Popular Posts

Wednesday, July 15, 2015

​ബത്തേരി ജൈനക്ഷേത്രം​


​​വയനടാൻ വിളിച്ചപ്പോൾ - 6
=========================

ബത്തേരി ജൈനക്ഷേത്രം


​ബത്തേരി ടൌണിൽ തന്നെ ആണ് ഈ ​ജൈനക്ഷേത്രം​ . നാട്ടുകാരോട് ചോദിച്ചു സ്ഥലം കണ്ടുപിടിക്കണം. പറഞ്ഞ സ്ഥലത്ത് ക്ഷേത്രം കാണാതെ നിന്ന് കറങ്ങിയ ഞങ്ങളെ സഹായിച്ചത് സ്കുൾ കഴിഞ്ഞു മടങ്ങുന്ന കുട്ടികളാണ്. ഒരു കളിചിരിയുമായി അവർ പറഞ്ഞു ഈ കാണുന്ന ഗെറ്റിനു അപ്പുറമാണ് ജൈനക്ഷേത്രം. അതിൻറെ മുന്നിൽ തന്നെ നിന്ന് ചോദിച്ചാൽ അർകാ ചിരിവരതത്ത്.



ഇളം നില പെന്റ് അടിച്ച ഗെറ്റ് കടന്നു അകത്തേക്ക്. കല്ല്‌ പാകിയ വഴിയിൽ താഴെയായി ജൈനക്ഷേത്രം നില്ക്കുന്നത് കാണാം. അവിടെ കവല്കാരോ റ്റിക്കറ്റൊ ഒനുമില്ല. ജൈനക്ഷേത്തിൻറെ അടുത്ത് ചെരുപ്പുകൾ ഉരി വെക്കണം എന്നൊരു നിർദേശം മാത്രം. ചെരുപ്പുകൾ ഉരി പുതിയ കാഴ്ചയിലേക്ക്. ചെറിയ ഒരു ക്ഷേത്രം ആണ്. അതിന്റെ പ്രതാന്യം വിളിച്ചു പറഞ്ഞത് അവിടെ കണ്ട ഒരു ബോർഡാണ്. ഈ പുരവ്സ്തുവിന്നു കേടുപാടുകൾ വരുത്തിയാൽ രണ്ടു വർഷം തടവോ ഒരു ലക്ഷം രൂപ പിഴയോ ലഭിക്കാം. ഒരുപാടു ചോദ്യങ്ങൾ മനസ്സിൽ വിരിഞ്ഞത് ചോധ്യക്കാൻ ആരെയും കണ്ടില്ല. അത് വലിയ ഒരു കുറവായി തോന്നി
ചുറ്റി നടനു തിരിച്ചിറങ്ങിയപ്പോൾ ആണ്. ഗയിറ്റിനു അടുത്ത ആ  ബോർഡു കണ്ടത്. അതിൽ നിന്നറിഞ്ഞത്. 13 അം നുറ്റാണ്ട് മുതൽ വയനടിലും പരിസരങ്ങളില്ലും ജൈന മതം നിലനിന്നിരുന്നു. അതിന്നു തെളിവാണ് വയനാടിൽ കാണുന്ന പല ജൈനക്ഷേത്രങ്ങളും. കരിങ്കലിൽ പണിചെയ്തതും മതിൽക്കെട്ടുളളതുമായ ഒരു ക്ഷേത്രത്തിന്റെ നല്ല മാതൃകയാണിത്. ഗർഭഗൃഹം, അന്തരാള, അടച്ചുകെട്ടിയ മഹാമണ്ഡപം, മുഖമണ്ഡപം, കേരളശൈലിയിൽ വേറിട്ട ഒരു നമസ്ക്കാരമണ്ഡപം എന്നിവ അടങ്ങിയതാണ് ക്ഷേത്രം.

ശ്രീകോവിൽ ചതുരാകൃതിയാണ്, വിഗ്രഹം കാണപ്പെടുന്നില്ല, എന്നാൽ ഗർഭഗൃഹതിന്റെ ലലാസ്ബിംബതിലും അടച്ചുകെട്ടിയ മഹാമണ്ഡപതിലും ജൈനരുടെ ദേവപ്രതിമകളുണ്ട്. ഇവ ചതുരാകൃതിയിലുളള ചട്ടക്കൂടിനുളളിൽ പത്മാസനത്തിൽ ധ്യാനമുദ്രയൊടെ വിരാചിക്കുന്നു. വാതിൽപ്പാളികൾ വ്യത്യസ്ത ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വാതിൽപ്പാളികലുടെ അടിഭാഗത്ത് പുഷ്പതോരണം കാണാം. ശ്രീകോവിലിനു പുറത്തു തൂണുകളോട് കൂടിയ പ്രദക്ഷിണപഥവുമുണ്ട്. അടച്ചുകെട്ടിയ മഹാമണ്ഡപത്തിൽ രണ്ട് വരികളായി നാലു തൂണുകൽ ഉണ്ട്. മഹാമണ്ഡപത്തിനു മുൻപിലാണ് മുഖമണ്ഡപം. അതിൽ രണ്ട് വരികളായി ആറ് തൂണുകൾ ഉണ്ട്. ചതുരാകൃതിയിലുള്ള തൂണുകളുടേ മദ്ധ്യഭാഗം പതിനാറ് തലങ്ങളായി ചെത്തിയിരിക്കുന്നു. പുഷ്പ്പാകൃതിയിലും സർപ്പബന്ധങ്ങളും ഹാരങ്ങളും വജ്ര പ്രതീകങ്ങളും തീർത്ഥങ്കരാകൃതികൾ കൊണ്ടും ഹംസംങ്ങൾ കൊണ്ടും അലങ്കരിച്ചിരിക്കുന്നു. പടികൾ ചവിട്ടിയാണ് തൂണുകൾ നിറഞ്ഞ മുഖമണ്ഡപത്തിൽ കയറുന്നത്. അതിന്റെ കൈവരികൾ വ്യാളീരൂപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു..

ജൈന മന്ദിരത്തിനു മുൻഭാഗത്തായി ചതുരാകൃതിയിൽ ഉള്ള ഒരു കിണർ ഉണ്ട് ഈ കിണരിലൂടെ ഉള്ള തുരങ്കം മൈസുർ വരെ ഉണ്ട് എന്ന് പറയപ്പെടുന്നു.(malayalam wiki ബത്തേരി ജൈനക്ഷേത്രം)
ഒരു നാളിൽ ഒരു ജനതയുടെ പ്രാർത്ഥനകൾക്ക് വേദിയല്ലേ ഇവിടം. ചരിത്രം അറിഞ്ഞത് വൈകി എന്നതിൻറെ കുറ്റബോധം ഉള്ളിൽ നിറഞ്ഞു.

സുര്യൻ പടിഞ്ഞാർ എങ്ങോ മറയാൻ ഒരുങ്ങി. രാവിലെ അഞ്ചു മണിക്ക് തുടങ്ങിയ യാത്രയാണ്‌. ശരിരം മടുപ് പ്രകടിപ്പിച്ചു തുടങ്ങി. മാനന്തവാടിയിൽ ആണ് റൂം എടുക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഇവിടെ നിന്ന് മാനന്തവാടി വരെ 40 km ഉണ്ട്. ഇരുൾ വിണു തുടങ്ങിയ വഴിയിലുടെ ഞങ്ങൾ സഞ്ചരിച്ചു കൊണ്ടിരുന്നു.
മാനന്തവാടിയിൽ ആദ്യം കണ്ട ഹോട്ടലിൽ തന്നെ റും എടുത്തു. ശരിരവും കാമറയും മൊബൈലും ചാർജ് ചെയ്തു കൊണ്ടു ഉറക്കത്തിലേക്ക്  വഴുതി വിണു . മാനത്ത്‌ സുര്യൻ പോയി ചന്ദ്രൻ വന്നിരിക്കാം 
തുടരും .................

