Popular Posts

Tuesday, November 25, 2014

അഞ്ചു വെള്ളികൾ - രണ്ടാം വെള്ളി (24-10-2014)


ഈ വെള്ളി ആരംഭികുന്നത് വ്യാഴആഴ്ച വൈകുനേരം മുതലാണ് ഞാൻ വരുനില്ല എന്നറിയിച്ചിട്ടും മച്ചുക്ക നിർബന്ധിച് കൂടെ കുട്ടിയതാണ് "അൽ അയിൻ" പോകാൻ . അവരുടെ ഒരു സ്ഥിര കറക്കം . പക്ഷേ എന്നിക് അതലല്ലോ . 7 - 8 വരിയായി ഒഴുകി നീങ്ങുന്ന വാഹനങ്ങൾ . അതിൽ ഒന്നായി കുതിച്ചു ഞങ്ങളും . കാറിന്റെ വിൻഡോയിൽ കുടി നോകിയാൽ ഉയരം പുർന്നമായി കണ്ടു തിരക്കാൻ കഴിയാത്ത കെട്ടിടങ്ങളും . ദുബായിലെ ട്രാഫിക് ബ്ലോകിന്റെ കിതപ്പും .  ദുബൈ നഗരത്തിന്റെ കാഴ്ചകളെ പിന്നിലാക്കി കാർ കുതിച്ചുകൊണ്ടിരുന്നു .
പതിയെ വശങ്ങളിലെ കാഴ്ചകൾ മാറി . കെട്ടിടങ്ങൾ കണതായി . വഴി വിളകിന്റെ അരണ്ട വെളിച്ചത്തിൽ . റോഡിനു ഇരുവശവും അവെക്തമായി കാണ്ണം . ഒരു കടൽ തിരത്തിലെ പോലെ തോന്നിക്കുന്ന പൊടി മണൽ . ഇടക്ക് കുറ്റി ചെടികളുമുണ്ട്  . 140km/hr വേഗതയിൽ കുതിക്കുന്ന വാഹനം . വാഹനങ്ങൾ ഇപ്പോൾ കുറവാണു. ചുറ്റുപാടും മരുഭുമിയാണ്  . ആ ചിന്ത ഒരു തരം ഭയം നമ്മളിൽ  ഉളവാകും .
വഴിയിൽ  കെടിടങ്ങൾ കണ്ടു തുടങ്ങി . ചെറിയ കെട്ടിടങ്ങൾ പതിയെ വലുതായി വരുന്നത് പോലെ . അവയുടെ ഉയരവും എണ്ണവും കുടി കൊണ്ടിരുന്നു . ഞങ്ങൾ "അൽ അയിനുമായ് " കുടുതൽ അടുത്കൊണ്ടിരുന്നു . മറ്റെരു വാഹനത്തിൽ യാസറിക്കയും നാസിമിക്കയും ഉണ്ട് . അവർകായി വഴിയിൽ കുറച്ചു നേരം ഞങ്ങൾ കത്തു നിന്നു .
വിണ്ടും യാത്ര തുടർന്നു . വഴി സംശയമായപ്പോൾ ഫോണ്‍ വഴി നിയാസിക്കയും ഒപ്പം കുടി . നിയസിക്കയുടെ വിടിലെത്തി . നിയസിക്കയെ ഒപ്പം കൂട്ടി . ഏതോ ഒരു ഹോട്ടൽ ലക്ഷ്യമാകി , വിണ്ടും യാത്രാ . ഹോട്ടലിൽ എത്തിയപോൾ അവിടെ ഉണ്ട് നാസർ ആൻഡ്‌ ഫാമിലി . അതിൽ എന്നെ കുടുതൽ അൽഭുതപെടുത്തിയത് ഫാസിലിനെ കണ്ടതാണ് . 8 വർഷകാലം ഒരുമിച്ച് പഠിച്ച സഹാപടി . ഈ മറുനാട്ടിൽ വെച്ചൊരു കു‌ടികാഴ്ച കരുതിയിരുനില്ല .

