റ്റ്‌ ഇടം എന്നാതും കുടുതൽ ഒന്നും മനസിലാവാത്ത കാര്യമായിട്ടും മറിച്ചൊന്നും ചോദിക്കാൻ തുനിഞ്ഞില . ചേട്ടൻ വൈകുനേരം ഇവിടെ കണ്ണിലെ എന്നും ചോദിച്ചു റഫിക് നടന്നകന്നു . പ്രഭാധ കൃതിങ്ങൾ എല്ലാം യാന്ത്രികമായി നടന്നു . 8 മണിക്ക് മുൻപ് മെഡിക്കൽ കോളേജ് എത്തണ്ണം 

കുറച്ചു മാസങ്ങളായി ജിവിതം ഇങ്ങനെയാണ് . എന്നും രാവിലെ എന്നീറ്റത് മുതൽ തന്നിച്ചുള്ള കുറച്ചു അലചിലുകൾ . രാവിലെ മെഡിക്കൽ കോളേജ് യാത്രയും . മിനിയെയും മോനെയും കന്നാലും . രോഗങ്ങളുടെ കൂടെ കുട്ടിരിപ്പും . വിരസമായ പകലുക്കൾരാത്രി വൈകും വരെ ആ ആശുപത്രി വരാന്തയിൽ കഴിച്ചു കുട്ടി . മിനിയുടെ നിർബന്ധത്തിനു വഴങ്ങി ലാസ്റ്റ് ബസിൽ വിടനയാലും .ഒരു പകൽ പോലും മോനെ വിട്ട് മിനി മാറി നിന്നില . മിനിയെ വിട്ടിൽ വിടന്നുള്ള നന്ദന്റെ ശ്രമങ്ങൾ . അമ്മയുടെ വാശിക്ക് മുൻപിൽ എന്നും തോല്ക്കുകയാണ് ചെയുന്നത് . ആസ്പത്രിയിൽ ചെന്ന് മിനികും മോനും രാവിലെ കഴിക്കാൻ ഉള്ള ഭക്ഷണം വാങ്ങി നല്കണം . നികിലിനു 3 വയസ് ആകുന്നത്തെ ഉള്ളു . അന്ധമായ അയാളുടെ ബാല്വും , കൗമരം , യൗവനത്തിലാണ് ജിവിതത്തിൽ ഒറ്റപെട്ടു പോയ നിമ്മിയെ കുട്ടായി കിട്ടിയത് . ആ നല്ലനാളുകൾ കുടുത്തൽ ചാരുതയെകി നികിലും എത്തി . അവൻറെ കളിയിലും ചിരിയിലും നന്ദൻ  അനാധതം മറന്നിരുന്നു .  നന്ദനു എല്ലാം അവന്നയിരുന്നു . നല്ല നാളുകൾക്ക് വേഗം അന്ന്ധ്യം കുറിച്ച് . അല്ലെങ്കിലും നല്ല നാളുകൾ കുറവല്ലേ ജിവിതത്തിൽ അതണലോ ജിവിതം . ചെറിയ പനിയിൽ തുടങ്ങി വിട്ടുമാറാത്ത പനിയിയലുനു . തന്റെ ജിവന്റെ ജിവന് ഒരു വിർക പുർണമായും മറ്റൊന് ഭാകികംയും പണിമുടക്കിലാണ് എന്നറിയുന്നത് .

ബസിനായി ഉള്ള ഓട്ടത്തിൽ ഫോണ്‍ നിർത്താതെ ബൈബ്രെറ്റ് ചെയുന്നത് നന്ദൻ അറിയുന്നുണ്ടായിരുന്നു . എന്നാലും എടുക്കാൻ നിന്നില്ല ബസ് പോയാൽ അടുത്ത ബസിൽ ആശുപത്രിയിൽ എത്തുമ്പോൾ കാഴ്ച്ചക്കാർക്ക് അനുവദിച്ച സമയം കഴിയും . പിന്നെ പറവു കാരൻറെ പത്രാസ് കാണണം . ആശുപത്രിയിൽ എത്തി വഴിൽ നിന്ന് കഴിക്കാനുള്ള ഭക്ഷന്നം വാങ്ങി . നിമ്മി ഇത് കളയുകയാണ് പതിവ് എങ്കിലും . വങ്ങനമലൊ . വേദനകൾ തിന്നുനതിനാൽ വിശപില്ല അവർക്കിപോൾ . കഴിച്ചാലും സാദ് ഇല്ലാത്ത എന്തോ ഒന്നാണ് ഭക്ഷണം ഇപ്പോൾ അവർക്ക് . വേദനകളുടെ തുടർ കഥയിലുടെ അയാൾ നടന്നു കൊണ്ടിരിന് . ചിര പരിചയം കൊണ്ട് അയാൾ ആ വേദനയിലും ചിരിക്കാൻ പടിചിരിന്നു . ആണുങ്ങൾ ഒരിക്കലും കരയരുത് എന്ന് തോമസ്‌ അച്ഛന്റെ വാക്ക് അയാൾ ഓർത്തു
ആശുപത്രിയിലെ പതിവ് കാഴ്ചകളും സംസാരവും കഴിഞ്ഞു അയാൾ ദിന യാത്രക്ക് ഇറങ്ങി . 

