Popular Posts

Friday, July 26, 2024

പ്രണയം


പ്രണയം

മരുഭൂമിയിലെ ഉഷ്ണകാറ്റിലും തണുപ്പ് പകരും.


വിരഹമായ പകലിരവുകളിലും കുളിർ തെന്നാലവും

പെയ്യാൻ മടിച്ച കാർമേഘം. പെരുമഴയായി പെയ്തൊഴിയും.

ഓർമ്മതൻ കുളിരിൽ വീണ്ടുമൊരുമഴക്കാലം

ആദ്യ ചുബനത്തിൽ ചൂടിൽ, ഇന്നിയും അകതാരിൽ

ഓർമയായി എന്നും തുടരുന്ന ചൂടായി നീ സഖി.

തൊലിക്കട്ടി എങ്ങനെ ഉണ്ടാക്കാം അതും നിന്ന് കോലം കെട്ടാൻ

തൊലിക്കട്ടി എങ്ങനെ ഉണ്ടാക്കാം അതും നിന്ന് കോലം കെട്ടാൻ

അതിന് ഗവണ്മെന്റ് സ്കോളിൽ തന്നെ പഠിക്കണമെന്ന എന്റെ ഒരു ഇത്. അവിടെ കിട്ടുന്ന വല്ലാത്ത ഒരു ഫ്രീഡമുണ്ട്. എല്ലാത്തിനും നമ്മളെ മുന്നിലേക്ക് നിർത്തുന്ന അധ്യാപക സ്‌കിൽ


വർഷം അങ്ങു കുറെ പുറകിലാണ് 2004 ഓ അതോ 2003 ഓ എതായാലും 2005 ഇത് മൂന്നിൽ ഒന്നിൽ സൗകര്യം പോലെ പിടിച്ചോ. അപ്പോൾ വർഷം പറയാൻ അല്ല വന്നത് തൊലിക്കട്ടിയാണ്. വിഷയം.

ചുവപ്പ്‌ ഇഷ്ടിക മനോഹരമാക്കിയ 3 ക്ലാസ് മുറികൾ പല ഇഷ്ടികയും കുട്ടികളുടെ കര വിരുതിൽ മനോഹരമായ ശിൽപങ്ങൾ ആയിരിക്കുന്നു. ഏക്കാറുകൾ നിറഞ്ഞ ആ റബർ തോട്ടത്തിൽ സ്‌ഥലം ഉടമയുടെ കനിവിൽ പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടം എന്നത് പച്ചയായ യാഥാർഥ്യം. ഇന്നും ആ ഗതികേട് കാലത്ത് നിന്ന് ഏറെ ഒന്നും മുന്നോട്ട് പോകാൻ പയറ്റി തെളിഞ്ഞ ടെക്നിക്കൽ സ്കൂളിന് കഴിഞ്ഞിട്ടില്ല.

ആർട്‌സ് ഡേ ആൻഡ് സ്പോർട്സ് ഡേ യുദ്ധ സമാനമായ മത്സരമായിരുന്നു ടെക്നിക്കൽ സ്കോളിൽ നടക്കുക. രണ്ടു ഗ്രുപ്പുകളായി തിരിച്ചായിരുന്നു മത്സരം. 10 ആം ക്ലസിൽ പഠിക്കുന്നവർക്കാണ് പരിപാടികളുടെ ഉത്തരവാദിത്വം. ആളെ ചേർകേണ്ടതും. മാർച്ച് ഫാസ്റ്റ് കോഡിനേറ്റ് ചെയുക അങ്ങനെ ചിലത്. സ്വാന്തം ഗ്രുപ്പ് ജയിക്കാൻ എന്ത് കൈ വിട്ട കളിക്കും റെഡിയാണ്. ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ഇത്ര അധികം പരിപാടികൾക്ക് കൂടുക.
 
അതിലെ പ്രസംഗം "എനിക്ക് പറയാൻ ഉള്ളത് കൂട്ടുകാർ പറഞ്ഞു എന്നും പറഞ്ഞു ഇറങ്ങി വരുക" അങ്ങനെ കോലം കെട്ടിന്റെ കൊപ്രയം. അന്ന് പ്രസംഗത്തിൽ ശക്തമായ നില സിയാദ്, അജിബ്‌, ജൂനിയർ ആയിരുന്ന കണ്ണൻ.

ഗുരു ശിക്ഷ്യ ബന്ധം ആയിരുന്നു പ്രസംഗ വിഷയം. ലൈബ്രറി ബുക്കുകൾ വായനയും സംഘടന പ്രവർത്തനങ്ങൾ എല്ലാം കാരണം സിയാദ് അല്പം വേറിട്ട ചിന്തഗതിയുടെ ആളാണ്. കിട്ടിയ അവസരം അധ്യാപകരെ രണ്ട് പറയാൻ തന്നെ ആൾ ഉപയോഗിച്ചു. ഗുരുകാന്മാരുടെ ശിഷ്യന്മാരോട് ഉള്ള മോശം സമീപനങ്ങളാണ് ആൾ അങ്ങു വർന്നിച്ചു പറഞ്ഞു. പുരാണത്തിൽ പാണ്ഡവർക്ക് ദ്രോണാചാര്യർ ഉത്തമ ഗുരു ആയിരുന്നപ്പോൾ ഏകലവ്യന്റെ പേരു വിരൽ ഗുരു ദക്ഷിണ ചോദിച്ച മറ്റൊരു മുഖമാണ് അവൻ കണ്ടത്.

പ്രസംഗം ടീച്ചർമാർക്ക് ശെരിക് കൊണ്ടു. പിന്നീട് അവനെ കാണുബോൾ എന്നും ഇതായിരുന്നു അവരുടെ സംസാരം. അവസാനം ടി സി വാങ്ങാൻ പോയപ്പോൾ പോലും ഇത് പറഞ്ഞിരുന്നു.

അന്നത്തെ മുഖ്യ ഇര അവൻ ആയിരുന്നത് കൊണ്ടു. ബാക്കി തൊലി കട്ടി പരിശീലനമൊന്നും അത്രക്ക് ശ്രദ്ധിക്കുകയുണ്ടായില്ല ബാക്കി എല്ലാരും സേഫ് സോണിൽ ഒതുങ്ങി. ശബ്ദ വ്യതിയാനമില്ലാതെ സിനിമ നടന്മാരുടെ പേരുകൾ മാത്രം മാറ്റി മിമിക്രി നടത്തിയ ഒരുപാട് സഹ പാഠികളെയും ഈ അവസരത്തിൽ ഞാൻ ഓർക്കട്ടെ.