 ഭക്ഷണ്ണം കഴിച്ചു ഇന്നി അടുത്ത യാത്ര  " ജബ്ബൽ ഹഫീധ് " കാണാൻ ആണ് . വാഗമണ്‍ റോഡിനെ അനുസ്മരിക്കുന്ന വഴി . വളവു തിരിവുകൾ ആണ് പറഞ്ഞത് . വീതി അല്ലാ . വീതി നമ്മുടെ നാട്ടിലെ ഹൈവേ പോലിരിക്കും . വാഹനം വളഞ്ഞു പുളഞ്ഞു ഓടി കൊണ്ടിരുന്നു . കാലാവസ്ഥയും മാറി തണുപായി . പിറകിൽ  "അൽ അയിൻ " പട്ടണം . ചെറുതായി കൊണ്ടിരുന്നു .
രണ്ടാമത്തെ വ്യൂ പോയിന്റിലാണ് ഞങ്ങൾ ഇറങ്ങിയത് . അവിടെ നിൽകുമ്പോൾ താഴെ അൽ അയിൽ പട്ടണം നമ്മളെ നോകി ചിരിക്കും . ലക്ഷ കണക്കിന്നു മിന്നാമിനുങ്ങ് ഒരുമിച്ച് പ്രേകശിച്ചത് പോലെ താഴെ പട്ടണം വർന പ്രേഭചൊരിയുന്നു . ഞങ്ങൾ കടന്നു വന്ന വഴി ഒരു മഞ്ഞ വരയായി താഴെ നിറഞ്ഞു കത്തുന്നു . കുറച് സമയം കുടി അവടെ നിന്നതിനു ശേഷം മല ഇറങ്ങി .
നിയസിക്കയുടെ വിട്ടിൽ ആണ് ഞാനും മച്ചുക്കയും കിടന്നത്. ബാകി എല്ലാരും തിരിച്ചു പോയി . കിടന്നതിനു മുനേ ഉറങ്ങി . യാത്രക്ഷിണ്ണം ആവും . നേരം വെളുത്താലും ദുബായിൽ ഒരു റുമിലും സൂര്യ പ്രകാശം ഉള്ളിൽ കടകില്ല . കടത്തില്ല . കാരണ്ണം ഉറക്കം തടസമാവും . അതിനാൽ താനെ വലിയ ചെറിയ റുമുകൾ ഭേതമില്ലാതെ ഇരുട്ടിലാണ് .
അവിടെ സഹാമുറിയാൻ മാർ 3 ചേട്ടന്മാരാണ് . വെള്ളിയാഴ്ച രവിലെ നേരം വെളുത്തത് മുതൽ അവർ ബിരിയാണി ഉണ്ടാകാൻ ഉള്ള ഒരുകത്തിലാണ് . ഞങ്ങളും അൽപനേരം പണിയാൻ കുടി . പിന്നെ പള്ളിയിലേക്ക് . തിരിച്ചു വന്നപ്പോൾ നല്ലാ ഉഷാർ ഫിഷ്‌ ബിരിയാണി തയ്യാർ .
അത് പുതിയ ഒരറിവായി . ജാതി മത വർണ്ണ ഭേതമില്ലാതെ പ്രവാസി വെള്ളിയാഴ്ചകൾ അകോഷികുന്നു . ബിരിയാനി തിന്നും , സിനിമ കണ്ടും അവൻ എന്തോ തിരയുന്നു .
രാത്രി വന്നാ വഴിയിൽ കുടി പകൽ മടക്കം. മരുഭുമിയും കണ്ട്

അഞ്ചു വെള്ളികൾ - ഒന്നാം വെള്ളി (17-10-2014)

ദുബായിൽ എത്തിയ ഒന്നാം ദിവസം അരഭിച്ചത് ഒരു വെള്ളിയഴ്ചയിൽ ആണ് , പ്രവാസത്തിന്റെ രിതിയിൽ വെള്ളി ആഴ്ചകൾ ഉറങ്ങാൻ ഉള്ളതാണ് എന്ന് ഇക്കാ പറഞ്ഞിരുന്നു .

