Popular Posts

Sunday, October 7, 2018

ഓർമ്മയിലെ ക്രിസ്‌മസ്‌


ഈരാറ്റുപേട്ടയിലെ സെന്റർ ജങ്ഷനിൽ സംഗീത ലേഡീസ് സ്റ്റോർ എന്ന സ്ഥാപനം വര്ഷങ്ങളോളം ഉണ്ടായിരുന്നു. ക്രിസ്മസ് എന്നത് നല്ലൊരു ബിസിനസ് സീസൻ ആയിരുന്നു. അലങ്കര വസ്തുക്കളും നക്ഷത്രങ്ങളും തുടങ്ങി പടക്കങ്ങൾ വരെ നീളുന്ന കച്ചവട സാധനങ്ങൾ.

ഇതിൽ പടക്ക കച്ചവടം ഇത്തിരി റിസ്ക് പിടിച്ച പണിയാണ്. പടക്കം വിൽക്കാൻ ലെയ്സൻസ് എടുക്കണം. എല്ലാ വർഷവും ഇതിനായി ബാപ്പാച്ചി കുറെ മിനകേടും. നവംബർ അവസാനം മുതൽ ശ്രമം തുടങ്ങിയാൽ മാത്രമേ 3 ദിവസം പടക്കം വിൽക്കാൻ അനുവദിക്കുന്ന പേപ്പറുകൾ ശെരിയായി കിട്ടുകയുള്ളൂ. ഈ 3 ദിവസം കൊണ്ട് കടയിൽ എത്തുന്ന സ്റ്റോക്ക് വിറ്റ് തീർക്കണം.

പിന്നെയും പല പുകിലും കടന്നു വരും, കാക്കി ഇട്ട ഏമാന്റെ രൂപത്തിൽ വന്ന് ഓസിന് പടക്കം വാങ്ങി പോകുന്നതിന് ചെറുപ്പത്തിൽ സാക്ഷിയായിട്ടുണ്ട്. വലിയ സാറന്മാരൊന്നും നേരിട്ട് വരില്ല അവരുടെ പേരും പറഞ്ഞു കുട്ടി സാറന്മാരാണ് വരിക. ഇങ്ങനെ പലതും തരണം ചെയ്ത് ചെയ്തിരുന്ന ആ കച്ചവട കാലമാണ് എന്റെ ഓർമകളിൽ ക്രിസ്മസ്.

വപ്പാച്ചിയുടെ വേർപാടിന് ശേഷം ഇക്കമാർ കച്ചവടം തുടർന്നു രണ്ടു മൂന്നു വർഷങ്ങൾ കൂടി. വലിയ റിസ്‌ക്കും ലാഭ കുറവും ആ മേഖലയോട് യാത്ര പറയാൻ നിർബന്ധിതമാക്കി.

ഓരോ ക്രിസ്മസ് രാത്രികളിലും ഓർമകളിലേക്ക് മടക്കി കൊണ്ട് പോകും ചുറ്റിലും മുഴങ്ങുന്ന പടക്ക ശബ്ദങ്ങൾ.

Wednesday, July 11, 2018

രാത്രി 11 മണിക്ക് ഉദിച്ച സൂര്യൻ

സ്ത്രീ പുരുഷ ജന്മങ്ങളിൽ ഏറ്റവും ഉന്നത പദവികൾ ആണല്ലോ മാതാവ് പിതാവ് എന്നത്. അതിലേക്കുള്ള യാത്രയിൽ മാതാവ് ആണ് കൂടുതൽ ത്യാഗം സഹിക്കുക. ജീവനെ ഉള്ളിൽ അറിഞ്ഞത് മുതൽ

അവൾ ഉത്തമ പദവികൾ താണ്ടി മാതാവ് എന്നതിൽ എത്തുബോൾ പ്രവചകൾ ( സ്വാ: അ) പഠിപ്പിച്ച "ഭൂമിയിൽ നിന്നക്ക് ഏറ്റവും കൂടുതൽ കടമ നിന്റെ മാതാവിനോട് " ഇത് മൂന്നു തവണ ആവർത്തിച്ചത് ഇതിന്റെ മഹത്വം അടിവരായിടാൻ ആവും.

വേദനയുമായി തൊടുപുഴ അൽ-അസ്ഹർ ആശുപത്രിയിൽ എത്തിയ പ്രയതമയുടെ ഒപ്പം ഉണ്ടാവാൻ കഴിയാത വിഷമത്തിൽ കൊച്ചിയിലെ റൂമിൽ നിന്ന് ഇറങ്ങുബോൾ സമയം 8:30 കഴിഞ്ഞിരുന്നു. വീട്ടിൽ നിന്ന് ഉമ്മച്ചിയും  തൊടുപുഴയിൽ എത്തി. എന്റെ ടെന്ഷന്റെ ഭലമോ മുന്നിലേക്ക് ആദ്യം വന്നത് തന്നെ തൊടുപുഴ ബസ്.

ബസ് സ്ഥിരം സമയത്തിലും ഒരുപാട് വൈകി എത്തിയത് എനിക്ക് വേണ്ടിയോ. രണ്ടു മണിക്കൂർ എടുക്കും തൊടുപുഴ എത്തൻ. പുറത്തു നിന്ന് വീശിയടിക്കുന്ന തണുത്ത കാറ്റിൽ പതിവുള്ള ബസ് ഉറക്കം വഴി മാറി നിന്നു. മനസിൽ ഒരു ദുആ മാത്രം എല്ലാം നല്ല രീതിയിൽ എത്തിക്കന്നെ. നോമ്പ് തുറക്കാൻ ഇരുന്നപ്പോൾ ആണ് അവളുടെ വിളി വന്നത് പെയിൻ തുടങ്ങി ആശുപത്രിയിലേക്ക് പോകുന്നു. പിന്നീട് ഭക്ഷണം ഒന്നും ഇറങ്ങിയില്ല.  വിശപ്പ് എങ്ങോ പോയി മറഞ്ഞു.

തണുത്ത കാറ്റും ചാരിയുള്ള ഇരുപ്പും എന്നെ മയക്കത്തിൽ എത്തിച്ചു ഞാൻ പോലുമറിയാതെ. മയക്കമുണർപ്പോൾ മുവാറ്റുപുഴ എത്തിയിരുന്നു. മെയിൻ റോഡിൽ നിന്ന് ആശുപത്രിയിലേക്കുള്ള വഴിയിൽ ബസ് ഇറങ്ങി. ഉമ്മച്ചിയുമായി വന്ന ഇച്ചപ്പയുടെ മകനെ വിളിച്ചു . ആശുപത്രിയിൽ എത്തിക്കൻ.

ഫോണിൽ ഉമ്മച്ചിയുടെ കോൾ. വിറയാർന്ന വിരലുകളുമായി ഫോണ് ചെവിയിൽ വെച്ചു. "റിഫാ പ്രസവിച്ചു ആണ് കുഞ്ഞ് " അൽഹംദുലില്ലാഹ്. മനസ്സ് കൊണ്ട് ആയിരം വട്ടം സുജൂദ് ചെയ്തു റബ്ബിന്റെ മുന്നിൽ എല്ലാം നല്ല രീതിയിൽ ആക്കിയതിന്. വപ്പയും ഉമ്മയും എന്ന സ്ഥാനം നൽകിയതിന്. കാർമേഘ കുടയിൽ ഇരുൾ നിറഞ്ഞ രാത്രിയിലും ഉദിച്ചുഉയർന്ന സൂര്യ പ്രകാശം ഞാൻ കണ്ടു. റമളാൻ 27 ന് റബ്ബിന്റെ അനുഗ്രഹം ഞങ്ങളിലേക്ക് ഒഴുകിയതാവാം ആ കണ്ട പ്രകാശം.

മുന്നിലെ തട്ടു കടയിൽ നിന്ന് ഭക്ഷണം കഴിച്ചു  മുന്നിലൂടെ കടന്ന്  പോകുന്നവരോട് വിളിച്ചു പറയാൻ തോന്നി എന്റെ സന്തോഷം. വണ്ടിയുമായി എന്നെ വിളിക്കാൻ വരുന്നു എന്ന് പറഞ്ഞ ഷെഫിനെ കാണുന്നില്ല. എന്നെ ഒന്ന് അങ്ങോട്ട് എത്തിക്കുമോ എന്ന് ആരോട് എങ്കിലും ചോദിച്ചാലോ. എന്നിക്ക് കുട്ടിയെ കാണിക്കുബോൾ അവിടെ എത്തണം. നിലം തൊടാതെ വാഹനം ഓടിക്കുന്ന അവന്റെ ഡ്രൈവിങ്ങിലും വേഗത കുറവ് തോന്നി അപ്പോൾ. കാർ പാർക്കിങ് കയറിയപ്പോൾ അവൻ "ഞാനും വന്നിട്ട് പോകാം'' എന്ന് പറഞ്ഞെങ്കിലും അവനെ കാത്തു നിൽകതെ മുന്നോട്ടു നടന്നു.

ഉമ്മച്ചിമാരും ഉമ്മുമ്മയും മുത്തുമ്മയും ഇത്തയും റിയാനും അയനും  അടങ്ങുന്ന കാതിരിപ്പുകാരിൽ ഒരാളായി ഞാനും പച്ച ഉടുപ്പിട്ട മാലാഖ കുട്ടിയുമായി വന്നു. ഉമ്മച്ചി ഏറ്റുവാങ്ങി ബാങ്കും ഇകമതും തൊട്ട് കൊടുകലും  നിർവഹിച്ചു അവനിലെ എന്റെ ആദ്യ ഉത്തരവാദ്യതം.

