Popular Posts

Thursday, January 12, 2017

2014- ൽ തെണ്ടി തിരിഞ്ഞു UAE നഗരത്തിൽ - 1

2014- ൽ തെണ്ടി തിരിഞ്ഞു UAE നഗരത്തിൽ -1

  ജോലി തേടി ഈ മഹാ നഗരത്തിൽ എത്തിയ എന്നോടൊപ്പം എന്റെ സ്വാപനങ്ങളും വിമാനം കയറി ഇവിടെ എത്തിയിരുന്നു. ജോലി തേടി ഇവിടെ എത്തുന്ന ഏതൊരാളെ പോലെ ഞാനും. നാട്ടിൽ നിന്ന് ഉണ്ടാക്കിയ ഇമ്മിണി വലിയ സി വി കസിൻ അഫ്സലിന്റെ ഉപദേശം മാനിച്ചു ചുരുക്കി 2 പേജിൽ ഒതുക്കി. കാണുന്ന കമ്പനികൾക്ക് എല്ലാം സി വി അയച്ചു വെറുപ്പിച്ചു പോരുന്ന സമയം. എന്റെ താമസം മച്ചുകയുടെ ഫ്ലാറ്റിൽ ആയിരുന്നു. ഇടക്കിടെ ഇക്കായുടെ റൂമിലും പോകും എവിടെ പോയാലും പ്രധന പണി മുൻപ് പറഞ്ഞ സി വി അയച്ചു മനുഷ്യനെ വെറുപ്പിക്കൽ തന്നെ, അതിനിടക്ക് ദുബൈസെൽ, നൗവുകരി തുടങ്ങി ഒരു പിടി ജോബ് സൈറ്റിലും കിടന്നു കറങ്ങും

    ഇതിനിടക്ക് അത്യാവശ്യം ദിർഹം നൽകി സാധങ്ങൾ വാങ്ങൽ എല്ലാം പഠിച്ചിരുന്നു. പിന്നെ എല്ലായിടവും മലയാളികൾ തന്നെ അത്. വിളിക്കുന്ന ടാക്സികാരനും, സാധനം വാങ്ങൽ പോകുന്ന ഹായപ്പർ മാർക്കറ്റും, ഗ്രോസറി, ഹോട്ടൽ , കഫറ്റീരിയ, ബാർബർ ഷോപ്പ് എല്ലായിടവും മലയാളികൾ തന്നെ. ഇപ്പോൾ നാട്ടിൽ ഇത്രയും മലയാളികളെ ഒരുമിച്ചു കാണാൻ കിട്ടാറില്ല. കൂടുതലും ബംഗാളികൾ ആവും

     ഇവിടെ എത്തി എട്ടാം ദിവസം അൽ- അയിൻ പോയിരുന്നു ആ കഥ മുൻപ് പറഞ്ഞു പോയത് കൊണ്ട് അതിലേക്ക് പോകുന്നില്ല. ഇതിനിടക്ക് പത്രത്തിൽ പരസ്യം നൽകിയിരുന്നു. അതിലും മീൻ ഒന്നും കൊത്തിയില്ല. അങ്ങനെ ജീവസങ്ങൾ കടന്നു പോയികൊണ്ടിരുന്നു. സി വി അയച്ചു വെറുപ്പിക്കൽ നടന്നു കൊണ്ടിരുന്നു.

         15 അം ദിവസം: അബുദാബിയിലെ ഒന്ന് രണ്ടു കമ്പനികൾ ചാർട്ട് ചെയ്ത് സി വി കൊണ്ട് പോയി കൊടുക്കാൻ ഏർപാട് ചെയ്തത് അഫ്സലാണ്. അബുദാബിയിൽ ബസിൽ പോകാനാണ് പ്ലാൻ 14 അം ദിവസ രാത്രി മീൻ വാങ്ങാൻ മച്ചി മാർക്കറ്റിൽ പോയപ്പോൾ മച്ചുക്ക അടുത്തുള്ള ബസ് സ്റ്റാൻഡ് കാട്ടി തന്നിരുന്നു. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി ഒരു ടാക്സി പിടിച്ചു ബസ്ടോപ്പിൽ എത്തി 10 ദിർഹം ആണ് ഷാർജയിൽ മിനിമം അതാണ് ചാർജ്.