അതനുസരിച്ച് ഉറക്കം അവസാനിച്ചിട്ടും കട്ടില്ലിൽ തന്നെ കിടന്നു. എല്ലാരും എഴുനെല്കാൻ . പത്തു മണിയോട് അടുത്തു . എല്ലാവരും എഴുനെൽറ്റു തുടങ്ങി . പിന്നിട് ഒരു ബഹളമാണ് . കുളിക്കാനും തുണ്ണി തേക്കാനും , എല്ലാവരും തിരക്കിട്ട് അവരുടെ പണികളിൽ അതിനിടയിലെ തമാശകളും . ചിരികളും . നാട്ടിലെ നിറുന്ന ഓർമയിൽ ചിരിക്കുന്ന പ്രേവസിയാണ് ഇത് .

11:30 ആയപ്പോൾ ഞാനും ഇക്കയും പിന്നെ നിസാറിക്കയും പള്ളിയിലേക്ക് നടന്നു , ഞങ്ങളുടെ റുമിൽ നിന്നു നടകാനുള്ള ദുരമേ ഉള്ളു . നാലും അഞ്ചും ആറും വരിയായി വാഹനങ്ങൾ റോഡിലുടെ തിരക്കിട്ട് എങ്ങോ പായുന്നു . വഴിയിലെ കാഴ്ചകൾ കണ്ടു ഞാൻ നടന്നു . കുറച്ച് കെട്ടിടങ്ങകിടയിലാണ് പള്ളി . അത് പള്ളിയുടെ ഭംഗി കുറയ്ക്കുന്നതായി എന്നിക്ക് തോന്നി . നാട്ടിൽ നിന്ന് വിഭിന്നമായി പള്ളിയുടെ മുനിൽ കുടിക്കാൻ വെള്ളം ഉണ്ട്. അതും ദുബായിൽ കാണുന്ന ടയ്പ്പ് പാക്കറ്റിൽ .

ഉള്ളു എടുത്ത് പള്ളിയിൽ കയറി . ആ പിന്നെ ഇവിടെ എല്ലാ പള്ളികളും ശിതികരിച്ചതാണ് . ഈ അതി ച്ചുടിനെ പ്രതിരോധിക്കാൻ . ഉസ്താദ്‌ എത്തി അറബിയിൽ പ്രസംഗം തുടങ്ങി . അതും എഴുതി കിട്ടിയ പ്രസംഗം . നമസ്കാരം കഴിഞ്ഞു . റുമിൽ തിരിച്ചു എത്തിയപ്പോൾ അവിടെ ബിരിയാനി വിളംബാൻ തുടങ്ങിയിരുന്നു . വേറെ പള്ളിയിൽ പോയ ഇക്കമാർ . നല്ല ഉഷാർ ബിരിയാനി . ശരിക്കു തട്ടി . കൂടെ കോളയും .

അത് കഴിഞ്ഞു വിണ്ടും എല്ലാവരും കിടന്നു .  ഉറക്കത്തിലേക്ക് വഴുതി വിഴുന്നതിന്നു മുന്പ് മൊബൈൽ റിംഗ് ചെയ്തു . കുട്ടുകാരൻ ഫൈസി ആണ് . റുമിൽ നിന്ന് പുറത്തിറങ്ങി ഫോണ്‍ എടുത്ത് , സംസാരത്തിൽ അവൻ ബിരിയാനി കഴിച്ചോ എന്ന് ചോദിചപ്പോലാണ് . ഇവടെ എല്ലാ വിടിലും റുമിലും ഉള്ള പതിവാണ് ബിരിയാനി എന്നറിഞ്ഞത് .

