വയനടാൻ കാറ്റു വന്നു വിളിച്ചപ്പോൾ - 8
===================================
കുറുവ ദ്വീപ്
-----------------------
തോൽപെട്ടിയിൽ നിന്ന് ഏകദേശം 23 km ദുരെ ആണ് കുറുവ ദ്വീപ്. ഇടക്ക് കുറച്ചു റോഡുകൾ വന്നു ചെരുന്നതിനാൽ വഴി ചോധിക്കുനത് നന്നാവും. 10 മണിക്ക് ഞങ്ങൾ കുറുവ ദ്വീപ് പരിസരത്ത് എത്തി. ബാഗും മറ്റും അവിടെ ഉള്ള ക്ലോക്ക് റുമിൽ വെച്ചു. 11 മണിക്കന്നു ആദ്യ സംഖവുമായി മുളയിൽ തിർത്ത ചങ്ങാടം അക്കരക്ക് പോകുക 10:30 കഴിഞ്ഞേ പാസ് കൊടുക്കു. ഒരു പാട് സഞ്ചാരികൾ അവിടെ. ഈ യാത്രയിൽ ഇത്രയും സഞ്ചാരികളെ മറ്റൊരിടവും കണ്ടിട്ടില്ല. ക്യാമറക്കും പാസ് ഉണ്ട്. പാസ്സ് എടുത്ത് ഒരുപാടു സഞ്ചാരികളിൽ ഒരാളായി ഞങ്ങളും ചങ്ങാടം ലക്ഷ്യമാകി നടന്നു. ചങ്ങാടം എന്ന് പറയുമ്പോൾ ചെറുതായി കണ്ണാലെ. ഒരുമിച്ചു 50 ആളുകൾ എങ്കിലും യാത്ര ചെയവുന്ന വലിപ്പമുണ്ട്. മുള്ളകൾ പരസ്പ്പരം സ്ക്രു ചെയ്ത് മുറുകിയിരിക്കുന്നു. അടിയിലെ പലകളിൽ വെള്ളം കാണണം. ആളുകൾ നിറയാൻ കാത്തിരുന്നു. കുറുവ ദ്വീപിലേക്ക് കെട്ടിയിരിക്കുന്ന വടങ്ങളിൽ പിടിച്ചു വലിച്ചാണ് ചെങ്ങടം നിക്കുന്നത്. രണ്ട് യുണിഫോം ധരികളാണ് വലിച്ചു നിക്കുന്നത്. അതികം താമസിക്കാതെ അകര എത്തി.

കുറുവ ദ്വീപിലേക്ക് ആവേശവുമായി നടന്നു തുടങ്ങി. ഒരു സങ്കം തിരക്കിട്ട് എങ്ങോ ഓടുന്നത് കണ്ടു. ഏതായാലും ഞങ്ങൾക്ക് തിരക്കില കണ്ടു മണ്ണിനെയും മരത്തെയും അറിയാൻ തന്നെ ആണ് വന്നത്. ആദ്യ കാണുന്നത് തന്നെ മുളയിൽ നിർമിച്ച ഒരു പാലമാണ്. അത് കഴിഞ്ഞു നടന്നു തെളിഞ്ഞ വഴിയന്നു. പേരറിയാത്ത കുറെ മരങ്ങളും ചെടികളും ഇരുവശത്തായി ഉണ്ട്. മറ്റൊരു കരയിൽ നിന്നും കുറുവ ദ്വീപിൽ എത്താം അതുവഴി വരുന്നവർ വന്നു കയറുന്ന സ്ഥലത്ത് കുറെ ബോർഡുകൾ ഉണ്ട് ഞങ്ങൾ ഏകദേശം പകുതി ദുരം പിന്നിടിരിക്കാം. വിരുനെത്തുന്ന പക്ഷികളും മരങ്ങളും എല്ലാം അതിൽ പറയുന്നുണ്ട്.
വളഞ്ഞു തിരിഞ്ഞു പോകുന്ന മാണൽ പതയിലുടെ ഞങ്ങൾ നടന്നു കൊണ്ടിരുന്നു. അവസാന ഭാഗത്തായി കബനി പുഴയെ അനുഭവിക്കാൻ അവസരമുണ്ട്. ആദ്യം തിരക്കിട്ടു പോയ ചങ്ങാതിമാർ അവിടെ ചാടി മറിയുണ്ട്. ഇങ്ങനെ ഒരു അവസരം ഞങ്ങൾക്ക് അറിയില്ലായിരുന്നു. അതിനാൽ ഒരു മുഖം കഴുകലിൽ അവസാനിപ്പിച്ചു ആ കുളിർ ജല സ്പർശം.
ഇന്നിയും കാഴ്ച്ചകൾ ഞങ്ങളെ വിള്ളിക്കുന്നതിനാൽ തിരിച്ചു നടക്കാൻ നിർബന്ധിതമായി. ഞങ്ങൾ എത്തിയപ്പോൾ ചങ്ങാടം അക്കരക്ക് തിരിച്ചിരുന്നു. അൽപ സമയ കാത്തിരിപ്പ് വേണ്ടി വേണ്ടി വന്നു അത് മടങ്ങി എത്താൻ. ബാഗും ബൈക്കുമായി സൂചിപ്പാറ വെള്ളച്ചാട്ടം ലക്ഷ്യമാക്കി ഞങ്ങൾ നിങ്ങി തുടങ്ങി
തുടരും ...........
No comments:
Post a Comment