അന്നത്തെ ആ കോലം കേട്ട് പിന്നീട് പഠിച്ച സ്ഥാപനങ്ങളിൽ വ്യക്തിത്വം ഉണ്ടാക്കാൻ ഏറെ സഹായിച്ചു

മഴ

മഴയുടെ ഇരമ്പൽ കാതിലേക്ക് ഇപ്പോൾ എത്തിയാലും അപ്പോൾ ചെവി വട്ടം പിടിച്ചു മഴയല്ലേ അതോ കമ്പനിയിലെ അനേകം യന്ത്രങ്ങൾ മഴയെ ഓർമിപ്പിക്കുന്നതാണോ എന്ന് ഒരു നിമിഷം ചിന്തിക്കും.

 
മഴ എന്ന് ഉറപ്പായൽ അത് നേരിട്ട് കാണണം

അപൂർവ്വമായാ ആ കാഴ്ചയെ മൊബൈലിൽ പകർത്തണം

ജാലകം തുറന്നപ്പോൾ പുതുമണ്ണിന്റെ നറുമണവും മൂക്കിലേക്ക് എത്തി. എന്നോ പറന്നു പറ്റിപ്പിടിച്ച ദുളികൾ മഴ തുള്ളികളെ പുണർന്നപ്പോൾ നറുമണമായി പുത്തനുണർവായി.

ചിന്തകൾക്ക് തീ പിടിച്ചു ജനലിലൂടെ മഴയെ പ്രണയിച്ചു നിന്ന എന്നെ ഉണർത്തി കൊണ്ട് ഓഫിലെ സഹായി "ഭയ്യാ കോഫി" രണ്ടാമത് ഒന്നാലോജിച്ചില്ല എടുത്തോളാൻ


കൈയിൽ എത്തിയ കാപ്പിയും നുണഞ്ഞു കൊണ്ട് ഇരിപ്പിടത്തിലേക്ക്. നാവിലെ രുചി മുഗളങ്ങളെ ഉന്നർത്തിയതിലും വേഗത്തിലാണ് ഓർമ്മകൾ വർഷങ്ങൾക്ക് പിന്നിലേക്ക്...

ഈരാറ്റുപേട്ട ടൗണിലെ ആ പെരുമഴയിലേക്ക് മനസ് പറന്നു. ടൗണിലെ സ്റ്റേഷനറി കടയിലേക്ക് സൈക്കിൾ സ്റ്റാൻഡിൽ വെച്ച് മുട്ടിന്ന് താഴെ നിൽക്കുന്ന കറുത്ത റെയിൻ കോട്ട് ധരിച്ച തലയിൽ മഴയിൽ വെക്കുന്ന പ്ലാസ്റ്റിക് വട്ട തൊപ്പി വെച്ച ആ മനുഷ്യൻ കടന്നു വന്നു. പരിചയ ഭാവത്തിൽ വപ്പാച്ചിയോട് എത്ര എണ്ണം എന്ന് ചോദിച്ചു. ഒന്ന് തണുപ്പിച്ച് വേണം എന്ന് പറഞ്ഞു. മോനാണോ എന്ന് എന്നെ നോക്കി ചിരിച്ചു. ആൾ മഴയിലേക്ക് ഇറങ്ങി.


സ്റ്റാൻഡിൽ ചാരിയിരുന്ന സൈക്കിളിലെ ഫ്ലാസ്കിൽ നിന്ന് കാപ്പി ചില്ലു ഗ്ലാസുകൾ നിറച്ചു. ഉയർത്തി അടിച്ചു ഒന്ന് തണുപ്പിച്ചു. ഞങ്ങളുടെ അടുക്കലേക്ക്. കാപ്പിയും നൽകി ആള് മഴയിലേക്ക് ഇറങ്ങി. സൈക്കിൾ തള്ളി അടുത്ത കടയിലേക്ക്. അഞ്ചോ ആറോ വയസ് പ്രയമുള്ള കുട്ടിയുടെ ആദ്യ അനുഭവം. തണുപ്പ് പൊടിഞ്ഞു നിന്ന മഴ ദിവസം നല്ല ചൂട് കാപ്പി.

ഏറെ വർഷങ്ങൾക്കിപ്പുറവും ആ കാപ്പി നൽകിയ അനുഭവം ഇന്നും ഓർക്കുന്നു. അന്ന് കാപ്പി നൽകിയ അദ്ദേഹത്തെ പിന്നീട് പലപ്പോഴും സദ്യ വട്ടങ്ങളുമായി കണ്ടിട്ടുണ്ട്. പേരാറില്ല.

നാടിന്റെ സ്നേഹത്തിലൂടെ ഒരവധിക്കാലം

നാട് വിട്ട് ജീവിച്ചു തുടങ്ങുന്നത് മുതലാണ് ജന്മ നാട് അത്രമേൽ ഭ്രമിപ്പിക്കുന്ന ഒന്നായി പരിണമിച്ചു തുടങ്ങുന്നത്. അതിന്റെ ഘടകങ്ങൾ പലതാണ് അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഏറ്റവും പ്രിയപ്പെട്ട രക്ത ബന്ധത്തിൽ ഒപ്പമായവരും കാരണമായവരും അത് പോലെ ഹൃദയ ബന്ധത്തിൽ ഒപ്പം ഇണക്കിയ ചങ്ങാതികളും ഇവരെല്ലാം എല്ലാരും ആദ്യം എണ്ണുന്ന ആളുകൾ തന്നെയായിരിക്കും


എന്നാൽ അതിനപ്പുറം ഈരാറ്റുപേട്ട എന്ന നാട് മുഴുവൻ ഉറ്റവർ ആവുന്ന ഒരു അവധിക്കാലമായിരുന്നു കഴിഞ്ഞു പോയ ദിനങ്ങൾ. ചെറുതും വലുതുമായ ഓരോ സ്ഥാപനങ്ങളിൽ ചെല്ലുബോൾ പോലും നമ്മടെ ആവശ്യങ്ങൾക്ക് അപ്പുറം നമ്മുടെ വിശേഷങ്ങൾ ചോദിക്കാൻ തിടുക്കം കൂട്ടുന്ന ഒരു പറ്റം മനുഷ്യർ.

എന്ത് വേണം ..? എന്ന ഒറ്റ ചോദ്യത്തിന് പകരം ഒരുപാട് കാര്യങ്ങൾ സ്നേഹത്തിൽ ചോദിക്കുന്ന ഒരുപടുണ്ട് ആളുകൾ. കല്യാണ വേദിയിൽ പരിചയം പുതുകലുകളുടെ ആഘോഷം കൂടിയാണ്. ഒരുപാട് ആളുകളെ ഒരുമിച്ച് കിട്ടും എന്നത് തന്നെയാണ് കാരണം.......