മോന്റെ ഒപ്പരെഷന്റെ 16  ലക്ഷം ഉണ്ടാക്കണം . എവിടെ പോകാൻ എത്തും പിടിയും ഇല്ലാത്ത യാത്ര . അപ്പോൾ അയാളുടെ ഫോണ്‍ ഒരിക്കൽ കുടി ബിബ്രെറ്റ് ചെയ്തു . അപ്പോൾ മാത്രമാണ് അയാൾ നേരത്തെ ഫോണ്‍ റിംഗ് ചെയ്ത കാര്യം ഒർതതത് . നോകു്പോൾ കമ്പനിയിൽ നിന്ന് മനെജേർ അന്ന് .ഫോണ്‍ എടുത്തതും അയാൾ പറഞ്ഞു തുടങ്ങി . എപ്പോൾ വരും എന്ന് ചോധിക്കുനില്ല .തൻ ഇന്നി വരണ്ട എന്ന് പറയാൻ വിളിച്ചത താന്നിക് പകരം വേറെ ആളെ എടുത്തു . ഇന്നി കണിരും കൈയുമായി ഈ വഴിക്ക് വരണ്ട . ഏകാ വരുമാന മാർഗമായ ജോലിയും അവിടെ അവസാനിച്ചു എന്നയാൾ തിരിച്ചറിഞ്ഞു . ഒരു  യജനക്ക് പോലും അവസരം താരത്തെ ഫോണ്‍ വെക്കപെട്ടു . 

എന്ത് ചെയന്നമെനറിയാതെ തന്നെ കടന്നു പോയ ബസിൽ നോകി അയാൾ നിശ്ചലനായി നിന്നു . മരത്തിൻറെ തണലിലും അയാൾ വിയപ്പിൽ കുളിച്ചു . കണ്ണിലേക്ക് ഇരുട്ട് കയറി . നാട്ടിലേക്കുള്ള ബസ് ബോർഡ് കണ്ടനാണു.  താൻ റോഡിലാണ് എന്നാ ബോധം വന്നത് . എതോ ഉൾപ്രേരണയിൽ ആ ബസിൽ ചാടി കയറി . നാട്ടിലേക്ക് ഉള്ള ടിക്കറ്റ് എടുത്തു . വിട്ടിൽ എത്തിയതും കാട്ടിലേക്ക്ചാഞ്ഞു . പിന്നെ മണിക്കുറുകൾ കടന്നു പോയത് അയാൾ അറിഞ്ഞില . 

റഫിക്കിന്റെ വിളിയാണ് അയാളെ ഭുമിയിലെക്ക് മടകി കൊണ്ട് വന്നത് . മുറിയിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു സമയം എത്രയായി . ഫോണ്‍ തപ്പി എടുത്തു സമയം നോകിയപ്പോൾ അഞ്ചു മണി കഴിഞ്ഞു . നിമ്മിയുടെ കുറെ അതികം മിസ്സ്‌ കോളും അതിലേക്ക് മടകി വിളിച്ചു കൊണ്ട് നന്ദൻ കതക് തുറന്നു . സാധാരണ വിളി മാത്രം തൻറെ വിളിയോ തന്നെയൊ കാണാത്തതിനാൽ അവൾ വിളിച്ചതാണ് . ഇന്നു ഇന്നി വരുന്നില എന്ന് പറഞ്ഞു ഫോണ്‍ വെച്ച് . റഫിക്ക് പറഞ്ഞു തുടങ്ങി ചേട്ടാ . ഞാൻ എൻറെ ഫോണിൽ ചേട്ടൻ പറയുന്നത് റെക്കോർഡ്‌ ചെയാം . അത് ഫെസിബൂകിൽ ഇട്ടാൽ ആരെങ്കിലും സഹായിക്കും . നികിലിന്റെ ഓപ്പറേഷൻ നടത്ന്റെ .റഫിക് തന്നെ അകത്തെ മുറിയിലേ ബാൾബിട്ടു . വിഡിയോ പിടിക്കാൻ ഉള്ള ചുറ്റുപാടുകൾ ശരിയാക്കി . ചേട്ടൻറെ പേര് , ജോലി  ,വരുമാനം ,  നികിലിന്റെ ഓപ്പറേഷന് എത്ര ചിലവു വരും എല്ലാം വിശദമായി പറയണ്ണം .നന്ദൻ  മറുത്തൊന്നും പറയാതെ തയാറായി . പറഞ്ഞു തുടങ്ങി ജിവിതം മുഴുവൻ പറഞ്ഞു അവസാനിപ്പിച്ചപ്പോൾ നന്ദൻ  അറിയാതെ കരഞ്ഞു പോയിരുന്നു . നിറകണ്ണുകളോടെ റഫിക് തൻറെ ഫോണിൽ അത് പകർത്തി . അപ്പോൾ മാത്രമാണ് ചേട്ടന്റെ ജോലിയും പോയ കാര്യം റഫിക് മനസിലാക്കുനത്
ആ സാഹച്യത്ത്തിൽ അതികം നില്ക്കാൻ കഴിയില്ലായിരുന്നു .