മുത്തങ്ങ

വയനടാൻ കാറ്റു വന്നു വിളിച്ചപ്പോൾ - 5

===================================
മുത്തങ്ങ
---------------

എടക്കൽ ഗുഹാ കാണാന്‍ കഴിയാത്ത നിരാശ. അത് ബൈകിന്റെ വേഗം കുട്ടിയോ. 5 മണിക്ക് മുത്തങ്ങ വഴിയുള്ള ഗതാഗതം അവസാനിപ്പിക്കും എന്ന് ആരോ പറഞ്ഞത് ഓർക്കുന്നു. അത് കൊണ്ട് അഞ്ചു മണിക്ക് മുൻപ് മുത്തങ്ങ പിടിക്കണം.എടക്കൽ ഗുഹയിൽ നിന്ന് സുൽത്താൻ ബത്തേരിയിലെക്കുള്ള വഴി ഒരു നാട്ടിൻ പുറ റോഡാണ്. അപ്പോളും ഒരു സൈഡിൽ ഞങ്ങളെ മോഹിപ്പിച്ചു മടകിയച്ച എടക്കൽ ഗുഹ ഉള്ള മല .

സുൽത്താൻ ബത്തേരിയിലെ ട്രഫികിന്റെ കിതപ്പും മടുപ്പുമായപ്പോൾ മുത്തങ്ങ ഒരു പാട്  ദുരങ്ങൾക്ക് അപ്പുറം എന്ന് തോന്നി. നഗരത്തിൻറെ ചുട് മാറിയപ്പോൾ വല്ലാത്ത ഒരു നിർവൃതി അനുഭവമായി.​എടക്കൽ ഗുഹയിൽ നിന്ന് 27 km ഉണ്ട് മുത്തങ്ങ വരെ. വനത്തിന്റെ കുളിർ തെന്നൽ തഴുകി തലോടി എങ്ങോ കടന്നു പോയി. അവിടെ നിന്ന് ജിപ്പിൽ വനത്തിലേക്ക് കൊണ്ട് പോകും. ഒരു ജിപ്പിൽ രണ്ടു പേരു പോയാൽ 1100 രൂപയാണ്. അത് അൽപം കട്ടിയായി തോന്നി. ഷെയർ ചെയാൻ ആരെയും കിട്ടിയതുമില്ല. അപ്പോൾ ആണ് മനസിൽ മറ്റൊരു ലടു പൊട്ടിയത്. ചെക്ക് പോസ്റ്റ്‌ കടന്നു ബൈക്കുമായി മൈസൂർ ഭാഗത്തേക്ക് ഒന്ന് പോയാലോ. 


പിന്നെ താമസമുണ്ടയില്ല. കേരള ചെക്ക് പോസ്റ്റും കർണാടകയുടെ ചെക്പോസ്ടും കടന്നു മനോഹരമായ വഴിയിലൂടെ യാത്ര തുടർന്നു. ഏതായാലും മൈസൂർ ഒരു ലക്ഷ്യം അല്ലാത്തത് കൊണ്ട് വണ്ടി തിരിച്ചു. അവിടെ ഫോട്ടോ എടുത്ത് കൊണ്ട് നിന്നപ്പോൾ . മൈസുറിൽ നിന്ന് വന്ന ഒരു ലോറി ഞങ്ങളുടെ അടുത്ത് നിർത്തി. ഇത് എന്ത് കഥാ എന്ന് ചിന്തിച്ചപ്പോൾ അതാ ചാടി ഇറങ്ങുന്നു. ഒരു വാർഡൻ അതും കന്നഡ കാരൻ. വണ്ടി ഇവിടെ നിർതന്നൊ അതിൽ നിന്ന് ഇറങ്ങണോ പാടില്ല. പറഞ്ഞത് അനുസരിച്ച് ബൈക്കുമായി ഞങ്ങൾ കേരളത്തിലേക്ക്. 


മുത്തങ്ങ എന്ന് കേട്ടു തുടങ്ങിയത്.തുണ്ട് ഭുമികായി കാടിൻറെ മക്കൾ നടത്തിയ കുടിൽ കെട്ടി സമരമാണ്. അവരെ കുടിയിറക്കാൻ അതികാരം ഒന്നിച്ചപ്പോൾ അവരുടെ നിസഹായവസ്ഥ. അത് ശക്തമായ സമരമായി ചെറുത്ത് നിൽപായി. പത്രം വായന ശിലമാക്കുന്നതിന്നു മുൻപ് അത്മഹുതി ചെയ്യാൻ കൈയിൽ മണ്ണാണ കുപ്പിയുമായി നിൽക്കുന്ന അമ്മയുടെയും കുട്ടിയുടെയും ഫോട്ടോ ബാല്യ കാല ഓർമകളിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നു.


വിണ്ടും സുൽത്താൻ ബത്തേരിതിരകിലേക്ക്. ഇവിടെ ഒരു ജൈനക്ഷേത്രം​ ഉണ്ട്
തുടരും ......................




Thursday, July 9, 2015

എടക്കൽ ഗുഹ

​വയനടാൻ കാറ്റു വന്നു വിളിച്ചപ്പോൾ - 4
===================================
എടക്കൽ ഗുഹ
---------------------------









ബാണാസുര യിൽ നിന്ന് വന്ന വഴിയിൽ ​എടക്കൽ ഗുഹാ ചോദിച്ചു യാത്ര. തരിയോട് - കക്കവയാൽ - മീനങ്ങാടി - ക്രിഷ്ണഗിരി വഴി എടക്കൽ ഗുഹ. ഏകദേശം ബനസുരയിൽ നിന്ന് 50 km അടുത്ത് വരും എടക്കൽ ഗുഹ വരെ. വഴിയിലെ കാഴ്ചകൾ വളരെ മനോഹരമാണ്. ക്രിഷ്ണഗിരി എത്തുന്നത് മുതൽ. കാഴ്ച്ചയിൽ കൗതുകം ഉന്നർതുന്ന ഒറ്റപെട്ട മലകൾ കണ്ടു തുടങ്ങി. മഴ കാറു മുടിയ ആ സമയത്ത് എന്നോ കണ്ടു മറന്ന ഹോളിവുഡ് ചിത്രത്തിൻറെ ലോകെഷൻ അല്ലെ ഇത് എന്ന് സംശയിച്ചു പോകും നമ്മൾ.
കാഴ്ചകൾ കാണുന്നതിൻറെ ഇടയിൽ ബൈക്ക് ഓടികൊണ്ടിരുന്നു. എടക്കൽ ഗുഹാ യിലേക്കുള്ള അവസാന വളവും തിരിഞ്ഞു വണ്ടി കയറ്റം കയറി തുടങ്ങി . നല്ല മനോഹരമായി വിതിയുള്ള ഭംഗിയുള്ള റോഡാണ്. പോരാത്തതിനു പുതിയ ടാറിങ്ങും. താഴെ നിന്നെ റോഡു മുഴുവൻ കാണാൻ കഴിയും.  റോഡു ഒരു വളവിൽ എത്തി അവിടെ നിന്നിരുന്നവർ ഞങ്ങളെ തടഞ്ഞു. എടക്കൽ ഗുഹായിലേക്ക് 2 മണി വരെ കടത്തി വിടു . ഇപ്പോൾ സമയം മുന്നു മണി ആകുന്നു. എന്നും അങ്ങനെ അല്ല മഴക്ക് സാധ്യത ഉണ്ടാകിൽ 2 മണിക്ക് അടക്കും. നല്ല മഴകാലത്ത് പുർണമായും അടക്കും എന്നത് എവിടെയോ വായിച്ചത് ഓർക്കുന്നു.
ഏതായാലും നിന്ന് വട്ടം കറങ്ങിയിട്ട് കാര്യമില്ല. നമ്മുടെ സുരക്ഷക്ക് വേണ്ടി അല്ലെ നിയമങ്ങൾ. ഈ ചരിത്രമുറങ്ങുന്ന മല അവിടെ ഉണ്ടാവും ഇന്ഷ അള്ളാഹു പിന്നെ കാണാം. ഇന്നി സുൽത്താൻ ബത്തേരി പിടിക്കണം അത് വഴിയാന്നു മുന്തങ്ങയിൽ എത്താൻ.
തുടരും ............

