മഴയുടെ ഇരമ്പൽ കാതിലേക്ക് ഇപ്പോൾ എത്തിയാലും അപ്പോൾ ചെവി വട്ടം പിടിച്ചു മഴയല്ലേ അതോ കമ്പനിയിലെ അനേകം യന്ത്രങ്ങൾ മഴയെ ഓർമിപ്പിക്കുന്നതാണോ എന്ന് ഒരു നിമിഷം ചിന്തിക്കും.



മഴ എന്ന് ഉറപ്പായൽ അത് നേരിട്ട് കാണണം
അപൂർവ്വമായാ ആ കാഴ്ചയെ മൊബൈലിൽ പകർത്തണം
ജാലകം തുറന്നപ്പോൾ പുതുമണ്ണിന്റെ നറുമണവും മൂക്കിലേക്ക് എത്തി. എന്നോ പറന്നു പറ്റിപ്പിടിച്ച ദുളികൾ മഴ തുള്ളികളെ പുണർന്നപ്പോൾ നറുമണമായി പുത്തനുണർവായി.
ചിന്തകൾക്ക് തീ പിടിച്ചു ജനലിലൂടെ മഴയെ പ്രണയിച്ചു നിന്ന എന്നെ ഉണർത്തി കൊണ്ട് ഓഫിലെ സഹായി "ഭയ്യാ കോഫി" രണ്ടാമത് ഒന്നാലോജിച്ചില്ല എടുത്തോളാൻ

കൈയിൽ എത്തിയ കാപ്പിയും നുണഞ്ഞു കൊണ്ട് ഇരിപ്പിടത്തിലേക്ക്. നാവിലെ രുചി മുഗളങ്ങളെ ഉന്നർത്തിയതിലും വേഗത്തിലാണ് ഓർമ്മകൾ വർഷങ്ങൾക്ക് പിന്നിലേക്ക്...
ഈരാറ്റുപേട്ട ടൗണിലെ ആ പെരുമഴയിലേക്ക് മനസ് പറന്നു. ടൗണിലെ സ്റ്റേഷനറി കടയിലേക്ക് സൈക്കിൾ സ്റ്റാൻഡിൽ വെച്ച് മുട്ടിന്ന് താഴെ നിൽക്കുന്ന കറുത്ത റെയിൻ കോട്ട് ധരിച്ച തലയിൽ മഴയിൽ വെക്കുന്ന പ്ലാസ്റ്റിക് വട്ട തൊപ്പി വെച്ച ആ മനുഷ്യൻ കടന്നു വന്നു. പരിചയ ഭാവത്തിൽ വപ്പാച്ചിയോട് എത്ര എണ്ണം എന്ന് ചോദിച്ചു. ഒന്ന് തണുപ്പിച്ച് വേണം എന്ന് പറഞ്ഞു. മോനാണോ എന്ന് എന്നെ നോക്കി ചിരിച്ചു. ആൾ മഴയിലേക്ക് ഇറങ്ങി.
![]() |
സ്റ്റാൻഡിൽ ചാരിയിരുന്ന സൈക്കിളിലെ ഫ്ലാസ്കിൽ നിന്ന് കാപ്പി ചില്ലു ഗ്ലാസുകൾ നിറച്ചു. ഉയർത്തി അടിച്ചു ഒന്ന് തണുപ്പിച്ചു. ഞങ്ങളുടെ അടുക്കലേക്ക്. കാപ്പിയും നൽകി ആള് മഴയിലേക്ക് ഇറങ്ങി. സൈക്കിൾ തള്ളി അടുത്ത കടയിലേക്ക്. അഞ്ചോ ആറോ വയസ് പ്രയമുള്ള കുട്ടിയുടെ ആദ്യ അനുഭവം. തണുപ്പ് പൊടിഞ്ഞു നിന്ന മഴ ദിവസം നല്ല ചൂട് കാപ്പി.
ഏറെ വർഷങ്ങൾക്കിപ്പുറവും ആ കാപ്പി നൽകിയ അനുഭവം ഇന്നും ഓർക്കുന്നു. അന്ന് കാപ്പി നൽകിയ അദ്ദേഹത്തെ പിന്നീട് പലപ്പോഴും സദ്യ വട്ടങ്ങളുമായി കണ്ടിട്ടുണ്ട്. പേരാറില്ല.
No comments:
Post a Comment