 ചേട്ടൻ ഒന്നും കഴിചില്ലലോ ഞാൻ വിട്ടിൽ പോയി ഉമ്മയോട് വല്ലത്തും വാങ്ങി വരം എന്നും പറഞ്ഞു റഫിക്  അവടെ നിന്നിറങ്ങി  . അല്ലേൽ അവനും കരഞ്ഞു പോകുമായിരുന്നു . മറുതോനും പറയാതെ നന്ദൻ നിശ്ചലനായി നിന്നു . സമയം പിന്നെയും കടന്നു പോയി കൊണ്ടിരുന്നു നന്ദൻ ജിവനറ്റ ശരിരം പോലെ അവിടെ ഇരുന്നു . റഫിക് ഭക്ഷണവുമായി മടങ്ങി വന്നു . ചേട്ടൻ കഴിച്ചിട്ട് പാത്രവുമായി മടങ്ങി പോയിട്ട് വേണം ആ വീഡിയോ നെറ്റിൽ ഇടാൻ . എന്നാ നിര്ർബന്ധമാണ് നന്ദനെ ഭക്ഷണം കഴിപ്പിച്ചത് . കഴിച്ചെന്നു വരുത്തി അയാൾ പത്രം കഴിക്കി തിരിച്ചു നൽകി . ചേട്ടാ എല്ലാം ശരിയാവും നല്ല മനസുള്ളവർ നമ്മളെ സഹായിക്കതിരിക്കില . ചേട്ടന്റെ ബാങ്ക് അക്കൊണ്ട് നബരും ഒന്ന് തരണം . അത് വെച്ച് കുറെ പണിയുണ്ട് . മണിക്കുറുകൾ പിനെയും ഇഴഞ്ഞു നിങ്ങി കൊണ്ടിരുന്നു . ഇരുന്ന സ്ഥലത്ത് തന്നെ അയാൾ കിടന്നു . സമയം അയാളിൽ നിദ്ര നിറച്ചു . ആശാ നഷ്ട്ട പെട്ടവന്റെ ഉറക്കം അയാൾ എല്ലാം മറന്നു ഉറങ്ങി 

രാവിലെ പതിവ് യാത്രക്കായി അയാൾ വിട്ടിൽ നിന്നിറങ്ങി . പതിവിൽ നിന്ന് വിപരിതമായി ഇന്നയാൾക്ക് ഒരു ജോലി ഇല്ലാ . പക്ഷെ അന്ന് എല്ലാം പതിവിനു വിപരിതമായിരുന്നു . നിത്യ ധർഷകർ എങ്കിലും ഒന്നും മിണ്ടാതിരുന്ന പലരും മോന്റെ രോഗ വിവരം അനേഷിച്ചു . എങ്ങനെ അറിഞ്ഞു എന്നത് അയാളെ അലട്ടിയില്ല . കാരണം അത്തരം ചിന്തകൾ ശാന്തമായ മനസിലെ ഉണ്ടാവു . ബസിലും പലരും നല്ല വക്കുകല്ലാൽ നന്ദനെ ആശ്യസിപ്പികാൻ ശ്രമിക്കുനത് അയാൾ അറിഞ്ഞു . ആശുപത്രിയിൽ സാധാരണ ദിവസങ്ങൾ പോലെ നന്ദൻ  പെരുമാറി . കാരണം ജോലി കുടി പോയത് നിമ്മി അറിയണ്ട . തിരക്കിട്ട് ആശുപത്രി വിട്ട അയാൾ ബസ് സ്റ്റോപ്പിൽ എവിടേക്ക് പോകണം എന്നറിയാതെ പകച്ചു നിന്നപോലാണ് . മൊബൈലിൽ ഇടക്കിടക്ക് മെസേജ് വരുന്നത് നന്ദൻ  അറിഞ്ഞത് . ബാങ്കിൽ നിന്നുള്ള മെസേജു ആണ് . തന്റെ അകൊണ്ടിൽ ആരോ 2000 രൂപ ഇട്ടിരിക്കുന്നു . ആരാണ് ഒന്നും മനസിലാവാതെ പകച്ചിരുന്നു നന്ദൻ . പിന്നെയും പല തവണ ബാങ്കിൽ നിന്നുള്ള അറിയിപ്പുകൾ . എല്ലാം ചെറിയ സഖ്യകളാണ് തൻറെ മുന്നിലുള്ളത്  16 ലക്ഷവുമാണ് . നന്ദനെ ചിന്തകളിൽ നിന്നുയർത്തി മൊബൈൽ റിംഗ് ചെയ്തു . നിമ്മിയാണ് ആകെ പെടിച്ചരണ്ട രിതിയിലാണ് ശബ്ദം. എത്രയും പെട്ടന് ആശുപത്രിയിൽ എത്തണം . നികിലിന്നു രോഗം വല്ലതും കുടിയോ..? റോഡ്‌ മുറിച്ചുകടന്ന്‌ ഓടുബോൾ . എതിരെ വന്ന വണ്ടികാരൻ ചിത്താ വിളിച്ചത് നന്ദൻ അറിഞ്ഞത് കുടി ഇല്ലാ . 

നന്ദനെ സ്വികരിച്ചത്  നാട്ടിലെ പ്രധാന ചാനലിൻറെ ക്യാമറ മാനും റിപ്പോർട്ടറുമാണു . അവർ കാര്യം പറഞ്ഞു നികിലിന്റെ രോഗ വിവരം എഫ് ബി യിൽ നിന്ന് അറിഞ്ഞു . അവനെ പറ്റി ഞങ്ങൾ ഒരു സ്റ്റോറി ചെയ്യാം . അത് കണ്ടു പലരും സഹായിക്കും . ചേട്ടനും ചേച്ചിയും  കുട്ടിയുടെ രോഗവസ്തയും   നിങ്ങളുടെ  എല്ലാ അവസ്ഥകളും  പറഞ്ഞു കൊണ്ട് ഒരു ക്ലിപും വേണ്ണം .  നന്ദന് എല്ലാം സമ്മധം തൻറെ കുട്ടിയുടെ ഒപ്പരെഷനുള്ള പൈസ കിട്ടിയാൽ മതി . കണ്ണീർ വറ്റിയ അമ്മെയെ അവർ പലതരത്തിൽ കാമറയിൽ പകർത്തി .തൻറെ ജോലി നഷ്ട്ടപെട്ട കാര്യം നന്ദൻ പറയുന്നത്  കേട്ടപ്പോൾ . കണ്ണിരു കൊണ്ട്  നിമ്മി  അത് സികരിച്ചു  . മരുന്നിറെ മണം തുളുബുന്ന ആശുപത്രി കുടുത്തൽ വികാര ഭാവത്തിൽ കണ്ണീർ പോഴിക്കുനത് നന്ദൻ അറിഞ്ഞു . 

