Popular Posts

Sunday, December 31, 2017

പുതു വർഷം 2018

പുതു വർഷം 2018

നാളെ എന്താണ് മാറ്റങ്ങൾ ഉണ്ടാവുക. നാളെയുടെ പുലരിക്കും ഒരു മാറ്റവും ഉണ്ടാവില്ല. പതിവ് പോലെ സൂര്യൻ കിഴക്ക് ഉദിച്ചു പടിഞ്ഞാർ അസ്തമിക്കും. ചിലപ്പോൾ തണുപ്പോ ചൂടോ ആവും.

പിന്നെ ചിലർ ഇന്ന് രാത്രി വ്യവസായിക ലോകം ഒരുക്കിയ അതികം പഴക്കമില്ലാത്ത പുതിയ ആഘോഷ ലഹരിയിൽ അതിന്റെ ആലസ്യത്തിൽ മയങ്ങുകയാവും.

കേരളത്തിൽ കൊച്ചിയിലാണ് ഇത്തിരി പഴക്കം ചെന്ന ഒരു പുതു വർഷ ആഘോഷം ഉള്ളത്. കൊച്ചിൻ കാർണിവൽ വർഷങ്ങളായി നടന്നു പൊരുന്ന ഈ ആഘോഷം ഡിസംബർ 31 അവസാനത്തിൽ പാപഞ്ഞിയെ കത്തിക്കുന്നതോടെ തുടക്കമാവും. 2018ലെ  ആദ്യ ആഘോഷം.

ഓങ്കി ചുഴലിക്കാറ്റ് കവർന്നെടുത്ത അനേകം ജീവനുകൾക്ക് മുന്നിൽ ആഘോഷങ്ങൾ നാമം മാത്രവും എന്ന്. കാർണിവൽ കമ്മറ്റി അറിയിച്ചു കഴിഞ്ഞു.

കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള ട്യൂറിസ്റ്റ് കേന്ദ്രങ്ങളിലും ബീച്ചുകളിലും പല തരത്തിൽ പെടുന്ന പാർട്ടികൾക്ക് ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. മദ്യവും മയക്കുമരുന്നും ആണല്ലോ ഇന്ന് ആഘോഷങ്ങൾ മനോഹരമാക്കൻ ഉപയോഗിക്കുന്ന പൊടി കൈകൾ. പലർക്കും ഈ ആഘോഷങ്ങൾ ലഹരികളിൽ മുങ്ങാൻ ഒരു കാരണം മാത്രമാണ്. അവർ തേടുന്ന പല കാരണങ്ങളിൽ ഒന്ന് മാത്രമാണ് "പുതു വർഷവും."

സിറ്റികളിൽ മാത്രം കണ്ടു വന്നിരുന്ന ലഹരി ആഘോഷങ്ങൾ അത്യധികം വിപത്തായി ഗ്രാമങ്ങളിൽ പോലും കടന്നു വരുന്ന കാഴ്ചയാണ്. വാർത്തകൾ പറഞ്ഞു തരുന്നത്.

#സ്വായം_മാറുക
#മാറാൻ_പഠിക്കുക
#രക്ഷിക്കാൻ_ശ്രമിക്കുക

നല്ല നാളെയുടെ ആരോഗ്യ ജനതയാവം നമ്മുക്ക്

Sunday, December 3, 2017

സ്കൂൾ ടൂറുകൾ കൊണ്ട് പോകുന്ന അദ്ധ്യാപകരോട് ഇത്തിരി കാര്യം


നമ്മുടെ നാട്ടിലെ പല സ്കോളുകളിൽ നിന്നും കൊച്ചു കുട്ടികളെ (LP, UP) ടൂർ കൊണ്ടു പോവുക ലുലു മാളിൽ അല്ലെങ്കിൽ ഏതെങ്കിലും പാർക്കിൽ

പൊതുവെ പോകുന്ന എറണാകുളം ജില്ലയിൽ എന്താ കാണാൻ ഉള്ളത്..? ഒരുപാട് ഉണ്ട് സലിം അലി പക്ഷി സങ്കേതം ( തട്ടേക്കാട് ) , ഭൂതത്താൻ കേട്ട് ഡാം , പണലി പോര്, കോടനാട് ആന കൊട്ടിൽ, മംഗള വനം , തൃപ്പൂണിത്തുറ ഹിൽ പാലസ് , കുഴിപ്പിള്ളി ബിച്, ചെറായി ബീച്ച്, ഫോർട്ട് കൊച്ചി, മട്ടച്ചേരി, ജൂത തെരുവ് ഇന്നിയും എണ്ണിയാൽ തീരാത്ത പ്രകൃതിയും, മനുഷ്യൻ തീർത്ത ചരിത്ര കാഴ്ചകളും ഏറെ ഉണ്ട് ഈ മണ്ണിൽ. എന്നിട്ടും നമ്മുടെ സ്കൂളിൽ നിന്ന് പോവുക