വല്ലാത്തതൊരു ചൂടിലേക്കാണ് ഇത്തവണ പറന്നിറങ്ങിയത് എയർപോർട്ടിലെ തണുപ്പിൽ നിന്ന് പുറത്തേക്ക് വന്നതും സാധരണ ഗൾഫിൽ ഉണ്ടാവുന്ന പോലെയുള്ള ചൂട് കാറ്റാണ് വരവേറ്റത്. അവിടം മുതൽ വിയർത്ത് കുളിച്ചു തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയാൽ ഒരുപാടുണ്ട്. Ac ഉള്ള വീടുകളിലും കേരളം സമ്പൂർണ്ണത കൈവരിച്ചിരിക്കും ഈ ചൂടുകാലത്ത്. മീനച്ചിലാറിന്റെ വരണ്ട് ഉണങ്ങിയ അവസ്ഥ ഹൃദയഭേദകമായിരുന്നു. ആഴ കയങ്ങൾ പോലും അല്പ അഴുക്ക് വെള്ളം മാത്രമായി അവശേഷിച്ചു. കിണറുകൾ എല്ലാം വറ്റി വരണ്ടു. ജല ലഭ്യത എത്ര വലിയ അനുഗ്രഹം എന്ന് ഇടക്കിടെ ചുറ്റുപാടും നമ്മെ ഓർമ്മ പെടുത്തി.

വേനൽ മഴ പെയ്തു തുടങ്ങിയതോടെ കാലാവസ്ഥാ ആകെ മാറി. തണുപ്പ് പരന്നു അതോടെ അത് വരെ കണ്ട സ്ഥലങ്ങൾ വേറെ രീതിയിൽ എത്തി. മഴയും മൂടൽ മഞ്ഞിനെയും പ്രണയിച്ച എനിക്ക് ആവോളം മധുരം ബാക്കി വെച്ചിരിന്നു ഇല്ലിക്കൽ കല്ലും, ഇലവീഴാപൂഞ്ചിറയും. കോട മഞ്ഞിൽ മുങ്ങിയ ഇവിടം എത്ര കണ്ടാലും മതിവരില്ല. പിന്നെ തുലാമഴയെ ഓർമിപ്പിക്കുന്ന വേനൽ മഴയും

ആകെ അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ എല്ലാം മനോഹരമായി. ഒപ്പം വരാൻ വാശി പിടിച്ച മൂത്ത കുട്ടി ഉറങ്ങി പോയത് നന്നായി എന്ന് തോന്നി. തിരുനെറ്റിയിൽ കണ്ണീർ ഉള്ളിൽ ഒതുക്കി ചുബനം നൽകുബോൾ. "മോനെ എന്നെക്കാൾ ഏറെ നീ എന്നെ മിസ് ചെയ്യും എന്നറിയുന്നു". തിരിച്ചറിവുകൾ പിച്ച വെച്ചു തുടങ്ങിയ തൊട്ടിലിൽ കിടന്ന രണ്ടാമൻ എങ്ങനെ ആവും രാവിലെ എന്നെ തിരയുക.

ക്ഷമകൾ റബ്ബ് നിറക്കട്ടെ

അടുത്ത അവധിക്കാലം എണ്ണി തുടങ്ങുകയാണ്. കുളിർമകളിലേക്ക് ഉള്ളതാവട്ടെ അതും

PUTHAN PALLY JUMA MASJID EARATTUPETTA 


കോട്ടയം സൽക്കാര പ്രിയം

അതിഥി സൽക്കാരത്തിൽ വടക്കൻ കേരളം മുന്നോട്ട് വെക്കുന്ന അത്രക്ക് വിഭവ സമൃദ്ധമല്ലെങ്കിലും കോട്ടയം ജില്ലയിലെ മേഖലകളിലും ചില വേറിട്ട ശൈലികൾ നിലനിൽക്കുന്നുണ്ട്.


വടക്കൻ കേരളത്തിൽ വിഭവ സമൃദ്ധമവാൻ വേറെയുമുണ്ട് കാരണങ്ങൾ കണ്ണൂർ തലശേരി തുടങ്ങിയ ചില പ്രദേശങ്ങളിൽ ഇന്നും നില നിൽക്കുന്ന മരുമക്കത്തായ രീതി. മരുമകൻ എത്ര വർഷം കഴിഞ്ഞാലും കല്യാണ ദിനത്തിന്റെ അതേ പരിഗണയിലാണ് അവിടെ കഴിയുക. ഓരോ ദിവസവും വേറിട്ട ഭക്ഷണങ്ങൾ നിരത്തുക എന്നത് അവരുടെ രീതിയാണ്.

തെക്കൻ കേരളത്തിലേക്ക് വരാം

വേറിട്ട മതങ്ങളിൽ വേറിട്ട ശൈലി തന്നെ ഈ കാര്യത്തിൽ നിലനിൽക്കുന്നു. മുസ്ലിം വീടുകളിലെ സൽക്കാര ശൈലി ഒരു പക്ഷെ വടക്കൻ രീതിയോട് കിട പിടിക്കുന്നത് തന്നെയാണ്. അതിഥികൾ കടന്നു വന്നാൽ അവർക്ക് വേണ്ടി ഭക്ഷണം ഒരുക്കുകയും. ലഹു ഭക്ഷണം തയാറാക്കുകയോ ചെയുക പതിവായി നടന്നു പോരുന്ന കാര്യമാണ്. വർഷങ്ങൾക്ക് മുൻപ് കല്യാണം കഴിഞ്ഞു വിരുന്ത് വരുന്ന പുതു ജോഡികൾ ബന്ധു വീടുകളിൽ ഒരു രാത്രി കിടന്ന് ആതിഥ്യം സ്വികരിക്കുന്ന പതിവ് പോലും ഉണ്ടായിരുന്നു.

വീട്ടിലേക്ക് കടന്നു വരുന്ന ആർക്കും കുടിക്കാൻ വെള്ളം എങ്കിലും നൽകുക എന്നത് ഇന്നും മുതിർന്ന (പുതു തലമുറ ഇത്തിരി പുറകിലായിരിക്കുന്നു) ആളുകളിൽ ശക്തമായി നിലനിക്കുന്നു. ഒരു വീട്ടിലേക്ക് കടന്നു വരുന്ന അതിഥിയും ചില രീതികൾ അനുവർത്തിക്കുന്നു.

