Popular Posts

Wednesday, July 15, 2015

​ബത്തേരി ജൈനക്ഷേത്രം​


​​വയനടാൻ വിളിച്ചപ്പോൾ - 6
=========================

ബത്തേരി ജൈനക്ഷേത്രം


​ബത്തേരി ടൌണിൽ തന്നെ ആണ് ഈ ​ജൈനക്ഷേത്രം​ . നാട്ടുകാരോട് ചോദിച്ചു സ്ഥലം കണ്ടുപിടിക്കണം. പറഞ്ഞ സ്ഥലത്ത് ക്ഷേത്രം കാണാതെ നിന്ന് കറങ്ങിയ ഞങ്ങളെ സഹായിച്ചത് സ്കുൾ കഴിഞ്ഞു മടങ്ങുന്ന കുട്ടികളാണ്. ഒരു കളിചിരിയുമായി അവർ പറഞ്ഞു ഈ കാണുന്ന ഗെറ്റിനു അപ്പുറമാണ് ജൈനക്ഷേത്രം. അതിൻറെ മുന്നിൽ തന്നെ നിന്ന് ചോദിച്ചാൽ അർകാ ചിരിവരതത്ത്.



ഇളം നില പെന്റ് അടിച്ച ഗെറ്റ് കടന്നു അകത്തേക്ക്. കല്ല്‌ പാകിയ വഴിയിൽ താഴെയായി ജൈനക്ഷേത്രം നില്ക്കുന്നത് കാണാം. അവിടെ കവല്കാരോ റ്റിക്കറ്റൊ ഒനുമില്ല. ജൈനക്ഷേത്തിൻറെ അടുത്ത് ചെരുപ്പുകൾ ഉരി വെക്കണം എന്നൊരു നിർദേശം മാത്രം. ചെരുപ്പുകൾ ഉരി പുതിയ കാഴ്ചയിലേക്ക്. ചെറിയ ഒരു ക്ഷേത്രം ആണ്. അതിന്റെ പ്രതാന്യം വിളിച്ചു പറഞ്ഞത് അവിടെ കണ്ട ഒരു ബോർഡാണ്. ഈ പുരവ്സ്തുവിന്നു കേടുപാടുകൾ വരുത്തിയാൽ രണ്ടു വർഷം തടവോ ഒരു ലക്ഷം രൂപ പിഴയോ ലഭിക്കാം. ഒരുപാടു ചോദ്യങ്ങൾ മനസ്സിൽ വിരിഞ്ഞത് ചോധ്യക്കാൻ ആരെയും കണ്ടില്ല. അത് വലിയ ഒരു കുറവായി തോന്നി
ചുറ്റി നടനു തിരിച്ചിറങ്ങിയപ്പോൾ ആണ്. ഗയിറ്റിനു അടുത്ത ആ  ബോർഡു കണ്ടത്. അതിൽ നിന്നറിഞ്ഞത്. 13 അം നുറ്റാണ്ട് മുതൽ വയനടിലും പരിസരങ്ങളില്ലും ജൈന മതം നിലനിന്നിരുന്നു. അതിന്നു തെളിവാണ് വയനാടിൽ കാണുന്ന പല ജൈനക്ഷേത്രങ്ങളും. കരിങ്കലിൽ പണിചെയ്തതും മതിൽക്കെട്ടുളളതുമായ ഒരു ക്ഷേത്രത്തിന്റെ നല്ല മാതൃകയാണിത്. ഗർഭഗൃഹം, അന്തരാള, അടച്ചുകെട്ടിയ മഹാമണ്ഡപം, മുഖമണ്ഡപം, കേരളശൈലിയിൽ വേറിട്ട ഒരു നമസ്ക്കാരമണ്ഡപം എന്നിവ അടങ്ങിയതാണ് ക്ഷേത്രം.