അവസാനം കണ്ണീർ നിറച്ച കണ്ണുമായി റിപ്പോർട്ടർ കാമറ നോക്കി എന്തകെയോ പറഞ്ഞു . യാത്രയായി പറച്ചിലായി അയാൾ.  ചേട്ടാ ഇത് ഇന്ന് വൈകുന്നേരം ചാനലിൽ കാണ്ണിക്കും . അത് വന്നാൻ പിന്നെ . നല്ല മനസുള്ളവർ ചേട്ടനെ സഹായിക്കും  . ഒന്നും പേടിക്കണ്ട ധൈര്യമായി ഇരിക്കണം . ചേച്ചിക്കും മോനും ധൈര്യം കൊടുക്കേണ്ടത് ചേട്ടനല്ലേ .നല്ല വകുകളാൽ മധുരം നിറച്ച് അവർ നടകന്നു . ഒന്നിലും വിശ്വാസം ഇല്ലാത്ത മനസുമായി നന്ദൻ അവർ പോകുനതും നോക്കി നിന്നു . അപ്പോളും നന്ദന്റെ മൊബൈൽ . അക്കൊണ്ടിൽ പൈസ വരുന്നത് അറിയിച്ചു കൊണ്ടിരുന്നു .

പിറ്റേന്ന് മുതൽ അയാളുടെ ജിവിതത്തിൽ സംഭവിച്ചത് . സ്വപ്ന തുല്യമായ കാര്യങ്ങൾ ആയിരുന്നു . പലരും വന്നു സഹായങ്ങൾ തന്നു . ലക്ഷങ്ങൾ കൈമാറിയ നല്ല മനുഷ്യരും . നാട്ടിലെ ഒരു കുട്ടയിമ നാട്ടിൽ നിന്ന് ഒരു വലിയ തുകയുമായി വന്നു . ഇത് ഞങൾ നാട്ടുകാരുടെ ഒരു സഹായമാണ് . ഞങൾ നാട്ടുകാർ എല്ലാം നികിലിന്നു പ്രർതനയുമയി ഒപ്പം ഉണ്ട് . വൈകാതെ ഓപ്പറേഷൻ നടന്നു . നികിൽ ആശുപത്രി വിടു . ആശുപത്രി വിട്ടു വിട്ടിലെകുള്ള യാത്രയിലാണ് നന്ദൻ പടുകൂറ്റൻ ഫ്ലെക്സുകൾ കണ്ടത് എല്ലാത്തിലും തന്നിക്ക് ഓരോ പാർടികൾ തന്ന ലക്ഷങ്ങളും അവർ തുക കൈമാറിയപ്പോൾ എടുത്ത ഫോട്ടോസും . തന്ന്റെ മോനായി കോടികൾ ഈ നാട്ടിൽ പിരിക്കപെട്ടു എന്നത് ഒരു നെട്ടലായി അയാളിൽ നിറഞ്ഞു . മിച്ചം കാശിൽ നന്ദൻ വാങ്ങിയ സ്മാർട്ട്‌ ഫോണ് നന്ദൻ  പിച്ച വെച്ച് തുടങ്ങിയ  ഫൈസ് ബൂകിലെ നോട്ടിഫിക്കട്ഷൻ അറിയിച്ചു ശബ്ദിച്ചു കൊണ്ടിരുന്നു .


ഇത് കാണാ ലോകം മായ താഴ്‌വര

ഇത് കാണാ ലോകം മായ താഴ്‌വര 

         നിനച്ചിരിക്കാതെ ആണ് പലപ്പോഴും അല്‍ഭുതങ്ങള്‍ സംഭവിക്കുക. അങ്ങനെ ആണ് ചില യാത്രകളും. ഒരുപാട് തയ്യാറേടുപ്പും അനേഷ്വണങ്ങളും നടത്തിയ യാത്ര ആയിരുന്നു കുളുക്ക് മല പക്ഷേ ചില കാരണങ്ങള്‍ ഉണ്ടയത്തിനാല്‍ യാത്ര മാറ്റി വെകേണ്ടി വന്നു. അതിനായി എടുത്ത ലീവ് എന്നെ കളിയാകി. ആ കളിയാക്കല്‍ ആണ് സിയാദ് കുറെ ദിവസങ്ങളായി പറഞ്ഞു കെണ്ടിരുന്ന മായ താഴ്വരയിലേക്ക് ചിന്തകളും ഞാങ്ങളും പോകാൻ വഴി ഒരുകിയത്.