ഏതാനും വർഷങ്ങൾ മാത്രം പഴക്കമുള്ള എന്നാൽ ഇത് വരെ ഒരുപാട് തവണ എല്ലാ കുട്ടികളും പോയിട്ടുള്ള കച്ചവടം മാത്രം ലക്ഷ്യത്തിൽ പണിത ലുലു മാളിൽ !!! അത് പോലെ ഒന്നും പഠിക്കാൻ ഇല്ലാത്ത അമ്യൂസ്മെന്റ് പാർക്കുകളിൽ

കുട്ടികളെ ചരിത്രങ്ങളിലും പരിസ്ഥിതി ഒരുക്കിയ അത്ഭുതങ്ങളിലും കൊണ്ടു പോകു. അവർ മണ്ണിനെ സ്നേഹിച്ചു മനുഷ്യനായി വളരട്ടെ അവന്റെ മുൻ തലമുറകൾ ചരിത്ര ശേഷിപ്പുകളിൽ നിന്നും. അനുഭവിച്ച ത്യാഗ സ്മരണകളിൽ നിന്നും അവനും സ്വാതന്ത്യത്തിൽ മഹത്വം മനസിലാക്കട്ടെ

അധ്യാപകർ പകർന്നു നൽകിയ കാഴ്ച വിവരണങ്ങൾ ആഴത്തിൽ ഉള്ളിൽ പതിയും. ഒരിക്കലും മറക്കാത്ത നല്ല അനുഭവങ്ങളാവും ഓരോ ഉല്ലാസയാത്രയും നല്കുക. അത്തരത്തിൽ ആവട്ടെ സ്കൂൾ യാത്രകൾ എന്ന് ഓർമ്മ പെടുത്തുന്നു.

Friday, December 1, 2017

കൈപുണ്യം

കൈപുണ്യം കേട്ട് പരിചിതമെങ്കിലും എന്താ ഇതിന്റെ ഒരു ഉത്തരം അല്ലെങ്കിൽ വിവരണം എന്നത് ആരും പറഞ്ഞു തന്നിട്ടില്ല. ഇത് വരെ ബുക്കിൽ വായിച്ചിട്ടുമില്ല. ചിലപ്പോൾ ഈ മാജികിൽ അസൗകര്യങ്ങളിൽ വീർപ്പുമുട്ടി നിൽക്കുന്ന ചില കടകളിൽ പോലും ആളുകൾ തിങ്ങി നിക്കുന്ന കാഴ്ചകൾ കാണുബോൾ അതാണു അതിന്റെ രഹസ്യം. ഈ കൈപുണ്യം എന്ന മാജിക്ക് ആണ് അതെന്ന് തോന്നി പോവും


കൈപുണ്യം കാശ് കൊടുത്താൽ കിട്ടുമോ..? ഇല്ലാ എന്ന് തോന്നുന്നു. എല്ലാ ജോലിയിലും കൈപുണ്യം ഉണ്ട് എന്നാണ് എന്റെ ഒരു തോന്നൽ. മുടി മുറിക്കുന്നതിലും ഇത്തിരി കൈപുണ്യം ഉണ്ട്. അത് കൂടുതൽ അറിയുക താടി മിന്നുകുന്നതിലാണ്. മൂർച്ചയെറിയ ആയുധം മുഖത്ത് തെന്നി നീങ്ങുബോൾ അത് വേദന നിറഞ്ഞ അനുഭവം ആകാതെ. വരച്ചു മിനുക്കിയ മോന്തയം കാണുബോൾ നമ്മുക്ക് തന്നെ തോന്നുന്ന സറ്റിസ്ഫാക്ഷനിൽ കൊണ്ടെത്തിക്കുന്ന ചില മജിക്കുകർ. ചക്ക പഴത്തിലെ ഈച്ച പോലെ നമ്മളെ പിന്നെയും ആ കടകളിൽ എത്തിക്കുന്ന ചിലർ.