വയനാട്ടിലെ എടക്കൽ ഗുഹക്കടുത്തുള്ള കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളിൽ നിന്ന് ചെറുശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യർ വെള്ളാരം കല്ല് കൊണ്ട് നിർമ്മിച്ച ആയുധനങ്ങൾ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വഷം മുൻപ് വരെ ഈ പ്രദേശത്ത് സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. നവീന ശിലായുഗ സംസ്കാരത്തിന്റെ നിരവധി തെളിവുകൾ വയനാടൻ മലകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. സുൽത്താൻ ‍ബത്തേരിക്കു അമ്പലവയലിനും ഇടയ്ക്കുള്ള അമ്പുകുത്തിമലയിലുള്ള രണ്ട് ഗുഹകളിൽ നിന്നും അതിപുരാതനമായ ചുവർചിത്രങ്ങളും, ശിലാലിഖിതങ്ങളും ചരിത്രഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്. എടക്കൽ എന്ന സ്ഥലത്തുള്ള ഗുഹാ ചിത്രങ്ങൾ രചിക്കപ്പെട്ടത് ചെറുശിലായുഗ കാലഘട്ടത്തിലാണ്‌ എന്നാണ്‌ ചരിത്രകാരനഅയ ഡോ.രാജേന്ദ്രൻ കരുതുന്നത്
സുൽത്താൻ ബത്തേരിക്കടുത്ത അമ്പലവയലിലെ അമ്പുകുത്തിമലയിൽ കേരളത്തിൽ നിലനിന്നിരുന്ന ഏറ്റവും പുരാതനമായ രാജവംശത്തെപ്പറ്റിയുള്ള സൂചന നൽകുന്നു. വയനാട്ടിൽ ഇന്നവശേഷിക്കുന്ന ഏറ്റവും പ്രാചീനമായ ചരിത്രസ്മാരകവും ഇതാണ്‌. രണ്ട് മലകൾക്കിടയിലേക്ക് ഒരു കൂറ്റൻ പാറ വീണുകിടക്കുന്നതിലാണ്‌ ഇടയിലെ കല്ല് എന്നർത്ഥത്തിൽ; ഈ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലത്തെ എടക്കൽ എന്നാണ്‌ അറിയപ്പെടുന്നത്. 1896 ൽ ഗുഹയുടെ തറയിൽ അടിഞ്ഞുകിടന്ന മണ്ണ് നീക്കം ചെയ്തപ്പോൾ നവീനശിലായുഗത്തിലെ കല്ലുളി, കന്മഴു എന്നിവ ലഭിക്കുകയുണ്ടായി. നിരവധി നരവംശ, ചരിത്ര, പുരാവസ്തു ശാസ്ത്രജ്ഞമാർ ഈ സ്ഥലത്തെ പഠനവിധേയമാക്കിയിട്ടുണ്ട്. ഫോസൈറ്റ് (1896) ആർ.സി. ടെമ്പിൾ (1899) ബ്രൂസ്ഫുട്ട്(1987) ഡോ.ഹൂൾറ്റ്ഷ്(1896) കോളിൻ മെക്കൻസി എന്നിവർ എടക്കല്ലിലേനും അതിനോടനുബന്ധിച്ചു ശിലായുഗപരിഷ്കൃതിയേയും പറ്റി പഠനം നടത്തിയ പ്രമുഖരിൽപ്പെടുന്നു. (മലയാളം വികിയിൽ വയനാട് ജില്ലായിൽ നിന്ന്)






Monday, July 6, 2015

ബാണാസുര ഡാം

​​

​​
വയനടാൻ കാറ്റു വന്നു വിളിച്ചപ്പോൾ - 3
===================================​



ബാണാസുര സാഗർ ഡാം ​

​​
​​
​ ​​പൂക്കോട്ട് തടാക കരയിൽ നിന്ന് ബൈക്ക് ​​​​ബാണാസുര സാഗർ ഡാം ലക്ഷ്യമാകി ഞങ്ങൾ യാത്ര ആരംഭിച്ചു . വഴിയിലെ ബോർഡും നാട്ടുകാരായ ആളുകളുമാണ് വഴികാട്ടികൾ. ജി പി എസ് അത്ര പോര നെറ്റ്‌വർക്ക് ഏറ്റാ കുറച്ചിൽ തന്നെ  പ്രശനം. സുര്യൻ കത്തി ജലിച്ചു തലയ്ക്കു മുകളിൽ നിൽക്കുന്നു.  സുർയൻറെ ഭാവം കണ്ടാൽ മഴ കാലമായത് ഒന്നും അറിഞ്ഞ മട്ടില്ല.


വഴിയിലെ കാഴ്ചകൾ മനോഹരം എന്ന് ഒറ്റ വാകിൽ പറഞ്ഞു ഒഴിയാൻ കഴിയില്ല . ജന വാസ മെഖല കഴിഞ്ഞത് മുതൽ റോഡിനു ഇരു വശവും പച്ച പട്ടു വിരിച്ച പോലെ തിളങ്ങി നില്ക്കുന്ന തേയില തോട്ടങ്ങളാണ് . കുന്നുകളിൽ അത് കഴച്ചക്ക് അപുറത്തേക്ക് നിണ്ടു പോകുന്നു. ചില കാഴ്ചകൾ അറിയാതെ നമ്മളെ നോക്കി നിർത്തി കളയും. ഇറക്കവും കയറ്റവും മാറി മാറി വാഹനം ഓടി കൊണ്ടിരുന്നു. ദുരെ ആയി ചെറിയ തടാകം കാണാൻ തുടങ്ങി. ഒരു മനോഹര സുന്ദര മലയെ പ്രണയിച്ച തടാകം. മലയുടെ കാതിൽ തടാകം കിന്നാരം പറയുകയാണോ ..? എന്ന് ആരും സംശയിച്ചു പോകും.ബൈക്ക്​ ബാണാസുര സാഗർ ഡാമിന്റെ സമിപം എത്തി എന്ന് വഴി കാട്ടി പലക പറഞ്ഞു. അപ്പോൾ ഈ കണ്ട കാഴ്ച ബാണാസുര മലയും ആ വെള്ളം ഡാമിലെ വെള്ളവുമാണ്.

അതികം കഴിയും മുൻപ് തന്നെ ഡാമിന്റെ ഷട്ടർ കണ്ടു. പുറകെ ഡാമിലെക്ക് കടക്കാൻ ഉള്ള കവാടവും. ബൈക്ക് ഒരു തണലിൽ വെച്ച് ഡാമിലെക്ക് ഓടിയ ഞങ്ങളെ കാവൽ കാരൻ തടഞ്ഞു ബൈക്ക് കൊണ്ട് പോയി പാർക്കിംഗ് ഏരിയയിൽ വെക്കണം. അനുസരിക്കാതെ രക്ഷയില്ല. കഴ്ച്ചക്കൾക്ക് വിണ്ടും താമസം. പർകിങ്ങിൽ ബൈക്കും വെച്ച് പാസ്‌ എടുത്ത് അകത്ത് കയറി. ഒരു കയറ്റം കയറണം ഡാമിൽ എത്താൻ. അവിശ്യമെങ്കിൽ ജീപ്പ് സൗകര്യം ഉണ്ട്. ഡാമിൽ വെള്ളം കുറവാണ്. ഡാമിലെ മുകളിൽ കുടി മറു വശത്തേക്ക് ഞങ്ങൾ നടന്നു. അവിടെ നല്ല തിരക്കുണ്ട്‌. കേരളാകാരും കേരളത്തിനു പുറത്തു നിന്ന് ഉള്ള വരുമായി കുറെ സഞ്ചാരികൾ ഉണ്ട്.