ഒപ്പം കൂടിയ സഹയാത്രികയും അതിന് ഒപ്പം പുതിയൊരു യാത്രികൻ കൂടി അൽഹംദുലില്ലാഹ് ഒരിക്കൽ കൂടി നന്ദി പറയട്ടെ. വരുന്ന കടമകളും നിന്നിൽ അർപ്പിക്കുന്നു നാഥാ

😊 ഞങ്ങൾക്ക് കുഞ്ഞു പിറന്നു

Monday, July 9, 2018

പുതിയ വഴികൾ കാട്ടി നൽകു

പുതിയ വഴികൾ കാട്ടി നൽകു ആളുകൾ നടന്നു കൊള്ളും

വർഷങ്ങൾക്ക് മുൻപ് ഹരിതം ഇസ്ലാമിക്ക് യൂത്ത് മൂവ്‌മെന്റ് എന്നൊരു സംവിധാനം ഇളപ്പുങ്കൽ പ്രദേശത്ത് +2 പ്രായത്തിലും അതിന് മുകളിലും പ്രായം വരുന്ന കുറച്ചു കുട്ടികൾ ചേർന്നു ആരംഭിച്ചു. ആദ്യം ഒരു പെരുനാൾ സപ്ലി മെന്റ്. അതായിരുന്നു തുടക്കം. പിന്നെ പെരുന്നാൾ വരുബോൾ പെരുന്നാൾ രാവിലെ മധുരം നല്കുക. ആശംസ പോസ്റ്റർ എഴുതി ഒട്ടിക്കുക. എല്ലാം പോക്കറ്റ് മണിയിൽ നിന്ന് മിച്ചം വെച്ച ചില്ലറ തുട്ടുകൾ കൊണ്ടാണ് കഴിഞ്ഞത്.

പിന്നീട് ഈ സൗഹൃദ കൂട്ടാതെ ദാറുൽസലാം മസ്ജിദ് ഏറ്റെടുത്തു. പുതിയൊരു സംവിധാനവും വിപുലമായ രീതികളും ഉണ്ടായി. രണ്ടു മൂന്നു വർഷങ്ങൾ നാട്ടിലെ സാസ്കാരിക മേഖലയെ സജിവമായി നിർത്തൽ ഈ കൂട്ടായ്മക്ക് കഴിഞ്ഞു.

പിന്നീട് ഏതെരു കുട്ടായ്മക്കും സംഭവിക്കുന്ന തകർച്ച ഈ കുട്ടായ്മയിലും ഉണ്ടായി. തുടക്കം കുറിച്ച കുട്ടികൂട്ടങ്ങൾ വളർന്നു. ജീവിത യാത്രയിൽ പലവഴിയിൽ ആയത് തന്നെ കാരണം. എന്നാലും എല്ലാ ചെറിയ പെരുന്നാൾ ദിനങ്ങളിലും അവർ മധുരം വിതരണം ചെയ്ത് അവരുടെ ആശംസ കാർഡുകളിൽ ഹരിതം എന്ന പേര് നിർത്തിയും ചില തിരിച്ചുപിടിക്കളുകൾക്ക് ശ്രമിച്ചു കൊണ്ടിരുന്നു. കുറച്ചു വർഷങ്ങൾ പല വഴിലായ സൗഹൃദങ്ങളെ ഒരു രാത്രിയിൽ ഒരുമിച്ചു കൂട്ടാൻ ഈ മധുര വിതരണത്തിന് കഴിഞ്ഞു.

എന്നാൽ വരുമാനങ്ങൾ ആയി തുടങ്ങിയ പ്രായത്തിൽ മധുര വിതരണം അതിക പറ്റായി തോന്നി തുടങ്ങിയോ. കൂട്ടത്തിൽ ചിലരുടെ അസ്വാരസങ്ങൾ അടുത്ത വർഷം ഇതിനായി ശ്രമിക്കില്ല എന്ന തീരുമാനത്തിൽ അവർ എത്തി.

മധുരങ്ങൾ ഇല്ലാതെ ഒരു പെരുനാൾ പുലരി പിറന്നു . ആളുകൾ രാവിലെ കാര്യം അനേഷിച്ചു. ചെയ്യാൻ കഴിഞ്ഞില്ല എന്ന മറുപടി പറയാൻ മാത്രമേ ആ ചങ്ങാതി കുട്ടത്തിന്ന് കഴിഞ്ഞിരുന്നു.

പിന്നെയും പെരുന്നാളുകൾ വന്നു. അടുത്ത വർഷം പള്ളി പരിപാലന കമ്മറ്റി തന്നെ പെരുനാൾ ദിനത്തിൽ മധുരം നൽകുക എന്ന മാതൃക ഏറ്റെടുത്തു. ഇന്ന് സ്ഥിരം സംവിധാനം പോലെ ആയി ആ മധുരം നൽകൽ

ഇങ്ങനെ ആണ് ചില നല്ല കാര്യങ്ങൾ ആരേലും മുന്നിൽ നടന്നു കാട്ടിയാൽ പിന്നീട് ആ വഴിയിൽ പലരും വരും. നല്ല ശീലങ്ങൾ സമൂഹം ഏറ്റെടുക തന്നെ ചെയ്യും


Friday, July 6, 2018

#സ്നേഹത്താഴം

വിശുദ്ധ റമളാൻ മാസം സ്വാ കുടുബത്തിൽ നിന്ന് മാറി ദൂരെ തനിച്ചു കഴിയേണ്ടി വരിക. എന്നത് ഇത്തിരി ബുദ്ധിമുട്ട് നിറഞ്ഞ അനുഭവമാണ് നൽകുക.

 അസാധരണ സമയം ഉള്ള ഭക്ഷണവും മറ്റും  ( ഇടെത്താഴം / അത്താഴം ) ഈ ദിനങ്ങളെ കൂടുതൽ ത്യാഗ പുർണ്ണമാക്കുന്നു .

ഈ കാര്യത്തിൽ കുടുബമായി കഴിയുന്നവർക്ക്    വലി

യ നന്മ കര്യസ്‌ഥമാകാൻ കഴിയും. നമ്മുടെ നാട്ടിൽ ദൂരെ നാടുകളിൽ നിന്ന് ജോലിയും മറ്റ് ആവശ്യങ്ങളുമായി കുടുബമില്ലാതെ ഒറ്റക്ക് റൂമുകളിലും ഫ്ലാറ്റിലും താമസിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അവരിൽ ഒരാൾക്ക് എങ്കിലും അത്താഴം എത്തിക്കാൻ കഴിഞ്ഞാൽ അത് വലിയൊരു പുണ്യ പ്രവർത്തിയാണ്.

ചെയേണ്ടത് ഇത്ര മാത്രം

വൈകുന്നേരം ഇശാ നമസ്കാരത്തിന് പോകുബോൾ അവർക്ക് കഴിക്കാൻ ഉള്ളത് എത്തിച്ചു നൽകുക.

നാലു മണി സമയം ഹോട്ടലുകൾ ഇല്ലാത്തത് കൊണ്ട്. പലരും ബ്രഡും, പഴങ്ങളും കൊണ്ടാണ് അത്താഴം കഴിക്കുന്നത്. കാശ് ഉണ്ടേലും വാങ്ങാൻ പറ്റാത്ത അവസ്ഥ. പിന്നെ ഹോട്ടൽ ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന മടുപ്പ്. ഇങ്ങനെ ഉള്ളവരിലേക്ക് #സ്നേഹത്താഴം എത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

Thursday, July 5, 2018

നല്ല സമ്മാനം

സ്ഥാനത്ത് നിന്ന് അവസാനം എത്തിക്കാൻ അനവസരമായൊരു സമ്മാനം മതി.

അത്തരം സമ്മാനങ്ങൾക്ക് ഉദാഹരണങ്ങളായി മൊബൈൽ ഫോണും , ടാബും, കമ്പ്യൂട്ടറും,  ബൈക്കും എല്ലാം പറയാം.

പിന്നെ എന്താണ് കുട്ടികൾക്ക് സമ്മാനങ്ങളായി നൽകുക...?

അവിടെയാണ് നല്ല പുസ്തകങ്ങളുടെ പ്രസക്തി. "നല്ല പുസ്തകങ്ങൾ നല്ല കൂട്ടുകാരെ പോലെ" എന്നാണ് പറയുന്നത്. കൊച്ചു കുട്ടികളെയും കൂട്ടി പുസ്തകോത്സവ വേദിയിലേക്ക് വരു അവർക്ക് ഇഷ്ടമാവുന്ന പുസ്തകം വാങ്ങി സമ്മാനം നൽകു. ഇത്തിരി മുതിർന്ന കുട്ടികൾക്ക് ചെറിയൊരു തുകയും നൽകി പുസ്തകം വാങ്ങാൻ അയക്കുക. അവർക്ക് ഇഷ്ട വിഷയങ്ങൾ അവർ തേടട്ടെ

ഒപ്പം നല്ലത് എടുക്കാൻ അവർക്ക് വേണ്ട സഹായങ്ങൾ ഒരുക്കാം. വായന വഴിയാണ് ഭാവനയുടെ ലോകം തുറക്കുകയുള്ളൂ. ദൃശ്യ ശ്രവ്യ മീഡിയകൾക്ക് വലിയ കാര്യമായി ഭാവന ലോകത്തെ പിടിച്ചു കുലുക്കാൻ കഴിയില്ല എന്നാണ് പഠനങ്ങൾ പറയുന്നത്.