ഇതിലും വേദന നിറഞ്ഞ അനുഭവം ആണല്ലോ രക്ത പരിശോധനക്ക് രക്തം ഊറ്റി എടുക്കുക എന്നത്. മുൻപ് പനി പിടിച്ചു ആശുപത്രി കിടക്കയിൽ ആയപ്പോൾ വഴിപാട് കണക്കെ രാവിലെയും വൈകിട്ടും രക്തം ഊറ്റി എടുക്കാൻ വരുന്നവരിൽ ചിലരിൽ ഞാൻ കണ്ടിരുന്നു ആ കൈപുണ്യം. ഇറച്ചിയിലെ രക്ത കുഴലുകൾ തേടി സൂചി ഇറങ്ങുബോൾ ഉറബ് കടിക്കുന്ന വേദന മാത്രം തോന്നിക്കുന്ന ചിലർ. ശെരിക്കും മാലാഖയുടെ ചിറകുകൾ അവർക്ക് ഉള്ളതായി തോന്നും.



പക്ഷെ ഇത്തരക്കാരെ കിട്ടുക വലിയ ബുദ്ധിമുട്ടാണ്. നൂറിൽ ഒന്നോ രണ്ടോ കാണു അത്തരക്കാർ. ഏതായാലും കൈകളിൽ മാന്ത്രിക സ്പർശവുമായി അവർ നമ്മുക്ക് ചുറ്റുമുണ്ട്. അവരെ ചുറ്റിയ ആളുകളുടെ തിരക്കും കാണാം.

ഇരട്ട പേരുകളുടെ നാട്


ഇങ്ങനെ ഒരു വിശേഷണം നൽകാം നമ്മുടെ തെക്കേ കരക്ക്.

ഇവിടെ എല്ലാവർക്കും വീട്ടുകാർ ഇടുന്ന പേരുകൾക്ക് അപ്പുറം ചില പേരുകൾ ഉണ്ടാവും. പലർക്കും പലരുടെയും യഥാർത്ഥ പേര് എന്താ എന്ന് പോലും അറിയില്ല. സ്വാന്തം പേര് ഇതാണ് എന്ന് ലെയ്സൻസിലും പാസ്സ് പോർട്ടിലും നോക്കി മനസിലാക്കി എടുക്കുന്ന ആളുകൾ പോലും ഉണ്ട്.

ഇരട്ട പേരുകൾ എന്ന് പറയുബോൾ കളിയാക്കൽ എന്ന് തോന്നിയാലും പലർക്കും ഇത് ഓമന പേരുകളാണ്. ഈ പേരുകൾ ചാർത്തി നൽകുന്നത് പലപ്പോഴും ഏറ്റവും ഇഷ്ടമുള്ള സുഹൃത്തുക്കളോ അടുത്ത ബന്ധുക്കളോ ആവും.

പൊല്ലാപ്പ് പിടിക്കുന്നത് ഒരാളെ അനേഷിച്ചു വേറെ സ്ഥലത്ത് നിന്ന് ഇവിടെ വരുബോൾ ആണ്. പേരിന്റെ കൗതുകം കണ്ട് ഇത് നല്ല പേരല്ല എന്നു മനസിലാക്കുന്ന ആഗതൻ. വാലോ തലയോ ആയിട്ടുള്ള ഇരട്ട പേര് ഒഴിവാക്കി ആളെ അനേഷിച്ചു നോക്കും. ഒരു രക്ഷയുമില്ലാതെ വരുബോൾ വട്ട പേര് പറഞ്ഞ് അനേഷിച്ചു നോക്കും.

പിന്നെ രസകരമായ ഒരു കാര്യം ഇത്തരം അനേഷണം പലപ്പോഴും ആ ഇരട്ട പേരുകരനിൽ നേരിട്ട് ചോദിച്ചവും. അടികിട്ടിയ പോലെ പലപ്പോഴും ചമ്മി പോകുന്ന നിമിഷങ്ങൾ ഒരിക്കൽ എങ്കിലും അനുഭവിക്കാത്ത ആളുകളും കുറവായിരിക്കും