ശ്രീകോവിൽ ചതുരാകൃതിയാണ്, വിഗ്രഹം കാണപ്പെടുന്നില്ല, എന്നാൽ ഗർഭഗൃഹതിന്റെ ലലാസ്ബിംബതിലും അടച്ചുകെട്ടിയ മഹാമണ്ഡപതിലും ജൈനരുടെ ദേവപ്രതിമകളുണ്ട്. ഇവ ചതുരാകൃതിയിലുളള ചട്ടക്കൂടിനുളളിൽ പത്മാസനത്തിൽ ധ്യാനമുദ്രയൊടെ വിരാചിക്കുന്നു. വാതിൽപ്പാളികൾ വ്യത്യസ്ത ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വാതിൽപ്പാളികലുടെ അടിഭാഗത്ത് പുഷ്പതോരണം കാണാം. ശ്രീകോവിലിനു പുറത്തു തൂണുകളോട് കൂടിയ പ്രദക്ഷിണപഥവുമുണ്ട്. അടച്ചുകെട്ടിയ മഹാമണ്ഡപത്തിൽ രണ്ട് വരികളായി നാലു തൂണുകൽ ഉണ്ട്. മഹാമണ്ഡപത്തിനു മുൻപിലാണ് മുഖമണ്ഡപം. അതിൽ രണ്ട് വരികളായി ആറ് തൂണുകൾ ഉണ്ട്. ചതുരാകൃതിയിലുള്ള തൂണുകളുടേ മദ്ധ്യഭാഗം പതിനാറ് തലങ്ങളായി ചെത്തിയിരിക്കുന്നു. പുഷ്പ്പാകൃതിയിലും സർപ്പബന്ധങ്ങളും ഹാരങ്ങളും വജ്ര പ്രതീകങ്ങളും തീർത്ഥങ്കരാകൃതികൾ കൊണ്ടും ഹംസംങ്ങൾ കൊണ്ടും അലങ്കരിച്ചിരിക്കുന്നു. പടികൾ ചവിട്ടിയാണ് തൂണുകൾ നിറഞ്ഞ മുഖമണ്ഡപത്തിൽ കയറുന്നത്. അതിന്റെ കൈവരികൾ വ്യാളീരൂപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു..

ജൈന മന്ദിരത്തിനു മുൻഭാഗത്തായി ചതുരാകൃതിയിൽ ഉള്ള ഒരു കിണർ ഉണ്ട് ഈ കിണരിലൂടെ ഉള്ള തുരങ്കം മൈസുർ വരെ ഉണ്ട് എന്ന് പറയപ്പെടുന്നു.(malayalam wiki ബത്തേരി ജൈനക്ഷേത്രം)
ഒരു നാളിൽ ഒരു ജനതയുടെ പ്രാർത്ഥനകൾക്ക് വേദിയല്ലേ ഇവിടം. ചരിത്രം അറിഞ്ഞത് വൈകി എന്നതിൻറെ കുറ്റബോധം ഉള്ളിൽ നിറഞ്ഞു.

സുര്യൻ പടിഞ്ഞാർ എങ്ങോ മറയാൻ ഒരുങ്ങി. രാവിലെ അഞ്ചു മണിക്ക് തുടങ്ങിയ യാത്രയാണ്‌. ശരിരം മടുപ് പ്രകടിപ്പിച്ചു തുടങ്ങി. മാനന്തവാടിയിൽ ആണ് റൂം എടുക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഇവിടെ നിന്ന് മാനന്തവാടി വരെ 40 km ഉണ്ട്. ഇരുൾ വിണു തുടങ്ങിയ വഴിയിലുടെ ഞങ്ങൾ സഞ്ചരിച്ചു കൊണ്ടിരുന്നു.
മാനന്തവാടിയിൽ ആദ്യം കണ്ട ഹോട്ടലിൽ തന്നെ റും എടുത്തു. ശരിരവും കാമറയും മൊബൈലും ചാർജ് ചെയ്തു കൊണ്ടു ഉറക്കത്തിലേക്ക്  വഴുതി വിണു . മാനത്ത്‌ സുര്യൻ പോയി ചന്ദ്രൻ വന്നിരിക്കാം 
തുടരും .................

മുത്തങ്ങ

വയനടാൻ കാറ്റു വന്നു വിളിച്ചപ്പോൾ - 5

===================================
മുത്തങ്ങ
---------------

എടക്കൽ ഗുഹാ കാണാന്‍ കഴിയാത്ത നിരാശ. അത് ബൈകിന്റെ വേഗം കുട്ടിയോ. 5 മണിക്ക് മുത്തങ്ങ വഴിയുള്ള ഗതാഗതം അവസാനിപ്പിക്കും എന്ന് ആരോ പറഞ്ഞത് ഓർക്കുന്നു. അത് കൊണ്ട് അഞ്ചു മണിക്ക് മുൻപ് മുത്തങ്ങ പിടിക്കണം.എടക്കൽ ഗുഹയിൽ നിന്ന് സുൽത്താൻ ബത്തേരിയിലെക്കുള്ള വഴി ഒരു നാട്ടിൻ പുറ റോഡാണ്. അപ്പോളും ഒരു സൈഡിൽ ഞങ്ങളെ മോഹിപ്പിച്ചു മടകിയച്ച എടക്കൽ ഗുഹ ഉള്ള മല .

