Popular Posts

Monday, March 27, 2017

എന്റെ ഉമ്മുമ്മ ( ഉമ്മച്ചിയുടെ ഉമ്മ )

മുട്ട് വരെ എത്തുന്ന വെള്ള മക്കന ഇട്ട്, വെള്ള കുപ്പായവും വെള്ള കൈലി മുണ്ടുമായിരുന്നു ഉമ്മുമ്മയുടെ വേഷം. മെലിഞ്ഞു വെളുത്ത ശരീര പ്രകൃതി. കണ്ണിൽ ഓറഞ്ചും ചുവപ്പും മിക്സയി ഉള്ള കളറിൽ സുതാര്യ ഫ്രയിമിൽ വെള്ളെഴുത്ത് കണ്ണട. കാതിൽ ഒരുപാട് കമ്മൽ.

ഉമ്മുമ്മ വീട് എന്റെ ഫേവറേറ്റ് സ്പോട്ട് ആണ്. അവിടെ എന്റെ ഉമ്മുമ്മ ഉണ്ട് .  ഉമ്മുമ്മ വീട്ടിൽ കിടക്കാൻ പോകുബോൾ കുട്ടികൾ ഞങ്ങൾ എല്ലാവരും ബെഡ് വിരിച്ചു  നിലതാണ് കിടക്കുക. ചെറുപ്പം മുതൽ നേരത്തെ എഴുന്നെൽക്കുന്ന ശിലമുണ്ട് . കൂടെ ഉള്ള ആരും എഴുന്നെൽക്കുന്നതിന്ന് മുൻപ്. ഉമ്മുമ്മയുടെ നിസ്കാര മുറിയിൽ വെട്ടം ഉണ്ടാവും. ഉമ്മുമ്മ സുബ്ഹി കഴിഞ്ഞു ഖുർആൻ പാരായണത്തിലാവും. ഞാൻ പതിയെ അവിടെ എത്തും ''തങ്കം എന്നിറ്റോ" എന്ന് ചോദിച്ചു ഉമ്മുമ്മ വീണ്ടും പാരായണം തുടരും ഖുർആൻ മടക്കി വെച്ച് എന്താ നേരത്തെ എന്ന് ചോദിച്ചു. ഉമ്മുമ്മ അലമാരിയിൽ ഇരിക്കുന്ന പത്രങ്ങൾ തപ്പി അതിൽ നിന്ന് മിട്ടായി എടുത്ത് തരും ആരെയും കാണികണ്ട പല്ല് തേച്ചു പിന്നെ തിന്നോ എന്ന് പറഞ്ഞു തരും. ഉമ്മുമ്മയുടെ കൈയിൽ എന്നും മിട്ടായി ഉണ്ടാവും. കുഞ്ഞു മാമ്മ കൊണ്ട് വന്ന ഫോറിൻ മിട്ടായി. ഇങ്ങനെ ഉള്ള പ്രഭാത വിസിറ്റിൽ എന്നിക്ക് എന്നും മിട്ടായി കിട്ടിട്ടുണ്ട്. അല്ലേൽ ഈത്തപ്പഴം, കൽക്കണ്ടം അങ്ങനെ പലതും.

      എന്നെ ഏറെ സ്വാധിനിച്ച വ്യക്തികളിൽ ഒരാളാണ് എന്റെ ഉമ്മുമ്മ. ഉമ്മുമ്മക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലായിരുന്നുന്നെങ്കിലും അറബി മലയാളം നല്ല പോലെ കൈകാര്യം ചെയുമായിരുന്നു. അന്ന് ആ കാലത്ത് മുസ്ലിങ്ങൾ ഉപയോഗിക്കുന്നത് അറബി മലയാളം ആയിരുന്നു. അത്തരം ഒരു പാട് ഗ്രന്ഥങ്ങൾ ഉമ്മുമ്മയുടെ കൈവശം ഉണ്ടായിരുന്നു.