തേക്കകരയിൽ ഇരട്ട പേരുകൾ വിളിച്ചു എന്ന് പറഞ്‌ ആരും തല്ലു കുടറില്ല. എന്തിന് ആളെ മനസിലാക്കാൻ കല്യാണ കുറികളിലും, മരണ അറിപ്പുകളിൽ പോലും ഇരട്ട പേരുകൾ ഇടം പിടിക്കാറുണ്ട്. ഇരട്ട പേരുകൾ എന്ന് മാറ്റി ഓമന പേരുകൾ എന്ന് വിളിക്കാം ഈ ഇരട്ട പേരുകളെ

ഇരട്ട പേരുകളുടെ അനുഭവങ്ങൾക്ക് ചെവിയോർത്ത്

സമഗ്ര വികസനങ്ങൾ


പറയിപെറ്റ പന്തിരു കുലത്തിലെ നാറാണത്ത് ഭ്രാന്തന്റെ ഒരു കഥ ഉണ്ട്.

ഉഗ്ര രൂപിയായി മുന്നിൽ വന്ന ഭദ്ര കാളിയെ കണ്ടിട്ടും തെല്ല് കുലുക്കമില്ലാതെ നിന്ന നാറാണത്ത് ഭ്രാന്തന്. ഭദ്ര കാളി വരം നൽകി എന്ത് ആഗ്രഹവും സാധിച്ചു താരം എന്ന്. എന്നാൽ തനിക്ക് വരമോന്നും വേണ്ട എന്ന് നാറാണത്ത് ഭ്രാന്തന്. നൽകിയ വരം തിരിച്ചെടുക്കാൻ കഴിയില്ല എന്ന് കാളി. എന്നാൽ ആഗ്രഹമോന്നും ഇല്ലാത്ത നാറാണത്ത് ഭ്രാന്തൻ ഒന്നും വേണ്ട എന്ന നിലപാടിൽ ഉറച്ചു നിന്നു. അവസാനം കളിയുടെ ബുദ്ധിമുട്ട് കണ്ട് കനിവ് തോന്നിയ നാറാണത്ത് ഭ്രാന്തൻ ഇടത്തെ കാലിലെ മന്ത് വലത്തെ കാലിൽ ആക്കി തരാൻ പറഞ്ഞു.

എന്തേലും ചെയ്ത് കൊടുക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കാളി മടങ്ങി.

ഈ കഥയും ഈരാറ്റുപേട്ടയിലെ കുരിക്കൽ നഗർ പുനർ നിർമാണവും ഒരുപോലെ ആണ്. അതേ സ്ഥലത്ത് പുനർനിർമിക്കുന്നത് വഴി. ഇടത്തെ കാലിലെ മന്ത് വലത്തെ കാലിൽ ആവുന്നതെ ഉള്ളു. രാഷ്ട്രീയ പ്രശ്‌ന പരിഹാരമാവുമെങ്കിലും നമ്മുടെ ആഗ്രഹങ്ങളും സങ്കല്പങ്ങളും അതിനുമപ്പുറമാവണം

ഏതെരു നാട് പോലെ ഈരാറ്റുപേട്ടയും വാഹന ബാഹുല്യം വർധിക്കുകയാണ്. അത് വരും നാളുകളിൽ കൂടുതൽ ശക്തമായി തീരും. നമ്മുക്ക് വേണ്ടത് വാഹനങ്ങൾ സുഖമായി സഞ്ചരിക്കാൻ കഴിയുന്ന റോഡുകളാണ്. ആളുകൾ കൂടി നിൽക്കാനും അത് വഴി വാഹന / ജന സഞ്ചാരത്തിന് തടസമായി തീരവുന്ന പ്രസംഗ മണ്ഡപങ്ങളല്ല നമ്മുക്ക് വേണ്ടത്.

എന്നാൽ കുരിക്കൽ നഗർ എന്നത് ഈരാറ്റുപേട്ടയുടെ പ്രതികവുമാണ് അത് എന്നും നിലനിൽകണം എന്നാൽ ജന സഞ്ചാരത്തെ ബാധിക്കുന്ന രീതിയിൽ നിന്ന് ഉചിതമായ സ്ഥലത്തു അത് മാറ്റി സ്ഥാപിക്കാൻ ഭരണകർത്താക്കൾ തയാറാവണം.