     ഒരു അറബി വേഷധരിയോട് അബുദാബി ബസ് കിടക്കുന്ന സ്ഥാനം ചോദിച്ചു. ടിക്കറ്റ് മുൻപേ എടുക്കണം എന്നത് അറിഞ്ഞു വെച്ചിരുന്നു. ഓഫിൽ നിന്ന് ടിക്കറ്റ് എടുത്തു 30 ദിർഹം. നമ്മുടെ നാട്ടിലെ കെ എസ് ആർ ടി സി ടിക്കറ്റ് പോലെ തന്നെ കുറച്ചു നീളം കൂടുതൽ ഉണ്ട്. ബസ് ഉണ്ട് അവിടെ അതിൽ കയറി ടിക്കറ്റ് വാങ്ങാൻ ഒന്നും ആരെയും കണ്ടില്ല. ടിക്കറ്റിൽ സീറ്റ് നമ്പർ ഒന്നും ഇല്ല എവിടെ വേണേലും ഇരിക്കാം. വിൻഡോ സിറ്റ് നോക്കി തന്നെ സ്ഥാനം പിടിച്ചു. അങ്ങനെ ആ എ സി കുളിരിൽ സുഖിച്ചിരിക്കുബോൾ ദാ വരുന്നു പത്ര കച്ചവടകാരൻ. നാട് ഏതായാലും ബസിൽ കച്ചവടം ഉണ്ട്. ആ പത്ര കച്ചവടക്കാരൻ മലയാളി ആണ്. മലയാള പത്രം മാധ്യമം ഉണ്ട് ആ കൂട്ടത്തിൽ പിന്നെ കുറെ ഇംഗീഷ്, അറബി പത്രങ്ങളും. മലയാള പത്രം കണ്ടു കിളി പോയിരിക്കുന്നത് കണ്ടിട്ടാവും അയാൾ എന്റെ അടുത്ത് വന്നു പത്രം വേണോ എന്നൊരു ചോദ്യം. വേണ്ടാ എന്ന് ഞാൻ. ഇന്നി ഇഞ്ചി മിട്ടായി വരുമോ

        അല്പം കഴിഞ്ഞു ബസിൽ  ആളുകൾ നിറഞ്ഞു. ഒരു യൂണിഫോം ദരിച്ച ആൾ വന്നു എല്ലാരുടെയും കൈയിൽ നിന്നും ടിക്കറ്റ് വാങ്ങി. ഡ്രൈവർ ബസ് മുന്നോട്ട് എടുത്തു ഷാർജ ബസ് സ്റ്റേഷൻ പിന്നിലായി. വിദേശ നാട്ടിലെ ആദ്യ ബസ് യാത്ര അവിടെ തുടങ്ങി. കാഴ്ചകളിൽ കണ്ണുനട്ട് ഞാൻ ആ ബസിലെ എ സി ഒരുക്കിയ തണുപ്പിൽ എന്റെ ഇരിപ്പിടത്തിൽ ഇരുന്നു. എല്ലാ കാഴ്ചകളും എനിക്ക് കൗതുകമാണ്. ബസിന്റെ വിൻഡോ വഴി പൂർണമായും ഉയരം കണ്ടു തീരാത്ത കെട്ടിടങ്ങളും. ആറും   ഏഴും വരിയായി ഒഴുകുന്ന വാഹനങ്ങളും. സൂര്യന്റെ പ്രഭമറച് കൊണ്ട് ബസ് ഇറങ്ങുന്ന അണ്ടർ പാസേജുകളും. ഇടക്കിടെ വരുന്ന ട്രാഫിക്ക് കിത്തപ്പും. എന്തും ഏതും എന്നെ പോലത്തെ ആദ്യ യാത്രികന് ഓർമകളാണ്

        ബസ് ദുബൈ നഗരത്തിൽ ആണ്. ഇവിടെ ആണ് ഞാൻ പ്ലെയിൻ ഇറങ്ങിയതും ഇടക്കിടക്ക് ഇക്കയുടെ കടയിൽ വന്നു പരിചയം തോന്നി തുടങ്ങിയിരിക്കുന്നു. പരിചയം എന്ന് പറഞ്ഞാൽ മുന്നിൽ കാണുന്ന ഗ്ലാസിട്ടാ പീടിക  പരമു ഏട്ടന്റെ ആണോ നസാറികന്റെ  ആണോ അങ്ങനെ ഒന്നും അറിയുന്ന പരിചയം അല്ലാ. ചുമ്മാ ഒരു പരിചയം