സുൽത്താൻ ബത്തേരിയിലെ ട്രഫികിന്റെ കിതപ്പും മടുപ്പുമായപ്പോൾ മുത്തങ്ങ ഒരു പാട്  ദുരങ്ങൾക്ക് അപ്പുറം എന്ന് തോന്നി. നഗരത്തിൻറെ ചുട് മാറിയപ്പോൾ വല്ലാത്ത ഒരു നിർവൃതി അനുഭവമായി.​എടക്കൽ ഗുഹയിൽ നിന്ന് 27 km ഉണ്ട് മുത്തങ്ങ വരെ. വനത്തിന്റെ കുളിർ തെന്നൽ തഴുകി തലോടി എങ്ങോ കടന്നു പോയി. അവിടെ നിന്ന് ജിപ്പിൽ വനത്തിലേക്ക് കൊണ്ട് പോകും. ഒരു ജിപ്പിൽ രണ്ടു പേരു പോയാൽ 1100 രൂപയാണ്. അത് അൽപം കട്ടിയായി തോന്നി. ഷെയർ ചെയാൻ ആരെയും കിട്ടിയതുമില്ല. അപ്പോൾ ആണ് മനസിൽ മറ്റൊരു ലടു പൊട്ടിയത്. ചെക്ക് പോസ്റ്റ്‌ കടന്നു ബൈക്കുമായി മൈസൂർ ഭാഗത്തേക്ക് ഒന്ന് പോയാലോ. 


പിന്നെ താമസമുണ്ടയില്ല. കേരള ചെക്ക് പോസ്റ്റും കർണാടകയുടെ ചെക്പോസ്ടും കടന്നു മനോഹരമായ വഴിയിലൂടെ യാത്ര തുടർന്നു. ഏതായാലും മൈസൂർ ഒരു ലക്ഷ്യം അല്ലാത്തത് കൊണ്ട് വണ്ടി തിരിച്ചു. അവിടെ ഫോട്ടോ എടുത്ത് കൊണ്ട് നിന്നപ്പോൾ . മൈസുറിൽ നിന്ന് വന്ന ഒരു ലോറി ഞങ്ങളുടെ അടുത്ത് നിർത്തി. ഇത് എന്ത് കഥാ എന്ന് ചിന്തിച്ചപ്പോൾ അതാ ചാടി ഇറങ്ങുന്നു. ഒരു വാർഡൻ അതും കന്നഡ കാരൻ. വണ്ടി ഇവിടെ നിർതന്നൊ അതിൽ നിന്ന് ഇറങ്ങണോ പാടില്ല. പറഞ്ഞത് അനുസരിച്ച് ബൈക്കുമായി ഞങ്ങൾ കേരളത്തിലേക്ക്. 


മുത്തങ്ങ എന്ന് കേട്ടു തുടങ്ങിയത്.തുണ്ട് ഭുമികായി കാടിൻറെ മക്കൾ നടത്തിയ കുടിൽ കെട്ടി സമരമാണ്. അവരെ കുടിയിറക്കാൻ അതികാരം ഒന്നിച്ചപ്പോൾ അവരുടെ നിസഹായവസ്ഥ. അത് ശക്തമായ സമരമായി ചെറുത്ത് നിൽപായി. പത്രം വായന ശിലമാക്കുന്നതിന്നു മുൻപ് അത്മഹുതി ചെയ്യാൻ കൈയിൽ മണ്ണാണ കുപ്പിയുമായി നിൽക്കുന്ന അമ്മയുടെയും കുട്ടിയുടെയും ഫോട്ടോ ബാല്യ കാല ഓർമകളിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നു.


വിണ്ടും സുൽത്താൻ ബത്തേരിതിരകിലേക്ക്. ഇവിടെ ഒരു ജൈനക്ഷേത്രം​ ഉണ്ട്
തുടരും ......................