നാടിന് വേണ്ടത് ഉപകാരികളായ "കലാം" മാരെയാണ്. അത്തരം ഒരു തലമുറക്കായി നല്ലൊരു സമ്മാനം നൽകാം

Wednesday, July 4, 2018

സണ്ണിസ് ഗ്രാമഫോൺ മ്യൂസിയം (Discs & Machines - Sunny's Gramophone Museum)

കോട്ടയം ജില്ലയിലെ അമ്പാറ എന്ന സ്ഥലത്ത് ലോകത്ത് തന്നെ അപൂർവ്വമായ ഒരു മ്യൂസിയമുണ്ട്. "സണ്ണിസ് ഗ്രാമഫോൺ മ്യൂസിയം" ആദ്യമ മനുഷ്യൻ പാറയിൽ നിന്നും പിന്നിട് തുകൽ വാദ്യങ്ങളും അതിൽ നിന്ന് സ്വാന്തം ശബ്ദം റെക്കോർഡ് ചെയ്ത് സൂക്ഷിക്കാനുള്ള ശ്രമങ്ങളുടെ വിജയങ്ങളുടെ

കഥയും ആ വിജയ കഥാപാത്രങ്ങളും നിങ്ങൾക്ക്  മുന്നിൽ കണ്ടും അനുഭവിച്ചു യാത്ര തുടങ്ങാം.

ആദ്യ റെക്കോർഡിങ് ഉപകരണങ്ങളിൽ നിന്ന് ലോകം വേഗത്തിൽ കറുത്ത ഡിസ്കിലേക്ക് (Gramophone) വഴി മാറി. Gramophoneകളുടെ വിപുലമായ ഒരു ശേഖരം തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്നും സംഗീതം പൊഴിക്കുന്ന ഉപകരണങ്ങളാണ് എല്ലാം.

മനോഹരമായ മ്യൂസിയത്തിലെ കാഴ്ചയും അതിലെ ചരിത്രവും നമ്മുകായി പറഞ്ഞു തരുന്ന സണ്ണി ചേട്ടൻ പ്രതിഭലച്ചെ ഏതുമില്ലാതെയാണ് ഈ മ്യൂസിയം നമ്മുക്ക് മുന്നിൽ തുറന്നു തരുന്നത്.

ഞായറാഴ്ച മാത്രമാണ് മ്യൂസിയം കാണാൻ കഴിയുക

വഴി : കോട്ടയം ടൗണിൽ നിന്ന് പാലാ കഴിഞ്ഞു 9 കിലോമീറ്റർ ( pala - 9 km -} Sunny's Gramophone Museum {-  4km - erattupetta )

തൊടുപുഴ / കാഞ്ഞിരപ്പള്ളി വഴി വരുന്നവർക്ക് ഈരാറ്റുപേട്ട കഴിഞ്ഞു പാലാ റൂട്ടിൽ 4 കിലോമീറ്റർ

Address : Gramophone Museum Road | Off Ampara-Plassanal Road, Kottayam 686579, India

Google location : https://goo.gl/maps/7QmEYLCsYxK2

കുറിപ്പും ചിത്രങ്ങളും - നസിബ് വട്ടക്കയം

Tuesday, July 3, 2018

ഇഖ്റഹ് (വായിക്കുക )

ഈ ഒരു ഉൽബോധനം നെഞ്ചിലേറ്റിയ ഒരു സമുഹമല്ലേ ഒരു നാളിൽ ഭരിക്കാൻ പോലും ഒരു നേതാവ് തയ്യാറാവാതിരുന്ന അറേബ്യാൻ ജനതാ. ഒരു നേതാവ് പോലും ഏറ്റെടുക്കാൻ മടിച്ച ഇരുണ്ട സമൂഹത്തെ അത്ഭുത പരമായ രീതിയിൽ പരിവർത്തനം നടത്തി സൽഗുണരാക്കൻ മുഹമ്മദ് നബിക്ക് ( സ്വാ : അ ) കഴിഞ്ഞു.

വായിക്കുക എന്ന വിശുദ്ധ ഖുർആനിലെ ആദ്യ കല്പന അറേബ്യാൻ ജനതയിൽ ഉണ്ടാക്കിയ പരിവർത്തനം ലോകത്തെ ഏറ്റവും മികച്ച ജനതയിൽ അവരെ എത്തിച്ചു. എന്നതിന് ലോകം സാക്ഷി.  കച്ചവട ആവശ്യമായി ലോകം സഞ്ചരിച്ച അറബികൾ ലോകം മുഴുവൻ തേടിയത് അറിവുകൾ ആയിരുന്നു. കച്ചവടത്തിനായി എത്തിയ നാട്ടിലെ എല്ലാ അറിവുകളും പഠിക്കുക എന്നത് അവരുടെ രീതി ആയിരുന്നു. ഓരോ നാട്ടിലെയും ഗ്രന്ഥങ്ങൾ അവർ അവരുടെ നാട്ടിലേക്ക് എത്തിച്ചു.  ഇന്ത്യായിലെ അക രീതി ലോകത്ത് ഏറ്റവും മികച്ച രീതിയാണ് എന്നത് ലോകം അറിഞ്ഞത് അതിന്റെ ഭലമല്ലേ.

വായിക്കുക എന്നത് നമ്മുക്കും ജീവിതത്തിൽ ഭാഗമാക്കാൻ ശ്രമിക്കാം.






Monday, July 2, 2018

വെള്ളച്ചാട്ടങ്ങളും വെള്ളവും എന്നും എന്നിക്ക് ഹരമാണ്.

ഇത് നല്ല പോലെ അറിയുന്ന പ്രീയപ്പെട്ട ഉമ്മിക്ക് സമീപ പ്രദേശങ്ങളിൽ വെള്ളത്തിൽ വീണ്  മരണങ്ങൾ സംഭവിക്കുന്നത് കേൾക്കുബോൾ നെഞ്ചിടിപ്പ് ഏറെയാണ്. ആ ഗത്ഗതങ്ങൾ ഫോണിൽ വിളിച്ച് എന്നോട് പറയുബോൾ. ഉമ്മയുടെ നെഞ്ച് പിടയുന്ന ശബ്ദം കേൾക്കാൻ കഴിയും. എന്റെ ഉമ്മ എന്നെ സ്നേഹിക്കുന്ന പോലെ, വെള്ളത്തെ സ്നേഹിക്കുന്ന ആ കുട്ടികളുടെ ഉമ്മമാരുടെ വേദനയിൽ ഉമ്മച്ചിയും വിതുബുകയാണ്.




ഞാൻ ഒഴിഞ്ഞു മാറും ഞാൻ ചാടാൻ പോകാറില്ലലോ എന്നെക്കെ പറഞ്ഞു.  കുറച്ചു ദിവസം മുൻപ് കട്ടിക്കയത്തെ വെള്ളചാട്ടത്തിൽ പോയി ചാടിയിരുന്നു. അത് ഉമ്മച്ചിയോട് പറഞ്ഞിട്ടാണ് പോയത്. വീടിന് മുന്നിലെ മീനച്ചിലാറ്റിൽ എത്ര ചാടി മറിയാൻ പോയാലും ഉമ്മച്ചിക്ക് വേറെ സ്ഥലങ്ങളിലേക്ക് പോകുബോൾ കാണുന്ന ആകുലത കാണാറില്ല.  കുഞ്ഞുനാളിൽ മുതൽ നീന്തി പഠിച്ചതും കൈ വെള്ളയിലെ രേഖകൾ പോലെ പരിചിതവുമായതാവും അതിന് കാരണമായി തോന്നുന്നത്. വീടിന് മുന്നിലെ മിനചിലറിലെ ഭാഗങ്ങളിൽ ആഴവും പരപ്പും കല്ലും ഒഴുക്കും ചുഴികളും ഏറെക്കുറെ അറിയാമെങ്കിലും.

ഏറെക്കുറെ

എന്നത് മാത്രമേ പിച്ച വെച്ച നാളിൽ മുതൽ കണ്ടു വളർന്ന ആറിനെ പറ്റി പറയാൻ കഴിയൂ. ( പിച്ച വെച്ച നാളിൽ മുതൽ കണ്ടു അനുഭവിച്ചും വളർന്ന "അബിസിന്" ഒരു വേള മനസിലാക്കിയതിനും അപ്പുറമായിരുന്നു അന്നത്തെ മീനച്ചിലാറിന്റെ ഭാവം ) ആറ്റിലെ വെള്ളത്തിന് ഓരോ സമയത്തും ഓരോ ഭാവമാണ്. നിന്നെ എന്നിക്ക് നല്ല പോലെ അറിയാം എന്ന ഭാവം ഒരു നിമിഷർധത്തിൽ തകർന്നു തരിപണമാവും. മാറി വരുന്ന ഒഴുക്കും, ചുഴികളും, തണുപ്പും നമ്മളെ കാത്തിരിക്കുന്ന മരണത്തിന്റ മുഖമാണ്.