ചുമ്മാ ഇരിക്കുന്ന സമയം

ബിരുദം കഴിഞ്ഞു വിട്ടിൽ ചുമ്മാ ഇരിക്കുന്ന സമയം . സമയം കളയാൻ വേണ്ടി ആണ് ഫേസ് ബുക്കിൽ ആക്റ്റീവ് ആവുന്നത് . അന്ന് ഇന്നു കാണുന്ന രിതിയിൽ അതികം ആളില്ല . അങ്ങനെ ഇരിക്കെ എന്നെ ആരോ " ചങ്ങാതി കുട്ടം " എന്നാ ഗ്രുപിൽ ആഡ് ചെയ്തു . പതിയെ ഞാനും അവരിൽ ഒരാളായി . നല്ല കുറച്ചു കുട്ടുകാരെ കിട്ടി .
പിന്നിട് കള്ളന്മാർ ( fake ) കടന്നു വരുന്നു . അപ്പോൾ ആണ് മനസ്സിൽ അള്ളാഹു ഒരാശയം തന്നത്. അറിയുന്ന നാട്ടുകാരെ മാത്രം കുട്ടി ഒരു ഗ്രുപ്പ് ആയാലോ..? പേര് പോലും ഒന്ന് ചിന്തിച്ചില '' എന്റെ ഈരാറ്റുപേട്ട " ഗ്രുപ്പ് ഉണ്ടാകി പേട്ടകരയ എന്റെ കുട്ടുകാരെ ആഡ് ചെയ്തു . ആദ്യം പോസ്റ്റ്‌ ചെയ്തത് ആരാണ് എന്ന് ഒർകുന്നില്ല .
ഗ്രുപിൽ കുടുതൽ കയറിയത് പ്രവാസികൾ ആയിരുന്നു . അവർക്ക് നഷ്ടമായ നാടിൻറെ മണം ഇവിടെ തിരഞ്ഞതവം . ആ സമയങ്ങളിൽ ആന്നു ഷബീസ് പാലയംപറമ്പിൽ എന്നാ ഇവിടെ നിറസനിത്യം ആയ പ്രൊഫൈൽ കണ്ടു തുടങ്ങിയത് .
ജിവിതത്തിൽ പുതിയ മാറ്റം ഉണ്ടായി . ബംഗാളുരിൽ ജോലി ലഭിച്ചു . ഇന്നി പഴയ പോലെ ഫേസ് ബുക്കിൽ കയറാൻ കഴിയില്ല. ചിന്തികേണ്ടി വന്നില്ല . ശബീസ് തന്നെ പുതിയ അഡ്മിൻ . ആ  തിരുമാനത്തെ " എന്റെ ഈരാറ്റുപേട്ട " എന്നാ ഗ്രുപിന്റെ ചരിത്രത്തിൽ സുവർണ്ണ ലിബികളിൽ അടയാള പെടുത്താൻ ഞാൻ ആഗ്രഹികുന്നു .
പിന്നിട് വളർച്ചയുടെ നാളുകൾ , ആളുകൾ ദിനംപ്രതി വർധിച്ചു . നല്ല പോസ്റ്റും കമന്റുമായി എല്ലാരും ഈ ഗൃപിനെ നെചിലെറ്റി . അപ്പോൾ ആരിലോ തോന്നിയ ആശയം . ഒരു ഫേസ് മീറ്റ്‌ ആയാലോ..? ചർച്ചകൾ നടന്നു . ആദിയ മിറ്റിംഗ് നടന്നു . ഞാൻ ഇല്ലാതിരുന്നതിനാൽ അന്ന് എത്തിയവരുടെ പേരുകൾ എന്നിക് കൃതിയമായി ഓർക്കാൻ കഴിയുന്നില്ല .
ഞാൻ കുടുതലും മീറ്റ് വിശേഷം അറിയാൻ വിളിചിരുന്നത്ത് . ഷിബിലിയെ ആയിരുന്നു . കാരണ്ണം ഞങ്ങൾ മുൻപരിച്ചയകർ ആയിരുന്നു .മിറ്റ് കമ്മറ്റി ഇടക്ക് ഷിബിലിയും , ഷിജസും , ഉണ്ണിയും , മാത്രമായി ചുരുങ്ങി എന്നതും അന്നും  ഇന്നും അവർ പങ്കുവെക്കുന്ന ഒരു വേദനയാണ് . ഫോണ്‍ വഴി ശബിസും ഞാനും .
മീറ്റ് ദിനത്തിൽ രാവിലെ ആണ് ഞാൻ നാട്ടിൽ എത്തുന്നത് . അന്നാണ് ലിവ് കിട്ടിയത് . എത്തിയ ഉടനെ ഷിബിലിയെ വിളിച്ചു അവൻ ഉച്ചക്ക് കടയിൽ നിന്നു ഇറങ്ങാം . ഷിജസിനു ഫ്രീ അവ്വാൻ കഴിയില്ലാ . കടയിൽ ആരുമില്ല . പള്ളിയിൽ കഴിഞ്ഞു ഞാനും ഷിബിലിയും ഒരുമിച്ച് പോയി വ്യാപാര ഭവാൻ ബുക്ക്‌ ചെയ്യാൻ . അവിടെ മുന്നമ്മത്തെ നിലയിലെ ഹാൾ ആണ് . കണ്ടിരുന്നത് ( അത് 500 രൂപയിൽ നിക്കും ) . ഓഫീസിൽ കാധിരുകാക്ക  ഉണ്ടായിരുന്നു . അദ്ദേഹമാണ് രണ്ടാം നിലയിലെ നല്ല ഹാൾ തന്നെ ഞങ്ങൾക്ക് തന്നു മൈക്ക് ഉൾപെടെ .
ഒരു എത്തും പിടിയുമില്ല . എത്രപേർ വരും . എങ്ങനെ തുടങ്ങണ്ണം , മുൻപ് പ്ലാൻ ചെയ്ത പോലെ മഗ്രിബ് നമസ്കാരം  കഴിഞ്ഞു ആളുകൾ എത്തി തുടങ്ങി . വി എം സിറാജ്  ഇക്കാ അന്നത്തെ നമുടെ പഞ്ചായത്ത്‌ പ്രസിഡാനട് അലിയാർ കക്കയുമയി എത്തി . അങ്ങനെ അവിടെ ഒരു പ്രോഗ്രാം ഉണ്ടായി . ഉൽക്കടനവും , കണക്ക് കുട്ടലുകൾ തെറ്റിച്ചു ഒരുപാടു ചെറുപ്പകാർ എത്തി .