      
        ആ തിങ്കളാഴ്ചയില്‍ ഞാന്‍ രാവിലെ സിയദിനെ വിളിച്ചു. ഉച്ച കഴിഞ്ഞ് പോകാം എന്നല്ലതെ എന്നിട്ടും അവന്‍ സ്ഥലം പറഞ്ഞില്ല.
ഒരു മനോഹര സ്ഥലം എന്നതിന് അപുറം എല്ലാം അവന്‍ ഒളിച്ചു വെച്ചു. കഴിഞ്ഞ ദിവസം അവന്‍ അമ്മീനുമായി അവിടെ പോയിരുന്നു. അവനെയും വിളിച്ചു അവനും വരാന്‍ റെഡി ആണ്. അവനും സ്ഥലം പറയില്ല. ക്ഷമ കളയുന്ന പണിയ എന്ത് ചെയാൻ ക്ഷമിക്കുക തന്നെ.

രണ്ടു മണിക്ക് ഊണും കഴിഞ്ഞ് ഞാന്‍ വിട്ടില്‍ നിന്ന് ഇറങ്ങി. പിന്നെ സഹയാത്രികരെ വിളിയോട് വിളി. ഓരോ തിരക്കില്‍ ഓടി നടക്കുന്ന പാവങ്ങള്‍. ഞാന്‍ വിടോവോ. ചുമ്മയിരുന്ന എന്നെ വഴക്കുണ്ടകിയതല്ലേ. നാലു മണിയോടെ എല്ലാവരും റെഡി ആയി. രണ്ടു ബൈകില്‍ നാലു പേര്‍. അതിന്നിടക് മറ്റൊന്ന് കുടി സംഭവിച്ചു. റുമ്മില്‍ കിടന്നുറങ്ങാന്‍ വട്ടം കുട്ടിയ നിഷാദിന്നെയാണ് നാലമാന്നക്കിയത്.

ഈരാപേട്ടയിൽ നിന്ന് ചിര പരിചിതമായ വാഗമണ്‍ റുട്ടിൽ വാഹനം ഓടി തുടങ്ങി. ഓരോ വഴിയും മലകളും കാണുമ്പോളും മനസ്സില്‍ ഓര്‍ക്കും ഇത് വല്ലതും ആണോ. പേരാറിയാത മായ താഴ്വരാ. വലിയ മലകള്‍ കണ്ടു തുടങ്ങി പതിവിന്നു വിപരിതമായി മലകള്‍ ഹരിത വര്‍ണ്ണം വെടിഞ്ഞിരിക്കുന്നു. വെയിൽ കാരണമാവും ഈ കാഴ്ചയും സുന്ദരം തന്നെ. ഓരോ സമയവും ഓരോ തരം ഭംഗിയാണ് വാഗമണിന്.‌
 ‌‌
പ്രധാന വഴിയില്‍ നിന്ന് ചെറിയ വഴിയിലേക്ക് അവിടെ നിന്ന് വീണ്ടും ചെറിയ വഴിയിലേക്ക് ടാറിഗ് മാറി കൊണ്ക്രിറ്റ് ആയി അതും മാറി മണ്‍ പാതയുമായി. മുന്നില്‍ പോകുന്ന സിയദിെന്‍റ ബൈകിനെ പിന്‍തുടരുക മാത്രമാണ് എെന്‍റ പണി. കുറെ കയറ്റിറക്കത്തിന്ന് ശേഷം അവെന്‍റ വണ്ടി നിന്നു ഒപ്പം എെന്‍റതും. മുന്നിലേക്ക് വഴിയുണ്ട് അത് ഓഫ് റോഡ്‌ അല്ലാ ഹോററർ റോഡാണ്. ബൈക് ലോക്ക് ചെയ്തു അവിടെ വെച്ച് ‌

       ഞാന്‍ കരുതി മുന്നില്‍ കാണുന്ന വഴിയില്‍ ആവുംനടക്കാന്‍ പോവുന്നത്. എന്നാല്‍ സിയാദ് അവിടെ കണ്ട അരുവി പോലെ തോന്നിക്കുന്ന ഭാഗത്തേക്ക് ഇറങ്ങുകയാണ് ചെയ്തു. കുറച്ച് വെള്ളം ഒഴുക്കുന്നുണ്ട്. അരുവിക്ക് കുറുകെ ഒരു മരം വിണു കിടക്കുന്നു. അതില്‍ കുടി നടന്നു വേണ്ണം അരുവി വഴിയില്‍ ഇറങ്ങാന്‍. അല്പം സാഹസം വേണ്ടി വന്നു ആ നടപ്പിന്ന്. പാറകൂട്ടങ്ങളില്‍ ചവിട്ടി നടന്നു തുടങ്ങിയപ്പോൾ. കുട്ടുകാരെന്‍റ വക കമ്മന്‍ഡ് ''ഇന്നിയും അതി സാഹസങ്ങള്‍ കാട്ടിയല്ലേ മുന്നോട്ട് പോകാൻ പറ്റു ''