എന്നിക്ക് നീന്താൻ അറിയാം

എന്ന ധൈര്യത്തിനും വെള്ളത്തിൽ വലിയ വിലയില്ല എന്നത് അനുഭവിക്കുന്ന സത്യങ്ങളാണ്. നീന്താൻ അറിയാത്തത് കൊണ്ടല്ല പല സഹോദരങ്ങളും വെള്ളത്തിൽ മുങ്ങി മരിച്ചത്. സ്ഥിരമായി നീന്തി കുളിക്കുന്ന ഒരാൾക്ക് ലഭിക്കുന്ന പരിചയമൊന്നും വല്ലപ്പോഴും ചാടാൻ പോകുന്ന ആൾക്ക് വെള്ളത്തിൽ ലഭിക്കില്ല എന്നതും ഒരു കാരണമാണ്. കയങ്ങൾ കവർന്ന മരണങ്ങൾക്.

മരണങ്ങൾ പറയുന്ന പാഠങ്ങൾ

യാത്രയുടെ കൗതുകവും വെള്ളത്തിൽ ചാടി മറിയുബോൾ കിട്ടുന്ന ആനന്ദത്തിന്റെ ലഹരിയുമാണ് ഏതൊരു സഞ്ചരിയെയും വെള്ളത്തിലേക്ക് ആകർഷിക്കാൻ കാരണം. ഇവിടെ മറന്നു പോകുന്ന ചില കാര്യങ്ങൾ ചേർക്കട്ടെ. സാധാരണ അപകടങ്ങൾ ഉണ്ടായ സ്ഥലങ്ങൾ പൊതുവെ ആ നാട്ടുകാർ കുളിക്കാൻ ഉപയോഗിക്കുന്ന കുളി കടവുകൾ ആയിരിക്കില്ല. അവിടെ ഉള്ള ആഴമോ ഒഴുക്കോ ഒരു രീതിയിലും അറിയാതെ ആവും അവർ അവിടെ ഇറങ്ങിയത്, ചിലപ്പോൾ നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചിരിക്കാം, പൂളിൽ പോലും നീന്താൻ കഴിയാത്തവർ നിലയില്ല ആഴത്തിലേക്ക് ചാടുന്നത്, നീന്തല് വശമുള്ള കുട്ടുകാരന്റെ ഉറപ്പിൽ ആവും കയഴത്തിൽ ഇറങ്ങുക,

മരണത്തിലേക്ക് മുങ്ങാൻ കുഴിയിടുന്ന ഒരാളെ രക്ഷിക്കാൻ ഒരിക്കലും നീന്തൽ അറിയുന്നത് കൊണ്ട് മാത്രം കഴിയില്ല. രക്ഷിക്കാൻ ശ്രമിക്കുന്ന ആളെ വലിച്ചു തന്നിലേക്ക് അടുപ്പിക്കാനാണ് മുങ്ങി പോകുന്ന ആൾ ശ്രമിക്കുക. വെള്ളത്തിൽ മുങ്ങി പോകുന്ന ആൾക്ക് കരയിൽ നിന്ന് കൊണ്ട് കമ്പോ കയറോ എറിഞ്ഞു നൽകുക എന്നതാണ് രക്ഷാ പ്രവർത്തന രീതി.

നാട്ടുകാർ ഇല്ലാത്ത സ്ഥലങ്ങളിൽ അല്ലെങ്കിൽ നാട്ടുകാർ കുളിക്കാൻ ഉപയോഗിക്കത്ത കുളികടവുകളിൽ ചാടാനോ കുളിക്കാനോ ഒരിക്കലും ശ്രമികതിരിക്കുക. ആറ്റിൽ കുളിക്കാൻ അതിയായ ആഗ്രഹം ഉള്ളവർ സുരക്ഷിതമായി സ്ഥലങ്ങൾ തേടുക. എല്ലാവരുടെയും ശ്രദ്ധ ലഭിക്കുന്ന സ്ഥലങ്ങളിൽ ചാടുക കാരണം അപകടം ഉണ്ടായാലും നാട്ടുകാരിൽ ആരുടെ എങ്കിലും സഹായം ഉടൻ ലഭിക്കും.

നാടിനെ മൊത്തം കണ്ണീരിലക്കുന്ന അപകട മരണങ്ങൾ ഇന്നിയും നമ്മുടെ നാട്ടിൽ നിന്ന് കേൾക്കാൻ ഇടയാവതിരിക്കട്ടെ. നികത്താൻ കഴിയാത്ത വിടവുകൾ ഉണ്ടായ കുടുബങ്ങൾക്കും ഉറ്റവർക്കും ക്ഷമിക്കാനും സഹിക്കാനുമുള്ള ശക്തി നാഥൻ നൽകട്ടെ.

നസിബ് വട്ടക്കയം



Saturday, June 30, 2018

ഭക്തിവഴിലെ അത്ഭുത കാഴ്ചയൊരുക്കി - #വല്യച്ചൻ മല

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലുള്ള പ്രസക്തമായ അരുവിത്തുറപള്ളിയുടെ മേൽനോട്ടത്തിലെ മനുഷ്യനിർമിത അത്ഭുതകാഴ്ചയാണ് വല്യച്ഛൻ മല.

പാലാ രൂപതയുടെ കിഴിലെ തിർത്ഥാടന കേന്ദ്രമാണ് വല്യച്ഛൻ മല. മല മുകളിലെ പള്ളിയും അവിടെക്കുള്ള കല്ല് പാകിയ വഴിയും അവിടെ നിന്നുള്ള കാഴ്ചകളും സഞ്ചാരികൾക്ക് ദൃശ്യ വിരുന്നൊരുക്കും എന്നതിൽ സംശയമില്ല.

ഈരാറ്റുപേട്ടയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിലാണ് ഈ അത്ഭുത ലോകം ഒരുക്കിയിരിക്കുന്നത്. ബൈബിൾ സംഭവങ്ങൾ മനോഹരമായി ശില്പങ്ങളിൽ ഒരിയിട്ടുണ്ട് ഇവിടെ. പള്ളിയുടെ അടിയിലൂടെ നിർമ്മിച്ചിരിക്കുന്ന തുരങ്കം സഞ്ചരികളിൽ കൗതുകം നിറക്കുമേന്നതിൽ സംശയമില്ല. ഏഷ്യയിലെ ഏറ്റവും വലിയ കുരിശാണ് ഇവിടെ ഉള്ളത്

വല്യച്ചൻ മലയിലെ സായാഹ്നവും പ്രഭാതവും അതി മനോഹരമായ ദൃശ്യയ ഭംഗി നിറഞ്ഞതാണ്.

വരികൾ - നസിബ് വട്ടക്കയം

മീനച്ചിലാർ

കോട്ടയം ജില്ലയുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. 78 കിലോമീറ്റർ നീളമുള്ള നദി ഇടുക്കി ജില്ലയിലെ വഗമണ്ണിലെ പുല്മേടുകളിൽ നിന്നുൽഭവിച്ചു  ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നീ പ്രധാന പട്ടണങ്ങളിൽ കൂടി ഒഴുകി വേമ്പനാട് കായലിൽ ചെന്നു ചേരുന്നു.

മഴക്കാലത്ത് സജിവമായി ഒഴുക്കുന്ന പുഴ വേനൽ കാലത്ത് ശോഷിക്കുന്നു. മീനച്ചിലാർ അതിന്റെ ആരംഭം മുതൽ ഏകദേശം ഈരാറ്റുപേട്ട കഴിയുന്നത് വരെ വളരെ മനോഹരമായ ദൃശ്യ വിരുന്നൊരുക്കുന്നു. പാറകുട്ടങ്ങൾക്ക് ഇടയിയുടെ വെള്ളത്തിന്റെ യാത്ര ചെറിയ വെള്ള ചട്ടങ്ങളെ അനുസ്മരിക്കും. ആഴം കുറഞ്ഞ ഒരുപാട് കുളികടവുകൾ ഈ മേഖലയിൽ ഉണ്ട്. നാട്ടുകാരുടെ നിർദ്ദേശം ചോദിച്ചു മാത്രം കുളിക്കാൻ ഇറങ്ങുക. ചില സ്ഥലങ്ങളിൽ വലിയ കയങ്ങളും ഉണ്ട് എന്നത് മറക്കണ്ട.

കുറിപ്പും ചിത്രങ്ങളും - നസിബ് വട്ടക്കയം

Friday, May 18, 2018

നോമ്പിന്റെ മധുരം

വിഭവ സമൃദ്ധമായ തീൻമേശകൾക്ക് പകരം ഒരു കീറു കാരക്ക കൊണ്ടു നോമ്പ് തുറക്കാൻ പാടുപെടുന്നവന്റെ തീൻ മേശകൾ കാണാൻ ശ്രമിക്കാം.
=================================================
വർഷങ്ങൾക്ക് മുൻപ് വിഭവങ്ങൾ ഒരുപാട് നിറഞെരു ഇഫ്താർ വിരുന്നിൽ. വൈവിധ്യമാർന്ന വിഭവങ്ങൾ കണ്ട് നോമ്പ് തുറക്കുന്നതിന് മുൻപ് വിവിധ രീതിയിൽ മൈബൈലിൽ ഫോട്ടോ എടുത്തു കൊണ്ടിരിക്കുന്ന എന്നെയും എന്റെ സുഹൃത്തിനെയും ഒരു സഹോദരൻ വഴക്ക് പറയുകയുണ്ടായി.