നാട്ടുകാരായ രണ്ടു ചേട്ടൻ മാരെ അവിടെ വെച്ച് പരിചയപെട്ടു. അവർ അവിടെ ഡാമിന്റെ മറുവശത് നിന്ന് തൈകൾ വാങ്ങാൻ വന്നതാണ്‌. അവർക്കും പാസ്സ് എടുത്താലെ കടത്തി വിടു. ഡാമിന്റെ നിർമാണ രിതികൾ അവരുടെ വാക്കുകളിൽ. പല തരാം മണ്ണുകൾ പല തട്ടു കളായി നിരത്തി അത് ഉറപ്പിച്ചാണ് ഈ ഡാം ഉണ്ടാകിയത്. മലയിലെകന്നു വെള്ളത്തിന്റെ തള്ളൽ പോകുന്നത്. ഡാമിന്റെ ഭിതിയിലെക്ക് വെള്ളത്തിന്റെ ശക്തി അതികം വരാത്ത രിതിയിൽ ആണ് ഡിസയിൻ. തുരങ്കം വഴി ഇവിടെ നിന്ന് വെള്ളം Kakkayam ഭാഗത്തേക്ക് കൊണ്ട് പോകുന്നു അവിടെ ആണ് ജല കരണ്ട് പദ്ധതി.

ഇവിടെ എത്തുന്നതിനു മുൻപ് തന്നെ ഈ ഡമിൻറെ പ്രാധാന്യം അറിഞ്ഞിരിന്നു. മണ്ണു ഡാമുകളിൽ വലിപ്പത്തിൽ ഇന്ധ്യയിൽ ഒന്നാമതും ഏഷ്യയിൽ രണ്ടാമതു ആണ്.
തിരിച്ചു നടക്കാൻ കമ്പനി കിട്ടിയത് കൊണ്ടും വിശേഷങ്ങൾ അറിഞ്ഞത് കൊണ്ടും പുറത്ത് എത്തിയത് അറിഞ്ഞില്ല. റോഡിൽ മര ചില്ലകൾ തണലുകൊണ്ട് ചിത്രം വരച്ചിരിക്കുന്നു. കാഴ്ചയുടെ ലോകം തേടി പുതിയ യാത്രകാരും അവരെ വഹിച്ചു എത്തിയ വാഹനങ്ങളും പാർക്കിംഗ് ഏരിയ കുടുത്തൽ തിരകിലാകി. തിരകുകളെ പിന്നിലാകി പുതിയ കാഴ്ചകൾ തേടി ഞങ്ങളുടെ ബൈക്ക് കുതിച്ചു . അങ്ങു ദുരെ എടക്കൽ ഗുഹാ മുഖം തേടി.
തുടരും .............


Monday, June 29, 2015

പൂക്കോട്ട് തടാകം

വയനടാൻ കാറ്റു വന്നു വിളിച്ചപ്പോൾ - 2
===============================
​​
പൂക്കോട്ട് തടാകം
-----------------------------
ലക്കിടി വ്യുപോയിന്റ്റിൽ നിന്ന് വിണ്ടും ബൈക്ക് . മുന്നോട്ട് ചലിച്ചു .സമയം ഏഴു മണി അകുന്നതെ ഉള്ളു . അല്പം കഴിയും മുൻപ് ബൈക്ക് വയനാട് തൊട്ടു . റോഡിനു കുറുക്കെ നിർമിച്ചിരിക്കുന്ന ആ കമാനം പറഞ്ഞു നിങ്ങൾ പച്ചപ്പിൻറെ മടിത്തട്ടിലാണ് . അതാവാം ആ കമാനത്തിന്നു പച്ച നിറം നൽകിയിരിക്കുന്നത് . 9:30 am ആണ് പൂക്കോട്ട് തടാകം തുറക്കു അത് വരെ സമയം ഉണ്ട് . വഴിക്കിരുവശത്തും ഒരുപാടു ചെറിയ തട്ടുകടക്കൾ ഉണ്ട് . എന്തോ തട്ടുക്കടയിൽ കയറാൻ തോന്നിയില്ല . കുറെ ദുരം അങ്ങനെ ഓടി കൊണ്ടിരുന്നു അതിനിടക്ക് പൂക്കോട്ട് തടാകം എന്നെഴുതിയ ബോർഡുകൾ വഴി പറഞ്ഞു കൊണ്ടിരുന്നു ഒപ്പം ലക്ഷ്യത്തിലേക്ക് ഉള്ള ദുരവും . തരകേടില്ലാത്ത ഒരു ഹോട്ടല്ലിൽ നിന്ന് രാവിലെ ഭക്ഷണവും കഴിഞ്ഞു അതിനിടക്ക് കഴിഞ്ഞു . ചെറിയ ഒരു നാൽകവലയിൽ നിന്ന് നമ്മൾ ഹൈവേ വിട്ട് ചെറിയ റോഡിലേക്ക് തിരിയണം . ഇതിന്നിടക്ക് രണ്ടു മുന്നു പേരോട് വഴി ചോദിക്കുകയും ചെയ്തു . 
ചോദിച്ചു ചോദിച്ചു പൂക്കോട്ട് തടാകം എത്തി . കുറെ സഞ്ചാരികൾ ഉണ്ട് അവിടെ . 9 മണി ആയതേ ഉള്ളു .റോഡിൽ നിന്നാൽ തന്നെ തടാകവും അതിലെ ബോട്ടുകളും കാണാൻ കഴിയും . ചുമ്മാ ഇവിടെ നിൽകുന്നതിൽ അർഥമില്ല . ചെറുതായി ഒന്ന് കറങ്ങി നോക്കി അറിയാത്ത പറയാത്ത കാഴ്ച്ചകൾ വല്ലതും കിട്ടിയല്ലോ . ആ വഴി ഹൈവേയിൽ പോയി ചേരുന്നു . ഹൈവേ വരെ പോയി ഞങ്ങൾ മടങ്ങി വന്നു . അപ്പോൾ ടിക്കറ്റ് നൽകി തുടങ്ങിയിരുന്നു . ടിക്കറ്റ് ഒന്നിന് 20 രൂപ കാമറക്കും പാസ്‌ ഉണ്ട് അതും 20 രൂപ . ആദ്യം നമ്മള്‍ കടന്നു ചെല്ലുന്നത് കിഡ്സ്‌ പര്കിലാണ് . അവിടെ നിന്ന് തടാക കരയില്‍ എത്തും അവിടെ ബോടിംഗ് ഉണ്ട് . സുയം ചവിട്ടി നീകുന്ന കൊച്ചു ബോട്ടുകള്‍ ആണ് . ഒരു വശത്ത് കുടി തടാകം വലം വെക്കുന്ന ഒരു വഴി ഉണ്ട് . അത് വഴി ഞങ്ങള്‍ നടന്നു . അല്പം നടന്നത് മുതല്‍ ഒരു കൊച്ചു വനത്തിന്റെ മട്ടും ഭാവവും കാട്ടി തുടങ്ങി . വഴി തിരെ മോശമാണ് . പരിചരണം ലഭിച്ചു നാളുകള്‍ കഴിഞ്ഞ രിതി .
തടാകം കാഴ്ചയില്‍ നിന്ന് മറഞ്ഞു . ആ വശത്ത് ഒരു മുള കാട് ആയി . ഒരു കൌതുകത്തില്‍ ആ കാട്ടിലേക്ക് ഒന്നിറങ്ങി ഒന്നു രണ്ടു ഫോട്ടോ എടുത്തു . ചുറ്റും ഒരു ചതുപ്പ് നിലം പോലെ തോന്നി . ആകെ അന്തരിക്ഷത്തില്‍ ഇന്നലെ എങ്ങോ പെയ്ത മഴയുടെ ഇര്‍പ്പം തങ്ങി നില്‍ക്കുന്നു . ഇലക്കളിലെ വെള്ള തുള്ളികള്‍ ഇന്നിയും വിട്ടു മാറിയിട്ടില്ല . കുറച്ചു ഫോട്ടോ പോസിനു ശേഷം അവിടെ നിന്ന് മുകളിൽ കയറി . പഴയ വഴിയിൽ മുന്നോട്ട് നടന്നപ്പോൾ ആണ് കാലിൽ എന്തോ കുത്തുന്നത് പോലെ ഒരു തോന്നൽ . പാന്റ് മാറ്റി നോകുമ്പോൾ ഉണ്ട് അവിടെ , ചോരകുടിയാൻ കുടുംബത്തിൽ പെട്ട ഒരു കുഞ്ഞൻ പുഴു (അട്ട , എൻറെ നാട്ടിൽ തോട്ട പ്പുഴു ) . പല പേരിൽ അറിയപ്പെട്ടാലും ലക്‌ഷ്യം ഒന്ന് തന്നെ ചോര കുടി . ഏതായാലും ചോര ഉറ്റുന്നതിനു മുന്പ് കണ്ടത് എൻറെ ഭാഗ്യം . ചോര നഷ്ട്ടം ഒഴിവാക്കി . പിന്നെ അട്ടയുടെ ചിന്ത നമ്മളെ അല്ലട്ടും കൊതുക് കടി പോലും അട്ടയാണോ എന്ന് സംശയിക്കും
തടാകത്തിലെ കാഴ്ചകൾ തല്കാലം അട്ടയെ മറപ്പിച്ചു . വിരിഞ്ഞു നിന്ന ആമ്പൽ പുകളും . അതിനു പശ്തല തിരത്ത് കാഴ്ചകൾ കണ്ടിരിക്കാൻ നിർമ്മിച്ച ഇരിപ്പിടങ്ങളും മനോഹരം തന്നെ . സായാന്നത്തിൽ സൊറ പറഞ്ഞിരിക്കാൻ പറ്റിയ അന്തരിക്ഷം . ചവിട്ട് ബോട്ടുമായി ഒരു കൂട്ടം  ചെറുപ്പക്കാർ അപ്പോൾ തടാക മദ്ധ്യത്തിൽ ഉണ്ട് അപ്പോൾ .
കാഴ്ചയുടെ പച്ചപ്പിലേക്ക് മിഴികൾ തുറന്ന് ഞങ്ങൾ നടന്നു കൊണ്ടിരുന്നു . എത്ര കി മി ഉണ്ട് എന്നറിയില്ല ആ തടാക കരാ . ഏതായാലും ആ തണുപ്പാൻ പ്രേഭാധതിലും വിയർത്തു . അല്പ സമയം പാർക്കിൽ വിശ്രമിച്ചു . വിണ്ടും ബൈകിലെക്ക് . അടുത്ത ലക്‌ഷ്യം മനസ്സിൽ നിറഞ്ഞു ബാണാസുര സാഗർ ഡാം
തുടരും ..................