പഴങ്ങൾ അടങ്ങിയ ഒരു പൊതിയും ബേക്കറി സാധനങ്ങൾ അടങ്ങിയ പൊതിയും രണ്ടും ഇല്ലേൽ ഏതേലും ഒന്ന് എങ്കിലും കയ്യിൽ ഉണ്ടാവും (കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ ബന്ധു വീട് സന്ദർശന സമയം ഇത്തരം പൊതികൾ വാങ്ങി നടുവ് ഒടിഞ്ഞവരാണ് പലരും)




സൗദിയിലെ നരകത്തിൽ വക്കിൽ നിന്ന്

കയ്യിൽ വിസ അടിച്ച പാസ്‌പോർട്ട് ഉള്ളത് കൊണ്ട് തെല്ല് ഞെളിഞ്ഞു തന്നെയാണ് പോലീസ് ഇകമാ ചോദിച്ചപ്പോൾ അടുത്തേക്ക് പോയത്. സൗദിയിൽ എത്തിയ ആദ്യ ദിവസത്തെ ഹോട്ടൽ ജാഡയിൽ നിന്ന് സ്വാന്ത താമസ സ്ഥലം വാടകകെടുത്തപ്പോൾ ഉപ്പ് മുതൽ കർപ്പൂരം വരെ എന്ന ആലങ്കാരികത യാഥാർഥ്യമായി. ഇവിടെ അത് കട്ടിൽ മുതൽ ബക്കറ്റ്‌ വരെ എന്ന് മാറ്റി വായിക്കാം. എന്തിനും ഏതിനും പിച്ച വെക്കാൻ സഹമായി ഒപ്പമുള്ള അനേകം ആളുകളെ ( ഉമ്മർ ഇക്കാ, ഇജാസ്, റിയാസ്, പോൾ സാർ, ഹാശിർ ഇന്നിയും നീളുന്ന സഹായ പേരുകൾ ) ഇന്നിയും ബുദ്ധിമുട്ടിക്കാൻ ഉള്ള മടിയും. കാര്യങ്ങൾ സ്വായം ചെയ്യാൻ പഠിക്കണം എന്ന ചിന്തയും ബക്കറ്റ് എന്ന വലിയ ലക്ഷ്യം ലക്ഷ്യമാക്കി ഇറങ്ങാൻ എന്നെ പ്രേരിപ്പിച്ചു.

ബക്കറ്റ് വാങ്ങി മടങ്ങുന്ന വഴിയാണ് റൂമിന്റെ താഴെ വെച്ച് പോലീസ് വണ്ടി വന്ന് നിർത്തി ഇക്കാമ ചോദിച്ചത്. പാസ്സ്പോർട് കണ്ടതും പോലീസ് ചാടി ഇറങ്ങി ബക്കറ്റ് വാങ്ങി. വണ്ടി തുറന്നു ഉള്ളിലേക്ക് കേറാൻ പറഞ്ഞത്. അറിയുന്ന ഇന്ഗ്ലീഷിൽ പറഞ്ഞു മനസിലാക്കാൻ നോക്കി. ഇക്കാമ പ്രോസസ്സിംഗ് ആണ്. വിസാ പാസ്പോർട്ടിൽ ഉണ്ട് എന്നെല്ലാം. എവിടെ കുത്താൻ തുണിഞ്ഞ പോത്തിനുണ്ടോ ഇൻഗ്ലിഷ്. ഉള്ളിൽ 3 പേർ കൂടി ഉണ്ടായിരുന്നു. 3 പേർക്ക് ഇരിക്കാവുന്ന വണ്ടിയിൽ 4 പേരെ കുത്തി കേറ്റി. ജിപ്സി പോലെ തോന്നിയ വണ്ടിയുടെ ഞങ്ങളെ ഇരുത്തിയ വശം ഗ്ലാസ് എല്ലാം മൂടി. ശ്വാസം മുട്ടൽ ഉണ്ടാക്കുന്ന തരത്തിൽ ഇടുങ്ങിയതാണ്. ഒരു പെട്ടിയിൽ അടച്ച പോലെ പുറത്തെ കാഴ്ചകൾ പോലും കാണാൻ കഴിയാത്ത വണ്ടി. വണ്ടി ഞങ്ങളെയും കൊണ്ട് കുറച്ചു സമയം ഓടി.

കൂടെ ഇതേ പോലെ ഉള്ള വണ്ടികൾ കിടക്കുന്നത് അവ്യക്തമായി കാണാൻ കഴിഞ്ഞു. പോലീസ് സ്റ്റേഷൻ അനാണ് ഊഹിച്ചു. കുറെ കവാടങ്ങൾ കടന്നു വണ്ടി നിന്നു. ബക്കറ്റ് കട്ടത് വല്ലതും അനാണ് കരുതിയാണ് ഈ പിടുത്തം എന്ന് കരുതി ബിൽ കാട്ടാൻ ശ്രമം നടത്തി. ഒരു കര്യവുമുണ്ടായില്ല. ഇന്നി മരുഭൂമിയിൽ വെള്ളം ഉപയോഗിച്ച് അലക്കുന്നത് കുറ്റകരമാണോ..? മണ്ടത്തരമെങ്കിലും മനസ് ആ പോലീസ് വണ്ടിയിൽ ഇരുന്നു അങ്ങനെയും ചിന്തിച്ചു.


എന്റെ ഒപ്പം ഉണ്ടായിരുന്ന പോലീസ് പറഞ്ഞ അറബി ഇൻഗ്ലിഷ് ആക്കി എനിക്ക് തന്ന ആൾ എന്നോട് പേടിക്കണ്ട നാളെ വിടും എന്ന് പറഞ്ഞു വിസാ ഉണ്ടല്ലോ എന്ന്. പടച്ചോനെ നാളെയോ ഒരു ഞെട്ടൽ അടിവയറ്റിൽ നിന്ന് മേപോട് കയറി വന്നു. ഡോർ തുറന്നു പുറത്തേക്കിറക്കി. അവിടെ 100 പേരുടെ അടുത്ത് ഉണ്ട് പല സ്ഥലത്ത് നിന്ന് ഞങ്ങളെ പിടിച്ചത് പോലെ എത്തിയതാണ് എന്ന് പിന്നീടും ആളുകൾ വന്ന് ഇറങ്ങുന്നത് കണ്ടപ്പോൾ മനസ്സിലായി.

ആളെ പേടിപ്പിക്കുന്ന രീതിയിൽ ഒച്ച വെച്ചാണ് ഈ അറബി പോലീസിന്റെ സംസാരം. അവിടെ കുറെ പോലീസ് ഉണ്ട്. പല പേപ്പറിൽ പേര് ചോദിച്ചു ഞങ്ങളെ കൊണ്ട് വന്ന ആൾ ഞങ്ങൾക്ക് അതിന്റെ കോപ്പി തന്നു. ഒരു കോപ്പി പുള്ളിയുടെ കയ്യിൽ വെച് സീൽ അടിപ്പിച്ചു ഞങ്ങളോട് സലാം പറഞ്ഞു അവിടെ നിന്ന് പോയി. വണ്ടിയിൽ വലിച്ചു കയറ്റിയ വെട്ട് പോത്ത് സ്വാഭാവം സ്റ്റേഷനിൽ എത്തിയപ്പോൾ മാറിയിരുന്നു. എന്റെ വിളറി വെളുത്ത മുഖം നോക്കി അറബി അറിയുന്ന സഹ തടവുകരോട് തമാശ പറഞ്ഞാണ് പഹയൻ പോയത്.