അദ്ദേഹം പറഞ്ഞത് നിങ്ങൾ ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ഇടും. സമൃദ്ധമായ നോമ്പ് തുറക്കൽ അസാധ്യമായ ഒരുപാട് ആളുകൾ നമ്മുക്ക് ചുറ്റുമുണ്ട്. അവരിലേക്ക് ആഗ്രഹത്തിന്റെ കൊതിയുടെ കാഴ്ചകൾ എന്തിനാണ് എത്തിക്കുന്നത്.

അപ്പോൾ ഉള്ളിൽ ദേഷ്യം തോന്നിയാലും പിന്നീട് അതിലെ പൊരുൾ മനസിലായി. എന്നും അങ്ങനെ ആണല്ലോ ആദ്യ കാഴ്ചകൾ നമ്മുടെ ചുറ്റിലും കാണുന്ന ചെറിയ ലോകമാവും.

ഒന്നിലധികം വരുന്ന വിഭാവങ്ങളിൽ ഒന്ന് കുറച്ചാൽ അയൽപക്കത്തെ വീട്ടിൽ ഒരു വിഭവമാകുമെങ്കിൽ അതിലാണ് യഥാർത്ഥ നോമ്പിന്റെ മധുരം

Tuesday, April 24, 2018

രാഷ്ട്രീയ മാനം

ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ആവാൻ വേണ്ടി ഏറ്റവും കൂടുതൽ ബഹളങ്ങൾ നടന്നത് നവമാധ്യമ ലോകത്താണ്. ഇന്നിയും മുന്നിൽ ആവശ്യങ്ങൾ പലതും ഉണ്ടെങ്കിലും എന്തോ നമ്മുക്ക് അതിനൊന്നും സമയമില്ല. ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ അല്ലാതെ ഒരുമിച്ച് ഒരു ആവശ്യമായി ഒരൊറ്റ ശബ്ദമായി ഉയരുന്നില്ല.

മുൻസിപ്പാലിറ്റി ആവശ്യപ്പെട്ട നാളുകളിൽ നിന്ന് ഇന്നിൽ എത്തുബോൾ സോഷ്യൽ മീഡിയയിൽ ഉണ്ടായ മാറ്റങ്ങൾ ഇതിന് ഒരു കാരണമായി. ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ആവശ്യമായി ഉയർന്ന ശബ്ദങ്ങൾ രാഷ്ട്രീയ സമുദായ പാർട്ടികളെ സോഷ്യൽ മീഡിയകളിൽ അവരുടെ അണികളെ നിയന്ത്രക്കണം നടത്താൻ. അതായത് വേണ്ട നിർദ്ദേശങ്ങളും രീതികളും പഠിപ്പിക്കാൻ ഉതകുന്ന "സൈബർ വിങ്ങുകൾ" രൂപം നൽകാൻ ഒരു പരിതി വരെ കാരണമായി.

അതോടെ നാടിന്റെ വികസന സ്വാപ്നങ്ങൾക്ക് രാഷ്ട്രീയ മാനം നൽകപ്പെട്ടു. രാഷ്ട്രീയ അതിതാ ശബ്ദങ്ങളെ കൂട്ടമായി ചെറുത്ത് തോൽപിക്കുകയോ. ബഹകരിക്കുകയോ ചെയ്യാൻ തുടങ്ങി. അതോടെ വികസന ആവശ്യമായി ഉയരുന്ന ചെറിയ ശബ്ദങ്ങൾ എങ്ങും എത്താതെ അവസാനിച്ചു തുടങ്ങി.

മുൻസിപ്പാലിറ്റി ആവശ്യം എന്നതിനെ ശക്തമായ രീതിയിൽ എതിർത്തു മുസ്ലിം ലീഗ് പാർട്ടി രംഗത്ത് ഉണ്ടായിരുന്നതും അന്നത്തെ ബഹളങ്ങൾക്ക് ശക്തിയേറി.

താലൂക്ക് ഹോസ്പിറ്റലിൽ, സിവിൽ സ്റ്റേഷൻ എന്നീ ആവശ്യങ്ങൾക്ക് മുന്നിൽ എതിർക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയും ഇല്ലാ എന്നതും ഈ ശബ്ദങ്ങളുടെ ശക്തി കുറയ്ക്കുന്നു. എതിർക്കാൻ ശത്രു ഇല്ലെങ്കിൽ ആയുധങ്ങൾക്ക് മൂർച്ച വേണ്ടത്തത് പോലെ.

താലൂക്ക് ഹോസ്പിറ്റലിൽ, സിവിൽ സ്റ്റേഷൻ എന്നിവ "വേണ്ട" എന്ന് ആരും പറയാതെ അതിന്ന് വേണ്ടി ഒരു ചെറുവിരൽ പോലും അനക്കാതെ ഈരാറ്റുപേട്ടയിലെ രാഷ്ട്രീയ പാർട്ടികൾ ഒളിച്ചു കളിക്കുകയാണ്.

രാഷ്ട്രീയ നാടകങ്ങൾ അവസാനിപ്പിച്ചു നാടിന്റെ വികസന സ്വാപ്നങ്ങൾക്ക് രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് മുന്നോട്ട് വരണമെന്നണ് ഈ ഉള്ളവന് പറയാൻ ഉള്ളത്.

Monday, April 23, 2018

ചിന്തയിൽ ഇത്തിരി കാര്യങ്ങൾ

ഈരാറ്റുപേട്ടയിൽ പോയവരാം വിവാഹം എന്ന സ്വാപ്നത്തിന് മുന്നിൽ കാലിടറി നിന്ന ഒരു കുടുബത്തിന് സ്വന്തനം അരുളൻ ഒരു നാട് ഒരുമിച്ചപ്പോൾ. അവരുടെ വിവാഹ സ്വാപ്നങ്ങൾക് വീണ്ടും ചിറക് മുളച്ചു.


അതിനായി മുന്നിട്ടിറങ്ങിയതും അതിലേക്കായി സഹായങ്ങൾ നല്കിയവർക്കും നാഥൻ അർഹമായ പ്രതിഭലം നൽകട്ടെ.

ചിന്തയിൽ ഇത്തിരി കാര്യങ്ങൾ
=========================
ഇസ്ലാമിക രീതിയിൽ ഒരു വിവാഹം നടക്കാൻ എന്താണ് ഇത്ര ഭരിച്ച ചിലവുകൾ.

കല്യാണം എന്നാൽ നിക്കാഹ് ഇതിന്റെ ചിലവ് എത്രയാണ്. പരികർമിയും, രണ്ടു സാക്ഷികളും വരാനും വധുവിന്റെ പ്രതിനിതിയും ഉണ്ടങ്കിൽ ഇല്മിക വിവാഹമായി. വളരെ ലളിതമായ ഒരു ഉടമ്പടി. അങ്ങനെ കാണാം നിക്കാഹ്.

നിക്കാഹ് - പള്ളിയിൽ വരി സംഖ്യ കുടിശിക തീർക്കാൻ പറയും, ഒരു സംഭാവന. കുടിശിക എന്നത് 500 താഴെ വരുന്ന സംഖ്യമത്രമാണ്. രണ്ടും നിർബന്ധവുമില്ല. ഇങ്ങനെ ഉള്ളപ്പോൾ നമ്മളെ ആരാണ് ഇന്ന് കാണുന്ന രീതിയിൽ ഉള്ള വിവാഹങ്ങൾ പഠിപ്പിച്ചത്. ഉള്ളവൻ കൂടുതൽ വർണ്ണങ്ങൾ നിറക്കാൻ മാർഗങ്ങൾ തേടുബോൾ ഇല്ലാത്തവനും അവർക്ക് ഒപ്പം സ്വപ്നങ്ങൾ കാണുന്നു. അതിനായി ഉള്ളത് എല്ലാം വിറ്റ് വിവാഹം ആർഭാടമാക്കുന്നു.

ആർഭാട വിവാഹത്തിൽ നിന്ന് നമ്മൾ എങ്ങനെ മാറി നിൽക്കും..പുതിയ മാത്രകൾ നമ്മൾ എവിടെ നിന്നാണ് പഠിക്കുക




Sunday, April 22, 2018

കള്ള (Fake) ഫേസ്ബുക്ക് പ്രൊഫൈൽ എങ്ങനെ തിരിച്ചറിയാം


ഫേസ്ബുക്ക് എന്നത് ഫേക്ക് ബുക്ക് ആണ് എന്നത് നമ്മുക്ക് അറിയാം. ഫേക്ക് പ്രൊഫൈൽ ഉണ്ടാകാൻ പല കാരണങ്ങൾ ഉണ്ട്.

1,മുൻവിധി ഇല്ലാതെ സമൂഹവുമായി സംവദിക്കാൻ. ( നീ ഈ പാർട്ടിയുടെ ആളല്ലേ നീ ഇങ്ങനെ പറയു. എന്ന തരത്തിൽ ഉണ്ടാവാൻ സാധ്യതകൾ ഒഴിവാക്കാൻ )

2, സർക്കാർ ജോലിയിൽ ഉള്ളവർക്ക് രാഷ്ട്രീയ അഭിപ്രായങ്ങൾ പറയുന്നതിന് ഉള്ള ലിമിറ്റുകൾ മറികടക്കാൻ ഉണ്ടാക്കുന്ന പ്രൊഫൈൽ.