Tuesday, June 23, 2015

ലക്കിടി വ്യൂ പോയിന്റ്റ്

വയനടാൻ കാറ്റു വന്നു വിളിച്ചപ്പോൾ -1
===================================
ലക്കിടി വ്യൂ പോയിന്റ്റ് 
---------------------------------------
 
സമയം രാവിലെ നാലു മണി . നിർത്താതെ മൊബൈൽ ബെല്ലടിക്കുന്നു . പുറത്ത് ഇന്നലെ രാത്രി മുതൽ തുടങ്ങിയ ജൂണ്‍ മഴയുടെ ഇരബൽ കാതുകളിൽ വന്നടിക്കുന്നു . ജൂണ്‍ മാസ കുളിരിൽ കയെത്തും ദുരെ ഇരിക്കുന്ന ഫോണ്‍ എടുക്കാൻ ഞാൻ മടിച്ചു . ഫോണ്‍ തെല്ലും വാശി കുറയ്ക്കുന്ന മട്ടുമില്ല . ആരാണ് ഈ രാവിലെ വിളിക്കുന്നത് എന്നത് എന്നിക്ക് അറിയാം അതാണ് ഈ മടി . കുറെ നാളുകളായി വയനാട് ഒരു മോഹമായി ഉള്ളിൽ കടന്നിട്ട് . തെക്കൻ കേരള വാസിയായ ഞാൻ വടക്കാൻ കേരള യാത്രകൾ ഈ അടുത്താണ് തുടങ്ങിയത് . പലപ്പോഴും യാത്രകൾ കേരളം കടന്നപ്പോഴും . വടക്കാൻ ദേശം ഒരു മോഹമായി അവശേഷിച്ചു . ആ മോഹത്തിന്നു ചിറക് മുളച്ചത് ഷാകിർ എന്നാ സുഹ്രത്തിനെ കിട്ടിയത് മുതലാണ് . കുറെ ദിവസമായി ഞങ്ങൾ വയനാടിന്റെ പുറകെ ആണ് . പല തവണ ചുരം കയറിയിറങ്ങി . ഗൂഗിൾ വഴി പോകാൻ ഉള്ള സ്ഥലങ്ങൾ, വഴി, ദുരം , എല്ലാം കുറിച്ചു . ആദ്യം കണക്ക് കുട്ടിയത് മെയ് മാസം പോകാം എന്നായിരുന്നു . എന്നാൽ അറബി കടലിൽ രൂപം കൊണ്ടാ കാറ്റു ഇങ്ങ് കേരളത്തിൽ പെയിതിറങ്ങിയപ്പോൾ ആ യാത്ര മാറ്റി വെകേണ്ടി വന്നു . ആദ്യ സ്കുൾ ദിനത്തിൽ പുത്തനുടുപ്പ് നനയ്ക്കാതെ മഴ മാറി നിന്നപ്പോൾ . 10 ,11 തിയതികളിൽ ഞങ്ങൾ വിണ്ടും തയാറായി . അപ്പോൾ ജൂണ്‍ മാസം അതിൻറെ മഴ രൂപം കാട്ടി തുടങ്ങിയിരുന്നു