വെറുതെ ഇന്നലെ പെയ്ത മഴയിൽ നിലം പൊത്തിയതല്ല ആ പ്രസംഗ മണ്ഡപം. അതിന്റെ കാരണക്കാർ ഇന്നും കാണാമറയത്ത് അല്ലെകിൽ നിയമത്തെ നോക്കു കുത്തിയാക്കി ഒളിച്ചിരിക്കുന്നു. മനോഹരമായ ആ മണ്ഡപം തകർത്തപ്പോൾ ജനങ്ങളുടെ പൈസ അന്നും നഷ്ടം ഇന്ന് വീണ്ടും പുനർ നിർമാണം നടക്കുബോൾ അതിന്റെ ഭാരവും ജനങ്ങളുടെ പിടലിക്ക്.

ആരാണോ അത് തകർത്തത് അവരെ കൊണ്ട് ഉചിതമായ സ്ഥലത്ത് മാറ്റി സ്ഥാപിക്കണം എന്നാണ് എന്റെ എളിയ അഭിപ്രായം

നമ്മുടെ നാടിനാവശ്യം വരുന്ന തലമുറക്ക് വരുന്ന കാലത്തിനും ചേർന്ന വികസനമാണ്. ബാംഗളൂർ നഗരത്തെ കുറിച്ചു പലരും പറയുന്ന ഒരു കാര്യമാണ് ഇന്നി ഒരു 50 വർഷം കൂടി ആ നഗരത്തെ ഒരു മാറ്റവും വരുത്തണ്ട എന്നത് അത്ര ദീർക്ക വീക്ഷണത്തിലാണ് അതിന്റെ ശില്പി അത് രൂപകല്പന ചെയ്തത്. അത്തരം ദീർക്ക വീക്ഷണമുള്ളവരുടെ പ്രവർത്തനങ്ങളെ നാളെയുടെ ചരിത്രമാവു ഇന്നിന്റെ നന്മയും

നല്ല ഉചിതമായ എന്നും നില നിൽക്കുന്ന സമഗ്ര വികസനങ്ങൾ നടത്തൽ കഴിയട്ടെ എന്ന് ആശംസിക്കുന്നു

നന്ദി

നസിബ് വട്ടക്കയം



വിവാഹ സംഗമങ്ങൾ


വിവാഹ സംഗമങ്ങൾ

കുന്നോളം സ്നേഹം ഉള്ളിൽ ഉണ്ടേലും കാണാ അകലങ്ങളിൽ കഴിയുന്നവർ. ചെറിയ കൂടി കാഴ്ചകളും ഫോണ് വിളികളും പിന്നെ വാട്‌സ്ആപ്പ് കുടുബ ഗ്രുപ്പിലെ വിശേഷം പങ്കെവെക്കലുമായി ഇണക്കി നിർത്തുന്ന കണ്ണികൾ.

പാട്ടും ബഹളങ്ങളും തമാശയുമായി ശബ്ദ മുഖരിതമാക്കിയ നിമിഷങ്ങൾ. നാളുകൾക്ക് വേണ്ടിയുള്ള ആവേശവും ഊർജവും മനസിലും ശരീരത്തിലും നിറക്കുകയാണ് ഈ നിമിഷങ്ങൾ. ശനിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച രാത്രി വരെ ഒപ്പമുണ്ടായിരുന്ന സഹോദരിമാർ ( ദൂരെ നാടുകളിൽ വിവാഹിതരായവർ ) യാത്ര പറഞ്ഞു പോകുബോൾ നിറയാത്ത കണ്ണുകളും വിതുബുന്ന മനസും നിറം മങ്ങിയ ചിരിയും ഇന്നി എന്ന് നമ്മൾ ........

ഈ സന്തോഷ നിമിഷങ്ങൾക്ക് മനസ്സ് കൊതിച്ചിട്ടും ശരീരം എത്താൻ കഴിയാതെ മണ്ണലാര്യത്തിലെ ചൂടിൽ യാത്ര വല്കൃത തണുപ്പിൽ നാട്ടിലെ വിശേഷങ്ങൾ പകർത്തിയ ചിത്രങ്ങൾക്കായി മഴയെ കാത്തിരിക്കുന്ന വേഴാബലിനെ പോലെ കാത്തിരിക്കുന്ന സഹോദരങ്ങൾ

റബ്ബിന്റെ സവിദത്തിലേക്ക് യാത്രയായ ഉമ്മുമ്മ, ഉപ്പുപ്പ പിന്നെ രണ്ട് മുത്തുമ്മമാർ ഓർമ്മയുടെ സ്‌മൃതികളിൽ നിറയുന്നു.