3, ആപ്രിയ സത്യങ്ങൾ സമൂഹത്തിൽ പറയാൻ ഉണ്ടാക്കുന്ന പ്രൊഫൈൽ - ചില പോസ്റ്റുകൾ ഉണ്ടായി കഴിഞ്ഞാൽ ഇവ പിന്നീട് ഉറക്കത്തിലാവും

മുകളിൽ പറഞ്ഞ പ്രൊഫൈലുകൾ എങ്ങനെ തിരിച്ചറിയാൻ കഴിയും . ഇത്തരം പ്രൊഫൈൽ പൊതുവെ അവരുടെ ജെന്ററിൽ തന്നെ ആവും. അതായത് പുരുഷൻ പുരുഷ പേരിലും സ്ത്രീ ആ പേരിലും നിൽക്കും. ഇത്തരം പ്രൊഫൈൽ അധികം പ്രൊഫൈൽ പിക് മാറ്റി കളിക്കുകയോ സിംപിൾ ആയ കാര്യങ്ങളിൽ സമയം കളയുകയോ ഇല്ലാ, കഴബുള്ള ചർച്ചയിൽ ആയിരിക്കും ഇവരുടെ ശ്രദ്ധ.  മാന്യമായ നിലപാടുകൾ ആവും. ഇവയിൽ നിന്ന് ഫ്രണ്ട് റിക്ക്സ്റ്റോ ചാറ്റുകളോ സാധരണയായി ഉണ്ടാവാറില്ല. സ്വാന്തം പ്രൊഫൈലിൽ വലിയ ശ്രദ്ധ ഉണ്ടാവുകയും ഇല്ലാ.

4,ജെന്റർ മാറ്റിയ പ്രൊഫൈൽ - കൂടുതലും പുരുഷന്മാർ സ്ത്രീകളുടെ പേരും ചിത്രങ്ങളും ഉപയോഗിച്ചാണ് ഇത്തരം പ്രൊഫൈൽ നിർമിക്കുന്നത്. ഈ പ്രൊഫൈലുകൾ നല്ല ഉദ്ദേശങ്ങൾ ഒന്നും മുന്നിൽ കണ്ട് ഉണ്ടാക്കുന്നത് അല്ലാ. കേവല പഞ്ചാര വർത്തമാനങ്ങളും ഫ്രണ്ട്സ് കൂട്ടാൻ ഉള്ള പണികളും. തകൃതിയായി നടക്കും. പ്രൊഫൈൽ എടുത്ത് നോക്കിയാൽ പ്രൊഫൈൽ തുടങ്ങിയ അന്ന് തന്നെ അല്ലെങ്കിൽ ഒരേ ഡേറ്റിൽ തന്നെ കുറെ പോസ്റ്റുകളും ഷെയറുകളും ഉണ്ടായിട്ടുണ്ടാവും സാധാരണ ഷെയറുകൾ ആണ് കൂടുതൽ. ഇത് പ്രൊഫൈലിന് പഴക്കം തോന്നിക്കാൻ ഉള്ള നമ്പറാണ്.

ഇത്തരം പ്രൊഫൈൽ ആളെ പരിചയ പെടാനും വ്യക്തിപരമായ അടുപ്പം ഉണ്ടാകാനും ശ്രമിക്കും. ഇത്തരം പ്രൊഫൈലുകൾ സ്ത്രീ പ്രൊഫൈലുകളെ സ്ത്രീകൾ തന്നെ ആണ് കൂടുതൽ സൂക്ഷിക്കേണ്ടത് നിങ്ങളുടെ സ്വാകാര്യതയിലേക്ക് മറ്റൊരു സ്ത്രീ എന്ന് കരുതി നിങ്ങൾ നൽകുന്ന സ്വാതന്ത്യം ദുരുപയോഗം ചെയപ്പെടാം.

■പല പകൽ മാന്യന്മാരുടെ തനി നിറവും ഇത്തരം വ്യജ പ്രൊഫൈൽ വഴി പുറത്ത് വരും. ചാറ്റ് ബോക്സിലെ ഇക്കിളി മെസേജുകൾ. പെണ്ണ് എന്ന് കരുതി അയക്കുന്ന ഫ്രണ്ട് റിക്വറ്റ്കൾ എല്ലാം തന്നെ ഈ പ്രൊഫൈലിൽ വന്നു കൊണ്ടേ ഇരിക്കും പെണ്ണ് എന്ന് കരുതിയാണ് ഇതേകെ ഒപ്പിക്കുന്നത് എന്നത് ഇതിന്റെ രസകരമായ വശം. 😊😊

ഫേക്ക് പ്രൊഫൈലിൽ നിന്നും വ്യജൻ മരിൽ നിന്നും എങ്ങനെ മാറി നിൽക്കാം.

1, നേരിട്ട് പരിചയമുള്ള ആളുകളെ ഫ്രണ്ട്സ് ആകുക. അല്ലെങ്കിൽ അവരുടെ പോസ്റ്റുകളും കമന്റുകളും വിലയിരുത്തി സ്വാഭാവം മനസിലാക്കി പരിചയം ഉണ്ടാകുക.

2, ഒരു പരിചയവും ഇല്ലാത്ത ആൾ ചാറ്റ് ചെയ്യാൻ വന്നാൽ അവരെ അവഗണിക്കുക. ശല്യം കൂടിയാൽ ബ്ലോക്ക് ചെയുക. ഇത്തരം ചാറ്റിംഗ് അനുഭവം സ്ത്രീകൾക്ക് ആണ് കൂടുതൽ ഉണ്ടാവുന്നത്

3,ഫേസ്ബുക്ക് വഴി പരിചയമില്ലാത്ത ആളുകൾ വ്യക്തിപരമായ വിവരങ്ങൾ ചോദിച്ചാൽ നൽകാതിരിക്കുക. പ്രൊഫൈലിൽ കുറെ വിവരങ്ങൾ ഉണ്ട് അതല്ലാതെ മൈബൈൽ നമ്പർ , ആഡ്ഡ്രസ് നമ്മുടെ സ്വാകാര്യതയിൽ പ്രശ്നം ഉണ്ടാകാൻ കഴിയുന്ന വിവരങ്ങൾ പ്രൊഫൈലിൽ നല്കാതിരിക്കുക.

4,ഒരു ഫ്രണ്ട് റീക്യുസ്റ് വന്നാൽ മ്യൂച്വൽ ഫ്രണ്ട് നോക്കി ആളെ ഫ്രണ്ട്സ് ആക്കരുത്. ചിലപ്പോൾ നമ്മുടെ പരിചയകാരുടെ കൈ അബദ്ധമായിരിക്കും അവർ അവരുടെ ഫ്രണ്ട് ആയത്

5,മോശം പോസ്റ്റുകളും, കമന്റും, ചാറ്റിനും ശ്രമിക്കുന്ന ഒരു പ്രൊഫൈൽ നമ്മുടെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടെങ്കിൽ അവരെ ആൻഫ്രണ്ട് ചെയുക. അല്ലെങ്കിൽ ഇത്തരം പ്രൊഫൈൽ വഴി അവർക്ക് നമ്മുടെ വാളിൽ ഷെയർ, അവരുടെ പോക്രിതരത്തിന്ന് നമ്മളും അറിയാതെ പ്രീതിയാവും

Saturday, April 21, 2018

ഈരാറ്റുപേട്ടയിലെ യുവത്വം ഇപ്പോൾ ഇങ്ങനെ ആണ്

ഈരാറ്റുപേട്ട ജനതയുടെ ആവശ്യമായിരുന്നു. മുൻസിപ്പാലിറ്റി എന്നത് അന്ന് മുന്നിൽ നിന്ന് പോരാടിയത് സോഷ്യൽ മീഡിയയിൽ തല കുനിച്ചിരുന്ന യുവത്വം.

എന്നാൽ ഇന്ന് ഈരാറ്റുപേട്ടയിലെ വികസനകാര്യങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ പറയുന്ന സ്ഥലത്ത് യുവത്വം നിൽക്കുന്നു.

ചിലവുകൾ ഇല്ലാത്ത സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി പോലും ആവശ്യം ഉന്നയിച്ച് കാണുന്നില്ല. ( മുൻസിപ്പാലിറ്റിക്ക് വേണ്ടി നടന്ന പോലെ )

ഇങ്ങനെ മാറ്റം ഉണ്ടാവാൻ എന്താണ് കാരണം

*മുൻസിപ്പാലിറ്റി ആവശ്യം ഉന്നയിച്ച യുവത്വം അതിന്റെ ശക്തിയും വീറും വാശിയും ഫേസ്ബുക്കിൽ കാണിച്ചിരുന്നു. ഇത് ഫേസ്ബുക്ക് പോലെ ഉള്ള നവ മാധ്യമത്തെ ഈരാറ്റുപേട്ടയിലെ ജനങ്ങൾ മനസിലാക്കാൻ കാരണമായി. വെറും നേരബോക്കല്ല ഇവിടെത്തെ കുറിക്കലുകൾ എന്നത് വ്യക്തമായ ധരണയിൽ എത്താൻ രാഷ്ട്രീയ പാർട്ടികൾക്ക് സാധിച്ചു.