Thursday, July 9, 2015

എടക്കൽ ഗുഹ

​വയനടാൻ കാറ്റു വന്നു വിളിച്ചപ്പോൾ - 4
===================================
എടക്കൽ ഗുഹ
---------------------------









ബാണാസുര യിൽ നിന്ന് വന്ന വഴിയിൽ ​എടക്കൽ ഗുഹാ ചോദിച്ചു യാത്ര. തരിയോട് - കക്കവയാൽ - മീനങ്ങാടി - ക്രിഷ്ണഗിരി വഴി എടക്കൽ ഗുഹ. ഏകദേശം ബനസുരയിൽ നിന്ന് 50 km അടുത്ത് വരും എടക്കൽ ഗുഹ വരെ. വഴിയിലെ കാഴ്ചകൾ വളരെ മനോഹരമാണ്. ക്രിഷ്ണഗിരി എത്തുന്നത് മുതൽ. കാഴ്ച്ചയിൽ കൗതുകം ഉന്നർതുന്ന ഒറ്റപെട്ട മലകൾ കണ്ടു തുടങ്ങി. മഴ കാറു മുടിയ ആ സമയത്ത് എന്നോ കണ്ടു മറന്ന ഹോളിവുഡ് ചിത്രത്തിൻറെ ലോകെഷൻ അല്ലെ ഇത് എന്ന് സംശയിച്ചു പോകും നമ്മൾ.
കാഴ്ചകൾ കാണുന്നതിൻറെ ഇടയിൽ ബൈക്ക് ഓടികൊണ്ടിരുന്നു. എടക്കൽ ഗുഹാ യിലേക്കുള്ള അവസാന വളവും തിരിഞ്ഞു വണ്ടി കയറ്റം കയറി തുടങ്ങി . നല്ല മനോഹരമായി വിതിയുള്ള ഭംഗിയുള്ള റോഡാണ്. പോരാത്തതിനു പുതിയ ടാറിങ്ങും. താഴെ നിന്നെ റോഡു മുഴുവൻ കാണാൻ കഴിയും.  റോഡു ഒരു വളവിൽ എത്തി അവിടെ നിന്നിരുന്നവർ ഞങ്ങളെ തടഞ്ഞു. എടക്കൽ ഗുഹായിലേക്ക് 2 മണി വരെ കടത്തി വിടു . ഇപ്പോൾ സമയം മുന്നു മണി ആകുന്നു. എന്നും അങ്ങനെ അല്ല മഴക്ക് സാധ്യത ഉണ്ടാകിൽ 2 മണിക്ക് അടക്കും. നല്ല മഴകാലത്ത് പുർണമായും അടക്കും എന്നത് എവിടെയോ വായിച്ചത് ഓർക്കുന്നു.
ഏതായാലും നിന്ന് വട്ടം കറങ്ങിയിട്ട് കാര്യമില്ല. നമ്മുടെ സുരക്ഷക്ക് വേണ്ടി അല്ലെ നിയമങ്ങൾ. ഈ ചരിത്രമുറങ്ങുന്ന മല അവിടെ ഉണ്ടാവും ഇന്ഷ അള്ളാഹു പിന്നെ കാണാം. ഇന്നി സുൽത്താൻ ബത്തേരി പിടിക്കണം അത് വഴിയാന്നു മുന്തങ്ങയിൽ എത്താൻ.
തുടരും ............