ഇക്കാമ (സൗദി സർക്കാർ നൽകുന്ന അധികാര രേഖ) ഉള്ളവരെയും എന്നെയും. ഞാൻ അതിൽ പെട്ടു സ്റ്റേഷന്റെ ഉള്ളിലേക്ക് കയറ്റി. അവിടെ കസേരയിൽ ഇരുത്തി. കുറെ സമയം മലയാളം അറിയുന്ന ഒരാളെ പോലും അവർ പിടിച്ചിട്ടില്ല. ഞാൻ മാത്രമാണ് 100 പേരിൽ ഏക മലയാളി. മലയാളിയെ പോലെ തോന്നി മിണ്ടിയ പലരും ഹിന്ദിയാണ് പറയുന്നത്. കന്തുറ ഇട്ട ഒരു അറബി എല്ലാവരുടെ കയ്യിൽ നിന്നും ഇക്കാമ, വിസാ അടിച്ച പാസ്സ്പോർട് എന്നിവ വാങ്ങി.

ആദ്യം വാങ്ങിയ കുറെ ആളുകളുടെ പേര് വിളിച്ചു അകത്തേക്ക് കടത്തി വിട്ടു. ആ പേര് വിളിയിൽ പോലും ഒരു ഭയാനകമായ രീതിയാണ്. അറബി ഉച്ചാരണമാണ് അവർ ഉപയോഗിക്കുന്നത്. അതും പാസ്സ് പോർട്ടിൽ ഉള്ള പേരുകൾ ചിലപ്പോൾ വിളിക്കുക വാപ്പയുടെ പേര് മാത്രമാണ്. കേൾക്കുന്ന ആർക്കും അത് മനസിലാവില്ല എന്നത് ചുരുക്കം. അതിന് ആളുകൾ വരാൻ താമസിക്കുബോൾ അവർക്ക് ദേഷ്യം വരുകയാണ് ചെയുന്നത്. പറയുന്ന ആളുടെ തെറ്റായി അല്ല അവർ അതിനെ കാണുന്നത് കേൾവികാരന്റെ കുഴപ്പമായിട്ടാണ്.

ആകെ പേടിച്ചു അരണ്ട നിമിഷങ്ങൾ താൻ കുടുങ്ങിയ വിവരം പോൾ സാറിനെ വിളിച്ചു അറിയിച്ചിരുന്നു. ലൊക്കേഷൻ പറയാനോ. അറിക്കാനോ ഒരു മാർഗ്ഗവുമില്ല. എന്റെ പേര് വിളിച്ച് ഓടി അടുത്ത് ചെന്നപ്പോൾ പാസ്സ് പോർട്ട് എടുത്തോണ്ട് വരാൻ പറഞ്ഞു. അപ്പുറത്തെ ടേബിളിൽ അനാഥമായി കിടന്ന പാസ്പോർട്ടും എടുത്ത് വിസ ഭാഗം കാട്ടി കൊടുത്തു. നോക്കിയ പോലീസ് ... വിവരങ്ങൾ prent എടുത്ത അറിബിയോട് എന്തോ അറബിയിൽ ചോദിച്ചു. "Pass" എന്ന് പറഞ്ഞത് മാത്രം മനസിലായി. അതിൽ തെല്ല് ആശ്വാസം ഉള്ളതായി തോണി. അപ്പുറത്ത് പോയി നിൽക്കാൻ പറഞ്ഞു. ഒരു ക്യുവിന്റെ പുറകിലായി ഞാനും കൂടി.

പിന്നെയും സമയം ഇഴഞ്ഞു നീങ്ങി. തടവാണോ തലോടലാണോ എന്നറിയാത്ത നിമിഷങ്ങൾ. കുറേക്കൂടി കഴിഞ്ഞപ്പോൾ പുറത്തേക്ക് ഇറക്കി. ആദ്യം കയറിയപ്പോൾ പോലീസ് നിർത്തിയ ടേബിളിൽ ക്യു നിർത്തി. ആകാശം മുട്ടെ ഉയർന്നു നിൽകുന്ന മതിൽ. മതിലിൽ കൃത്യമായ ഇടവേളകളിൽ ബൾബുകൾ പിടിപ്പിച്ചിരിക്കുന്നു. ഇപ്പോൾ കയറ്റി ഇറക്കിയ സ്ഥലത്തും അതേ പോലെ ആണ് ബള്ബുകളുടെ വിന്യാസം. രണ്ട് തരം ഡോറുകൾ ഉണ്ട് സാധരണ ഒന്ന് നാട്ടിലെ പോലെ ഉള്ളത്. മറ്റൊന്ന് ജയിൽ പോലെ ഉള്ളത് അത്യാവശ്യം വേണേൽ നമ്മളെ പൂട്ടി ഇടാനും ഉപയോഗിക്കാം. മതിലിനു മുകളിൽ മുള്ള് കമ്പികൾ ചുരുട്ടി വീണ്ടും തടസം സൃഷ്ടിച്ചിരിക്കുന്നു. അല്ലേൽ കയ്യിൽ തോക്കുമായി നടക്കുന്ന ഈ പോലീസിന്റെ കയ്യിൽ നിന്ന് ആകാശം മുട്ടെ ഉയരത്തിൽ ആര് ചാടി രക്ഷപെടാൻ.