       അരുവിയിലെ വെള്ളവും ഞങ്ങളെ അനുഗമ്മിക്കുന്നുണ്ട്. ചെറിയ പാറകളാണ് അവിടെ മുഴുവന്‍ എന്നാല്‍ ഒരു പാറ വലിപ്പം കൊണ്ട്‌ ഈ കുട്ടി പാറകളുടെ ഉപ്പാപ്പയാണ്. അതും ബോള്‍ പോലെ. അല്‍ഭുതകരമായ രൂപം. വലിപ്പം. പാറ കണ്ട് അന്തവും കുന്തവുംഇല്ലാതെ നിന്നാ ഞങ്ങളെ കാത്തു നില്കാതെ വെള്ളം ‌മുന്നോട്ട് പോയി. അവിടെ നിന്ന് വിണ്ടും മുന്നോട്ട്
അരുവിയുടെ രുപം മാറി കൊണ്ടിരുന്നു. വള്ളിപടർപ്പുകൾ നിറഞ്ഞ മരങ്ങള്‍ കാന്നന പാതയിലാണ് ഞങ്ങള്‍ എന്ന് ഓര്‍മ്മപെടുത്തി. ചിലപ്പോള്‍ പാറയില്‍ ഇരുന്നു നിരങ്ങി. അല്ലെങ്കിൽ പുല്ലുകള്‍ വകഞ്ഞു മാറ്റി. ഈറ്റകള്കിടയിലുടെ. പുതിയ കാഴ്ചകൾ തേടി മനസ്സും ശരിരവും സഞ്ചരിച്ചു കെണ്ടിരുന്നു.

       പെട്ടന്ന് അരുവി വലിയ കുഴിയായി രുപം മാറി. മുന്നോട്ട് പോവകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. ഒരു കയര്‍ ഉണ്ടായിരുന്നെങ്കിൽ തുങ്ങി ഇറങ്ങമായിരുന്നു. ആരെങ്കിലും ഒരാൾ ഇറങ്ങിയാൽ മാത്രെമേ ബാകി ഉള്ളവരെ സഹയിക്കാന്‍ കഴിയു. വളരെ ബുദ്ധി മുട്ടി കാല്‍ താഴത്തെ പാറയില്‍ തൊടാൻ. ഒരോരുതരായി ഇറങ്ങി. ഇന്നി മുന്നില്‍ ആഴമറിയാ കയമാണ്. അത് വഴി പോവുക സാധ്യമല്ലാ. മുന്‍പരിചയകാര്‍ അവിടെ വഴി കണ്ടുപിടിച്ചിരുന്നത് തുണയായി. സിയാദ് മുന്നില്‍ വഴികാട്ടിയായി. പുല്ലില്‍ പിടിച്ച് ഇരുന്നു വേണ്ണം നീങ്ങാന്‍. ‌30 അടിയില്‍ കുടുതല്‍ താഴെ ആണ് നിരപ്പായ തറ. ആ കാര്യം ചിന്തയില്‍ വന്നത് മുറിച്ചു കടന്നാത്തിന്ന് ശേഷമായത് ഭാഗ്യം.ഇത് ഇവിടെ നടന്നപ്പോൾ തന്നെ മറു കരയില്‍ പുതിയ വഴി തേടി പോയ നിഷാദ് ഒരു മരം വഴി ഇറങ്ങി താഴെ എത്തിയിരുന്നു. ഒരു പരിഹാസ ചിരിയുമായി അവന്‍ നിന്നു.

      സമയം 5:30 ആയാതെ ഉള്ളു എന്നാലും അവിടെതെ ഇരുട്ട് കണ്ടാല്‍. സുര്യന്‍ കൂട് കയറിയ പ്രതിതി തോന്നും. കുറച്ച് സമയം കുടി നടത്തിന് ശേഷം തുറസായ സ്ഥലത്ത് എത്തി. അവിടെ അസ്തമയ സുര്യന്‍ യാത്ര പറയാന്‍ കാത്ത് നില്‍ക്കുന്നു. സുര്യനെ കണ്ട സ്ഥലത്ത് അല്പ സമയം വിശ്രമം.,യാത്ര തുടങ്ങിയ സ്ഥലത്തിലും കുടുതല്‍ വെള്ളം ഉണ്ട് അവിടെ. അതില്‍ മുഖം കഴുകായപ്പോൾ ക്ഷീണം അതില്‍ ഒലിച്ച് പോയ പോലെ തോന്നി. അത്രക്ക് തണുത്തതും ശുദ്ധവുമാണ് ആ കാട്ടരുവി.

       സുര്യന്‍ എങ്ങോ ഒളിച്ചിരിന്നു. ഇത് വരെ നടന്നു കെണ്ടിരുന്ന അരുവിയെ തനിച്ചകി ഞങ്ങള്‍ മുകളിലേക്ക് കയറി. ഇവിടെ കുട്ടുകന്‍റെ വെനല്‍ കാല വസതിയുണ്ട്. അവിടെ എത്തണം ഇരുട്ട് പരക്കുന്നതിന്ന് മുന്‍പ്. അല്പം സമയതെ മലകയറ്റം കെണ്ട് അവിടെ എത്തി. അപ്പോൾ വിശപ്പും ദാഹവും ശരിക്കു തള്ളര്‍ത്തിയിരുന്നു. ഇത് മുന്‍കുട്ടി കണ്ടിടാണ് അമ്മീന്‍ രണ്ടു പൊതി കപ്പ ബിരിയാനി വാങ്ങി ബാഗില്‍ വെച്ചിരുന്നത്. വിശപ്പ് കാരണം ആവും കപ്പ ബിരിയാനിക്ക് വല്ലാത്ത രുചി.