*‎മുൻസിപ്പാലിറ്റിയെ എതിർത്ത് മുസ്ലിം ലീഗ് പാർട്ടി മുന്നിൽ നിന്നതും ഈ ആവശ്യങ്ങൾക്ക് ആവേശം നൽകി. ( ഇത് കാരണം അവർക്ക് വലിയ നഷ്ടം ഉണ്ടായി - ഇതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടാണ് എന്ന് തോന്നുന്നു നിലവിൽ ഒരു പാർട്ടിയും ഈരാറ്റുപേട്ടയിൽ ഒരു വിഷയവും എതിർക്കില്ല. എതിർക്കാൻ ആരുമില്ലാതെ വരുബോൾ യുവത്വം  അലസതയിൽ ആവും)

*‎തോന്നിയ(വ്യക്തിപരമായ) രീതിയിൽ അഭിപ്രായങ്ങൾ പറഞ്ഞു നടന്ന അണികളെ എന്ത് പറയണം പറയണ്ട എന്ന നിർദ്ദേശം പാർട്ടികൾ ( സൈബർ വിങ്ങുകൾ ) നൽകി തുടങ്ങി എന്നതും ഇന്ന് ഉണ്ടായ മൗനങ്ങൾക്ക് കാരണമാണ്

NB : എന്റെ ചിന്തയിൽ ഉണ്ടായ ചെറിയ കാര്യങ്ങൾ ആണ് മുകളിൽ . ഇത് ശെരിയോ തെറ്റോ എന്നത് നിങ്ങൾക്ക് തീരുമാനിക്കാം

Friday, April 20, 2018

ചുമ്മാ

സ്വാപനങ്ങൾക്ക് എന്നും ഒരായിരം വർണ്ണങ്ങളും ഭംഗിയുമാണ് എന്നാലോ അതിലേക്കുള്ള യാത്ര കല്ലും മുള്ളും നിറഞ്ഞ കാട്ട് വഴിയാണ്

പണ്ടേ എന്നക്ക് കാടും കാട്ട് വഴികളും ഇഷ്ടമാണ്. ഒരു ട്രക്കിങ് നടത്തിയാല്ലോ 

Thursday, April 19, 2018

#Justice_for_............

യഥാർത്ഥ നീതി നടിപ്പിലാക്കാൻ നമ്മുടെ നിയമങ്ങൾ മതിയാവില്ല.


പറയാൻ വാക്കുകൾ തികയാത്ത ക്രൂരതകൾ നടന്നു കൊണ്ടിരിക്കുബോളും അത് ചെയ്ത കുറ്റവാളികൾക്ക് ലഭിക്കുന്ന ശിക്ഷ വളരെ ലഹുവായി പോയോ എന്ന് സംശയികാറുണ്ട്.

ഒരു പെണ്ണിന്റെ ശരീരം ഏറ്റവും ക്രൂരമായി നശിപ്പിക്കപെടുബോൾ അത് ചെയ്ത നരാധമന്ന് ലഭിക്കുന്ന വലിയ ശിക്ഷ ജീവപര്യന്തം എന്ന 12 വർഷവും, ആവശ്യം പോലെ ലഭിക്കുന്ന പരോളും നല്ല നടപ്പ് പരിഗണിച്ച് 12 വർഷം എന്നത് കുറഞ്ഞു കുറഞ്ഞു എപ്പോൾ വേണേലും ജയിലിൽ നിന്ന്  പുറത്ത് വരാൻ കഴിയും എന്ന നിലയും. ഇൻഡ്യ മഹാരാജ്യം മുഴുവൻ കരഞ്ഞ ഒരുപാട് സംഭവങ്ങളിൽ ഒന്നാണ്. നാളുകൾക്ക് മുൻപ് ഡൽഹിയിൽ നടന്നത്. അതിലെ പ്രതികൾക്ക് പരീക്ഷ എഴുതാൻ വരെ അവസരം ഒരുക്കി നീതി പീഠം.
ഇതേകെ വായിച്ചും അറിഞ്ഞും കടന്നു വരുന്ന ഒരു സമൂഹം എങ്ങനെ തെറ്റുകൾ ചെയ്യാൻ ഭയക്കും. മനുഷ്യ മനസാക്ഷിയെ തലതാഴ്ത്തിക്കുന്ന ഇത്തരം സംഭവങ്ങൾ ചെയ്യാൻ ഭയക്കുന്ന നിയമങ്ങൾ ഉണ്ടാവണം.

ഇടക്കിടെ പേരുകൾ മാറ്റിയ പോസ്റ്ററുകൾ അല്ല നമ്മുക്ക് വേണ്ടത്. മനുഷ്യത്വം നശിച്ച തെറ്റുകളുടെ അന്ത്യമാണ് നമ്മുക്ക് ഉണ്ടാവേണ്ടത്. സ്വാതന്ത്ര്യമായി ജീവിച്ചു മരിക്കാൻ ഉള്ള പൗരന്റെ അവകാശമാണ് നിയമങ്ങൾ കൊണ്ട് ഉറപ്പിക്കേണ്ടത്.

പൗരന്റെ ജീവന് സംരക്ഷണം ഉറപ്പ് വരുത്തുന്ന നിയമനങ്ങൾ ഉണ്ടാവട്ടെ.





Wednesday, April 18, 2018

അരുവികച്ചൽ വെള്ളച്ചാട്ടം (Aruvikachal waterfalls) - Patampuzha

#അരുവികച്ചൽ വെള്ളച്ചാട്ടം (Aruvikachal waterfalls) - Patampuzha



കോട്ടയം ജില്ലയിലെ ഏറ്റവും ഉയരക്കാരൻ എന്നൊരു വിശേഷണമുണ്ട് ഈ വെള്ളച്ചാട്ടത്തിന്ന്. ഈരാറ്റുപേട്ടയിൽ നിന്ന് 10 മാത്രം അകലെയാണ് ഈ വെള്ളച്ചാട്ടം. റബർ കർഷക ഗ്രാമമായ പാതബുഴയിലാണ് ഈ വെള്ളച്ചാട്ടം. മഴക്കാലം സജീവമായി മാറുന്ന അനേകം വെള്ളച്ചാട്ടങ്ങൾ മലയോരമേഖലയിൽ ഉണ്ട് അത്തരത്തിൽ ഒന്നാണ് അരുവികച്ചൽ വെള്ളച്ചാട്ടം.

അപകട രഹിതമായി കുളിക്കാൻ കഴിയുന്ന വെള്ളച്ചാട്ടമാണ് അരുവികച്ചൽ. വെള്ളം വന്ന് പതിക്കുന്ന സ്ഥലത്ത് ഒട്ടും ആഴമില്ല എന്നത് കൊണ്ട് നീന്തൽ ആവശ്യമായി വരുന്നില്ല. എന്നിരുന്നാലും പാറയിലെ വഴുക്കൽ അപകട സാധ്യത ഉണ്ടാക്കുന്നതാണ്

വെള്ളച്ചാട്ടം സന്തര്‍ശിക്കാന്‍ പറ്റിയ സമയം - ജൂണ്‍ - ആഗസ്റ്റ് ( മഴ കാലം )

വഴി - ഈരാറ്റുപേട്ട - പാതംബുഴ (10 km ) - വെള്ളച്ചാട്ടം (ചേദിച്ച് ചേദിച്ച് പോവുക )


#kottayam #kerala
#District_kottayam
#Location_Aruvikachal_waterfalls

#Sanchari_Travel_Forum_Location_of_the_Day

കുറിപ്പും ചിത്രങ്ങളും - നസിബ് വട്ടക്കയം


Tuesday, April 17, 2018

അയ്യൻപാറ

#അയ്യൻപാറ

#Location_of_the_Day_181

കോട്ടയം ജില്ലയിലെ വളരെ പഴക്കം ചെന്ന പിക്നിക്ക് സ്പോട്ടാണ് അയ്യൻപാറ. 40 ഏക്കറോളം വിശാലമായ പാറയാണ് ഇവിടത്തെ പ്രധാന ആകർഷണം. സ്ഥിരമായി വീശിയടിക്കുന്ന കാറ്റും മേഘങ്ങൾ ഒപ്പം നിൽക്കുന്ന  കാഴ്ചയും. സഞ്ചാരികളുടെ മനം കവരും എന്നതിൽ സംശയമില്ല
ഉദയ അസ്തമയ സമയങ്ങളിൽ ഇവിടെത്തെ കാഴ്ച അതി മനോഹരമാണ്. പ്രഭാതത്തിലെ മൂടൽ മഞ്ഞും. അസ്തമയ സൂര്യനും വേറിട്ട അനുഭവമാണ് നമ്മളിൽ പകരുന്നത്.

സമീപ പ്രേദേശങ്ങളിൽ ഉള്ളവർക്ക് വൈകുന്നേര യാത്രകളിൽ ഉൾപ്പെടുത്താൻ കഴിയുന്ന സ്ഥലമാണ്. എന്നാൽ ദൂരെ നാടുകളിൽ നിന്ന് എത്തുന്നവർക്ക് ഇല്ലിക്കകല്ല്, വാഗമാണ്, ഇലവിഴാപൂഞ്ചിറ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശന വേളയിൽ ഉൾപെടുതാവുന്നതാണ്.

വഴി : ഈരാറ്റുപേട്ട - തീക്കോയിൽ നിന്ന് തലനാട് റോഡിൽ അയ്യൻപാറ (8 km ) (തീക്കോയി കഴിഞ്ഞാണ് വാഗമാണ്)

#Ayyampara temple, Aiyyanpara #kottayam #Kerala

ഗൂഗിൾ ലൊക്കേഷൻ https://goo.gl/tbu5CX

#Location_of_the_Day

#District_kottayam
#Location_#Ayyampara temple, Aiyyanpara

#Sanchari_Travel_Forum_Location_of_the_Day

കുറിപ്പും ചിത്രങ്ങളും - നസിബ് വട്ടക്കയം

Monday, April 16, 2018

ഹലാൽ ഫുഡ് ആണോ.?


