2014- ൽ തെണ്ടി തിരിഞ്ഞു UAE നഗരത്തിൽ -1
ജോലി തേടി ഈ മഹാ നഗരത്തിൽ എത്തിയ എന്നോടൊപ്പം എന്റെ സ്വാപനങ്ങളും വിമാനം കയറി ഇവിടെ എത്തിയിരുന്നു. ജോലി തേടി ഇവിടെ എത്തുന്ന ഏതൊരാളെ പോലെ ഞാനും. നാട്ടിൽ നിന്ന് ഉണ്ടാക്കിയ ഇമ്മിണി വലിയ സി വി കസിൻ അഫ്സലിന്റെ ഉപദേശം മാനിച്ചു ചുരുക്കി 2 പേജിൽ ഒതുക്കി. കാണുന്ന കമ്പനികൾക്ക് എല്ലാം സി വി അയച്ചു വെറുപ്പിച്ചു പോരുന്ന സമയം. എന്റെ താമസം മച്ചുകയുടെ ഫ്ലാറ്റിൽ ആയിരുന്നു. ഇടക്കിടെ ഇക്കായുടെ റൂമിലും പോകും എവിടെ പോയാലും പ്രധന പണി മുൻപ് പറഞ്ഞ സി വി അയച്ചു മനുഷ്യനെ വെറുപ്പിക്കൽ തന്നെ, അതിനിടക്ക് ദുബൈസെൽ, നൗവുകരി തുടങ്ങി ഒരു പിടി ജോബ് സൈറ്റിലും കിടന്നു കറങ്ങും


15 അം ദിവസം: അബുദാബിയിലെ ഒന്ന് രണ്ടു കമ്പനികൾ ചാർട്ട് ചെയ്ത് സി വി കൊണ്ട് പോയി കൊടുക്കാൻ ഏർപാട് ചെയ്തത് അഫ്സലാണ്. അബുദാബിയിൽ ബസിൽ പോകാനാണ് പ്ലാൻ 14 അം ദിവസ രാത്രി മീൻ വാങ്ങാൻ മച്ചി മാർക്കറ്റിൽ പോയപ്പോൾ മച്ചുക്ക അടുത്തുള്ള ബസ് സ്റ്റാൻഡ് കാട്ടി തന്നിരുന്നു. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി ഒരു ടാക്സി പിടിച്ചു ബസ്ടോപ്പിൽ എത്തി 10 ദിർഹം ആണ് ഷാർജയിൽ മിനിമം അതാണ് ചാർജ്.



ദുബായി കഴിഞ്ഞു കുറെ ദൂരം ബസ് ഓടി എ സി യുടെ തണുപ്പ് ഭീകരമായി മാറി കഴിഞ്ഞിരുന്നു അപ്പോൾ. ഒപ്പം ബസിലുള്ള പലരും ബാഗിൽ നിന്ന് ജാക്കറ്റ് എടുത്ത് ധരിക്കാൻ തുടങ്ങിയിരിക്കുന്നു. എന്റെ കൈയിൽ തണുപ്പ് മാറ്റാൻ പോണ ഒരു കിറാ തുണി പോലും ഇല്ലാ. ബാഗ് മടിയിൽ വെച്ചപ്പോൾ തെറ്റ് ചൂട് കിട്ടി. എല്ലാരും തണുത്തു വിറക്കുന്നു എന്നാൽ ആ എ സി ഒന്ന് ഓഫ് ചെയ്തുടെ എന്ന് മനസ്സിൽ വിചാരിച്ചു നാട്ടിൽ ആയിരുന്നു എങ്കിൽ എപ്പോൾ ആ കാര്യം അറിച്ചേനെ. ചുറ്റിലും ഇരിക്കുന്നവർ പല രാജ്യക്കാർ ആണ്. തൊലിയുടെ നിറങ്ങൾ പല വർണങ്ങൾ മുന്നിലും പിന്നിലും ഉണ്ട്. ഏത് നാട്ടുകാരൻ ആയാലും തണുപ്പ് ചൂട് മറ്റു ബുദ്ധി മുട്ടുകൾ എല്ലാം ഒരു പോലെ ആണ്. അല്ലെങ്കിൽ എനിക്ക് തോന്നിയ തണുപ്പ് വശത്തിരിക്കുന്ന കാപ്പിരിക്കും മുന്നിലിരിക്കുന്ന വെളുത്തവാനും ഒരു പോലെ തോന്നി.
റോഡിനുരു വശത്തെ കെട്ടിടങ്ങളുടെ ഉയരം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരു വശത്ത് ഇത് വരെ കേറാൻ കഴിയാത്ത മെട്രോ പാത പോകുന്നു. ബാംഗളൂർ മെട്രോ ഓടി തുടങ്ങിയപ്പോൾ അവിടെ ഉണ്ടായിരുന്നു. ഒരിക്കൽ കുട്ടുകാരനുമായി എം ജി റോഡിൽ പോയതാണ് മെട്രോയിൽ കന്നി യാത്രക്കായി. എന്നാൽ അവിടെ കണ്ട നിണ്ടാ നിര പിനൊരികൾ ആവട്ടെ എന്ന് കരുതി മാറ്റി വെച്ചു നാളുകൾ കഴിഞ്ഞിട്ടും അത് ഇന്നും ഒരു ആഗ്രഹവുമായി മുകളിൽ നിൽക്കുന്നു.
കെട്ടിടങ്ങൾ ഇടവിട്ട് ആയി അത് പിന്നീട് തീരെ കാണാതെയുമായി. അപ്പോൾ ആണ് വശത്ത് ഉണ്ടായിരുന്ന മെട്രേ പാത എങ്ങോ മറഞ്ഞത് ഞാൻ അറിഞ്ഞത്. ചുറ്റിലും മണൽ കാട് നോക്കെത്താ ദൂരത്തേക്ക് നീണ്ടു നിവർന്നു കിടക്കുന്നു. അതിനിടയിൽ കറുത്ത റിബൺ പോലെ യാത്ര ചെയുന്ന ബസും മറ്റ് വാഹനങ്ങളും . വാഹനങ്ങൾ മുൻപ് ഉള്ളതിൽ നിന്നും എണ്ണതിൽ വളരെ കുറവാണ്. മരുഭൂമി ഇങ്ങനെ കാണുബോൾ വായിച്ചു മറന്ന കഥകളിലെ കഥാപാത്രങ്ങൾ മുന്നിൽ വന്നു നിന്ന് അതിൽ ബെന്യാമിന്റെ ആട്ജീവിതം മുതൽ കൊയ്ലോ പൗലോയുടെ അൽകെമിറ്റ് വരെ നിര നീണ്ടു. മരുഭൂമിയോ പൊരുതി തോൽപിച്ച ഒരു പിടി ജീവിതങ്ങളും. എന്തിന് കഥകളിൽ ജീവിതം കാണണം പിന്നിട്ട വഴികളിൽ മനോഹരാമായ മാനം മുട്ടുന്ന ഈ കെട്ടിടങ്ങൾ നിർമിച്ച മനുഷ്യ ജന്മങ്ങൾ ചുറ്റിലും ഉള്ളപ്പോൾ.
ചിന്തകളിൽ മരുഭൂമി കയറിയിരുന്ന എന്നെ അലട്ടി കൊണ്ട് ഒരു പ്രശ്നം ഉടലെടുത്തു
തുടരും ......
കൊള്ളാം മോശ മല്ലാതെ, വെറുപ്പിക്കാതെയുള്ള വായനയോരുക്കി....
ReplyDelete