വയനാട്ടിലെ എടക്കൽ ഗുഹക്കടുത്തുള്ള കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളിൽ നിന്ന് ചെറുശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യർ വെള്ളാരം കല്ല് കൊണ്ട് നിർമ്മിച്ച ആയുധനങ്ങൾ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വഷം മുൻപ് വരെ ഈ പ്രദേശത്ത് സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. നവീന ശിലായുഗ സംസ്കാരത്തിന്റെ നിരവധി തെളിവുകൾ വയനാടൻ മലകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. സുൽത്താൻ ‍ബത്തേരിക്കു അമ്പലവയലിനും ഇടയ്ക്കുള്ള അമ്പുകുത്തിമലയിലുള്ള രണ്ട് ഗുഹകളിൽ നിന്നും അതിപുരാതനമായ ചുവർചിത്രങ്ങളും, ശിലാലിഖിതങ്ങളും ചരിത്രഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്. എടക്കൽ എന്ന സ്ഥലത്തുള്ള ഗുഹാ ചിത്രങ്ങൾ രചിക്കപ്പെട്ടത് ചെറുശിലായുഗ കാലഘട്ടത്തിലാണ്‌ എന്നാണ്‌ ചരിത്രകാരനഅയ ഡോ.രാജേന്ദ്രൻ കരുതുന്നത്
സുൽത്താൻ ബത്തേരിക്കടുത്ത അമ്പലവയലിലെ അമ്പുകുത്തിമലയിൽ കേരളത്തിൽ നിലനിന്നിരുന്ന ഏറ്റവും പുരാതനമായ രാജവംശത്തെപ്പറ്റിയുള്ള സൂചന നൽകുന്നു. വയനാട്ടിൽ ഇന്നവശേഷിക്കുന്ന ഏറ്റവും പ്രാചീനമായ ചരിത്രസ്മാരകവും ഇതാണ്‌. രണ്ട് മലകൾക്കിടയിലേക്ക് ഒരു കൂറ്റൻ പാറ വീണുകിടക്കുന്നതിലാണ്‌ ഇടയിലെ കല്ല് എന്നർത്ഥത്തിൽ; ഈ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലത്തെ എടക്കൽ എന്നാണ്‌ അറിയപ്പെടുന്നത്. 1896 ൽ ഗുഹയുടെ തറയിൽ അടിഞ്ഞുകിടന്ന മണ്ണ് നീക്കം ചെയ്തപ്പോൾ നവീനശിലായുഗത്തിലെ കല്ലുളി, കന്മഴു എന്നിവ ലഭിക്കുകയുണ്ടായി. നിരവധി നരവംശ, ചരിത്ര, പുരാവസ്തു ശാസ്ത്രജ്ഞമാർ ഈ സ്ഥലത്തെ പഠനവിധേയമാക്കിയിട്ടുണ്ട്. ഫോസൈറ്റ് (1896) ആർ.സി. ടെമ്പിൾ (1899) ബ്രൂസ്ഫുട്ട്(1987) ഡോ.ഹൂൾറ്റ്ഷ്(1896) കോളിൻ മെക്കൻസി എന്നിവർ എടക്കല്ലിലേനും അതിനോടനുബന്ധിച്ചു ശിലായുഗപരിഷ്കൃതിയേയും പറ്റി പഠനം നടത്തിയ പ്രമുഖരിൽപ്പെടുന്നു. (മലയാളം വികിയിൽ വയനാട് ജില്ലായിൽ നിന്ന്)






Monday, July 6, 2015

ബാണാസുര ഡാം

​​

​​
വയനടാൻ കാറ്റു വന്നു വിളിച്ചപ്പോൾ - 3
===================================​



ബാണാസുര സാഗർ ഡാം ​

​​
​​
​ ​​പൂക്കോട്ട് തടാക കരയിൽ നിന്ന് ബൈക്ക് ​​​​ബാണാസുര സാഗർ ഡാം ലക്ഷ്യമാകി ഞങ്ങൾ യാത്ര ആരംഭിച്ചു . വഴിയിലെ ബോർഡും നാട്ടുകാരായ ആളുകളുമാണ് വഴികാട്ടികൾ. ജി പി എസ് അത്ര പോര നെറ്റ്‌വർക്ക് ഏറ്റാ കുറച്ചിൽ തന്നെ  പ്രശനം. സുര്യൻ കത്തി ജലിച്ചു തലയ്ക്കു മുകളിൽ നിൽക്കുന്നു.  സുർയൻറെ ഭാവം കണ്ടാൽ മഴ കാലമായത് ഒന്നും അറിഞ്ഞ മട്ടില്ല.


വഴിയിലെ കാഴ്ചകൾ മനോഹരം എന്ന് ഒറ്റ വാകിൽ പറഞ്ഞു ഒഴിയാൻ കഴിയില്ല . ജന വാസ മെഖല കഴിഞ്ഞത് മുതൽ റോഡിനു ഇരു വശവും പച്ച പട്ടു വിരിച്ച പോലെ തിളങ്ങി നില്ക്കുന്ന തേയില തോട്ടങ്ങളാണ് . കുന്നുകളിൽ അത് കഴച്ചക്ക് അപുറത്തേക്ക് നിണ്ടു പോകുന്നു. ചില കാഴ്ചകൾ അറിയാതെ നമ്മളെ നോക്കി നിർത്തി കളയും. ഇറക്കവും കയറ്റവും മാറി മാറി വാഹനം ഓടി കൊണ്ടിരുന്നു. ദുരെ ആയി ചെറിയ തടാകം കാണാൻ തുടങ്ങി. ഒരു മനോഹര സുന്ദര മലയെ പ്രണയിച്ച തടാകം. മലയുടെ കാതിൽ തടാകം കിന്നാരം പറയുകയാണോ ..? എന്ന് ആരും സംശയിച്ചു പോകും.ബൈക്ക്​ ബാണാസുര സാഗർ ഡാമിന്റെ സമിപം എത്തി എന്ന് വഴി കാട്ടി പലക പറഞ്ഞു. അപ്പോൾ ഈ കണ്ട കാഴ്ച ബാണാസുര മലയും ആ വെള്ളം ഡാമിലെ വെള്ളവുമാണ്.