         ദുബായി കഴിഞ്ഞു കുറെ ദൂരം ബസ് ഓടി എ സി യുടെ തണുപ്പ് ഭീകരമായി മാറി കഴിഞ്ഞിരുന്നു അപ്പോൾ. ഒപ്പം ബസിലുള്ള പലരും ബാഗിൽ നിന്ന് ജാക്കറ്റ് എടുത്ത് ധരിക്കാൻ തുടങ്ങിയിരിക്കുന്നു. എന്റെ കൈയിൽ തണുപ്പ് മാറ്റാൻ പോണ ഒരു കിറാ തുണി പോലും ഇല്ലാ. ബാഗ് മടിയിൽ വെച്ചപ്പോൾ തെറ്റ് ചൂട് കിട്ടി. എല്ലാരും തണുത്തു വിറക്കുന്നു എന്നാൽ ആ എ സി ഒന്ന് ഓഫ് ചെയ്തുടെ എന്ന് മനസ്സിൽ വിചാരിച്ചു നാട്ടിൽ ആയിരുന്നു എങ്കിൽ എപ്പോൾ ആ കാര്യം അറിച്ചേനെ. ചുറ്റിലും ഇരിക്കുന്നവർ പല രാജ്യക്കാർ ആണ്. തൊലിയുടെ നിറങ്ങൾ പല വർണങ്ങൾ മുന്നിലും പിന്നിലും ഉണ്ട്. ഏത് നാട്ടുകാരൻ ആയാലും തണുപ്പ് ചൂട് മറ്റു ബുദ്ധി മുട്ടുകൾ എല്ലാം ഒരു പോലെ ആണ്. അല്ലെങ്കിൽ എനിക്ക് തോന്നിയ തണുപ്പ് വശത്തിരിക്കുന്ന കാപ്പിരിക്കും മുന്നിലിരിക്കുന്ന വെളുത്തവാനും ഒരു പോലെ തോന്നി.

        റോഡിനുരു വശത്തെ കെട്ടിടങ്ങളുടെ ഉയരം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരു വശത്ത് ഇത് വരെ കേറാൻ കഴിയാത്ത മെട്രോ പാത പോകുന്നു. ബാംഗളൂർ മെട്രോ ഓടി തുടങ്ങിയപ്പോൾ അവിടെ ഉണ്ടായിരുന്നു. ഒരിക്കൽ കുട്ടുകാരനുമായി എം ജി റോഡിൽ പോയതാണ് മെട്രോയിൽ കന്നി യാത്രക്കായി. എന്നാൽ അവിടെ കണ്ട നിണ്ടാ നിര പിനൊരികൾ ആവട്ടെ എന്ന് കരുതി മാറ്റി വെച്ചു  നാളുകൾ കഴിഞ്ഞിട്ടും അത്  ഇന്നും ഒരു ആഗ്രഹവുമായി മുകളിൽ നിൽക്കുന്നു.

           കെട്ടിടങ്ങൾ ഇടവിട്ട് ആയി അത് പിന്നീട് തീരെ കാണാതെയുമായി. അപ്പോൾ ആണ് വശത്ത് ഉണ്ടായിരുന്ന മെട്രേ പാത എങ്ങോ മറഞ്ഞത് ഞാൻ അറിഞ്ഞത്. ചുറ്റിലും  മണൽ കാട് നോക്കെത്താ ദൂരത്തേക്ക് നീണ്ടു നിവർന്നു കിടക്കുന്നു. അതിനിടയിൽ കറുത്ത റിബൺ പോലെ യാത്ര ചെയുന്ന ബസും മറ്റ് വാഹനങ്ങളും  . വാഹനങ്ങൾ മുൻപ് ഉള്ളതിൽ നിന്നും എണ്ണതിൽ വളരെ കുറവാണ്. മരുഭൂമി ഇങ്ങനെ കാണുബോൾ വായിച്ചു മറന്ന കഥകളിലെ കഥാപാത്രങ്ങൾ മുന്നിൽ വന്നു നിന്ന് അതിൽ ബെന്യാമിന്റെ ആട്ജീവിതം മുതൽ കൊയ്‌ലോ പൗലോയുടെ അൽകെമിറ്റ് വരെ  നിര നീണ്ടു. മരുഭൂമിയോ പൊരുതി തോൽപിച്ച ഒരു പിടി ജീവിതങ്ങളും. എന്തിന് കഥകളിൽ ജീവിതം കാണണം പിന്നിട്ട വഴികളിൽ മനോഹരാമായ മാനം മുട്ടുന്ന ഈ കെട്ടിടങ്ങൾ നിർമിച്ച മനുഷ്യ ജന്മങ്ങൾ ചുറ്റിലും ഉള്ളപ്പോൾ.

        ചിന്തകളിൽ മരുഭൂമി കയറിയിരുന്ന എന്നെ അലട്ടി കൊണ്ട് ഒരു പ്രശ്നം ഉടലെടുത്തു
തുടരും ......

1 comment:

  1. കൊള്ളാം മോശ മല്ലാതെ, വെറുപ്പിക്കാതെയുള്ള വായനയോരുക്കി....

    ReplyDelete