      അടുത്തിരിക്കുന്നവരെ പോലും കാണാന്‍ കഴിത്ത വിധം ഇരുട്ട് ആ പ്രദേശമാകെ മൂടി കളഞ്ഞു. ഇരുട്ടിന്ന് തെല്ലൊരു ശമന്നം വരുത്തി കെണ്ട് വാനില്‍ ആയിരം താരകങ്ങള്‍ ഉദിച്ചു. ആ പ്രദേശത്ത് ചെറിയ വെട്ടം വന്നു. 8 മണി വരെ അവിടെ നക്ഷത്രങ്ങളും എണ്ണി അങ്ങനെ ഇരുന്നു. നല്ല തണുപ്പും കാറ്റും. വണ്ടി കനമറയത്ത് എങ്ങോ ഇരിക്കുന്നത് പോലും മറന്നിരുന്നു.
വണ്ടി വെച്ചിരിക്കുന്ന സ്ഥലം അര കിലോ മിറ്റർ നടപ്പ് ദുരത്താണ്. മൊബൈൽ വെട്ടമാണ് ഏകാ ആശ്രയം. നടക്കുന്ന സമയം ചുറ്റിലും വനമാണ് എന്ന് ആരോ ഓര്‍മ്മ പെടുത്തി. അത് ഒരുതരം ഭയം നമ്മളില്‍ നിറക്കും. ഏതായാലും ഭാഗ്യം വണ്ടി സുരക്ഷിതമാണ്.

വന്ന വഴിയില്‍ ബൈക് തിരിച്ച് ഓടി തുടങ്ങി. ആകാശത്ത് നിലാവ് ഉദിച്ചിരുന്നു അപ്പോള്‍....

NB : വാഗമണിലെ മറഞ്ഞിരിക്കുന്ന അല്‍ഭുതങ്ങളില്‍ ഒന്ന് മാത്രം. പുര്‍ണ്ണ വഴി ഞാന്‍ പറയില്ല. ഇത് പോലെ മുന്‍പ് പരിചയ പെടുത്തിയ ഉളുപുണി ഇന്നൊരു വെദനയാണു. കാരണം. ഒരു മര്യദയും ഇല്ലാതെ അവിടെ കയറി കുള്ളമാകുന്ന അപുര്‍വ്വം ചിലര്‍. മണ്ണിനെയും മരത്തെയും സ്നേഹിക്കുനവക്കായി ഇത് സമര്‍പ്പിക്കുന്നു.

മനധന്ടങ്ങൾ ആവശ്യമാണ്‌.

എല്ലാ ജോലിക്കും നിശ്ചിത മനധന്ടങ്ങൾ ആവശ്യമാണ്‌. ചിലപ്പോൾ വിധ്യഭ്യാസം, പ്രവർത്തി പരിചയം അങ്ങനെ പലതും.

എന്നാല്‍ നമ്മളെ ഭരിക്കാന്‍ വരുന്നവര്‍ക്ക് എന്താണ് യോഗ്യതാ. നാട്ടിലെ ഒരു പാര്‍ട്ടിയുടെ പിന്തുണയോ, മുന്‍പ് സ്വാനാഥി ആയിരുന്നു എന്നതോ, കുടുംബ മഹിമയോ, ഈ കാര്യങ്ങള്‍ തന്നെ ആവും പലരുടെയും യോഗ്യതാ

ഇന്നി വനിതാ സംവരണം ആയാല്‍ ബഹുകുശാല്‍. ഇന്നലെ വരെയും വീട്ടിലെ നാലു ചുവരുകള്‍ ഒരുക്കിയ സുരക്ഷയിൽ കഴിഞ്ഞ ഒരു വിഭാഗം. ഭര്‍ത്താവിെന്‍റ പേരും വാലായി വെച്ച് ഒരിറകമാണ്. ജനങ്ങളുടെ മുന്നില്‍ കാര്യങ്ങള്‍ പറയാന്‍ പോയിട്ട് കൃത്യമായി പത്രം വായിക്കാൻ പോലും സമയം കിട്ടതവരണ് പലരും. ശരിക്കും ഭര്‍ത്താവ് ആണ് താരം. ആ രണ്ടമത് വന്ന പേര് മുന്നില് വരൻ സംവരണം ആണ് പോല്ലപ്പകിയത്. ചിലര്‍ സംവരണം വകയിൽ പ്രസിടന്‍റ് ആവും. പിന്നിട് വരുന്ന ഉത്ഘാടന പ്രസംഗങ്ങൾ ആളുകള്‍ കേട്ട് ചിരിക്കും.

എന്തിനും ഏതിന്നും നമ്മുക്ക് പരിക്ഷകള്‍ ഉണ്ട്. അതിൽ മിനിമം മാർക്ക്‌ വാങ്ങണം യോഗ്യതയായി. ഇലക്ഷനു മല്‍സരിക്കുന്ന സ്ഥാനര്തിക്ക് എന്തെ ഇനിയും ഒരു യോഗ്യത പരിക്ഷ ഇല്ലാത്തത്.

നമ്മുടെ മുന്നില്‍ വോട്ട് തേടി എത്തിയവരുടെ കഴിവുകള്ക്ക‍വട്ടെ നമ്മുടെ വോട്ട്

ഇത് പഞ്ചായത്ത്‌ / മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് കാലം.

ഇത് പഞ്ചായത്ത്‌ / മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് കാലം.