അതികം കഴിയും മുൻപ് തന്നെ ഡാമിന്റെ ഷട്ടർ കണ്ടു. പുറകെ ഡാമിലെക്ക് കടക്കാൻ ഉള്ള കവാടവും. ബൈക്ക് ഒരു തണലിൽ വെച്ച് ഡാമിലെക്ക് ഓടിയ ഞങ്ങളെ കാവൽ കാരൻ തടഞ്ഞു ബൈക്ക് കൊണ്ട് പോയി പാർക്കിംഗ് ഏരിയയിൽ വെക്കണം. അനുസരിക്കാതെ രക്ഷയില്ല. കഴ്ച്ചക്കൾക്ക് വിണ്ടും താമസം. പർകിങ്ങിൽ ബൈക്കും വെച്ച് പാസ്‌ എടുത്ത് അകത്ത് കയറി. ഒരു കയറ്റം കയറണം ഡാമിൽ എത്താൻ. അവിശ്യമെങ്കിൽ ജീപ്പ് സൗകര്യം ഉണ്ട്. ഡാമിൽ വെള്ളം കുറവാണ്. ഡാമിലെ മുകളിൽ കുടി മറു വശത്തേക്ക് ഞങ്ങൾ നടന്നു. അവിടെ നല്ല തിരക്കുണ്ട്‌. കേരളാകാരും കേരളത്തിനു പുറത്തു നിന്ന് ഉള്ള വരുമായി കുറെ സഞ്ചാരികൾ ഉണ്ട്.

നാട്ടുകാരായ രണ്ടു ചേട്ടൻ മാരെ അവിടെ വെച്ച് പരിചയപെട്ടു. അവർ അവിടെ ഡാമിന്റെ മറുവശത് നിന്ന് തൈകൾ വാങ്ങാൻ വന്നതാണ്‌. അവർക്കും പാസ്സ് എടുത്താലെ കടത്തി വിടു. ഡാമിന്റെ നിർമാണ രിതികൾ അവരുടെ വാക്കുകളിൽ. പല തരാം മണ്ണുകൾ പല തട്ടു കളായി നിരത്തി അത് ഉറപ്പിച്ചാണ് ഈ ഡാം ഉണ്ടാകിയത്. മലയിലെകന്നു വെള്ളത്തിന്റെ തള്ളൽ പോകുന്നത്. ഡാമിന്റെ ഭിതിയിലെക്ക് വെള്ളത്തിന്റെ ശക്തി അതികം വരാത്ത രിതിയിൽ ആണ് ഡിസയിൻ. തുരങ്കം വഴി ഇവിടെ നിന്ന് വെള്ളം Kakkayam ഭാഗത്തേക്ക് കൊണ്ട് പോകുന്നു അവിടെ ആണ് ജല കരണ്ട് പദ്ധതി.

ഇവിടെ എത്തുന്നതിനു മുൻപ് തന്നെ ഈ ഡമിൻറെ പ്രാധാന്യം അറിഞ്ഞിരിന്നു. മണ്ണു ഡാമുകളിൽ വലിപ്പത്തിൽ ഇന്ധ്യയിൽ ഒന്നാമതും ഏഷ്യയിൽ രണ്ടാമതു ആണ്.
തിരിച്ചു നടക്കാൻ കമ്പനി കിട്ടിയത് കൊണ്ടും വിശേഷങ്ങൾ അറിഞ്ഞത് കൊണ്ടും പുറത്ത് എത്തിയത് അറിഞ്ഞില്ല. റോഡിൽ മര ചില്ലകൾ തണലുകൊണ്ട് ചിത്രം വരച്ചിരിക്കുന്നു. കാഴ്ചയുടെ ലോകം തേടി പുതിയ യാത്രകാരും അവരെ വഹിച്ചു എത്തിയ വാഹനങ്ങളും പാർക്കിംഗ് ഏരിയ കുടുത്തൽ തിരകിലാകി. തിരകുകളെ പിന്നിലാകി പുതിയ കാഴ്ചകൾ തേടി ഞങ്ങളുടെ ബൈക്ക് കുതിച്ചു . അങ്ങു ദുരെ എടക്കൽ ഗുഹാ മുഖം തേടി.
തുടരും .............