ക്യു നിൽക്കാൻ വീണ്ടും ആകന്യപനം വന്നു. ക്യു നിന്ന് കഴിഞ്ഞപ്പോൾ ഇരിക്കാൻ നിർദ്ദേശം. അതും ആ വെറും നിലത്ത്. കല്ലുകൾ പാകി ഒരുക്കിയ നിലതാണെങ്കിലും നമ്മൾ അങ്ങനെ ഇരിക്കറില്ലലോ. ബംഗാളി മുതൽ പാകിസ്ഥാനി ലോകത്തെ മറ്റെലരും അവരുടെ സ്വാ സിദ്ധമായ ശൈലിയിൽ കാലിൽ കുത്തിയിരുന്നു. ആ ഇരുപ്പ് ഒട്ടും വശമില്ലങ്കിലും പേടിയിൽ ഞാനും ഇരുന്നു. സെക്കണ്ടുകൾ കഴിഞ്ഞപ്പോൾ തന്നെ കാൽ വേദനിച്ചു തുടങ്ങി. ഈ ഇരിപ്പ് നമ്മുക്ക് പറ്റില്ല. യൂറോപ്പിൽ അല്ല നമ്മുടെ താമസം എങ്കിലും ക്ളോസ്റ്റ്‌ നമ്മുടെ അതാണല്ലോ. കാലുകൾ വേദനിച്ചു തുടങ്ങിയത് കൂടി വരുന്നു. പിന്നെ വസ്ത്രത്തിൽ അഴുക്ക് പുരലും എന്ന ചിന്തകൾക്ക് വലിയ ആയസില്ലായിരുന്നു. ആ തറയിൽ ഇരുന്നു. മുട്ടോളം മുങ്ങിയാൽ പിന്നെ എന്ത് കുളിർ.


മുൻപ് പറഞ്ഞ ടേബിളിൽ എന്തോ കുത്തി കുറിച്ചിരുന്ന അറബി എഴുനേറ്റു. അധികാര സ്വാരത്തിൽ ആദ്യം ഹിന്ദി അതായത് ഇൻഡ്യൻ പിന്നീട് പാകിസ്ഥാൻ, ബംഗ്ലാദേശ് , യമൻ, ആഫ്രിക്ക അങ്ങനെ നിന്നവരെ തരം തിരിച്ചു. ഇൻഡ്യയുടെ പരിഗണന എന്നിൽ അത്ഭുതവും സന്തോഷവും ഉണ്ടാക്കി. ക്യു റി-അറേഞ്ച് ചെയിതു കഴിഞ്ഞു വീണ്ടും അൽപ സമയം. വല്ലാത്ത ഇഴച്ചിലാണ് സമയത്തിന്ന് പേടിയിൽ നിന്ന് ആ രാത്രി എന്നെ പേടിപ്പിക്കുന്നു. ഇന്നി എന്ത് എന്നറിയാത്ത അവസ്ഥ. ചിന്തകൾ കാടു കയറി ഇനി പുറം ലോകം കാണാൻ കഴില്ലെ. എന്നിൽ പലപ്പോഴും അത്ഭുതങ്ങൾ കാട്ടിയ റബ്ബ് മാത്രമാണ് രക്ഷ, അവൻ്റെ അത്ഭുതങ്ങൾ പലപ്പോഴും എന്നിൽ സംഭവിച്ചിട്ടുണ്ട്. അത്തരത്തിൽ ചിലതിൽ അപ്പോഴും മനസ് വിശ്വാസം വെച്ചിരുന്നു.

ക്യുവിന്റെ ഒരു വശത്ത് നിന്ന് ആളുകളെ വിളിച്ചു തുടങ്ങി തെല്ലും കഴിയാതെ എൻറെയും ഊഴം വന്നു. എൻ്റെ കൈയിൽ ഇരുന്ന പേപ്പറുകൾ പരിശോധിച്ച് എന്തെക്കെയോ അറബിയിൽ പറയുന്നുണ്ട് എനിക്ക് ഒന്നും മനസിലായില്ല. ആൾക്ക് ദേഷ്യം വരുന്നുണ്ട്. എൻ്റെ പുറകിൽ നിന്ന ആൾ ആ ഇംഗിഷ് പേര് വായിച്ചു. മുന്നിൽ നിൽക്കുന്ന മഹാന് ഇംഗ്ലീഷ് അക്ഷരങ്ങൾ കൂട്ടി വായിക്കാൻ അറിയില്ല എന്നതായിരുന്നു സത്യം. അത് എന്നോട് വായിക്കാൻ ആവശ്യപെട്ടതാണ് ഇപ്പോൾ നടന്നത്. പിന്നിൽ നിൽക്കുന്ന ആൾക്ക് അറബി അറിയുന്നത് കൊണ്ട് എന്റെ തടി കഴിച്ചിലായി. മറ്റൊരു വശത്തേക്ക് ഇരിക്കാൻ ആവശ്യം. വീണ്ടും ഇരുപ്പ്

ആ നിര മുഴുവൻ അവസാനിച്ചപ്പോൾ ക്യു ആയിട്ട് തന്നെ നടത്തി കെട്ടിടത്തിൻറെ ഉള്ളിലേക്ക് കൊണ്ട് പോയി. അകത്തേക്ക് പോയപ്പോൾ മനസ് ഉറപ്പിച്ചു ഇത് ജയിൽ തന്നെ. എന്നാൽ ചിന്തകൾക്ക് അവസാനമായി. അവിടെ നിന്ന് തന്ന പേപ്പറുകൾ എല്ലാം ഗെയ്റ്റിൽ വാങ്ങി ബസിലേക്ക് കയറ്റി. എല്ലാരേയും നിരനിരയായി നടത്തി കൊണ്ട് പോയപ്പോൾ ചില സിനിമകളിൽ കണ്ടു മറന്ന അഭയാർത്ഥി രംഗങ്ങൾ മനസിലേക്ക് വന്നത് എനിക്ക് മാത്രമാണോ അതോ ആ കൂട്ടത്തിൽ എല്ലാരും ഇങ്ങനാണേ ചിന്തിച്ചിരിക്കുക. അരണ്ട നിയോൺ ബൾബുകൾ വെട്ടം വിതറുന്ന ആ പോലീസ് സ്റ്റേഷന്റെ ഉള്ളിൽ നിന്ന് വൃത്തിയും വെടിപ്പും ഇല്ലാത്ത പൊടിപടലങ്ങൾ നിറഞ്ഞ ബസിലേക്ക്. ബസിൽ ആളെ കുത്തി നിറച്ചു. ലോകത്തുള്ള പല ആളുകൾ

ഇൻഡ്യയുടെ പരിഗണന എന്നിൽ അത്ഭുതവും സന്തോഷവും ഉണ്ടാക്കി. ക്യു റി-അറേഞ്ച് ചെയിതു കഴിഞ്ഞു വീണ്ടും അൽപ സമയം. വല്ലാത്ത ഇഴച്ചിലാണ് സമയത്തിന്ന് പേടിയിൽ നിന്ന് ആ രാത്രി എന്നെ പേടിപ്പിക്കുന്നു. ഇന്നി എന്ത് എന്നറിയാത്ത അവസ്ഥ. ചിന്തകൾ കാടു കയറി ഇനി പുറം ലോകം കാണാൻ കഴില്ലെ. എന്നിൽ പലപ്പോഴും അത്ഭുതങ്ങൾ കാട്ടിയ റബ്ബ് മാത്രമാണ് രക്ഷ, അവൻ്റെ അത്ഭുതങ്ങൾ പലപ്പോഴും എന്നിൽ സംഭവിച്ചിട്ടുണ്ട്. അത്തരത്തിൽ ചിലതിൽ അപ്പോഴും മനസ് വിശ്വാസം വെച്ചിരുന്നു.