മത്സരം കുടുംബ കാര്യമാവുന്ന സമയം. UDF സ്ഥാനാർഥിയായ പിതാവിനെ എതിരിടുന്നത് LDF കാരനായ മകൻ. ഇവരുടെ മൂത്തപ്പയുടെ മകന്‍ അടുത്ത വാര്‍ഡിലെ ലീഗ് സ്ഥാനാർഥിയും അവനെ തോൽപ്പിക്കാൻ SDPI സ്ഥാനാർഥിയായി മല്‍സരിക്കുന്നത് മറ്റാരുമല്ലാ നമ്മുടെ ഉമ്മാെന്‍റ ഒറ്റാങ്ങള.വനിതാ വാര്‍ഡിലും കഥ കുടുംബകാര്യം തന്നെ അമ്മയിയെ തോൽപ്പിക്കാൻ മുന്നില്‍ ഇറങ്ങിയത് വെല്‍ഫയര്‍ പാര്‍ട്ടികാരിയായ മരുമകള്‍ ബീപാത്തു തന്നെ. സംവരണ വാര്‍ഡിലും കഥ മറിച്ചല്ല മല്ലനെ തോൽപ്പിക്കാൻ മറ്റാരുമല്ലാ മാധവന്‍ തന്നെ. ഉപ്പനെയും മകനെയും തോൽപ്പിക്കാൻ കച്ചമുറുക്കി ആദ്യ താമര വിരിയിക്കന്‍ നമ്മുടെ അയല്‍പക്കവും അടുത്ത ചങ്ങായിയും ആയ രാമേട്ടനും ഉണ്ട് .

ഒരു വീട്ടിലെ വോട്ട് തന്നെ ഭിന്നികുന്ന അവസ്ഥ. ഒരു വോട്ടില്‍ തന്നെ ജയപരാജയങ്ങ മാറി മറിയുന്നവസ്ഥ.

കുടുംബം, പരിചയം,പാര്‍ട്ടി ഇതൊന്നും പരിഗണിച് ആവരുത് നമ്മുടെ വോട്ട്. നാടിനും നാട്ടാര്കും ഉപകരിക്കാവട്ടെ നമ്മുടെ വോട്ട്.

അഞ്ചു വർഷം കഴിഞ്ഞാണ് ഇന്നി അടുത്ത ഇലക്ഷൻ വരൂ. അത് വരെ ഒരു തെറ്റായ തീരുമാനം ഓര്‍ത്ത് ദുഖിക്കാന്‍ ഇട വരുത്തരുത്.

നസിബ് വി.പി

ഓണാഘോഷം എന്ന കാട്ടികൂട്ടലുകള്‍

ഓണാഘോഷം എന്ന കാട്ടികൂട്ടലുകള്‍

സ്കുള്‍/കോളജ് വിദ്യാര്‍ഥി/വിദ്യാര്‍ഥിനികള്‍ വാശിയിലാണ്‌. ആഘോഷരംഗത്ത് ലക്ഷങ്ങള്‍ മറിയുന്ന ദിവസങ്ങളാണ് കേരളത്തിന്.

തിരുവാതിര എന്ന കലാരുപത്തെ ഇങ്ങനെ വിക്രിതമാകിയിരുന്നില്ലാ മുന്‍വര്‍ഷങ്ങളില്‍. 1001,750,500,250 പെണ്‍കുട്ടികള്‍ കൂട്ടമായി നിന്നു തുള്ളുന്ന ഒരു ഏര്‍പാട് അതാണ് ഇന്ന് തിരുവാതിര. സ്കുള്‍/കോളജ് ഈ കാര്യത്തില്‍ വാശിയായി മല്‍സരത്തിലാണ്.

പൂക്കളം: പൂകള്‍ പിചി ച്ചീന്തി കളങ്ങളില്‍ ഇടന്നത് പഴയ പണി. ന്യുജന്‍ കളങ്ങള്‍ ഉപ്പ് മുതല്‍ കര്‍പുരം വരെയും. സ്വര്‍ണ്ണം മുതല്‍ മണ്ണ് വരെയും കാണാന്‍ കഴിയും പുതിയ കളങ്ങളില്‍. സ്കുള്‍/കോളജ് അതില്‍ പത്രത്തില്‍ photo വരാന്‍ ആണ് മല്‍സരം. പിണ്ണാകും പരുത്തി കുരും പിന്നെ കാണാന്‍ മെഞ്ചത്തികള്‍ കൂടി വാട്ടം ഇരുന്നാല്‍ പത്രഗ്രഫറുമാര്‍ നല്ല photo എടുകും പത്രത്തില്‍ കളറായി പടം വരും ഉറപ്പ്.

കൂട്ടിനായി മവേലിയും, വടം വലി, ചാക്കില്‍ കയറി ഓട്ടം, കലം തല്ലി പൊട്ടിക്കാല്‍, അങ്ങനെ വേറിട്ട കുറേ കാട്ടി കൂട്ടലുകളും.

ഇതിന്നിടക്ക് ആഘോഷം എന്നാല്‍ ലഹരികളാണ് ചിലര്‍ക്ക്. കോളജ് ഹേസ്റ്റലുകളില്‍ ഒഴുകിയ ലഹരിയുടെ കണകുകള്‍ അറിഞ്ഞാല്‍ പകച്ചുപോകും അക്ഷര കേരളം.

അതിരുവിട്ട ഓണആഘോഷത്തിെന്‍റ ഇരായായി തസ്നിമാറിയപ്പോള്‍ പൊലിഞ്ഞത് മണലാരണ്യത്തില്‍ ജീവിതം ഹോമിച്ച പിതാവിെന്‍റ സ്വപ്നങ്ങള്‍. ആഘോഷം തുളുബി നിന്നാ കാബസ് കണ്ണീര്‍ കടലായി നിമാഷങ്ങളില്‍.

പാഠങ്ങള്‍ പലതും പഠിക്കാന്‍ ഉണ്ട് നമ്മള്‍