ഫോണ്‍ വഴി ശബീസും കുടി . പ്രോഗ്രാം നന്നായി നടന്നു . അൽഹംതുല്ലില്ല
പിന്നിടും ഗ്രുപ് വളർന്നു , മറ്റു ഗ്രുപുകൾ വളർച്ച മുരടിച്ചു തുടങ്ങിയ കാലത്തും നമ്മുടെ ഗ്രുപ് വളർന്നു . ഗ്രുപിൽ ആളു കുടി വന്നു . അഡ്മിൻസ് പിന്നെയും കുടി . വളർച്ചയുടെ നാളുകൾ .നല്ലാ കാര്യങ്ങൾ പലതും ചർച്ച നടത്തി . ചിലത് ചെയാന്നും കഴിഞ്ഞു. അത് കണ്ടു ചിലർക്ക് കലി പുണ്ടിരിക്കാം  .
ആദ്യം എത്തിയത് ഒരു ഹാക്കർ, ഒന്ന് വിറപ്പിച്ചു . എന്നാലും നാട്ടുകാരുടെ നല്ലാ കൂട്ടം കണ്ടു പിന്മാറി . പിന്നെ വന്നത് ഒരു ഷോക്ക് ആയ ഒരാൾ , അതും എന്റെ രക്തം ചോദിച്ചാണ് എത്തിയത് .  ഇപ്പോൾ ഒരിക്കൽ കുടി എന്റെ രക്തം ചോദിചിരിക്കുന്നു . എൻറെ രക്തം ഞാൻ തരാം . പക്ഷേ ഈ ഗ്രുപ് വളർത്തിയത് അള്ളാഹു ആണ് , അവൻ കരുതുന്നത് നടത്തും , അതിനാൽ എനിക്ക് ഭയം ഇല്ലാ . പിന്നെ എന്നെ മനസിലാക്കിയ ഒരുപാടു കുട്ടുക്കാർ ഉണ്ട് . അവർക്ക് നന്ദി .
NB : ഇത് കുറച്ചു നാൾ ആയി എഴുതാൻ മനസ്സിൽ കരുതിയതാ . ഇപ്പോൾ പറ്റിയ സമയമായി .