രണ്ടാമതും മുഴങ്ങിയ ഫോണ്‍ ബെൽ എന്നെ ചിന്തകളിൽ നിന്ന് മടകി കൊണ്ടുവന്നു . ഷാകിറണ് ഫോണിൽ അവൻറെ വിടിന്റെ അവിടെ മഴയില്ല അത് കൊണ്ട് അവൻ വിട്ടിൽ നിന്ന് ഇറങ്ങുകയാണ് . ഞാൻ പെട്ടന്ന് റെഡി ആവാണം . പുറത്തെ മഴയുടെ ഇരബൽ എന്നെ വിണ്ടും അലസതയിലേക്ക് തള്ളിയിട്ടു . ഈ മഴയത്ത് ബൈകിൽ എങ്ങനെ ഇത്രയും ദുരം സഞ്ചരിക്കും . ഈ മഴ കുളിരിൽ കിടക്ക വിട്ട് എഴുനെൽക്കനും തോനുന്നില്ല . സുബഹി ബാങ്ക് കേട്ടതാണ് സമയ ബോധം കിട്ടിയത് . മടി തല്കാലം മാറ്റി വെച്ച് ചാടി എന്നിറ്റു . പല്ലു തേച്ചപ്പോൾ ആണ് വെള്ളത്തിന്റെ കുളിരറിഞ്ഞത് . അതിനാൽ വെള്ളം ച്ചുടാകിയാണ് കുളിച്ചത് .അപ്പോൾ ഒരു ചുടു സുലൈമാനി ഉള്ളിൽ മോഹമായി . എന്നാൽ പിന്നെ അതും ആകട്ടെ . തിളച്ചു തുടങ്ങിയ വെള്ളത്തിലേക്ക് പഞ്ചസാര ഇട്ടു . തിള ഒന്ന് അടങ്ങി വിണ്ടും തിളക്കാൻ തുടങ്ങിയപ്പോൾ അതിലേക്ക് ചായ പൊടി വിതറി . അത് വെള്ളത്തിലേക്ക് നിറകുട്ടായി പടർന്നു . അല്പം കിസ്മത്തും ചേർത്ത് ഗ്ലാസിലേക്ക് പകർന്നപ്പോൾ സുലൈമാനി ഒരു സംഭവമായി. ആവി പറക്കുന്ന ചായയും കുടിച്ചു അങ്ങനെ ഇരുന്നപ്പോൾ അതാ സഹാ യാത്രികാൻ ഷാകിർ എത്തി . എൻറെ കട്ടൻ ചായ ഓഫാർ അവൻ നിരസിച്ചത് നന്നായി . മോശം പറയില്ലലോ ;-) . ഒരു ബൈകിൽ രണ്ടു പേരുമായി ഞങ്ങളുടെ വയനാടു യാത്ര അവിടെ തുടങ്ങി .
റോഡിൽ പെയ്ത് ഒഴിഞ്ഞ മഴയുടെ ഈർപ്പം പുർണമായും വിട്ടു മാറിയിരുന്നില്ല . കോഴിക്കോട് നഗരത്തിൽ നിന്ന് മാവൂർ റോഡു വഴി മെഡിക്കൽ കോളേജ് , കോഴിക്കോട് മൈസൂർ ഹൈവേ , ചുങ്കം , അടിവാരം . അടിവാരം മുതലാണ് നയന മനോഹര കാഴ്ചകൾ വിരുനെത്തി തുടങ്ങുന്നത് . രാവിലെ ഞങ്ങളെ പേടിപ്പിച്ച മഴ എങ്ങോ പോയി ഒളിച്ചിരിന്നു . റോഡിലെ കാഴ്ച്ച കാട്ടാൻ വെളിച്ചവും എത്തി തുടങ്ങി . എന്നാൽ സുര്യൻ പണിമുടകിലായിരുന്നു . അതോ ആകാശത്തെ മേകങ്ങൾ ഉപരോധിച്ചതോ .
റോഡുകളുടെ രൂപം മാറി . അങ്ങു ദുരെ വയനടാൻ മല നിരകൾ ചിരിച്ചുതുടങ്ങി . പച്ച പട്ടു വിരിച്ച ഒരു മാമല സുര്യൻ കൊടുത്ത ഭംഗിയിൽ നിന്ന് തിളങ്ങി . റോഡു കയറ്റത്തിനു വഴി മാറിയിരുന്നു. ഹെയർ പിൻ വളവുകൾ കണ്ടു തുടങ്ങി . ഒന്പത് ഹെയർ പിൻ വളവുകൾ ആണ് ഉള്ളത് . വഴിയിൽ ഒന്ന് രണ്ടു സ്ഥലങ്ങളിൽ ബൈക്ക് നിർത്തി ഫോട്ടോ എടുത്തു . വിവരണങ്ങൾക്ക് അതിതമാണ്‌ കാഴ്ചകൾ താഴേക്ക് പരന്നു കിടക്കുന്ന പച്ചപ്പും . കുടുത്തൽ ഉയരങ്ങൾ തേടി പോകുന്ന റോഡും . പുതിയ കഴ്ച്ചയില്ലെക്ക് നമ്മളെ വലിച്ചടുപ്പിക്കും . ദുരെ നിന്ന് തന്നെ മുകളിലായി പച്ച തുണും മഞ്ഞ കമ്പികളും നിറഞ്ഞ ഒരു പ്രദേശം കണ്ടു തുടങ്ങിയിരുന്നു. അതികം താമസം വിനാ ഞങ്ങളുടെ ബൈക്ക് അവിടെ നിന്ന്. ഇതാണ് ലകിടി വ്യൂ പോയിന്റ്. മുൻപിലും പുറകിലുമായി മറ്റു വാഹനങ്ങളും ഉണ്ട് . ആളുകളെ കണ്ടു തിന്നാൻ വല്ലതും കിട്ടും  എന്നു കരുതി എത്തിയ വാനര പടയുമുണ്ടാവിടെ . ഫോട്ടോ എടുക്കുനതല്ലാതെ ആരും ഒന്നും കൊടുക്കുന്നില്ല ഭാഗ്യം .
കുടുതൽ കാഴ്ചകൾ കാണാനുള്ള വെമ്പൽ അതിക സമയം അവിടെ തിരക്കാൻ മനസ് അനുവധിച്ചില്ല . അടുത്ത ലക്ഷ്യം പുക്കൊട്ട് തടാകം
തുടരും

കൊള്ളി മല (kolli hills)

മിഴ്നാട്ടിലെ പഠന കാലാ യാത്രകളില്‍ ഒന്ന്. പതിവ് പോലെ ക്ലാസ്സ്‌ കട്ട് ചെയ്ത ഒരു ദിവസം. ഇത്തവണ അല്പം കൂടി പ്ലാന്‍ ചെയ്താണ് കട്ട് ചെയ്തത്. അതിനാല്‍ തന്നെ സ്ഥലം മുന്‍പേ പ്ലാന്‍ ചെയാന്‍ കഴിഞ്ഞു. ക്ലാസില്‍ ഉള്ള ജഗന്‍ ആണ് കൊള്ളി മലയെ കുറിച്ച് പറഞ്ഞത്. അവന്‍ അവിടെ മുൻപ് പോയിട്ടുണ്ട് . ഞങ്ങള്‍ മലയാളികള്‍ ഏഴു പേരും ഒപ്പം ജഗനും ക്ലാസിലെ ഏകാ പെണ്തരി പ്രിതീയും. ഞങ്ങളുടെ പി ജി ക്ലാസിനു അവധി നല്‍ക്കി ഞങ്ങള്‍. പാവം ടിച്ചര്‍ ഞങ്ങളെ കാണാതെ വിഷമിച്ചു കാണും.


സാധാരണ ഞങ്ങളുടെ തമിഴ്നാട്ടിലെ വിട്ടില്‍ രാവിലെ ഒരു ബഹളമാണ്. കാരണം ഞങ്ങള്‍ ഒന്‍പതു ചെറുപ്പകാര്‍ ആണ് അവിടെ താമസിച്ചിരുന്നത്. ഒന്‍പത് മണിക്ക് കോളേജില്‍ കയറണം  ഇല്ലേല്‍ കയറ്റില്ലാ . അത് ഒരു പ്രശനം അല്ല . എല്ലാവരും നല്ല മടിയന്മാരന്നു എട്ടരാ കഴിഞ്ഞേ കുളിക്കാന്‍ തുടങ്ങു .പക്ഷെ ആ കൊള്ളിമല യാത്ര ദിവസം എട്ടരാ ആയപ്പോള്‍ ഞങ്ങള്‍ പുറപ്പെടു . നോകണേ ഒരു ശുഷ്കാന്തി.