എന്നിലേക്ക് കഥയുടെ വാതായനങ്ങൾ തുറന്നു തന്ന ഉമ്മച്ചിയുടെ ഉമ്മ അഥവാ ഉമ്മുമ്മ. കഥ കേൾക്കുക എന്നാ എന്റെ ആഗ്രഹത്തെ വർണാഭമാക്കിയത് ഉമ്മുമായാണ്. പ്രവചക ചരിത്രങ്ങളും ഖുർആൻ കഥകളും ഒരുപാടു പറഞ്ഞു തന്നു. ഉമ്മുമ്മ പറഞ്ഞു പോകാത്ത ഒരു ഇസ്ലാമിക സംഭവും പിന്നിട് ഒരു പണ്ഡിത സദസിൽ നിന്നും ഞാൻ കേട്ടിട്ടില്ല. അത്ര ബ്രഹ്ത്തയാ ലോകമാണ് എന്നിക്ക് തുറന്നു തന്നത്. ഉമ്മുമ്മ  സ്വാ വീട്ടിൽ നിന്ന് ഞങ്ങളുടെ വീട്ടിലേക്ക് വരുന്നു എന്ന് പറയുബോൾ തന്നെ എന്നിക്ക് സന്തോഷമാവും കഥകൾ കേള്കാല്ലോ.

യാത്ര വിവരണം ഞാൻ ആദ്യം കേൾക്കുന്നത് ഉമ്മുമ്മ പറഞ്ഞാണ്. ഹജ്ജിന് പോയ വിശേഷം ഇവിടെ നിന്ന് പോയത് മുതൽ വന്ന് വീട്ടിൽ എത്തിയത് വരെ എന്നോട് വർണിച്ചു പറഞ്ഞു കേൾപ്പിച്ചു. കൗബയും, റൗളയും മക്കത്തെ പള്ളിയിൽ കൈ നിട്ടുബോൾ തനിയെ വെള്ളം വരുന്ന ടാപ്പ് (സെൻസർ ടാപ്പ്) കണ്ടാതും, ഹിറാ ഗുഹയിൽ കയറിയതും വിവരിച്ചു പറഞ്ഞത് കാണാത്ത ലോകത്തെ ഭാവനകൾ കൊണ്ട് വരക്കാൻ കരുത്തുള്ളവയായിരുന്നു.

തടിയിൽ തീർത്ത പഴയ ഉമ്മുമ്മ വീടു ആര് പണിതു. അതിന്റെ പഴക്കം അങ്ങനെ അങ്ങനെ. ചെറുതും വലുതുമായ ഒരു മനുഷ്യ ജീവിതം കണ്ടും അനുഭവിച്ചു വന്ന വിശേഷങ്ങൾ. ഈ പേരാകുട്ടിയുടെ മുന്നിൽ തുറന്നു തന്നു. ഉമ്മുമ്മക്ക് എന്നോട് വല്ലാത്ത സ്നേഹമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. 43 പേരാകുട്ടിക്കൾക്കും ഇത് തന്നെയാവും അഭിപ്രയം ആരും പരസ്പരം ഇത് സംസാരിച്ചിട്ടില്ലാത്തത് കൊണ്ട് ഞാൻ കരുതട്ടെ ഉമ്മുമ്മക്ക് എന്നോടായിരുന്നു ഏറ്റവും സ്നേഹമെന്ന്.

ഉമമുമ്മയുടെ ഓർമ്മകൾ എന്റെ കണ്ണുകളെ ഇറന്നാക്കുന്നു. ഉമ്മുമ്മ ഞങ്ങളെ വിട്ട് പോയിട്ട് വർഷങ്ങൾ കഴിഞ്ഞു. നാഥാ നീ ആ ഖബർ വിശാലമാക്കി തീർക്കാൻ ദുആ ഇരുന്നു കൊണ്ട്.

No comments:

Post a Comment