ക്യുവിന്റെ ഒരു വശത്ത് നിന്ന് ആളുകളെ വിളിച്ചു തുടങ്ങി തെല്ലും കഴിയാതെ എൻറെയും ഊഴം വന്നു. എൻ്റെ കൈയിൽ ഇരുന്ന പേപ്പറുകൾ പരിശോധിച്ച് എന്തെക്കെയോ അറബിയിൽ പറയുന്നുണ്ട് എനിക്ക് ഒന്നും മനസിലായില്ല. ആൾക്ക് ദേഷ്യം വരുന്നുണ്ട്. എൻ്റെ പുറകിൽ നിന്ന ആൾ ആ ഇംഗിഷ് പേര് വായിച്ചു. മുന്നിൽ നിൽക്കുന്ന മഹാന് ഇംഗ്ലീഷ് അക്ഷരങ്ങൾ കൂട്ടി വായിക്കാൻ അറിയില്ല എന്നതായിരുന്നു സത്യം. അത് എന്നോട് വായിക്കാൻ ആവശ്യപെട്ടതാണ് ഇപ്പോൾ നടന്നത്. പിന്നിൽ നിൽക്കുന്ന ആൾക്ക് അറബി അറിയുന്നത് കൊണ്ട് എന്റെ തടി കഴിച്ചിലായി. മറ്റൊരു വശത്തേക്ക് ഇരിക്കാൻ ആവശ്യം. വീണ്ടും ഇരുപ്പ്


ആ നിര മുഴുവൻ അവസാനിച്ചപ്പോൾ ക്യു ആയിട്ട് തന്നെ നടത്തി കെട്ടിടത്തിൻറെ ഉള്ളിലേക്ക് കൊണ്ട് പോയി. അകത്തേക്ക് പോയപ്പോൾ മനസ് ഉറപ്പിച്ചു ഇത് ജയിൽ തന്നെ. എന്നാൽ ചിന്തകൾക്ക് അവസാനമായി. അവിടെ നിന്ന് തന്ന പേപ്പറുകൾ എല്ലാം ഗെയ്റ്റിൽ വാങ്ങി ബസിലേക്ക് കയറ്റി. എല്ലാരേയും നിരനിരയായി നടത്തി കൊണ്ട് പോയപ്പോൾ ചില സിനിമകളിൽ കണ്ടു മറന്ന അഭയാർത്ഥി രംഗങ്ങൾ മനസിലേക്ക് വന്നത് എനിക്ക് മാത്രമാണോ അതോ ആ കൂട്ടത്തിൽ എല്ലാരും ഇങ്ങനാണേ ചിന്തിച്ചിരിക്കുക. അരണ്ട നിയോൺ ബൾബുകൾ വെട്ടം വിതറുന്ന ആ പോലീസ് സ്റ്റേഷന്റെ ഉള്ളിൽ നിന്ന് വൃത്തിയും വെടിപ്പും ഇല്ലാത്ത പൊടിപടലങ്ങൾ നിറഞ്ഞ ബസിലേക്ക്. ബസിൽ ആളെ കുത്തി നിറച്ചു. ലോകത്തുള്ള പല ആളുകൾ പല ഭാഷകൾ അതിൽ മലയാളം എന്നത് അറിയുന്നത് ഞാൻ മാത്രം

ബസ് വിജനമായ വഴികളിലൂടെ കുറെ ദൂരം ഓടി. തിങ്ങി നിറഞ്ഞു ആളുകൾ അവസാനം ബസ് നിന്നു. തെല്ല് ആശ്വാസം പോലെ അടുത്തിരുന്ന ആൾ നമ്മളെ വിട്ടു വിട്ടു എന്ന് പറയുന്നുണ്ട്. അറിയുന്ന ഹിന്ദിൽ കാര്യം മനസിലായെങ്കിലും ഒരു വിശ്വാസ കുറവ്. അപ്പോൾ ആണ് വേറെ ഒരു പണി 30 റിയൽ നൽകിയാൽ മാത്രമേ ബസിൽ നിന്ന് ഇറക്കു. എൻ്റെ കൈയിൽ 21 റിയൽ ബാക്കി ഉണ്ടായിരുന്നത് കൊണ്ടാണ് ബക്കറ്റ് വാങ്ങിയത് അതും കൊണ്ട് പോലീസ് പോയി.സീറ്റിൽ ഇരിക്കുക തന്നെ കുറെ പേർ നിസ്സംഗ ഭാവത്തിൽ ബസിൽ ഇരിക്കുന്നു

റിയൽ ഇല്ലാത്തത് കൊണ്ട് പുറത്തു ഇറങ്ങാൻ കഴിയാതെ വരുക എന്നത് കടുത്ത പരീക്ഷണം തന്നെ. അഭിമാനം കാറ്റിൽ പറത്തി പലരോടും കൈ നീട്ടി ഒരു 9 റിയൽ കടം താറാവോ എന്ന് ചോദിച്ചു. തിരിച്ചു നല്കാൻ കഴിയുമോ അല്ലേൽ എന്നെ ഇനി കാണുമോ എന്നെല്ലാം ഉള്ളത് കൊണ്ടാവും ആരും കാരുണ്യത്തിന്റെ നോട്ടം ഉണ്ടായില്ല. ആളുകൾ കഴിയാൻ തുടങ്ങിയപ്പോൾ 21 റിയാലുമായി ഇറങ്ങാൻ നോക്കി. മുന്നിൽ കാശ് വാങ്ങി നിന്ന അറബി 21 റിയൽ കണ്ടതും ഷർട്ടിൽ കൂട്ടി പിടിച് ഉള്ളിലേക്ക് തള്ളി. തെല്ല് വേദന എടുത്താലും അതിലും വിഷമം ഉണ്ടായത് പുറത്തു പോകാൻ കഴിയാത്തത് കൊണ്ടാണ്. അപ്പോൾ വിൻഡോയുടെ അവിടെ ഒരു പട്ടാണി ( പാക്കിസ്ഥാൻ ) പ്രത്യക്ഷപെടുന്നു. 10 റിയൽ തരാം റൂമിൽ വന്നാൽ എടുത്ത് തരുമോ എന്ന്. ആയിരം വട്ടം സമ്മതം അയാൾ തന്ന 10 റിയൽ ഉൾപ്പെടെ 30 നൽകി സ്വാതന്ത്ര ലോകത്തേക്ക്.