ജഗന്‍ വിട്ടില്‍ എത്തിയിരുന്നു. ഞാനും വിനിഷും ഒരു ബൈകിലും മറ്റൊരു ബൈക്കില്‍ ജോര്‍ജും ജിമ്മും. ഞങ്ങള്‍ ആദ്യം പുറപെട്ടു. ബാകി വരുന്ന ബാസിത് ജോമി ജഗന്‍ എന്നിവര്‍ കാറില്‍ പ്രിതീയെ കുട്ടി പുറക്കെ വരും . കൊള്ളിമാലയില്‍ വെച്ച് ഒന്നിക്കാം എന്നതാണ് പ്ലാന്‍. ഞങ്ങള്‍ താമസിച്ചിരുന്ന വിട് തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയിലെ പരമത്തി എന്നാ സ്ഥലത്താണ്. അവിടെ നിന്ന് നാമക്കല്‍ വഴിയാണ് പോകുന്നത്. നാമക്കല്‍ സിറ്റി കഴിഞ്ഞത് മുതല്‍ മനോഹര കാഴ്ചകളുടെ ഒരു നിര തന്നെയാണ് നമ്മെ വരവെല്‍കുന്നത് . പച്ച വിരിച്ച പാടങ്ങളും. അവയ്ക്ക് പശ്ചാത്തലം ഒരുകിയ മാമലകളും. കൃഷികള്‍ പലതും മാറി കൊണ്ടിരിക്കുന്നു. ബൈക്ക് നിര്‍ത്തി പാടങ്ങള്‍ പശ്ചാത്തലം ആയി  ഫോട്ടോ എടുത്ത ഞങ്ങള്‍ക്ക്. ഓരോ കൃഷി തോപ്പും വിണ്ടും വിണ്ടും പരിക്ഷണമായി കൊണ്ടിരുന്നു. കാരണം ഒന്ന് മറ്റൊന്നില്‍ നിന്ന് തികച്ചും വെതിയസ്ഥ തന്നെ .
സമതലമായിരുന്ന വഴി പതിയെ കയറ്റത്തിന് വഴി മാറി. വനത്തിലേക്ക് കടക്കുന്നതിനു  മുൻപ് ഒരു ചെറിയ ഫോറെസ്റ്റ് ചെക്ക് പോസ്റ്റ്‌ ഉണ്ട്. അവിടെ കുറെ കടകളും. അവിടെ നിന്ന് ഒരു ചായ കുടിച്ചു നിന്നപ്പോൾ കാറുമായി ബാകി കുട്ടുകാരും എത്തി. ചെക്പൊസ്റ്റും കടന്നു മുന്നോട്ട് വിശാലമായ കൃഷിതോപ്പുകൾക്ക് പകരം തിങ്ങി നിറഞ്ഞ മരങ്ങളും വള്ളികളും കണ്ടു തുടങ്ങി. അതികം കഴിയും മുൻപ് വഴിയുടെ അവസ്ഥ വിണ്ടും മാറി. മലയും വളവും അതിലുപരി കയറ്റവും. ഓരോ വളവിലും നിങ്ങൾ ഇപ്പോൾ എത്രമാത് ഹൈയർ പിൻ വളവിലാണ് ഇന്നി എത്ര ഉണ്ട് എന്നത് നമ്മുക്ക് പറഞ്ഞു തരുന്ന സുചനാ പലകകൾ ഉണ്ട്. അത് വലിയ ആവേശമാണ് നൽകുന്നത്. 1/70, 2/70, 3/70, .................., 70/70 മൊത്തം എഴുപത് ഹെയർ പിൻ വളവുകൾ ഉണ്ട്. തമിഴ്നാടിൽ ഞാൻ കണ്ട ചെറുതും വലുതുമായ എല്ലാ വിനോദ സഞ്ചാര സ്ഥലങ്ങളിലും. വളവുകളിൽ അവർ ഇത്തരം ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നു. തമിഴ്നാട്ടിലെ ടുറിസം വകുപ്പ് വളരെ അഭിനതനം അർഹിക്കുന്നു ആ കാര്യത്തിൽ. പിന്നെ സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരവും. വളവുകളുടെ ഭികരത മനസിലകണേൽ വലിയ വാഹനങ്ങൾ വളയുന്നത് കാണണം.
വളഞ്ഞു പുളഞ്ഞു പോകുന്ന വഴി . ഗുഗിള്‍ കാഴ്ച
അങ്ങനെ വളഞ്ഞു പുളഞ്ഞു മുകളിൽ എത്തി. അവിടെ ഒരു ചെറിയ പട്ടണം ആണ്. അവിടെ നിന്ന് വെള്ളച്ചാട്ട വഴി ചോദിച്ചു മുന്നോട്ട് പോയി. കുറെ ദുരം ഓടി ഇടക്ക് നാൽകവലയും മുകവലയും എല്ലാം ഉണ്ട് വഴി കുറച്ചു ചുറ്റിക്കൽ ആണ്. വഴി ചോദിച്ചും വഴി ബോർഡ് നോകിയും ഞങ്ങൾ ഓടി കൊണ്ടിരുന്നു. അവിടെ മൊത്തം ഒരു വരണ്ട കാലാവസ്ഥയാണ്. വെള്ളം ഉള്ള ഒരു ലക്ഷണവും ഇല്ലാത്ത ഒരു മല ദേശം. കയറ്റവും ഇറക്കവും വളവും മാറി മാറി ഓടി ഞങ്ങൾ അവസനം ആകാശ ഗംഗയുടെ മുകളിൽ എത്തി. റോഡു വളരെ നല്ല നിലയിൽ ആണ് അത് വലിയ ഒരു അനുഗ്രഹമാണ്. തമിഴ്നാട്ടിൽ മോശം റോഡു ഇല്ലാ എന്ന് തന്നെ പറയാം.
ഒരു അംബലം ഉണ്ട് അവിടെ. അത്യാവശ്യം പ്രശസ്തം ആണ്. കുറെ വിശ്യസികൾ ഉണ്ട് അവർ വന്നാ വാഹനങ്ങളും. വെള്ളച്ചാട്ടം കാണാൻ ഉള്ള ആവേശത്തിൽ അംബലം കാണാൻ നിന്നില്ല. അമ്പലത്തിന്റെ ഒരു വശത്ത് കു‌ടിയാണ് വഴി. പടികൾ ഇറങ്ങി. പടികൾ എന്ന് പറയുമ്പോൾ ചെറുതായി കാണണ്ട 1000ത്തിൽ  അധികം വരും. കല്ലുപാകിയ മനോഹരമായ പടവുകൾ. ഇടക്ക് വളവും തിരിവും കുറെ നടപ്പ് വഴികളും എല്ലാം ഉണ്ട്. ചിലപ്പോൾ കുത്തനെ ഉള്ള ഇറക്കം ആണ്. അത്തരം സ്ഥലങ്ങളിൽ കൈവരി നിർമിചിരിക്കുനത് ഒരു അനുഗ്രഹം തന്നെ. ഒരു കിലോമിറ്ററിൽ കുടുതൽ നടന്നിരിക്കും. അപ്പോൾ വെള്ളത്തിന്റെ ഇരമ്പൽ കേട്ട് തുടങ്ങി. ആ ഇരമ്പൽ മടുത്തു തുടങ്ങിയ നടത്തം വേഗത്തില്ലാകി . ഇതിനിടക്ക് ഒറ്റക്കും ഒരുമിച്ചും പടം പിടിക്കലും നടക്കുന്നുണ്ട്