നവ സാങ്കേതിക വിദ്യകൾ കുടുംബ ബന്ധങ്ങൾക്ക് വിള്ളൽ വീഴ്ത്തി എന്ന പരിതാപകങ്ങൾക്ക് തികച്ചും അപവാദം എന്ന് ഉറക്കെ എനിക്ക്‌ പറയാൻ കഴിയും. ഞാൻ എന്ന സ്വാതത്തിന് കാരണമായ കുടുബങ്ങളും എന്നിലേക്ക് വന്നു ചേർന്ന കുടുബങ്ങളും

ഇന്നി വരുന്ന കൂടി ചേരലുകളിൽ കൂടുതൽ ഇബം നിറക്കാൻ കുടുബത്തിന് കഴിയട്ടെ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ട്.

ചിത്രത്തിൽ - ഈ കാറ്റഗറിയിൽ ഉള്ള കുറേ ആളുകൾ മിസ്സിങ്ങാ സ്റേജിന്ന് വലിപ്പം പോരാത്തതും നാട്ടിൽ ഇല്ലാത്തവർ ഉള്ളത് കൊണ്ടും പടം പിടിക്കുന്ന യുസുഫ്കാക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകണ്ട എന്ന് കരുതിയും തൽകാലം ഈ കലാപരിപാടി ഇവിടെ അവസാനിപ്പിച്ചു.


😊😊(രണ്ടു ( ഉപ്പുപ്പ & ഉമ്മുമ്മ ) പേരിൽ നിന്ന് ഉണ്ടായ 8 (മക്കൾ) ആളുകൾ അവരിൽ നിന്ന് 42 (പേരക്കുട്ടികൾ) ആളുകൾ. അവരുടെ ഒപ്പം ചേർന്ന പിന്നെയും കുറെ ആളുകൾ ( മരുമക്കൾ ))😊😊

"ഇക്കാ രണ്ടു രൂപ തരവോ"


ഇക്കാ രണ്ടു രൂപ തരവോ തിരക്കുള്ള ബസ് സ്റ്റോപ്പിൽ നിന്ന് പ്രണയത്തെ വർണ്ണിക്കാൻ നടക്കാത്ത ശ്രമം നടത്തി കൊണ്ടിരുന്ന എന്റെ ശ്രമങ്ങളെ കേവലം എന്ന് തോന്നാവുന്ന രണ്ടു രൂപയ്ക്ക് വിലയിട്ടു ആ പേരറിയാത്ത പയ്യൻ.


മുഖത്ത് നിന്ന് ആള് പറയുന്ന പൈസ കളഞ്ഞു പോയി എന്നത് കള്ളമാണ് എന്ന് വായിച്ചെങ്കിലും. ചുമ്മ ഞാൻ ചോദിച്ചു സത്യമാണോ എന്ന്. അതേ എന്ന അവന്റെ കള്ള ചിരി. എവിടെയോ കഴിഞ്ഞു പോയ സ്കൂൾ നാളുകളിലേക്ക് എന്നെയും പിച്ച നടത്തി.


ചെറുപ്പത്തിലെ ഏറ്റവും വലിയ ആഗ്രഹിങ്ങളിൽ ഒന്നായിരുന്നു. മതി വരുവോളം മിട്ടായി വാങ്ങി തിന്നണം എന്നത്. നമ്മൾ വലുതായാലും കയ്യിൽ കാശ് വന്നാലും നമ്മുടെ ഒപ്പം എന്തോ മിട്ടായി വാങ്ങി തിന്നണം എന്ന ആഗ്രഹം മാത്രം വളർന്നില്ല. എവിടെയോ നാട മുറിഞ്ഞ പട്ടം പോലെ ആ ആഗ്രഹം എങ്ങോ മറഞ്ഞു.


ആ ആഗ്രഹങ്ങൾ ആണ് മുന്നിൽ വന്ന് നിന്ന് രണ്ടു രൂപ ചോദിച്ച ബാല്യത്തിൽ ഞാൻ കണ്ടത് . എന്നിൽ ഇന്നലകൾ വർണാഭമാക്കിയ ആഗ്രഹം. നാളെ അവനും മറക്കും ഇന്നത്തെ ആഗ്രഹം. കാലം ഒരുക്കുന്ന വലിയ ആഗ്രഹങ്ങൾക്ക് മുന്നിൽ അവൻ അറിയും ഇന്ന് കണ്ട ആഗ്രഹങ്ങൾ എത്ര ചെറുതായിരുന്നു എന്ന്.