അതും മറ്റൊരു പരീക്ഷണം തന്നെയായിരുന്നു. പട്ടാണി ഇത് പോലെ കാശ് നൽകി കുറെ ആളുകളെ അവന്റെ ടാക്സിയിൽ കയറ്റിയിരുന്നു. അതിലേക്ക് അവസാനം ഞാനും . ആളുകൾ നിര നിറഞ്ഞപ്പോൾ അവൻ വണ്ടിസ്റ്ററടക്കി. എൻ്റെ താമസമാ സ്ഥലം പറഞ്ഞപ്പോൾ അവൻ പറയുവാ അവസാനം വിടാം വണ്ടിയിൽ ഇരിക്കുന്നവരെ ആദ്യം വിടട്ടെ എന്ന്.

അങ്ങനെ വണ്ടി ഓടി കൊണ്ടിരുന്നു എങ്ങോട്ടാണ് എന്ന് പോലും അറിയാതെ. ചില സ്ഥലത്ത് നിർത്തി ചിലരെ ഇറക്കി വിടുന്നു. അവസാനം ഞാനും രണ്ട് നേപ്പാളികളും അതിൽ ഒരാളുടെ റൂമിൻ്റെ മുന്നിൽ എത്തി രണ്ട് പേരിൽ ഒരാളെ ഇറക്കി വിട്ടു റൂമിൽ പോയി കാശ് എടുത്ത് കൊണ്ട് വരാൻ. അവൻ പോയി അവൻ്റെ കാശ് കൊണ്ട് വന്നു നൽകി അപ്പോൾ ആണ് അറിയുന്നത് അവർ ഒരു രാജ്യമാണെന്ന് ഉള്ളു കുട്ടുകാർ അല്ല. അടുത്ത ആളെ ഇറക്കി വിടാൻ കുറെ ഓടി. അവനും വഴികൾ വലിയ പരിചയമില്ല. ഒരിടം പറഞ്ഞു അവൻ റോഡിൽ ഇറങ്ങും എന്നിട്ട് അവൻ മുന്നോട്ട് നടക്കും ഇത് കണ്ടപ്പോൾ പട്ടാണിക്ക് പന്തികേട് തോണി അവൻ കാശ് താരത്തെ മുങ്ങുകയാണോ എന്ന്. വീണ്ടും അവനെ പിടിച്ചു വണ്ടിയിൽ കയറ്റി. കുറെ നേരത്തെ കറക്കം കൊണ്ട് അവൻ്റെ റൂം കണ്ടെത്തി. അവനെ തന്നെ വിടാൻ നില്കാതെ കാറിൽ എന്നെ ഇരുത്തി പട്ടാണി കൂടെ പോയി. സമയം ഇഴഞ്ഞു നീങ്ങി

പുള്ളി മടങ്ങി വന്നു എന്നെയും കൊണ്ട് യാത്രയായി. ഫോണിൽ അനീഷ് ഏട്ടൻ പറഞ്ഞ സ്ഥലം ലക്ഷ്യമാക്കി. കലാകേടിന് എൻ്റെ ഫോണിൽ നെറ്റുമില്ല. ബാലൻസും കുറവ്. ഇപ്പോൾ തന്നെ കുറെ ഫോൺ വിളികൾ നടത്തിയത് കൊണ്ട് ഇനി ഒന്നോ രണ്ടോ റിയൽ കാണും. ഞങ്ങൾ താമസിക്കുന്ന സ്ഥലം പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തു വണ്ടി നിർത്തി. അവിടെ അടുത്തു എവിടെയോ ആണ് എൻ്റെ ഫ്ലാറ്റ് എന്നാൽ എവിടെ എന്നത് പറയാൻ കഴിയുന്നില്ല.

ഫോണിൽ വിളിച്ചു സ്ഥലം ചോദിക്കാൻ പറഞ്ഞു. സ്ഥലം പറഞ്ഞു നൽകുന്നത് ആൾക്ക് മനസിലാവുന്നില്ല. അതോ മനസിലാവാത്ത പോലെ നടക്കുന്നതോ. സ്ഥലത്തെ പ്രധന സൂപ്പർ മാർക്കറ്റുകളിൽ ഒന്നിൻറെ പിന്നിലാണ് എന്ന് പറഞ്ഞിട്ടും ആൾക്ക് അത് അറിയില്ല. അതിൻ്റെ വെയിറ്റിംഗ് ചാർജ് നൽകണം എന്നും പറഞ്ഞു അത് കൂടി കേട്ടപ്പോൾ അതിൽ ഇത്തിരി പണി ഉള്ളതായി തോന്നി. ടാക്സി ഓടിക്കുന്ന ആൾക്ക് സൂപ്പർ മാർക്കറ്റ് അറിയാതെ ഇരിക്കുമോ

അവസാനം ഉമ്മറിക്ക നെസ്‌റ്റോയിൽ വിടാൻ പറഞ്ഞു. അവിടെ വന്ന് എന്നെ കുട്ടിക്കോളം എന്ന് ഏതായാലും "പാണ്ട" അറിയാത്ത പഹയന്ന് "നെസ്റ്റോ" അറിയാം അവിടെ നിന്ന് എന്നെ വണ്ടിയിൽ കയറ്റി റൂമിൽ ആക്കിയപ്പോൾ ഉമ്മറിക്ക പറഞ്ഞു സൗദിയിൽ ഇതെക്കെ സാധാരണമാണ്. വല്ലാത്ത സാധാരണങ്ങൾ തന്നെ അസാധാരണമാവട്ടെ എന്നല്ലാതെ എന്ത് പറയാൻ.

സമയം കൂട്ടി നോക്കുബോൾ മൂന്നു മണിക്കുറുകൾ എന്നാലും ജീവിതത്തിൻ്റെ വലിയ ചിലത് കണ്ടു അനുഭവിച്ചു. അതോ ഇതിലും വലിതിൽ നിന്ന് എന്നെ റബ് രക്ഷിച്ചതോ. അങ്ങനെ ചിന്തിക്കാണ് എനിക്കിഷ്ടം. കുറ്റങ്ങൾ അറിയാതെ ജയിലറകളിൽ കഴിയുന്ന എത്രയോ ആളുകൾ ഉണ്ടാവും അവരിൽ നിന്ന് ഞാൻ എത്ര ഭാഗ്യവാൻ

24.10.2019 സംഭവം അന്നേ എഴുതി എന്നാലും ഇത് ഇപ്പോൾ പോസ്റ്റ് ചെയ്യുന്നില്ല. ഇത് കണ്ടാൽ ഉറ്റവർ പേടിക്കും ആരോടും ഇത് പറഞ്ഞിട്ടില്ല.

നസീബ് വട്ടക്കയം