അങ്ങനെ ഞങ്ങൾ കണ്ടു ശരിക്കും ആകാശത്തു നിന്ന് പൊട്ടി വീണപൊൽ ഒരു ആകാശ ഗംഗയെ. ദുരെ നിന്ന കാഴ്ച്ചയിൽ വെള്ളമല്ല ശരിക്കും മഞ്ഞാണ് ഒരു മൂടൽ മഞ്ഞു മല മുകളിൽ നിന്ന് താഴെക്ക് വരുന്നതായി തോന്നും. അത് വരെ ഇടുങ്ങിയ വഴിയിൽ നിന്ന് പെട്ടന് തുറസായ അതും ഭിമാകരമായ വെള്ളച്ചാട്ടത്തിനു മുന്നിൽ എത്തിയ നമ്മൾ ഒരു അന്തവും കിട്ടാതെ അങ്ങനെ നിൽക്കും. കുറച്ചു സമയം വേണ്ടി വരും ആ സാഹചര്യവുമായി പൊരുത പെടാൻ. അവിടെ മുൻപ് എത്തിയ ഒരു തമിഴ്സംഗം കുളിക്കുന്നു. അതിനാൽ ഞങ്ങൾ അതികം അടുത്തേക്ക് പോയില്ല. വെള്ളച്ചാട്ടം പശ്ചാത്തലമാക്കി ചിത്രങ്ങൾ പകർത്തുന്ന തിരക്കിൽ സമയം പോയി കൊണ്ടിരുന്നു.
അവിടെ ആദ്യം എത്തിയ സഞ്ചാരികൾ അവിടെ നിന്ന് മാറി. അവർ വലിയ പാത്രത്തിൽ ഭക്ഷണവുമയിട്ടാണ് വന്നിരിക്കുനത്. ഞങ്ങൾ വെള്ളച്ചാട്ടം അനുഭവിക്കാൻ തന്നെ തിരുമാനിച്ചു. പാറയിൽ നല്ല വഴുക്കൽ ഉണ്ട്. ഒരു വടം കെട്ടിയിട്ടുണ്ട് അതിൽ പിടിച്ചു വെള്ളച്ചാട്ടത്തിന്റെ അടിയിൽ എത്താം. അവിടെ അതിക സമയം നിൽകാൻ കഴിയില്ല കാരണം വെള്ളത്തിന്റെ കരുത്ത് നമ്മളെ തോല്പ്പിക്കും. വെള്ളത്തിന്‌ വല്ലാത്ത ഒരു കുളിർമയാണ് .അതും നമ്മെ വേഗം തളർത്തും. വെള്ളം ഒരുപാടു മുകളിൽ നിന്ന് വരുനുണ്ട് എന്നാലും ചുവട്ടിൽ മുട്ടറ്റം വെള്ളമേ ഉള്ളു .അവിടെ നിന്ന് അത് ഒഴുകി പോകാൻ നല്ല ഒരു വഴിയും കണ്ടില്ല. വെള്ളം എങ്ങോ ഒളിക്കുന്നു. തണുത്തു വിറച്ച് ഒരു പരുവമയിട്ടന്നു അവിടെ നിന്ന് കയറിയത്. കൗതുകം ഉന്നർതിയ ഒരു കാഴ്ചയും കണ്ടു. രണ്ടു പേർ  കണ്ണിൽ വെള്ളത്തിൽ മുങ്ങുമ്പോൾ വെക്കുന്ന ഗ്ലാസ് വെച്ച് മുങ്ങുന്നു. മുങ്ങി എന്തോ തിരയുന്ന പോലെ ഈ ചെറിയ വെള്ളത്തിൽ എന്ത് തിരയാൻ എന്നാ സംശയം ചോദ്യയമായി. ഇവിടെ അമ്പലത്തിൽ പ്രാർത്ഥനക്ക് വരുന്ന വിശ്യാസികൾ പുണ്യം തേടി ഇവിടെയും  എത്തും അവർ ഇവിടെ നാണയ തോട്ടുകൾ ഇടാറുണ്ട്. അത് തിരയുന്നതാണ് കണ്ടത്
മടങ്ങാൻ സമയമായി തിരിച്ചു നടന്നു തുടങ്ങി. അപ്പോളും ആ വെള്ളച്ചാട്ടം ഞങ്ങളുടെ പുറകിൽ എവിടെ നിന്നോ തുടങ്ങി എവിടെക്കോ ഒഴുകി കൊണ്ടിരുന്നു. നാണയം വരലുകരെയും തന്നിച്ചാക്കി പടവുകൾ കയറി തുടങ്ങി. ഒരു വല്ലാത്ത പടവുകൾ തന്നെ. മുകളിൽ എത്താൻ കുറെ പാടുപെട്ടു. മുകളിൽ എത്തിയപ്പോൾ കുട്ടുകാർ രണ്ടുപേർ തർക്കത്തിൽ ആണ്. കാരണം പടവുകളുടെ എണ്ണം തന്നെ. എണ്ണിയ രണ്ടുപേർക്കും രണ്ടു സംഖ്യ . ഏതായാലും ആയിരത്തിനു മുകളിൽ ഉണ്ട് എന്നതിൽ തർക്കമില്ല . മുകളിൽ നിന്ന് രണ്ടു വിർധദമ്പതികൾ പടവുകൾ ഇറങ്ങി തുടങ്ങുന്നു. ഈ പടവുകളുടെ എണ്ണം ഞങ്ങൾ അവരെ അറിയിച്ചു . വർഷങ്ങളായി വരുന്നവരാണ് അവർ. ഞങ്ങളുടെ കിതപ്പും മടുപ്പും കണ്ടു പുഞ്ചിരി തുകി അവർ പതിയെ പടവുകൾ ഇറങ്ങി പോയി. കൂട്ടതിൽ രണ്ടു ഹിന്ദു വിശ്യസികൾ അമ്പലത്തിൽ കയറി. കാണാൻ കൗതുകം ഉണർത്തുന്ന ഒരു അമ്പലം ഒന്നും അല്ലാത്തതിനാൽ ഞങ്ങൾ പുറത്ത് നിന്നതെ ഉള്ളു. അവർ മടങ്ങി വന്നു 
വിശപ്പറിയിച്ച വയറിനെ സമാധാനിപ്പിക്കാൻ പറ്റിയ ഒരു ഹോട്ടലായിരുന്നു അടുത്ത ലക്ഷ്യം വന്ന വഴിയിൽ കണ്ട ഒരു ഹോട്ടലിൽ കയറി. എന്താ പറയുക അത് ഒരു മലയാളിയുടെ ഹോട്ടൽ ആണ്. ഇരുപത് വർഷത്തിൽ അതികമായി അവർ അവിടെ കട നടത്തുന്നു.  കുട്ടികളുടെ അവധിക്ക്കേരളത്തിൽ പോവാറുണ്ട്. നല്ല തിരക്കുള്ള കടയാണ്. മലയാളി കുടുംബത്തെ തമിഴർക്ക് നന്നേ പിടിച്ച മട്ടാണ്. മലയാളി ആണാന്നു അറിയാതെ മുറി തമിഴ് പറഞ്ഞു  അബദ്ധം പറ്റിയ കുട്ടുകാരന്റെ അവസ്ഥ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ കുട്ടപ്പൻ ചേട്ടന്റെ തട്ടു കട കണ്ട നീൽആംസണന്റെ അവസ്ഥ പോലെ ആയിരുന്നു. ചമ്മിയ ചിരിയിൽ അവൻ നിന്നപ്പോൾ അത് പിന്നെ കൂട്ടാ ചിരിയായി മാറി.
അടുതതായി കൊള്ളിമലയിലെ  ഒരു വച്ച് ടവറന്നു ഞങ്ങളുടെ ലക്ഷ്യം. കുറച്ചു നടന്നു മുകളിലേക്ക് കയറണം . മലയുടെ മുകളിൽ ചെറിയ ഒരു വച്ച് ടവർ ഉണ്ട്. മുന്ന് പേര്‍ക്ക് മാത്രമേ അതില്‍ ഒരുമിച്ചു നില്ല്കാന്‍ കഴിയു. അവിടെ നിന്നുള്ള കാഴ്ച മനോഹരമാണ്. നമ്മള്‍ നില്‍ക്കുന്ന മലയും അടുത്തുള്ള മറ്റൊരുപാട് മലകളും മുകളില്‍ നിന്ന് കാണുക ഒരു വല്ലാത്ത അനുഭവമാണ്‌ . അവിടെ നിന്ന് ചെറിയ ഒരു സഹസ യാത്രയും നടത്തി. വനത്തിലേക്ക് ചെറിയ ഒരു ട്രകിംഗ്. മല കുത്തനെ ആയി അവസാനിച്ച സ്ഥലത്ത് ഞങ്ങളുടെ യാത്ര അവസാനിച്ചു. പിന്നെ മടക്കം


സമയ കുറവ് കാരണം കുടുതല്‍ കാഴ്ചകള്‍ കാണാന്‍ നിന്നില്ല. വളഞ്ഞു വളഞ്ഞു വളഞ്ഞു താഴ്വരത്തെക്ക്.