ഹലാൽ ഫുഡ് ആണോ.?


ഈ ചോദ്യത്തെ വലിയ അപരാതമായി കാണാൻ ഉണ്ടോ. ഇത് ഇസ്ലാമിക ദർശനം ഉൾക്കൊള്ളുന്ന ഒരു വിശ്യസിയുടെ ആകുലത തന്നെ ആണ്. അവന്റെ വിശ്വാസത്തിന്റെ ഭാഗമാണ് താൻ കഴിക്കുന്ന ഭക്ഷണം ഹലാൽ എന്ന് ഉറപ്പ് വരുത്തുക എന്ന്.



ഹലാൽ (അറബിക്:حلال) എന്നത് അനുവദനീയമായത് എന്ന അർത്ഥമുള്ള ഒരു അറബി വാക്ക് ആണ്‌. ഇസ്ലാമിക് നിയമപ്രകാരം അനുവദനീയമായ ഭക്ഷണം എന്ന രീതിയിലാണ് സാധാരണ ഈ വാക്ക് ഉപയോഗിക്കുന്നത്, പ്രത്യേകിച്ചും ഇംഗ്ലീഷ് ഭാഷയിൽ. എന്നാൽ അറബി ഭാഷയിൽ ഇസ്ലാമിനു കീഴെ വരുന്ന എല്ലാ അനുവദീയമായ കാര്യത്തിനും ഈ വാക്കുപയോഗിക്കുന്നു. ലോകത്താകമാനം ഏകദേശം 70% മുസ്ലിങ്ങൾ ഈ ഹലാൽ ആദർശം പിന്തുടരുന്നു. ഇതിന്റെ വിപരീതം ഹറാം ആണ്‌.



ഹലാൽ ഭക്ഷണം



ഇസ്ലാം ഭക്ഷണകാര്യത്തിൽ വളരെ വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മാംസഭക്ഷണത്തിൽ ഇസ്‌ലാം അനുശാസിക്കുന്ന രീതിയിൽ കശാപ്പുചെയ്താൽ മാത്രമേ അത് ഹലാലാവുകയുള്ളൂ. ഹലാലായ ഭക്ഷണത്തെക്കുറിച്ച് ഖുർആൻ ഇങ്ങനെ പറയുന്നു.



ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവർക്കായി പ്രഖ്യാപിക്കപ്പെട്ടത്‌ എന്നിവ മാത്രമേ അവൻ നിങ്ങൾക്ക്‌ നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും ( നിഷിദ്ധമായത്‌ ഭക്ഷിക്കുവാൻ ) നിർബന്ധിതനായാൽ അവന്റെ മേൽ കുറ്റമില്ല. ( എന്നാൽ ) അവൻ നിയമലംഘനത്തിനു മുതിരാതിരിക്കുകയും ( അനിവാര്യതയുടെ ) പരിധി കവിയാതിരിക്കുകയും വേണം. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. | ഖുർ ആൻ: 2:173



ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ്‌ ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത്‌ എന്നിവ നിങ്ങൾക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ ( ജീവനോടെ ) നിങ്ങൾ അറുത്തത്‌ ഇതിൽ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകൾക്കുമുമ്പിൽ ബലിയർപ്പിക്കപ്പെട്ടതും ( നിങ്ങൾക്ക്‌ ) നിഷിദ്ധമാകുന്നു. വല്ലവനും പട്ടിണി കാരണം ( നിഷിദ്ധമായത്‌ ) തിന്നുവാൻ നിർബന്ധിതനാകുന്ന പക്ഷം അവൻ അധർമ്മത്തിലേക്ക്‌ ചായ്‌വുള്ളവനല്ലെങ്കിൽ തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു. | ഖുർ ആൻ: 5:3



ഏത് വസ്തുവിന്റെ വലിയ അളവ് ലഹരിയുണ്ടാക്കുന്നുവോ അതിന്റെ ചെറിയ അളവുപോലും അനുവദിനീയമല്ല.| ഹദീസ്




അനുവദിനീയമായ വസ്തുക്കൾ



പാൽ
തേൻ
ലഹരിയില്ലാത്ത സസ്യങ്ങൾ
പച്ചക്കറികൾ
സംസ്കരിച്ചതോ അല്ലാത്തതോ ആയ പഴങ്ങൾ
പരിപ്പ്, പയർ വർഗ്ഗങ്ങൾ
ഇസ്‌ലാമിക നിയമപ്രകാരം കശാപ്പു ചെയ്യപ്പെട്ട മൃഗമാംസം



അനുവദിനീയമല്ലാത്ത വസ്തുക്കൾ



പന്നി, പട്ടി മുതലായവ
പല്ലും നഖവും ഉപയോഗിച്ച് ഇര പിടിക്കുന്ന മാംസഭുക്കുകളായ മൃഗങ്ങൾ (സിംഹം, കടുവ മുതലായവ)
പരുന്ത്, കഴുകൻ പോലുള്ള പക്ഷികൾ
എലി, പഴുതാര തുടങ്ങിയ ജീവികൾ
ഈച്ച, തേൻതുമ്പി, മരംകൊത്തി മുതലായവ
രക്തം
അള്ളാഹു അല്ലാത്തവയുടെ പേരിൽ അറുക്കപ്പെട്ടത്
ശവം
മൃഗങ്ങൾ വീണു ചത്തത്, അടിച്ചു കൊന്നത് മുതലായവ.
മദ്യവും മറ്റ് ലഹരിപദാർത്ഥങ്ങളും



കശാപ്പു ചെയ്യുന്നതെങ്ങനെ..?



അനുവദിനീയമായ മൃഗങ്ങളുടെ മാംസം ഹാലാലാകുവാൻ അത്തരം മൃഗങ്ങളെ കശാപ്പുചെയ്യുമ്പോൾ താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.



●കശാപ്പുകാരൻ പ്രായപൂർത്തിയായ സ്ഥിരബുദ്ധിയുള്ള മുസ്‌ലിം ആയിരിക്കണം.



●ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ മറ്റുള്ള നിബന്ധനകൾ പാലിച്ചുകൊണ്ട് ക്രിസ്ത്യൻ, യഹൂദമതക്കാർ കശാപ്പുചെയ്താലും മതിയാകും.



●കശാപ്പിനു മുമ്പ് മതിയായ തീറ്റയും വെള്ളവും കൊടുത്തിരിക്കണം



●കശാപ്പിന് ഉപയോഗിക്കുന്ന കത്തി വളരെ മൂർച്ചയുള്ളതായിരിക്കണം.



●കശാപ്പു ചെയ്യുന്ന മൃഗത്തിന്റെ മുന്നിൽ വെച്ച് കത്തി മൂർച്ചകൂട്ടാൻ പാടുള്ളതല്ല.



●ഒരു മൃഗത്തിന്റെ മുന്നിൽ വെച്ച് മറ്റ് മൃഗങ്ങളെ കശാപ്പുചെയ്യാൻ പാടില്ല.



●കശാപ്പുചെയ്യപ്പെടുന്ന മൃഗത്തിന്റെ തല കഅബയുടെ നേരേ തിരിക്കുക.



●കശാപ്പുചെയ്യുന്നതിന് തൊട്ടുമുമ്പ് വെള്ളം കുടിപ്പിച്ചിരിക്കണം.



●കശാപ്പുചെയ്യുമ്പോൾ "ബിസ്മില്ലാഹി അള്ളാഹു അക്ബർ (അള്ളാഹുവിന്റെ നാമത്തിൽ, അള്ളാഹു വലിയവനാണ്) എന്ന് പറയണം.



●കശാപ്പുചെയ്യുന്നത് ഒറ്റപ്രാവശ്യമായി കഴുത്തിലെ നാലു ഞരമ്പുകളും മുറിച്ചു കൊണ്ടായിരിക്കണം.



ഹലാൽ സാക്ഷ്യപത്രം
ഒരു ഹലാൽ സാക്ഷ്യപത്രത്തിന്റെ മാതൃക
ഒരു സ്ഥാപനം അല്ലെങ്കിൽ ഭോജനശാല ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണസാധനങ്ങൾ പരിശോധിച്ച് ഇസ്‌ലാമിക നിയമപ്രകാരം ഹലാലാണെന്ന് വ്യവസ്ഥാപിത പ്രതിനിധിസഭകൾ നൽകുന്ന സാക്ഷ്യപത്രമാണ് ഹലാൽ സാക്ഷ്യപത്രം. ഇസ്‌ലാമിക രാഷ്ട്രങ്ങളിലേക്ക് ഭക്ഷണസാധനങ്ങൾ കയറ്റി അയ്ക്കുമ്പോൽ ഹലാൽ സാക്ഷ്യപത്രം നിർബന്ധമാണ്.



ഹലാൽ സാക്ഷ്യപത്രം നൽകുന്ന നിരവധി അംഗീകൃത പ്രതിനിധിസഭകൾ ഇന്ത്യയിലും പ്രവർത്തിക്കുന്നു. അവയിൽ ചിലത് താഴെപ്പറയുന്നവയാണ്.



ജാമിഅത്ത് ഉലമ ഇ ഹിന്ദ് ഹലാൽ ട്രസ്റ്റ്
ഹലാൽ ഇന്ത്യ
ഹലാൽ സർട്ടിഫിക്കേഷൻ സർവീസസ്



കടപ്പാട്